Author: News Desk
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) പരീക്ഷ ആഗോളതലത്തിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ പരീക്ഷകളിലൊന്നാണ്, ഓരോ വർഷവും ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ ആണ് ഈ പരീക്ഷ എഴുതുന്നത്. പലരും ഐഎഎസ് ഓഫീസർമാരാകാൻ വേണ്ടി തന്നെ ആണ് ശ്രമിക്കുന്നത്, എന്നാൽ നൂറുകണക്കിന് പേർ മാത്രമാണ് ഇതിൽ വിജയിക്കുന്നത്. എന്നാൽ ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐഎഎസ് ഉദ്യോഗസ്ഥയെ കുറിച്ചറിയാമോ? അവരുടെ പേരാണ് അന്ന രാജം മൽഹോത്ര. അവർ ഒരു മലയാളി കൂടിയാണ് എന്നത് നാം മലയാളികൾക്ക് അഭിമാനിക്കാനുള്ള വകയാണ്. കുഞ്ഞുകുട്ടി പ്രാരാബ്ദങ്ങളുമായി വീടുകളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന സ്ത്രീകൾക്കിടയിൽ അന്ന രാജം മൽഹോത്ര വേറിട്ട് നിന്നു. സമൂഹത്തിൽ നിലനിന്നിരുന്ന അസമത്വത്തിനെതിരെ, ലിംഗ അനീതികൾക്കെതിരെ പോരാടിയ സ്ത്രീയാണ് അവർ, ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐഎഎസ് ഉദ്യോഗസ്ഥ. കേന്ദ്രസർക്കാരിൽ സെക്രട്ടേറിയൽ പദവി വഹിച്ച ആദ്യ വനിത കൂടിയായിരുന്നു അവർ. വളരെ പ്രചോദനാത്മകമായ അവരുടെ കഥ. 1951 യുപിഎസ്‌സി ബാച്ചിൽ ആയിരുന്നു ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐഎഎസ് ഓഫീസർ എന്ന ബഹുമതി…
ത്രീ വീലർ ഉൽപാദന രംഗത്തേക്ക് കടക്കാൻ പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഒല. 2025ഓടെ പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷകൾ പുറത്തിറക്കാനാണ് ഒലയുടെ പദ്ധതി. നിലവിൽ വിപണിയിലുള്ള ബജാജിന്റെ ഇവി ത്രീ വീലറുകളേക്കാൾ വിലക്കുറവോടെയാണ് ഒല ഓട്ടോ എത്തുക എന്നാണ് റിപ്പോർട്ട്. ഇലക്ട്രിക് ഓട്ടോകൾക്ക് പുറമേ 20 വ്യത്യസ്ത ഇലക്ട്രിക് വാഹനങ്ങളും വിപണിയിൽ എത്തിക്കുമെന്ന് ഒല സ്ഥാപകനും ചെയർമാനുമായ ഭവീഷ് അഗർവാൾ പറഞ്ഞു. 20 മോഡലുകൾക്ക് പകരം ഓരോ വാഹനത്തിന്റെ രൂപത്തിലും ഭാവത്തിലും വ്യത്യസ്തമായ വേർഷനുകളാകും ഇറക്കുക. ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ടൂ വീലർ നിർമാതാക്കളായ ഒല നേരത്തെ ഇലക്ട്രിക് ബൈക്കുകൾ ഇറക്കുമെന്നും വാർത്തയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇലക്ട്രിക് ത്രീവീലറും ഇറക്കുന്നത്. നിലവിലെ ഇലക്ട്രിക് സ്കൂട്ടറുകളുടെ നിർമാണവും ഒല വർധിപ്പിക്കും. ഇലക്ട്രിക് സ്കൂട്ടറുകളിലെ അതേ ഇലക്ട്രോണിക്, ബാറ്ററി ഘടകങ്ങളാകും ഒല ത്രീവീലറുകളിലും പരീക്ഷിക്കുക. മറ്റ് ഇലക്ട്രിക് ഓട്ടോകളെ അപേക്ഷിച്ച് കൂടുതൽ സ്ഥലവും കൂടുതൽ സൗകര്യവും പ്രദാനം ചെയ്യുന്ന ഒല…
തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയുമായി ബന്ധപ്പെട്ട വിവാദത്തിൽ നിറഞ്ഞു നിൽക്കുകയാണ് ധനുഷ്. പ്രശ്‌നങ്ങൾക്കിടെ ഇരുവരും ഒരു വിവാഹച്ചടങ്ങിൽ എത്തിയതും വാർത്തയായിരുന്നു. വെള്ള മുണ്ടും ഷർട്ടും ധരിച്ച് സിംപിളായാണ് ധനുഷ് എത്തിയത്. എന്നാൽ താരം ധരിച്ച വാച്ച് ഒട്ടും സിംപിളല്ല. ചടങ്ങിൽ ധനുഷ് ധരിച്ച റോളക്‌സ് വാച്ചിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. റോളക്‌സ് ഡേ ഡേറ്റ് വാച്ചിന്റെ വില 1,35,09,000 ആണ്. ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഇഡലി കടയുടെ നിർമാതാവായ ആകാശ് ഭാസ്‌കരന്റെ വിവാഹത്തിലാണ് ആഢംബര വാച്ച് അണിഞ്ഞ് താരം എത്തിയത്. ഒലീവ് ഗ്രീൻ ഡയലിൽ അറബിക് നമ്പറുകളുള്ള വാച്ചിന് പ്ലാറ്റിനം ബ്രേസ്ലറ്റാണ് നൽകിയിരിക്കുന്നത്. പ്രസിഡന്റ് ബ്രേസ്ലറ്റ് എന്നറിയപ്പെടുന്ന റോളക്സിന്റെ പ്രശസ്ത ഡിസൈനാണിത്. 1.5 കോടി രൂപയ്ക്കടുത്ത് പണമുണ്ടെങ്കിൽ മുംബൈയിൽ ഒരു 2 BHK അപാർട്മെന്റോ ലക്ഷ്വറി കാറോ വാങ്ങാമെന്നാണ് താരത്തിന്റെ വീഡിയോയ്ക്ക് താഴെ സമൂഹമാധ്യമങ്ങളിൽ ചിലർ കമന്റ് ഇട്ടിരിക്കുന്നത്. പകർപ്പവകാശത്തിന്റെ പേരിലുള്ള തർക്കത്തിനു ശേഷം ആദ്യമായാണ് നയൻതാരയും ധനുഷും…
ആക്രമണോത്സുകമായ ലേല രീതി കൊണ്ടും സമർത്ഥമായ ലേല തന്ത്രങ്ങൾ കൊണ്ടും ശ്രദ്ധിക്കപ്പെട്ട് ഡൽഹി ക്യാപിറ്റൽസ് ചെയർമാനും സഹ ഉടമയുമായ കിരൺ ഗ്രാന്ധി. ഐപിഎൽ താരലേലത്തിൽ 14 കോടി രൂപയ്ക്ക് കെ.എൽ. രാഹുലിനെ സ്വന്തമാക്കിയ ഡൽഹി 27 കോടി രൂപയ്ക്ക് ഋഷഭ് പന്തിനെ വിൽക്കുകയും ചെയ്തു. ഇതോടെയാണ് കിരണിന്റെ ലേലതന്ത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടത്. ‘ചാണക്യനേക്കാൾ വലിയ സൂത്രധാരൻ’ എന്നാണ് ക്രിക്കറ്റ് പ്രേമികൾക്കിടയിൽ കിരൺ അറിയപ്പെടുന്നത്. രാഹുലിന്റേയും പന്തിന്റേയും ലേലങ്ങൾക്ക് പുറമേ ശ്രേയസ് അയ്യരുടെ ലേല തുക 26.65 കോടി എത്തിച്ചതും കിരണിന്റെ ലേല തന്ത്രമായിരുന്നു. റിഷഭ് പന്തിന്റേയും ശ്രേയസ് അയ്യരുടേയും വില വർധിപ്പിച്ച് കുറഞ്ഞ വിലയ്ക്ക് കെ.എൽ. രാഹുലിനെ ഡൽഹി പാളയത്തിലെത്തിക്കുകയാണ് കിരൺ ചെയ്തത്. ലഖ്നൗവും ബെംഗളൂരുവുമാണ് പന്തിനായി ലേലം ആരംഭിച്ചത്. പിന്നീട് സൺറൈസേഴ്സ് ഹൈദരാബാദും പന്തിനെ വാങ്ങാൻ ശ്രമിച്ചെങ്കിലുംലേലത്തുക 20.75 കോടി എത്തിയതോടെ പിൻവാങ്ങുകയായിരുന്നു. ഈ സമയത്ത് കിരൺ ബുദ്ധിപൂർവം റൈറ്റ് ടു മാച്ച് (ആർടിഎം) ഓപ്ഷൻ ഉപയോഗിക്കുകയും തുടർന്ന് ലഖ്നൗവിന് തുക…
ആഭ്യന്തര ആവശ്യങ്ങൾക്കായുള്ള ട്രെയിനുകളുടേയും അവയുടെ ഘടകങ്ങളുടേയും നിർമാണത്തിൽ ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്താൻ റഷ്യ. റെയിൽവേ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. റഷ്യയിലെ റെയിൽവേ രംഗത്തെ പ്രമുഖ നിർമാതാക്കളായ ടിഎംഎച്ച് പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ചതായി ഇന്ത്യയിലെ റെയിൽവേ മേഖലയിലെ റഷ്യൻ നിക്ഷേപത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഉന്നത ഗവൺമെൻ്റ് ഉദ്യോഗസ്ഥൻ പറഞ്ഞു. റഷ്യയ്ക്ക് വലിയ ആഭ്യന്തര ആവശ്യങ്ങളുണ്ട്. അതിനായി ഇന്ത്യയിൽ നിർമാണ സൗകര്യങ്ങൾ സ്ഥാപിക്കാനാണ് ടിഎംഎച്ചിന്റെ ശ്രമം. ഇന്ത്യയിലെ നിലവിലെ പലിശ നിരക്ക് മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമാണ് എന്നതാണ് വമ്പൻ കമ്പനിയെ ഇന്ത്യയിൽ നിക്ഷേപം നടത്താൻ പ്രേരിപ്പിച്ച പ്രധാന ഘടകം. ഇതുപയോഗിച്ച് നിരവധി റെയിൽവേ സൗകര്യങ്ങൾ വികസിപ്പിക്കാൻ ടിഎംഎച്ചിന് പദ്ധതിയുണ്ട്. അവയിൽ ചിലത് റഷ്യൻ വിപണിയിലേക്കും കയറ്റിയയക്കും. റഷ്യയ്ക്ക് നിലവിൽ ഇന്ത്യയിൽ നിന്ന് നിരവധി വിതരണ കരാറുകളുണ്ട്. വന്ദേഭാരത് ട്രെയിനുകളുടെ സ്ലീപ്പർ കോച്ച് നിർമാണവുമായി ബന്ധപ്പെട്ട് ടിഎംഎച്ച് പ്രധാന പങ്കാളികളായ Kinet Railway Solutions ഇന്ത്യൻ റെയിൽവേയുമായി 55000 കോടി…
രോഹിത് ശർമ, സൂര്യകുമാർ യാദവ്, ജസ്‌പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം മുംബൈ ഇന്ത്യൻസിൽ എത്തിയിരിക്കുകയാണ് മലയാളിതാരം വിഘ്നേഷ് പുത്തൂർ. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിഘ്നേഷ് ഐപിഎൽ താരലേലത്തിൽ ഒറ്റദിവസംകൊണ്ട് ചർച്ചാവിഷയമായി. ജിദ്ദയിൽ നടന്ന ഐപിഎൽ താര ലേലത്തിൽ അവസാന നിമിഷങ്ങളിലാണ് മുപ്പത് ലക്ഷം രൂപയ്ക്ക് വിഘ്‌നേഷിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന്റെ താരമാണ് വിഘ്‌നേഷ്. ഇടംകയ്യൻ റിസ്റ്റ് സ്പിന്നറായ വിഘ്നേഷ് ബാറ്റിങ്ങിലും മോശക്കാരനല്ല. ഓട്ടോഡ്രൈവറായ കുന്നപ്പള്ളി പുത്തൂർ വീട്ടിൽ സുനിലിന്റേയും കെ.പി. ബിന്ദുവിൻ്റേയും മകനാണ് ഇരുപത്തിമൂന്നുകാരനായ വിഘ്നേഷ്. കുട്ടിക്കാലംമുതൽത്തന്നെ വിഘ്നേഷ് ക്രിക്കറ്റിന്റെ പുറകേയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും സുനിൽ മകനെ പെരിന്തൽമണ്ണയിലുള്ള ക്രിക്കറ്റ് അക്കാഡമിയിൽ പരിശീലനത്തിനയച്ചു. അവിടെ നിന്നും അങ്ങാടിപ്പുറത്തെ മലപ്പുറം അക്കാഡമിയിലെത്തിയ വിഘ്നേഷ് കേരളത്തിനു വേണ്ടി അണ്ടർ 14, 19, 23 ടീമുകളിൽ കളിച്ചു. കെസിഎല്ലിലെ പ്രകടനത്തിലൂടെയാണ് ഐപിഎൽ ടീമുകളുടേയും മുംബൈ ഇന്ത്യൻസിന്റേയും സ്‌കൗട്ടുകൾ വിഘ്നേഷിനെ ശ്രദ്ധിച്ചത്. മകൻ ഐപിഎൽ കളിക്കുമെന്ന്…
ബോളിവുഡും കടന്ന് ആഗോള തലത്തിൽ വ്യാപിച്ച സംഗീത ലോകമാണ് സോനു നിഗത്തിന്റേത്. അദ്ദേഹത്തിന്റെ ആസ്തിയും സമ്പാദ്യവും ഇന്ത്യയിൽ മാത്രം ഒതുങ്ങുന്നതല്ല. 2024ലെ കണക്ക് പ്രകാരം ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ പിന്നണി ഗായകരിലൊരാളായ സോനു നിഗത്തിന്റെ ആസ്തി 400 കോടി രൂപയിലധികമാണ്. 1999ൽ പുറത്തിറങ്ങിയ ദീവാന എന്ന ആൽബമാണ് സംഗീതലോകത്തും സമ്പാദ്യലോകത്തും സോനുവിന്റെ ആദ്യ ശ്രദ്ധേയ ചുവടുവെയ്പ്പ്. തുടർന്ന് കൽ ഹോ നാ ഹോ , അഭി മുജ് മേ കഹിൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ പാട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതോടെ സോനുവിന്റെ പ്രതിഫലവും ഇരട്ടിയായി. ഇന്ത്യയിലെ നാലാമത്തെ പരമോന്നത സിവിലിയൻ പുരസ്‌കാരമായ പത്മശ്രീ മുതൽ മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം വരെ അദ്ദേഹം നേടി. ഈ പുരസ്‌കാരങ്ങങ്ങളിലൂടെ അദ്ദേഹത്തിൻ്റെ പ്രശസ്തിക്കൊപ്പം വരുമാനവും വർധിച്ചു. ജനപ്രിയ സംഗീത പരിപാടിയായ സ..രീ..ഗ..മയുടെ ഹോസ്റ്റ് എന്ന നിലയിലും അദ്ദേഹം വൻ തുക സമ്പാദിച്ചു. അമേരിക്കൻ ഗായിക ബ്രിട്നി സ്പിയേർസ് പോലുള്ളവരുമൊത്തുള്ള ആഗോള പരിപാടികളും…
കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യം ഉറപ്പുവരുത്തുന്നതിൽ സമയാസമയങ്ങളിലുള്ള സ്കാനിങ്ങിന് വലിയ പങ്കുണ്ട്. ഈ സ്കാനിങ്ങിൽ പ്രധാനമാണ് 11 ടു 14 വീക് സ്കാൻ അഥവാ എൻ.ടി.സ്കാൻ ((Nuchal Translucency scan)). പതിനൊന്ന് ആഴ്ചയും, പതിമൂന്ന് ആഴ്ച ആറ് ദിവസത്തിനും ഇടയിലുള്ള ചെറിയ കാലയളവിലാണ് 11 ടു 14 വീക് സ്കാൻ ചെയ്യേണ്ടത് . പതിനൊന്ന് ആഴ്ചയ്ക്ക് മുൻപേ, അതായത് പത്ത് ആഴ്ചയും ആറ് ദിവസവുമായ വേളയിൽ ഇത് ചെയ്യാൻ പറ്റില്ല. പതിനാല് ആഴ്ചയിലും ഈ സ്കാനിങ് സാധ്യമല്ല. ഇങ്ങനെ പതിനൊന്ന് ആഴ്ചയ്ക്കും പതിമൂന്ന് ആഴ്ച ആറ് ദിവസത്തിനും ഇടയിലുള്ള കാലയളവിൽ എൻ.ടി. സ്കാൻ ചെയ്തിരിക്കണം. കുട്ടിയുടെ തലയുടെ ഭാഗത്ത് നിന്ന് മലദ്വാരം വരെയുള്ള നീളത്തെ ക്രൗൺ റംപ് ലെങ്ത് (CRL) എന്നാണ് പറയുക. ഇത് 45-84 മില്ലിമീറ്ററിന് ഇടയിലുള്ള സമയത്ത് വേണം ചെയ്യാൻ. ഈ സമയത്ത് സ്കാൻ ചെയ്തില്ലെങ്കിൽ നമുക്ക് ഒരു ബസ് മിസ്സ് ചെയ്ത് പോലെയാണ്, തിരിച്ച് നടന്നെത്താൻ കഴിയില്ല. അത്…
ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് ഇവന്റുകളിൽ ഒന്ന് ഏതാന്ന് അറിയോ? കോവളത്ത് എല്ലാ വർഷവും നടക്കുന്ന ഹഡ്‍ഡിൽ ഗ്ലോബൽ. സ്റ്റാർട്ടപ്പുകൾ സംഗമിക്കുന്ന മഹാ മേള. സ്റ്റാർട്ടപ്പിലെ താരങ്ങളും, സ്റ്റാർട്ടപ്പിലെ തുടക്കക്കാരും സ്റ്റാർട്ടപ്പുകളിൽ ഇൻവെസ്റ്റ് ചെയ്യുന്നവരും പുതിയ സ്റ്റാർട്ടപ് തുടങ്ങാൻ ഐഡിയയുമായിട്ട് നടക്കുന്നവരും, സ്റ്റാർട്ടപ്പിൽ ഫണ്ട് തേടുന്നവരും ഒക്കെ വന്ന് ഒന്നിച്ച് കൂടുന്ന ഹഡിൽ! ഇത് ഒരു സ്റ്റാർട്ടപ് ഉത്സവമാണ്. നവംബർ 28, 29, 30 തീയതികളിൽ ഹഡിൽ ഗ്ലോബൽ, കോവളത്തെ ലീലാ റാവിസിൽ നടക്കുന്നു. ത്രിദിന സമ്മേളനം 28ന് വൈകിട്ട് നാലിന് കോവളം ലീല റാവിസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സെഷന് മുന്‍പായി സ്റ്റാര്‍ട്ടപ്പ് പ്രതിനിധികളുമായി മുഖ്യമന്ത്രി സംവദിക്കും. ഡീപ്ടെക്, ആര്‍ആന്‍ഡ് ഡി സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുള്ള അത്യാധുനിക പരിഹാരങ്ങള്‍ ത്രിദിന സമ്മേളനത്തിലെ മുഖ്യ ആകര്‍ഷണമാകും. മുഖ്യ പ്രഭാഷകരായി എത്തുക സോഹോ കോര്‍പ്പറേഷന്‍ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു, ചരിത്രകാരന്‍ വില്യം ഡാല്‍റിംപിള്‍ എന്നിവരാണ്. കേരളത്തിന്‍റെ കരുത്തുറ്റ…
ഇന്ത്യയിൽ ആപ്പിൾ ഐ-ഫോൺ റെക്കോർഡ് നേട്ടത്തിൽ. വെറും 7 മാസത്തിനുള്ളിൽ 1000 കോടി ഡോളറിന്റെ പ്രൊഡക്ഷനാണ് ഐഫോൺ ഇന്ത്യയിൽ നടത്തിയിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമിന്റെ പിന്തുണയോടെയാണ് ഈ നേട്ടം ആപ്പിൾ നേടിയിരിക്കുന്നത്. ഫ്രൈറ്റ് ഓൺ ബോർഡ് (FOB) കണക്കുകൂട്ടിയാണ് 10 ബില്യൺ ഡോളർ നേട്ടം രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ചതാണിത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ആപ്പിളിന്റേത് 37% അധിക നേട്ടമാണിത്.വമ്പൻ കമ്പനികൾക്ക് ഇന്ത്യയിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാകുന്നു എന്നതിന്റെ തെളിവാണിതെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇന്ത്യയിലുണ്ടാക്കിയ ഐഫോണുകളിൽ 70 ശതമാനം കയറ്റുമതി ചെയ്യുകയും 30% ഇന്ത്യൻ മാർക്കറ്റിൽ വിൽക്കുകയും ചെയ്തിട്ടുണ്ട്. ഒക്ടോബറിൽ മാത്രം 200 കോടി ഡോളറിന്റെ ഐ ഫോൺ നിർമ്മാണമാണ് നടന്നിരിക്കുന്നതെന്നും ഇത് റെക്കോർഡ് നേട്ടമാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ നിർമ്മാണവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രം ആവിഷ്ക്കരിച്ചതാണ് Production Linked Incentive (PLI) സ്കീം. നാട്ടിലേയും വിദേശത്തേയും വിവിധ…