Author: News Desk
പഠനത്തിന് ശേഷം കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലി എന്നത് എല്ലാവരുടെയും സ്വപ്നം തന്നെയാണ്. ഐടി കമ്പനികൾ തന്നെയാണ് കൂടുതൽ യുവാക്കൾക്കിടയിലെ പ്രധാന ചോയ്‌സ്. ഇപ്പോഴിതാ തുടക്കകാര്‍ക്ക് 9 ലക്ഷം രൂപ വാര്‍ഷിക ശമ്പളം നല്‍കി കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് ഇന്‍ഫോസിസ്. മറ്റ് കമ്പനികളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇത് വലിയൊരു സംഖ്യയാണ്. മിക്ക കമ്പനികളും തുടക്കകാര്‍ക്ക് വാര്‍ഷിക ശമ്പളമായി 3 മുതല്‍ 3.5 ലക്ഷം രൂപ വരെയാണ് നല്‍കാറുള്ളത്. കോഡിങ്, സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്‌മെന്റ്, പ്രൊഗ്രാമിങ് വിഭാഗത്തിലുള്ളവര്‍ക്കാണ് ഈ ഓഫര്‍. ടാറ്റ കണ്‍സള്‍ട്ടന്‍സിയുടെ പ്രൈം പ്രോഗ്രാമില്‍ സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്‌മെന്റ് റോളിലേക്കെത്തുവര്‍ക്ക് 9- 11 ലക്ഷം രൂപ വരെയാണ് നല്‍കുന്നത്. ഇതിന് വെല്ലുവിളി ഉയര്‍ത്താനാണ് ഇന്‍ഫോസിസിന്റെ പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്ലൗഡ് കംപ്യൂട്ടിങ്, സൈബര്‍ സെക്യൂരിറ്റി മുതലായ ഡിജിറ്റല്‍ നൈപുണ്യമുള്ളവരെ കേന്ദ്രീകരിച്ചാണ് ടിസിഎസും ഇന്‍ഫോസിസും റിക്രൂട്ട്‌മെന്റ് നടത്തുന്നത്. 2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ രണ്ടായിരത്തിലധികം പേരുടെ കൊഴിഞ്ഞുപോക്ക് മുന്നില്‍ കണ്ട് ഇന്‍ഫോസിസ് തുടക്കാര്‍ക്കായുള്ള റിക്രൂട്ട്‌മെന്റ് ഡ്രൈവുകള്‍…
കേരളത്തിലെ ഏറ്റവും പഴക്കമുള്ള സ്റ്റേഡിയങ്ങളിൽ ഒന്നാണ് തിരുവനന്തപുരത്തെ ചന്ദ്രശേഖർ നായർ സ്റ്റേഡിയം. 1956 ൽ കേരള പോലീസിലെ ആദ്യത്തെ ഇൻസ്പെക്ടർ ജനറലായ ശ്രീ എൻ. ചന്ദ്രശേഖരൻ നായരുടെ സ്മരണയ്ക്കായി ആണ് ഈ സ്റ്റേഡിയം നിർമ്മിക്കപ്പെട്ടത്. “പോലീസ് സ്റ്റേഡിയം” എന്നപേരിലും ഈ സ്റ്റേഡിയം അറിയപ്പെടുന്നു. ഇപ്പോഴിതാ തലസ്ഥാനത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം നവീകരിക്കാൻ 2.5 കോടി രൂപ നിക്ഷേപിക്കുമെന്ന് സൂപ്പർ ലീഗ് കേരളയുടെ ഉദ്ഘാടന എഡിഷനിലെ ആറ് ഫ്രാഞ്ചൈസികളിലൊന്നായ തിരുവനന്തപുരം കൊമ്പൻസിൻ്റെ പ്രമോട്ടർമാർ അറിയിച്ചു. ഇവരുടെ ഹോം ഗ്രൗണ്ട് ആണ് ഈ സ്റ്റേഡിയം. “ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം മൂന്ന് വർഷത്തേക്ക് ഞങ്ങളുടെ ഹോം ഗ്രൗണ്ടായി നൽകി ഞങ്ങളെ കേരള പോലീസ് കനിയുകയായിരുന്നു. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര ടെലികാസ്റ്റ് നിലവാരത്തിന് അനുസൃതമായി ഈ സ്റ്റേഡിയം നവീകരിക്കാൻ ഞങ്ങൾ ഏകദേശം 2.5 കോടി രൂപ നിക്ഷേപിക്കുന്നു” എന്നാണ് കൊമ്പൻസ് മാനേജിംഗ് ഡയറക്ടർ കെ സി ചന്ദ്രഹാസൻ പറഞ്ഞത്. തിരുവനന്തപുരത്ത് ഒരു പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബിൻ്റെ ആവിർഭാവം…
വലുതോ ചെറുതോ, പാക്കേജുചെയ്തതോ അല്ലെങ്കിൽ പായ്ക്ക് ചെയ്യാത്തതോ ആയ എല്ലാ ഇന്ത്യൻ ഉപ്പ്, പഞ്ചസാര ബ്രാൻഡുകളിലും മൈക്രോപ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ട് എന്ന് റിപ്പോർട്ട്. ടോക്‌സിക്‌സ് ലിങ്ക് എന്ന പരിസ്ഥിതി ഗവേഷണ സ്ഥാപനം നടത്തിയ “ഉപ്പിലും പഞ്ചസാരയിലും മൈക്രോപ്ലാസ്റ്റിക്” എന്ന പഠനത്തിൽ, ടേബിൾ സാൾട്ട്, കല്ല് ഉപ്പ്, കടൽ ഉപ്പ്, പ്രാദേശിക അസംസ്‌കൃത ഉപ്പ് എന്നിവയുൾപ്പെടെ 10 തരം ഉപ്പും ഓൺലൈനിൽ നിന്നും പ്രാദേശിക വിപണികളിൽ നിന്നും വാങ്ങുന്ന അഞ്ച് തരം പഞ്ചസാരയും പരീക്ഷണം നടത്തി. എല്ലാ ഉപ്പ്, പഞ്ചസാര സാമ്പിളുകളിലും നാരുകൾ, ഉരുളകൾ, ഫിലിമുകൾ, ശകലങ്ങൾ തുടങ്ങി വിവിധ രൂപങ്ങളിൽ മൈക്രോപ്ലാസ്റ്റിക് ഉണ്ടെന്ന് പഠനത്തിൽ കണ്ടെത്തി. ഈ മൈക്രോപ്ലാസ്റ്റിക്സിൻ്റെ വലിപ്പം 0.1 മില്ലിമീറ്റർ മുതൽ 5 മില്ലിമീറ്റർ വരെയാണ്. ഒരു കിലോ പഞ്ചസാരയിൽ 11.85 മുതല്‍ 68.25 മൈക്രേപ്ലാസ്റ്റിക് വരെ കണ്ടെത്തിയതായി പഠനത്തില്‍ പറയുന്നു. നോണ്‍ ഓര്‍ഗാനിക് പഞ്ചസാരയില്‍ നിന്നാണ് ഏറ്റവും അധികം മൈക്രോപ്ലാസ്റ്റിക് തരികള്‍ കണ്ടെത്തിയത്. അയഡിന്‍ ചേര്‍ത്ത ഉപ്പിലാണ്…
പൊതുവേ, ഇന്ത്യൻ നിർമ്മിത കാറുകൾ ഗുണനിലവാരത്തിൽ അല്പം താഴ്ന്നതാണ് എന്ന് ലോകമെമ്പാടും ഒരു അപഖ്യാതി ഉണ്ടായിരുന്നു. എന്നാൽ അതൊക്കെ തിരുത്തി ആഭ്യന്തര വിപണിയിൽ മാത്രമല്ല കയറ്റുമതി വിപണിയിലും മുന്നേറുകയാണ് “മെയ്ഡ് ഇൻ ഇന്ത്യ” എസ്‌യുവികൾ. ആഭ്യന്തര വിപണിയിലും കയറ്റുമതി വിപണിയിലും പാസഞ്ചർ കാറുകളുടെ ഡിമാൻഡ് കുറഞ്ഞതോടെ ബുദ്ധിമുട്ടുന്ന യാത്രാ വാഹന നിർമ്മാതാക്കൾക്ക് എസ്‌യുവികളുടെ ഡിമാൻഡിൽ ഉണ്ടായ ഈ കുതിച്ചുചാട്ടം ശരിക്കും ആശ്വാസം പകർന്നു. ആഭ്യന്തര വിപണിയിൽ, 2024 ഏപ്രിൽ-ജൂലൈ കാലയളവിൽ എസ്‌യുവികളുടെ വിൽപ്പന മുൻവർഷത്തെ അപേക്ഷിച്ച് 14.6 ശതമാനം വളർച്ച ആണ് കൈവരിച്ചത്. എന്നാൽ, എസ്‌യുവി കയറ്റുമതിയിൽ 39.8 ശതമാനം വർധനയുണ്ടായതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ് കണക്കുകൾ പറയുന്നു. മറുവശത്ത്, 2024 ഏപ്രിൽ-ജൂലൈ കാലയളവിൽ പാസഞ്ചർ കാർ വിൽപ്പന ആഭ്യന്തര വിപണിയിൽ 16.4 ശതമാനം ഇടിവ് ആണ് രേഖപ്പെടുത്തിയത്. കയറ്റുമതി വിപണിയിൽ 0.5 ശതമാനം വളർച്ചയും. ഇന്ത്യയിലെ പ്രധാന വാഹന നിർമ്മാതാക്കളായ ടാടാ, മഹീന്ദ്ര, ഹോണ്ട, നിസ്സാൻ, തുടങ്ങിയവ,…
അടുത്തിടെ ആയിരുന്നു മോഹൻലാൽ നായകനായ ദേവദൂതൻ റീറിലീസ് നടത്തിയത്. തീയറ്ററുകൾ ഇളക്കി മറിച്ചുകൊണ്ട് ഈ ചിത്രം വൻവിജയം ആയി മാറുകയും ചെയ്തു. ജൂലൈ 26 ന് ആയിരുന്നു ചിത്രത്തിന്‍റെ റീ റിലീസ്. റിലീസ് ആയി 17 ദിവസം കൊണ്ട് ഈ ചിത്രം 5.2 കോടി കളക്ഷൻ നേടി റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെ ആണ് മലയാളത്തിന്റെ കള്‍ട്ട് ക്ലാസിക്കായ മണിച്ചിത്രത്താഴ് സിനിമ റീ റിലീസ് നടത്തിയത്. ഓഗസ്റ്റ് 17 ആം തീയതി ആയിരുന്നു റീ റിലീസ് നടത്തിയത്. മികച്ച പ്രതികരണമാണ് വീണ്ടുമെത്തിയപ്പോഴും ചിതം നേടുന്നത്. റിലീസ് ദിവസമായ ശനിയാഴ്ച മണിച്ചിത്രത്താഴ് 50 ലക്ഷവും ഞായറാഴ്‍ച 60 ലക്ഷം രൂപയും കളക്ഷൻ നേടി 1.10 കോടി രൂപയുടെ നേട്ടം കൈവരിച്ചിരിക്കുകയാണ്. മോഹൻലാല്‍ നായകനായി വേഷമിട്ട മണിച്ചിത്രത്താഴ് സിനിമ 1993ല്‍ ആണ് പ്രദര്‍ശനത്തിന് എത്തിയത്. IMDB റിപ്പോർട്ടുകൾ പ്രകാരം സിനിമയ്ക്ക് 3.5 മില്യൺ അതായത് 35 ലക്ഷം ആയിരുന്നു ചിത്രത്തിന്റെ നിർമ്മാണച്ചിലവ്. ആഗോള കളക്ഷൻ…
കോഴിക്കോട് മാങ്കാവിലെ ലുലു മാള്‍ അടുത്ത മാസത്തോടെ പ്രവർത്തനം ആരംഭിക്കുമെന്നാണ് ലുലു ഗ്രൂപ്പ് അധികൃതർ തന്നെ വ്യക്തമാക്കിയിരിക്കുന്നത്. ഓണത്തോട് അനുബന്ധിച്ച് ലുലു മാള്‍ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. “എല്ലാ ബ്രാൻഡുകളും ഇതിനോടകം തന്നെ കോഴിക്കോട് ലുലു മാളിലേക്ക് എത്തിയിട്ടുണ്ടെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അവസാനഘട്ട മിനുക്ക് പണികള്‍ അതിവേഗം പുരോഗമിക്കുകയാണ്. സ്ഥാപനം ഉടന്‍ തന്നെ തുറന്ന് പ്രവർത്തനം ആരംഭിക്കും” എന്നായിരുന്നു ലുലു മാൾസ് ഇന്ത്യ ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ നേരത്തെ വ്യക്തമാക്കിയത്. ലുലു മാള്‍ എന്നത് കോഴിക്കോടുകാരുടെ ദീർഘനാളത്തെ ആഗ്രഹമാണെങ്കിലും മാള്‍ കാരണമുണ്ടായേക്കാവുന്ന ഗതാഗത കുരുക്ക് വലിയ ആശങ്കയാണ്. നിലവില്‍ തന്നെ വലിയ തിരക്കുള്ള മേഖലയാണിത്. എന്തായാലും ഈ വിഷയത്തില്‍ മാള്‍ തുറക്കുന്നതിന് മുമ്പ് തന്നെ നടപടിയുമായി ലുലു ഗ്രൂപ്പ് തന്നെ രംഗത്ത് വന്നിരിക്കുകയാണ്. മാങ്കാവ് മേഖലയില്‍ ഉണ്ടായേക്കാവുന്ന വന്‍ഗതാഗത കുരുക്ക് പരിഹരിക്കാനാവശ്യമായ പരിഷ്കരണത്തിന് നിർദേശങ്ങള്‍ സമർപ്പിക്കാന്‍ നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ്പാക്) പഠനം തുടങ്ങി കഴിഞ്ഞു. ലുലു മാള്‍…
ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായ ഗൗതം അദാനി തൻ്റെ ബിസിനസ്സ് സാമ്രാജ്യം വിപുലീകരിക്കുന്നത് തുടരുകയാണ്. തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, വൈദ്യുതി തുടങ്ങി നിരവധി മേഖലകളിൽ സാന്നിധ്യമുള്ള അദാനി ഗ്രൂപ്പിനെ ആണ് അദ്ദേഹം നയിക്കുന്നത്. ഇപ്പോഴിതാ വൈദ്യുതി മേഖലയിൽ മറ്റൊരു ചുവടുവെപ്പ് നടത്താനൊരുങ്ങുകയാണ് ഈ ശതകോടീശ്വരൻ. 269000 കോടി രൂപ വിപണി മൂലധനമുള്ള അദ്ദേഹത്തിൻ്റെ കമ്പനി ആണ് അദാനി പവർ. അദാനി പവർ നാഗ്പൂരിൽ സ്ഥിതി ചെയ്യുന്ന ബുട്ടിബോറി തെർമൽ പവർ പ്ലാൻ്റ് ഏറ്റെടുക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. 2400 കോടി മുതൽ 3000 കോടി രൂപ വരെയാണ് ഇടപാടിൻ്റെ മൂല്യം പ്രതീക്ഷിക്കുന്നതെന്നാണ് റിപ്പോർട്ട്. വൈദ്യുതി പദ്ധതിക്ക് വായ്പ നൽകുന്ന ഏക സ്ഥാപനമായ സിഎഫ്എം അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനിയുമായി അദാനി ഗ്രൂപ്പ് ഇതിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. ഈ പവർ പ്ലാൻ്റ് മുൻപ് മുകേഷ് അംബാനിയുടെ സഹോദരൻ ആയ അനിൽ അംബാനിയുടെ നേതൃത്വത്തിൽ ഉള്ള റിലയൻസ് പവറിൻ്റെ ഉടമസ്ഥതയിലായിരുന്നു. ഇപ്പോൾ റിലയൻസ് പവറിൻ്റെ അനുബന്ധ…
ഇന്ത്യയിലുടനീളം ഉള്ള ആളുകൾക്കിടയിൽ വളരെ പ്രശസ്തവും പ്രിയപ്പെട്ടതുമായ ഒരു തെരുവ് ഭക്ഷണം ഉണ്ടെങ്കിൽ അത് മോമോസ് ആയിരിക്കണം. മോമോസുകളുടെ ഈ വൻ ഡിമാൻഡ് കണക്കിലെടുത്ത് ആയിരുന്നു വൗ മോമോ എന്ന റെസ്റ്റോറൻ്റ് ശൃംഖല സ്ഥാപകനും സിഇഒയുമായ സാഗർ ദരിയാനി ഇന്ത്യയിൽ മോമോ ബിസിനസ്സ് ഉയർത്തി കൊണ്ട് വന്നത്. തൻ്റെ സഹപാഠിയായ ബിനോദ് ഹൊമാഗായിയുമായി ചേർന്നാണ് സാഗർ 2008 ഓഗസ്റ്റ് 29-ന്, കൊൽക്കത്തയിലെ സെൻ്റ് സേവ്യേഴ്‌സിൽ ബിരുദപഠനത്തിൻ്റെ അവസാന വർഷത്തിൽ തന്നെ വൗ മോമോ സ്ഥാപിച്ചത്. കൊൽക്കത്തയിലെ ഒരു ചെറിയ വണ്ടിയിൽ തുടങ്ങിയ അവരുടെ ചെറിയ ആശയത്തെ വിജയകരമായ ഒരു ബിസിനസ്സാക്കി മാറ്റാൻ അവർക്ക് സാധിച്ചു. കുടുംബത്തിൻ്റെ എതിർപ്പ് വകവയ്ക്കാതെ തന്നെ, 21-ാം വയസ്സിൽ, 2000 കോടി രൂപയുടെ കമ്പനി കെട്ടിപ്പടുക്കാൻ സാഗർ നിക്ഷേപിച്ചത് 30,000 രൂപയും ഒരു മേശയും 2 പാർട്ട് ടൈം പാചകക്കാരെയും മാത്രം ആയിരുന്നു. WowMomo എന്ന പേര് തിരഞ്ഞെടുത്തത് പോലും ഫ്യൂഷൻ ഭക്ഷണത്തിലൂടെ ഉപഭോക്താക്കളെ ആകർഷിക്കാനുള്ള ശ്രമത്തിന്റെ…
പാരമ്പര്യമായി കൈമാറി വരുന്ന കാര്യങ്ങളിലേക്ക് എത്തപ്പെടുന്ന പുതുതലമുറയെ നെപ്പോ കിഡ്സ് എന്നാണ് അറിയപ്പെടാറുള്ളത്. ബിസിനസിലും അത് അങ്ങിനെ തന്നെയാണ്. സ്വന്തം അധ്വാനം കൊണ്ട് അല്ലാതെ അച്ഛന്റെയോ അമ്മയുടേയോ ബിസിനസ് ഏറ്റെടുത്ത് കോടീശ്വരന്മാർ ആയ നിരവധി ആളുകൾ ഉണ്ട്. ഇത്തരത്തിൽ കൈമാറ്റം ചെയ്തു കിട്ടിയ സ്വത്തിലൂടെ ശതകോടീശ്വരന്മാർ ആയ 35 വയസ്സിന് താഴെയുള്ള കുറച്ചു നെപ്പോ കിഡ്സിനെ പരിചയപ്പെടാം. ഏറ്റവും പ്രായം കുറഞ്ഞ 8 ശതകോടീശ്വരന്മാരെ ഇതാ, അവർ എങ്ങനെ ഈ നേട്ടം സ്വന്തമാക്കി എന്ന് നോക്കാം. മാർക്ക് മെറ്റ്സ്ചിറ്റ്സ്: റെഡ് ബുൾ അവകാശി 31 വയസ്സുള്ള മാർക്ക് മെറ്റ്സ്ചിറ്റ്സ് 39.6 ബില്യൺ ഡോളർ വിലമതിക്കുന്ന ആസ്തിയുടെ ഈ പട്ടികയിൽ ഒന്നാമതാണ്. റെഡ് ബുൾ കോ-സ്ഥാപകനായ ഡയറ്റ് വൈക്രിച്ച് ഇണസ്ചിറ്റ്സിന്റെ മകനായി ഇദ്ദേഹം പിതാവിന്റെ മരണശേഷം കമ്പനിയിൽ നിന്നും ലഭിച്ച 49 ശതമാനം ഓഹരി കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. ജോൺ കോളിസൺ 33 വയസുള്ള ജോൺ കോളിസൺ സമ്പന്ന യുവ സംരംഭകരിൽ…
മലയാള സിനിമയിൽ നിരവധി വണ്ടി പ്രാന്തന്മാർ ഉണ്ടെങ്കിലും ഇതിൽ ഏറ്റവും അധികം വാഹനപ്രേമം ഉള്ളത് മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് ആണ് എന്നാണ് ആരാധകരുടെ അഭിപ്രായം. വാപ്പിച്ചിയുടെ ഇതേ വാഹന പ്രേമം മകൻ ദുൽഖറിനും ഉണ്ട്. അതുകൊണ്ട് തന്നെ പുതിയ ആഡംബര വാഹനങ്ങൾ സ്വന്തമാക്കുന്നതിൽ ഈ അച്ഛനും മോനും തമ്മിൽ മത്സരം ഉണ്ടോ എന്ന് പോലും നമുക്ക് തോന്നി പോകും. കാറുകളുടെ ഈ ക്രേസി കളക്ഷനുകളെ കുറിച്ച് മമ്മൂട്ടിയും ദുൽഖറും ഇടയ്ക്ക് അഭിമുഖങ്ങളിൽ സംസാരിക്കാറുമുണ്ട്. ഡ്രൈവറെ പിന്നിലിരുത്തി തന്‍റെ കാറുകളിൽ പായുന്ന മമ്മൂട്ടിയുടെ കഥകളെല്ലാം സഹതാരങ്ങളും ഇടയ്ക്കിടെ പറയാറുണ്ട്. കാർ മാത്രമല്ല അതിന്റെ നമ്പരും മമ്മൂക്കയ്ക്ക് വേറിട്ട് നിൽക്കണം. അതുകൊണ്ട് തന്നെ മമ്മൂക്കയുടെ എല്ലാ വാഹനങ്ങൾക്കും 369 എന്ന നമ്പർ ഉപയോഗിക്കുന്നത്. ആ നമ്പർ തന്നെ ലഭിക്കാൻ വേണ്ടി എത്ര ലക്ഷം വേണമെങ്കിലും ചിലവാക്കാൻ താരത്തിന് ഒരു മടിയും ഇല്ല. മലയാള സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ കാറുകൾ സ്വന്തമായുള്ള താരങ്ങളാണ് മലയാളികളുടെ സ്വന്തം…