Author: News Desk
ചൈനയിലെ ഏറ്റവും ധനികനായ വ്യക്തിയായി ബൈറ്റ്ഡാൻസ് സഹസ്ഥാപകൻ ഷാങ് യിമ്മിങ്. വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോം ടിക്ടോക്കിന്റെ മാതൃകമ്പനിയാണ് ബൈറ്റ്ഡാൻസ്. ഫോർബ്‌സ് പട്ടിക പ്രകാരം 65.5 ബില്യൺ ഡോളർ ആണ് യിമ്മിങ്ങിന്റെ ആസ്തി. ടിക് ടോക്കിന്റെ 21 ശതമാനം ഓഹരിയിൽ നിന്നാണ് 41കാരനായ യിമ്മിങ്ങിന്റെ ആസ്തി വർധിക്കുന്നത്. 2021 വരെ അദ്ദേഹം ബൈറ്റ്ഡാൻസിന്റെ ചെയർമാനും സിഇഒയും ആയിരുന്നു. നിലവിൽ യിമ്മിങ് ഷാങ് കമ്പനിയുടെ എഐ രംഗത്താണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2012ൽ 29ആം വയസ്സിൽ ബീജിംഗിലെ ചെറിയ അപ്പാർട്ട്മെന്റിലാണ് യിമ്മിങ് ബൈറ്റ്ഡാൻസ് ആരംഭിച്ചത്. സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ് രംഗത്തു നിന്നാണ് അദ്ദേഹം സംരംഭക ലോകത്തേക്ക് എത്തിയത്. മുന്നോട്ടുള്ള കാലത്ത് വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള പ്രധാന മാർഗമായി ഫോണുകൾ മാറുമെന്നുള്ള ചിന്തയാണ് ബൈറ്റ് ഡാൻസിന്റെ പിറവിക്കു പിന്നിൽ. ടിയാൻജിനിലെ നങ്കായ് സർവകലാശാലയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ യിമ്മിങ് ബിരുദാനന്തരം മൈക്രോസോഫ്റ്റിൽ ചേർന്നു. എന്നാൽ മൈക്രോസോഫ്റ്റിലെ ജോലി ബോറടിപ്പിച്ചതോടെ അദ്ദേഹം ഏകദേശം ആറ് മാസങ്ങൾക്കു ശേഷം ജോലി രാജിവെച്ചു. ബൈറ്റ്ഡാൻസ്…
ഹലാലിനു ബദലായി മൽഹാർ മീറ്റുമായി എത്തിയ മഹാരാഷ്ട്രയുടെ നിലപാട് വാർത്തയിൽ ഇടംപിടിച്ചിരുന്നു. ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള മട്ടൻ കടകൾക്ക് മൽഹാർ സർട്ടിഫിക്കറ്റ് നൽകുമെന്നാണ് മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണെ കഴിഞ്ഞ ദിവസം പറഞ്ഞത്. ഹലാൽ സർട്ടിഫിക്കറ്റിന് ബദലാണ് മൽഹാർ സർട്ടിഫിക്കറ്റ്. 100% ഹിന്ദു ഉടമസ്ഥതയിലുള്ള മട്ടൺ ഷോപ്പുകളാണ് എന്നാണ് മൽഹാർ സർട്ടിഫിക്കേഷൻ കൊണ്ട് മഹാരാഷ്ട്ര ഉദ്ദേശിക്കുന്നത്. ‘ജട്ക’ മട്ടൺ വിൽക്കുന്ന ഹിന്ദു കടയുടമകൾക്ക് ‘മൽഹാർ സർട്ടിഫിക്കേഷൻ’ നൽകുമെന്നും എല്ലാ ജട്ക മട്ടൻ കടകളും സർട്ടിഫിക്കറ്റിനു വേണ്ടി റജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദു ഉപഭോക്താക്കൾ ഈ സർട്ടിഫിക്കേഷൻ ഉള്ള വിൽപ്പനക്കാരിൽ നിന്ന് മാത്രം മട്ടൺ വാങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കടകൾ ഹിന്ദുക്കൾ ആണ് നടത്തുന്നതെന്നും ജട്ക മാംസമാണ് വിൽക്കുന്നതെന്നുമുള്ളതിന്റെ തെളിവാണ് മൽഹാർ സർട്ടിഫിക്കറ്റ്. മൃഗങ്ങളെ ഒറ്റയടിക്ക് കൊന്നാണ് ജട്ക മാംസം തയ്യാറാക്കുക. ഹലാൽ മാംസം എന്ന ഇസ്ലാമിക രീതിയിൽ നിന്നും വിഭിന്നമാണിത്. ജട്ക രീതി മൃഗങ്ങളെ ദീർഘനേരം കഷ്ടപ്പെടുത്താതെ തൽക്ഷണം…
ഇന്ത്യയിലെ മുൻനിര കാർ നിർമ്മാതാക്കളിൽ ഒന്നായ ടാറ്റ മോട്ടോഴ്‌സിന്റെ ഏറ്റവും ഗംഭീര വാഹനങ്ങളിലൊന്നാണ് ടാറ്റ പഞ്ച് ഇവി. ഇലക്ട്രിക് വാഹന വിപ്ലവത്തിനാണ് ഈ ഇവി കോംപാക്റ്റ് എസ്‌യുവി തുടക്കം കുറിച്ചത്. വേഗത, സ്റ്റൈൽ, ഇക്കോ എനെർജി എന്നിവ കൊണ്ട് സിറ്റി ഡ്രൈവിംഗിൽ ഗെയിം-ചേഞ്ചർ ആണ് പഞ്ച് ഇവി. സ്റ്റൈലിഷ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, സ്‌പോർട്ടി സിലൗറ്റ് എന്നിങ്ങനെ സ്റ്റൈലിഷ് ആയാണ് പഞ്ച് ഇവി എത്തിയത്. ഉൾവശത്ത് പ്രീമിയം, ടെക്കി ക്യാബിനാണ് പഞ്ച് ഇവിയുടെ സവിശേഷത. മിനിമലിസ്റ്റ് ഡാഷ്‌ബോർഡിൽ ഉപയോഗിക്കാൻ എളുപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം സുഖകരമായ കണക്റ്റഡ് റൈഡിംഗ് അനുഭവം നൽകുന്നു. നൂതന ടാറ്റ സിപ്‌ട്രോൺ ഇവി സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പഞ്ച് ഇവി നിശബ്ദവും വേഗത്തിലുള്ളതുമായ യാത്രാനുഭവം നൽകുന്നു. 265 മുതൽ 365 കിലോമീറ്റർ വരെയാണ് വാഹനത്തിന് കമ്പനി അവകാശപ്പെടുന്ന റെയ്ഞ്ച്. റീജനറേറ്റീവ് ബ്രേക്കിംഗ്, മൾട്ടി എയർ ബാഗുകൾ തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങളും വാഹനത്തിനുണ്ട്. ചാർജിംഗ് നെറ്റ്‌വർക്കുകളുടെ അഭാവമാണ് ഇലക്ട്രിക് വാഹന ഉടമകൾക്ക്…
ശ്രീലങ്കയിൽ പുതിയ പാസഞ്ചർ വാഹനങ്ങൾ പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്. ഡിമോയുമായി (DIMO) സഹകരിച്ചാണ് ഇന്റേണൽ കംബസ്റ്റൻ എഞ്ചിൻ (ICE) വാഹനങ്ങളും ടാറ്റ പഞ്ച്, നെക്‌സോൺ, കർവ്വ് എസ്‌യുവികൾ, Tiago ഉൾപ്പെടുന്ന ഇലക്ട്രിക് വാഹനങ്ങളും (EV) ടാറ്റ ശ്രീലങ്കയിൽ പുറത്തിറക്കിയിരിക്കുന്നത്. ടാറ്റയുടെ അന്താരാഷ്ട്ര ബിസിനസ് തന്ത്രത്തിലെ പുതിയ അധ്യായം എന്നാണ് ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് ഇന്റർനാഷണൽ ബിസിനസ് മേധാവി യാഷ് ഖണ്ഡേൽവാൾ ലോഞ്ചിനെ വിശേഷിപ്പിച്ചത്. ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽ ഇതിനകം അവതരിപ്പിച്ച Tiago.evൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചാണ് ടാറ്റയുടെ ശ്രീലങ്കാ പ്രവേശനം. ഡിസൈൻ, സവിശേഷതകൾ, സുരക്ഷ, വിൽപ്പനാനന്തര പിന്തുണ എന്നിവ സംയോജിപ്പിച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. Tata Motors, in collaboration with DIMO, launches a new range of ICE and EV passenger vehicles in Sri Lanka, reinforcing its commitment to sustainable mobility.
ദേശീയപാതകളിലെ ടോൾ പിരിവ് നിർത്തില്ലെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. കഴിഞ്ഞ ദിവസം രാജ്യസഭയിൽ സംസാരിക്കവേ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടോൾ ബൂത്തുകൾ കുറയ്ക്കുന്നതിനോ അടയ്ക്കുന്നതിനോ വേണ്ടി ഫീ പ്ലാസകളിൽ ഓഡിറ്റ് നടത്തേണ്ട ആവശ്യമില്ലെന്നും ടോളുകൾ സ്ഥിരമായി പിരിക്കുമെന്നും അദ്ദേഹം രാജ്യസഭയെ അറിയിച്ചു. രാജ്യത്തുടനീളമുള്ള ടോൾ പ്ലാസകളിൽ നിക്ഷേപിച്ചതും നേടിയതുമായ തുക വിശകലനം ചെയ്യുന്നതിനായി എന്തെങ്കിലും ഓഡിറ്റ് നടത്തിയിട്ടുണ്ടോ എന്ന് തമിഴ്‌നാട്ടിൽ നിന്നുള്ള ഡിഎംകെ രാജ്യസഭാ എംപി പി. വിൽസന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ദേശീയ പാതകളിലെ ഫീ പ്ലാസകളിൽ ഉപയോക്തൃ ഫീസ് സ്ഥിരമായി ഈടാക്കുന്നു. ഫീ പ്ലാസ കുറയ്ക്കുന്നതിനോ അടച്ചുപൂട്ടുന്നതിനോ നിക്ഷേപിച്ച തുകയും നേടിയ തുകയും സംബന്ധിച്ച് ഫീ പ്ലാസകൾ ഓഡിറ്റ് ചെയ്യേണ്ടതിന്റെയോ ആവശ്യകത ഉയർന്നുവരുന്നില്ല. 2008ലെ നാഷണൽ ഹൈവേ ഫീസ് (നിരക്കുകളും പിരിവും നിർണ്ണയിക്കൽ) ചട്ടം അനുസരിച്ച് കരാർ പ്രകാരം വിജ്ഞാപനം ചെയ്ത ഫീസ് കൺസെഷൻ കാലയളവ് അവസാനിക്കുന്നതുവരെ ഈടാക്കാവുന്നതാണ്.…
താരദമ്പതികളായ നയൻതാരയേയും വിഘ്നേഷ് ശിവനേയും ദക്ഷിണേന്ത്യൻ വിപണിയുടെ ബ്രാൻഡ് അംബാസഡർമാരാക്കി ഹാവൽസ് (Havells). ഈ പങ്കാളിത്തം ഹാവൽസിന്റെ ജനപ്രീതി ഉപഭോക്താക്കളിൽ ശക്തിപ്പെടുത്തുമെന്ന് ഹാവൽസ് ഇന്ത്യ സെയിൽസ് പ്രസിഡന്റ് പരാഗ് ഭട്നാഗർ പറഞ്ഞു. മികവ് പുലർത്തുന്നതിനുള്ള പ്രതിബദ്ധത സ്വാധീനം വർദ്ധിപ്പിക്കാൻ കഴിയുന്ന പങ്കാളിത്തങ്ങൾ തേടാൻ കമ്പനിയെ പ്രേരിപ്പിക്കുന്നു. നയൻതാരയും വിഘ്നേഷ് ശിവനും ആകർഷണീയത, സർഗ്ഗാത്മകത, വിശ്വാസ്യത എന്നിവയുടെ സവിശേഷ രൂപമാണ്. കമ്പനിയെ ഉപഭോക്താക്കളുമായി കൂടുതൽ ബന്ധിപ്പിക്കാൻ പങ്കാളിത്തത്തോടെ സാധിക്കും. ഈ സഹകരണം ദക്ഷിണേന്ത്യയിലെ കമ്പനിയുടെ സാന്നിധ്യം ശക്തിപ്പെടുത്തും. വളർച്ചയുടെ പുതിയ വഴികൾ കണ്ടെത്താനും ഇന്ത്യയിലുടനീളമുള്ള വൈവിധ്യമാർന്ന പ്രേക്ഷകരുമായുള്ള ബന്ധം ശക്തിപ്പെടുത്താനും പങ്കാളിത്തം അനുവദിക്കും-അദ്ദേഹം പറഞ്ഞു. Havells signs Nayanthara and Vignesh Shivan as brand ambassadors for the South Indian market, leveraging their strong regional influence to enhance consumer engagement.
നിർദ്ദിഷ്ട ആറ് വരി അരൂർ-ഇടപ്പള്ളി എലിവേറ്റഡ് ഹൈവേ പദ്ധതിയുടെ അലൈൻമെന്റ് പുനഃക്രമീകരിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) പ്രൊജക്റ്റ് കൺസൾട്ടന്റിനോട് ആവശ്യപ്പെട്ടു. നിലവിലെ വിശദ പദ്ധതി രേഖയിൽ (DPR) പാലാരിവട്ടം ബൈപാസ് ജംഗ്ഷൻ വഴി കടന്നുപോകുന്ന കൊച്ചി മെട്രോ വയഡക്റ്റ് കണക്കിലെടുക്കാത്തതിനാലാണ് ഡിപിആറിൽ മാറ്റം വരുത്താനുള്ള നിർദേശം. ആവശ്യമായ മാറ്റങ്ങൾ ഉൾപ്പെടുത്തി അലൈൻമെന്റ് പരിഷ്കരിക്കാനും ഒരു മാസത്തിനുള്ളിൽ സമർപ്പിക്കാനും ഡിപിആർ കൺസൾട്ടന്റിനോട് നിർദ്ദേശിച്ചതായി മുതിർന്ന എൻഎച്ച്എഐയി ഉദ്യോഗസ്ഥൻ പറഞ്ഞു. ജെഎൽഎൻ സ്റ്റേഡിയത്തെയും ഇൻഫോപാർക്കിനെയും ബന്ധിപ്പിക്കുന്ന, നിർമ്മാണത്തിലിരിക്കുന്ന രണ്ടാം ഘട്ടത്തിലെ മെട്രോ വയഡക്ട് പാലാരിവട്ടം ഫ്ലൈഓവറിന് മുകളിലൂടെ കടന്നുപോകുന്നുണ്ട്. രണ്ടാം ഘട്ടത്തിലെ ഏറ്റവും ഉയർന്ന ഭാഗങ്ങളിൽ ഒന്നായിരിക്കും ഇത്. ഫ്ലൈഓവറിന് മുകളിലുള്ള മെട്രോ വയഡക്റ്റ് സുഗമമാക്കുന്നതിന് 60 മീറ്റർ ദൈർഘ്യമുള്ള പ്രത്യേക സ്റ്റീൽ സ്പാൻ നിർമ്മിക്കെമ്നന് കെഎംആർഎൽ ഉദ്യോഗസ്ഥൻ അറിയിച്ചിട്ടുണ്ട്. 11.17 കിലോമീറ്റർ നീളമുള്ള പിങ്ക് ലൈനിലെ ഏറ്റവും ഉയർന്ന സ്ഥലമാണ് പാലാരിവട്ടം ബൈപാസ് ജംഗ്ഷൻ വഴി കടന്നുപോകുന്ന കൊച്ചി…
നിലവിലെ വിവരങ്ങൾ വെച്ച് നോക്കുമ്പോൾ ഇന്ത്യയിലേക്കെത്തുന്ന ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനം ചിലവേറിയതാകും എന്ന് റിപ്പോർട്ട്. കമ്പനി ഇതുവരെ ഔദ്യോഗിക നിരക്ക് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും നിലവിലെ സേവനദാതാക്കളേക്കാൾ പതിന്മടങ്ങ് ചിലവേറിയതാകും സ്റ്റാർലിങ്കിന്റെ ഇന്ത്യയിലെ സേവനങ്ങളെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്റ്റാർലിങ്ക് 50-200 MBPS വേഗത വാഗ്ദാനം ചെയ്യുമ്പോൾ ഭാരതി എയർടെൽ, റിലയൻസ് ജിയോ എന്നിവയ്ക്ക് 100-200 MBPS ആണ് വേഗത. എന്നാൽ സ്റ്റാർലിങ്ക് സേവനം ആരംഭിക്കാനുള്ള ചിലവ് (Initial upfront fees) 52242 രൂപയാണ്. എയർടെല്ലിലും ജിയോയ്ക്കും ഇത് വെറും 1000 രൂപ മാത്രമാണ്. മാസനിരക്കിന്റെ കാര്യത്തിലും സ്റ്റാർലിങ്കിനെ തൊട്ടാൽ പൊള്ളും. 10469 രൂപയാണ് സ്റ്റാർലിങ്കിന്റെ മാസനിരക്ക് വരിക. എയർടെല്ലിൽ മാസ നിരക്ക് 799 മുതൽ 999 രൂപയും ജിയോയ്ക്ക് 699 മുതൽ 999 രൂപ വരെയുമാണ്. വിദേശ സേവന ദാതാക്കൾ ആയതുകൊണ്ടു തന്നെ സ്റ്റാർലിങ്കിൽ 30 ശതമാനം വരെ നികുതി ചിലവും വരും. എയർടെല്ലിനും ജിയോയ്ക്കും നികുതി 18…
അൾട്രാവയലറ്റ് വികിരണത്തിന്റെ അളവ് ഉയർന്നതായി കണ്ടെത്തിയതിനെ തുടർന്ന് പാലക്കാട് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. പാലക്കാട്, മലപ്പുറം ജില്ലകൾക്കായി തൃത്താല, പൊന്നാനി എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അൾട്രാവയലറ്റ് (UV) മീറ്ററുകൾ പരിശോധിച്ചപ്പോൾ ജില്ലയിലെ അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് 11 എന്ന് രേഖപ്പെടുത്തിയതായി ദുരന്ത നിവാരണ അതോറിറ്റി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് ചർമ്മരോഗങ്ങൾ, നേത്രരോഗങ്ങൾ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾ മതിയായ സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ജില്ലയിൽ രാവിലെ 10നും ഉച്ചകഴിഞ്ഞ് 3നും ഇടയിലാണ് ഏറ്റവും ഉയർന്ന യുവി തോത് രേഖപ്പെടുത്തിയത്. ഈ സമയങ്ങളിൽദീർഘനേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിൽ ഏർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമ രോഗമുള്ളവർ, നേത്രരോഗമുള്ളവർ, കാൻസർ രോഗികൾ, ദുർബലമായ…
ബഹിരാകാശത്ത് നിന്ന് ഇന്ത്യയിലെ ഏറ്റവും വിദൂര കോണുകളിലേക്ക് പോലും അതിവേഗ ഇന്റർനെറ്റ് സേവനത്തിന് ഒരുങ്ങുകയാണ് സ്റ്റാർലിങ്ക്. കേബിൾ വഴി എത്താനാകാത്ത ഇടങ്ങളിലേക്ക് 200 Mbps വരെ വേഗതയുള്ള ഇന്റർനെറ്റ് എത്തിക്കുന്നതിലൂടെ സ്റ്റാർലിങ്ക് ഇന്ത്യൻ ഗ്രാമങ്ങളെ ശാക്തീകരിക്കും. എന്നാൽ സ്റ്റാർലിങ്കിന്റെ ഔദ്യോഗിക നിരക്കുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ഉപകരണങ്ങളും സേവന നിരക്കുകളും ഉൾപ്പെടെ ആദ്യ വർഷത്തെ ചിലവ് ₹1.58 ലക്ഷം വരെ വരും എന്ന് മുൻപ് റിപ്പോർട്ട് ഉണ്ടായിരുന്നു. റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നീ കമ്പനികളുമായി സഹകരിച്ചാണ് സ്റ്റാർലിങ്ക് ഇന്ത്യയിൽ സാറ്റലൈറ്റ് ഇൻറർനെറ്റ് സേവനം നൽകുക. ഇന്ത്യയുടെ അയൽരാജ്യമായ ഭൂട്ടാനിൽ 23 Mbps മുതൽ 100 Mbps വരെ വേഗതയുള്ള സ്റ്റാർലിങ്ക് സേവനത്തിന് 3500 രൂപ മുതലാണ് നിരക്ക്. വിദേശ ഡിജിറ്റൽ സേവനങ്ങൾക്ക് ഇന്ത്യയിൽ ഉയർന്ന നികുതി ഉള്ളതിനാൽ രാജ്യത്തെ സ്റ്റാർലിങ്ക് പ്ലാനുകൾ ഭൂട്ടാനേക്കാൾ അൽപ്പം കൂടുതലായിരിക്കാൻ സാധ്യതയുണ്ട്. ഇലോൺ മസ്‌കിന്റെ LEO ഉപഗ്രഹങ്ങൾക്ക് 20-30 ms ലേറ്റൻസിയോടെ മിന്നൽ വേഗത്തിലുള്ള…