Author: News Desk
പൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ ടൂറിസം വിപണി പ്രയോജനപ്പെടുത്താന്‍ മലേഷ്യ എയര്‍ലൈന്‍സുമായി സഹകരിച്ച് കേരള ടൂറിസം വകുപ്പിന്റെ ഫാം ടൂര്‍ ആരംഭിച്ചു. ടൂറിസം വകുപ്പിന്റെ ലുക്ക് ഈസ്റ്റ്’ നയത്തിന്‍റെ ഭാഗമായി സംസ്ഥാന സര്‍ക്കാരും മലേഷ്യ എയര്‍ലൈന്‍സും തമ്മിലുള്ള പങ്കാളിത്തവും പ്രഖ്യാപിച്ചു. പൂർവേഷ്യൻ രാജ്യങ്ങളിൽ നിന്നും കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ എത്തിക്കുകയും, കേരളത്തിന്റെ ടൂറിസം വിപണി സാദ്ധ്യതകൾ പരമാവധി വിനിയോഗിക്കുകയുമാണ് പങ്കാളിത്തത്തിന്റെ ലക്‌ഷ്യം. പൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ പുത്തന്‍ വിപണികള്‍ കണ്ടെത്തി കൂടുതല്‍ വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി മലേഷ്യ എയര്‍ലൈന്‍സുമായി സഹകരിച്ച് ടൂറിസം വകുപ്പ് നടപ്പാക്കുന്നതാണ് പുതിയ ലുക്ക് ഈസ്റ്റ് നയം. കേരള ടൂറിസത്തിനും മലേഷ്യ എയര്‍ലൈന്‍സിനും ഗുണകരമാകുന്ന വിധത്തിലാണ് ‘ലുക്ക് ഈസ്റ്റ്’ നയം വിഭാവനം ചെയ്തിരിക്കുന്നത്. മലേഷ്യ, ഇന്തോനേഷ്യ, തായ് വാന്‍, സിംഗപ്പൂര്‍, തായ് ലന്‍ഡ്, ജപ്പാന്‍, വിയറ്റ്നാം, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ചൈ ന എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള കേരള ടൂറിസത്തിന്‍റെ സുപ്രധാന ചുവടുവയ്പ്പാണിത്. എയര്‍ലൈനുകള്‍, ഹോസ്പിറ്റാലിറ്റി…
വിഷു കളറാക്കാൻ പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളും പ്രത്യേക വിഷു കോംബോ ഗിഫ്റ്റുകളുമായി കേരള സ്റ്റാർട്ടപ്പ് മിഷനിലെ സ്റ്റാർട്ടപ്പായ ‘ഇറാലൂം’ (Iraaloom). കലാധിഷ്ഠിതമായ ആശയങ്ങൾ ബിസിനസ് തന്ത്രങ്ങളുമായി സംയോജിപ്പിച്ച് പരിസ്ഥിതി സൗഹാർദപരമായ പേർസണലൈസ്ഡ് പ്രൊഡക്റ്റ്സ്, വീട്ടുപകരണങ്ങൾ, ഓഫീസ് സ്റ്റേഷനറി വസ്തുക്കൾ, ഡിസൈനർ ബാഗുകൾ, കരകൗശല വസ്തുക്കൾ എന്നിങ്ങനെ നിരവധി ഉൽപ്പന്നങ്ങൾ സൃഷ്ടിച്ച് അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയ സംരംഭമാണ് ഇറാലൂം. വിഷുവിനോട് അനുബന്ധിച്ച് പരിസ്ഥി സൗഹാർദപരമായി കൈകൊണ്ട് നിർമിച്ച കണിക്കൊന്ന, കേരള സാരി, മുണ്ട്, തിരു ഉടയാട, നിലവിളക്ക്, പറ, ഉരുളി, നെട്ടൂർ പെട്ടി, ആറൻമുള കണ്ണാടി തുടങ്ങിയ നിരവധി ഉത്പന്നങ്ങളുമായാണ് ഇറാലൂം എത്തിയിരിക്കുന്നത്. വിഷു ഹാംപർ കോംബോ ആയും ഓരോന്നും വെവ്വേറെയായും ഇവ വാങ്ങിക്കാനാകും. ഇക്കോഫ്രണ്ട്ലി ആയാണ് ഇറാലൂം ഉത്പന്നങ്ങളുടെ നിർമാണം. ഇതോടൊപ്പം കരകൗശല വിദഗ്ധരെ ശാക്തീകരിക്കുന്നതിലും അവരുടെ ജീവിത നിലവാരം ഉയർത്തുന്നതിലും ഇറാലൂം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഉത്പന്നങ്ങൾ വാങ്ങുന്നതിനും ഇറാലൂമിനെ കുറിച്ച് കൂടുതൽ അറിയുന്നതിനുമായി www.iraloom.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
വിഷുവെത്തി. കണി കാണാൻ അയൽപ്പക്കത്തു നിന്നോ സ്വന്തം തൊടിയിൽ നിന്നോ കൊന്നപ്പൂക്കൾ പറിച്ചെടുത്തിരുന്ന കാലം കഴിഞ്ഞു. കൊന്നയെല്ലാം വിഷുവിനും മാസങ്ങൾക്കു മുൻപു തന്നെ തളിരിട്ട്, പൂവായി കൊഴിഞ്ഞും പോയി. നഗരങ്ങളിലെ ഫ്ലാറ്റ് വാസികൾക്ക് തൊടിയിലെ കൊന്ന പണ്ടേ അന്യമായിരുന്നു. ഈ അവസ്ഥയിൽ പ്ലാസ്റ്റിക്-ആർട്ടിഫിഷ്യൽ കൊന്നപ്പൂ വ്യാപകമാകുകയാണ്. കാലാവസ്ഥാ വ്യതിയാനം കാരണം വിഷുവിന് മുൻപ് തന്നെ കണിക്കൊന്ന അഥവാ കാസിയ ഫിസ്റ്റുല പൂക്കുന്നതുകൊണ്ടും നഗരങ്ങളിലെ ഫ്ലാറ്റുകളിൽ കണിക്കൊന്ന പോയിട്ട് ശീമക്കൊന്ന പോലും ഇല്ലാത്തത് കൊണ്ടുമാണ് ആർട്ടിഫിഷ്യൽ കൊന്നകൾക്ക് ആവശ്യക്കാർ ഏറുന്നത്. ഡ്യൂപ്ലിക്കേറ്റ് കണിക്കൊന്ന എന്നുപറഞ്ഞ് കളിയാക്കേണ്ട, വിഷു വിപണിയിൽ പടക്കത്തേക്കാളും ആവശ്യക്കാർ ഏറെയുള്ളത് ആർട്ടിഫിഷ്യൽ കൊന്നയ്ക്കാണ്. പ്ലാസ്റ്റിക് കണിക്കൊന്ന പരിസ്ഥിക്ക് ദോഷകരമാകും എന്നത് കൊണ്ട് പ്ലാസ്റ്റിക് അല്ലാത്ത വസ്തുക്കൾ കൊണ്ടുള്ള കണിക്കൊന്നയ്ക്കാണ് ആവശ്യക്കാർ ഏറുന്നത്. പ്രത്യേക തരം തുണിത്തരങ്ങൾ കൊണ്ടാണ് പരിസ്ഥിതി സൗഹൃദ കണിക്കൊന്നകൾ നിർമിക്കുന്നത്. ഒറിജിനലിനെ വെല്ലുന്ന തരത്തിലുള്ള ലുക്കാണ് ഇവയ്ക്കുള്ളത്. ഒരു തവണ കണിയൊരുക്കിയാലും ക്രിസ്മസ് ട്രീ ഒക്കെപ്പോലെ…
ഇന്ത്യയിലെ അതിസമ്പന്നരാണ് റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയും അദാനി ഗ്രൂപ്പിന്റെ ഗൗതം അദാനിയും. അംബാനിയുടെയും അദാനിയുടേയും മരുമക്കൾ എന്തു ചെയ്യുന്നുവെന്ന് നോക്കാം. ഒപ്പം അവരുടെ ആസ്തിയും മറ്റ് വിവരങ്ങളും അറിയാം. മുകേഷ് അംബാനിയുടെ മൂത്ത മരുമകൾ ശ്ലോക മേഹ്ത്തയ്ക്ക് 130 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്. രാജ്യത്തെ മികച്ച ഡയമണ്ട് കമ്പനിയായ റോസി ബ്ലൂ ഡയമണ്ട്സ് ഡയറക്ടർ ആണ് ശ്ലോക. യുഎസ്സിലെ പ്രിൻസ്റ്റൺ യൂനിവേഴ്സിറ്റിയിൽ നിന്ന് ആന്ത്രപ്പോളജിയിൽ ബിരുദം നേടിയ ശേഷമാണ് അവർ സംരംഭക രംഗത്തേക്ക് ഇറങ്ങിയത്. അംബാനിയുടെ രണ്ടാമത്തെ മരുമകളായ രാധിക മെർച്ചന്റിന്റെ ആസ്തി 10 കോടി രൂപയാണ്. പിതാവിന്റെ എൻകോർ ഹെൽത്ത് കെയർ എന്ന കമ്പനിയുടെ ഡയറക്ടറാണ് രാധിക. പരിധി ഷ്റോഫ് ആണ് ഗൗതം അദാനിയുടെ മൂത്ത മരുമകൾ. ലോയർ ആയ പരിധി 2013ലാണ് ഗൗതം അദാനിയുടെ മൂത്ത മകൻ കരൺ അദാനിയെ വിവാഹം കഴിച്ചത്. അദാനിയുടെ രണ്ടാമത്തെ മകൻ ജീത്ത് അദാനി അടുത്തിടെയാണ് വജ്രവ്യാപാരിയായ ജയ്മിൻ ഷായുടെ…
ലോകോത്തര സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സ്വകാര്യ റെയിൽവേ സ്റ്റേഷനാണ് മുമ്പ് ഹബീബ്ഗഞ്ച് റെയിൽവേ സ്റ്റേഷൻ എന്നറിയപ്പെട്ടിരുന്ന റാണി കമലപതി റെയിൽവേ സ്റ്റേഷൻ. മധ്യപ്രദേശിലെ ഭോപ്പാലിലുള്ള റെയിൽവേ സ്റ്റേഷൻ ഇന്ത്യയിലെ ആദ്യ സ്വകാര്യ, ലോകോത്തര റെയിൽവേ സ്റ്റേഷനാണ്. വലിയ കവേർഡ് പാർക്കിംഗ് ഏരിയ, 24X7 പവർ ബാക്കപ്പ്, കുടിവെള്ളം, എയർ കണ്ടീഷൻ ചെയ്ത ലോബി, ഓഫീസുകൾ, കടകൾ, ഹൈ സ്പീഡ് എസ്കലേറ്റർ, ലിഫ്റ്റ്, ആങ്കർ സ്റ്റോറുകൾ, ഓട്ടോമൊബൈൽ ഷോറൂമുകൾ, കൺവെൻഷൻ സെന്റർ, ഹോട്ടൽ, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങി എയർപോർട്ടിനു സമാനമായ സൗകര്യങ്ങളാണ് ഈ ലോകോത്തര റെയിൽവേ സ്റ്റേഷനിൽ ഉള്ളത്. ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകളുടെ സ്വകാര്യ മാനേജ്മെന്റിന് തുടക്കം കുറിച്ചുകൊണ്ട് 2007 ജൂൺ മാസത്തിലാണ് ഹബീബ്ഗഞ്ച് സ്റ്റേഷൻ റെയിൽവേ സ്വകാര്യവൽക്കരിച്ചത്. പൊതു-സ്വകാര്യ പങ്കാളിത്ത (PPP) മാതൃകയിലാണ് സ്റ്റേഷൻ പുനർവികസന പ്രവർത്തനങ്ങൾ നടത്തിയത്. ഇന്ത്യൻ റെയിൽവേ സ്റ്റേഷൻസ് ഡെവലപ്മെന്റ് കോർപറേഷനും (IRSDC) സ്വകാര്യ നിർമാണ കമ്പനിയായ ബൻസാൽ ഗ്രൂപ്പും ചേർന്നാണ് സ്റ്റേഷൻ…
ഡ്യൂട്ടിയ്ക്കിടെ ഭക്ഷണം കഴിക്കുന്നതിനും ടോയ്ലറ്റ് ഉപയോഗിക്കുന്നതിനും ഇടവേള നൽകണമെന്ന ലോക്കോ പൈലറ്റുമാരുടെ ദീർഘകാലമായുള്ള ആവശ്യം നിരസിച്ച് ഇന്ത്യൻ റെയിൽവേ. ഇത് സംബന്ധിച്ച ഉന്നതതല സമിതി ശുപാർശ അംഗീകരിച്ച റെയിൽവേ ബോർഡ് ഭക്ഷണത്തിനും ടോയ്ലറ്റ് ഇടവേളയ്ക്കുമായി നിയമനിർമാണം നടത്തുന്നത് പ്രായോഗികമല്ല എന്ന് വ്യക്തമാക്കി. രാജ്യമെങ്ങും ട്രെയിൻ അപകടങ്ങൾ വർധിച്ചുവരുന്ന ഘട്ടത്തിലാണ് റെയിൽവേയുടെ ഇത്തരമൊരു തീരുമാനമെന്നത് ശ്രദ്ധേയമാണ്. തീരുമാനത്തിനെതിരെ ലോക്കോ പൈലറ്റുമാരുടെ സംഘടനകളിൽ നിന്ന് വലിയ എതിർപ്പാണ് വരുന്നത്. വിശന്നിരിക്കുമ്പോഴും ടോയ്ലറ്റിൽ പോകാതെ ഇരിക്കുമ്പോഴും ശ്രദ്ധ വ്യതിചലിക്കുമെന്നും അത് കാരണം അപകടം സംഭവിക്കാമെന്നും വിദഗ്ധർ വിലയിരുത്തുന്നു. ട്രെയിൻ അപകടങ്ങൾ വർധിക്കുന്നത് മനുഷ്യപിഴവ് കൊണ്ടാണെന്നും തുടർച്ചയായി നൈറ്റ് ഡ്യൂട്ടി എടുക്കേണ്ടി വരുന്ന ലോക്കോ പൈലറ്റുമാർ അപകടം ഉണ്ടാക്കുന്നതായും റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതൊന്നും പരിഗണിക്കാതെയാണ് റെയിൽവേ ബോർഡിന്റെ തീരുമാനം. ലോക്കോ ക്യാബിനുകളിൽ ക്രൂ വോയ്സ്, വീഡിയോ റെക്കോർഡിങ് സംവിധാനം സ്ഥാപിക്കുന്നത് സ്വകാര്യതാ ലംഘനമല്ല എന്നും റെയിൽവേ ബോർഡ് നിരീക്ഷിച്ചു. എന്തെങ്കിലും അപകടം ഉണ്ടാകുമ്പോൾ ക്രൂവിനു സഹായവും പിനതുണയും…
ദേശീയ പുരസ്കാരത്തിന്റെ നിറവിൽ വയനാട്ടിൽ നിന്നുള്ള പതിനേഴു വയസ്സുകാരി ജൊവാന ജുവൽ. വയനാട്ടിലെ ആദിവാസി സ്ത്രീകൾക്കും കൗമാരക്കാർക്കും ഇടയിൽ സ്മൈലീ ഡേ എന്ന പദ്ധതിയിലൂടെ ആർത്തവാരോഗ്യം, ശുചിത്വാവബോധം എന്നിവയ്ക്കായി നടത്തിയ പ്രവർത്തനങ്ങളാണ് ജൊവാനയെ 2022-23 വർഷത്തെ യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ നാഷണൽ യൂത്ത് അവാർഡിന് അർഹയാക്കിയിരിക്കുന്നത്. പാർലമെന്റ് ഹൗസിൽവെച്ച് നടന്ന ചടങ്ങിൽ ജൊവാന പുരസ്കാരം ഏറ്റുവാങ്ങി. 2022ൽ പത്താം തരത്തിൽ പഠിക്കുമ്പോൾ മിഷൻ ഡ്രീംസ് മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തതാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് ജൊവാന പുരസ്കാരം ഏറ്റുവാങ്ങിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. പരിപാടിയുടെ ഭാഗമായി മുംബൈയിലെ ചേരികളിലെ പെൺകുട്ടികൾക്കിടയിൽ ആർത്തവ ശുചിത്വത്തെക്കുറിച്ചുള്ള അവബോധ പരിപാടികളും സൗജന്യ ആർത്തവ കിറ്റ് വിതരണവും ഉണ്ടായിരുന്നു. ഇതാണ് വയനാട്ടിലെ പിന്നോക്കാവസ്ഥയിലുള്ള സ്ത്രീകൾക്കിടയിൽ ആർത്തവ ശുചിത്വം ഉറപ്പാക്കുന്നതിനുള്ള പദ്ധതി ആരംഭിക്കാൻ പ്രചോദനമായതെന്ന് ജൊവാന പറഞ്ഞു. തുടർന്ന് 2023 ഏപ്രിൽ മാസത്തിൽ പത്താം ക്ലാസ് പരീക്ഷയ്ക്ക് ശേഷമുള്ള അവധിക്കാലത്ത് വയനാട്ടിലെ ആദിവാസി ഊരുകളിലെ പെൺകുട്ടികളിൽ ആർത്തവ ശുചിത്വ…
ഫിലിം സ്റ്റുഡിയോ ആരംഭിച്ച് ഹോളിവുഡിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രശസ്ത സംവിധായകൻ മാത്യു വോണുമായി ചേർന്നാണ് ക്രിസ്റ്റ്യാനോ യുആർ മർവ് (UR•Marv) എന്ന ഫിലിം സ്റ്റുഡിയോ ആരംഭിച്ചിരിക്കുന്നത്. ഹോളിവുഡ് നിർമാണ രംഗത്തേക്ക് കടന്നതോടെ താരത്തിന്റെ ആസ്തി സംബന്ധിച്ച കാര്യങ്ങളും വാർത്തകളിൽ നിറയുകയാണ്. സോണൽ സ്പോർട്സ് റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ ക്രിസ്റ്റ്യാനോയുടെ ആസ്തി 800 മില്യൺ ഡോളറാണ്. കഴിഞ്ഞ വർഷം മാത്രം താരത്തിന്റെ ഫുട്ബോൾ വരുമാനം 260 മില്യൺ ഡോളറാണ്. നിലവിൽ സൗദി ക്ലബ്ബായ അൽ നസ്ർ എഫ്സിക്കു വേണ്ടി കളിക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ ബിസിനസ് കാൽവെയ്പ്പാണ് യുആർ മർവ്. നൈക്കി, ടാഗ് ഹ്യൂവർ, ലൂയി വിട്ടൺ തുടങ്ങിയവയുടെ ബ്രാൻഡ് അംബാസഡറായ ക്രിസ്റ്റ്യാനോ ഇവയിൽ നിന്ന് 2 മില്യൺ ഡോളറിലധികം വരുമാനമുണ്ടാക്കുന്നു. പ്രൊഫഷനൽ ഫുട്ബോൾ കരിയറിനും ബ്രാൻഡ് എൻഡോർസ്മെന്റുകൾക്കും പുറമേ നിരവധി ബിസിനസ്സുകളും താരത്തിന്റെ ആസ്തി വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.…
കേരളത്തിന് ഇനി വൈദ്യുതി സുഗമമായി ലഭിക്കാൻ കേരളത്തിലെ ആദ്യ ബാറ്ററി എനെർജി സ്റ്റോറേജ് സിസ്റ്റം പദ്ധതി യാഥാർഥ്യത്തിലേക്ക്. 4 മണിക്കൂർ തുടർച്ചയായോ അല്ലാതെയോ വൈദ്യുതി ലഭ്യമാക്കാനാകുന്ന രാജ്യത്തെ ആദ്യ പദ്ധതിയാണിത് . പകൽ സമയത്ത് കുറഞ്ഞ വിലയ്ക്ക് സുലഭമായ വൈദ്യുതി ഉന്നതശേഷിയുള്ള ബാറ്ററികളിൽ ശേഖരിച്ച്, വൈദ്യുതി ഉപയോഗം കൂടിയ വൈകുന്നേരത്തെ പീക്ക് മണിക്കൂറുകളിൽ ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് BESS എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ബാറ്ററി എനെർജി സ്റ്റോറേജ് സിസ്റ്റം. ബെസ്സ് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതിലൂടെ സംസ്ഥാനത്തിന്റെ പീക്ക് വൈദ്യുതി ആവശ്യകതയുടെ ഒരു പങ്ക് ആഭ്യന്തര സ്റ്റോറേജിലൂടെ കണ്ടെത്താൻ കഴിയും. അതുവഴി പീക്ക് സമയത്തെ ഉയര്‍ന്ന വൈദ്യുതി വാങ്ങൽച്ചെലവ് വലിയ തോതിൽ ലാഭിക്കാനും കഴിയും. ആദ്യഘട്ടമായി കാസർഗോഡ് മൈലാട്ടി 220 kV സബ്സ്റ്റേഷനിൽ അധിക സൗരോർജ വൈദ്യുതി ശേഖരിക്കുന്ന 125 മെഗാവാട്ട് ബാറ്ററി എനെർജി സ്റ്റോറേജ് സിസ്റ്റം PPP മാതൃകയിൽ സ്ഥാപിക്കാൻ കേന്ദ്ര ഏജൻസിയായ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി KSEB കരാറായി. ഇതിനു…
കൊച്ചിയിൽ പുതിയ ടെക്ഹബ് ആരംഭിച്ച് ദുബായ് ആസ്ഥാനമായുള്ള ആഗോള ടെക്ക് കമ്പനി എഫ് 9 ഇൻഫോടെക് (F9 Infotech). കൊച്ചി പാടിവട്ടത്ത് 50 ജീവനക്കാരെ നിയമിച്ച ഓഫീസ് സൈബർ ആക്രമണങ്ങളിൽ നിന്ന് ബിസിനസുകളെ സംരക്ഷിക്കുന്നതിലും ലോകമെങ്ങുമുള്ള കമ്പനികൾക്ക് നൂതന സാങ്കേതിക പരിഹാരങ്ങൾ നൽകുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. ദുബായിക്ക് പുറമെ സൗദി അറേബ്യ, അമേരിക്ക, കാനഡ, അയർലൻഡ്, ഇന്തോനേഷ്യ, കെനിയ എന്നിവിടങ്ങളിലും എഫ് 9 ഇൻഫോടെക് ഓഫീസുകളുണ്ട്. ഗ്ലോബൽ സെന്റർ ഓഫ് എക്‌സലൻസ് (CoE), സൈബർ ഡിഫൻസ് സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റർ (SOC), റീജ്യണൽ ഹെഡ് ക്വാർട്ടേഴ്‌സ് എന്നിവയാണ് പുതിയ കേന്ദ്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പുതിയ സാങ്കേതികവിദ്യ സൃഷ്ടിക്കുന്നതിനും 24/7 സൈബർ സെക്യൂരിറ്റി ഉറപ്പാക്കുന്നതിനും എഫ് 9 ഇൻഫോടെക്കിന്റെ പുതിയ കേന്ദ്രം ഉപയോഗിക്കുമെന്ന് കമ്പനി സഹസ്ഥാപകൻ രാജേഷ് രാധാകൃഷ്ണൻ പറഞ്ഞു. മികച്ചതും വേഗതയേറിയതുമായ ടെക് സൊല്യൂഷനുകൾ ഉറപ്പാക്കുന്നതിനും കേരളത്തിലെ ജനങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പുതിയ കേന്ദ്രത്തിലൂടെ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. Dubai-based F9…