Author: News Desk
അദാനിയുടെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഇനി യാത്ര ചെയ്യണമെങ്കിൽ ജൂലൈ 1 മുതൽ ചെലവ് വർദ്ധിക്കും. വിമാന ടിക്കറ്റിൻ്റെ ഭാഗമായി യാത്രക്കാരിൽ നിന്ന് ഈടാക്കുന്ന ഉപയോക്തൃ വികസന ഫീസ് (യുഡിഎഫ്) വർധിപ്പിക്കാൻ ഒരുങ്ങുകയാണ്. ആഭ്യന്തര യാത്രക്കാർക്ക് ഒരു വർഷത്തേക്ക് 506 രൂപ ആയിരുന്നു ഫീസ്. എന്നാൽ ഇത് 770 രൂപയായി 50% വർദ്ധിക്കും എന്നാണ് റിപ്പോർട്ടുകൾ. തുടർച്ചയായി ഈ ഫീസ് വർഷാവർഷം വർധിച്ചുവരുന്നുണ്ട്. എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി (എഇആർഎ) വിമാനങ്ങളുടെ ലാൻഡിംഗ് ചാർജുകൾ മൂന്നിരട്ടിയായി ഉയർത്തി. 2022 ഏപ്രിൽ 1 മുതൽ 2027 മാർച്ച് 31 വരെയുള്ള അഞ്ച് വർഷത്തേക്ക് എഇആർഎ പുറപ്പെടുവിച്ച താരിഫ് ഓർഡറിൻ്റെ ഭാഗമാണ് പുതുക്കിയ നിരക്കുകൾ. ഇത് 2024 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ അദാനി ഏറ്റെടുത്ത ശേഷമുള്ള ആദ്യ പരിഷ്‌കരണമാണിത്. സ്വകാര്യവൽക്കരണം നടപ്പിലാക്കിയത് മുതൽ തിരുവനന്തപുരം ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ടികെഐഎഎൽ) അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡിൻ്റെ (എഎഎച്ച്എൽ)…
യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കാനും രാത്രി യാത്ര കൂടുതൽ സുഖകരമാക്കുവാനും ലക്ഷ്യമിട്ട് ഇന്ത്യൻ റെയിൽവേ. ദീർഘദൂര ട്രെയിനുകളിൽ സ്ലീപ്പർ ബർത്ത് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിയമങ്ങൾ പരിഷ്കരിച്ചു കൊണ്ടാണ് റെയിൽവേ ഈ പുതിയ മാറ്റത്തിന് ഒരുങ്ങുന്നത്. പുതിയ നിയന്ത്രണങ്ങൾ പ്രകാരം ട്രെയിനിൽ ഉറങ്ങാനുള്ള സമയം പരിമിതപ്പെടുത്തിയിരിക്കുകയാണ്. എല്ലാ യാത്രക്കാരുടെയും ആവശ്യങ്ങൾ മികച്ച രീതിയിൽ ഉൾക്കൊള്ളുന്നതാണ് ഈ മാറ്റം. പുതിയ പരിഷ്കരണങ്ങളുടെ ഭാഗമായി യാത്രക്കാർക്ക് രാത്രി 10 മുതൽ രാവിലെ 6 വരെ ആണ് സ്ലീപ്പർ ബർത്തുകൾ ഉപയോഗിക്കാൻ കഴിയുന്നത്. അതായത് 8 മണിക്കൂർ ആണ് ഈ സമയം. മുൻപ് 9 മണിക്കൂർ ബർത്ത് സീറ്റുകൾ ഉപയോഗിക്കാമായിരുന്നു എന്നത് ഒരു മണിക്കൂർ കുറച്ചു. ഈ മാറ്റം ട്രെയിനുകളിലുടനീളമുള്ള സ്ലീപ്പർ സീറ്റുകൾക്കും ബാധകമാണ്. യാത്രക്കാർ രാവിലെ 6 മണിക്ക് ബർത്ത് ഒഴിയുന്നുവെന്ന് ഉറപ്പാക്കുകയാണ് റെയിൽവേ ലക്ഷ്യം വയ്ക്കുന്നത്. നിലവിൽ രാത്രി 9 മുതൽ രാവിലെ 6 വരെ ആണ് യാത്രക്കാർക്ക് ഉറങ്ങാൻ അനുമതി. ഇത് മാറ്റി രാത്രി…
മൊബൈല്‍ഫോണ്‍ പ്രേമികള്‍ക്ക് വലിയ പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത കമ്പനിയായിരിക്കും ഫോക്‌സ്‌കോണ്‍ (Foxconn). ലോകപ്രശസ്തമായ ആപ്പിള്‍ ഐഫോണുകള്‍ നിര്‍മ്മിക്കുന്നത് ഫോക്‌സ്‌കോണാണ്. തമിഴ്‌നാട്ടിലാണ് കമ്പനിയുടെ സെല്‍ഫോണ്‍ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ഇപ്പോഴിതാ ഈ കമ്പനിയെ കുറിച്ച് രസകരമായ ഒരു വാർത്തയാണ് ദേശീയ വാർത്താ ഏജൻസി ആയ റോയിട്ടേഴ്‌സ് പുറത്തുവിട്ടിരിക്കുന്നത്. ഈ കമ്പനി കല്യാണം കഴിഞ്ഞ സ്ത്രീകൾക്ക് ജോലി നൽകില്ല എന്നതാണ് വാർത്ത. റോയിട്ടേഴ്‌സിന്റെ അന്വേഷണ വിഭാഗം ആണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. റോയിട്ടേഴ്‌സ് നടത്തിയ അന്വേഷണത്തിൽ, വിവാഹിതരായ സ്ത്രീകളെ അവരുടെ പ്രധാന ഐഫോൺ അസംബ്ലി പ്ലാൻ്റിലെ ജോലികളിൽ നിന്ന് ഫോക്‌സ്‌കോൺ വ്യവസ്ഥാപിതമായി ഒഴിവാക്കിയതായി കണ്ടെത്തി. “വിവാഹിതരായ സ്ത്രീകളെ ജോലിക്കെടുക്കുമ്പോൾ റിസ്ക് വർദ്ധിക്കുന്നു” എന്നാണ് കമ്പനിയുമായി ബന്ധപ്പെട്ടവരിൽ നിന്നും കണ്ടെത്തിയ വിവരം എന്നാണ് റോയിട്ടേഴ്‌സ് രേഖപ്പെടുത്തിയിരിക്കുന്നത്. ചെന്നൈ നഗരത്തിനടുത്തുള്ള ശ്രീപെരുമ്പത്തൂരിൽ സ്ഥിതി ചെയ്യുന്ന പ്ലാൻ്റിൽ വിവാഹിതരായ സ്ത്രീകളെ ഫോക്‌സ്‌കോൺ ജോലിക്കെടുക്കാത്തതിൻ്റെ കാരണങ്ങളായി ഏജൻ്റുമാരും ഫോക്‌സ്‌കോൺ എച്ച്ആർ സ്രോതസ്സുകളും പറയുന്നത് കുടുംബ ചുമതലകൾ, ഗർഭധാരണം, ജോലിയിൽ നിന്നും ലീവെടുക്കൽ…
ഗായകൻ, നടൻ, എന്നിങ്ങിനെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ദിൽജിത്ത് ദോസൻജ് എന്ന പഞ്ചാബി കലാകാരൻ. ജിമ്മി ഫാലോൺ ഷോ ആയ ദ ടുനൈറ്റ് ഷോയിൽ അഥിതി ആയി എത്തിയ ദിൽജിത് ദോസൻജ് ചരിത്രപരമായ ഒരു പ്രത്യക്ഷപ്പെടൽ നടത്തിയിരിക്കുകയാണ്. നിരവധി ജനപ്രിയ ട്രാക്കുകൾ ആണ് അദ്ദേഹം ആ വേദിയിൽ അവതരിപ്പിച്ചത്. കൂടാതെ അദ്ദേഹത്തിൻ്റെ ഈ പരിപാടിയുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി മാറുകയും ചെയ്തിരുന്നു. പരമ്പരാഗത പഞ്ചാബി വസ്ത്രം ധരിച്ചാണ് ദിൽജിത്ത് ഈ വേദിയിലേക്ക് എത്തിയത്. ആഡംബരപൂർണമായ സ്വർണ്ണവും വജ്രം പതിച്ച ഔഡെമർസ് പിഗ്വെറ്റ് വാച്ചും ദിൽജിത്ത് ധരിച്ചിരുന്നു. ദിൽജിത്തിനേക്കാൾ ഏറെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ച് പറ്റിയത് ഈ വാച്ച് തന്നെ ആയിരുന്നു. കസ്റ്റമൈസ്ഡ് ആയി നിർമ്മിച്ച ജെയിൻ ദി ജ്വല്ലർ ആണ് ഈ അതിമനോഹരമായ വാച്ച്. എപി റോയൽ ഓക്ക് 41 എംഎം മോഡലായ സ്റ്റെയിൻലെസ് സ്റ്റീൽ, റോസ് ഗോൾഡ് എന്നിവ ചേർന്നുള്ള ഈ…
ആനന്ദ് മഹീന്ദ്രയുടെ പങ്കാളിയായ അനുരാധ മഹിന്ദ്ര ഒരു സംരംഭകയും അതിലുപരി മനുഷ്യസ്നേഹിയുമാണ്. അനുരാധ മഹിന്ദ്ര മുംബൈയിലെ ഒരു പരമ്പരാഗത ഹിന്ദു കുടുംബത്തിൽ നിന്നാണ്. ഒരു കോളേജ് വിദ്യാർത്ഥിയിൽ നിന്ന് സംരംഭത്തിലേക്കുള്ള ചുവടുവെപ്പും അതിനായുള്ള പരിശ്രമവും പ്രചോദനാത്മക കഥയാണ്. ജേർണലിസ്റ്റായ അനുരാധ, ഇന്ത്യയിലെ പ്രമുഖ ലക്ഷ്വറി മാസികകളിൽ ഒന്നായ വെർവ് ( Verve) മാഗസിന്റെ സ്ഥാപകയാണ്. രാജ്യമെമ്പാടുമുള്ള വായനക്കാർക്കായി “മാൻസ് വേൾഡ്” സഹസ്ഥാപിച്ചതോടെയാണ് അനുരാധയുടെ പ്രസിദ്ധീകരണ മേഖലയിലേക്കുള്ള ചുവടുവെപ്പ് . മാഗസിൻ്റെ ആദ്യത്തെ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്ന് അതിൻ്റെ ആദ്യ ലക്കത്തിൻ്റെ പുറംചട്ടയിൽ ഷാരൂഖ് ഖാനെ ഉൾപ്പെടുത്തി എന്നതാണ്. അനുരാധയുടെ ഭാവനാശേഷിയും ഗുണനിലവാരത്തോടുള്ള എഴുത്തും മാസികയെ പ്രശസ്തമാക്കി. ഇതോടെ ഇന്ത്യയിലെ പുരുഷന്മാരുടെ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലെത്താനും സാധിച്ചു. 1995-ൽ അനുരാധ Verve ആരംഭിച്ചു. അനുരാധ മഹീന്ദ്രയാണ് വെർവിൻ്റെ സ്ഥാപകയും എഡിറ്ററും പ്രസാധകയും . പിന്നീട് ഒരു സാഹിത്യ ജേണലായ ദി ഇന്ത്യൻ ക്വാർട്ടർലി എന്ന പേരിൽ അതിൻ്റെ സഹോദര പ്രസിദ്ധീകരണവും അവർ ആരംഭിച്ചു .…
കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയെ ഇളക്കി മറിക്കുന്ന വാർത്തകളിൽ ഒന്നാണ് മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹ വാർത്ത. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ അനന്ത് അംബാനിയുടെയും പ്രതിശ്രുത വധു രാധിക മർച്ചൻ്റിൻ്റെയും വിവാഹം ജൂലൈ 12ന് ബികെസിയിലെ ജിയോ വേൾഡ് സെൻ്ററിൽ ആണ് നടക്കുന്നത്. വിവാഹത്തിന് മുന്നോടിയായി, അംബാനി കുടുംബം രണ്ട് വലിയ പ്രീ-വെഡ്ഡിംഗ് ഇവൻ്റുകൾ സംഘടിപ്പിച്ചിരുന്നു. അതിൽ ലോകമെമ്പാടുമുള്ള സെലിബ്രിറ്റികളും പ്രമുഖ വ്യക്തികളും പങ്കെടുക്കുകയും ചെയ്തു. മാർച്ചിൽ ഗുജറാത്തിലെ ജാംനഗറിലും അടുത്തത് ഇറ്റലിയിലെ ഒരു ക്രൂയിസിലും ആയിരുന്നു നടന്നത്. ജാംനഗറിൽ നടന്ന ഈ വിവാഹ ആഘോഷങ്ങളിലെ ശ്രദ്ധാകേന്ദ്രങ്ങളിൽ ഒരാളായി മാറിയത് സെലിബ്രിറ്റി മെഹന്തി ആർട്ടിസ്റ്റ് വീണാ നഗ്‌ഡ ആയിരുന്നു. വിവാഹത്തിന് മുമ്പുള്ള ബാഷിൽ ആയിരുന്നു വീണയുടെ സാന്നിധ്യം ശ്രദ്ധയ്ക്കപ്പെട്ടത്. അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും കൈകളിൽ മാത്രമായിരുന്നില്ല അന്ന് വീണ മെഹന്തി അണിഞ്ഞത്. അവിടെയെത്തിയ അതിഥികൾക്ക് തനതായ മെഹന്തി ഡിസൈനുകൾ പരിചയപ്പെടുത്തുകയും ചെയ്തു. ബോളിവുഡിൽ…
മാജിക് എന്ന കലയെ കേരളത്തിലെ സാധാരണക്കാര്‍ക്കിടയില്‍ ജനപ്രിയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. സ്റ്റേജ് ഷോകളിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയും നിരവധി യുവാക്കളെ ഈ രംഗത്തേക്ക് ആകര്‍ഷിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. നല്ലൊരു മോട്ടിവേഷണൽ സ്പീക്കർ കൂടിയായ അദ്ദേഹം അടുത്തിടെ ഒരു പരിപാടിക്കിടയിൽ ഓരോ മനുഷ്യനും സംസാരിക്കുമ്പോൾ ഓരോ വാക്കുകളും ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിക്കുകയുണ്ടായി. “മുന്നിലേക്ക് നടക്കുന്ന ആളുകൾ ശ്രദ്ധിക്കേണ്ടത് ആൾവേയ്‌സ് വാച്ച് യുവർ വാച്ച്” എന്നാണ് അദ്ദേഹം പറയുന്നത്. “ഇപ്പോൾ ഞാൻ പറഞ്ഞത് സമയത്തിന്റെ വാച്ചല്ല. ഡബ്ലിയു എന്ന് പറയുന്നത് വേർഡ്സ് (വാക്കുകൾ) ആണ്. എ എന്ന് പറയുന്നത് നിങ്ങളുടെ അംബീഷൻസ് ആണ് അല്ലെങ്കിൽ ആക്ഷൻ. ടി എന്ന് പറയുന്നത് നിങ്ങളുടെ തോട്ട്സ് (ചിന്തകൾ). സി എന്ന് പറയുന്നത് നിങ്ങൾ ജീവിതത്തിൽ എത്രമാത്രം കോൺഫിഡന്റ് (ആത്മവിശ്വാസം) ആയിരിക്കണം എന്നാണ്. അവസാനത്തെ എച്ച് എന്ന് പറയുന്നത് ഹാർഡ് വർക്ക് (കഠിനാധ്വാനം) ആണ്. ഇത് നിങ്ങളുടെ കയ്യിൽ ഉണ്ടെങ്കിൽ നിങ്ങൾ ഒരിക്കലും…
ബാഹുബലി ഉൾപ്പെടെ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുള്ള സൂപ്പർ നായിക ആണ് അനുഷ്ക ഷെട്ടി. ഇപ്പോഴിതാ താരം ഒരു അഭിമുഖത്തിലൂടെ തനിക്ക് ബാധിച്ച ഒരു അപൂർവ രോഗത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. സ്യൂഡോബള്‍ബര്‍ അഫക്ട് എന്ന രോഗമാണ് തനിക്കെന്ന് അനുഷ്ക തുറന്നു പറയുന്നു. “എനിക്ക് ചിരിക്കുന്ന രോഗമുണ്ട്. ചിരിക്കുന്നത് ഒരു പ്രശ്നമാണോ? എന്ന് നിങ്ങൾ ആലോചിക്കും, എന്തന്നാൽ എന്നെ സംബന്ധിച്ചിടത്തോളം അത് അങ്ങനെയാണ്. ഞാൻ ചിരിക്കാൻ തുടങ്ങിയാൽ, എനിക്ക് 15 മുതൽ 20 മിനിറ്റ് വരെ നിർത്താൻ കഴിയില്ല. കോമഡി രംഗങ്ങൾ കാണുമ്പോഴോ ഷൂട്ട് ചെയ്യുമ്പോഴോ, ഞാൻ അക്ഷരാർത്ഥത്തിൽ ചിരിച്ചുകൊണ്ട് തറയിൽ ഇരുന്നു പോയിട്ടുണ്ട്. ഷൂട്ട് പോലും പലതവണ നിർത്തിവച്ചു” എന്നാണ് അനുഷ്ക പറഞ്ഞത്. 42 ആം വയസിൽ അനുഷ്‌കയെ ബാധിച്ച രോഗം എന്താണെന്നു നോക്കാം. എന്താണ് ഈ രോഗം? മുംബൈയിലെ പവായിയിലെ ഹിരാനന്ദാനി ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റ് ഡോ സച്ചിൻ അഡുകിയ പറയുന്നതനുസരിച്ച്, സ്യൂഡോബുൾബാർ അഫക്റ്റ് (പിബിഎ) എന്നറിയപ്പെടുന്ന ചിരിക്കുന്ന രോഗം,…
ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷയും ഗുണനിലവാരവും കഴിഞ്ഞ രണ്ട് വർഷങ്ങളായി കടുത്ത നിരീക്ഷണത്തിലാണ്. കഴിഞ്ഞ അര പതിറ്റാണ്ടിനിടെ ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാൻഡ് കുതിച്ചുയരുകയായിരുന്നു. ഇതിനോടൊപ്പം തന്നെ ഇലക്ട്രിക് വാഹനങ്ങൾ കൊണ്ടുണ്ടായ അപകട വാർത്തകളും വർധിച്ചു വന്നിരുന്നു. ഇലക്ട്രിക്ക് വാഹനങ്ങൾ ഇത്തരത്തിൽ അപകടത്തിൽ പെടുന്നത് കൂടുതലും നിലവാരമില്ലാത്ത ഘടകങ്ങൾ ഈ വാഹനങ്ങളിൽ ഉൾപ്പെടുത്തുന്നത് കൊണ്ടാണ്. ഇത്തരം സംഭവങ്ങൾ തടയുന്നതിനായി, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഉയർത്താൻ ലക്ഷ്യമിട്ടുള്ള രണ്ട് പുതിയ പദ്ദതികൾ ആണ് അവതരിപ്പിച്ചിരിക്കുന്നത്. ‘IS 18590: 2024’, ‘IS 18606: 2024’ എന്നാണ് ഈ സുരക്ഷാ സംവിധാനങ്ങളുടെ പേര്. പവർട്രെയിൻ ഉൾപ്പെടെയുള്ള ഇലക്ട്രിക് വാഹനങ്ങളിലെ സുപ്രധാന ഘടകങ്ങളുടെ സുരക്ഷയിലും ഗുണനിലവാരത്തിലും ഇവ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇരുചക്ര വാഹനങ്ങൾ, ഫോർ വീലറുകൾ, ഗുഡ്സ് ട്രക്കുകൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് രണ്ട് പുതിയ മാനദണ്ഡങ്ങൾ ബാധകമാവുന്നത്. ഈ മൂന്ന് വിഭാഗങ്ങൾക്ക് കീഴിലുള്ള എല്ലാ ഇലക്ട്രിക്ക് വാഹനങ്ങളും…
ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ബഹിരാകാശ യാത്ര പുറപ്പെട്ട ഇന്ത്യന്‍ വംശജയായ സുനിത വില്യംസിന്റെയും സഹയാത്രികന്‍ ബാരി യൂജിന് ബോഷ് വില്‍മോറിന്റെയും തിരിച്ചുവരവ് വൈകുന്നു. ജൂണ്‍ 13 ന് മടക്കയാത്ര നിശ്ചയിച്ചെങ്കിലും നാസ തീയതി പല തവണ മാറ്റിയിരിക്കുകയാണ്. പത്ത് ദിവസം കഴിഞ്ഞിട്ടും ഇവർ തിരികെ വരുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. ഇത് ആശങ്കകള്‍ വര്‍ധിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്. ജൂണ്‍ 26ന് മാത്രമേ പേടകം തിരിച്ച് എത്തുകയുള്ളൂ എന്നാണ് ഏറ്റവും പുതിയ അറിയിപ്പ്. ബഹിരാകാശ പേടകത്തിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ അവലോകനം ചെയ്യാന്‍ കൂടുതല്‍ സമയം എടുക്കാൻ ആയിരുന്നു നാസയുടെ തീരുമാനം. പേടകത്തിലെ ഹീലിയം വാതകച്ചോര്‍ച്ചയുള്‍പ്പടെയുള്ളവ വിശദമായി പരിശോധിച്ചു പരിഹരിച്ചശേഷമേ തിരിച്ചുവരവുണ്ടാകുകയുള്ളെന്നാണ് നാസയുടെ കൊമേഴ്‌സ്യല്‍ ക്രൂ പദ്ധതി വിഭാഗം അറിയിച്ചിരിക്കുന്നത്. സുനിത വില്യംസും വില്‍മോറും ബഹിരാകാശത്ത് കുടുങ്ങിയിട്ടില്ലെന്നും ആവശ്യമെങ്കില്‍ എപ്പോള്‍ വേണമെങ്കിലും തിരിച്ചെത്താമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പിച്ചുപറയുന്നുണ്ടെങ്കിലും ആറ് മണിക്കൂര്‍ എടുക്കുന്ന മടക്കയാത്രയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യാനുള്ള സ്റ്റാര്‍ലൈനറിന്റെ ശേഷിയെ കുറിച്ചാണ് അഭ്യൂഹങ്ങൾ ഉയരുന്നത്. ജൂണ്‍ 5ന്…