Author: News Desk
ഇന്ത്യൻ ബഹിരാകാശ രംഗത്തെ സുപ്രധാന നാഴികക്കല്ലായ നിരവധി റോക്കറ്റ് വിക്ഷേപണങ്ങൾക്ക് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ISRO) ചുക്കാൻ പിടിച്ചിട്ടുണ്ട്. ചരിത്രം സൃഷ്ടിച്ച ഐഎസ്ആർഒയുടെ പ്രധാന റോക്കറ്റ് വിക്ഷേപണങ്ങൾ നോക്കാം. 1975ൽ വിക്ഷേപിച്ച ആര്യഭട്ടയാണ് ഇന്ത്യയുടെ ആദ്യ ഉപഗ്രഹം. എന്നാൽ ഐസ്ആർഒ നിർമിത ഉപഗ്രഹം ബഹിരാകാശത്ത് എത്തിച്ചത് സോവിയറ്റ് സഹകരണത്തോടെയായിരുന്നു. അഞ്ച് വർഷങ്ങൾക്കു ശേഷം 1980ൽ എസ്എൽവി 3 വഴി രോഹിണി ആർഎസ് 1 ഉപഗ്രഹം ഇന്ത്യ ബഹിരാകാശത്തെത്തിച്ചു. ഇതോടെ തദ്ദേശീയമായി ഉപഗ്രഹ വിക്ഷേപണം നടത്താൻ കഴിവുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇടം പിടിച്ചു. ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 1 ആണ് ഐഎസ്ആർഓയുടെ മറ്റൊരു പ്രധാന നേട്ടം. പിഎസ്എൽവി സി 11 ഉപയോഗിച്ചുള്ള ദൗത്യം ചന്ദ്രേപരിതലത്തിൽ ജല തന്മാത്രകൾ കണ്ടെത്തി വൻ ശാസ്ത്ര നേട്ടവും സ്വന്തമാക്കി. പിന്നീട് പിഎസ്എൽവി സി 37ലൂടെ ഐഎസ്ആർഒ മറ്റൊരു ചരിത്ര നേട്ടം സ്വന്തമാക്കി. ഒറ്റ ദൗത്യത്തിൽ 104 ഉപഗ്രഹങ്ങൾ വിന്യസിച്ച് ലോക റെക്കോർഡ് സ്ഥാപിച്ച…
യുഎഇയിൽ നിന്ന് AJBAN 442A കവചിത സൈനിക വാഹനങ്ങൾ വാങ്ങി മാലിദ്വീപ്. മാലിദ്വീപിൽ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം മാലിദ്വീപും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. അതുകൊണ്ടുതന്നെ മാലിദ്വീപിന്റെ സൈനിക തയ്യാറെടുപ്പുകളിലെ പുതിയ ചുവടുവയ്പ്പായി കണക്കാക്കപ്പെടുന്ന നീക്കത്തെ ഇന്ത്യ കൃത്യമായി നിരീക്ഷിച്ചു വരികയാണ്. മുമ്പ്, മാലിദ്വീപ് തുർക്കിയയിൽ നിന്ന് മിസൈൽ ലോഞ്ചർ കപ്പൽ കരസ്ഥമാക്കിയിരുന്നു. 37 മില്യൺ ഡോളറിന് ബെയ്‌രക്തർ TB2 ഡ്രോണുകളുംമാലിദ്വീപ് തുർക്കിയയിൽ നിന്ന് വാങ്ങിയിരുന്നു. മുഹമ്മദ് മുയിസു പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിനുശേഷം മാലിദ്വീപിലെ സൈനിക തയ്യാറെടുപ്പുകൾ കൂടുതൽ ശക്തമാക്കിയിട്ടുമുണ്ട്. ഇപ്പോൾ മാലിദ്വീപ് നാഷണൽ ഡിഫൻസ് ഫോഴ്‌സിന് വേണ്ടിയാണ് കവചിത വാഹനങ്ങൾ വാങ്ങിയിരിക്കുന്നത്. ഏപ്രിൽ 19ന് തലസ്ഥാനമായ മാലെയിൽ നടന്ന എംഎൻഡിഎഫിന്റെ 133ആം വാർഷിക പരേഡിലാണ് അജ്ബാൻ 442എ കവചിത വാഹനങ്ങൾ ഔദ്യോഗികമായി അനാച്ഛാദനം ചെയ്തത്. യുഎഇയിലെ എഡ്ജ് ഗ്രൂപ്പ് നിർമ്മിച്ച കവചിത വാഹനങ്ങൾ തന്ത്രപരമായ പ്രവർത്തനങ്ങൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതും ഏകദേശം 54 ദശലക്ഷം എംവിആർ ചിലവ്…
ഇന്ത്യയിലെ ഏറ്റവും വലിയ ക്രൂസ് ടെർമിനലായ മുംബൈ അന്താരാഷ്ട്ര ക്രൂസ് ടെർമിനൽ (MICT) പ്രവർത്തനം ആരംഭിച്ചു. പ്രതിവർഷം പത്ത് ലക്ഷത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനായി രൂപകൽപന ചെയ്ത എംഐസിടിക്ക് 11 മീറ്റർ ഡ്രാഫ്റ്റും 300 മീറ്റർ വരെ നീളവുമുള്ള അഞ്ച് കപ്പലുകൾ വരെ ഒരേസമയം കൈകാര്യം ചെയ്യാനാകും. 556 കോടി രൂപ ചിലവിൽ നിർമിച്ച അത്യാധുനിക ടെർമിനൽ ഇന്ത്യയുടെ സമുദ്ര ടൂറിസത്തിൽ വൻ മാറ്റം കൊണ്ടുവരും. കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ ആണ് ക്രൂസ് ടെർമിനലിന്റെ ഉദ്ഘാടനം നിർവഹിച്ചത്. 415,000 ചതുരശ്രയടി വിസ്തീർണമുള്ള ടെർമിനലിൽ പ്രതിവർഷം 500 ക്രൂസ് കപ്പലുകൾ ഉൾക്കൊള്ളാനാകും. 72 എമിഗ്രേഷൻ കൗണ്ടറുകളുടെ സഹായത്തോടെയാണ് ഒരേസമയം അഞ്ച് കപ്പലുകൾക്ക് ചെക്ക് ഇൻ ചെയ്യാനാകുക. ടെർമിനലിലെ താഴത്തെ നിലകൾ യാത്രക്കാർക്കായും മുകളിലത്തെ നിലകൾ വാണിജ്യ, വിനോദത്തിനുമായാണ് മാറ്റിവെച്ചിരിക്കുന്നത്.
2024-25 കാലയളവിൽ 25,009 വ്യാജ സ്ഥാപനങ്ങൾ വഴി 61,545 കോടി രൂപയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ITC) വെട്ടിപ്പ് കേസുകൾ കണ്ടെത്തിയതായി ജിഎസ്ടി ഉദ്യോഗസ്ഥർ. സാമ്പത്തിക വർഷത്തിൽ കുറ്റകൃത്യത്തിൽ ഏർപ്പെട്ട 168 പേരെ അറസ്റ്റ് ചെയ്തതായും ഉദ്യോഗസ്ഥർ അറിയിച്ചു. 2023-24, 2024-25 സാമ്പത്തിക വർഷങ്ങളിലായി കേന്ദ്ര, സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥർ കണ്ടെത്തിയ ഐടിസി തട്ടിപ്പുകളെക്കുറിച്ചുള്ള ഡാറ്റ പ്രകാരം, 1.01 ലക്ഷം കോടി രൂപയിലധികം ഐടിസി തട്ടിപ്പ് നടത്തിയ 42,140 വ്യാജ സ്ഥാപനങ്ങളാണ് കണ്ടെത്തിയത്.ഈ കാലയളവിൽ 316 പേരെ ഐടിസി തട്ടിപ്പിന് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ജിഎസ്ടിക്ക് കീഴിൽ, വിതരണക്കാരിൽ നിന്നുള്ള വാങ്ങലുകൾക്ക് ബിസിനസുകൾ അടയ്ക്കുന്ന നികുതികളെയാണ് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എന്ന് വിളിക്കുന്നത്. അന്തിമ ഔട്ട്പുട്ട് നികുതി അടയ്ക്കുന്ന സമയത്ത് ഈ നികുതി ക്രെഡിറ്റ് അല്ലെങ്കിൽ കിഴിവ് ആയി ക്ലെയിം ചെയ്യാം. സത്യസന്ധമല്ലാത്ത ഘടകങ്ങൾ വഴി ഐടിസി ക്ലെയിം ചെയ്യാനും ഖജനാവിനെ വഞ്ചിക്കാനും വേണ്ടി വ്യാജ സ്ഥാപനങ്ങൾ സൃഷ്ടിക്കുന്നു. അതുകൊണ്ട് വ്യാജ ഐടിസി…
സ്വയം കുഴിച്ച കുഴികളിൽ വീണു കൊണ്ടേ ഇരിക്കുകയാണ് ബംഗ്ലാദേശ്. രാജ്യത്തിന്റെ ‘ഇന്ത്യാ വിരുദ്ധ’ മനോഭാവമാണ് ഇതിനു പ്രധാന കാരണം. ഇടക്കാല നേതാവ് മുഹമ്മദ് യൂനുസിന്റെ ഇന്ത്യാ വിരുദ്ധ തീരുമാനങ്ങൾ കാരണം ബംഗ്ലാദേശ് നാശത്തിലേക്ക് കുതിക്കുന്നു. റെഡിമെയ്ഡ് വസ്ത്ര മേഖലയെ മാത്രം ആശ്രയിച്ചാണ് ബംഗ്ലാദേശ് സമ്പദ്‌വ്യവസ്ഥ ഇപ്പോൾ മുന്നോട്ടുപോകുന്നത്. രാജ്യത്തിന്റെ മൊത്തം കയറ്റുമതിയിൽ 85 ശതമാനവും മൊത്തം ജിഡിപിയിൽ 13 ശതമാനവും സംഭാവന ചെയ്യുന്ന വ്യവസായമാണിത്. ബംഗ്ലാദേശിൽ ഏകദേശം 40 ലക്ഷം ആളുകളാണ് വസ്ത്ര വ്യവസായത്തിൽ ജോലി ചെയ്യുന്നത്. കോവിഡ് പ്രതിസന്ധിയുടെ സമയത്ത് ലോകമെമ്പാടും മാസ്കുകൾ, മെഡിക്കൽ ഗാർമെന്റ്സ്, കയ്യുറകൾ, ആശുപത്രി വസ്ത്രങ്ങൾ എന്നിവയുടെ ആവശ്യം ഉണ്ടായി. ആ സമയത്ത് ബംഗ്ലാദേശിന്റെ പക്കൽ വിൽക്കാൻ സാധനങ്ങളും ഉണ്ടായിരുന്നു. എന്നാൽ അവ വിതരണം ചെയ്യാനുള്ള മാർഗമില്ലാതെ വന്നപ്പോൾ ബംഗ്ലാദേശിനെ സഹായിക്കാൻ ഇന്ത്യ മുന്നോട്ട് വന്നു. ആ സമയത്ത്, ബംഗ്ലാദേശിലെ ഷെയ്ഖ് ഹസീന സർക്കാർ വിതരണ ശൃംഖലയ്ക്കായി ന്യൂഡൽഹിയിൽ നിന്ന് സഹായം തേടി. ബംഗ്ലാദേശിനെ സഹായിക്കുന്നതിനിടയിൽ…
ട്രെയിൻ യാത്രക്കാർക്ക് ചെറിയ റെയില്‍വേ സ്റ്റേഷനുകളിൽ നിന്നും ഇ സ്കൂട്ടറിൽ സമീപ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാൻ സംവിധാനം വരുന്നു. കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് മുതല്‍ പൊള്ളാച്ചി വരെ 15 സ്റ്റേഷനുകളില്‍ റെയില്‍വേ ഇലക്ട്രിക് ഇരുചക്രവാഹനം വാടകയ്ക്ക് നല്‍കും. ഇതോടെ ഒരു ദിവസത്തെ ആവശ്യത്തിനായും മറ്റും റെയിൽവേ സ്റ്റേഷനുകളിൽ എത്തുന്ന ട്രെയിൻ യാത്രക്കാർക്ക് സ്റ്റേഷനുകളിൽ നിന്നും മറ്റു സ്ഥലങ്ങളിൽ എത്തിപ്പെടാൻ ബുദ്ധിമുട്ടേണ്ടി വരില്ല . കോഴിക്കോട് ഉള്‍പ്പെടെ വലിയ സ്റ്റേഷനുകള്‍ക്കു പുറമെ ഫറൂഖ്, പരപ്പനങ്ങാടി പോലെ ചെറിയ സ്റ്റേഷനുകളിലും ഇലക്ട്രിക് ഇരുചക്രവാഹന സർവീസ് ഒരുക്കും. ഈ സ്റ്റേഷനുകളിൽ മണിക്കൂര്‍-ദിവസ വാടകയ്ക്കാണ് വാഹനം നല്‍കുക. സ്കൂട്ടറുകൾ ഇ ചാർജ് ചെയ്യാനുള്ള സംവിധാനം സ്റ്റേഷനുകളിൽ ഒരുക്കിക്കഴിഞ്ഞു.മംഗളുരു കേന്ദ്രമാക്കി ഇതിനായി മൊത്ത കരാർ നൽകിക്കഴിഞ്ഞു. കരാറുകാരാണ് സ്കൂട്ടറും, ചാർജിങും അടക്കം സേവനങ്ങൾ ഒരുക്കേണ്ടത് സംരംഭങ്ങളാണ്. വാഹനം സൂക്ഷിക്കാനുള്ള സ്ഥലം റെയില്‍വേ നല്‍കും. വാഹനം എടുക്കാനെത്തുന്നവരുടെ ആധാര്‍കാര്‍ഡ്, ലൈസന്‍സുള്‍പ്പെടെയുള്ള രേഖകളുടെ പരിശോധനയുണ്ടാകും. തിരുവനന്തപുരം ഡിവിഷനില്‍ എറണാകുളം,…
റോൾസ് റോയ്‌സ് പോലുള്ള ആഡംബര ഭീമന്മാരെ നേരിട്ട് വെല്ലുവിളിക്കാൻ സാധ്യതയുള്ള ഓൾ-ഇലക്ട്രിക് ജാഗ്വാർ XJയെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഓൺലൈനിൽ നിറയുന്നു. നിലവിൽ “ടൈപ്പ് 00” എന്നറിയപ്പെടുന്ന ശ്രദ്ധേയമായ സെഡാന്റെ പ്രോട്ടോടൈപ്പ് രൂപം എന്ന നിലയിലുള്ള ചിത്രങ്ങൾ അടക്കമാണ് പ്രചാരണം. പുതിയ മോഡൽ കമ്പനിയുടെ ഐക്കോണിക് കാറായ XJ യുടെ അടുത്ത തലമുറയായി വരുന്നു എന്നാണ് റിപ്പോർട്ട്. പ്രചാരണത്തിലെ സത്യാവസ്ഥയെ കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഓട്ടോമോട്ടീവ് പ്രേമികൾക്കിടയിൽ സംഭവം കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. റോൾസ് റോയ്‌സ്, ബെന്റ്ലി തുടങ്ങിയ ആഡംബര ഭീമന്മാരുമായി മത്സരിക്കാൻ ലക്ഷ്യമിട്ടുള്ള ഈ വാഹനത്തിന്റെ ഔദ്യോഗിക നാമം ഇപ്പോഴും ഊഹാപോഹങ്ങൾ നിറഞ്ഞതാണ്. ടൈപ്പ് 0, ടൈപ്പ് 1, അല്ലെങ്കിൽ ഐ-ടൈപ്പ് എന്നിവയുൾപ്പെടെയുള്ള പേരുകൾ വാഹനത്തിന് നൽകാൻ സാധ്യതകളുണ്ട്. എന്നാൽ XJ പരമ്പരയുടെ പാരമ്പര്യം ലക്ഷ്വറി വിപണിയിൽ വാഹനത്തിന് മുതൽക്കൂട്ടാകും. 2026ന്റെ അവസാന പകുതിയിൽ വാഹനത്തിന്റെ ഉത്പാദനം ആരംഭിക്കുമെന്ന് സ്രോതസ്സുകൾ സൂചിപ്പിക്കുന്നു. ഏകദേശം 770 കിലോമീറ്റർ ദൈർഘ്യമുള്ള WLTP ശ്രേണിയും അൾട്രാ-ഫാസ്റ്റ്…
മൾട്ടി ലെവൽ മാർക്കറ്റിങ് എന്നു കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് നൂറുകണക്കിന് ചോദ്യങ്ങളും സംശയങ്ങളും എത്തും. ചാനൽ അയാം മൈ ബ്രാൻഡ് മൈ പ്രൈഡിലൂടെ നെറ്റ് വർക്ക് മാർക്കറ്റിങ്ങിലെ അത്തരം സംശയങ്ങൾക്ക് മറുപടിയുമായി എത്തുകയാണ് ഈ രംഗത്ത് പിഎച്ച്ഡി നേടിയിട്ടുള്ള ഡോ. വിനോദ് നമ്പൂതിരി, നെറ്റ് വർക്ക് മാർക്കറ്റിങ്ങിന്റെ നിയമവശങ്ങൾ കൈകാര്യം ചെയ്യുന്ന അഡ്വ. ആന്റണി സെബാസ്റ്റ്യൻ എന്നിവർ. എല്ലാം നെറ്റ് വർക്ക് മാർക്കറ്റിങ് മയംനമ്മളെല്ലാം കാലങ്ങളായി പ്രതിഫലമില്ലാത്ത നെറ്റ് വർക്ക് മാർക്കറ്റിങ് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് പറയുന്നു ഡോ. വിനോദ് നമ്പൂതിരി. ഉദാഹരണത്തിന് ഒരു സിനിമ നമ്മൾ കണ്ട് ഒരു സുഹൃത്തിന് സജസ്റ്റ് ചെയ്യുന്നത് സങ്കൽപിക്കുക. ആ സുഹൃത്ത് നമ്മുടെ വാക്ക് കേട്ട് ആ സിനിമ പോയി കണ്ടാൽ അത് ഒരു തരത്തിലുള്ള പ്രതിഫലം ലഭിക്കാത്ത നെറ്റ് വർക്ക് മാർക്കറ്റിങ് ആണ്. ഈ സാഹചര്യത്തിൽ എന്തുകൊണ്ട് ഇവ പ്രൊഫഷനൽ ആയി ചെയ്തുകൂടാ എന്ന ചോദ്യം പ്രസക്തമാണ്. നമ്മൾ ഉപയോഗിക്കുന്ന ഒരു സാധനത്തെക്കുറിച്ച് നമ്മൾ മറ്റുള്ളവരോട്…
14 വയസ്സിൽ ഐപിഎൽ അരങ്ങേറ്റം നടത്തി ഏറ്റവും പ്രായം കുറഞ്ഞ ഐപിഎൽ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് രാസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശി. ലഖ്നൗ സൂപ്പർ ജയന്റ്സിന് എതിരെ നടന്ന മത്സരത്തിൽ നേരിട്ട ആദ്യ പന്ത് തന്നെ സിക്സർ പറത്തി മിന്നും പ്രകടനമാണ് വൈഭവ് കാഴ്ച വെച്ചത്. ഇതോടെ നിരവധി മേഖലകളിലെ പ്രമുഖരാണ് കൗമാര താരത്തെ അഭിനന്ദിച്ച് രംഗത്തെിയിരിക്കുന്നത്. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ അടക്കമുള്ളവർ താരത്തെ പ്രകീർത്തിച്ച് രംഗത്തെത്തി. ഒരു എട്ടാം ക്ലാസുകാരന്റെ ഐപിഎൽ അരങ്ങേറ്റം കാണാൻ ഇടയായെന്നും എന്തൊരു അരങ്ങേറ്റമാണ് ഇതെന്നുമാണ് വൈഭവിന്റെ ബാറ്റിങ് വിഡിയോ പങ്കുവെച്ച് സുന്ദർ പിച്ചൈ എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചത്. 2011 മാർച്ച് 27ന് ബിഹാറിൽ ജനിച്ച വൈഭവ് എട്ടാം വയസ്സു മുതൽ പ്രൊഫഷനൽ ക്രിക്കറ്റ് കളിക്കാൻ ആരംഭിച്ചു. എട്ടു വയസ്സിൽ തന്നെ അണ്ടർ 16 ഡിസ്ട്രിക്ട് ട്രയലുകളിൽ വൈഭവ് വൈഭവം കാണിച്ചു. 12ാം വയസ്സിൽ ബിഹാറിനു വേണ്ടി രഞ്ജി ട്രോഫി കളിച്ചാണ് വൈഭവ്…
ഇന്ത്യൻ റെയിൽവേ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെയും കണക്റ്റിവിറ്റിയുടെയും നട്ടെല്ലാണ്. റെയിൽവേയുടെ ആദ്യത്തെ സ്വകാര്യ ട്രെയിനായ തേജസ് എക്സ്പ്രസും സുസ്ഥിരമായ തുടക്കത്തിന്റെ സൂചനകൾ നൽകുന്നു. കഴിഞ്ഞ ഒക്ടോബർ വരെ തേജസ് എക്സ്പ്രസ് ഏകദേശം 70 ലക്ഷം രൂപ ലാഭം നേടിയിയതായും ടിക്കറ്റ് വിൽപ്പനയിലൂടെ ഏകദേശം 3.70 കോടി രൂപ വരുമാനം നേടിയിയെന്നും ദേശീയ മാധ്യമമായ ഇന്ത്യ.കോം റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ ലഖ്‌നൗ-ഡൽഹി തേജസ് എക്‌സ്പ്രസ്സിനെ മുൻനിർത്തിയാണ് ഇന്ത്യ.കോമിന്റെ റിപ്പോർട്ട്. ലോകോത്തര നിലവാരമുള്ള 50 റെയിൽവേ സ്റ്റേഷനുകൾ വികസിപ്പിക്കുന്നതിനും സ്വകാര്യ പാസഞ്ചർ ട്രെയിൻ ഓപ്പറേറ്റർമാർക്ക് 150 ട്രെയിനുകൾ ഓടിക്കാൻ അനുവദിക്കുന്നതിനുമുള്ള റെയിൽവേ ശ്രമത്തിന്റെ കീഴിൽ വരുന്നവയാണ് തേജസ് ട്രെയിനുകൾ. പ്രവർത്തനം ആരംഭിച്ചതിനുശേഷം ലഖ്‌നൗ-ഡൽഹി തേജസ് എക്‌സ്പ്രസ് ശരാശരി 80-85 ശതമാനം യാത്രക്കാരെ വഹിച്ചതായി റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 5 മുതൽ ഒക്ടോബർ 28 വരെ, ആഴ്ചയിൽ ആറ് ദിവസം ട്രെയിൻ ഓടിക്കുന്നതിന് ഐആർസിടിസി ചെലവഴിച്ചത് ഏകദേശം…