Author: News Desk
ഇന്ത്യയിലെ ഏറ്റവും സമ്പന്ന കുടുംബങ്ങളിൽ ഒന്നാണ് റിലയൻസ് ഗ്രൂപ്പിന്റെ അംബാനി കുടുംബം. സമ്പത്തിന്റെ കാര്യത്തിൽ മുകേഷ് അംബാനിയും കുടുംബവും മുൻപന്തിയിൽ ആണെങ്കിലും കുടുംബാംഗങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് അധികമാർക്കും അറിയില്ല. അംബാനി കുടുംബാംഗങ്ങളുടെ വിദ്യാഭ്യാസ ചുറ്റുപാടുകളെ കുറിച്ച് നോക്കാം. ആഗോള ബിസിനസ് രംഗത്തേക്ക് റിലയൻസ് ഗ്രൂപ്പിനെ വളർത്തുന്നതിൽ ഗ്രൂപ്പിന്റെ നിലവിലെ ചെയർമാനായ മുകേഷ് അംബാനി വലിയ പങ്കുവഹിച്ചു. ബോംബെ സർവകലാശാലയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയ അദ്ദേഹം തുടർന്ന് യുഎസ്സിലെ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്നും എംബിഎ നേടി. കെമിക്കൽ എഞ്ചിനീയറിങ് പഠനവും യുഎസ്സിലെ മാനേജ്മെന്റ് പഠനവും മുകേഷ് അംബാനിക്ക് സംരംഭക രംഗത്ത് മുതൽക്കൂട്ടായി. റിലയൻസിന്റെ ജീവകാരുണ്യ-വിദ്യാഭ്യാസ-കായിക രംഗങ്ങളിൽ മുൻനിരയിലുള്ള വ്യക്തിയാണ് മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി. മുംബൈ നർസി മോൻജി കോളേജ് ഓഫ് കൊമേമേഴ്സ് ആൻഡ് ഇക്കണോമിക്സിൽ നിന്നാണ് അവർ ബിരുദം നേടിയത്. ആകാശ്, ഇഷ, ആനന്ദ് എന്നീ മൂന്ന് മക്കളാണ് മുകേഷ്-നിത ദമ്പതിമാർക്ക്. മൂവരും മുംബൈ ധീരുബായ്…
പ്രായം എന്നത് വെറുമൊരു സംഖ്യ മാത്രമാണ്. എന്നാൽ ചെറുപ്രായത്തിൽ തന്നെ വലിയ കാര്യങ്ങൾ ചെയ്ത് വാർത്തകളിൽ ഇടംപിടിച്ച നിരവധി പേരുണ്ട്. അക്കൂട്ടത്തിൽ പ്രമുഖനാണ് ഹിമാചൽ പ്രദേശിൽ നിന്നുള്ള ആക്രിത് പ്രാൺ ജസ്വാൾ. ഏഴാം വയസ്സിൽ ശസ്ത്രക്രിയ നടത്തി ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ആക്രിത് ‘ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സർജൻ’ എന്നാണ് വിശേഷിപ്പിക്കടുന്നത്. നിലവിൽ 32 വയസ്സുള്ള ആക്രിത് ക്യാൻസർ രോഗത്തിനുള്ള മരുന്ന് കണ്ടെത്താനുള്ള ഗവേഷണത്തിലാണ്. ‘മെഡിക്കൽ ജീനിയസ്’ എന്ന വിശേഷണമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ അടക്കം ആക്രിതിന് നൽകുന്നത്. 1993 ഏപ്രിൽ 23ന് ജനിച്ച ആക്രിത് ചെറുപ്രായത്തിൽ തന്നെ അസാധാരണ നേട്ടങ്ങൾ കാഴ്ചവെച്ചു. 10 മാസം പ്രായമുള്ളപ്പോൾ തന്നെ നന്നായി നടക്കാനും സംസാരിക്കാനും ആരംഭിച്ച ആക്രിത് രണ്ട് വയസ്സായപ്പോഴേക്കും എഴുത്തും വായനയും തുടങ്ങി. പിന്നീട് 2000ത്തിൽ, ഏഴാം വയസ്സിൽ സ്വന്തമായി ശസ്ത്രക്രിയ ചെയ്താണ് ആക്രിത് ലോകത്തെ അമ്പരപ്പിച്ചത്. ഹിമാചൽ പ്രദേശിലെ നൂർപൂർ സ്വദേശിയായ ആക്രിത് പ്രാൺ ജസ്വാൾ, പൊള്ളലേറ്റ എട്ടു വയസ്സുകാരൻറെ…
ലോകത്ത് ഒരു സ്വർഗ്ഗം ഉണ്ടെങ്കിൽ അത് ഇവിടെയാണെന്ന് കവി അമിർ ഖുസ്റു പാടിയത് ഇന്ത്യയുടെ സ്വിറ്റ്സർലെന്റായ കാശ്മീരിനെക്കുറിച്ചാണ്. ആ സ്വർഗ്ഗം ആണ് ഉലഞ്ഞിരിക്കുന്നത്. അശാന്തിയുടെ ഇരുണ്ട ഭൂതകാലത്ത് നിന്ന് സമൃദ്ധിയുടെ പുതിയ പ്രതീക്ഷയിലേക്ക് വളരുന്ന കാശ്മീരിലെ ജനങ്ങളെ തോക്ക് കൊണ്ട് പരാജയപ്പെടുത്താനാകുമോ? അതും നിരായുധരായ മനുഷ്യരെ കൊല്ലാൻ മാത്രം അറിയാവുന്ന ഭീരുക്കൾക്ക്? തുളിപ് പൂക്കൾ തളിർത്ത് നിൽക്കുന്ന, ആപ്പിൾ കുലകൾ വസന്തം ആഘോഷിക്കുന്ന, മഞ്ഞിൽ പുതപ്പ് ചൂടിയ താഴ്വാരങ്ങളുള്ള കാശ്മീരിന് തളരാനാവില്ല. കാരണം, ഭീകരതയുടെ യാതനയിൽ നിന്ന് സംരംഭത്തിലൂടെയും സാക്ഷരതയിലൂടെയും സ്വാതന്ത്ര്യം എന്തെന്ന് തിരിഞ്ഞറിഞ്ഞ കശ്മീരികളെ ഇനി ആർക്കാണ് ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാവുക? കശ്മീരിനെ അസാധാരണമായ മൗനം പിടികൂടിയിരിക്കുന്നു. അത് 30-ഓളം വരുന്ന ആ നാടിന്റെ വിരുന്നുകാരെ കൊന്നുകളഞ്ഞതിലെ ദുഖം കൊണ്ട് മാത്രമല്ല, സാമ്പത്തികമായും സാമൂഹികമായ പുരോഗതികൊണ്ടും ഒരു നാട് പഴയതൊക്കെ മറന്ന് സന്തോഷകരമായ പുതിയ കാലം കണ്ടെത്തി ഒന്ന് പുഞ്ചിരിക്കാൻ പഠിച്ചു തുടങ്ങിയപ്പോൾ ഏറ്റ ആക്രമണത്തിന്റെ ഞെട്ടലുകൊണ്ട് കൂടിയാണ്. 2023-ൽ മാത്രം…
മാരുതി 800 വാഹനങ്ങളിലൂടെ ഇന്ത്യൻ വാഹന രംഗത്ത് വിപ്ലവം സൃഷ്ടിച്ച വ്യക്തിയായിരുന്നു കഴിഞ്ഞ വർഷം അന്തരിച്ച ഒസാമു സുസുക്കി.സുസുക്കി മോട്ടോർ മുൻ ചെയർമാൻ കൂടിയായിരുന്ന അദ്ദേഹത്തിന്റെ പേരിൽ ഇന്ത്യയിൽ ഒസാമു സുസുക്കി സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുമെന്ന് സുസുക്കി മോട്ടോർ കോർപ്പറേഷനും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും അറിയിച്ചു. രാഷ്ട്രനിർമ്മാണത്തിനായുള്ള ഒസാമു സുസുക്കിയുടെ സംഭാവനകളെ തിരിച്ചറിയുന്നതിനും മാരുതി സുസുക്കിയുടെ വിജയത്തിലേക്ക് നയിച്ച അദ്ദേഹത്തിന്റെ നിർമ്മാണ തത്ത്വചിന്തയുടെ വ്യാപകമായ പ്രചാരണത്തിനുമായാണ് മികവിന്റെ കേന്ദ്രം സ്ഥാപിക്കപ്പെടുന്നത്. 2024 ഡിസംബർ 25നായിരുന്നു സുസുക്കി മോട്ടോർ കോർപ്പറേഷൻ ചെയർമാൻ ഒസാമു സുസുക്കിയുടെ വിയോഗം. ഡൽഹി യശോഭൂമിയിൽ കഴിഞ്ഞ ദിവസം നടന്ന ഒസാമു സുസുക്കി അനുസ്മരണ പരിപാടിയുടെ ഭാഗമായാണ് ഒസാമു സുസുക്കി സെന്റർ ഓഫ് എക്സലൻസ് (OSCOE) സ്ഥാപിക്കാനുള്ള പ്രഖ്യാപനം. ഗുജറാത്തിലും ഹരിയാനയിലുമാണ് ഓസ്കോ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. ജാപ്പനീസ് വാഹനനിർമാണ രീതി പ്രചരിപ്പിക്കുന്നതിന് അക്കാദമിക് മേഖലയുമായും സഹകരിച്ച് അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനായാണ് എക്സലൻസ് സെന്റർ ലക്ഷ്യമിടുന്നത്. ഓട്ടോമോട്ടീവ് മേഖലയ്ക്ക്…
ക്രൈസ്തവ വിശ്വാസികളെ മാത്രമല്ല, ലോകമെങ്ങുമുള്ള മനുഷ്യസ്നേഹികളെ വേദനിപ്പിച്ച വാർത്തയായിരുന്നു ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം. പാവങ്ങളുടെ പുണ്യവാളൻ എന്നറിയപ്പെടുന്ന അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ പേരാണ് പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട വേളയിൽ അദ്ദേഹം തിരഞ്ഞടുത്തത്. സമ്പത്തിന്റെ മടിത്തട്ടിൽ അഭിരമിച്ചിട്ടും അതെല്ലാം ഉപേക്ഷിച്ച ഫ്രാൻസിസ് പുണ്യവാളന്റെ അതേ ജീവിതരീതി തന്നെ ഫ്രാൻസിസ് മാർപാപ്പയും പിന്തുടർന്നു. പണത്തിനും സമ്പത്തിനും സുഖലോലുപതകൾക്കും ഫ്രാൻസിസ് മാർപാപ്പയെ ഒരിക്കലും സ്വാധീനിക്കാനായില്ല. ലോകരാജ്യങ്ങളിലെങ്ങും സ്വത്തുള്ള കത്തോലിക്കാ സഭയുടെ തലവനെന്ന നിലയിൽ ശതകോടികളുടെ ആസ്തി കൈകാര്യം ചെയ്തിരുന്നത് പോപ്പിന്റെ കീഴിലായിരുന്നു. സഭയെ ആത്മീയമായി മുന്നോട്ടു നയിക്കുന്നതിൽ ശ്രദ്ധിച്ചിരുന്ന ഫ്രാൻസിസ് പാപ്പ സാമ്പത്തിക കാര്യങ്ങൾക്ക് വ്യക്തിജീവിതത്തിൽ യാതൊരു പ്രാധാന്യവും നൽകിയിരുന്നില്ല. 2013ലാണ് അദ്ദേഹം ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷനായി ചുമതലയേറ്റെടുത്തത്. പ്രതിമാസം 32000 ഡോളർ (ഏകദേശം 27 ലക്ഷം രൂപ) ആയിരുന്നു മാർപാപ്പയ്ക്ക് സഭ അനുവദിച്ചിരുന്നത്. എന്നാൽ ഈ തുക വേണ്ടെന്ന നിലപാടെടുത്ത അദ്ദേഹം തനിക്ക് ലഭിക്കുമായിരുന്ന തുക പാവപ്പെട്ടവർക്കായി പ്രവർത്തിക്കുന്ന…
40 വർഷത്തിലേറെയായി ബഹ്റൈനിൽ കുടുങ്ങിപ്പോയ പ്രവാസി മലയാളി നാടണയുന്നു. നഷ്ടപ്പെടലിന്റേയും അതിജീവനത്തിന്റെയും ഹൃദയഭേദകമായ ജീവിതത്തിനു ശേഷമാണ് 74 കാരനായ ഗോപാലൻ ചന്ദ്രൻ എന്ന തിരുവനന്തപുരം സ്വദേശി നാട്ടിലേക്ക് മടങ്ങുന്നത്. ഏതൊരു പ്രവാസിയേയും പോലെ നിരവധി സ്വപ്നങ്ങളുമായാണ് അദ്ദേഹം 1983ൽ ബഹ്റൈനിൽ എത്തുന്നത്. എന്നാൽ കാലം അദ്ദേഹത്തിനായി കാത്തുവെച്ചത് അല്ലലുകൾ നിറഞ്ഞ, 42 വർഷം നീണ്ട പ്രവാസമായിരുന്നു. ഗോപാലൻ ബഹ്‌റൈനിൽ എത്തിയ സമയത്ത് അദ്ദേഹത്തിന്റെ തൊഴിലുടമ മരണപ്പെട്ടു. പാസ്പോർട്ടും മറ്റ് രേഖകളുമെല്ലാം വിസ നൽകിയിരുന്ന തൊഴിലുടമയുടെ പക്കലായിരുന്നു. ഇതോടെയാണ് അദ്ദേഹം കുടുംബത്തെ കാണാനോ അവരെപ്പറ്റിയുള്ള വിവരങ്ങൾ അറിയാനോ ആകാതെ നീണ്ട നാല് പതിറ്റാണ്ടായി ബഹ്റൈനിൽ കുടുങ്ങിയത്. പ്രവാസി ലീഗൽ സെൽ എന്ന എൻജിഒ വഴിയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ മടങ്ങിവരവ് സാധ്യമായിരിക്കുന്നത്. തൊഴിലുടമ മരണപ്പെട്ടതോടെ രേഖകളെപ്പറ്റിയുള്ള യാതൊരു വിവരവും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. ആശയവിനിമയ ഉപാധികളോ ഫോണോ ഉപയോഗിക്കാതിരുന്ന ഗോപാലന് നാട്ടിലുള്ളവരുമായി ബന്ധപ്പെടാനും സാധിച്ചില്ല. ബഹ്റൈനിൽ പലയിടങ്ങളിലായി ജോലി ചെയ്ത് അദ്ദേഹം ജീവിതം തള്ളിനീക്കി. എന്നാൽ…
പലഹാരം ഉണ്ടാക്കാൻ പ്ലാസ്റ്റിക് ഉരുക്കിയ എണ്ണ, മൊരിക്കാനായി ‘ആളെപ്പൊരിക്കുന്നവർ’
കടയിലെ ചില്ലുകൂട്ടിലെ നല്ല മൊരിഞ്ഞ പഴംപൊരിയും വടയും. വീട്ടിൽ ഉണ്ടാക്കുമ്പോൾ എത്ര ശ്രമിച്ചാലും കടയിലേതു പോലെ മൊരിഞ്ഞു കിട്ടുന്നില്ല എന്ന് പലരും പറഞ്ഞു കേൾക്കാറുണ്ട്. എന്നാൽ കടയിലെ മൊരിച്ചിൽ പോലെയാണ് മൊരിച്ചെടുക്കുന്നതെങ്കിൽ ജീവിതം തന്നെ പൊരിച്ചിലായിപ്പോകും എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നു കണ്ടിരിക്കുന്നത്. കൊല്ലത്ത് എണ്ണപ്പലഹാരങ്ങൾ വറുക്കാൻ പ്ലാസ്റ്റിക് ഉരുക്കിച്ചേർത്ത എണ്ണ ഉപയോഗിക്കുന്നതായി കഴിഞ്ഞ ദിവസം കണ്ടെത്തിയതാണ് ചില കടകളിലെയെങ്കിലും എണ്ണപ്പലഹാരങ്ങളുടെ മൊരിച്ചിലിനു പിന്നിലെ വൻ ചതി പുറത്തു കൊണ്ടുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊല്ലം റെയിൽവേ സ്റ്റേഷനു സമീപത്തെ പേരില്ലാത്ത കടയിൽ നിന്നാണ് നാട്ടുകാർ ‘പ്ലാസ്റ്റിക് പലഹാര’ ങ്ങൾ പിടികൂടിയത്. ഉഴുന്നുവടയും പഴംപൊരിയും പൊരിക്കാൻ കടക്കാർ പ്ലാസ്റ്റിക് ഉരുക്കിച്ചേർത്ത എണ്ണ ഉപയോഗിച്ചതായി കണ്ടെത്തി. ഇതോടെ കോർപറേഷൻ അധികൃതരെത്തി കട പൂട്ടി സീൽ ചെയ്തു. ആരോഗ്യ വകുപ്പ് അധികൃതർ സാംപിളുകൾ ശേഖരിച്ചു മടങ്ങിയിട്ടുമുണ്ട്. കാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്കും ആരോഗ്യ പ്രശ്നങ്ങൾക്കും ഇത്തരം എണ്ണപ്പലഹാരങ്ങൾ കാരണമാകുമെന്നു ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നു. കണ്ണൂർ…
സിപിഎം സംസ്ഥാന കമ്മിറ്റിയുടെ ഹൈടെക്ക് ആസ്ഥാനമന്ദിരമായി തിരുവനന്തപുരത്തെ പുതിയ ബഹുനില എകെജി സെന്റർ . നിലവിൽ എകെജി സെൻറർ പ്രവർത്തിച്ചിരുന്ന പാളയത്തെ എകെജി പഠന ഗവേഷണ കേന്ദ്രത്തിന് നേരെ എതിർവശത്തായാണ് 32 സെൻറ് ഭൂമിയിൽ രണ്ട് സെല്ലാർ പാർക്കിംഗ് ഉൾപ്പെടെ 9 നിലകളോടു കൂടിയ ആസ്ഥാനമന്ദിരം സജ്ജമായിരിക്കുന്നത്. സംസ്ഥാന കമ്മിറ്റി യോഗം, സെക്രട്ടറിയേറ്റ് യോഗം എന്നിവയ്ക്കായി പ്രത്യേകം മുറികളുണ്ട്. സംസ്ഥാന കമ്മിറ്റി ഓഫീസ്, യോഗം ചേരാനും വാർത്താസമ്മേളനത്തിനുമുള്ള പ്രത്യേക ഹാൾ, സെക്രട്ടറിയറ്റംഗങ്ങൾക്കും പിബി അംഗങ്ങൾക്കുമുള്ള ഓഫീസ് സൗകര്യം, താമസ സൗകര്യം എന്നിവയാണുള്ളത്. പാർട്ടി അംഗങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്. അത്യാധുനിക വാർത്താ വിനിമയ സംവിധാനങ്ങളും, സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ആർക്കിടെക്‌റ്റ് എൻ മഹേഷ് ആണ് 60,000 ചതുരശ്ര അടി വിസ്‌തീർണമുള്ള കെട്ടിടം രൂപകൽപന ചെയ്‌തത്. കോടിയേരി ബാലകൃഷ്‌ണൻ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് പുതിയ ഓഫീസ് മന്ദിരത്തിനുള്ള പ്രവർത്തനത്തിന് തുടക്കമിട്ടത്. 2022 ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആസ്ഥാനമന്ദിരത്തിനു തറക്കല്ലിട്ടു. സംസ്ഥാനത്തെ…
ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാന് എതിരെ കടുത്ത നയതന്ത്ര നടപടികളുമായി ഇന്ത്യ. സിന്ധു നദീജല കരാർ മരവിപ്പിച്ചത് അടക്കമുള്ള ഇന്ത്യയുടെ നടപടികൾ പാകിസ്ഥാനു മേൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. വാഗ-അട്ടാരി അതിർത്തി അടച്ചു പൂട്ടുക, പാക് പൗരൻമാർക്ക് യാത്രാ വിലക്ക്, പാക്ക് പൗരൻമാർ 48 മണിക്കൂറുകൾക്കുള്ളൽ ഇന്ത്യ വിടുക, നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കുക തുടങ്ങിയ നടപടികൾക്ക് ഒപ്പമാണ് പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാറും ഇന്ത്യ റദ്ദാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റി യോഗത്തിൽ പ്രഖ്യാപിച്ച തീരുമാനങ്ങളിൽ പാകിസ്ഥാന് ഏറ്റവും വലിയ പ്രഹരമാകാൻ പോകുന്നതും കരാർ റദ്ദാക്കിക്കൊണ്ടുള്ള ഇന്ത്യയുടെ ഈ നടപടിയാണ്. സിന്ധു നദിയിൽ നിന്നും പോഷകനദികളിൽ നിന്നുമുള്ള വെള്ളമാണ് പാകിസ്ഥാൻ കൃഷിക്കും കുടിവെള്ളത്തിനുമായി ആശ്രയിച്ചു വരുന്നത്. സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കുന്നതോടെ പാകിസ്ഥാന്റെ കിഴക്കൻ മേഖലയിലെ ജലലഭ്യതയെ അത് പൂർണമായും ബാധിക്കും. ഉടമ്പടി താൽക്കാലികമായി നിർത്തിവെച്ചാൽ പോലും പാകിസ്ഥാൻ കടുത്ത…
സൗദി അറേബ്യയിലേയും യുഎഇയിലേയുമെല്ലാം രാജകുടുംബങ്ങളുടേയും രാജകുമാരൻമാരുടേയും ആഢംബര ജീവിതത്തെ സംബന്ധിച്ച കഥകളാണ് സാധാരണയായി വാർത്തകളിൽ നിറയാറുള്ളത്. എന്നാൽ ഏകദേശം 20 വർഷത്തോളമായി കോമയിൽ കഴിയുന്ന ഒരു രാജകുമാരൻ സൗദി അറേബ്യയിലുണ്ട്. ഉറങ്ങുന്ന രാജകുമാരൻ എന്നറിയപ്പെടുന്ന അൽ വലീദ് ബിൽ ഖാലിദ് ബിൻ തലാലാണ് 20 വർഷത്തോളമായി കോമയിൽ തുടരുന്ന രാജകുടുംബാംഗം. സൗദി രാജകുടുംബാംഗവും രാജകുമാരനുമായ ഖാലിദ് ബിൻ തലാൽ അൽ സൗദിന്റെ മകനാണ് അൽ വലീദ് ബിൽ ഖാലിദ് ബിൻ തലാൽ. 2005ൽ സൈനിക കോളജിൽ പഠിക്കുന്ന കാലത്താണ് അൽ വലീദ് രാജകുമാരന് കാർ അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് കോമയിലായ അദ്ദേഹത്തെ റിയാദ് കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി ഹോസ്പിറ്റലിലാണ് പരിചരിക്കുന്നത്. വർഷങ്ങളായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് രാജകുമാരന്റെ ജീവൻ നിലനിർത്തുന്നത്. 2019ൽ അദ്ദേഹം കൈവിരലുകൾ അനക്കി. ഇത് അദ്ദേഹത്തിന്റെ കുടുംബത്തിന് പ്രതീക്ഷയുടെ നേരിയ കിരണങ്ങൾ നൽകിയെങ്കിലും പിന്നീട് ആരോഗ്യത്തിൽ പുരോഗതി ഉണ്ടായില്ല. ജീവിതത്തിലേക്ക് തിരിച്ച് വരാൻ പറ്റാത്ത വിധം…