Author: News Desk

ഷോപ്പിങ് ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ പറുദീസയായാണ് ദുബായ് അറിയപ്പെടുന്നത്. നികുതിയിളവും ആഗോള ട്രേഡിങ് ഹബ്ബ് എന്ന സ്ഥാനവും കൊണ്ടുതന്നെ ലക്ഷ്വറി ബ്രാൻഡുകളും ഉത്പന്നങ്ങളുമെല്ലാം ഇന്ത്യയിൽ ലഭിക്കുന്നതിന്റെ പതിന്മടങ്ങ് വിലക്കുറവിൽ ദുബായിൽ ലഭ്യമാണ്. അത്തരത്തിൽ ഇന്ത്യയിൽ വിലക്കൂടുതലും ദുബായിൽ വിലക്കുറവിലും ലഭിക്കുന്ന ചില ഉത്പന്നങ്ങൾ നോക്കാം. സ്വർണംസിറ്റി ഓഫ് ഗോൾഡ് എന്നഫിയപ്പെടുന്ന ദുബായിൽ സ്വർണത്തിന് വൻ വിലക്കുറവാണ്. കുറഞ്ഞ ഇറക്കുമതി തീരുവയും നികുതി രഹിത ഷോപ്പിങ് അവസരങ്ങളുമാണ് ദുബായിൽ സ്വർണവില ഇന്ത്യയിലേതിനേക്കാൾ കുറയാൻ കാരണം. ഇലക്ട്രോണിക്സ് ഗാഡ്ജറ്റ്സ്പുതിയ ഗാഡ്ജറ്റുകൾ വാങ്ങിക്കൂട്ടാൻ ഇഷ്ടപ്പെടുന്ന ടെക് പ്രേമികൾക്ക് പറ്റിയ ഇടമാണ് ദുബായ്. ഏറ്റവും പുതിയ ഐഫോൺ, സാംസങ് ഉത്പന്നങ്ങൾ, ലാപ്ടോപ്പുകൾ, ഗെയിമിങ് കൺസോളുകൾ തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വൻ ഓഫറുകളിൽ ദുബായിൽ ലഭ്യമാണ്. ആഢംബര വാച്ചുകൾദുബായിൽ വിലക്കുറവിൽ ലഭിക്കുന്നതും ഇന്ത്യയിൽ താരതമ്യേന വില കൂടിയതുമായ ഉത്പന്നങ്ങളാണ് ആഢംബര വാച്ചുകൾ. റോളക്സ്, ഒമേഗ, ടാഗ്ഹ്യൂർ തുടങ്ങിയ ആഢംബര വാച്ച് ബ്രാൻഡുകൾക്ക് നികുതുയിളവ് കാരണം ദുബായിൽ വിലക്കുറവാണ്. ഫാഷൻ ഉത്പന്നങ്ങൾആഢംബര…

Read More

കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് അടക്കം ​പ്രതീക്ഷ നൽകുന്ന പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്. ബജറ്റിൽ രാജ്യത്തെ 50 വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസന പ്രഖ്യാപനമാണ് കേരളത്തിനടക്കം പ്രതീക്ഷ നൽകുന്നത്. സംസ്ഥാന ​ഗവൺമെന്റുകളുടെ കൂടി സഹകരണത്തോടെയാണ് ഈ വിനോദ സഞ്ചാര വികസന പദ്ധതി പ്രാവർത്തികമാക്കുക എന്നാണ് പ്രാഥമിക വിവരങ്ങളിൽനിന്നും വ്യക്തമാകുന്നത്. രാജ്യത്തെ 50 വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യ വികസനമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇതിനായി സ്ഥലമേറ്റു നൽകേണ്ടത് സംസ്ഥാന ​ഗവണമെന്റുകളാണ്. ഈ അൻപത് വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകൾ അടക്കം ഉൾപ്പെടുത്തിയാണ് വികസനപ്രവർത്തനങ്ങൾ നടക്കുക. കേരളത്തിലെ ടൂറിസം മേഖലയ്ക്ക് പദ്ധതിയിലൂടെ നേട്ടമുണ്ടാകും എന്നാണ് പ്രതീക്ഷ. മെഡിക്കൽ ടൂറിസത്തിന് പ്രാധാന്യം നൽകും എന്ന കേന്ദ്ര പ്രഖ്യാപനവും കേരളത്തിലെ ടൂറിസം മേഖലയ്ക്ക് പ്രതീക്ഷ നൽകുന്നതാണ്. ഹീൽ ഇൻ ഇന്ത്യ എന്ന പദ്ധതിക്കു കീഴിലാണ് വിദേശികൾക്ക് ഇന്ത്യയിലെത്തി മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പുനൽകുക. സ്വകാര്യ ആശുപത്രികൾ അടക്കമുള്ളവയുടെ സഹകരണത്തോടെയായിരിക്കും പദ്ധതി. ഹോം സ്റ്റേകൾക്കായി മുദ്ര ലോണുകൾ, ടൂറിസം…

Read More

ഇടത്തരക്കാർക്ക് ആദായ നികുതിയിൽ വൻ ഇളവുമായി കേന്ദ്ര ബജറ്റ്. 12 ലക്ഷം വരെ വരുമാനമുള്ളവരെ ആദായ നികുതി നൽകുന്നതിൽ നിന്ന് ഒഴിവാക്കിയ ചരിത്രപരമായ തീരുമാനമാണ് ബജറ്റിലുള്ളത്. പുതിയ ആദായ നികുതി സ്ലാബുകളിൽ കുറഞ്ഞത് 70000 രൂപ കിഴിവ് കിട്ടുന്ന തരത്തിലുള്ള മാറ്റങ്ങളും ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ശമ്പള വരുമാനമുള്ളവർക്ക് 75000 രൂപയുടെ കിഴിവുമുണ്ടാകും. ഇതനുസരിച്ച് 12,75,000 വരുമാനമുള്ളവർക്ക് ആദായ നികുതി പൂജ്യമായിരിക്കും. 18 ലക്ഷം വരെ വരുമാനമുള്ളവർക്ക് 80,000 രൂപയും, 25 ലക്ഷം വരെ വരുമാനമുള്ളവർക്ക് 1,10,000 വരെയും ലാഭിക്കാം. ടിഡിഎസ് പിടിക്കാനുള്ള മുതിർന്ന പൗരന്മാരുടെ വരുമാന പരിധി 50,000 നിന്ന് ഒരു ലക്ഷം രൂപയാക്കി. ഭവന വായ്പയ്ക്ക് ടിഡിഎസ് ഈടാക്കാതിരിക്കാനുള്ള പരിധി 2.4 ലക്ഷത്തിൽ നിന്ന് 6 ലക്ഷമാക്കിയും ഇത്തവണത്തെ കേന്ദ്ര ബജറ്റ് ഉയർത്തിയിട്ടുണ്ട്. Discover the key highlights of the Union Budget 2025, with significant income tax reforms that aim…

Read More

ആരോഗ്യമേഖലയിൽ സുപ്രധാന പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്. ക്യാൻസർ, അപൂർവ രോഗങ്ങൾ, വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന 36 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി പൂർണമായും ഒഴിവാക്കും. ഇത്തരം രോഗങ്ങൾ കാരണം ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസം നൽകുന്നതിനായും സാമ്പത്തികഭാരം ഒഴിവാക്കുന്നതിനുമാണ് അടിസ്ഥാന കസ്റ്റംസ് തീരുവയിൽ നിന്ന് പൂർണമായും ഒഴിവാക്കിയ മരുന്നുകളുടെ പട്ടികയിൽ 36 ജീവൻരക്ഷാ മരുന്നുകൾ കൂടി ചേർക്കുന്നതെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. 36 മരുന്നുകൾ മൊത്തമായി നിർമിച്ചാലും ഇളവ് ബാധകമാണെന്നും ധനമന്ത്രി പറഞ്ഞു. അഞ്ചു ശതമാനം കസ്റ്റംസ് ഡ്യൂട്ടി ഈടാക്കുന്ന പട്ടികയിലേക്ക് ആറ് ജീവൻരക്ഷാ മരുന്നുകൾ കൂടി ഉൾപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ക്യാൻസർ ചികിത്സയ്ക്കും അവശ്യ ആരോഗ്യ സംരക്ഷണ ചികിത്സകളുടേയും ചിലവ് കുറയ്ക്കുകയാണ് ലക്ഷ്യം. രാജ്യമെങ്ങും ദശലക്ഷക്കണക്കിന് രോഗികൾക്ക് പ്രധാന മരുന്നുകൾ കൂടുതൽ പ്രാപ്യമാക്കാൻ ഇത് സഹായിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. റേഡിയോ തെറാപ്പി മെഷീനുകൾ, റോബോട്ടിക്സ് തുടങ്ങിയ നൂതന ക്യാൻസർ ചികിത്സാ ഉപകരണങ്ങൾക്കും കസ്റ്റംസ് ഡ്യൂട്ടിയിലെ ഇളവ് ബാധകമാക്കണമെന്ന് ആരോഗ്യ വിദഗ്ധർ ആവശ്യമുന്നയിച്ചു.…

Read More

ബിഹാറിനു പദ്ധതികൾ വാരിക്കോരി നൽകി ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് 2025. ബിഹാറിനെ രാജ്യത്തിന്റെ ഭക്ഷ്യകേന്ദ്രമാക്കി മാറ്റുമെന്ന സുപ്രധാന പ്രഖ്യാപനമാണ് ധനമന്ത്രി ബജറ്റിലൂടെ നടത്തിയത്. ഇതിനായി സംസ്ഥാനത്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി സ്ഥാപിക്കും. മഖാന അഥവാ താമരവിത്ത് ഉൽപാദനം ത്വരിതപ്പെടുത്താനും മഖാന കർഷകരെ ശാക്തീകരിക്കാനുമായി ബിഹാറിന് പ്രത്യേക മഖാന ബോർഡും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. താമരവിത്ത് ഉത്പാദനം, സംഭരണം, മാർക്കറ്റിഗ് എന്നിവ ശക്തമാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ മഖാന കർഷകർക്ക് പ്രത്യേക പദ്ധതികളും ആനുകൂല്യങ്ങളും ബോർഡിലൂടെ ലഭിക്കും. വിദ്യാഭ്യാസ രംഗത്തും ബിഹാറിന് കേന്ദ്ര ബജറ്റിൽ നിരവധി പ്രഖ്യാപനങ്ങളുണ്ട്. ഐഐടി വികസനമാണ് ഇതിൽ പ്രധാനം. ഐഐടി പാട്ന വികസിപ്പിക്കും. പാട്ന വിമാനത്താവള വികസനത്തിനു പുറമേ സംസ്ഥാനത്ത് ചെറിയ വിമാനത്താവളങ്ങളും, എയർ സ്ട്രിപ്പുകളും അനുവദിക്കും. ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ അടക്കമാണ് ഇത്. കഴിഞ്ഞ ബജറ്റിലും ധനമന്ത്രി ബിഹാറിന് പ്രത്യേക പരിഗണന നൽകിയിരുന്നു. അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കു പുറമേ 2600 കോടി രൂപയുടെ…

Read More

തുടർച്ചയായി എട്ടു തവണ ബജറ്റ് അവതരിപ്പിച്ച് റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ബജറ്റിലൂടെ സംരംഭകത്വ മേഖലയിലെ വളർച്ചയ്ക്കായി സ്റ്റാർട്ടപ്പുകൾക്ക് ഫണ്ട് ഓഫ് ഫണ്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ക്രെഡിറ്റ് പ്രവേശനം മെച്ചപ്പെടുത്തുന്നതിനായി സ്റ്റാർട്ടപ്പുകളുടെ അടക്കം ക്രെഡിറ്റ് ഗ്യാരണ്ടി കവർ വർദ്ധിപ്പിക്കുമെന്നും പ്രഖ്യാപനമുണ്ട്. ഇതര നിക്ഷേപ ഫണ്ടുകൾക്ക് 91000 കോടി രൂപയിലധികം വകയിരുത്തി വിപുലീകരണ സാധ്യതയുള്ള പുതിയ ഫണ്ട് ഓഫ് ഫണ്ടും സ്റ്റാർട്ടപ്പുകൾക്കായി 10000 കോടി രൂപയുടെ പുതിയ ഫണ്ടും രൂപീകരിക്കുമെന്ന് നിർമല സീതാരാമൻ പറഞ്ഞു. പട്ടികജാതി/പട്ടികവർഗത്തിൽപ്പെട്ട ആദ്യ സംരംഭകർക്കു പ്രയോജനം ചെയ്യുന്ന പുതിയ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. മൈക്രോ സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസുകൾക്കുള്ള (MSME) വികസനപദ്ധതികളും ഇത്തവണത്തെ കേന്ദ്ര ബജറ്റിലെ പ്രധാന സവിശേഷതയാണ്. ഇന്ത്യയെ കളിപ്പാട്ട നിർമാണത്തിന്റെ ആഗോള ഹബ്ബാക്കി മാറ്റും എന്ന പ്രഖ്യാപനമാണ് ഇതിൽ പ്രധാനം. കളിപ്പാട്ട നിർമാണത്തിനായി ദേശീയ ആക്ഷൻ പ്ലാൻ ആരംഭിക്കും. പ്രത്യേക ക്ലസ്റ്ററുകൾ, വൈദഗ്ധ്യ മേഖല എന്നിവയുടെ വികസനത്തിന് ഊന്നൽ നൽകിയുള്ള നിർമാണ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്…

Read More

എട്ട് തവണ തുടർച്ചയായി ബജറ്റ് അവതരിപ്പിച്ച് റെക്കോർഡ് ഇട്ടിരിക്കുകയാണ് ധനമന്ത്രി നിർമല സീതാരാമൻ. എല്ലാ തവണയും ബജറ്റ് അവതരണത്തിന് എത്തുന്ന ധനമന്ത്രിയുടെ വസ്ത്രധാരണവും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇത്തവണയും നിർമല സീതാരാമന്റെ സാരി വാർത്തകളിൽ നിറയുകയാണ്. മധുബനി സാരി ധരിച്ചാണ് നിർമല സീതാരാമൻ ഇത്തവണ ബജറ്റ് അവതരിപ്പിച്ചത്. മധുബനി കലയോടും പത്മ പുരസ്കാര ജേതാവ് ദുലാരി ദേവിയോടുമുള്ള ആദരസൂചകമായാണ് നിർമല മധുബനി സാരി ധരിച്ച് ബജറ്റ് അവതരണത്തിന് എത്തിയത്. ദുലാരി ദേവി സമ്മാനിച്ച സാരിയാണ് ധനമന്ത്രി ബജറ്റ് അവതരണത്തിൽ ധരിച്ചത്. 2021ലെ പത്മശ്രീ പുരസ്‌കാര ജേതാവാണ് ദുലാരി ദേവി. ദുലാരി ദേവിയുടെ അഭ്യർത്ഥനയെ തുടർന്നാണ് മധുബനി സാരി ധരിച്ച് ബജറ്റ് അവതരിപ്പിച്ചത്. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൻ്റെ പ്രതിനിധാനമാണ് വർണാഭമായ മധുബനി രൂപത്തിലുള്ള സാരി. ബീഹാറിലെ മിഥില മേഖലയിൽ നിന്നുള്ള പരമ്പരാഗത നാടോടി കലാരൂപമാണ് മധുബനി കല. സങ്കീർണ ജ്യാമിതീയ പാറ്റേണുകൾ, പ്രകൃതിയുടേയും പുരാണങ്ങളുടേയും ചിത്രീകരണങ്ങൾ, പുഷ്പ രൂപങ്ങൾ എന്നിവയാൽ സമ്പന്നമാണ് ഇവ.…

Read More

മൂന്നാം മോഡി സർക്കാറിന്റെ രണ്ടാം ബജറ്റ് ആണ് ഇന്ന് അവതരിപ്പിക്കപ്പെടുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ ബജറ്റുകൾ തുടർച്ചയായി അവതരിപ്പിച്ച റെക്കോർഡ് ഇന്നത്തെ ബജറ്റ് അവതരണത്തോടെ ധനമന്ത്രി നിർമല സീതാരാമൻ സ്വന്തമാക്കും. ഏഴ് ബജറ്റുകൾ തുടർച്ചയായി അവതരിപ്പിച്ച സി.ഡി. ദേശ്മുഖിന്റെ റെക്കോർഡാണ് ഇതോടെ നിർമല മറികടക്കുന്നത്. ഇന്നത്തെ ബജറ്റ് അടക്കം 2019 മുതൽ 7 സമ്പൂർണ ബജറ്റുകളും ഒരു ഇടക്കാല ബജറ്റുമാണ് നിർമലയുടേതായിട്ട് ഉള്ളത്. മൊറാർജി ദേശായി തുടർച്ചയായി ആറ് ബജറ്റുകൾ അവതരിപ്പിച്ച ധനമന്ത്രിയാണ്. മൻമോഹൻ സിങ്, യശ്വന്ത് സിൻഹ, പി.ചിദംബരം, പ്രണബ് മുഖർജി, അരുൺ ജയ്റ്റ്ലി എന്നിവർ തുടർച്ചയായി അഞ്ച് ബജറ്റ് വീതം അവതരിപ്പിവരാണ്. ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ചവരുടെ പട്ടികയിൽ നിർമല സീതാരാമൻ മൂന്നാം സ്ഥാനത്താണ്. Nirmala Sitharaman will present her 8th consecutive Union Budget on Feb 1, 2025, setting a new record. She remains India’s first full-time woman finance…

Read More

കൊച്ചിയിൽ 37 ഏക്കറിൽ ക്യാംപസ് നിർമിക്കാൻ ഇന്ത്യയിലെ മുൻനിര ഐടി കമ്പനിയായ ടാറ്റാ കൺസൾട്ടൻസി സർവീസസ് (TCS). കിൻഫ്ര ഇലക്ട്രോണിക്സ് മാനുഫാക്ചറിങ്ങ് ക്ലസ്റ്ററിലാണ് രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ് വെയർ സേവന കമ്പനിയായ ടിസിഎസ് ക്യാംപസ് നിർമിക്കുക. 690 കോടി രൂപയുടെ നിക്ഷേപ പദ്ധതിയാണ് ടിസിഎസ്സിന്റേത്. ഇലക്ട്രോണിക്സ് രംഗത്തെ ഗവേഷണ വികസനം, ഐടി-ഐടിഇഎസ് സേവനങ്ങൾ തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പദ്ധതി പതിനായിരത്തിലധികം തൊഴിലവസരം സൃഷ്ടിക്കും. ടെക്നോളജി ഹബ്ബ് എന്ന നിലയിൽ കൊച്ചിയുടെ പ്രാധാന്യം വർധിപ്പിക്കാൻ ഇത് സഹായകരമാകും. കിൻഫ്ര ക്യാംപസിനു പുറമേ കൊച്ചി ഇൻഫോപാർക്കിൽ 5000 ജീവനക്കാരെ ഉൾക്കൊള്ളിക്കാനാകുന്ന ഓഫീസ് തുറക്കാനും ടിസിഎസ്സിനു പദ്ധതിയുണ്ട്. ഇതിനായി ഇൻഫോപാർക്കിലെ പ്രധാന ഡെവലപർമാരുമായി സംസാരിച്ച് കമ്പനിക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന ഗവൺമെന്റ്. ഇൻഫോപാർക്കിൻ്റെ 500 ഏക്കർ വിപുലീകരണം, കോഴിക്കോട് സൈബർപാർക്ക് വികസിപ്പിക്കുന്നതിനുള്ള ചർച്ചകൾ ഉൾപ്പെടെ ടെക് രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള സംസ്ഥാനത്തിൻ്റെ ശ്രമങ്ങളുമായി ചേർന്നു പോകുന്നതാണ് ഈ വികസന പ്രവർത്തനങ്ങൾ.…

Read More

യുഎസ്സിലും മറ്റ് വിദേശ രാജ്യങ്ങളിലും വൻ സംരംഭങ്ങൾ തുടങ്ങി വിജയിച്ച ഇന്ത്യക്കാർ, ആഗോള കമ്പനികളുടെ തലപ്പത്തുള്ള ഇന്ത്യൻ വംശജർ-ഇവരിൽ മിക്കവർക്കും പൊതുവായി ഉള്ള ഒരു കാര്യമാണ് ഐഐടി, എൻഐടി ബിരുദങ്ങൾ. പേരെടുത്ത് പറയുന്നില്ലെങ്കിലും ആഗോള-ഇന്ത്യൻ ബിസിനസ് ലോകത്ത് ഇങ്ങനെ നിരവധി പേരുണ്ട്. എന്നാൽ അവരിൽ നിന്നെല്ലാം വ്യത്യസ്തയാണ് ഇന്ത്യൻ ആർമി ഓഫീസർ മേജർ രാധിക സെൻ. ഐഐടി ബോംബേയിൽ നിന്നും ബയോടെക് എഞ്ചിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയ രാധിക വമ്പൻ കമ്പനികളിൽ നിന്നുള്ള ജോലിസാധ്യതകൾ വേണ്ടെന്നു വെച്ചാണ് രാഷ്ട്ര സേവനത്തിനിറങ്ങിയത്. 2023ലെ യുഎൻ സേനയിലെ സമാധാന സേവനത്തിന് മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദ് ഇയർ പുരസ്കാരം നേടിയ ആർമി ഓഫീസർ ആണ് രാധിക സെൻ. യുഎൻ സമാധാന സേനയിൽ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥയായി പ്രവർത്തിച്ച വേളയിൽ കോംഗോയിൽ നടത്തിയ സേവനങ്ങൾക്കായിരുന്നു മേജർ രാധികയെ തേടി പുരസ്കാരമെത്തിയത്. അന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മേജർ രാധികയെ വിശേഷിപ്പിച്ചത് യഥാർത്ഥ…

Read More