Author: News Desk
ഇന്ത്യൻ റെയിൽവേയാണ് ഇപ്പോൾ താരം! ട്രെയിനിൽ കുപ്പിവെള്ളത്തിന് 5 രൂപ അധികം ഈടാക്കിയതിന് കാറ്ററിംഗ് കമ്പനിക്ക് 1 ലക്ഷം പിഴയുംഈടാക്കിയ അധിക തുക യാത്രക്കാരന് റീഫണ്ട് ചെയ്യാനും ഉത്തരവിട്ട റെയിൽവേയുടെ നടപടിയാണ് കൈയ്യടി നേടുന്നത്. അജമീറിൽ നിന്ന് ജമ്മുതാവിയിലേക്ക് പോവുന്ന പൂജ സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ തേർഡ് എ.സി-യിൽ യാത്രചെയ്ത പാസഞ്ചറുടെ പരാതിയിലാണ് റെയിൽവേ നടപിട എടുത്തത്. 15 രൂപ മാത്രം വിലയുള്ള റെയിൽ നീര് വെള്ളത്തിന് ട്രെയിനുള്ളിൽ 20 രൂപയാണ് വിൽപ്പനക്കാരൻ ഈടാക്കിയത്. റെയിൽ നീരിന് 15 രൂപയല്ലേ ഉള്ളൂ എന്ന ചോദ്യവും 5 രൂപ അധികം വേണമെന്ന വിൽപ്പനക്കാരന്റെ മറുപടിയുമെല്ലാം യാത്രക്കാരന്റെ മൊബൈലിൽ ചിത്രീകരിച്ചിരുന്നു. വിൽപ്പനക്കാരൻ ആവശ്യപ്പെട്ട 20 രൂപ കൊടുത്ത് വെള്ളം വാങ്ങിയ യാത്രക്കാരൻ ഉടനടി റെയിൽവേയുടെ ഹെൽപ് ലൈൻ നമ്പരായ 139-ൽ പരാതിപ്പെട്ടു. മണിക്കൂറുകൾക്കുള്ളിൽ യാത്രക്കാരനിൽ നിന്ന് അധികം വാങ്ങിയ 5 രൂപ കുപ്പിവെള്ളം റെയിൽവേയിൽ വിൽക്കാൻ കരാറ് നേടിയ എജൻസിയുടെ പ്രതിനിധികൾ യാത്രക്കാരന് കൈമാറി.…
ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരമാണ് ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കർ. 2013ൽ അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും താരത്തെ കുറിച്ചുള്ള വാർത്തകൾക്ക് ഇന്നും ആരാധകർ കാതോർത്തിരിക്കുന്നു. സമ്പത്തിലും ഏറെ മുന്നിലുള്ള താരത്തിന്റെ ആസ്തി 1250 കോടിയാണ്. വലിയ വാഹനപ്രേമി കൂടിയായ സച്ചിന്റെ ഗാരേജിൽ നിരവധി ആഢംബര കാറുകളുമുണ്ട്. ഇപ്പോൾ അക്കൂട്ടത്തിലേക്ക് പുതിയൊരു അതിഥിയെക്കൂടി ചേർത്തിരിക്കുകയാണ് താരം. ബിഎംഡബ്ല്യു M 340i ലക്ഷ്വറി സെഡാനാണ് സച്ചിന്റെ ഗാരേജിലെ പുതിയ താരം. ചുവപ്പ് നിറമുള്ള പുതിയ ആഢംബര കാറിൽ സച്ചിൻ എയർപോർട്ടിലേക്ക് വരുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. 3.0 ലിറ്റർ B58 6 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് ബിഎംഡബ്ല്യു M340i ലക്ഷ്വറി കാറിന്റെ സവിശേഷത. വെറും 4.4 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന കാറാണിത്. 4.71 മീറ്റർ നീളമുള്ള സെഡാനിന്റെ ഉൾവശം ആഢംബരങ്ങളാൽ സമ്പന്നമാണ്. 74.90 ലക്ഷം രൂപ എക്സ് ഷോറൂം വില…
ഇന്ത്യൻ റെയിൽവേയുടെ 13000 ലധികം ട്രെയിനുകളാണ് വിവിധ റൂട്ടുകളിലായി പ്രതിദിനം സർവീസ് നടത്തുന്നത്. വേഗത കൊണ്ടും നൂതന സേവനങ്ങൾകൊണ്ടും അവ വാർത്തയിൽ ഇടം പിടക്കാറുമുണ്ട്. എന്നാൽ യാത്ര ചെയ്യാൻ ടിക്കറ്റ് വേണ്ടാത്ത ഒരു ട്രെയിനും ഇന്ത്യയിലുണ്ട്. പഞ്ചാബിലെ നംഗലിൽ നിന്നും ഹിമാചൽ പ്രദേശിലെ ഭക്രയിലേക്കുള്ള ഭക്ര-നംഗൽ ട്രെയിനാണ് 75 വർഷമായി യാത്രക്കാർക്ക് ടിക്കറ്റില്ലാതെ സൗജന്യ സേവനം നൽകുന്നത്. ശിവാലിക് കുന്നുകൾക്കും മനോഹരമായ സത്‌ലജ് നദിക്കും മുകളിലൂടെയുള്ള ഭക്ര-നംഗൽ ട്രെയിൻ സർവീസ് സൗജന്യയാത്രയ്ക്കൊപ്പം മനോഹാരിത കൊണ്ടും ശ്രദ്ധേയമാണ്. ദിവസവും രാവിലെ 7.05ന് നംഗൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് 8.20 ന് ഭക്രയിൽ എത്തിച്ചേരുന്ന ട്രെയിൻ പ്രതിദിനം 800 ലധികം ആളുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ക്ക്. മടക്കയാത്രയിൽ ട്രെയിൻ വൈകിട്ട് 3.05 ന് നംഗലിൽ നിന്ന് പുറപ്പെട്ട് 4.20 ന് ഭക്ര റെയിൽവേസ്റ്റേഷനിലെത്തും. 1948 മുതലാണ് ഭക്രനംഗൽ ട്രെയിൻ ഓടിത്തുടങ്ങിയത്. ഭക്രനംഗൽ അണക്കെട്ടിന്റെ നിർമാണവേളയിൽ തൊഴിലാളിൾക്കായാണ് ആദ്യകാലത്ത് ഈ ട്രെയിൻ ഉപയോഗിച്ചിരുന്നത്. ചരിത്രത്തിന്റേയും പാരമ്പര്യത്തിന്റേയും…
ദക്ഷിണ കൊറിയൻ വാഹനനിർമാതാക്കളായ കിയ മോട്ടോഴ്സിന്റെ ആഢംബര എംപിവി മോഡലായ കാർണിവൽ ലിമോസിൻ സ്വന്തമാക്കി സിന്തൈറ്റ് ഇൻഡസ്ട്രീസ് എംഡി ഡോ. വിജു ജേക്കബ്. ഇതോടെ കേരളത്തിൽ നിന്ന് പുതിയ കിയ കാർണിവലിന്റെ ഉടമയാകുന്ന ആദ്യ വ്യക്തിയായി ഡോ. വിജു ജേക്കബ് മാറി. കേരളത്തിൽ നിന്ന് ആദ്യമായി ഫെറാരി റോമ സ്വന്തമാക്കി വിജു ഏതാനും മാസങ്ങൾക്ക് മുൻപ് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഈ വർഷം മെയിലാണ് 4.20 കോടി രൂപ വില വരുന്ന ഫെറാരി റോമ കൂപ്പെ സ്‌പോർട്‌സ് കാർ വിജു സ്വന്തമാക്കിയത്. ഇതിനു പിന്നാലെയാണ് കേരളത്തിൽ നിന്ന് ആദ്യമായി പുതിയ കിയ കാർണിവൽ ലിമോസിൻ സ്വന്തമാക്കുന്ന വ്യക്തിയായി വിജു മാറിയിരിക്കുന്നത്. ഈ ആഢംബര വാഹനങ്ങൾക്കു പുറമേ മെർസിഡീസ് മെയ്ബാക്ക്, മെർസിഡീസ് ജി-വാഗൺ, ബിഎംഡബ്ല്യു തുടങ്ങി നിരവധി വാഹനങ്ങൾകേരളത്തിലെ വലിയ വാഹനപ്രേമിയായി അറിയപ്പെടുന്ന വിജുവിന്റെ കൈവശമുണ്ട്. കൊച്ചി നെട്ടൂരിലെ കിയ ഡീലർഷിപ്പിൽ നിന്നാണ് വിജു പുത്തൻ കാർ വാങ്ങിയത്. ഈ വർഷം ഒക്‌ടോബർ…
റോൾസ് റോയ്‌സ് കള്ളിനൻ ബ്ലാക്ക് എഡ്ജ് ആഢംബര കാർ സ്വന്തമാക്കി ബോളിവുഡ് താരം വിവേക് ഒബ്രോയ്. തന്റെ കുടുംബത്തിന് സർപ്രൈസ് ആയാണ് താരം 12.25 കോടി രൂപ വിലമതിക്കുന്ന റോൾസ് റോയ്‌സ് വാങ്ങിയത്. പിതാവ് സുരേഷ് ഒബ്‌റോയ്, അമ്മ യശോധര ഒബ്‌റോയ്, ഭാര്യ പ്രിയങ്ക ആൽവ ഒബ്‌റോയ് എന്നിവർക്കൊപ്പം വിവേക് പുതിയ റോൾസിൽ കറങ്ങുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കുടുംബസമേതം ദുബായിൽ താമസിക്കുന്ന താരം ദുബായിലെ വില്ലയ്ക്ക് പുറത്താണ് റോൾസ് റോയ്സിൽ കുടുംബത്തിനൊപ്പം യാത്ര ചെയ്തത്. വിജയം വ്യത്യസ്ത രൂപത്തിൽ വരുന്നു, ഇന്ന് അത് റോൾസ് റോയ്സിൻറെ രൂപത്തിലാണ്. ജീവിതത്തിലെ പ്രത്യേക നിമിഷങ്ങൾ കുടുംബത്തോടൊപ്പം ആഘോഷിക്കുന്നത് അനുഗ്രഹമാണ് എന്ന അടിക്കുറിപ്പോടെയാണ് വിവേക് റോൾസ് റോയ്സ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. നിരവധി ആഢംബര കാറുകൾ വിവേകിന്റെ ശേഖരത്തിലുണ്ട്. 4.5 കോടി രൂപ വില വരുന്ന ക്രിസ്‌ലർ 300സി ലിമോസിൻ, മൂന്നര കോടിയ്ക്കടുത്ത് വിലമതിക്കുന്ന ലംബോർഗിനി ഗല്ലാർഡോ, രണ്ട് മെഴ്‌സിഡസുകൾ എന്നിവയാണ്…
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിലേക്കുള്ള മെഗാ താരലേലം സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കുകയാണ്. അപ്രതീക്ഷിത നീക്കങ്ങളുമായി പത്ത് ടീമുകളും കളം നിറയുമ്പോൾ വേദിയിൽ താരമായി സൺറൈസേഴ്‌സ് ഹൈദരാബാദ് ഉടമ കാവ്യ മാരൻ. മാരൻ കുടുംബത്തിലെ സുപ്രധാന സംരംഭകയാണ് സൺറൈസേഴ്‌സ് സിഇഒ കാവ്യ. കാവ്യയുടെ പിതാവ് കലാനിധി മാരൻ സൺ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമാണ്. 2018ലാണ് സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ സിഇഒ സ്ഥാനം കാവ്യ ഏറ്റെടുത്തത്. കാവ്യയ്ക്കൊപ്പം കലാനിധി മാരനും ഹൈദരാബാദ് ടീമിന്റെ സഹഉടമയാണ്. സൺറൈസേഴ്‌സ് സിഇഒ എന്ന സ്ഥാനത്തിനു പുറമേ നിലവിൽ സൺ ടിവി നെറ്റ്‌വർക്കിന്റെ ബിസിനസ് ഓപ്പറേഷൻസും കാവ്യയുടെ ചുമതലയിലാണ്. ചെന്നൈ സ്റ്റെല്ല മേരീസ് കോളേജിൽ നിന്നും ബിരുദം പൂർത്തിയാക്കിയ കാവ്യ യുകെയിലെ വാർവിക്ക് ബിസിനസ് സ്‌കൂളിൽ നിന്ന് എംബിഎയും സ്വന്തമാക്കി. 409 കോടി രൂപയാണ് കാവ്യ മാരന്റെ ഇപ്പോഴത്തെ ആസ്തി. കാവ്യയുടെ പിതാവ് കലാനിധി മാരന് 19000 കോടി രൂപയുടെ ആസ്തിയുമുണ്ട്. കാവ്യയുടെ മാതാവ് കാവേരി മാരൻ സോളാർ…
പശ്ചിമേഷ്യയിലെ ആദ്യ ഫ്ലോട്ടിങ് സ്മാർട്ട് പൊലീസ് സ്റ്റേഷന്റെ വിശദാംശങ്ങൾ പുറത്ത് വിട്ട് ദുബായ് പൊലീസ്. ദുബായ് വേൾഡ് ഐലന്റിലെ ഫ്ലോട്ടിങ് പൊലീസ് സ്റ്റേഷൻ 2026 അവസാനത്തോടെ പ്രവർത്തനക്ഷമമാകുമെന്ന് ദുബായ് പൊലീസ് അറിയിച്ചു. ദുബായിലെ പൊതു സുരക്ഷ വർധിപ്പിക്കുന്നതിനും പോലീസ് സേവനങ്ങൾ നവീകരിക്കുന്നതിനുമായാണ് ഫ്ലോട്ടിങ് സ്മാർട്ട് പൊലീസ് സ്റ്റേഷൻ വരുന്നത്. 2 ബില്യൺ ദിർഹം പദ്ധതിയുടെ ഭാഗമായുള്ള ഫ്ലോട്ടിങ് സ്റ്റേഷൻ മനുഷ്യ ഇടപെടലുകളില്ലാതെ പൂർണമായും ഓട്ടോമേറ്റഡ് ഓപ്പറേഷനുകൾ വാഗ്ദാനം ചെയ്യുന്നു. കടൽത്തീരത്തുള്ളവരുടെ സുരക്ഷ വർധിപ്പിക്കാൻ സഹായിക്കുന്ന രീതിയിലുള്ള നൂതന സംവിധാനങ്ങളാണ് ഫ്ലോട്ടിങ് സ്റ്റേഷനുകളുടെ സവിശേഷത. ബോട്ടുകളുടെ രൂപത്തിൽ നിർമിക്കുന്ന ഫ്ലോട്ടിങ് സ്റ്റേഷനിലേക്ക് സന്ദർശകർക്ക് പ്രവേശനം എളുപ്പമാക്കും. ക്രിമിനൽ റിപ്പോർട്ടുകൾ ഫയൽ ചെയ്യുക, നഷ്ടപ്പെട്ട വസ്തുക്കൾ ഉടമകൾക്ക് തിരിച്ചേൽപ്പിക്കുക, സർട്ടിഫിക്കറ്റുകൾക്കും പെർമിറ്റുകൾക്കും വേണ്ടിയുള്ള അഭ്യർഥനകൾ സ്വീകരിക്കുക എന്നിങ്ങനെ 27 പ്രാഥമിക സേവനങ്ങളും 33 അധിക സേവനങ്ങളുമാണ് ഫ്ലോട്ടിങ് പൊലീസ് സ്റ്റേഷനിൽ ലഭ്യമാകുക. ദുബായിലെ വിവിധ ജനവിഭാഗങ്ങളെ മുന്നിൽക്കണ്ട് പുതിയ സ്മാർട്ട് പൊലീസ് സ്റ്റേഷൻ സേവനങ്ങൾ…
സന്ദർശക വിസാ നിയമങ്ങൾ കർശനമാക്കി യുഎഇ. സന്ദർശക വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് അപേക്ഷകർ ഹാജരാക്കേണ്ട രേഖകളുടെ കാര്യത്തിലാണ് യുഎഇ പുതിയ നിർദേശങ്ങൾ കൊണ്ടു വന്നിരിക്കുന്നത്. ഹോട്ടലിലാണ് താമസമെങ്കിൽ ഹോട്ടൽ ബുക്കിങ് രേഖയും ബന്ധുവീടുകളിലാണെങ്കിൽ അവിടുത്തെ വിലാസം തെളിയിക്കുന്ന രേഖയും താമസ രേഖയായി അപേക്ഷയ്ക്കൊപ്പം കാണിക്കണം. ഇതോടൊപ്പം ആവശ്യമായ പണം കയ്യിലുണ്ടെന്ന രേഖയും മടക്കയാത്രാ ടിക്കറ്റും കാണിക്കണം. മുമ്പ് സന്ദർശക വിസയിൽ വരുന്നവർക്ക് താമസ രേഖ, മടക്കയാത്രാ ടിക്കറ്റ്, 3000 ദിർഹത്തിന് തുല്യമായ കറൻസി എന്നിവ ബോർഡിങിന് മുൻപ്എയർപോർട്ടിൽ കാണിച്ചാൽ മതിയായിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം ഈ രേഖകൾ സന്ദർശക വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് തന്നെ കൈവശമുണ്ടായിരിക്കണം. വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ താമസ രേഖ, മടക്കയാത്രാ ടിക്കറ്റ്, ബാങ്ക് സ്റ്റേറ്റ്മെൻറ് എന്നിവ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്ന് ‘ഖലീജ് ടൈംസ്’ റിപ്പോർട്ട് ചെയ്തു. രേഖകൾ വിസ അപ്ലിക്കേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ കൈവശമുണ്ടാകണമെന്നാണ് പുതിയ നിർദ്ദേശം. സന്ദർശക വിസ ദുരുപയോഗം തടയാനാണ് പുതിയ…
ശ്രീലങ്ക, ബംഗ്ലാദേശ്, ജപ്പാൻ, ചൈന, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി നിരസിച്ച് ഇന്ത്യ. ഈ രാജ്യങ്ങളിൽ നിന്നുള്ള ആപ്പിൾ, നട്‌സ്, ലഹരിപാനീയങ്ങൾ തുടങ്ങിയവയാണ് ഗുണനിലവാരത്തിലെ ആശങ്ക കാരണം ഇന്ത്യ നിരസിച്ചത്. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അടുത്തിടെ പുറത്തിറക്കിയ ഫുഡ് ഇംപോർട്ട് റിജക്ഷൻ അലേർട്ടിലാണ് (FIRA) രാജ്യങ്ങളുടെ പേരുകളും തിരിച്ചയച്ച ഭക്ഷ്യവസ്തുക്കളും പരസ്യമാക്കിയത്. നിരസിച്ച ഭക്ഷ്യവസ്തുക്കളിൽ ആരോഗ്യത്തിന് ഹാനികരമായവയും ഗുണനിലവാരമില്ലാത്തവയും കണ്ടെത്തിയതിനാലാണ് നടപടി.. നിലവിൽ ഇന്ത്യ നൂറിലധികം രാജ്യങ്ങളിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ ഇറക്കുമതി ചെയ്യുന്നുണ്ട്. FIRA പോർട്ടലിലെ വിവരമനുസരിച്ച് FSSAI ശ്രീലങ്കയിൽ നിന്നുള്ള കറുവപ്പട്ട ഗുണനിലവാരം ഇല്ലാത്തതിനാലും മുൻകൂർ നടപടിയിലെ പ്രശ്നങ്ങൾ കൊണ്ടും ബെംഗളൂരുവിൽ വെച്ച് മടക്കി അയച്ചു. FSS, Act, 2006 പ്രകാരമായിരുന്നു നടപടി. ഏപ്രിൽ 22 ന് തൂത്തുക്കുടി തുറമുഖത്ത് പൂപ്പലുകൾ നിറഞ്ഞ ശ്രീലങ്കൻ അടയ്ക്കയും ഇന്ത്യ നിരസിച്ചു. ജൂൺ 25ന് ജപ്പാനിൽ നിന്നുള്ള ആരോഗ്യ സപ്ലിമെൻ്റുകളും ടീ ബാഗുകളും എഫ്എസ്എസ്എഐ…
തിരുവനന്തപുരം-മംഗലാപുരം, തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരത് എക്‌സ്പ്രസ്സുകൾക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നതിനാൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കാനുള്ള റെയിൽവേ നടപടി വേഗത്തിലാക്കണമെന്ന് യാത്രക്കാരുടെ ആവശ്യം. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി മംഗലാപുരത്തേക്കുള്ള വന്ദേഭാരതിന് എട്ട് കോച്ചുകളും തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസർകോട് വരെയുള്ള ട്രെയിനിന് 16 കോച്ചുകളുമാണ് നിലവിൽ ഉള്ളത്. രാജ്യത്ത് തന്നെ ഏറ്റവും സ്വീകാര്യത ലഭിച്ച രണ്ട് വന്ദേ ഭാരതുകളാണ് ഇവ. ഇതിൽ തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് 20 കോച്ചുകളുള്ള സർവീസാക്കി മാറ്റുന്നതിനുള്ള നിർദേശം റെയിൽവേ രണ്ട് മാസം മുൻപ് അംഗീകരിച്ചിരുന്നു. എന്നാൽ ഇതിനായി അന്തിമ ഉത്തരവ് ഇതു വരെ പുറപ്പെടുവിച്ചിട്ടില്ല. ഈ നടപടി വേഗത്തിലാക്കണമെന്നും ഒപ്പം തിരുവനന്തപുരം-മംഗലാപുരം വന്ദേഭാരതിലും കോച്ചുകളുടെ എണ്ണം വർധിപ്പിക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം. നിലവിലുള്ള സ്വീകാര്യതയ്ക്ക് അനുസൃതമായി ഇരു ട്രെയിനുകളിലും കോച്ചുകളില്ല. ജോലി ആവശ്യങ്ങൾക്കായി തിരുവന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോകുന്നവർ ഇപ്പോൾ പ്രധാനമായും ആശ്രയിക്കുന്നത് തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിനെയാണ്. ട്രെയിൻ രാവിലെ 8.25ന് എറണാകുളത്തും 9.30ന് തൃശ്ശൂരും എത്തും എന്നതിനാൽ ഓഫീസ്…