Author: Giji Kochupurackal
Experienced Broadcast Journalist. More than 12 years of overall progressive experience in various fields of Journalism. Possess exceptional team building and leadership skills, interpersonal relations and communication abilities.
THE POSTERWALA ❝ചുവരുകളിലെ സിനിമാ പോസ്റ്ററുകൾ കണ്ട് ആകാംക്ഷയോടെ നോക്കിയ ഒരു കുട്ടിക്കാലമുണ്ടായിരുന്നു ജയറാം രാമചന്ദ്രന്. നിറങ്ങളോടും വർണങ്ങളോടുമുളള അഭിനിവേശം അങ്ങനെ കുട്ടിക്കാലം കാലം തൊട്ടേ കൂടെ കൂടി. ചുവരുകളെ വർണാഭമാക്കുന്ന കഥകൾ സംവദിക്കുന്ന പോസ്റ്ററുകളിലേക്ക് നോക്കി നിന്നിരുന്ന ആ കുട്ടിക്ക് തന്റെ പാതയേതെന്ന് തിരിച്ചറിയാൻ പിന്നീട് വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ഫൈൻ ആർട്‌സിലേക്കും പിന്നീട് ഗ്രാഫിക് ഡിസൈനിലേക്കും തിരിയാൻ അദ്ദേഹത്തിന് പ്രേരണയായത് ആ കാലമായിരുന്നു. പോസ്റ്റർ ഡിസൈൻ,വെബ്സൈറ്റ് ഡിസൈൻ, ടൈറ്റിൽ ഡിസൈൻ എന്നിങ്ങനെ വ്യത്യസ്തമായ പ്രവർത്തന തലങ്ങളിൽ ജയറാം മുദ്ര പതിപ്പിച്ചിട്ടുണ്ട്. നിറങ്ങളിലൂടെ, വർണങ്ങളിലൂടെ ഒരു സിനിമയെ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പോസ്റ്ററുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഏതൊരു പ്രേക്ഷകന്റെയും മനസിൽ സിനിമയെ കുറിച്ച് കൗതുകവും ആകാംക്ഷയും ജനിപ്പിക്കുന്നവയാകണം പോസ്റ്ററുകളെന്ന് പോസ്റ്റർവാലയെന്ന് (Posterwala) ഹിന്ദിവാലകൾ ഓമനപ്പേരിട്ട് വിളിച്ച ജയറാം രാമചന്ദ്രൻ പറയും. പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് ശിവന്റെ അസിസ്റ്റന്റായി സിനിമാ ലോകത്ത് പിച്ച വച്ച ജയറാം രാമചന്ദ്രന് സിനിമയുടെ വർണലോകത്ത് 25…
https://youtu.be/0e1WhHccXps അംബിക പിളള ഒരു പേരല്ല, ബ്രാൻഡാണ്. ജീവിതത്തിലെ വെല്ലുവിളികളെ ഇച്ഛാശക്തി കൊണ്ട് അതിജീവിച്ച വനിത. ആ വിരലുകൾ തീർത്ത വിസ്മയത്തിൽ സുന്ദരികളായവരിൽ പ്രശസ്തരും സാധാരണക്കാരുമുണ്ട്. ബിസിനസുകാരനായ ഗോപിനാഥപിളളയുടെയും ശാന്തയുടേയും മകളായി കൊല്ലത്തെ ഒരു സമ്പന്ന കുടുംബത്തിലായിരുന്നു അംബികയുടെ ജനനം. 17-മത്തെ വയസിൽ വിവാഹിതയായ അംബിക 22-മത്തെ വയസിൽ മകൾ കവിതക്ക് ജന്മം നൽകി. സുഖപ്രദമല്ലാത്ത ദാമ്പത്യജീവിതത്തിൽ നിന്ന് പിരിയുമ്പോൾ അംബികയ്ക്ക് പ്രായം 24. സ്വന്തം അധ്വാനത്തിൽ ഒരു ജീവിതം കെട്ടിപ്പടുക്കാൻ അംബിക ഡൽഹിയിലേക്ക് വണ്ടി കയറി. 2000 രൂപ ശമ്പളത്തിൽ തന്റെ കരിയറിന് തുടക്കമിട്ട അംബികക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. അവിടെ നിന്നാണ് രാജ്യമറിയുന്ന അംബിക പിളള എന്ന ബ്രാൻഡിന്റെ പിറവി.സെലിബ്രിറ്റി ഹെയർ ആന്റ് മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ വിരാജിക്കുമ്പോഴും പങ്കാളിത്തത്തിൽ തുടങ്ങിയ സംരംഭങ്ങളെല്ലാം അംബികക്ക് പരാജയമായി. ഒടുവിലാണ് അംബിക പിളള എന്ന ബ്രാന്റിൽ തന്നെ സലൂണുകളിലേക്കും പ്രോഡക്ടുകളിലേക്കും അവർ എത്തുന്നത്. ജീവിതം തിരിച്ചടികൾ നൽകിയപ്പോഴെല്ലാം തളരാതെ…
https://youtu.be/-AgCUKnoE-Y ലോക സംരംഭക ദിനമാണ് കടന്നുപോയത്. Entrepreneur എന്നത് ഫ്രഞ്ച് പദമായ ‘Entreprendre എന്നതിൽ നിന്നാണ് വന്നത്. അതിനർത്ഥം Undertake അഥവാ ‘ഏറ്റെടുക്കുക’ എന്നാണ്. ഏറ്റെടുക്കാൻ ഒരാൾ തയ്യാറാകുന്നിടത്തു നിന്നാണ് ഏതൊരു സംരംഭത്തിന്റെയും ജനനം. എല്ലാ ബിസിനസ്സും ശക്തമായ അടിത്തറയിൽ നിന്നാണ് ആരംഭിക്കുന്നതും വികസിക്കുന്നതും പിന്നീട് പ്രവർത്തിപ്പിക്കുന്നതും. ഫൗണ്ടറിൽ തുടങ്ങി സ്ഥാപനത്തിലെ ഓരോ ജീവനക്കാരിൽ നിന്നും തുല്യ പരിശ്രമം ഒരു സംരംഭവിജയത്തിന് ആവശ്യമാണ്. പുതിയ ആശയങ്ങളും നൈപുണ്യവും നടപ്പിലാക്കുകയും ഒരു രാജ്യത്തിന്റെ പുരോഗതിക്കായി ഏറ്റവും മികച്ചത് പുറത്തെടുക്കുകയും ചെയ്യുന്നതാണ് സംരംഭകത്വം. 15-ാം വയസ്സിൽ ട്രാഫിക് പാറ്റേണുകൾ നിരീക്ഷിക്കാൻ വികസിപ്പിച്ച കമ്പ്യൂട്ടർ പ്രോഗ്രാം വികസിപ്പിച്ചെടുത്ത ബിൽ ഗേറ്റ്‌സ് മുതൽ ജെഫ് ബെസോസ് വരെ ചെറുപ്പം മുതലേ തന്നെ ബിസിനസ്സ് മാനേജ്മെന്റിന്റെ റെക്കോർഡ് ബുക്കുകളിൽ ഇടം നേടിയ നിരവധി മികച്ച സംരംഭകർ ലോകത്തിലുണ്ട്. ഒരു വെർച്വൽ പുസ്തകശാലയായി തന്റെ ബിസിനസ്സ് ആരംഭിച്ച ബെസോസ്, പിന്നീട് അത് തന്റെ വന്യമായ ദർശനങ്ങളേക്കാൾ കൂടുതൽ മുന്നോട്ട് കൊണ്ടുപോയി.…
https://youtu.be/b3MzV3OvrFc വാസ്തവത്തിൽ ആകാസ എയർലൈൻ രാകേഷ് ജുൻജുൻവാലയുടെ ബ്രെയിൻ ചൈൽഡായിരുന്നു. ആ അതികായന്റെ പെട്ടെന്നുള്ള വിയോഗം ആകാസ എയറിന്റെ ഭാവിയെ ബാധിക്കുമോ. ആകാസ എയറിന്റെ ഭാവിയും പ്രവർത്തനങ്ങളും സുരക്ഷിതമാണെന്ന് സിഇഒ വിനയ് ദുബെ ഊന്നിപ്പറയുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 72 വിമാനങ്ങൾ ഉൾപ്പെടുത്താൻ ആകാസ എയറിന് മികച്ച മൂലധനം ലഭിച്ചുവെന്ന് അടുത്തിടെ വിനയ് ദുബെ പറഞ്ഞിരുന്നു. എന്നാൽ ജുൻജുൻവാലയുടെ വിയോഗം താത്കാലിക മായെങ്കിലും എയർലൈനിന്റെ വളർച്ചാ പാതയെ ബാധിക്കുമെന്ന് ഭൂരിപക്ഷവും വിശ്വസിക്കുന്നു. കമ്പനിയിലെ ഒരു നിക്ഷേപകൻ മാത്രമല്ല, ഇന്ത്യയിലെ ബാങ്കുകളിൽ നിന്നും വിദേശ നിക്ഷേപകരിൽ നിന്നും ധനസഹായം ക്രമീകരിക്കാൻ കഴിയുന്ന ഒരാളായതിനാലാണ് ജുൻജുൻവാലയുടെ സാന്നിധ്യം ആകാസയുടെ വളർച്ചയിൽ നിർണായത്. ജുൻജുൻവാലയുടെ ചിറകുകൾക്ക് കീഴിൽ വളരാനും മികവ് പുലർത്താനും പ്രതീക്ഷിച്ചിരുന്ന ആകാസ എയറിന് അദ്ദേഹത്തിന്റെ പെട്ടെന്നുള്ള ഞെട്ടലായത് അതിനാലാണ്. 46 ശതമാനം ഓഹരികൾക്കായിരുന്നു എയർലൈനിലെ ജുൻുൻവാലയുടെ നിക്ഷേപം. ജുൻജുൻവാല കുടുംബത്തിനുളള ഭൂരിഭാഗം ഓഹരികളും അദ്ദേഹത്തിന്റെ മക്കളുടെ പേരിലുള്ള മൂന്ന് ട്രസ്റ്റുകളിലൂടെയാണ്. വിപുലമായ നിക്ഷേപത്തിനുപുറമെ,…
https://youtu.be/zSNUvpYKIys ദലാൽ സ്ട്രീറ്റിലെ ബിഗ് ബുൾ രാകേഷ് ജുൻജുൻവാല ഓർമയാകുമ്പോൾ അദ്ദേഹം ബാക്കിയാക്കിയ ചില വിജയമന്ത്രങ്ങളുണ്ട്. അനിശ്ചിതത്വങ്ങളുടെ കയറ്റിറക്കങ്ങളാണ് ഓഹരിവിപണിയുടെ പ്രത്യേകത. വിപണിയിലെ ഭാഗ്യാന്വേഷികൾക്ക് ജുൻജുൻവാലയെ പിന്തുടരാം. അദ്ദേഹം ഈ ലോകം വിട്ടുപോയെങ്കിലും രാകേഷ് ജുൻജുൻവാലയെന്ന നിക്ഷേപകന്റെ വഴികളും വാക്കുകളും രാജ്യത്തെ നിക്ഷേപകർക്ക് ഓഹരികമ്പോളമുളള കാലത്തോളം വഴികാട്ടിയാവും പരാജയത്തെയും നേരിടാൻ തയ്യാർ ഇന്ത്യയിലെ ഓഹരി വിപണിയെക്കുറിച്ച് ജുൻജുൻവാല എപ്പോഴും ബുള്ളിഷ് ആയിരുന്നു. അദ്ദേഹം വാങ്ങിയ ഓഹരികൾ പിന്നീട് ഒരു മൾട്ടി-ബാഗർ സ്റ്റോക്കായി മാറിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. അതിനാൽ, മിഡാസ് ടച്ച് ഉള്ള ഒരു നിക്ഷേപകൻ എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നു. ദീർഘകാലനിക്ഷേപങ്ങളേക്കാൾ ലാഭകരമായ നിക്ഷേപപ്രവണതയാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. ജുൻജുൻവാലയുടെ പോർട്ട്‌ഫോളിയോയിലുളള മികച്ച കമ്പനികൾ അതിനുദാഹരണമാണ്- സ്റ്റാർ ഹെൽത്ത്, റാലിസ് ഇന്ത്യ, എസ്‌കോർട്ട്‌സ്, കാനറ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്….ലിസ്റ്റ് നീളുന്നു. റേറ്റിംഗ് ഏജൻസിയായ ക്രിസിൽ, വാച്ച് മേക്കർ ടൈറ്റൻ, കരൂർ വൈശ്യ ബാങ്ക് എന്നിവ വർഷങ്ങളായി അദ്ദേഹത്തിന് ഓഹരി പങ്കാളിത്തമുള്ള അറിയപ്പെടുന്ന പേരുകളാണ്.…
https://youtu.be/T1m-xpDyppM ഒരു സംരംഭകനാകാൻ സ്വപ്നം കാണുന്നയാളാണോ നിങ്ങൾ, എങ്കിൽ ലക്ഷ്യങ്ങൾ നേടാൻ സ്വയം മെച്ചപ്പെടുത്തിയേ പറ്റൂ. അതിന് ചില ലളിതമായ വഴികൾ പിന്തുടരാവുന്നതാണ്. 1.കഠിനാധ്വാനം ചെയ്യാൻ തയ്യാറാവുക ജീവിതത്തിലെ എന്തിനേയും പോലെ, നിങ്ങൾക്ക് എന്തെങ്കിലും വേണമെങ്കിൽ, അത് നേടുന്നതിന് നിങ്ങൾ കഠിനാധ്വാനം ചെയ്യണം. നിങ്ങൾ എന്തെങ്കിലും തീവ്രമായി ആഗ്രഹിക്കുമ്പോൾ, അവിടെ യെത്താൻ മടുപ്പുകൂടാതെ കൂടുതൽ സമയം ചെലവഴിക്കണം. പ്ലാൻ ചെയ്ത പ്രവർത്തനമാണ് ഇവിടെ പ്രധാനം, പ്രവർത്തനം അവസാനം കൂടുതൽ മികച്ച ഫലങ്ങൾ നൽകും. 2.നിങ്ങൾക്ക് നല്ല സുഹൃത്തുക്കൾ ഉണ്ടെന്ന് ഉറപ്പാക്കുക സ്വയം മെച്ചപ്പെടുത്തൽ പോലെ തന്നെ പ്രധാനമാണ് പങ്കിടലും. നിങ്ങൾക്ക് മറ്റുള്ളവരുമായി ആശയവിനിമയം നടത്താനും നിങ്ങൾ എങ്ങനെ എന്നതിനെക്കുറിച്ചുള്ള ഫീഡ്‌ബാക്ക് നേടാനും കഴിയുമെങ്കിൽ അത് വളരെ മികച്ചതായിരിക്കും. ബുദ്ധിമുട്ടുള്ള സമയങ്ങളിൽ മുന്നോട്ട് കൊണ്ടുപോകാൻ നമുക്കെല്ലാവർക്കും ചില ‘ചിയർ ലീഡേഴ്‌സ്’ ആവശ്യമാണ്. അതിനാൽ നിങ്ങൾക്ക് ചുറ്റും ഒരു നല്ല പിന്തുണാ ശൃംഖല ഉണ്ടെന്ന് ഉറപ്പാക്കുക.3.സാഹചര്യങ്ങളെ കുറിച്ച് അമിതമായി ചിന്തിക്കാതെ അവയുമായി പൊരുത്തപ്പെടുക ചിലപ്പോൾ,…
https://youtu.be/jonrjjDqUO4 ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത സാവിത്രി ജിൻഡാലിന്റെ സമ്പത്ത് 2 വർഷം കൊണ്ട് മൂന്നിരട്ടിയായി. 2020ലെ 4.8 ബില്യൺ ഡോളറിൽ നിന്ന് 2022ൽ 17.7 ബില്യൺ ഡോളറായാണ് റിയൽടൈം ലിസ്റ്റിംഗിൽ ആസ്തി ഉയർന്നത്. ജിൻഡാൽ ഗ്രൂപ്പിന്റെ ചെയർപേഴ്സണായ 72-കാരി സാവിത്രി ദേവി ജിൻഡാൽ ഫോർബ്സ് പറയുന്നത് പ്രകാരം 2021 ലെ ഇന്ത്യയിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ 7-ാം സ്ഥാനത്താണ്. ഇന്ത്യയിലെ 10 ശതകോടീശ്വരന്മാരുടെ പട്ടികയിലെ ഏക വനിതയുമാണ്. കോളേജിൽ പഠിച്ചിട്ടില്ലാത്ത ഒരു സാധാരണ വീട്ടമ്മ, ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയായി ഉയർന്നതെങ്ങനെയാണ്. വ്യവസായിയും രാഷ്ട്രീയക്കാരനുമായിരുന്ന അന്തരിച്ച ഓംപ്രകാശ് ജിൻഡാലിന്റെ ഭാര്യയാണ് സാവിത്രി. അസമിലെ വ്യാവസായിക നഗരമായ ടിൻസുകിയയിൽ ജനിച്ച സാവിത്രി 1970-ലാണ് ഒ.പി. ജിൻഡാലിനെ വിവാഹം കഴിച്ചത്. 22-ാം വയസ്സിൽ ബിസിനസ് ലോകത്തേക്ക് ചുവടു വെച്ച ഒ.പി ജിൻഡാൽ ഹിസാറിൽ ഒരു ചെറിയ ബക്കറ്റ് നിർമ്മാണ യൂണിറ്റിലൂടെയാണ് തുടങ്ങിയത്. 1964-ൽ പൈപ്പ് പ്രൊഡക്ഷൻ യൂണിറ്റായ ജിൻഡാൽ ഇന്ത്യ ലിമിറ്റഡ്…
https://youtu.be/AylxKbK2aig ലാഭം മാത്രം നോക്കി തടിച്ചുവീർത്ത ബ്രോയിലർ ചിക്കൻ ബിസിനസ്സാക്കിയ കാലത്ത്, മഞ്ജുനാഥ് മാരപ്പൻ എന്ന യുവ സംരംഭകൻ ബംഗളുരുവിൽ കോഴികൾക്ക് സ്വാതന്ത്ര്യത്തിന്റെ സന്തോഷം സൃഷ്ടിച്ചിരിക്കുകയാണ് . മഞ്ജുനാഥിന്റെ ഹാപ്പി ഹെൻസ് സന്തുഷ്ടരായ കോഴികളിലൂടെ ആരോഗ്യമുളള മുട്ട നൽകുന്നു.ബംഗളുരുവിൽ നിന്നുളള മഞ്ജുനാഥ് മാരപ്പനും മധുരയിൽ നിന്നുളള അശോക് കണ്ണനും ചെയ്തത് ഒരേ കാര്യമായിരുന്നു. കോഴികളെ കൂടു തുറന്ന് വിട്ട് പുൽമേടുകളിലും പറമ്പുകളിലും ചിക്കി ചികഞ്ഞ് തിന്നാൻ അനുവദിക്കുക. അത് ഒരു സംരംഭമായി മാറിയപ്പോൾ ഒരു ഘട്ടത്തിൽ ഇരുവർക്കും ഇനി ഒരുമിച്ചൊരു യാത്രയാകാമെന്ന് തോന്നി. അതാണ് ഇന്നത്തെ ഹാപ്പി ഹെൻസ്. ഇന്ത്യയിലെ ആദ്യ ഫ്രീ റേഞ്ച് എഗ് സ്റ്റാർട്ടപ്പ് എന്ന് ഹാപ്പി ഹെൻസിനെ വിശേഷിപ്പിക്കാം.ഏക്കറിൽ 1000 കോഴി എന്ന കണക്കിൽ സ്ഥലം കെട്ടി തിരിച്ചാണ് ഫാമിംഗ്. തമിഴ്നാട്, ബംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ഫാമുകൾ. ചോളം , നിലക്കടല, സോയ, അസോള പോലുളളവ ചേർത്ത ഭക്ഷണം 100-110 ഗ്രാം വരെ ഒരു കോഴിക്ക് നൽകുന്നു.…
https://youtu.be/B1RnvbfmSE4 ബിസിനസ് ബിരുദമോ വമ്പൻ മാർക്കറ്റിംഗ് ടീമുകളോ ഇല്ലാതെ ഒരാൾ സ്വന്തം ഫോട്ടോ ഉത്പന്നത്തിന്റെ പാക്കറ്റിൽ ഇട്ട് മാർക്കറ്റ് ചെയ്യുക. ശരിക്കും ധൈര്യമുളള ധിക്ഷണാശാലിയായ ഒരാൾക്ക് മാത്രമേ അത്തരമൊരു മാർക്കറ്റിംഗ് തന്ത്രം പയറ്റാൻ കഴിയൂ. സുന്ദരവും ലളിതവും അതേസമയം അഗ്രസീവുമായ ക്യാമ്പയിൻ. അതാണ് MDH ന്റെ എല്ലാമെല്ലാമായ ധരംപാൽ ഗുലാത്തി ചെയ്തത്. കപ്പടാ മീശയുമായി പുഞ്ചിരിക്കുന്ന സ്വന്തം ചിത്രം ഒരു കറി മസാലയുടെ പാക്കറ്റിൽ വച്ച് പരസ്യം ചെയ്ത ഗുലാത്തി MDH മസാലയെ ഇന്ത്യയെങ്ങും പേരുകേട്ട ബ്രാൻഡാക്കി മാറ്റി. ചുവന്ന തലപ്പാവും ഷെർവാനിയുമായി പുഞ്ചിരി തൂകുന്ന ദാദാജി, ബിസിനസ് ലോകത്തെ Spice King ആണ്. ഭാഷയ്ക്കും ദേശത്തിനും തലമുറകൾക്കും അതീതനായി ഒരു മസാല സാമ്രാജ്യം സൃഷ്ടിച്ച സ്കൂൾ ഡ്രോപ്പ്ഔട്ടായ പ്രതിഭാശാലി. അതിലുപരി സെൽഫ്മെയ്ഡ് കോടീശ്വരൻ. പാസഞ്ചർ ഫെറി സർവീസ് മുതൽ കണ്ണാടികൾ വിൽക്കുന്നതും മരപ്പണി ചെയ്യുന്നതും വരെ നിരവധി തൊഴിലുകളിലൂടെ കടന്നു പോയ ഗുലാത്തി സുഗന്ധവ്യഞ്ജനങ്ങളുടെ സ്വാദിഷ്ഠമായ കറിക്കൂട്ട് കൊണ്ട് ഒരു…
https://youtu.be/Y_2oFx7fGtw ഒരു ശരാശരി സ്ത്രീ തന്റെ ജീവിതകാലത്ത് ആയിരക്കണക്കിന് സാനിറ്ററി നാപ്കിനുകളാണ് ഉപയോഗിക്കുന്നത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ലക്ഷക്കണക്കിന് സാനിറ്ററി നാപ്കിനുകളാണ് ദിവസേന മാലിന്യക്കൂമ്പാരങ്ങളിൽ അടിഞ്ഞുകൂടുന്നു. ഇവ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്നു എന്നത് ലോകമാകമാനം വെല്ലുവിളിയാണ്. മാത്രമല്ല ഒരു സാധാരണ നാപ്കിൻ നശിക്കാൻ ഏകദേശം 800 വർഷമെടുക്കും. വിഷാംശമുള്ള ഡയോക്‌സിൻ, ഫ്യൂറാൻ വാതകങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിനാൽ അവയെ കത്തിക്കുന്നതും പരിഹാരമല്ല. കൂടാതെ, ഡിസ്പോസിബിൾ പാഡുകൾ നിർമ്മിക്കുന്നതിലേക്ക് സെല്ലുലോസ് ഫൈബർ വേർതിരിച്ചെടുക്കാനായി ലക്ഷക്കണക്കിന് മരങ്ങളും നശിപ്പിക്കപ്പെടുന്നുണ്ട്. അവിടെയാണ് ഒരിക്കൽ മാത്രം കായ്ക്കുകയും അതിനുശേഷം വെട്ടിമാറ്റുകയും ചെയ്യുന്ന വാഴയുടെ നാര് പാഡ് നിർമ്മാണത്തിനായി തെരഞ്ഞെടുത്ത ഒരു വനിതാ സംരംഭകയുടെ ബ്രില്യൻസ് നാം അറിയേണ്ടത്. സാനിറ്ററി പാഡുകളിൽ പരീക്ഷണം നടത്തുന്ന നിരവധി സ്റ്റാർട്ടപ്പുകൾ ഉണ്ടെങ്കിലും Anju Bisht എന്ന സംരംഭക ലോകമാകെ സാനിദ്ധ്യം അറിയിക്കുന്നത് പ്രോഡക്റ്റിന്റെ പരിസ്ഥിതി സൗഹൃദ സ്വഭാവം കൊണ്ടാണ്. അതും നമ്മുടെ കൊല്ലത്ത് നിന്നും. പരിസിഥിതിക്ക് ഇണങ്ങുന്ന സാനിറ്ററി നാപ്കിനുകൾ നിർമ്മിക്കുന്ന സൗഖ്യം എന്ന സ്റ്റാർട്ടപ്…