Author: News Desk

ഹിന്ദി വിവാദം തമിഴ്നാട്ടിൽ ചൂടുപിടിക്കുകയാണ്. ദേശീയ വിദ്യാഭ്യാസ നയത്തിനോട് (NEP) ഭരണകക്ഷിയായ ഡി‌എം‌കെ കടുത്ത എതിർപ്പ് തുടരുകയാണ്. ഇതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ രൂക്ഷവിമർശനം നടത്തിയതോടെയാണ് ഭാഷാ ചർച്ച ശക്തമായത്. ഇപ്പോൾ വിദ്യാർത്ഥികൾക്ക് മൂന്ന് ഭാഷകൾ പഠിക്കാനുള്ള അവസരം ലഭിക്കണമെന്ന തന്റെ വാദത്തെ പിന്തുണയ്ക്കാൻ തമിഴ്നാട്ടിൽ ജനിച്ചു വളർന്ന ആൽഫബെറ്റ്-ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയെ കൂട്ടുപിടിക്കുകയാണ് അണ്ണാമലൈ. സ്‌കൂളിൽ ഹിന്ദി പഠിക്കുന്നതിനെക്കുറിച്ച് ടെക് നേതാവ് പിച്ചൈ സംസാരിക്കുന്ന വീഡിയോ അണ്ണാമലൈ സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചു. താൻ ദക്ഷിണേന്ത്യക്കാരനാണ്, എന്നാൽ ചെന്നൈയിലെ സ്കൂളിൽ ഹിന്ദി പഠിച്ചിരുന്നു എന്ന് സുന്ദർ പിച്ചൈ പറയുന്ന വീഡിയോ ആണ് അദ്ദേഹം ഷെയർ ചെയ്തിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള നിരവധി പ്രൊഫഷനലുകൾ ഇംഗ്ലീഷും തമിഴും മാത്രം പഠിച്ചവരാണെന്ന് തമിഴ്നാട് ഐടി മന്ത്രി നേരത്തെ സുന്ദർ പിച്ചൈയെ അടക്കമുള്ളവരെ പരാമർശിച്ച് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് അണ്ണാമലൈ പിച്ചൈയുടെ വീഡിയോയുമായി എത്തിയത്. The Hindi language debate in Tamil…

Read More

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ-പൃത്ഥ്വിരാജ് ചിത്രം എമ്പുരാന്റെ പ്രധാന അപ്ഡേറ്റുമായി അണിയറപ്രവർത്തകർ. മാർച്ച് 27ന് രാവിലെ ആറ് മണി മുതൽ ചിത്രത്തിന്റെ ആദ്യ ഷോ ആരംഭിക്കുമെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ ഇൻസ്റ്റാഗ്രാമിലൂടെ സ്ഥിരീകരിച്ചു. ചിത്രത്തിന്റെ പുതിയ പോസ്റ്ററും താരം പങ്കുവെച്ചിട്ടുണ്ട്. ലൈക്ക പ്രൊഡക്ഷൻസ്, ആശിർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവർ ചേർന്നാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത് മുരളി ഗോപി തിരക്കഥയെഴുതിയ എൽ2: എമ്പുരാൻ നിർമ്മിക്കുന്നത്. 2019ലെ ബ്ലോക്ക്ബസ്റ്റർ ലൂസിഫറിന്റെ തുടർച്ചയായി വരുന്ന ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളി അഥവാ ഖുറേഷി-അബ്രാം എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. സായിദ് മസൂദ് എന്ന കഥാപാത്രത്തെ കൂടുതൽ സ്ക്രീൻ സാന്നിധ്യത്തോടെ പൃഥ്വിരാജ് അവതരിപ്പിക്കും. ടൊവിനോ തോമസ്, ജെറോം ഫ്ലിൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. 2023 ഒക്ടോബറിൽ ഫരീദാബാദിൽ ആരംഭിച്ച ചിത്രത്തിന്റെ ചിത്രീകരണം കേരളത്തിനു പുറമേ ഷിംല, ലേ, യുകെ, യുഎസ്, ചെന്നൈ, ഗുജറാത്ത്, ഹൈദരാബാദ്, യുഎഇ, മുംബൈ എന്നിവിടങ്ങളിലായാണ് നടന്നത്. Mohanlal-Prithviraj’s…

Read More

കേരളത്തിൽ ഒരുമാസം വിൽക്കുന്നത് 2.5 ലക്ഷം മൊബൈൽ ഫോണുകൾ! അതായത് 700 കോടി രൂപയുടെ കച്ചവടമാണ് ഒരോ മാസവും കേരളത്തിൽ നടക്കുന്നത്. ആവറേജ് സെല്ലിംഗ് പ്രൈസ് നോക്കിയാൽ ഏതാണ്ട് 30,000 രൂപയുടെ ഫോണാണ് ഓരോരുത്തരും വാങ്ങുന്നത്. എല്ലാ മേഖലയിലേയും പോലെ പ്രീമിയം സെല്ലിംഗാണ് മൊബൈൽ മാർക്കറ്റിൽ ഉള്ളത്. കോവിഡിന് മുമ്പൊക്കെ 10,000 രൂപയാണ് ശരാശരി ഒരു ഫോൺ വാങ്ങാൻ മലയാളി ചിലവഴിച്ചതെങ്കിൽ ഇന്ന് അത് 30,000 എത്തി നിൽക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ. മികച്ച ഫീച്ചേഴ്സ്, ‍ഡ്യൂറബിലിറ്റി, പിക്ചർ ക്വാളിറ്റി, ബാറ്ററിയുടെ ശേഷി എന്നിവയാണ് പ്രധാനമായും ഫോൺ വിൽപ്പനയിൽ ഘടകമാകുന്നത്. ഓരോ വർഷവും വലിയ വളർച്ച ഗാഡ്ജെറ്റ് വിൽപ്പനയിൽ കേരളത്തിൽ ഉണ്ടാകുന്നുണ്ട്. ട്രെൻഡ് ഇതാണെങ്കിൽ ഈ വർഷം 10,000 കോടി രൂപയുടെ വിറ്റുവരവ് മൊബൈൽ ഫോൺ വിൽപ്പനയിലൂടെ കേരളത്തിൽ നടന്നേക്കാം. Kerala’s mobile phone market sees rapid growth, with 2.5 lakh phones sold monthly, generating ₹700…

Read More

നാസ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിന്റേയും ബുച്ച് വിൽമോറിന്റേയും ഭൂമിയിലേക്കുള്ള മടക്കയാത്രയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം. ഒൻപത് മാസം നീണ്ട ബഹിരാകാശവാസത്തിനു ശേഷമാണ് ഇരുവരും ഭൂമിയിലേക്ക് തിരിക്കുന്നത്. ബോയിംഗ് സ്റ്റാർലൈനറിന്റെ ആദ്യ ക്രൂഡ് ഫ്ലൈറ്റ് ടെസ്റ്റിന്റെ ഭാഗമായി വെറും 8 ദിവസം മാത്രം തങ്ങാൻ പദ്ധതിയിട്ടാണ് ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. എന്നാൽ പേടകത്തിലെ യന്ത്രത്തകരാർ കാരണം ഇരുവരും ഒൻപത് മാസത്തോളം ബഹിരാകാശ നിലയത്തിൽ കുടുങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം ഇവരെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായുള്ള ക്രൂ 10 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു. ഭൂമിയിൽ നിന്ന് ഇത്ര കാലം വിട്ടു നിന്നിട്ടും അതിനെ ഇരുവരും ശാരീരികമായി എങ്ങനെ അതിജീവിച്ചു എന്നു നോക്കാം. ദീർഘകാലത്തെ ബഹിരാകാശ വാസത്തിന്റെ ഫലമായി ബഹിരാകാശയാത്രികർ പലപ്പോഴും ആരോഗ്യപരമായി മോശം അവസ്ഥയിലൂടെ കടന്നുപോകുന്നു. ഉയർന്ന തോതിലുള്ള വികിരണത്തിന് വിധേയമാകാനും സാധ്യതകൾ ഏറെയാണ്. സുനിതയുടേയും വിൽമോറിന്റെയും കാര്യത്തിൽ ഒറ്റപ്പെട്ട അന്തരീക്ഷത്തിൽ ദീഞഘകാലം കഴിയേണ്ടി വന്നത് മാനസിക ആഘാതവും സൃഷ്ടിക്കാൻ ഇടയുണ്ടായിരുന്നു.…

Read More

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) മദ്രാസ്സിലെ ഹൈപ്പർലൂപ്പ് പരീക്ഷണ കേന്ദ്രം സന്ദർശിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഐഐടി മദ്രാസിന്റെ സഹായത്തോടെ വികസിപ്പിക്കുന്ന ഹൈപ്പർലൂപ്പ് ട്യൂബ് ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്യൂബായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. 410 മീറ്റർ നീളമാണ് ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്യൂബിന് ഉള്ളത്. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്യൂബ് ആണിത്. ഉടൻ തന്നെ ലോകത്തിലെ ഏറ്റവും നീളം കൂടിയതായി അത് മാറുമെന്ന് കേന്ദ്രമന്ത്രി സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ഹൈപ്പർലൂപ്പ് പദ്ധതിക്ക് റെയിൽവേ സാമ്പത്തിക-സാങ്കേതിക സഹായം നൽകിയിട്ടുണ്ട്. ഹൈപ്പർലൂപ്പ് പദ്ധതിക്കുള്ള എല്ലാ ഇലക്ട്രോണിക്സ് സാങ്കേതികവിദ്യയും ഐസിഎഫ് ചെന്നൈയിൽ വികസിപ്പിച്ചതാണ്. പദ്ധതിക്കായുള്ള മുഴുവൻ പരീക്ഷണ സംവിധാനവും തദ്ദേശീയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഹൈപ്പർലൂപ്പ് ഗതാഗത സാങ്കേതികവിദ്യ ഇതുവരെ നടത്തിയ പരീക്ഷണങ്ങളിൽ മികച്ച ഫലങ്ങൾ നൽകി. അതുകൊണ്ടുതന്നെ ഇന്ത്യ സമീപഭാവിയിൽത്തന്നെ ഹൈപ്പർലൂപ്പ് ഗതാഗതത്തിന് തയ്യാറാകുമെന്ന് മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.…

Read More

2100 രൂപ നൽകിയാൽ 5 ലക്ഷം രൂപ ലോൺ ലഭിക്കും എന്നറിയിച്ച് ഒരു ഇ-മെയിൽ അടുത്ത കാലത്ത് ലഭിച്ചോ? എന്നാൽ സംഗതി വ്യാജമാണെന്ന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിനു കീഴിലുള്ള നോഡൽ ഏജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB). പിഐബി എക്സ് പ്ലാറ്റ്ഫോമിൽ ഷെയർ ചെയ്ത കുറിപ്പിലാണ് പിഎം മുദ്ര യോജന (PM Mudra Yojana ) പ്രകാരം അഞ്ച് ലക്ഷം രൂപയുടെ ലോൺ പാസ്സായതായി വ്യാജ ഇ-മെയിൽ പ്രചരിക്കുന്നതായി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 2100 രൂപ അടച്ചാൽ ലോൺ തുക അക്കൗണ്ടിലേക്ക് കൈമാറും എന്ന് വ്യാജ ഇ-മെയിലിൽ പറയുന്നു. കേന്ദ്ര ധനവുപ്പിന് ഈ ഇ-മെയിലുമായി യാതൊരു ബന്ധവുമില്ലെന്നും മുദ്ര യോജന വ്യക്തികൾക്കോ സംരംഭകർക്കോ നേരിട്ട് ലോൺ നൽകാറില്ലെന്നും പിഐബി എക്സ് പ്ലാറ്റ്ഫോമിൽ അറിയിച്ചിട്ടുണ്ട്. ഇത്തരം മെയിലുകളോ സന്ദേശങ്ങളോ ലഭിച്ചാൽ ഉടനടി പണം അയച്ചു കൊടുക്കരുതെന്നും പിഐബി മുന്നറിയിപ്പ് നൽകുന്നു. A fake letter claiming to offer…

Read More

ജമ്മു കശ്മീരിന് ഹോളി സമ്മാനവുമായി റെയിൽവേ. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഹോളി പൂർത്തിയാകുന്നതോടെ പ്രവർത്തനം ആരംഭിക്കുമെന്ന് റെയിൽവേ. ജമ്മുവിനേയും ശ്രീനഗറിനേയും ബന്ധിപ്പിക്കുന്നതാണ് പുതിയ സെമി-ഹൈ-സ്പീഡ് ട്രെയിൻ. ട്രെയിനിന്റെ നടത്തിപ്പും പരിപാലനവും നോർത്തേൺ റെയിൽവേ സോണിനായിരിക്കും. നിലവിൽ റെയിൽവേ മന്ത്രാലയവും നോർത്തേൺ റെയിൽവേയും ഉത്സവ സീസണിൽ ടിക്കറ്റ് വിൽപ്പന നിരീക്ഷിക്കുന്നതിലും യാത്രക്കാരുടെ വൻ തിരക്ക് നിയന്ത്രിക്കുന്നതിലുമുള്ള തിരക്കിലാണ്. ജമ്മുവിനും ശ്രീനഗറിനും ഇടയിലുള്ള വന്ദേ ഭാരത് ട്രെയിൻ സർവീസ് ഈ മാസം ആരംഭിക്കുമെന്ന് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞതായി നേരത്തെ ഇടി നൗ റിപ്പോർട്ട് ചെയ്തിരുന്നു. കാശ്മീരിലെ ആദ്യ വന്ദേ ഭാരത് ട്രെയിൻ മാർച്ചിൽ ആരംഭിക്കാൻ സാധ്യതയുണ്ടെന്നും അന്തിമ തീരുമാനം റെയിൽവേ ബോർഡ് എടുക്കും എന്നുമായിരുന്നു റെയിൽവേ പ്രതിനിധി പറഞ്ഞത്. ശ്രീ മാതാ വൈഷ്ണോ ദേവി കത്രയ്ക്കും (എസ്‌വിഡികെ) ശ്രീനഗറിനും ഇടയിലായിരിക്കും ജമ്മു-ശ്രീനഗർ ട്രെയിൻ വരിക. കത്ര-ശ്രീനഗർ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ യാത്രാ നിരക്കോ ടിക്കറ്റ് നിരക്കുകളോ…

Read More

Netrasemi Netrasemi designs and develops energy-efficient, high-performance system-on-chips for various applications. The company focuses on delivering high-quality silicon and aims to make chip-enabled product creation simple, efficient, and economical for customers. CONNECT Facebook Linkedin X-twitter Founders Jyothis Indirabhai, Sreejith Varma, Deepa GeethaFounders Services OF Axnol Digital Solutions Axnol provides end-to-end services across a wide variety of technologies and business verticals. Our differentiators are our successful track record in delivering innovative solutions, flexible engagement models, mature processes and continuous focus on emerging technologies. WEB DESIGN Visual Design / Wire framing / Branding / Responsive / Custom Typography. ECOMMERCE Product Fulfillment /…

Read More

കാലങ്ങളായി ഇന്ത്യൻ ക്രിക്കറ്റിലെ മിന്നും താരങ്ങളാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോഹ്ലിയും. അതുകൊണ്ടുതന്നെ ഇരുവരുടേയും ആസ്തി സംബന്ധിച്ച വാർത്തകളും ആരാധകരുടെ ശ്രദ്ധ ആകർഷിക്കാറുണ്ട്. ലൈവ് മിന്റിന്റെ കണക്കുപ്രകാരം 214 കോടി രൂപയാണ് രോഹിത് ശർമയുടെ ആസ്തി. മാച്ച് കോണട്രാക്റ്റുകൾ, മാച്ച് ഫീസ്, ബ്രാൻഡ് എൻഡോർസ്മെന്റുകൾ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ആസ്തി വർധിപ്പിക്കുന്നത്. ഈ ആസ്തി വളരെ വലുതാണെങ്കിലും കണക്കുകൾ പ്രകാരം കോഹ്ലി രോഹിത്തിനേക്കാൾ സമ്പത്തിൽ ഏറെ മുൻപിലാണ്. 1050 കോടി രൂപയാണ് വിരാട് കോഹ്ലിയുടെ ആസ്തി. മാച്ച് കോണട്രാക്റ്റ്, മാച്ച് ഫീസ്, ബ്രാൻഡ് എൻഡോർസ്മെന്റുകൾ എന്നിവയ്ക്ക് പുറമേ നിരവധി ബിസിനസ് സംരംഭങ്ങളിലെ പങ്കാളിത്തമാണ് കോഹ്ലിയുടെ വമ്പൻ ആസ്തിക്കു പിന്നിൽ. അഡിഡാസ്, സിയറ്റ്, രസ്ന, ഓറൽ ബി, സ്വിഗ്ഗി, ഇക്സിഗോ തുടങ്ങി നിരവധി ബ്രാൻഡുകളുടെ അംബാസഡറാണ് രോഹിത് ശർമ. ഇതിനു പുറമേ ₹89 കോടിയോളം രൂപയുടെ ബിസിനസ് നിക്ഷേപമാണ് രോഹിത്തിനുള്ളത്. Rapidobotics, Veiroots Wellness Solutions എന്നീ സ്റ്റാർട്ടപ്പുകൾ രോഹിത്തിനു നിക്ഷേപമുള്ള…

Read More

ഗോൾഡ് ലോണിൽ നിയമം കടുപ്പിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). സ്വർണം പണയം വെച്ച് വായ്പയെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ കർക്കശമാക്കാനാണ് ആർബിഐ തീരുമാനം. ബാങ്കുകൾ, എൻബിഎഫ്സികൾ എന്നിവ ഉൾപ്പെടെ വായ്പ നൽകുന്ന സ്ഥാപനങ്ങൾ അണ്ടർ റൈറ്റിങ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആർബിഐ നിർദേശം നൽകിയതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ സ്വർണം പണയം വെച്ച് വായ്പ ലഭിക്കുന്നത് ഇനി മുതൽ എളുപ്പമായിരിക്കില്ല എന്നാണ് വിലയിരുത്തൽ. അപേക്ഷകന് വായ്പ ലഭിക്കാൻ യോഗ്യതയുണ്ടോ എന്ന് വായ്പ നൽകുന്ന സ്ഥാപനം തീരുമാനിക്കുന്ന നടപടിക്രമങ്ങൾക്കാണ് അണ്ടർ റൈറ്റിങ് എന്ന് പറയുന്നത്. വായ്പ നൽകിയ പണം ഉപയോക്താക്കൾ എങ്ങനെ ഉപയോഗിക്കുന്നു എന്ന് നിരീക്ഷിക്കണമെന്നും ആർബിഐ നിർദേശം നൽകിയിട്ടുണ്ട്. വായ്പ നൽകുന്നതിനു മുൻപ് അപേക്ഷകന്റെ പശ്ചാത്തലം സൂക്ഷ്മമായി വിലയിരുത്തണം, പണയം വെയ്ക്കുന്ന സ്വർണത്തിന്റെ ഉടമസ്ഥാവകാശം പരിശോധിക്കണം തുടങ്ങിയവയും ആർബിഐ നിർദേശങ്ങളിൽ പെടുന്നു. ഇത്തരം നിയന്ത്രണങ്ങൾ കർശനമാകുന്നതോടെ സ്വർണ വായ്പ ലഭിക്കാൻ ബുദ്ധിമുട്ട് നേരിട്ടേക്കുമെന്ന് വിപണി-ബാങ്കിങ് വിദഗ്ധർ പറയുന്നു. The…

Read More