Author: News Desk
സ്റ്റാർട്ടപ്പ് ആക്‌സിലറേറ്റർ പദ്ധതിയായ സമൃത്ഥിൽ കേരളത്തിലെ മേക്കർ വില്ലേജിൽ നിന്നുള്ള 8 സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകുന്നുണ്ടെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. സമൃത്ഥിന്റെ പ്രാഥമിക റൗണ്ടിൽ മേക്കർ വില്ലേജിൽ നിന്നുള്ള 8 സ്റ്റാർട്ടപ്പുകൾ ഉൾപ്പടെ 12 സംസ്ഥാനങ്ങളിൽ നിന്നായി 175 സ്റ്റാർട്ടപ്പുകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഡീപ് ടെക് സാങ്കേതിക മേഖലയിൽ സ്റ്റാർട്ടപ്പ് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രാലയം വിവിധ നടപടികൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. ലോക്സഭാംഗം ഇ.ടി. മുഹമ്മദ് ബഷീർ എംപിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സ്റ്റാർട്ടപ്പുകൾക്ക് തങ്ങളുടെ ഉത്പന്നങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്താനും നിക്ഷേപം സുരക്ഷിതമാക്കാനും ബിസിനസ്സ് വിപുലീകരിക്കാനുമുള്ള പ്ലാറ്റ്‌ഫോം സൃഷ്‌ടിക്കുന്നതിനായി 2021 ഓഗസ്റ്റിലാണ് സമൃത്ഥ് പദ്ധതി നടപ്പാക്കുന്നത്. അഞ്ചു മുതൽ പത്തു വരെ സ്ഥാപനങ്ങളുടെ കൂട്ടായ്മയായി രാജ്യമെമ്പാടും ഇത്തരത്തിലുള്ള മുന്നൂറിലധികം സ്റ്റാർട്ടപ്പുകൾ സ്ഥാപിക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. മന്ത്രാലയത്തിനു കീഴിലുള്ള സ്‌കീം മാനേജ്‌മെന്റ് കമ്മിറ്റി, സ്റ്റാർട്ടപ്പ് ഹബ് എക്‌സ്‌പർട്ട് കമ്മിറ്റി (എംഎസ്‌എച്ച്-ഇസി) എന്നിവ മുഖേന ഇവയുടെ പ്രവർത്തനം സർക്കാർ തുടർച്ചയായി…
ചന്ദ്രനെ നേരിൽ കാണണോ? തൊട്ടടുത്ത് നിന്ന് ഒരു സെൽഫി എടുക്കണോ? തിരുവനന്തപുരം കനകക്കുന്നിലുണ്ട് ചന്ദ്രൻ. ഇവിടെ ഭൂമിയിലേക്ക് ഇറങ്ങി വന്ന ചന്ദ്രനെ കാണാം, ഒറിജിനൽ ചന്ദ്രനെ! ബ്രിട്ടീഷുകാരനായ ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റ് ലൂക്ക് ജെറമിന്റെ പ്രശസ്തമായ മ്യൂസിയം ഓഫ് മൂണാണ് കനകക്കുന്നിൽ യഥാർഥ ചന്ദ്രന്റെ പ്രതീതിയോടെ നിലാവ് വിതറി നിൽക്കുന്നത്.മൂന്ന് നില കെട്ടിടത്തിന്റെ ഉയരത്തിലാണ് കനകക്കുന്നിലെ ചന്ദ്രൻ. 23 അടി വ്യാസവുമുണ്ട്. ഇതിനകം നിരവധി പേരാണ് ചന്ദ്രനെ കാണാൻ കനകക്കുന്നിലെത്തിയത്. കുഞ്ഞ് ചന്ദ്രൻ ജനുവരിയിൽ നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ ഭാഗമായാണ് മ്യൂസിയം ഓഫ് ദ് മൂൺ പ്രദർശനം നടക്കുന്നത്. ചന്ദ്രന്റെ നിരവധി ഫോട്ടോകളുടെ പ്രദർശനവുമുണ്ട്. ചന്ദ്രോപഗ്രഹത്തിലെ നാസയുടെ ലൂണാർ റെക്കനൈസൻസ് ഓർബിറ്റർ ക്യാമറ പകർത്തിയ ചിത്രങ്ങളാണ് പ്രതലത്തിൽ പതിച്ചത്. അതുകൊണ്ട് തന്നെ യഥാർഥ ചന്ദ്രന്റെ ചെറുരൂപമെന്നേ കാഴ്ചക്കാർക്ക് തോന്നുകയുള്ളു. ചിത്രങ്ങൾ തയ്യാറാക്കിയത് അമേരിക്കയിലെ ആസ്ട്രോണമി സയൻസ് സെന്ററിലാണ്.ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിൽ മ്യൂസിയം ഓഫ് മൂൺ സ്ഥിരം പ്രദർശന വസ്തുവായിരിക്കും. ഇതിന്റെ…
ഒടിടി പ്ലാറ്റ്ഫോമിൽ സൗജന്യ ട്രയൽ ഉപയോഗിക്കുമ്പോൾ നിങ്ങൾ അറിയാതെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുന്നുണ്ടോ? ഇപ്പോൾ വാങ്ങിയില്ലെങ്കിൽ ഒരിക്കലും വാങ്ങാൻ പറ്റില്ല, ഇനി രണ്ടെണ്ണം കൂടിയേ ബാക്കിയുള്ളു, എന്നൊക്കെ കാണാറുണ്ടോ? ഇത്തരത്തിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും കബളിപ്പിക്കുകയും ചെയ്യുന്ന സേവനങ്ങൾക്കും ഉത്പന്നങ്ങൾക്കും കേന്ദ്ര സർക്കാരിന്റെ വിലക്ക്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പുറത്തിറക്കിയ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമുകളിലെ ഡാർക്ക് പാറ്റേണുകൾക്ക് നിരോധനമേർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കാനാണ് നടപടി സ്വീകരിച്ചത്. ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമുകളിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചും കബളിപ്പിച്ചും വിൽക്കുന്ന ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കുമാണ് ഡാർക്ക് പാറ്റേണുകൾ എന്നു പറയുന്നത്. 13 തരം ഡാർക്ക് പാറ്റേണുകൾക്കാണ് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഈയടുത്ത് ഡാർക്ക് പാറ്റേൺ നിരോധന – നിയന്ത്രണ വിജ്ഞാപനമിറക്കിയിരുന്നു. രാജ്യത്ത് സേവനം നൽകുന്ന എല്ലാ ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമുകൾക്ക് ചട്ടം ബാധകമാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.ചട്ടം ലംഘിക്കുന്ന പ്ലാറ്റ് ഫോമുകളിൽ നിന്ന് 209ലെ…
CHANNEL I AM Investors Connect Your Gateway to Global Investors Urban Innovation Fund Urban Innovation Fund A venture capital firm that provides seed capital and regulatory support to entrepreneurs shaping the future of cities – helping them grow into tomorrow’s most valued companies. $145.5 M Total Fund Deployed Founders: Julie Lein and Clara Brenner Funds: 4 Investments: 63 Investing Sectors Investing Sectors: Transportation, Energy and Sustainability, Proptech, Future of work, Edtech, Business services, Fintech, Public health and Safety, Govtech, and Food systems. More About Founded in 2016, the Urban Innovation Fund is a venture capital firm based in San Francisco,…
ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പണം കണ്ടെത്താനായി തന്റെ വീടുകൾ പണയം വയ്‌ക്കേണ്ട അവസ്ഥയിലായി പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രൻ എന്ന് റിപ്പോർട്ടുകൾ. 2022 ജൂലൈയില്‍ 360 കോടി ഡോളറായിരുന്നു ബൈജു രവീന്ദ്രന്റെ ആസ്തി; അതായത് ഏകദേശം 30,000 കോടി രൂപ. എന്നാൽ ഇപ്പോൾ ബൈജുവിന്റെ ആസ്തി വെറും 10 കോടി ഡോളറാണ്. ഏകദേശം 833 കോടി രൂപ. ഫോബ്‌സ്, ഹുറൂണ്‍ തുടങ്ങിയ ശതകോടീശ്വര പട്ടികയില്‍ നിന്നെല്ലാം ബൈജു രവീന്ദ്രന്‍ പുറത്താവുകയും ചെയ്തു. ജീവനക്കാരെ വെട്ടിക്കുറച്ചും ചെലവ് ചുരുക്കിയും ഉപസ്ഥാപനങ്ങളെ വിറ്റഴിച്ചും കടം വീട്ടാനും സാമ്പത്തിക പ്രതിസന്ധി അകറ്റാനുമുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ബൈജൂസ്. 2020ലാണ് ഫോബ്‌സിന്റെ ലോക ശതകോടീശ്വരപ്പട്ടികയില്‍ ബൈജു രവീന്ദ്രന്‍ ആദ്യമായി ഇടംപിടിച്ചത്. അന്ന് ആസ്തി 180 കോടി ഡോളറായിരുന്നു (15,000 കോടി രൂപ). കൊവിഡാനന്തരം ഓണ്‍ലൈന്‍ പഠനങ്ങള്‍ക്ക് ഡിമാന്‍ഡ് ഏറിയതോടെ ബൈജൂസിനും കുതിപ്പായി. ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണിന്റെ Think and Learn…
30,000 രൂപ കൈയിലുണ്ടെങ്കിൽ ഫോൺ വാങ്ങാൻ അടുത്ത വർഷം വരെ കാത്തിരിക്കേണ്ട. വൺപ്ലസ് നോർഡ്, സാംസങ് എഫ്54 തുടങ്ങി ഏത് സ്മാർട്ട് ഫോൺ വേണമെങ്കിലും ഡിസംബറിൽ വാങ്ങാം. വൺപ്ലസ് നോർഡ് സിഇ(OnePlus Nord CE) 6.7 ഇൻഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേയുമായാണ് വൺപ്ലസ് നോർഡ് സിഇ 3 5ജി വരുന്നത്. 20:9 അനുപാതത്തിൽ വരുന്ന സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ റിഫ്രഷ് റെയ്റ്റ് 120Hz ആണ്. ഡിമ്മിംഗ് സപ്പോർട്ട് 2160Hz PWM. സ്നാപ്ഡ്രാഗൺ 782ജി ചിപ്പ്സെറ്റ് ഡിവൈസിന് 8ജിബി റാമുണ്ട്. സ്റ്റോറേജ് 256ജിബി വരെയും ഉറപ്പിക്കാം. ക്യാമറയുടെ കാര്യത്തിൽ നോർഡ് 3യും നോർഡ് സിഇ 3യും സമാനത കാണിക്കുന്നുണ്ട്. ഒഐഎസോടെ 50 സോണി IMX890 sensor ആണ് ക്യാമറയുടെ സവിശേഷത. മോട്ടോറോള എഡ്ജ് 40 (Motorola Edge 40)ഫുൾ എച്ച്ഡി റെസല്യൂഷനുള്ള 6.5 ഇൻഞ്ച് പോലെഡ് പാനലോടെയാണ് മോട്ടോറോള എഡ്ജ് 40ന്റെ വരവ്. 144Hz റിഫ്രഷ് റെയ്റ്റും ഈ സ്മാർട്ട് ഫോണിന്റെ പ്രത്യേകതയാണ്.…
ആലപ്പുഴയിൽ പരീക്ഷണ ഓട്ടം ആരംഭിച്ച് മലയാളി നിർമിച്ച ഡെലിവറി ആപ്പായ ലൈലോ(ലിവ് ലോക്കൽ-LILO). സാങ്കേതിക വിദ്യയിലും ബിസിനസ് മോഡലിലും മറ്റു ഡെലിവറി പ്ലാറ്റ് ഫോമുകളിൽ നിന്ന് കാര്യമായ വ്യത്യസവുമായാണ് ലൈലോ വരുന്നത്. ചേർത്തല ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക്ജൻഷ്യയാണ് ലൈലോ വികസിപ്പിച്ചത്. വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്ഫോമായ വി കൺസോളിന്റെ നിർമാതാക്കളാണ് ടെക്ജൻഷ്യ. ഉപഭോക്താക്കൾ, ഡെലിവറി പാർട്ണർ കമ്പനി, ഡെലിവറി ബോയ്, ഉത്പാദകർ എന്നിവർക്കെല്ലാം ഒരേപോലെ ഫലപ്രദമാകുന്ന തരത്തിലാണ് ലൈലോയുടെ രൂപകല്പന. വിപണി മത്സരത്തിലെ ഗിമ്മിക്കുകൾക്ക് പകരം ദീർഘകാലാടിസ്ഥാനത്തിൽ ചൂഷണരഹിതമായ അന്തരീക്ഷം ഈ മേഖലയിൽ സാധ്യമാക്കുകയാണ് ലൈലോ ലക്ഷ്യം വെക്കുന്നത്. ഫുഡ് ഡെലിവറിയിൽ മാത്രമാണ് ആപ്പിന്റെ സേവനം ലഭിക്കുക. ഭാവിയിൽ ഇറച്ചി, മീൻ, പച്ചക്കറി, കുടുംബശ്രീ ഉത്പന്നങ്ങൾ എന്നിവയും ലഭ്യമാകും. 2016ൽ വിയറ്റ്നാമിലെ ഒരു ബാങ്കിന് വേണ്ടി അവിടത്തെ ചെറുകിടവ്യാപാരികൾക്കായി ടെക്ജൻഷ്യ നിർമിച്ച സോഫ്റ്റ്‍വെയർ അടിസ്ഥാനമാക്കിയാണ് ലൈലോയുടെ പ്രവർത്തനം. കഴിഞ്ഞ ആഴ്ച തിരുവനന്തപുരം സിറ്റിയിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. ഇപ്പോൾ ആലപ്പുഴ നഗരത്തിലും സമീപ പഞ്ചായത്തുകളിലും…
കടലിൽ നിന്നും കായലിൽ നിന്നും പിടിച്ചെടുത്ത 38 തരം മത്സ്യം, അതും 300 കിലോ… ഡാവിഞ്ചി സുരേഷ് എന്ന കലാകാരന്റെ കൈ ഈ മത്സ്യങ്ങളെ തൊട്ടപ്പോൾ അതൊരു ജീവൻ തുടിക്കുന്ന ചിത്രമായി, മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖമായി മാറി. എട്ടു മണിക്കൂറെടുത്താണ് ഡാവിഞ്ചി സുരേഷ് കടലിലും കായലിലുമല്ലാതെ വള്ളത്തിൽ ഈ ചിത്രം പൂർത്തിയാക്കുന്നത്. കായലിൽ വിരിഞ്ഞ മുഖം തൃശ്ശൂർ കയ്പമംഗലത്തെ അഴീക്കോടാണ് ഡാവിഞ്ചി സുരേഷ്, മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വരയ്ക്കാൻ തിരഞ്ഞെടുത്ത്. മുനമ്പം ഹാർബറിൽ നിന്നും മറ്റും വെളുപ്പിന് തന്നെ ആവശ്യമായ മീൻ ലേലത്തിന് വിളിച്ചെടുത്തു. പുലർച്ചെ രണ്ട് മണിക്കാണ് ചിത്രം വര തുടങ്ങിയത്. സംസം എന്ന വള്ളത്തിന്റെ മുൻവശത്ത് 16 അടി വലുപ്പത്തിൽ പ്ലൈവുഡിന്റെ തട്ട് അടിച്ച് അതിന് മുകളിലാണ് ചിത്രത്തിന്റെ സ്കെച്ച് വരച്ച് ചേർത്ത്. സ്കെച്ചിന് മുകളിൽ ഐസ് നിറച്ച്, മീൻ നിരത്തുകയായിരുന്നു. ചെമ്മീനും, കരിമീനും ഞെണ്ടും അയലയും മത്തിയുമെല്ലാം ചിത്രത്തിന്റെ ചായക്കൂട്ടുകളായി. തളയാൻ എന്ന മീനാണ്…
കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി കടുക്കുമ്പോഴും സംസ്ഥാനത്തിന് അഭിമാനിക്കാം രാജ്യത്തെ നമ്പർ വൺ തൊഴിലാളി ക്ഷേമ സംസ്ഥാനമാണ് നാമെന്നതിൽ. കേരളത്തിൽ തൊഴിലാളികളുടെ ദിവസക്കൂലി ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെയായി തുടരുന്നു എന്നതാണ് മേന്മ. രാജ്യത്തെ ഗ്രാമീണ മേഖലയിൽ ഉൾപ്പെടെ തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ വേതനം കേരളത്തിലെന്നു 2022 ലും 2023 ലും റിസർവ് ബാങ്ക് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. നിലവിൽ നിർമാണ തൊഴിലാളികൾക്ക് ശരാശരി ദിവസക്കൂലി രാജ്യത്ത് 393.30 രൂപയാണെങ്കിൽ കേരളത്തിൽ ഇത് 2023 ജൂലൈയിൽ വർധിച്ചു 986.67 രൂപയായി. 2022 ൽ ആ നിരക്ക് 825.5 രൂപയായിരുന്നു. കാർഷിക തൊഴിലാളികൾ, ഉദ്യാന- തോട്ടം തൊഴിലാളികൾ, കാർഷികേതര തൊഴിലാളികൾ എന്നിങ്ങനെ നാലായി തിരിച്ചാണ് ആർബിഐ ദിവസ വേതനം കണക്കാക്കി പട്ടിക പുറത്ത് വിട്ടത്. ഈ വിഭാഗങ്ങളിൽ എല്ലാം തന്നെ കേരളത്തിൽ ദേശീയ ശരാശരിയുടെഇരട്ടിയിലേറെയാണ് ദിവസക്കൂലി. കേരളമാണ് കർഷകത്തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ കൂലി നൽകുന്നത്. പ്രതിദിനം 764.3 രൂപ. ഇത് ദേശീയ ശരാശരിയുടെ ഇരട്ടിയിലധികം വരുമെന്ന് RBI…
ചൊവ്വയിൽ റോവർ ഓടിക്കാൻ പോകുന്ന ഇന്ത്യക്കാരിയെ അറിയണോ? ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് കുടിയേറിയ ഡോ. അക്ഷത കൃഷ്ണമൂർത്തി നിർമിച്ച റോവർ വാഹനം ചൊവ്വയിലിറങ്ങും, പര്യവേഷണങ്ങൾ നടത്തി വിലപ്പെട്ട വിവരങ്ങൾ ഭൂമിയിലേക്ക് അയക്കുകയും ചെയ്യും. ചൊവ്വയിൽ റോവർ പ്രവർത്തിപ്പിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരി എന്ന അഭിമാനനേട്ടം ഡോ. അക്ഷതയുടെ പേരിലായിരിക്കും. ഒരു സ്വപ്നവും ചെറുതല്ലനാസയിലെ ശാസ്ത്രജ്ഞയാകുക എന്ന് എല്ലാവരെയും പോലെ കുട്ടിക്കാലത്ത് അക്ഷതയും ആഗ്രഹിച്ചിരുന്നു. ആ സ്വപ്നം വലുതായപ്പോൾ യാഥാർഥ്യമാക്കുകയും ചെയ്തു. എംഐടിയിൽ നിന്ന് എയ്റോസ്പേസ് എൻജിനിയറിംഗ് പൂർത്തിയാക്കിയാണ് അക്ഷത കൃഷ്ണമൂർത്തി നാസയിൽ പ്രവേശിക്കുന്നത്. 13 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് കുടിയേറിയതാണ് അക്ഷത. നാസയിൽ ജോലി ചെയ്യാൻ വീസയ്ക്ക് അപേക്ഷിച്ചപ്പോൾ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ അക്ഷത തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെക്കുന്നുണ്ട്. മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് പിഎച്ച്ഡി നേടിയ ശേഷമാണ് നാസയിലേക്കുള്ള അക്ഷതയുടെ വഴി തുറക്കുന്നത്. എന്നാൽ നാസയിൽ താൻ ആഗ്രഹിച്ച സ്ഥാനത്തിന് വേണ്ടി വീണ്ടും ഒരുപാട് കാത്തിരിക്കേണ്ടി…