Author: News Desk
യുഎസ് വിമാന നിർമ്മാതാക്കളായ ബോയിംഗ് (Boeing) ബെംഗളൂരുവിലെ എഞ്ചിനീയറിംഗ് ടെക്നോളജി സെന്ററിൽ നിന്നും 180ലധികം ജീവനക്കാരെ പിരിച്ചു വിട്ടതായി റിപ്പോർട്ട്. ആഗോളതലത്തിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടൽ എന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ആഗോളതലത്തിൽ നിരവധി പ്രതിസന്ധികൾ നേരിടുന്ന ബോയിംഗിന് ഇന്ത്യയിൽ ഏകദേശം 7,000 ജീവനക്കാരാണ് ഉള്ളത്.’ കഴിഞ്ഞ വർഷം ബോയിംഗ് ആഗോളതലത്തിൽ ഏകദേശം 10 ശതമാനം ജീവനക്കാരുടെ എണ്ണം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി 2024 ഡിസംബറിലാണ് ബെംഗളൂരുവിലെ ബോയിംഗ് ഇന്ത്യ എഞ്ചിനീയറിംഗ് ടെക്‌നോളജി സെന്ററിലെ 180ഓളം ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. Boeing has laid off up to 180 employees at its Bengaluru-based Boeing India Engineering Technology Center as part of a global workforce reduction plan.
തൃശൂര്‍ ആസ്ഥാനമായ ബാങ്കിതര ധനകാര്യ സ്ഥാപനം മണപ്പുറം ഫിനാന്‍സില്‍ (Manappuram Finance) വൻ ഓഹരി നിക്ഷേപത്തിന് ഒരുങ്ങി യുഎസ് കമ്പനി ബെയിന്‍ ക്യാപിറ്റൽ (Bain Capital). ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ രണ്ടാമത്തെ വലിയ സ്വര്‍ണ്ണപ്പണയ കമ്പനി കൂടിയായ മണപ്പുറം ഫിനാന്‍സുമായി യുഎസ്സിലെ ബോസ്റ്റൺ ആസ്ഥാനമായുള്ള പ്രൈവറ്റ് ഇക്വിറ്റി കമ്പനിയായ ബെയിന്‍ ക്യാപിറ്റല്‍ കരാര്‍ ഒപ്പിട്ടു. കരാര്‍ പ്രകാരം മണപ്പുറം ഫിനാന്‍സിന്റെ 18 ശതമാനം ഓഹരികളാണ് ബെയിനിന് കൈമാറുക. 4,385 കോടി രൂപയുടെ ഇടപാടാണ് ഇത്. 4,385 കോടി രൂപയുടെ ഇടപാട് പൂര്‍ത്തിയാകുന്നതോടെ കമ്പനിയുടെ 18 ശതമാനം മൂല്യമുള്ള ഓഹരികളും വാറണ്ടുകളും ബെയിന്‍ ക്യാപിറ്റലിന്റെ പക്കലാകും. യുഎസ് കമ്പനിയെ ബോര്‍ഡ് പ്രാതിനിധ്യമുള്ള സംയുക്ത പ്രൊമോട്ടറായി കണക്കാക്കുമെന്ന് എക്‌സ്‌ചേഞ്ച് ഫയലിങ്ങില്‍ മണപ്പുറം ഫിനാന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. കരാറിന്റെ തുടര്‍ച്ചയായി മണപ്പുറം ഫിനാൻസ് സിഇഓയും എംഡിയുമായ വി.പി. നന്ദകുമാറിന്റേയും കുടുംബത്തിന്റേയും ഓഹരി പങ്കാളിത്തം 30 ശതമാനത്തില്‍ താഴെയായി നിലനിര്‍ത്തി 26 ശതമാനം ഓഹരികള്‍ കൂടി അധികമായി വാങ്ങാനും…
ടാറ്റ ഗ്രൂപ്പ് (Tata Group) കമ്പനികളും യുഎസ് ഇലക്ട്രിക് വാഹന ഭീമൻമാരായ ടെസ്‌ലയും (Tesla) തമ്മിലുള്ള പങ്കാളിത്തം വളർന്നുവരുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ത്യ ഇലക്ട്രിക് വാഹന നിർമാതാക്കൾക്ക് നിർണായക വിതരണ കേന്ദ്രമായി മാറുകയാണ് എന്നതിന്റെ സൂചനയാണിത്. ടാറ്റ ഓട്ടോകോമ്പ്, ടിസിഎസ്, മറ്റ് ടാറ്റ സ്ഥാപനങ്ങൾ എന്നിവ ഇലക്ട്രിക് വാഗന രംഗത്തെ വിവിധ മേഖലകളിൽ സംഭാവന ചെയ്യുന്നു. ടെസ്‌ലയിലേക്കുള്ള ഇന്ത്യൻ വിതരണങ്ങൾ 2024 സാമ്പത്തിക വർഷത്തിൽ 2 ബില്യൺ ഡോളറിലെത്തിയിരുന്നു. ചൈനയെ ആശ്രയിക്കുന്നത് കുറച്ച് ടെസ്‌ല വിതരണ ശൃംഖലകളെ വൈവിധ്യവൽക്കരിക്കുകയാണ് ടെസ്‌ലയുടെ ലക്ഷ്യം. ടാറ്റയ്ക്കു പുറമേ ടെസ്‌ല മറ്റ് ഇന്ത്യൻ ഇലക്ട്രിക് വിതരണക്കാരെ തയ്യാറാക്കുന്നുണ്ടെന്നും സൂചനയുണ്ട്. അതുടകൊണ്ടു തന്നെ ഇന്ത്യയിൽ ഉൽപ്പാദനം ആരംഭിക്കുമ്പോൾ ടെസ്‌ല കാര്യമായ നേട്ടങ്ങളും പ്രതീക്ഷിക്കുന്നു. നിലവിലുള്ള ഇന്ത്യൻ വിതരണക്കാരുമായി ടെസ്‌ല ഈ നേട്ടങ്ങൾ മുൻനിർത്തി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കോവിഡ് കാലത്തെ വിതരണ ശൃംഖലയിലെ തടസ്സങ്ങൾ ഉണ്ടായതു മുതൽ ടെസ്‌ല ആഗോള വിപണിയിൽ ബദൽ ഉറവിടങ്ങൾ തേടാൻ ശ്രമം…
കേരളത്തിൻ്റെ യാത്രയ്ക്ക് വേഗതയേകാൻ അടുത്തതായി നമോ ഭാരത് റാപ്പിഡ് റെയിൽ ട്രെയിൻ സർവീസെത്തുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം. കോഴിക്കോട് നിന്ന് കണ്ണൂർ, കാസർകോട് ഭാഗത്തേക്കുള്ള ട്രെയിൻ യാത്രാ ദുരിതം പരിഹരിക്കാൻ കോഴിക്കോട് – മംഗലാപുരം റൂട്ടിലാണ് നമോ ഭാരത് ട്രെയിൻ എന്ന വന്ദേ ഭാരത് മെട്രോ വരുമെന്ന് പ്രതീക്ഷിക്കുന്നത് . കേരളത്തിന് അനുവദിക്കുന്ന വന്ദേ ഭാരത് മെട്രോ മലബാറിന് വേണ്ടി പരിഗണിക്കണമെന്ന ആവശ്യം കേന്ദ്ര റെയിൽവേ മന്ത്രിയ്ക്ക് മുന്നിലുണ്ട്. നിലവിൽ ട്രെയിനുകളുടെ അപര്യാപ്തത കാരണം യാത്രാ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കോഴിക്കോട് – മംഗലാപുരം റൂട്ടിൽ നമോ ഭാരത് ട്രെയിൻ എത്തിയാൽ അതിവേഗ യാത്ര സാധ്യമാകും. 100-250 കിലോമീറ്റർ ദൂരത്തിനുള്ളിൽ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്നതിന് ഇൻ്റർ-സിറ്റി റെയിൽ ശൃംഖലയിൽ പ്രവർത്തിക്കുന്ന ഒരു ഹ്രസ്വ-ദൂര സർവീസാണ്. രാജ്യത്തെ തിരക്കേറിയ റൂട്ടുകളിൽ പാസഞ്ചർ ട്രെയിനുകൾക്കും മെമു ട്രെയിനുകൾക്കും പകരം നമോ ഭാരത് ട്രെയിനുകൾ ഓടിക്കാനാണ് റെയിൽവേയുടെ തീരുമാനം. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലക്കാർക്ക് നമോ ഭാരത്…
ഒരുകാലത്ത് ശതകോടീശ്വരന്മാരായിരുന്ന് പിന്നീട് പാപ്പരായിപ്പോയ നിരവധി ബിസിനസുകാരുണ്ട്. അക്കൂട്ടത്തിൽ പെടുന്ന വ്യക്തിയാണ് ഇന്ത്യൻ സ്റ്റീൽ വ്യവസായി ലക്ഷ്മി മിത്തലിന്റെ സഹോദരൻ പ്രമോദ് മിത്തൽ. ലോകത്തിലെ ഏറ്റവും വലിയ സ്റ്റീൽ, ഖനന കമ്പനി ആർസെലർ മിത്തൽ ഉടമയായ ലക്ഷ്മി മിത്തലിന്റെ ആസ്തി 18.5 ബില്യൺ ഡോളറാണ്. എന്നാൽ സഹോദരൻ പ്രമോദാകട്ടെ പാപ്പരായി കേസും മറ്റുമായി കാലം കഴിക്കുകയാണ്. ഇസ്പാറ്റ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനായിരുന്ന പ്രമോദ് മിത്തൽ ലോകത്തിലെതന്നെ അതിസമ്പന്നരായ ബിസിനസ്സുകാരിൽ ഒരാളായിരുന്നു. അമിത ചിലവുകൾക്കും ആഢംബരത്തിനും പേരുകേട്ട പ്രമോദ് 2013ൽ തന്റെ മകളുടെ വിവാഹത്തിനായി ചിലവഴിച്ചത് 550 കോടി രൂപയിലേറെയാണ്. എന്നാൽ ഏഴ് വർഷങ്ങൾക്കു ശേഷം, 2020ൽ യുകെയിലെ കോടതി പ്രമോദിനെ പാപ്പരായി പ്രഖ്യാപിക്കുകയായിരുന്നു. 2019ൽ ബോസ്നിയയിൽ വഞ്ചനാ കുറ്റം ചുമത്തി പ്രമോദ് അറസ്റ്റിലായിരുന്നു. Pramod Mittal, once worth $18.5 billion, faced financial ruin due to risky business decisions and extravagant spending. Read about his…
കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനാണ് ഷൊർണൂർ ജംഗ്ഷൻ. പാലക്കാട് ജില്ലയിലെ ഷൊർണൂരിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ ദക്ഷിണ റെയിൽവേ സോണിലെ പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലാണ് വരുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രധാന റെയിൽവേ ലൈനുകൾ കൂടിച്ചേരുന്ന സുപ്രധാന ജംഗ്ഷനാണ് ഈ സ്റ്റേഷൻ. നിലമ്പൂർ ലൈൻ, പാലക്കാട് ലൈൻ, കന്യാകുമാരി ലൈൻ, മംഗലാപുരം ലൈൻ എന്നിങ്ങനെ നാല് പ്രധാന റെയിൽവേ ലൈനുകൾ സംഗമിക്കുന്ന റെയിൽവേ ജംഗ്ഷനാണ് ഷൊർണൂർ. മലബാർ മേഖലയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിനാൽ ഷൊർണൂരിനെ “ഗെയിറ്റ് വേ ടു മലബാർ” എന്നും വിളിക്കാറുണ്ട്. 15 മിനിറ്റിലധികം ട്രെയിനുകൾ നിർത്തിയിട്ട് വൃത്തിയാക്കുന്ന ക്ലീൻ ട്രെയിൻ സ്റ്റേഷൻ പ്രവർത്തനം നടപ്പിലാക്കുന്ന കേരളത്തിലെ രണ്ടാമത്തെ സ്റ്റേഷൻ കൂടിയാണിത് (തിരുവനന്തപുരം സെൻട്രലാണ് ഇത്തരത്തിലുള്ള മറ്റൊരു സ്റ്റേഷൻ). ലിഫ്റ്റുകൾ, ഷീ ടോയ്‌ലറ്റുകൾ, ബേബി കെയർ യൂണിറ്റുകൾ തുടങ്ങിയ സൗകര്യങ്ങളും സ്റ്റേഷനിലുണ്ട്. 1862ലാണ് ഷൊർണൂർ ജംഗ്ഷൻ പ്രവർത്തനക്ഷമമാകുന്നത്. 1902ൽ ഷൊർണൂർ-എറണാകുളം പാത തുറന്നു.…
ഇന്ത്യയിൽ ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ എണ്ണത്തിൽ വൻ വർധന. 2024ൽ ഇന്ത്യയിലെ ബില്യണേർസിന്റെ എണ്ണം വർധിച്ചതായി ആഗോള പ്രോപ്പർട്ടി കൺസൾട്ടന്റായ നൈറ്റ് ഫ്രാങ്ക് പുറത്തിറക്കിയ ‘ദി വെൽത്ത് റിപ്പോർട്ട് 2025ൽ’ പറയുന്നു. ഇന്ത്യയിൽ ആകെ 191 ശതകോടീശ്വരന്മാരാണുള്ളത്. മുൻ വർഷത്തേക്കാൾ 26 ശതകോടീശ്വരൻമാരാണ് പട്ടികയിൽ ഇടം പിടിച്ചത്. 2019ൽ ശതകോടീശ്വരൻമാരുടെ എണ്ണം വെറും 7 ആയിരുന്നു. പട്ടിക പ്രകാരം ഇന്ത്യൻ ശതകോടീശ്വരന്മാരുടെ സംയോജിത സമ്പത്ത് 950 ബില്യൺ യുഎസ് ഡോളറാണ്. ഇത് ആഗോളതലത്തിൽ രാജ്യത്തെ മൂന്നാം സ്ഥാനത്ത് നിർത്തുന്നു. 5.7 ട്രില്യൺ ഡോളർ ബില്യണേർസ് സംയോജിത സമ്പത്തുമായി യുഎസ്സും 1.34 ട്രില്യൺ ഡോളറുമായി ചൈനയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. 10 മില്യൺ യുഎസ് ഡോളറിൽ കൂടുതൽ ആസ്തിയുള്ള ഇന്ത്യയിലെ ഹൈ നെറ്റ് വർത്ത് ഇൻഡിവിജ്വൽസിന്റെ (HNWIs) എണ്ണം കഴിഞ്ഞ വർഷം 6 ശതമാനം വർധിച്ച് 85,698 ആയി. മുൻ വർഷം 80,686 ആയിരുന്നു 10 മില്യൺ ഡോളറിനു മുകളിൽ ആസ്തിയുള്ള വ്യക്തികളുടെ…
ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബസുകളും ട്രക്കുകളും അവതരിപ്പിക്കുന്നതിനായി പൈലറ്റ് പദ്ധതികൾ ആരംഭിച്ചിരിക്കുകയാണ് കേന്ദ്ര ഗവൺമെന്റ്. ക്ലീൻ എനെർജി പ്രോത്സാഹിപ്പിച്ച് ലോജിസ്റ്റിക്സ് മേഖലയെ കൂടുതൽ സുസ്ഥിരമാക്കുകയാണ് ലക്ഷ്യം. നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷന്റെ കീഴിലുള്ള പദ്ധതികളിൽ വാഹനങ്ങൾ 10 വ്യത്യസ്ത റൂട്ടുകളിലായാണ് പരീക്ഷിക്കപ്പെടുക. ഹൈഡ്രജൻ ഇന്ധനമായി പ്രവർത്തിക്കുന്ന ബസുകൾക്കും ട്രക്കുകൾക്കുമായി നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷന്റെ കീഴിൽ അഞ്ച് പൈലറ്റ് പദ്ധതികളാണ് പുനരുപയോഗ ഊർജ്ജ മന്ത്രാലയം (MNRE) പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി 15 ഫ്യുവൽ സെൽ വാഹനങ്ങളും 22 ഇന്റേണൽ കമ്പഷൻ എഞ്ചിൻ (ICE) വാഹനങ്ങളും പരീക്ഷണയോട്ടം നടത്തും. ഇങ്ങനെ മൊത്തം 37 ഹൈഡ്രജൻ ബസുകളും ട്രക്കുകളുമാണ് രാജ്യവ്യാപകമായി 10 റൂട്ടുകളിലായി വിന്യസിക്കുന്നത്. ഇതോടൊപ്പം ഒൻപത് ഹൈഡ്രജൻ ഇന്ധന സ്റ്റേഷനുകൾ സ്ഥാപിക്കാനും ഗവൺമെന്റ് പദ്ധതിയുണ്ട്. ഇന്ത്യയിൽ ക്ലീൻ എനെർജി സ്വീകരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായ നീക്കം ലോജിസ്റ്റിക്സ് മേഖലയിലെ കാർബൺ എമിഷൻ കുറയ്ക്കാനും വലിയ തോതിൽ സഹായകരമാകും. ഹൈഡ്രജൻ ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകൾ പോലുള്ള…
എച്ച് 1ബി വിസയിൽ യുഎസിലെത്തി കരിയർ ആരംഭിച്ച് ശതകോടീശ്വരൻമാരായ കുടിയേറ്റക്കാരെക്കുറിച്ചുള്ള ഫോർബ്‌സ് മാസികയുടെ സമീപകാല റിപ്പോർട്ടിൽ ചുരുക്കം ചില ഇന്ത്യക്കാരേ ഉള്ളൂ. ഉന്നത വിദ്യാഭ്യാസത്തിനായി യുഎസ്സിലേക്ക് താമസം മാറിയ ഇന്നോവ സൊല്യൂഷൻസിന്റെ (Innova Solutions) സ്ഥാപകനും സിഇഒയുമായ രാജ് സർദാന അക്കൂട്ടത്തിൽ പെടുന്നു. രണ്ട് ബില്യൺ ഡോളറാണ് ഇന്നോവ സൊല്യൂഷൻസിന്റെ നിലവിലെ മൂല്യം. 1960ൽ ഡൽഹിയിലെ പഞ്ചാബി കുടുംബത്തിൽ ജനിച്ച രാജിന്റെ കുട്ടിക്കാലം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. എന്നാൽ എല്ലാ കഷ്ടപ്പാടുകൾക്കും ഇടയിലും രാജിനും സഹോദരനും മികച്ച വിദ്യാഭ്യാസം നൽകാൻ അദ്ദേഹത്തിന്റെ മാതാപിതാക്കൾ ശ്രദ്ധിച്ചു. ആ വിദ്യാഭ്യാസവും കഷ്ടപ്പെടാനുള്ള മനസ്സുമാണ് തനിക്ക് മാതാപിതാക്കളുടെ പക്കൽ നിന്നും പകർന്നുകിട്ടിയതെന്ന് അഭിമാനപൂർവം പറയുന്നു രാജ്. 1981ൽ ജോർജിയ ടെക്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടുന്നതിനായാണ് രാജ് അമേരിക്കയിലേക്കെത്തിയത്. അന്ന് കയ്യിൽ ആകെയുണ്ടായിരുന്നത് 100 ഡോളറായിരുന്നു. ബിരുദാനന്തരം രാജ് H-1 വിസ (ഇന്നത്തെ H-1B വിസയുടെ മുൻഗാമി) നേടി. തുടർന്ന് ഹൗമെറ്റ് എയ്‌റോസ്‌പേസിൽ ജോലിക്ക് കയറി.…
പ്രമേഹമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നതിനായി വിരലുകൾ കുത്തി നടത്തുന്ന ദൈനംദിന പ്രക്രിയ വേദനാജനകമാണ്. അതിനപ്പുറം ഈ ടെസ്റ്റ് അസൗകര്യകരവും അണുബാധയെക്കുറിച്ചുള്ള ആശങ്കകൾ കാരണം അപകടകരവുമാണ്. എന്നാൽ ഒരു തുള്ളി രക്തം പോലും ഇല്ലാതെ ഗ്ലൂക്കോസ് മോണിറ്ററിങ് നടത്താൻ കഴിയുന്ന പുതിയ സാധ്യതയുമായി എത്തിയിരിക്കുകയാണ് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc) ഗവേഷകർ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് വികസിപ്പിച്ച വേദന രഹിതവും സൂചി രഹിതവുമായ പ്രമേഹ പരിശോധനാ സംവിധാനം രക്ത സാമ്പിളിംഗിനേക്കാൾ പ്രകാശത്തെയും ശബ്ദത്തെയും ആശ്രയിക്കുന്നു. ഫോട്ടോഅക്കോസ്റ്റിക് സെൻസിംഗ് ഉപയോഗിച്ചുള്ള പുതിയ രീതി ചർമ്മത്തിന് കേടുപാടുകൾ വരുത്താതെ ലേസർ രശ്മികൾ ഉപയോഗിച്ച് ശരീരത്തിനുള്ളിലെ ഗ്ലൂക്കോസിന്റെ സാന്ദ്രത അളക്കുന്നു. ബയോളജിക്കൽ ടിഷ്യൂസിൽ ലേസർ പ്രകാശിക്കുമ്പോൾ പ്രകാശം ആഗിരണം ചെയ്യപ്പെടുന്നു. ഇത് ടിഷ്യൂ ചെറുതായി ചൂടാക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു. ഈ വികാസം ശബ്ദ തരംഗങ്ങളും ചെറിയ വൈബ്രേഷനുകളും സൃഷ്ടിക്കുന്നു. ഗ്ലൂക്കോസ് ഈ ശബ്ദ തരംഗങ്ങളുടെ തീവ്രത മാറ്റുമെന്നും അതുവഴി…