Author: News Desk
ഭക്ഷ്യോത്പാദന രംഗത്ത് ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് ഗുണമേന്മയുള്ള ഭക്ഷണം എങ്ങനെ നൽകും എന്നത്. നിർമിക്കുന്ന ഭക്ഷ്യവസ്തുക്കൾ സ്വയം നിയന്ത്രണമുള്ള സ്ഥലങ്ങളിൽ നിർമിക്കുക എന്നത് ഗുണമേന്മ ഉറപ്പു വരുത്തുന്നതിൽ പ്രധാനമാണെന്ന് പറയുന്നു ഭക്ഷ്യോത്പാദന മേഖലയിൽ കേരളത്തിലെ പ്രധാനികളായ മീരാൻ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ. നിരവധി ഇന്ത്യക്കാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിയതോടെ കുക്ക്ഡ്/പ്രോസസ്ഡ് ഫുഡ് അഥവാ റെഡി ടു ഈറ്റ് ഭക്ഷ്യവസ്തുക്കൾക്ക് പ്രാധാന്യമേറി. ഗുണനിലവാരം ഉറപ്പ് വരുത്തി ഭക്ഷ്യവസ്തുക്കൾ കയറ്റിയയക്കാൻ പ്രോസസ്ഡ് ഫുഡിലൂടെ സാധിക്കും. എന്നാൽ ഇടത്തരം ഭക്ഷ്യസംരംഭക മേഖലകളിലാണ് പലപ്പോഴും ഗുണമേന്മയിൽ പ്രശ്നങ്ങൾ കാണാറുള്ളത്. സംരംഭക മേഖലയിൽനിന്നും ഗവൺമെന്റിന്റെ ഭാഗത്ത് നിന്നുമുള്ള കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ നൂറ് ശതമാനം ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കൾ നിർമിക്കാനാകൂവെന്ന് നവാസ് മീരാൻ പറഞ്ഞു. കൊച്ചിയിൽ കേരളത്തിലെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ടൈക്കോൺ 2024ൽ ചാനൽ അയാമുമായി സംസാരിക്കുകയായിരുന്നു നവാസ് മീരാൻ. ഭക്ഷ്യസംരംഭക മേഖലയിലെ ഭാവി എന്തായിരിക്കും എന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. എല്ലാ രംഗത്തും…
ബിസിനസ് ഇതിഹാസം രത്തൻ ടാറ്റയോടുള്ള ആദരസൂചകമായി ശിൽപം നിർമിച്ച് പ്രശസ്ത ശിൽപി. പാർലമെന്റിലെ സമുദ്രമന്ഥന ശിൽപം അടക്കം നിർമിച്ച് പേരെടുത്ത ശിൽപി നരേഷ് കമാവത്താണ് ഇപ്പോൾ ടാറ്റയ്ക്ക് ആദരാഞ്ജലിയായി ശിൽപവുമായി എത്തിയിരിക്കുന്നത്. നാലടിയിലുള്ള കളിമൺ പ്രതിമയാണ് നരേഷ് നിർമിച്ചിട്ടുള്ളത്. വൈകാതെ തന്നെ പ്രതിമയുടെ വെങ്കല രൂപവും തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് നരേഷ്. ബിസിനസ്സിലേയും ജീവിതത്തിലേയും വേറിട്ട വഴികൾ കൊണ്ട് നിരവധിയാളുകളെ സ്വാധീനിച്ച വ്യക്തിയാണ് അടുത്തിടെ അന്തരിച്ച രത്തൻ ടാറ്റ. ടാറ്റയുടെ കഠിനാധ്വാനം, കൃത്യനിഷ്ഠ, ലാളിത്യം എന്നീ ഗുണങ്ങളാണ് തന്നെ ഏറ്റവുമധികം സ്വാധീനിച്ചത് എന്ന് നരേഷ് പറഞ്ഞു. “ഞാൻ ശരിയായ തീരുമാനം എടുക്കുന്നതിൽ വിശ്വസിക്കുന്നില്ല, മറിച്ച് തീരുമാനം എടുത്ത് അതിനെ ശരിയാക്കി എടുക്കാറാണ് പതിവ്” എന്ന രത്തൻ ടാറ്റയുടെ വാക്കുകൾ നരേഷ് ആപ്തവാക്യമാക്കി എടുക്കുന്നു. 17 ദിവസം കൊണ്ടാണ് നരേഷ് ടാറ്റയുടെ പ്രതിമ നിർമിച്ചത്. ഇപ്പോൾ നരേഷിന്റെ ഗുഡ്ഗാവിലുള്ള സ്റ്റുഡിയോയിലാണ് പ്രതിമയുള്ളത്. പ്രതിമ എവിടെ സ്ഥാപിക്കണം എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. നരേഷിന്റെ പാർലമെന്റിലെ സമുദ്രമന്ഥന…
ഇന്ത്യയിലെ കോഫി ബിസിനസ്സിൽ വൻ മാറ്റം കൊണ്ടു വരാൻ ടാറ്റ. നിലവിൽ അമേരിക്കൻ കോഫിഹൗസ് ഭീമൻമാരായ സ്റ്റാർബക്സ് കോർപറേഷനുമായി ചേർന്ന് ഇന്ത്യയിൽ നടത്തുന്ന സംരംഭങ്ങളുടെ എണ്ണം കൂട്ടാനാണ് ടാറ്റയുടെ തീരുമാനം. 2027-28ഓടെ ആയിരം പുതിയ സ്റ്റാർബക്സുകൾ തുറക്കാനാണ് ടാറ്റയുടെ പദ്ധതി. നോയൽ ടാറ്റ ടാറ്റാ ട്രസ്റ്റ്സ് ചെയർമാനായി മാസങ്ങൾക്കകമാണ് വൻ വിപുലീകരണ പദ്ധതി. ടാറ്റ കൺസ്യൂമർ പ്രൊഡക്റ്റ്സ് (TCPL) ആണ് ഇന്ത്യയിൽ സ്റ്റാർബക്സ് കഫേകൾ നടത്തുന്നത്. 2012ൽ രത്തൻ ടാറ്റ ടാറ്റാ ചെയർമാൻ ആയിരിക്കുന്ന സമയത്താണ് സ്റ്റാർബക്സും ടാറ്റയുമായി ഇന്ത്യയിലെ കൂട്ടുകെട്ട് ആരംഭിച്ചത്. അമേരിക്കൻ രീതിയിൽ ഇന്ത്യൻ രുചികൾ കൂടി ഉൾച്ചേർത്ത സംരംഭമായിരുന്നു ടാറ്റയുടെ ലക്ഷ്യം. അതിവേഗം വളർന്ന ടാറ്റ സ്റ്റാർബക്സിന് ഇപ്പോൾ ഇന്ത്യയിലെ എല്ലാ പ്രമുഖ നഗരങ്ങളിലും സ്റ്റോറുകൾ ഉണ്ട്. 2024 സെപ്റ്റംബറിലെ കണക്ക് പ്രകാരം 70 പ്രമുഖ നഗരങ്ങളിലായി 457 സ്റ്റോറുകളാണ് ടാറ്റ സ്റ്റാർബക്സിന് ഉള്ളത്. 1,218 കോടി രൂപയാണ് ടാറ്റ സ്റ്റാർബക്സിന്റെ 2024ലെ വരുമാനം. എല്ലാ പ്രമുഖ…
നാല് ഇന്ത്യൻ നഗരങ്ങളിൽ നിന്നു കൂടി ഹജ്ജ് വിമാന സർവീസിന് അനുമതി നേടി സ്പൈസ് ജെറ്റ്. കൊൽക്കത്ത, ഗുവാഹത്തി, ശ്രീനഗർ, ഗയ എന്നിവിടങ്ങളിൽ നിന്നായി ഹജ്ജ് തീർത്ഥാടകരെ യാത്രയയ്ക്കാനുള്ള പ്രത്യേക അനുമതിയാണ് സ്പൈസ് ജെറ്റിന് ലഭിച്ചത്. ഇതോടെ 2025ലെ ഹജ്ജ് വിമാന സർവീസിൽ നിന്നും 185 കോടി രൂപ വരുമാനമുണ്ടാക്കുകയാണ് സ്പൈസ് ജെറ്റിന്റെ ലക്ഷ്യം. സ്പൈസ് ജെറ്റിന്റെ ഹജ്ജ് തീർത്ഥാടകരുടെ എണ്ണത്തിലും വൻ വർധനവുണ്ടാകും. 2024ൽ 13000 തീർത്ഥാടകരെ കൊണ്ടുപോയ സ്ഥാനത്ത് ഇത്തവണ 15500 തീർത്ഥാടകരെ കൊണ്ടുപോകാനാകും. 100 പ്രത്യേക ഹജ്ജ് വിമാനങ്ങളാണ് 2025ൽ സ്പൈസ് ജെറ്റ് പറപ്പിക്കുക. യാത്രക്കാരുടെ എണ്ണം വർധിച്ചതിനാൽ നേരോ ബോഡി വിമാനങ്ങൾക്കൊപ്പം വൈഡ് ബോഡി എയർക്രാഫ്റ്റുകളും ഉപയോഗിക്കും. 2019 മുതൽ എല്ലാ വർൽവും സ്പൈസേ ജെറ്റ് ഹജ്ജ് വിമാന സർവീസുകൾ നടത്തുന്നുണ്ട്. 2024 ഹജ്ജ് സീസണിൽ തീർത്ഥാടകർക്ക് മികച്ച് സൗകര്യം നൽകാനായി സ്പൈസ് ജെറ്റ് രണ്ട് വൈഡ് ബോഡി എയർബസ് എ340 വിമാനങ്ങൾ ഉപയോഗിച്ചിരുന്നു. SpiceJet…
കേരളത്തിൽ ഓട്ടോണമസ് വാഹന രംഗത്ത് വളർന്നു വരുന്ന കമ്പനിയാണ് റോഷിയുടെ റോഷ്.എഐ. നിലവിൽ ബെൻസ് പോലുള്ള വൻകിട കമ്പനികൾക്ക് സോഫ്റ്റ് വെയർ നിർമിച്ചു നൽകുന്ന റോഷ് മെക്കാനിക്കൽ എഞ്ചിനീയറിങ് കേന്ദ്രീകരിച്ചുള്ള വാഹനവിപണിയിൽ ഡിജിറ്റൽ മാറ്റങ്ങളുടെ പുത്തൻ സാധ്യതകൾ തുറക്കുകയാണ്. സാങ്കേതികവിദ്യയും ടെസ്റ്റിങ് ഇൻഫ്രാസ്ട്രക്ചറും അടങ്ങുന്നതാണ് റോഷിന്റെ പ്രധാന മേഖല. ചെറിയ സ്റ്റാർട്ടപ്പ് എന്ന നിലയിൽ റോഷിന്റേത് വലിയ തുടക്കമാണ്. സാങ്കേതിക വിദ്യയ്ക്കൊപ്പം വലിയ കമ്പനികളുമായുള്ള കൂട്ടുകെട്ട് ഇന്ത്യയിൽ പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് റോഷിൻ പറയുന്നു. കേരളത്തിലെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ടൈക്കോൺ 2024-ലാണ് കൊച്ചി ആസ്ഥാനമായുള്ള ഡീപ്-ടെക് കമ്പനി Rosh.Ai സ്ഥാപകനും സിഇഒയുമായ ഡോ. റോഷി ജോൺ ചാനൽ അയാമുമായി സംസാരിച്ചു. ഇന്ത്യയിൽ ഓട്ടോണമസ് വാഹനങ്ങളുടെ ഭാവിയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഓട്ടോണമസ് വാഹനങ്ങൾ നമ്മുടെ സാധാരണ റോഡുകളിൽ സമീപ ഭാവിയിൽ വരാനിടയില്ല എന്നാണ് റോഷിന്റെ നിരീക്ഷണം. എന്നാൽ സീപോർട്ട്, എയർപോർട്ട്, മൈനിങ് തുടങ്ങിയ മേഖലകളിൽ ഭാവിയിൽ ഇത്തരം വാഹനങ്ങൾ വലിയ…
കേരളത്തിലെ ആദ്യ ‘അമേരിക്കൻ കോർണർ’ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (CUSAT) തൃക്കാക്കര ക്യാംപസിൽ ആരംഭിച്ചു. കുസാറ്റും യുഎസ് കോൺസുലേറ്റ് ചെന്നൈയും ചേർന്നാണ് യുഎസ്സിലെ വിദ്യാഭ്യാസ സാധ്യതകളെ അറിയാൻ സഹായിക്കുന്ന അമേരിക്കൻ കോർണർ ആരംഭിച്ചത്. ‘അമേരിക്കൻ സ്‌പേസസ്’ എന്ന പേരിൽ യുഎസ് ഗവൺമെൻറ് ലോകമെമ്പാടും നടത്തുന്ന അറുനൂറോളം സാംസ്കാരിക-വൈജ്ഞാനിക കേന്ദ്രങ്ങളുള്ള ശൃംഖലയുടെ ഭാഗമായാണ് പദ്ധതി കുസാറ്റിലും എത്തുന്നത്. യുഎസ്സിലെ പഠനസാധ്യതകളെ കുറിച്ചറിയാൻ യുഎസ്-ഇന്ത്യ എജ്യുക്കേഷൻ ഫൗണ്ടേഷൻ (യുഎസ്ഐഇഎഫ്) നടത്തുന്ന ഉന്ന വിദ്യാഭ്യാസ കൺസൽട്ടേഷൻ, എജ്യുക്കേഷൻ യുഎസ്, എക്സ്ചേഞ്ച് പ്രോഗ്രാമുകൾ, യുഎസ് ഫുൾബ്രൈറ്റ് പ്രോഗ്രാം തുടങ്ങിയവയാണ് അമേരിക്കൻ കോർണരിന്റെ സവിശേഷതകൾ. ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും കോർണർ പ്രവർത്തിക്കും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് പ്രവർത്തന സമയം. Kerala’s first American Corner has been inaugurated at CUSAT, Thrikkakara, in collaboration with the US Consulate Chennai. This center offers resources on US…
പുതിയ ഗതാഗത സർവീസുകളിലൂടെയും നിർമാണ പ്രവർത്തനങ്ങളിലൂടെയും കൊച്ചി ഇൻഫോപാർക്കിലേക്കുള്ള യാത്ര സുഗമമാകും എന്ന പ്രതീക്ഷയിൽ ആയിരക്കണക്കിന് ടെക്കികൾ. ഇൻഫോപാർക്ക് ക്യാംപസിൽ മാത്രം 75000 ജീവനക്കാരാണ് ഇപ്പോഴുള്ളത്. സ്മാർട്ട് സിറ്റി, കിൻഫ്ര എന്നിവയിലേത് കൂടി ചേരുമ്പോൾ ഇത് ഒരു ലക്ഷത്തിന് മുകളിലാകും. പുതുതായി വരുന്ന ഈ-ഫീഡർ ബസ്സുകൾക്കായാണ് ഇവരുടെ പ്രധാന കാത്തിരിപ്പ്. ഫീഡർ ബസ്സുകൾ വേണം എന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്. ഫീഡർ ബസ്സുകൾ കുറവായതിനാൽ നിരവധി പേർ വാട്ടർ മെട്രോ തുടങ്ങിയ സൗകര്യങ്ങൾ ഉപയോഗിക്കാൻ തുടങ്ങി. എന്നാൽ വാട്ടർ മെട്രോയിൽ ഇറങ്ങി ഇൻഫോപാർക്കിലേക്ക് എത്താനുള്ള യാത്ര ഇപ്പോഴും ബുദ്ധിമുട്ടാണ്. ഏഴ് മണിക്ക് ശേഷം കെഎസ്ആർടിസി സർവീസുകൾ ഈ റൂട്ടിൽ വളരെ കുറവാണ്. ഇത് കാരണം രാത്രി എട്ട് മുതൽ പത്ത് മണി വരെ ഉള്ള ഷിഫ്റ്റ് കഴിയുന്ന ജീവനക്കാർ ഏറെ ബുദ്ധിമുട്ടിലാണ്. അതേ സമയം സീപോർട്ട് എയർപോർട്ട് റോഡിന്റെ രണ്ടാം ഘട്ടത്തിനായി ഗവൺമെന്റ് 187.7 മില്യൺ അനുവദിച്ചത് ഏറെ ആശ്വാസകരമായ വാർത്തയാണ്. എച്എംടിയുടെ…
പാലക്കാട് ആധുനിക നിലവാരത്തിലുള്ള സ്പോർട്സ് ഹബ്ബ് നിർമിക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA). 21 ഏക്കർ സ്ഥലത്താണ് 30 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന സ്‌പോർട്സ് ഹബ്ബ് വരുന്നത്. രണ്ടു ക്രിക്കറ്റ് ഗ്രൗണ്ടുകൾ, ഫ്ലഡ് ലൈറ്റ്, ക്ലബ് ഹൗസ്, സ്വിമ്മിങ് പൂൾ, ബാസ്‌കറ്റ് ബോൾ കോർട്ട്, ഫുട്‌ബോൾ മൈതാനങ്ങൾ തുടങ്ങിയവയാണ് സ്പോർട്സ് ഹബ്ബിൽ ഉണ്ടാകുക. ഗ്രൗണ്ട്, പവലിയൻ, സ്പ്രിംഗ്‌ളർ സിസ്റ്റം എന്നിവ ഉൾപ്പെടുന്ന ആദ്യഘട്ടത്തിന്റെ നിർമാണം 2026ൽ പൂർത്തീകരിക്കും. രണ്ടാം ഘട്ടം 2027 ഏപ്രിൽ മാസത്തോടെ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. പുതിയ പദ്ധതി പാലക്കാട് ജില്ലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും ജില്ലയിലെ കായിക മേഖലയ്ക്ക് വൻ കുതിപ്പ് നൽകുമെന്നും കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ്ജ് പറഞ്ഞു. ചാത്തൻകുളങ്ങര ക്ഷേത്ര ട്രസ്റ്റിന്റെ ഭൂമി പാട്ടത്തിനെടുത്താണ് സ്പോർട്സ് ഹബ്ബ് നിർമാണം. The Kerala Cricket Association (KCA) is set to transform Palakkad’s sports scene with a state-of-the-art sports hub costing…
ജലഗതാഗത മേഖലയിലേക്കും സേവനം വ്യാപിപ്പിച്ച് ഓൺലൈൻ ടാക്‌സി പ്ലാറ്റ്‌ഫോം ഊബർ (Uber). ശ്രീനഗറിലെ ദാൽ തടാകത്തിൽ ആപ്പ് ഉപയോഗിച്ച് ശിക്കാര എന്ന ചെറുവള്ളങ്ങൾ ബുക്ക് ചെയ്യാനുള്ള പുതിയ സേവനവുമായാണ് ഊബർ ജലഗതാഗത മേഖലയിലേക്ക് എത്തുന്നത്.ഊബർ ശിക്കാരയിലൂടെ ഏഷ്യയിൽത്തന്നെ ആദ്യമായാണ് ഊബർ ജലഗതാഗത സേവനം നൽകുന്നത്. സാങ്കേതികവിദ്യയും പാരമ്പര്യവും സമന്വയിപ്പിച്ച് യാത്രക്കാർക്ക് ശിക്കാര സവാരിക്ക് തടസ്സമില്ലാത്ത അനുഭവം നൽകുകയാണ് ലക്ഷ്യമെന്ന് ഊബർ പ്രതിനിധി പറഞ്ഞു. വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ ഇടങ്ങളിലേക്ക് യാത്ര ആരംഭിക്കാനും പുതിയ സേവനത്തിലൂടെ സാധിക്കും. ഇന്ത്യയിലെ ഊബറിന്റെ ജലഗതാഗത സേവനം ഏഷ്യയിൽത്തന്നെ ആദ്യമാണ്. ഇറ്റലിയിലെ വെനീസ് ഉൾപ്പെടെയുള്ള ചില യൂറോപ്യൻ രാജ്യങ്ങളിൽ ഊബർ ജലഗതാഗത സേവനം നിലവിലുണ്ട്. ഇന്ത്യയിൽ പ്രാരംഭഘട്ടത്തിൽ ഏഴ് ശിക്കാരകളിലാണ് ഊബർ സേവനം. സേവനത്തിന്റെ പുരോഗതി അനുസരിച്ച് ക്രമേണ ഇത് വിപുലപ്പെടുത്തും. ഗവൺമെന്റ് നിശ്ചയിച്ച നിരക്കിലാണ് ഊബർ ഉപയോക്താക്കൾക്ക് ശിക്കാര ബുക്ക് ചെയ്യാൻ കഴിയുക. ഇതിനായി ശിക്കാര പങ്കാളികളിൽ നിന്ന്ഊബർ ഫീസ് ഈടാക്കുന്നില്ല. മുഴുവൻ തുകയും ശിക്കാര…
സിനിമാ അഭിനയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് ബോളിവുഡ് നടൻ വിക്രാന്ത് മാസി. ബോളിവുഡ് സിനിമകളിലൂടെയും വെബ് സീരീസുകളിലൂടെയും വലിയ ആസ്തിയാണ് താരം ചുരുങ്ങിയ കാലത്തിനുള്ളിൽ ഉണ്ടാക്കിയത്. 20-26 കോടി രൂപയുടെ സമ്പാദ്യം താരത്തിനുണ്ട്. ബ്രാൻഡിങ്ങിലൂടെ മാത്രം താരത്തിന് 1-2 കോടി വരുമാനം ഉണ്ട്. വോൾവോ എസ് 90 മുതലുള്ള നിരവധി വാഹനങ്ങളും താരത്തിനുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയാണ് നടൻ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഭർത്താവ്, പിതാവ്, മകൻ എന്നീ നിലകളിൽ ഉത്തരവാദിത്തങ്ങൾ ഉണ്ടെന്നും അവ നിറവേറ്റണമെന്നുമാണ് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. കഴിഞ്ഞ കുറച്ച് വർഷങ്ങൾ അസാധാരണമായിരുന്നെന്നും പ്രേക്ഷക പിന്തുണയ്ക്ക് നന്ദി പറയുന്നതായും വിക്രാന്ത് സമൂഹ മാധ്യമത്തിൽ കുറിച്ചു. മുന്നോട്ടുള്ള യാത്രയിൽ ഭർത്താവ്, പിതാവ്, മകൻ എന്നീ നിലകളിൽ വീട്ടിലേക്ക് മടങ്ങാനുള്ള സമയമായി, ഒപ്പം ഒരു നടൻ എന്ന നിലയിലും. അടുത്ത വർഷം നമ്മൾ അവസാനമായി കാണും. എല്ലാത്തിനും കടപ്പെട്ടിരിക്കുന്നു-അദ്ദേഹം പറഞ്ഞു. 37ാമത്തെ വയസിലാണ് ആരാധകരെ ഞെട്ടിച്ച് വിക്രാന്ത് മാസിയുടെ വിരമിക്കൽ പ്രഖ്യാപനം.…