Author: News Desk

വെള്ളിയാഴ്‌ച നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും മോക് പോളിംഗ് നടത്തിയിരുന്നു. ഇതിനിടെ കാസർകോട് മണ്ഡലത്തിൽ മോക് പോൾ നടത്തിയതിൽ നാല് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളിലും  ബിജെപിക്ക് അധിക വോട്ട് വീണു എന്ന ആരോപണം യുഡിഎഫും എൽഡിഎഫും ഉയർത്തിയിരുന്നു. വോട്ടിംഗ് മെഷീൻ എളുപ്പത്തിൽ ഹാക്ക് ചെയ്യാമോ ?  ചാനൽ‌ അയാം ഫാക്ട് ചെക്ക്. പുറത്തുവന്ന വാർത്തകൾ തെറ്റാണെന്നും,അത്തരമൊരു സംഭവം ഉണ്ടായിട്ടില്ല എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണവും വന്നു.  മോക് പോളിൽ ബിജെപിക്ക് അധിക വോട്ട് ലഭിച്ച സംഭവം സാങ്കേതിക തpകരാറാണെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. പ്രശ്‌നം ഉടൻ തന്നെ പരിഹരിച്ചതായും,  ഇക്കാര്യത്തിൽ റിട്ടേണിംഗ് ഓഫീസർ റിപ്പോർട്ട് നൽകിയതായും  തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ  അറിയിച്ചിരുന്നു.വോട്ടിംഗ് മെഷീനുകളിൽ കൃത്രിമം നടത്തുന്നതിനുള്ള സാദ്ധ്യത വിദഗ്ദ്ധർ തള്ളിക്കളയുകയാണ്.ഇവിഎമ്മുകൾ യാതൊരു  ബാഹ്യ യൂണിറ്റുമായോ ഒരു സിസ്റ്റവുമായോ ബന്ധിപ്പിച്ചിട്ടില്ലാത്ത ഉപകരണങ്ങളാണ്. അതിനാൽ അവയിൽ കൃത്രിമം നടത്താൻ സാധിക്കുക വളരെ വിരളമാണ്. മൂന്ന് ഘടകങ്ങളാണ് ഇവിഎമ്മുകളിൽ ഉള്ളത്…

Read More

യുവ തൊഴിലന്വേഷകർക്കുള്ള കേരള സർക്കാരിന്റെ ആറ് മാസത്തെ ഇന്റേൺഷിപ്പ് പ്രോഗ്രാമാണ് IGNITE . പുതിയ ബിരുദധാരികൾക്ക് ഐടി/ഐടി ഇതര ഇൻഡസ്ട്രിയിൽ വേണ്ടത്ര എക്സ്പോഷർ നേടാനുള്ള അവസരം നൽകുകയെന്ന ലക്ഷ്യത്തോടെയുള്ള കേരള ഗവൺമെൻ്റ് സംരംഭമാണ് ഇഗ്നൈറ്റ്. അതിലൂടെ അവരുടെ തൊഴിൽ നേടാനുള്ള കഴിവ് ഗണ്യമായി മെച്ചപ്പെടുന്നു. കൂടാതെ വ്യവസായത്തിന് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്തുകയും, ഹ്രസ്വകാല പ്രവർത്തി പരിചയത്തിലൂടെ അവർക്ക് സാമ്പത്തിക പ്രോത്സാഹനവും വാഗ്ദാനം ചെയ്യുന്നു, അതുവഴി കമ്പനികൾക്ക് അവർ നൽകേണ്ട സ്റ്റൈപ്പൻ്റുകളിൽ സാമ്പത്തിക ഭാരം കുറയ്ക്കാനാകും. കൊച്ചിയിലെ ടെക്‌നോപാർക്ക്, തിരുവനന്തപുരം, ഇൻഫോപാർക്ക്, കോഴിക്കോട് സൈബർപാർക്ക് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ നൈപുണ്യ പരിശീലനം നൽകുക ലക്ഷ്യമിട്ടാണ് ഇഗ്നൈറ്റ് പ്രോഗ്രാം ആരംഭിച്ചത്.ഐടിയിലും മറ്റ് വ്യവസായങ്ങളിലും വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷിയുടെ കുറവ് നികത്താൻ ശ്രമിക്കുന്ന ആറ് മാസത്തെ പ്രോഗ്രാമിൽ ഇൻ്റേണുകൾക്ക് പ്രതിമാസം 5,000 രൂപ വരെ സ്റ്റൈപ്പൻഡ് നൽകും. ഐസിടി അക്കാദമി, കേരള സ്റ്റാർട്ടപ്പ് മിഷൻ, ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനികൾ (ജിടെക്), കേരള നോളജ് ഇക്കോണമി മിഷൻ,…

Read More

രാജ്യത്ത് നൈപുണ്യമുള്ള മനുഷ്യശേഷി വികസിപ്പിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമായി കേന്ദ്രസർക്കാരിന്റെ അപ്രൻ്റീസ്ഷിപ്പ് പരിശീലനം.ഒരു വ്യവസായ സംരംഭത്തിന്റെ  നേതൃത്വത്തിലുള്ള പ്രാക്ടീസ് ഓറിയൻ്റഡ് പരിശീലനം, ധനസഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക്‌  ഫലപ്രദവും കാര്യക്ഷമവുമായി നൽകുക എന്നതാണ് ലക്ഷ്യം. ഇത് മുൻനിർത്തിയാണ് കേന്ദ്രസർക്കാർ ദേശീയ അപ്രൻ്റീസ്ഷിപ്പ് പ്രൊമോഷൻ സ്കീം രാജ്യത്ത് 2016 മുതൽ നടപ്പാക്കിയത്. സ്കീം അനുസരിച്ച് നിബന്ധനകൾക്ക് വിധേയമായി, നിശ്ചിത സ്റ്റൈപ്പന്റിൻ്റെ 25% ഇന്ത്യാ ഗവൺമെൻ്റ് പരിശീലനം നൽകുന്ന തൊഴിൽ ഉടമകളുമായി പങ്കിടും. അത് പരമാവധി ഒരു അപ്രൻ്റിസിന് പ്രതിമാസം 1500 രൂപ എന്ന തോതിലാകും. കൂടാതെ ഒരു ഫ്രെഷർ അപ്രൻ്റിസിന് പരമാവധി 7500 രൂപ എന്ന തോതിൽ അടിസ്ഥാന പരിശീലനത്തിൻ്റെ ചിലവായി അടിസ്ഥാന പരിശീലന ദാതാക്കളുമായി പങ്കിടും. പരിശീലനങ്ങളൊന്നുമില്ലാതെ നേരിട്ട് അപ്രൻ്റിസ്‌ഷിപ്പ് പരിശീലനത്തിനെത്തുന്നവർക്ക്, ഈ സ്കീം പ്രകാരം തൊഴിൽ ഉടമകൾക്ക് നൽകുക പരമാവധി 500 മണിക്കൂർ പരിശീലനത്തിന് അല്ലെങ്കിൽ 3 മാസത്തേക്ക് 7500/- നിരക്കാണ്. സ്റ്റേറ്റ് അപ്രൻ്റീസ്ഷിപ്പ് അഡ്വൈസർമാരും റീജിയണൽ ഡയറക്‌ടറേറ്റ് ഓഫ്…

Read More

മുണ്ടും ഷർട്ടും ഇട്ട് തെങ്കാശിയിലെ ഗ്രാമീണ നിരത്തുകളിലൂടെ പുതിയ ഇലക്ട്രിക് ഓട്ടോ ഓടിച്ച് ശ്രീധർ വെമ്പു. കോടീശ്വരനും സോഹോ കോർപ്പറേഷൻ്റെ സിഇഒയും ആയ ശ്രീധർ വെമ്പു മുരുഗപ്പ ഗ്രൂപ്പിൽ നിന്നാണ് പുതിയ ഇലക്ട്രിക് ഓട്ടോ മോൺട്ര സ്വന്തമാക്കിയത്. ഗ്രാമത്തിലെ 10 കിലോമീറ്ററിനുള്ളിലെ റൈഡുകൾക്കായി അദ്ദേഹം ഈ ഓട്ടോ ഉപയോഗിക്കുന്നു. ശ്രീധർ വെമ്പു തൻ്റെ ഇലക്ട്രിക് ഓട്ടോറിക്ഷയുടെ പുതിയ സവാരി ചിത്രങ്ങൾ തൻ്റെ X പ്രൊഫൈലിൽ പങ്കിട്ടു. ശ്രീധർ വെമ്പു തൻ്റെ പുതിയ ഓട്ടോറിക്ഷയുടെ ചിത്രം ഒരു അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തു, “മുരുഗപ്പ ഗ്രൂപ്പിൽ നിന്നുള്ള എൻ്റെ പുതിയ ഇലക്ട്രിക് ഓട്ടോ മോൺട്ര ഇവിടെ എത്തിയതിൽ ഞാൻ ആവേശഭരിതനാണ്. വേഗത്തിലുള്ള പിക്കപ്പും നല്ല സസ്പെൻഷനും. ഞാൻ ഇഷ്ടപ്പെടുന്നു!” 2022ൽ തൻ്റെ സ്വകാര്യ ഉപയോഗത്തിനായി ടാറ്റ നെക്‌സോൺ ഇവി ശ്രീധർ വെമ്പു വാങ്ങിയിരുന്നു. എന്തുകൊണ്ടാണ് ഇലക്ട്രിക് ഓട്ടോയെക്കുറിച്ച് ഇത്രയധികം ആവേശം കാണിക്കുന്നത് എന്ന ഒരു ഉപയോക്താവിന്റെ ചോദ്യത്തിന് ശ്രീധറിന്റെ മറുപടി ഇങ്ങനെ. …

Read More

പ്രഭാത ചായയേക്കാൾ താങ്ങാനാവുന്ന വിലയ്ക്ക് AI ഇൻ്റർഫേസ് സബ്‌സ്‌ക്രിപ്‌ഷൻ മോഡലിൽ വിദ്യാർത്ഥികൾക്കായി ഒരു AI ചാറ്റ്‌ബോട്ടോ ? UPSC ഉദ്യോഗാർത്ഥികൾക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ AI ചാറ്റ്‌ബോട്ടായ PAiGPT-യെ പരിചയപ്പെടാം. സർക്കാർ പരീക്ഷാ ഉദ്യോഗാർത്ഥികളുടെ ഗവേഷണ-പഠന അനുഭവത്തിൽ വിപ്ലവം സൃഷ്ടിക്കുകയാണ് Pinak AI വികസിപ്പിച്ച PAiGPT ആപ്പ് ലക്ഷ്യമിടുന്നത്. യുപിഎസ്‌സി ഉദ്യോഗാർത്ഥികൾക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ AI-പവർ സംഭാഷണ ചാറ്റ്‌ബോട്ടാണ് PAiGPT. ബോട്ട് ഇപ്പോൾ ആൻഡ്രോയിഡിലും ഐഒഎസിലും ലഭ്യമാണ്. PAiGPT വികസിപ്പിച്ചത് ഇന്ത്യൻ കമ്പനിയായ Pinak AI ആണ്. പരീക്ഷണ കാലയളവിൽ തന്നെ വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും നല്ല ഫീഡ്‌ബാക്ക് ആപ്പിന് ലഭിച്ചു. PAiGPT തടസ്സമില്ലാത്തതും എല്ലാവർക്കും താങ്ങാനാവുന്നതുമാണ്. വിവിധ വിഷയങ്ങളെയും സമകാലിക കാര്യങ്ങളെയും കുറിച്ചുള്ള തത്സമയ വിവരങ്ങൾ ആപ്പ് നൽകും . ആപ്പിൻ്റെ പ്രവർത്തനം പെർപ്ലെക്‌സിറ്റി എഐ, ഗൂഗിൾ ജെമിനി എന്നിവയ്‌ക്ക് സമാനമാണെങ്കിലും, ട്രെൻഡിംഗ് വിഷയങ്ങൾ നൽകാനുള്ള PAiGPT-യുടെ കഴിവും ലഭ്യമായ വിവരങ്ങളെ അടിസ്ഥാനമാക്കി ഒന്നിലധികം ചോയ്‌സ് ചോദ്യങ്ങൾ സൃഷ്‌ടിക്കാനുള്ള…

Read More

ഉത്തർപ്രദേശിൽ ചിത്രകൂട് ജില്ലയിലെ തുളസി വെള്ളച്ചാട്ടത്തിൻ്റെ മനോഹാരിത നുകരാൻ ഗ്ലാസ് സ്കൈവാക്ക് .ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം അനാച്ഛാദനം ചെയ്യാൻ തയ്യാറായിരിക്കുന്ന ആദ്യ ഗ്ലാസ് സ്കൈവാക്ക് പാലം ഉത്തർപ്രദേശ് ടൂറിസം വകുപ്പിന്റെ സംസ്ഥാനത്തെ സ്പിരിച്വൽ ടൂറിസം വർദ്ധിപ്പിക്കാനുള്ള പദ്ധതികളിൽ ഒന്നാണ്. തുളസി വെള്ളച്ചാട്ടത്തിൻ്റെ സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന 25 മീറ്റർ നീളമുള്ള വില്ലും അമ്പും ആകൃതിയിലുള്ള പാലം ശ്രീരാമൻ ഉപയോഗിച്ച ആയുധങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. സന്ദർശകരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്ന പാലത്തിനു ഒരു ചതുരശ്ര മീറ്ററിന് 500 കിലോഗ്രാം ഭാരം വഹിക്കാൻ ശേഷിയുണ്ട്. ചിത്രകൂട് വനത്തിൻ്റെ അതിമനോഹരമായ കാഴ്ചകൾക്കൊപ്പം വെള്ളച്ചാട്ടം ഏകദേശം 40 അടി താഴെയുള്ള ഒരു കുളത്തിലേക്ക് വീഴുന്ന കാഴ്ച ധാരാളം സന്ദർശകരെ ആകർഷിക്കുന്നു. ഗ്ലാസും സ്റ്റീലും കൊണ്ട് നിർമ്മിച്ച ഈ എഞ്ചിനീയറിംഗ് വിസ്മയം ശക്തിയുടെയും വീര്യത്തിൻ്റെയും പ്രതീകമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിന് ഏകദേശം 3.70 കോടി ചിലവ് വരും. ഇത് പ്രദേശത്തെ ഇക്കോടൂറിസം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യഥാർത്ഥത്തിൽ ശബരി വെള്ളച്ചാട്ടം…

Read More

ബിരുദ ധാരികൾക്കും ഇനി  പിഎച്ച്ഡി നേടിയെടുക്കുക അല്പം കൂടി എളുപ്പത്തിലാകും.  4 വർഷത്തെ ബാച്ചിലേഴ്സ് ഡിഗ്രിക്കു കുറഞ്ഞത്  75% മാർക്കുണ്ടെങ്കിൽ  നേരിട്ട് നെറ്റ് പരീക്ഷയെഴുതുവാനും,  പിഎച്ച്ഡി ഗവേഷണം തുടരാനും അനുമതി നൽകി യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ .  യുജിസി നിബന്ധനകൾ പ്രകാരം നാഷണൽ എലിജിബിലിറ്റി ടെസ്റ്റിന് (NET) കുറഞ്ഞത് 55% മാർക്കോടെ ബിരുദാനന്തര ബിരുദം ആവശ്യമായിരുന്നു. നാല് വർഷത്തെ  ബിരുദമുള്ള വിദ്യാർത്ഥികൾക്ക് ഇപ്പോൾ നേരിട്ട് നെറ്റ് പരീക്ഷ എഴുതാനും പിഎച്ച്ഡി നേടാനും കഴിയുമെന്ന് യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ  ചെയർമാൻ ജഗദേഷ് കുമാർ പറഞ്ഞു. ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്) ഉള്ളതോ അല്ലാതെയോ പിഎച്ച്ഡി നേടുന്നതിന്, ഉദ്യോഗാർത്ഥികൾക്ക് അവരുടെ നാല് വർഷത്തെ ബിരുദ കോഴ്സിൽ കുറഞ്ഞത് 75% മാർക്കോ തത്തുല്യ ഗ്രേഡുകളോ ആവശ്യമാണ്. നാഷണൽ എലിജിബിലിറ്റി ടെസ്റ്റിന് (NET) ഒരു ഉദ്യോഗാർത്ഥിക്ക് കുറഞ്ഞത് 55% മാർക്കോടെ ബിരുദാനന്തര ബിരുദം ആവശ്യമാണ് എന്ന നിബന്ധനയിലാണ് അയവ് വരുത്തിയത് . നാലു വർഷത്തെ ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്ക്…

Read More

ഇൻഡിഗോയുടെ പേറ്റൻ്റ് ബ്രാൻഡായ ഇൻ്റർ ഗ്ലോബ് എൻ്റർപ്രൈസസ്, ഇന്ത്യയിൽ എയർ ടാക്സി സേവനം ഉടൻ ആരംഭിക്കും. ഡൽഹി-ഗുഡ്ഗാവ് എയർ ടാക്‌സി സർവീസ് ഉടൻ ആരംഭിക്കാൻ indigo തയാറായി കഴിഞ്ഞു. ഡൽഹിയിലെ കൊണാട്ട് പ്ലേസിനും ഹരിയാനയിലെ ഗുഡ്ഗാവ് റൂട്ടിനുമിടയിൽ 2026-ൽ സർവീസ് ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുണ്ട്. യുഎസ് ആസ്ഥാനമായുള്ള ആർച്ചർ ഏവിയേഷൻ രാജ്യത്ത് ഇന്ഡിഗോക്ക് 200 ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് വിമാനങ്ങൾ നൽകുമെന്നും ഈ വിഭാഗത്തിൽ 1 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്നും റിപ്പോർട്ടുണ്ട്. 30-40 മിനിറ്റിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യപ്പെടുന്ന ബാറ്ററി സജ്ജീകരണത്താൽ ഈ വിമാനങ്ങൾ പ്രവർത്തിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംയുക്ത സംരംഭം മുംബൈയിലും ബംഗളൂരുവിലും സമാനമായ സേവനങ്ങൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യുഎസ് റെഗുലേറ്റർ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനുമായി കമ്പനി ചർച്ചകൾ നടത്തി വരികയാണെന്നും വിമാനങ്ങൾക്കായുള്ള സർട്ടിഫിക്കേഷൻ നടപടികൾ പുരോഗമിച്ച ഘട്ടത്തിലാണെന്നും ആർച്ചർ ഏവിയേഷൻ സ്ഥാപകനും സിഇഒയുമായ ആദം ഗോൾഡ്‌സ്റ്റൈൻ അറിയിച്ചു. എയർ ടാക്സി വഴിയുള്ള…

Read More

നാട്ടിൻപുറങ്ങളിലോടുന്ന സ്വകാര്യ ബസ്സുകൾ ഈ കൊടും ചൂടിൽ എന്നെങ്കിലും എസി സംവിധാനത്തോടെ യാത്രക്കാരെ സ്വീകരിക്കുമെന്ന് നാം കരുതിയിട്ടുണ്ടോ? ഇന്ത്യയിലെ ആദ്യത്തെ സോളാർ എ സി സ്വകാര്യ ലൈൻ ബസ് കണ്ണൂരിൽ യാത്രക്കാരുടെ മനസ്സും, നിരത്തും കൈയടക്കികഴിഞ്ഞു. കണ്ണാടി പറമ്പ് കണ്ണൂർ ജില്ലാ ആശുപത്രി റൂട്ടിൽ സർവീസ് നടത്തുന്ന സംഗീത്‌ എന്ന ബസ്സിലെ ശീതീകരണം പ്രവർത്തിക്കുന്നത് ബസിനു മുകളിൽ ഘടിപ്പിച്ചിരിക്കുന്ന സോളാർ പാനലിൽ ആണ് എന്നത് ബസ്സിനെ കൂടുതൽ വൈവിധ്യവും ജനകീയവുമാക്കുന്നു. കണ്ണാടിപ്പറമ്പ് സ്വദേശിയും പ്രവാസിയുമായ സതീഷിന്റെ ആശയമാണ് എസി ബസിന്ബ പിന്നിൽ. അത് വിജയകരമാകുകയും ചെയ്തു. ബസ്സിന്‌ മുകളിൽ ഘടിപ്പിച്ചിരിക്കുന്ന മൂന്നു സോളാർ പാനലിൽ നിന്നുമാണ് സൗരോർജം ലഭിക്കുക. എഞ്ചിനുമായി ഒരു ബന്ധവുമില്ലാതെ നേരെഎ സി കംപ്രസ്സർ യൂണിറ്റിലേക്ക് വൈദ്യുതിയെത്തും. വീടുകളിൽ വയ്ക്കുന്ന വൈദ്യുതി കുറഞ്ഞ അളവിൽ ഉപയോഗിക്കുന്ന സ്പ്ലിറ്റ് എ സി യൂണിറ്റ് ബസിൽ ഘടിപ്പിക്കാനായി എന്നതാണ് മേന്മ. സർവീസ് തുടങ്ങി പത്തു മിനുട്ടു കൊണ്ട് യാത്രക്കാർ തണുത്തു…

Read More

മുകളിലെ ഡെക്കിൽ ആഡംബരപൂർണമായ സ്വർണ്ണ സിംഹാസനം പോലെയുള്ള ചാരുകസേരയും, വിശാലമായ ഇരിപ്പിടവും, ഒരു ബാർ ഏരിയയും.ഇത് ഒരു ശതകോടീശ്വരൻ സ്വന്തമാക്കിയ 4175 കോടി രൂപ വിലമതിക്കുന്ന ലോകത്തിലെ ഏറ്റവും ചെലവേറിയതും ആഡംബരപൂർണ്ണവുമായ ബോയിംഗ് 747 സ്വകാര്യ ജെറ്റ് . ആ ശതകോടീശ്വരൻ ഇലോൺ മസ്‌കോ ബെർണാഡ് അർനോൾട്ടോ മുകേഷ് അംബാനിയോ അല്ല. ഇത് സൗദി അറേബ്യയിലെ രാജകുമാരനും വ്യവസായിയുമായ അൽ വലീദ് ബിൻ തലാൽ അൽ സൗദിൻ്റെ ഉടമസ്ഥതയിലുള്ള ആഡംബര സ്വകാര്യ ജെറ്റ്. ലോകത്തെ ഏറ്റവും ചെലവേറിയതും ആഡംബരപൂർണവുമായ സ്വകാര്യ ജെറ്റിന് ഏകദേശം 500 മില്യൺ ഡോളർ , അതായത് 4175 കോടി രൂപ- ചിലവ് വരും. ഫോർബ്സ് പ്രകാരം 18.7 ബില്യൺ ഡോളർ (ഏകദേശം 1,56,198 കോടി രൂപ) ആസ്തിയുള്ള സൗദി രാജകുടുംബത്തിലെ ഏറ്റവും ധനികരായ അംഗങ്ങളിൽ ഒരാളാണ് സൗദി രാജകുമാരൻ. സൗദി രാജകുമാരൻ്റെ ബോയിംഗ് 747 അദ്ദേഹത്തിൻ്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് വിപുലമായി പരിഷ്കരിച്ചിട്ടുണ്ട്. വലുപ്പമുള്ള കിടക്ക, സ്വകാര്യ കുളിമുറി, നിസ്കാര…

Read More