Author: News Desk
ദേശീയപാതകളിലെ ടോൾ പിരിവ് നിർത്തില്ലെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. കഴിഞ്ഞ ദിവസം രാജ്യസഭയിൽ സംസാരിക്കവേ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടോൾ ബൂത്തുകൾ കുറയ്ക്കുന്നതിനോ അടയ്ക്കുന്നതിനോ വേണ്ടി ഫീ പ്ലാസകളിൽ ഓഡിറ്റ് നടത്തേണ്ട ആവശ്യമില്ലെന്നും ടോളുകൾ സ്ഥിരമായി പിരിക്കുമെന്നും അദ്ദേഹം രാജ്യസഭയെ അറിയിച്ചു. രാജ്യത്തുടനീളമുള്ള ടോൾ പ്ലാസകളിൽ നിക്ഷേപിച്ചതും നേടിയതുമായ തുക വിശകലനം ചെയ്യുന്നതിനായി എന്തെങ്കിലും ഓഡിറ്റ് നടത്തിയിട്ടുണ്ടോ എന്ന് തമിഴ്‌നാട്ടിൽ നിന്നുള്ള ഡിഎംകെ രാജ്യസഭാ എംപി പി. വിൽസന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ദേശീയ പാതകളിലെ ഫീ പ്ലാസകളിൽ ഉപയോക്തൃ ഫീസ് സ്ഥിരമായി ഈടാക്കുന്നു. ഫീ പ്ലാസ കുറയ്ക്കുന്നതിനോ അടച്ചുപൂട്ടുന്നതിനോ നിക്ഷേപിച്ച തുകയും നേടിയ തുകയും സംബന്ധിച്ച് ഫീ പ്ലാസകൾ ഓഡിറ്റ് ചെയ്യേണ്ടതിന്റെയോ ആവശ്യകത ഉയർന്നുവരുന്നില്ല. 2008ലെ നാഷണൽ ഹൈവേ ഫീസ് (നിരക്കുകളും പിരിവും നിർണ്ണയിക്കൽ) ചട്ടം അനുസരിച്ച് കരാർ പ്രകാരം വിജ്ഞാപനം ചെയ്ത ഫീസ് കൺസെഷൻ കാലയളവ് അവസാനിക്കുന്നതുവരെ ഈടാക്കാവുന്നതാണ്.…
താരദമ്പതികളായ നയൻതാരയേയും വിഘ്നേഷ് ശിവനേയും ദക്ഷിണേന്ത്യൻ വിപണിയുടെ ബ്രാൻഡ് അംബാസഡർമാരാക്കി ഹാവൽസ് (Havells). ഈ പങ്കാളിത്തം ഹാവൽസിന്റെ ജനപ്രീതി ഉപഭോക്താക്കളിൽ ശക്തിപ്പെടുത്തുമെന്ന് ഹാവൽസ് ഇന്ത്യ സെയിൽസ് പ്രസിഡന്റ് പരാഗ് ഭട്നാഗർ പറഞ്ഞു. മികവ് പുലർത്തുന്നതിനുള്ള പ്രതിബദ്ധത സ്വാധീനം വർദ്ധിപ്പിക്കാൻ കഴിയുന്ന പങ്കാളിത്തങ്ങൾ തേടാൻ കമ്പനിയെ പ്രേരിപ്പിക്കുന്നു. നയൻതാരയും വിഘ്നേഷ് ശിവനും ആകർഷണീയത, സർഗ്ഗാത്മകത, വിശ്വാസ്യത എന്നിവയുടെ സവിശേഷ രൂപമാണ്. കമ്പനിയെ ഉപഭോക്താക്കളുമായി കൂടുതൽ ബന്ധിപ്പിക്കാൻ പങ്കാളിത്തത്തോടെ സാധിക്കും. ഈ സഹകരണം ദക്ഷിണേന്ത്യയിലെ കമ്പനിയുടെ സാന്നിധ്യം ശക്തിപ്പെടുത്തും. വളർച്ചയുടെ പുതിയ വഴികൾ കണ്ടെത്താനും ഇന്ത്യയിലുടനീളമുള്ള വൈവിധ്യമാർന്ന പ്രേക്ഷകരുമായുള്ള ബന്ധം ശക്തിപ്പെടുത്താനും പങ്കാളിത്തം അനുവദിക്കും-അദ്ദേഹം പറഞ്ഞു. Havells signs Nayanthara and Vignesh Shivan as brand ambassadors for the South Indian market, leveraging their strong regional influence to enhance consumer engagement.
നിർദ്ദിഷ്ട ആറ് വരി അരൂർ-ഇടപ്പള്ളി എലിവേറ്റഡ് ഹൈവേ പദ്ധതിയുടെ അലൈൻമെന്റ് പുനഃക്രമീകരിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) പ്രൊജക്റ്റ് കൺസൾട്ടന്റിനോട് ആവശ്യപ്പെട്ടു. നിലവിലെ വിശദ പദ്ധതി രേഖയിൽ (DPR) പാലാരിവട്ടം ബൈപാസ് ജംഗ്ഷൻ വഴി കടന്നുപോകുന്ന കൊച്ചി മെട്രോ വയഡക്റ്റ് കണക്കിലെടുക്കാത്തതിനാലാണ് ഡിപിആറിൽ മാറ്റം വരുത്താനുള്ള നിർദേശം. ആവശ്യമായ മാറ്റങ്ങൾ ഉൾപ്പെടുത്തി അലൈൻമെന്റ് പരിഷ്കരിക്കാനും ഒരു മാസത്തിനുള്ളിൽ സമർപ്പിക്കാനും ഡിപിആർ കൺസൾട്ടന്റിനോട് നിർദ്ദേശിച്ചതായി മുതിർന്ന എൻഎച്ച്എഐയി ഉദ്യോഗസ്ഥൻ പറഞ്ഞു. ജെഎൽഎൻ സ്റ്റേഡിയത്തെയും ഇൻഫോപാർക്കിനെയും ബന്ധിപ്പിക്കുന്ന, നിർമ്മാണത്തിലിരിക്കുന്ന രണ്ടാം ഘട്ടത്തിലെ മെട്രോ വയഡക്ട് പാലാരിവട്ടം ഫ്ലൈഓവറിന് മുകളിലൂടെ കടന്നുപോകുന്നുണ്ട്. രണ്ടാം ഘട്ടത്തിലെ ഏറ്റവും ഉയർന്ന ഭാഗങ്ങളിൽ ഒന്നായിരിക്കും ഇത്. ഫ്ലൈഓവറിന് മുകളിലുള്ള മെട്രോ വയഡക്റ്റ് സുഗമമാക്കുന്നതിന് 60 മീറ്റർ ദൈർഘ്യമുള്ള പ്രത്യേക സ്റ്റീൽ സ്പാൻ നിർമ്മിക്കെമ്നന് കെഎംആർഎൽ ഉദ്യോഗസ്ഥൻ അറിയിച്ചിട്ടുണ്ട്. 11.17 കിലോമീറ്റർ നീളമുള്ള പിങ്ക് ലൈനിലെ ഏറ്റവും ഉയർന്ന സ്ഥലമാണ് പാലാരിവട്ടം ബൈപാസ് ജംഗ്ഷൻ വഴി കടന്നുപോകുന്ന കൊച്ചി…
നിലവിലെ വിവരങ്ങൾ വെച്ച് നോക്കുമ്പോൾ ഇന്ത്യയിലേക്കെത്തുന്ന ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനം ചിലവേറിയതാകും എന്ന് റിപ്പോർട്ട്. കമ്പനി ഇതുവരെ ഔദ്യോഗിക നിരക്ക് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും നിലവിലെ സേവനദാതാക്കളേക്കാൾ പതിന്മടങ്ങ് ചിലവേറിയതാകും സ്റ്റാർലിങ്കിന്റെ ഇന്ത്യയിലെ സേവനങ്ങളെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്റ്റാർലിങ്ക് 50-200 MBPS വേഗത വാഗ്ദാനം ചെയ്യുമ്പോൾ ഭാരതി എയർടെൽ, റിലയൻസ് ജിയോ എന്നിവയ്ക്ക് 100-200 MBPS ആണ് വേഗത. എന്നാൽ സ്റ്റാർലിങ്ക് സേവനം ആരംഭിക്കാനുള്ള ചിലവ് (Initial upfront fees) 52242 രൂപയാണ്. എയർടെല്ലിലും ജിയോയ്ക്കും ഇത് വെറും 1000 രൂപ മാത്രമാണ്. മാസനിരക്കിന്റെ കാര്യത്തിലും സ്റ്റാർലിങ്കിനെ തൊട്ടാൽ പൊള്ളും. 10469 രൂപയാണ് സ്റ്റാർലിങ്കിന്റെ മാസനിരക്ക് വരിക. എയർടെല്ലിൽ മാസ നിരക്ക് 799 മുതൽ 999 രൂപയും ജിയോയ്ക്ക് 699 മുതൽ 999 രൂപ വരെയുമാണ്. വിദേശ സേവന ദാതാക്കൾ ആയതുകൊണ്ടു തന്നെ സ്റ്റാർലിങ്കിൽ 30 ശതമാനം വരെ നികുതി ചിലവും വരും. എയർടെല്ലിനും ജിയോയ്ക്കും നികുതി 18…
അൾട്രാവയലറ്റ് വികിരണത്തിന്റെ അളവ് ഉയർന്നതായി കണ്ടെത്തിയതിനെ തുടർന്ന് പാലക്കാട് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. പാലക്കാട്, മലപ്പുറം ജില്ലകൾക്കായി തൃത്താല, പൊന്നാനി എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അൾട്രാവയലറ്റ് (UV) മീറ്ററുകൾ പരിശോധിച്ചപ്പോൾ ജില്ലയിലെ അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് 11 എന്ന് രേഖപ്പെടുത്തിയതായി ദുരന്ത നിവാരണ അതോറിറ്റി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് ചർമ്മരോഗങ്ങൾ, നേത്രരോഗങ്ങൾ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾ മതിയായ സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ജില്ലയിൽ രാവിലെ 10നും ഉച്ചകഴിഞ്ഞ് 3നും ഇടയിലാണ് ഏറ്റവും ഉയർന്ന യുവി തോത് രേഖപ്പെടുത്തിയത്. ഈ സമയങ്ങളിൽദീർഘനേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിൽ ഏർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമ രോഗമുള്ളവർ, നേത്രരോഗമുള്ളവർ, കാൻസർ രോഗികൾ, ദുർബലമായ…
ബഹിരാകാശത്ത് നിന്ന് ഇന്ത്യയിലെ ഏറ്റവും വിദൂര കോണുകളിലേക്ക് പോലും അതിവേഗ ഇന്റർനെറ്റ് സേവനത്തിന് ഒരുങ്ങുകയാണ് സ്റ്റാർലിങ്ക്. കേബിൾ വഴി എത്താനാകാത്ത ഇടങ്ങളിലേക്ക് 200 Mbps വരെ വേഗതയുള്ള ഇന്റർനെറ്റ് എത്തിക്കുന്നതിലൂടെ സ്റ്റാർലിങ്ക് ഇന്ത്യൻ ഗ്രാമങ്ങളെ ശാക്തീകരിക്കും. എന്നാൽ സ്റ്റാർലിങ്കിന്റെ ഔദ്യോഗിക നിരക്കുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ഉപകരണങ്ങളും സേവന നിരക്കുകളും ഉൾപ്പെടെ ആദ്യ വർഷത്തെ ചിലവ് ₹1.58 ലക്ഷം വരെ വരും എന്ന് മുൻപ് റിപ്പോർട്ട് ഉണ്ടായിരുന്നു. റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നീ കമ്പനികളുമായി സഹകരിച്ചാണ് സ്റ്റാർലിങ്ക് ഇന്ത്യയിൽ സാറ്റലൈറ്റ് ഇൻറർനെറ്റ് സേവനം നൽകുക. ഇന്ത്യയുടെ അയൽരാജ്യമായ ഭൂട്ടാനിൽ 23 Mbps മുതൽ 100 Mbps വരെ വേഗതയുള്ള സ്റ്റാർലിങ്ക് സേവനത്തിന് 3500 രൂപ മുതലാണ് നിരക്ക്. വിദേശ ഡിജിറ്റൽ സേവനങ്ങൾക്ക് ഇന്ത്യയിൽ ഉയർന്ന നികുതി ഉള്ളതിനാൽ രാജ്യത്തെ സ്റ്റാർലിങ്ക് പ്ലാനുകൾ ഭൂട്ടാനേക്കാൾ അൽപ്പം കൂടുതലായിരിക്കാൻ സാധ്യതയുണ്ട്. ഇലോൺ മസ്‌കിന്റെ LEO ഉപഗ്രഹങ്ങൾക്ക് 20-30 ms ലേറ്റൻസിയോടെ മിന്നൽ വേഗത്തിലുള്ള…
ഗർഭ കാല-വാർധക്യ കാല-ശിശു പരിചരണം മുതൽ ഫെനി നിർമാണം വരെ വനിതകൾക്കൊരുക്കി സഹകരണ വകുപ്പ്. ഇതിനുള്ള തൊഴിൽ വൈദഗ്ധ്യവും തൊഴിലവസരങ്ങളും വകുപ്പ് കണ്ടെത്തി നൽകും. കേരളത്തിലെ കാര്‍ഷിക കാലാവസ്ഥാ വൈവിധ്യം പരിഗണിച്ച് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതടക്കം വനിതകൾക്ക് പ്രാധാന്യം നൽകുന്ന വിവിധ പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങുകയാണ് സംസ്ഥാന സഹകരണവകുപ്പ്. സംസ്ഥാന സഹകരണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വനിതാ സംഘങ്ങളുടെ അപെക്സ് സ്ഥാപനമായ കേരള വനിതാഫെഡിന്‍റെ നേതൃത്വത്തില്‍ വനിതകള്‍ക്കായി സഖി പദ്ധതിയിലൂടെ സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചു, ഇതിലൂടെ സ്ത്രീകളില്‍ തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കുക, മുഴുവന്‍ സമയ -പാര്‍ട്ട് ടൈം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയവയാണ് ലക്ഷ്യം വയ്ക്കുന്നത് . ആയുഷ് വകുപ്പുമായി സഹകരിച്ച് ഗര്‍ഭകാല ശുശ്രൂഷ, നവജാത ശിശുക്കളുടെ പരിചരണം, വാര്‍ധക്യകാല പരിചരണം എന്നിവക്കും വനിതകളുടെ പങ്കാളിത്തം ഉറപ്പാക്കാൻ സഖി പദ്ധതി വിഭാവനം ചെയ്യുന്നു. മലബാര്‍ പ്രദേശത്ത് സുലഭമായി ലഭിക്കുന്ന കശുമാങ്ങ ഉപയോഗിച്ച് സഹകരണ സംഘങ്ങള്‍ ഫെനി ഉല്പ്പാദിപ്പിക്കുന്നതിനും…
യുഎഇ റാസൽഖൈമയിലെ ആദ്യ താജ് ആരംഭിക്കാൻ ഇന്ത്യൻ ഹോട്ടൽസ് കമ്പനി (IHCL). എമിറേറ്റിലെ മനോഹരമായ അൽ മാർജൻ ഐലൻഡിൽ ബിഎൻഡബ്ല്യു ഡെവലപ്‌മെന്റ്സുമായി (BNW Developments) സഹകരിച്ചാണ് താജ് വെല്ലിംഗ്ടൺ മ്യൂവ്സ് (Taj Wellington Mews) പ്രീമിയർ ബ്രാൻഡഡ് ഹോട്ടൽ അപ്പാർട്ടുമെന്റുകൾ വരുന്നത്. ഇതുസംബന്ധിച്ച കരാറിൽ ഇരുകമ്പനികളും ഒപ്പുവെച്ചു. റാസൽഖൈമയിലേക്ക് ഐക്കോണിക് താജ് ഹോസ്പിറ്റാലിറ്റി പരിചയപ്പെടുത്തുന്നതിനായി ബിഎൻഡബ്ല്യു ഡെവലപ്‌മെന്റ്‌സുമായി പങ്കാളിത്തം സ്ഥാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഐഎച്ച്സിഎൽ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പുനീത് ഛത്വാൾ പറഞ്ഞു. സാംസ്കാരിക പൈതൃകം, പ്രകൃതി സൗന്ദര്യം, അടിസ്ഥാന സൗകര്യ വികസനം എന്നിവ റാസൽഖൈമയെ ആഗോള സഞ്ചാരികൾക്ക് ആകർഷകമായ ഇടമാക്കി മാറ്റുന്നു. മിഡിൽ ഈസ്റ്റേൺ ഹോസ്പിറ്റാലിറ്റി ലാൻഡ്‌സ്കേപ്പിനെ പുനർനിർവചിക്കാനുള്ള അപാരമായ സാധ്യതകളോടെ റാസൽഖൈമ പ്രധാന ടൂറിസം പ്രഭവകേന്ദ്രമായി മാറാൻ സജ്ജമാണ്-അദ്ദേഹം പറഞ്ഞു. ദിവസം മുഴുവൻ പ്രവർത്തിക്കുന്ന ഡൈനിംഗ് റെസ്റ്റോറന്റ്, സ്പെഷ്യാലിറ്റി റെസ്റ്റോറന്റ്, ബാർ, ലോഞ്ച് എന്നിവയുൾപ്പെടെ നിരവധി സൗകര്യങ്ങൾ താജ് വെല്ലിംഗ്ടൺ മ്യൂവ്സിൽ ഉണ്ടാകും. ബിസിനസ്പരമായ ആവശ്യങ്ങൾക്ക് എത്തുന്ന സന്ദർശകരുടെ…
FemiSafe FemiSafe, founded by Noureen Aisha and Naseef Nazar, is a brand dedicated to female wellness and hygiene. It introduced Menstrual Cups and became the first in India to offer Silicone Sterilization Cups, later expanding into grooming and intimate care. Committed to breaking taboos around feminine hygiene, FemiSafe actively engages with communities to promote awareness and education, positioning itself as a one-stop destination for women’s personal care needs. CONNECT Instagram Facebook Youtube Founders Noureen Aysha, Naseef NazarFounders Services OF Axnol Digital Solutions Axnol provides end-to-end services across a wide variety of technologies and business verticals. Our differentiators are our successful…
ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബസുകളും ട്രക്കുകളും അവതരിപ്പിക്കുന്നതിനുള്ള പൈലറ്റ് പദ്ധതികൾ ആരംഭിച്ച് കേന്ദ്ര ഗവൺമെന്റ്. ക്ലീൻ എനെർജി പ്രോത്സാഹിപ്പിച്ച് ലോജിസ്റ്റിക്സ് മേഖലയെ കൂടുതൽ സുസ്ഥിരമാക്കുകയാണ് ലക്ഷ്യം. നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷന്റെ കീഴിലുള്ള പദ്ധതികളിൽ വാഹനങ്ങൾ 10 വ്യത്യസ്ത റൂട്ടുകളിൽ പരീക്ഷിക്കപ്പെടും. നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷന്റെ കീഴിൽ ഹൈഡ്രജൻ ഇന്ധനമായി പ്രവർത്തിക്കുന്ന ബസുകൾക്കും ട്രക്കുകൾക്കുമായി അഞ്ച് പൈലറ്റ് പദ്ധതികളാണ് പുനരുപയോഗ ഊർജ്ജ മന്ത്രാലയം (MNRE) പ്രഖ്യാപിച്ചത്. പദ്ധതിയുടെ ഭാഗമായി 15 ഫ്യുവൽ സെൽ വാഹനങ്ങളും 22 ഇന്റേണൽ കമ്പഷൻ എഞ്ചിൻ (ICE) വാഹനങ്ങളും ഉൾപ്പെടെ 37 ഹൈഡ്രജൻ ബസുകളും ട്രക്കുകളും രാജ്യവ്യാപകമായി 10 റൂട്ടുകളിലായി വിന്യസിക്കും. ഇതോടൊപ്പം ഒമ്പത് ഹൈഡ്രജൻ ഇന്ധന സ്റ്റേഷനുകളും സ്ഥാപിക്കും. ഇന്ത്യയിൽ ക്ലീൻ എനെർജി സ്വീകരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ നീക്കം. കൂടാതെ ലോജിസ്റ്റിക്സ് മേഖലയിലെ കാർബൺ എമിഷൻ കുറയ്ക്കാനും ഇത് സഹായിക്കും. ഹൈഡ്രജൻ ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകൾ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം ബസുകളിലും…