Author: News Desk
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിലെ എല്ലാ എൽപിജി ഗ്യാസ് ഏജൻസികൾക്കും മുന്നിൽ കനത്ത ക്യൂ ആണ് കാണപ്പെടുന്നത്. സിലിണ്ടര്‍ ഉടമകള്‍ ഗ്യാസ് കണക്ഷന്‍ മസ്റ്ററിംഗ് നടത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ആണ് ഈ ക്യൂ സൃഷ്ടിച്ചതും ഉപയോക്താക്കള്‍ക്ക് വലിയ പ്രയാസം സൃഷ്ടിച്ചതും. ഇതിനൊരു നിശ്ചിത കാലാവധി ഉണ്ടാകും എന്നും അത് തീരും മുൻപ് മസ്റ്ററിംഗ് നടപ്പിലാക്കണം എന്നുള്ളതും കൊണ്ടായിരുന്നു ഉപയോക്താക്കൾ ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ രാവിലെ മുതൽ വലിയ ക്യൂവിൽ കാത്തുനിന്നത്. എന്നാൽ ഇപ്പോഴിതാ ഗ്യാസ് മസ്റ്ററിംഗില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ്. ഗ്യാസും ആധാറും തമ്മില്‍ ലിങ്ക് ചെയ്യാന്‍ കാലപരിധി നിശ്ചയിച്ചിട്ടില്ലെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് പുരി വ്യക്തമാക്കി. കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ കത്തിന് മറുപടിയായി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. എല്‍പിജി കമ്പനികളുടെ ഷോറൂമുകളില്‍ മസ്റ്ററിംഗ് നടപടികള്‍ ഇല്ലെന്നും ഉപയോക്താക്കള്‍ക്ക് ഗ്യാസ് നിരസിക്കുന്ന കാര്യങ്ങള്‍ ജീവനക്കാരില്‍ നിന്ന് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്നും എണ്ണ കമ്പനികളോട് മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.…
വിന്‍ഡോസിലെ ഏറ്റവും അടിസ്ഥാന ആപ്ലിക്കേഷനുകളിലൊന്നാണ് നോട്ട് പാഡ്. എന്തെങ്കിലും അത്യാവശ്യ കുറിപ്പുകളോ ലേഖനങ്ങളോ ടൈപ്പ് ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനാണിത്. എച്ച്ടിഎംഎല്‍ പോലെയുള്ള പല പ്രോഗ്രാമിങ്ങ് ഭാഷകളും ചിട്ടപ്പെടുത്താനും സേവ് ചെയ്യാനും നോട്ട് പാഡിനു കഴിയും. ഇത്തരത്തിൽ നോട്ട്പാഡ് ഉപയോക്താക്കൾക്ക് ഒരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് മൈക്രോസോഫ്റ്റ് വിൻഡോസ്. വിൻഡോസ് 11-ൽ നോട്ട്പാഡ് ആപ്പിൽ അക്ഷരത്തെറ്റ് പരിശോധനയും സ്വയം തിരുത്തലും ആണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. 1983ല്‍ ഇറങ്ങിയ വിന്‍ഡോസ് 1.0 മുതല്‍ വിന്‍ഡോസിന്റെ എല്ലാ പതിപ്പുകളിലുമുള്ള ഒരു ടെക്സ്റ്റ് എഡിറ്ററാണ് നോട്ട്പാഡ്. ഇക്കാലം കൊണ്ട് വിന്‍ഡോസ് ഓഎസിന് പലവിധ മാറ്റങ്ങള്‍ വന്നുവെങ്കിലും കാര്യമായ മാറ്റങ്ങളൊന്നും സംഭവിക്കാത്ത ആപ്ലിക്കേഷന്‍ കൂടിയാണിത്. അതുകൊണ്ട് തന്നെ 40 വർഷങ്ങൾക്ക് ശേഷം വരുന്ന ഈ പുതിയ ഫീച്ചറിനെ വളരെ പ്രത്യേകതകളോട് കൂടി ടെക് ലോകം നോക്കി കാണുന്നു. മാർച്ചിൽ തന്നെ പുതിയ ഫീച്ചറുകൾ പരീക്ഷിക്കാൻ തുടങ്ങിയിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച്, വിൻഡോസ് 11 ഉപയോക്താക്കൾക്ക് രണ്ട് ഫീച്ചറുകളും ഇപ്പോൾ ഉപയോഗിക്കാൻ…
ഇന്ത്യൻ മൾട്ടിനാഷണൽ ഇൻഫർമേഷൻ ടെക്നോളജി സേവനങ്ങളും കൺസൾട്ടിംഗ് കമ്പനിയുമായ ടെക് മഹീന്ദ്രയിൽ തൊഴിൽ അവസരം. മഹീന്ദ്ര ഗ്രൂപ്പിൻ്റെ ഭാഗമായ, കമ്പനിയുടെ ആസ്ഥാനം പൂനെയിലാണ്. ഐടി, കസ്റ്റമർ കെയർ, സോഫ്‌റ്റ്‌വെയർ ഡെവലപ്പർ എന്നിങ്ങിനെ വിവിധ റോളുകൾക്കായി ടെക് മഹീന്ദ്ര വാക്ക്-ഇൻ അഭിമുഖങ്ങൾ നടത്തുന്നു. ഈ മേഖലയിൽ പ്രവർത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾ അപ്ഡേറ്റ് ചെയ്ത ബയോഡേറ്റകൾ, ഐഡി പ്രൂഫ്, ആവശ്യമായ സർട്ടിഫിക്കറ്റുകൾ എന്നിവയ്‌ക്കൊപ്പം അപേക്ഷിക്കാം. ജൂലൈ 9 മുതൽ 11 വരെയാണ് അഭിമുഖങ്ങൾ നടക്കുന്നത്. കമ്പനി വിവരങ്ങൾ കമ്പനി: ടെക് മഹീന്ദ്രശമ്പളം: വെളിപ്പെടുത്തിയിട്ടില്ലപ്രവർത്തി പരിചയം: 2-6 വർഷംജോലി തരം: മുഴുവൻ സമയംയോഗ്യത: ബിരുദം ജോലി വിവരണം റോൾ: കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് (പ്രീമിയം വോയ്സ് പ്രോസസ് – ഓഫീസിൽ നിന്നുള്ള ജോലി)സ്ഥലം: നോയിഡ ഉത്തരവാദിത്തങ്ങൾ: ഉപഭോക്തൃ പ്രശ്നങ്ങൾ ഫലപ്രദമായി പരിഹരിക്കുക.രാത്രി ഷിഫ്റ്റ് ഉൾപ്പെടെയുള്ള ഷിഫ്റ്റുകളിൽ ജോലി ചെയ്യുക. ആവശ്യകതകൾ: ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം.ശക്തമായ ആശയവിനിമയ കഴിവുകൾ.ഉടനടി ചേരുന്നവർക്ക് മുൻഗണന.കുറഞ്ഞത് 2 വർഷത്തെ ബിപിഒ പരിചയം.…
ഒരു ബിസിനസ് സംരംഭം ആരംഭിക്കുക, അത് വിജയിപ്പിക്കുക എന്നത് ഇപ്പോൾ വിദ്യാർത്ഥികൾ പോലും ചെയ്തു തുടങ്ങിയിരിക്കുകയാണ്. കോളേജുകളിലും സ്‌കൂളുകളിലും ഒക്കെ ഇപ്പോൾ വിദ്യാർത്ഥികൾക്ക് അത്തരം സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ പ്രചോദനം ആവുന്ന ക്ലാസ്സുകളും സഹായങ്ങളും ചെയ്തു കൊടുക്കാറുമുണ്ട്. ഇത്തരം ക്ലാസുകൾ ഒന്നും കിട്ടാതെ നിരവധി പ്രതിബന്ധങ്ങളെ മറികടന്നു ബിസിനസ് സംരംഭം നടത്തി വിജയിച്ചവരും നിരവധി ആണ്. അക്കൂട്ടത്തിൽ ഒരാൾ ആണ് അജ്മീർ സ്വദേശിയായ ഷെല്ലി ബുൽചന്ദാനി എന്ന യുവ സംരംഭക. ഹെയർ എക്സ്റ്റൻഷൻ ബിസിനസായ ‘ഷെൽ ഹെയർ’ എന്ന തന്റെ ബിസിനസ് സംരംഭത്തെ വലിയ വിജയമാക്കി മാറ്റിക്കൊണ്ടാണ് ഈ സംരംഭക എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നിലെത്തിയത്. 2020 -ൽ ഷെല്ലി സ്ഥാപിച്ച തന്റെ ഷെൽ ഹെയർ എന്ന കമ്പനി വളരെ കുറഞ്ഞ സമയം കൊണ്ട് വിപണിയിൽ മുൻനിരയിലെത്തി. ഹെയർ എക്സ്റ്റൻഷനുകൾ, വിഗ്ഗുകൾ, ടോപ്പറുകൾ, ബാങ്‌സ്, വർണ്ണാഭമായ സ്ട്രീക്കുകൾ എന്നിവയുൾപ്പെടെ നിരവധി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഇന്ന് ഷെല്ലിയുടെ കമ്പനി വിപണിയിൽ എത്തിക്കുന്നുണ്ട്. നിലവിൽ,…
ചന്ദ്രാപൂരിലെ ബൊട്ടാണിക്കൽ ഗാർഡനിൽ ആളുകളുടെ ശ്രദ്ധ മുഴുവൻ നേടുന്ന ഒരു വീടുണ്ട്. പൂർണ്ണമായും റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കിൽ നിർമ്മിച്ച ഒരു ഇരുനില വീട്. അനസ്‌തേഷ്യോളജിസ്റ്റായ ഡോ. ബൽമുകുന്ദ് പലിവാളിൻ്റെ നേതൃത്വത്തിലുള്ള ഈ സൃഷ്ടി, പ്ലാസ്റ്റിക് മാലിന്യത്തിൻ്റെ വർദ്ധിച്ചുവരുന്ന പ്രശ്‌നത്തെ അഭിസംബോധന ചെയ്യുന്നതിൽ സുപ്രധാനമായ ഒരു ചുവടുവെപ്പായി മാറുകയാണ്. 625 ചതുരശ്ര അടി വിസ്തീർണമുള്ള ഈ വീടിന് 18 അടി ഉയരവും 10 അടി വീതിയും ഉണ്ട്. വിശാലമായ ഹാൾ, കിടപ്പുമുറി, ഒന്നാം നിലയിലേക്കുള്ള ഗോവണി എന്നിവ ഇതിൻ്റെ മറ്റു സവിശേഷതകളാണ്. മുകളിലത്തെ നിലയിൽ, കുട്ടികൾക്കായി രൂപകൽപ്പന ചെയ്ത ഒരു ചെറിയ മുറിയും ബൊട്ടാണിക്കൽ ഗാർഡൻ്റെ മനോഹരമായ കാഴ്ചകൾ കാണാവുന്ന രീതിയിൽ ഒരു വരാന്തയും കാണാം. ഈ വീടിനെ വേറിട്ട് നിർത്തുന്നത് അതിൻ്റെ നിർമ്മാണ സാമഗ്രികളാണ്. തറയിലെ ടൈലുകളും വാതിലുകളും മുതൽ ചുവരുകൾ, കോണിപ്പടികൾ, സീലിംഗ് വരെയുള്ള എല്ലാ ഘടകങ്ങളും പ്ലാസ്റ്റിക് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് ഡോ. പലിവാൾ ഇതേക്കുറിച്ച് വിശദീകരിക്കുന്നത് ഇങ്ങനെയാണ്,…
ട്വന്‍റി 20 ലോകകപ്പ് 2024 കിരീടവുമായി നാട്ടിലേക്ക് മടങ്ങിയെത്തിയ ഇന്ത്യന്‍ ടീമിന് എന്നെന്നും ഓര്‍ത്തിരിക്കാനാവുന്ന സ്വീകരണമാണ് ബിസിസിഐയും ആരാധകരും ചേര്‍ന്ന് ദില്ലി വിമാനത്താവളത്തില്‍ നല്‍കിയത്. ഇതിനിടയിൽ ടീം ബസിലേക്ക് പ്രവേശിക്കവെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ട്രോഫി ആരാധകരെ ഉയർത്തി കാണിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ വൈറൽ ആയതോടെ ഏറ്റവും കൂടുതൽ ആളുകൾ ചർച്ച ചെയ്തത് രോഹിതിന്റെ കയ്യിൽ ഉണ്ടായിരുന്ന ഒരു ആഡംബര വാച്ചിനെ കുറിച്ചായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയെ സംബന്ധിച്ചിടത്തോളം, ഔഡെമർസ് പിഗ്വെറ്റ് റോയൽ ഓക്ക് പെർപെച്വൽ കലണ്ടർ എന്ന അദ്ദേഹം ധരിച്ചിരുന്ന ആഡംബര വാച്ച് അദ്ദേഹത്തിൻ്റെ ട്വന്‍റി 20 നേട്ടം പോലെ തന്നെ അപൂർവവും വിശിഷ്ടവുമായ ഒന്ന് തന്നെയാണ്. അസാധാരണമായ അപൂർവതയുടെയും കരകൗശലത്തിൻ്റെയും ഒരു വച്ച് എന്നാണ് ഇതിനെ അറിയപ്പെടുന്നത്. തുടക്കത്തിൽ ജാപ്പനീസ് വിപണിയിൽ പരിമിതമായ രീതിയിൽ സൃഷ്‌ടിച്ച ഈ വാച്ച്, 2021-ൽ ആണ് ഓഡെമർസ് പിഗ്വെറ്റ് എന്ന മോഡൽ ആഗോളതലത്തിൽ പുറത്തിറക്കിയത്. ലോകമെമ്പാടും…
Maxim AI Maxim AI is a SaaS platform enabling GenAI developers to test and ship their applications faster. Maxim’s infrastructure, which sits between the foundational model and application layers of the AI stack, is deeply focused on AI developers who comprise the traditional AI/ML engineers CONNECT Linkedin Twitter Founders Vaibhavi GangwarFounder Services OF Axnol Digital Solutions Axnol provides end-to-end services across a wide variety of technologies and business verticals. Our differentiators are our successful track record in delivering innovative solutions, flexible engagement models, mature processes and continuous focus on emerging technologies. WEB DESIGN Visual Design / Wire framing / Branding…
എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ലോഹമാണ് വെള്ളി. ആഭരണങ്ങൾ മുതൽ ഇലക്ട്രോണിക്‌സ്, നിക്ഷേപങ്ങൾ വരെയുള്ള വൈവിധ്യമാർന്ന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വെള്ളി, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്ക് വഹിക്കുന്നു. ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസിൻ്റെ കണക്കനുസരിച്ച്, 2019-20 സാമ്പത്തിക വർഷത്തിൽ രാജ്യം ഏകദേശം 76 ടൺ വെള്ളി ആണ് ഉത്പാദിപ്പിച്ചത്. രാജസ്ഥാൻ ആണ് ഈ ഉൽപ്പാദനത്തിൽ ഗണ്യമായ സംഭാവന നൽകി മുന്നിട്ട് നിൽക്കുന്ന സംസ്ഥാനം. ആന്ധ്രാപ്രദേശ്, തെലങ്കാന, ഹരിയാന, ജാർഖണ്ഡ് എന്നിവയുൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളും ഇന്ത്യയുടെ വെള്ളി ഉൽപാദനത്തിൽ സുപ്രധാന പങ്ക് വഹിക്കുന്നു. ഈ സംസ്ഥാനങ്ങൾ എങ്ങനെയാണ് ഇന്ത്യയിലെ വെള്ളി ഖനനത്തിൽ മുന്നിലെത്തിയത് എന്ന് നോക്കാം. ഇന്ത്യയുടെ വെള്ളി ഉൽപ്പാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജസ്ഥാൻ “സിൽവർ കിംഗ്” എന്നാണ് അറിയപ്പെടുന്നത്. ഈ സംസ്ഥാനം പ്രതിവർഷം 43 ടൺ വെള്ളി ആണ് ഉത്പാദിപ്പിക്കുന്നത്. ഇത് ഇന്ത്യയുടെ മൊത്തം വെള്ളി ഉൽപാദനത്തിൻ്റെ പകുതിയിലധികം വരും. ഭിൽവാര, ഉദയ്പൂർ തുടങ്ങിയ പ്രധാന ഖനന മേഖലകൾ ഈ ഉൽപാദനത്തിൻ്റെ…
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC), 2024 ലെ സിവിൽ സർവീസ് (മെയിൻസ്) പരീക്ഷകൾക്കുള്ള നേരിട്ടുള്ള അപേക്ഷാ ഫോം1 (DAF 1) പുറത്തിറക്കി. പ്രിലിമിനറി പരീക്ഷകളിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് DAF പരിശോധിച്ച് മെയിൻ പരീക്ഷയ്ക്ക് ഔദ്യോഗികമായി അപേക്ഷിക്കാവുന്നതാണ്. യുപിഎസ് സി യുടെ upsc.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത് . സിഎസ്ഇ മെയിൻസ് 2024-നുള്ള അപേക്ഷകൾ ഇതിനകം തന്നെ വെബ്‌സൈറ്റിൽ ആരംഭിച്ചിട്ടുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2024 ലെ സിവിൽ സർവീസസ് (മെയിൻ) പരീക്ഷയ്ക്കുള്ള വിശദമായ അപേക്ഷാ ഫോം-I-ൽ പൂരിപ്പിച്ച ശേഷം 2024 ജൂലൈ 12-ന് വൈകുന്നേരം 6 മണിക്ക് മുൻപായി അപേക്ഷിക്കണം. യുപിഎസ് സി വെബ്‌സൈറ്റിൽ പറയുന്നത് അനുസരിച്ച് “വിജയികളായി പ്രഖ്യാപിക്കപ്പെട്ട ഉദ്യോഗാർത്ഥികൾ ഓൺലൈൻ DAF-I പൂരിപ്പിക്കുന്നതിന് മുമ്പ് മുകളിൽ പറഞ്ഞ വെബ്‌സൈറ്റിൻ്റെ പേജിൽ ആദ്യം രജിസ്റ്റർ ചെയ്യണം”. കൂടാതെ, നിശ്ചിത തീയതിക്കപ്പുറമുള്ള കാലതാമസം DAF-I അല്ലെങ്കിൽ രേഖകളുടെ സമർപ്പണത്തിൽ നേരിട്ടാൽ അത് അനുവദിക്കില്ലെന്നും CSE-2024 ൻ്റെ സ്ഥാനാർത്ഥിത്വം റദ്ദാക്കുന്നതിലേക്ക് നയിക്കുമെന്നും അറിയിച്ചു.…
ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു ചായ വിൽപനക്കാരൻ . ഇന്നയാൾ MBA ചായ്‌വാല എന്ന പേരിൽ വിവിധ ഇന്ത്യൻ നഗരങ്ങളിൽ 200-ലധികം ടീ കഫേകൾ നടത്തുന്നു . 8,000 രൂപ മുതൽമുടക്കിൽ തുടങ്ങിയ പ്രഫുൽ ബില്ലോർ ഇപ്പോൾ 30 കോടിയുടെ വിറ്റുവരവിലേക്ക് വളർന്നു. ഈ ബിസിനസിൽ നിന്ന് പ്രഫുൽ ബില്ലോർ നേടുന്നത് പ്രതിദിനം 1.5 ലക്ഷം രൂപ. അങ്ങനെ ഒരു സംരംഭകനിലേക്കുള്ള ശ്രദ്ധേയമായ യാത്രയിൽ പ്രഫുൽ രാജ്യത്തെ ഏറ്റവും പ്രഗത്ഭരായ യുവ ബിസിനസ്സ് നേതാക്കളിൽ ഒരാളായി അംഗീകരിക്കപ്പെട്ടു, അഹമ്മദാബാദ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുമ്പോൾ പ്രഫുൽ ബില്ലോർ മക്‌ഡൊണാൾഡ്‌സിൽ പാർട്ട് ടൈം ജോലിയിൽ പ്രവേശിച്ചു. മറ്റൊരാളുടെ ജോലിയിലൂടെ സമ്പത്ത് നേടാൻ കഴിയില്ലെന്ന് അയാൾ മനസ്സിലായി. 2017-ൽ, തൻ്റെ ജോലിയും പഠനവും ഉപേക്ഷിക്കാൻ അദ്ദേഹം തീരുമാനിച്ചു, പകരം അഹമ്മദാബാദിലെ എസ്ജി ഹൈവേയിൽ വണ്ടിയിൽ നിന്ന് ചായ വിൽക്കാൻ തുടങ്ങി. പ്രഫുൽ ബില്ലോർ തൻ്റെ ചായക്കടയെ പ്രോത്സാഹിപ്പിക്കാനും ഉപഭോക്താക്കളെ ആകർഷിക്കാനും അദ്ദേഹം വിവിധ തന്ത്രങ്ങൾ പ്രയോഗിച്ചു.…