Author: News Desk

മുന്‍നിര നായികമാരില്‍ ഒരാളാണ് ദീപിക പദുകോണ്‍. രണ്‍വീര്‍ സിങ്ങിന്റെയും ദീപിക പദുകോണിന്റെയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ഏറെ താത്പര്യം പ്രകടിപ്പിക്കാറുമുണ്ട്. താരദമ്പതികള്‍ അടുത്തിടെ കുഞ്ഞിനെ കാത്തിരിക്കുകയാണെന്ന് അറിയിച്ചിരുന്നു. സെപ്തംബറില്‍ പുതിയ അതിഥി എത്തുമെന്നായിരുന്നു രണ്‍വീര്‍ അറിയിച്ചത്. ദീപികയുടെയും രണ്‍വീറിന്റെയും കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും. എന്നാൽ ഇതിനിടെ ദീപിക പദുകോണും രൺവീർ സിംഗും തങ്ങളുടെ ആദ്യ കുഞ്ഞിനെ സ്വാഗതം ചെയ്തു എന്നുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ദീപിക ഒരു ആൺകുഞ്ഞിന് ജന്മം നൽകിയെന്ന് സൂചിപ്പിക്കുന്ന ദമ്പതികളുടെ ചിത്രവും വൈറലായിരുന്നു. ബാംഗ്ലൂരിലെ ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങൾ എന്ന പേരിൽ ആണ് ചിത്രങ്ങൾ പ്രചരിച്ചത്. പുതിയ അതിഥി എത്തി എന്ന രീതിയിൽ ആരാധകരും ഊഹിച്ചതോടെ സോഷ്യൽ മീഡിയ നിറയെ ഈ ചിത്രങ്ങളും അനുമോദന കുറിപ്പുകളും കൊണ്ട് നിറഞ്ഞു. ഇതിന്റെ സത്യാവസ്ഥയെ കുറിച്ച് നടത്തിയ അന്വേഷണത്തിൽ ഓണലൈനിൽ പ്രചരിക്കുന്നത് കിംവദന്തികൾ ആണെന്നും എഐ ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങൾ ആണ് ദീപികയുടെ കുഞ്ഞ് എന്ന രീതിയിൽ പ്രചരിക്കുന്നത്…

Read More

2024 മാര്‍ച്ച് ഒന്നിന് ആരംഭിച്ച, യുഎഇയിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്കായുള്ള ഇന്‍ഷുറന്‍സ് സ്‌കീമില്‍ ഇതിനകം വരിക്കാരായത് 5500ഓളം പേര്‍. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഇക്കാര്യം അറിയിച്ചത്. അപകടങ്ങള്‍ മൂലമോ സ്വാഭാവിക കാരണങ്ങളാലോ ജീവനക്കാരന്‍ മരിക്കുന്ന സാഹചര്യത്തില്‍ കുടുംബങ്ങള്‍ക്ക് 75,000 ദിര്‍ഹം വരെ നഷ്ടപരിഹാരം നല്‍കുന്ന പദ്ധതിയാണിത്.  ലൈഫ് പ്രൊട്ടക്ഷന്‍ പ്ലാന്‍ (എല്‍പിപി) എന്നറിയപ്പെടുന്ന ഈ പദ്ധതി യുഎഇയിലെ 2.27 ദശലക്ഷം ബ്ലൂ കോളര്‍ തൊഴിലാളികളുടെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അവതരിപ്പിച്ചതാണെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രസ്താവനയില്‍ അറിയിച്ചു. പദ്ധതിയിൽ അംഗങ്ങളായവർ യുഎഇയിൽ മരിച്ചാൽ ഇൻഷുറൻസ് തുക കുടുംബത്തിനു ലഭിക്കും. സ്വാഭാവിക മരണത്തിനും അപകട മരണത്തിനും ഇൻഷുറൻസ് പരിരക്ഷയുണ്ട്. ഇതാണ് പദ്ധതിയുടെ ഏറ്റവും വലിയ നേട്ടം. മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്നതിനു പുറമെയാണ് ഇൻഷുറൻസ് തുക നഷ്ടപരിഹാരമായി കുടുംബത്തിനു ലഭിക്കുന്നത്. ഗർഗാഷ് ഇൻഷുറൻസ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. യുഎഇയുടെ എംപ്ലോയ്മെന്റ് വീസയുള്ള തൊഴിലാളികൾക്ക് ലോകത്ത് എവിടെയും 24 മണിക്കൂറും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. അപകടത്തിൽ…

Read More

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നാഷണൽ ഇൻസ്റ്റിട്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് – NIRF റാങ്ക്പട്ടികയിൽ മികച്ച നേട്ടം കൈവരിച്ച് കേരളത്തിലെ സർവകലാശാലകൾ. എൻ.ഐ.ടി കാലിക്കറ്റ് മൂന്നാം സ്ഥാനത്തും തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളേജ് CET 18 ആം സ്ഥാനത്തുമുണ്ട്. മാനേജ്മെൻ്റ് സ്ഥാപനങ്ങളുടെ പട്ടികയിൽ IIM കോഴിക്കോട് മൂന്നാം സ്ഥാനത്തുണ്ട്. NIRF റാങ്കിങ്ങിൽ ഉൾപ്പെട്ട ആദ്യ 300 കോളേജുകളിൽ 71 എണ്ണം കേരളത്തിൽ നിന്നുള്ളവയാണ്. അതിൽ 16 എണ്ണം ഗവൺമെന്റ് കോളേജുകളാണ്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിട്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്കിന്റെ 2024റാങ്ക് ലിസ്റ്റിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസാണ് ഒന്നാം സ്ഥാനത്ത്. തുടർച്ചയായി എട്ടാം തവണയാണ് ഐഐടി മദ്രാസ് ഈ സ്ഥാനം നേടുന്നത്. സംസ്ഥാന സർവകലാശാലകളുടെ റാങ്കിങ് പട്ടികയിൽ കേരള യൂണിവേഴ്‌സിറ്റി ഒൻപതാം സ്ഥാനവും, കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി പത്താം സ്ഥാനവും, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി പതിനൊന്നാം റാങ്കും കരസ്ഥമാക്കി. കാലിക്കറ്റ് യൂണിവേഴ്സിറ്റി  43-ാം റാങ്ക്…

Read More

യുഎസ് ഷോർട്ട്‌സെല്ലറായ ഹിൻഡൻബർഗ് റിസർച് ആണ് സോഷ്യൽ മീഡിയയിലെ രണ്ടുമൂന്നു ദിവസങ്ങളായുള്ള താരം. ഒരിടവേളയ്ക്കു ശേഷം ഹിൻഡൻബർഗ് വീണ്ടും ഇന്ത്യൻ വിപണികളെ ലക്ഷ്യമിട്ട് എത്തിയിരിക്കുകയാണ്. ആദ്യവരവിൽ അദാനി ഗ്രൂപ്പിനെ ഒന്നാകെ ഇളക്കിമറിച്ചാണ് കടന്നുപോയതെങ്കിൽ രണ്ടാം വരവ് അൽപം കൂടി കടുപ്പിച്ച് തന്നെ ആയിരുന്നു. ഇത്തവണ ഹിൻഡൻബാർഗ് ആരോപണ നിഴലിൽ ആക്കുന്നത് ഇന്ത്യൻ വിപണി റെഗുലേറ്ററായ സെബിയുടെ മേധാവി മാധബി പുരി ബുച്ചിനെ ആണ്. മാധബിയ്ക്കും ഭർത്താവിനും അദാനിയുമായി ബന്ധമുള്ള വിദേശ കമ്പനികളിൽ ഓഹരി പങ്കാളിത്തമുണ്ടെന്ന് ആയിരുന്നു ആരോപണം. അദാനി ഗ്രൂപ്പിനെതിരേ ആരോപണങ്ങൾ ഉന്നയിച്ച് ഒന്നരവർഷം പിന്നിടുമ്പോഴാണ് അടുത്ത വിവാദത്തിന് ഹിൻഡൻബർഗ് തിരികൊളിത്തിയിരിക്കുന്നത്. 2017-ൽ സ്ഥാപിതമായ ന്യൂയോർക്ക് ആസ്ഥാനമായുള്ള സാമ്പത്തിക ഗവേഷണ സ്ഥാപനമാണ് ഹിൻഡൻബർഗ് റിസർച്ച്. ഈ പ്രസ്ഥാനത്തിന്റെ സ്ഥാപകനാണ് നഥാൻ ആൻഡേഴ്സൺ. കോർപ്പറേറ്റുകളുടെ കള്ളത്തരങ്ങളും, അവിശുദ്ധ കൂട്ടുകെട്ടുകളും, കള്ളക്കളികളും പലപ്പോഴും പുറത്തുകൊണ്ടുവരുന്നതിനു പേരുകേട്ട സ്ഥാപനങ്ങളിൽ ഒന്നാണിത്. അക്കൗണ്ടിംഗ് പൊരുത്തക്കേടുകൾ, പ്രശ്നകരമായ മാനേജ്മെന്റ്, വെളിപ്പെടുത്താത്ത അനുബന്ധ- പാർട്ടി ഇടപാടുകൾ, മറ്റ് അധാർമ്മിക ബിസിനസ്…

Read More

ജനകീയപ്രക്ഷോഭത്താൽ ബംഗ്ലാദേശ് കലുഷമായപ്പോൾ ഏറ്റവും അധികം ബുദ്ധിമുട്ട് നേരിടുന്നത് ബംഗ്ലാദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് എയർവേയ്സിനു കൂടിയാണ്. യുണൈറ്റഡ് എയർവേയ്സിന്റെ വിമാനം റായ്പുർ വിമാനത്താവളത്തിൽ അടിയന്തമായി ഇറക്കിയിട്ട് ഒമ്പത് വർഷം പിന്നിടുന്നു. നാളിതുവരെ വിഷയത്തിൽ ഒരു തീരുമാനമുണ്ടാക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. ബംഗ്ലാദേശിന്റെ നിലവിലെ അവസ്ഥയിൽ എന്ത് ചെയ്യണമെന്നറിയാതിരിക്കുകയാണ് റായ്പുരിലെ വിമാനത്താവള അധികൃതർ. ഇന്ത്യയിൽ നിന്നും ഈ വിമാനം പറന്നുയരുന്നത് ഇനി ഒരു സ്വപ്നം മാത്രമായിരിക്കുമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. പറക്കാൻ യോഗ്യമല്ലാത്ത ഒരു വലിയ സ്ക്രാപ്പ് ആയി വിമാനം മാറിയിട്ടുണ്ട്. ഇത്രയും വർഷമായിട്ടും വിമാനത്തെക്കുറിച്ച കൃത്യമായൊരു പ്രതികരണം നൽകാൻ ബംഗ്ലാദേശ് തയ്യാറായിട്ടില്ല. ഇത്രയും നാളായി വിമാനം മാറ്റാനുള്ള നടപടി വിമാനക്കമ്പനിയിൽ നിന്നുമില്ലാതായതോടെ വലിയ തുക പാർക്കിങ് ചാർജായി നൽകേണ്ടതുണ്ട്. മണിക്കൂറിന് 320 രൂപയാണ് പാർക്കിങ് നിരക്ക്. ഇതിനോടകം, ഇത്രയും വർഷത്തെ തുക നാല് കോടി രൂപയായെന്നാണ് കണക്ക്. 173 യാത്രക്കാരുമായി ധാക്കയിൽ നിന്നും മസ്കറ്റിലേക്ക്…

Read More

ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള തന്ത്രപ്രധാനമായ ചെറുദ്വീപാണ് സെയ്ന്റ് മാര്‍ട്ടിന്‍. ബംഗ്ലാദേശിലെ ഒരേയൊരു പവിഴദ്വീപ്. സെയ്ന്റ് മാര്‍ട്ടിന്റെ പരമാധികാരം യു.എസിന് കൈമാറിയിരുന്നെങ്കില്‍ തനിക്ക് രാജിവെക്കേണ്ടിവരില്ലെന്ന ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പ്രസ്താവനയോടെ ദ്വീപിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അധീശത്വം സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി യു.എസിനും ചൈനയ്ക്കും ഈ ദ്വീപില്‍ കണ്ണുണ്ട്. ദ്വീപില്‍ വ്യോമതാവളം നിര്‍മിക്കാന്‍ യു.എസിന് പദ്ധതിയുണ്ടെന്ന് മുന്‍പും ഹസീന ആരോപിച്ചിരുന്നു. ബംഗ്ലാദേശിന്റെ തെക്കേയറ്റത്തെ കോക്‌സ് ബസാറിന് എട്ടുകിലോമീറ്റര്‍ അകലെയുള്ള ദ്വീപിന്, മൂന്നു ചതുരശ്രകിലോമീറ്റര്‍ ആണ് വിസ്തൃതി. 3700-ഓളം താമസക്കാരുണ്ട്. മീന്‍പിടിത്തം, നെല്‍കൃഷി, തെങ്ങുകൃഷി എന്നിവയാണ് ഇവിടത്തുകാരുടെ പ്രധാന ഉപജീവനമാര്‍ഗം. മത്സ്യ-കാര്‍ഷിക വിഭവങ്ങള്‍ മ്യാന്‍മാറിലേക്കാണ് പ്രധാനമായും കയറ്റുമതിചെയ്യുന്നത്. 1900-കളില്‍ സെയ്ന്റ് മാര്‍ട്ടിന്‍ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നു. 1937-ല്‍ മ്യാന്‍മാര്‍ വേറിട്ടശേഷവും ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിത്തുടര്‍ന്നു. 1947-ലെ വിഭജനത്തോടെ പാകിസ്താനുകീഴിലായി. 1971-ലെ യുദ്ധത്തെത്തുടര്‍ന്ന് ബംഗ്ലാദേശിനോട് കൂട്ടിച്ചേര്‍ക്കപ്പെട്ടു. ബ്രിട്ടീഷ് ഭരണകാലത്ത്, ചിറ്റഗോങ്ങിലെ ഡെപ്യൂട്ടി കമ്മീഷണർ മാർട്ടിന്‍റെ പേരിലാണ് ഈ ദ്വീപിന്…

Read More

ഏവിയേഷൻ രംഗത്ത് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമൊരുക്കുകയാണ് എറണാകുളത്തെ തൃക്കാക്കരയിലെ അർബക്സ് അക്കാഡമി (URBX). പൈലറ്റ് കോച്ചിങ്ങ് ഉൾപ്പെടെ ഏവിയേഷൻ രംഗത്ത് തൊഴിൽ വാഗ്ദാനം ചെയ്യുന്ന നിരവധി കോഴ്‌സുകൾ ആണ് അർബക്സിൽ ഉള്ളത്. പഠനശേഷം ജോലി എന്ന സ്വപ്നത്തിൽ നിൽക്കുന്നവർക്ക്, നിങ്ങളുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചുള്ള കരിയറിലേക്ക് നയിക്കുകയാണ് അർബക്സ് ചെയ്യുന്നത്. ഓരോ മേഖലയിലും പ്രാവീണ്യവും പരിചയവമുള്ള മികച്ച അധ്യാപകരുടെ സേവനത്തോടെ നൽകുന്ന കോഴ്‌സുകളിൽ, പഠന ശേഷം ജോലിയും വാഗ്ദാനം ചെയ്യുന്നുണ്ട്. കേരളത്തിലെ ആദ്യത്തെ ഇൻഡസ്ട്രി ഇന്റഗ്രെറ്റഡ് ക്യാംപസ് എന്ന പ്രത്യേകതയും അർബക്‌സിനുണ്ട്. പുതിയതായി ആരംഭിച്ച നോളജ് പാർക്കിന്റെയും ഏവിയേഷൻ അക്കാഡമിയുടെയും ഉത്‌ഘാടനം നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. വളരെ അഭിമാനകരമായ ഒരു സന്ദർഭം ആണിതെന്നും കേരളത്തിൽ തന്നെ പൈലറ്റ് പരിശീലനത്തിനുള്ള ഒരു സ്ഥാപനം, എല്ലാവിധ ആധുനിക സൗകര്യങ്ങളോടെയും ഈ മേഖലയിൽ അനുഭവ സമ്പത്തുള്ള അധ്യാപകരുടെയും പിന്തുണയോടെ ആരംഭിക്കുന്നതിൽ സന്തോഷം ഉണ്ട് എന്നും ചടങ്ങ് ഉത്‌ഘാടനം ചെയ്തുകൊണ്ട്…

Read More

നിരവധി പ്രതിബന്ധങ്ങളെ തരണം ചെയ്ത് ജീവിതത്തിൽ വിജയം കൈവരിച്ച നിരവധി ആളുകൾ നമുക്ക് ചുറ്റും ഉണ്ട്. അവരിൽ ഒരാൾ ആണ് ഹൈദരാബാദില്‍ ഓട്ടോ ഓടിച്ച് നടന്ന മുഹമ്മദ് ഖൗസിന്റെ മകനായ മുഹമ്മദ് സിറാജ്. ഇങ്ങിനെ പറഞ്ഞാൽ മനസിലായില്ലെങ്കിലും ഇന്ത്യൻ കിക്കറ്റ് ടീമിന്റെ വിശ്വസ്തനായ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജ് എന്ന് കേട്ടാൽ എല്ലാവർക്കും ആളെ മനസിലാവും. സിറാജ് ഇപ്പോഴിതാ തന്റെ സ്വപ്നവാഹനം സ്വന്തമാക്കിയതിന് ശേഷം കുറിച്ച വാക്കുകൾ ഇങ്ങിനെ ആണ് “സ്വപ്നങ്ങൾക്ക് അതിരുകൾ നിശ്ചയിക്കാതിരിക്കുക, അത് നിങ്ങളെ കൂടുതൽ കഠിനാധ്വാനികളും പരിശ്രമശാലികളുമാക്കും”. റേഞ്ച് റോവർ എസ് യു വി യാണ് താരത്തിന്റെ ഗാരിജിലേക്കു എത്തിയിരിക്കുന്ന പുതിയ വാഹനം. സിറാജ് തന്നെയാണ് വാഹനം സ്വന്തമാക്കിയ വിശേഷവും ഡെലിവറി സ്വീകരിച്ചതിനു ശേഷമുള്ള ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. റേഞ്ച് റോവർ എസ് യു വിയുടെ ഏതു വേരിയന്റ് ആണെന്ന് വ്യക്തമല്ല. 2.98 കോടി രൂപ മുതലാണ് വാഹനത്തിന്റെ ബേസ് വേരിയന്റിന് വില ആരംഭിക്കുന്നത്.…

Read More

മൂകാംബിക ദർശനം പ്ലാൻ ചെയ്യുന്നവർ ആണോ നിങ്ങൾ? എങ്കിൽ ഇതാ നിങ്ങൾക്കായൊരു സുവർണാവസരം ഒരുക്കിയിരിക്കുകയാണ് കെഎസ്ആർടിസി. കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശന തീർത്ഥാടനയാത്ര ആഗസ്റ്റ് 16 മുതല്‍ ആരംഭിക്കും. കണ്ണൂർ യൂണിറ്റിൽ നിന്നുള്ള സുപ്പർ ഡീലക്സ് ബസ്സിൽ രാത്രി 08.30 പുറപ്പെട്ടു പുലർച്ചെ 04.00 മണിക്ക് കൊല്ലൂരിൽ എത്തുന്ന രീതിയിൽ ആണ് ട്രിപ്പ് പ്ലാൻ ചെയ്തിരിക്കുന്നത്. ഫ്രഷ്അപ് ആയി ക്ഷേത്ര ദർശനം നടത്തിയതിനു ശേഷം 8 മണിയോടെ കുടജാദ്രിയിലേക്ക് ജീപ്പിൽ യാത്ര തിരിക്കും. ഉച്ചയ്ക്ക് വീണ്ടും കൊല്ലൂരിലേക്ക് തിരിച്ചു വന്നു ഉച്ചയ്ക്കും വൈകുന്നേരവും ക്ഷേത്ര ദർശനത്തിന് സൗകര്യം ഉണ്ടായിരിക്കും. തുടർന്നു ഞായറാഴ്ച രാവിലെ 5.30 നു പുറപ്പെട്ടു ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം, മധൂർ ശിവ ക്ഷേത്രം, അനന്തപുര മഹാ വിഷ്ണു ക്ഷേത്രം എന്നിവ ദർശിച്ചു വൈകുന്നേരം ബേക്കൽ കോട്ടയിൽ എത്തിച്ചേരുന്ന രീതിയിലാണ് പാക്കേജ് തയ്യാറാക്കിയിട്ടുള്ളത്. തീർഥാടനയാത്രയുടെ വിവരങ്ങളെ കുറിച്ചറിയുന്നതിനും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും ബന്ധപ്പെടുക.കെ…

Read More

ഒരു ജോലിക്കായുള്ള നെട്ടോട്ടത്തിലാണോ? വിവിധ ജില്ലകളിലെ സ്കൂൾ/കോളജ്, മറ്റു പ്രമുഖ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഒട്ടേറെ ഒഴിവുകളിൽ നിരവധി അവസരങ്ങൾ. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഉടൻ അപേക്ഷിക്കാം. എൻജിനീയർ/ ഓവർസിയർ തിരുവനന്തപുരം∙പട്ടികവർഗ വികസന വകുപ്പിൽ അക്രഡിറ്റഡ് എൻജിനീയർ/ ഓവർസിയറുടെ താൽകാലിക നിയമനം. യോഗ്യത: ഐടി/ബിടെക്/എംഎസ്‌സി കംപ്യൂട്ടർ സയൻസ്, ബിസിഎ/കംപ്യൂട്ടർ സയൻസ് ഡിപ്ലോമ. പട്ടികവർഗക്കാർക്കാണ് അവസരം. ഓഗസ്റ്റ് 19വരെ അപേക്ഷിക്കാം. www.stdd.kerala.gov.in ഓഫിസർ/മാനേജർ തിരുവനന്തപുരം∙ കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ ചീഫ് ഫിനാൻസ് ഒാഫിസർ, മാനേജർ, അസിസ്റ്റന്റ്, അസിസ്റ്റന്റ് മാനേജർ (സിസ്റ്റം അഡ്മിൻ) ഒഴിവിൽ കരാർ നിയമനം. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 24 വരെ. www.cmd.kerala.gov.in ടീച്ചിങ് അസോഷ്യേറ്റ് തിരുവനന്തപുരം∙ടൂറിസം വകുപ്പിന്റെ കോവളം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയിൽ ടീച്ചിങ് അസോഷ്യേറ്റിന്റെ 4ഒഴിവ്. ഇന്റർവ്യൂ ഓഗസ്റ്റ് 14ന്. www.ihmctkovalam.ac.in അസി. എൻജിനീയർ തിരുവനന്തപുരം ∙റീജനൽ കോഓപ്പറേറ്റീവ് മിൽക് പ്രൊഡ്യൂസേഴ്സ് യൂണിയനിൽ ഒരു അസിസ്റ്റന്റ് എൻജിനീയർ ഒഴിവ്. ഇന്റർവ്യൂ ഓഗസ്റ്റ് 13ന്. യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ…

Read More