Author: News Desk
തൊഴിൽ അന്വേഷകനിൽ നിന്ന് തൊഴിൽ ദാതാവായുള്ള മാറ്റത്തിന് അനുകൂലമായ ഒരു സംരംഭക അന്തരീക്ഷം 2024ൽ കേരളത്തിൽ രൂപപ്പെട്ടുകഴിഞ്ഞു. ഇടതു സർക്കാർ നടപ്പാക്കിയ സംരംഭക വർഷം പദ്ധതി വിജയകരമായിരുന്നു. അതിന്റെ തുടർ പദ്ധതികൾ ഇക്കൊല്ലവും സജീവമാണ്. ഈ സാഹചര്യം ഉപയോഗപ്പെടുത്താൻ, സംസ്ഥാന സർക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി അഞ്ച് സ്വയംതൊഴിൽ പദ്ധതികളാണ് നിലവിലുള്ളത്. ഗ്രൂപ്പ് സംരംഭങ്ങൾ ആരംഭിക്കുന്നതിന് മൾട്ടിപർപ്പസ് ജോബ് ക്ലബ്, കേരളത്തിൽ രജിസ്റ്റർ ചെയ്ത തൊഴിൽരഹിതർക്കുള്ള കെസ്റു, വിധവകൾക്കും വിവാഹ മോചിതർക്കുമുള്ള, സ്ത്രീകൾക്കുമാത്രമായുള്ള ശരണ്യ, ഭിന്നശേഷിക്കാർക്കുള്ള കൈവല്യ, മുതിർന്ന പൗരൻമാർക്കും ഉപയോഗപ്പെടുത്താവുന്ന നവജീവൻ എന്നിങ്ങനെ അഞ്ച് സ്വയംതൊഴിൽ പദ്ധതികളാണ് നിലവിലുള്ളത്. ബിരുദമുള്ള സ്ത്രീകൾക്ക് പദ്ധതികളിൽ മുൻഗണനയും ലഭിക്കും. നവജീവൻ പദ്ധതിയിലും 25 ശതമാനം സ്ത്രീകൾക്കു അർഹതയുണ്ട്. സ്ത്രീകൾക്ക് വേണ്ടി മാത്രം ശരണ്യഅശരണരായ സ്‌ത്രീകളോടുള്ള സംസ്‌ഥാന സർക്കാരിന്റെ കരുതലാണ് ശരണ്യ സ്വയംതൊഴിൽ വായ്പ പദ്ധതി. ശരണ്യ സംരംഭങ്ങൾ വീടുകളിലും തുടങ്ങാവുന്നതാണ്.തൊഴിൽരഹിതരായ…
ദേശീയ സ്റ്റാർട്ടപ്പ് ദിനാഘോഷത്തിന്റെ ഭാഗമായി സംരംഭകർക്കായി ഭാരത് സ്റ്റാർട്ടപ്പ് ഗ്രാൻഡ് ചാലഞ്ച് ആരംഭിച്ച് കേന്ദ്രം. പുനരുപയോഗ ഊർജം, അഗ്രിടെക്, ഹെൽത്ത്‌കെയർ, റോബോട്ടിക്‌സ്, ബ്ലോക്ക്‌ചെയിൻ, സെമി കണ്ടക്ടറുകൾ ഉൾപ്പെടെയുള്ള മേഖലകളിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ക്യാഷ് പ്രൈസുകൾ, ഫണ്ടിംഗ്, മെൻ്ററിംഗ് സപ്പോർട്ട് തുടങ്ങിയവ വാഗ്ദാനം ചെയ്യുന്ന ചാലഞ്ചുകൾ സ്റ്റാർട്ടപ്പുകളെ പ്രാപ്തമാക്കും. 20 വൻകിട കോർപ്പറേഷനുകളുമായി സഹകരിച്ച് നടത്തുന്ന ചാലഞ്ച് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്തു. സ്റ്റാർട്ടപ്പുകളുടെ ആശയം മുതൽ നിർവഹണ ഘട്ടം വരെ ഗവൺമെന്റ് സ്റ്റാർട്ടപ്പുകളുമായി തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുകയും നയപരമായ പിന്തുണ നൽകുകയും ചെയ്യുമെന്ന് മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. ഇതിലൂടെ നവീകരണത്തിലും സാങ്കേതികവിദ്യാധിഷ്ഠിത വളർച്ചയിലും ഇന്ത്യയെ ആഗോള തലത്തിൽ ഒന്നാമതെത്തിക്കുകയാണ് ലക്ഷ്യം. നേരത്തെ സ്റ്റാർട്ടപ്പുകൾക്ക് പരിമിതമായ സാങ്കേതിക പിന്തുണ മാത്രമേ നൽകാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ഡിജി-ടെക്, ഹെൽത്ത്-ടെക്, ഫിൻ-ടെക്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) രംഗത്തേക്കും പിന്തുണ വ്യാപിപ്പിക്കാൻ സാധിച്ചതായി മന്ത്രി വ്യക്തമാക്കി. Union…
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള 2025ലെ ഹജ്ജ് കരാറിൽ ഇരുരാജ്യങ്ങളും കഴിഞ്ഞ ദിവസം ഒപ്പ് വെച്ചിരുന്നു. കരാറിനെ സ്വാഗതം ചെയ്യുന്നതായും കരാർ ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് സന്തോഷകരമായ വാർത്തയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതികരിച്ചു. തീർത്ഥാടകർക്ക് മെച്ചപ്പെട്ട അനുഭവം ഉറപ്പാക്കാൻ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഹജ്ജ് തീർഥാടനം വർധിപ്പിക്കാനുള്ള മോദിയുടെ പ്രതിബദ്ധത മാതൃകാപരമാണെന്നും അതിന് നന്ദി പറയുന്നതായും സൗദി ഹജ്ജ്-ഉംറ കാര്യ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റാബിയ പറഞ്ഞു. ഹജ്ജ് മേഖലയിലെ പങ്കാളിത്തം ശക്തമാക്കുന്നത് രാജ്യത്തിനുള്ള ആദരമായി കാണുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയ്ക്കായി നേരത്തെ അനുവദിച്ച ഹജ്ജ് ക്വാട്ടയായ 1,75,025 തീർത്ഥാടകർ തന്നെ ഈ വർഷവും തുടരും. ജിദ്ദയിൽ നടന്ന ചങ്ങിൽ സൗദി ഹജ്ജ്-ഉംറ കാര്യ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റാബിയ, ഇന്ത്യൻ പാർലിമെന്ററി ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. India and Saudi Arabia…
ബാന്ദ്രയിലെ വസതിയിൽ മോഷണശ്രമത്തിനിടെ ബോളിവുഡ് താരം സെയ്ഫ് അലി ഖാന് അക്രമിയുടെ കുത്തേറ്റിരുന്നു. അതീവ സുരക്ഷയുള്ള വീട്ടിൽ മോഷണശ്രമം നടന്നത് എങ്ങനെ എന്ന ആശങ്കയിലാണ് വീട്ടുകാരും ആരാധകരും. കോടികൾ മൂല്യമുള്ള വീട്ടിലാണ് സെയ്ഫ് അലി ഖാനും കുടുംബവും താമസിക്കുന്നത്. ബോളിവുഡിലെ ഏറ്റവും വിജയം കൊയ്ത താരങ്ങളിൽ ഒരാളാണ് സെയ്ഫ്. പട്ടൗഡി രാജവംശത്തിലെ നവാബും മുൻ ക്രിക്കറ്റ് താരവുമായ മൻസൂർ അലി ഖാൻ പട്ടൗഡിയുടേയും നടി ഷർമിള ടാഗോറിന്റേയും മകനായി ജനിച്ച സെയ്ഫിന് പാരമ്പര്യമായിത്തന്നെ കോടികളുടെ സ്വത്ത് ലഭിച്ചു. ഇതോടൊപ്പം സിനിമാ രംഗത്തു നിന്നുള്ള വരുമാനവും മറ്റ് ബിസിനസ് വരുമാനങ്ങളും ചേർത്ത് 1200 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. ഈ വമ്പൻ ആസ്തിയോടെ ബോളിവുഡിലെ ഏറ്റവും സമ്പന്നനായ താരങ്ങളിൽ ഒരാളാണ് സെയ്ഫ്. ഹരിയാനയിൽ അദ്ദേഹത്തിന്റെ പേരിലുള്ള പട്ടൗഡി പാലസിന് മാത്രം 800 കോടിയോളം മൂല്യമുണ്ട്. പത്തേക്കറിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. റിയൽ എസ്റ്റേറ്റ് രംഗത്തും മറ്റ് നിക്ഷേപങ്ങളിലുമാണ് താരത്തിന്റെ പ്രധാന സമ്പത്ത്. ഇല്ലുമിനാറ്റി…
ഗർഭാവസ്ഥയിൽ ഗർഭസ്ഥ ശിശുവിന്റെ വളർച്ചയും വികാസവും നിരീക്ഷിക്കാൻ ഉപയോഗിക്കുന്നതിൽ പ്രധാനമാണ് ലേറ്റ് പ്രെഗ്നൻസി അഥവാ ഗ്രോത്ത് സ്കാൻ. പ്രസവത്തോട് അടുക്കുന്ന സമയത്താണ് ഈ സ്കാൻ ചെയ്യേണ്ടത്. ഗർഭകാലത്തിന്റെ 32 ആഴ്ചയ്ക്ക് ശേഷം ചെയ്യുന്ന ലേറ്റ് പ്രെഗ്നൻസി സ്കാനിലൂടെ ഗർഭസ്ഥ ശിശുവിന്റെ വളർച്ച, ഭാരം, പൊസിഷൻ തുടങ്ങിയവ അറിയാനാകും. ഗർഭസ്ഥ ശിശുവിന്റെ ഗർഭപാത്രത്തിലുള്ള കിടപ്പ് അറിയുകയാണ് ഗ്രോത്ത് സ്കാനിന്റെ പ്രധാന ലക്ഷ്യം. ഇതിലൂടെ കുട്ടിയുടെ തലഭാഗം താഴോട്ടാണോ അതോ മുകളിലോട്ടാണോ എന്നറിയാനാകും. 36 ആഴ്ച വരെ ഗർഭസ്ഥ ശിശുവിന്റെ പൊസിഷൻ മാറാം. ലേറ്റ് പ്രഗ്നൻസി സമയത്ത് ഗർഭസ്ഥ ശിശു ഗർഭപാത്രത്തിന്റെ വലിപ്പത്തിനേക്കാൾ വളർച്ചയെത്തിയിട്ടുണ്ടാകും. പ്രാരംഭഘട്ടത്തിലെ സ്കാനിങ്ങുകളിൽ ഉള്ളത്ര അംഗവൈകല്യങ്ങൾ തിരിച്ചറിയാൻ ആകില്ലെങ്കിലും ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിൽ വെള്ളം കെട്ടുക, കിഡ്നി പ്രവർത്തനത്തിലെ പ്രശ്നങ്ങൾ തുടങ്ങിയവ ലേറ്റ് സ്കാനിൽ കണ്ടെത്താനാകും. അത്കൊണ്ട് മുൻപത്തെ സ്കാനിങ്ങുകളിൽ കണ്ടുപിടിക്കാനാവാത്ത എന്തെങ്കിലും പ്രശ്നങ്ങൾ ഗർഭസ്ഥ ശിശുവിന് ഉണ്ടായിട്ടുണ്ടോ എന്നറിയാൻ ഗ്രോത്ത് സ്കാൻ സഹായിക്കും. എന്നാൽ വൈകല്യങ്ങളേക്കാൾ ഉപരി കുട്ടിയുടെ…
ഉത്തർപ്രദേശിൻ്റെ വികസനം ത്വരിതപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി പ്രയാഗ് രാജ്, വാരണാസി തുടങ്ങിയ ഏഴ് ജില്ലകൾ ഉൾക്കൊള്ളുന്ന പ്രത്യേക ‘വിശുദ്ധ നഗരം’ സൃഷ്ടിക്കാൻ യോഗി ആദിത്യനാഥ് സർക്കാർ തീരുമാനം. 22,000 ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ച പ്രദേശത്താണ് പദ്ധതി നടപ്പാക്കുക. ഇതിന്റെ ഭാഗമായി വാരണാസിയും പ്രയാഗ്‌രാജും സംയോജിപ്പിച്ച് പ്രാദേശിക വികസന അതോറിറ്റി രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സർക്കാർ. മതപരമായ വളർച്ചയുടെ കേന്ദ്രമായി പ്രദേശം വികസിപ്പിക്കും. മതവളർച്ചയ്ക്കൊപ്പം അത്യാധുനിക സാങ്കേതിക വിദ്യകൾകൂടി സജ്ജീകരിക്കുന്ന ഈ പ്രദേശങ്ങളിൽ വ്യവസായ മേഖലകളും വിജ്ഞാന പാർക്കുകളും കൊണ്ടുവരും. പ്രദേശവാസികൾക്ക് ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വികസനത്തിലൂടെ സാധ്യമാകും. 2047 ഓടെ ഇന്ത്യയെ 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കാനുള്ള പദ്ധതിക്ക് NITI ആയോഗ് രൂപം നൽകിയിട്ടുണ്ട്. ഈ സാമ്പത്തിക ലക്ഷ്യം കൈവരിക്കുന്നതിൻ്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും നിരവധി പ്രാദേശിക വികസന പരിപാടികൾ രൂപീകരിക്കാൻ കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായാണ് വാരണാസിയുടേയും പ്രയാഗ്‌രാജിന്റേയും മതപരവും ചരിത്രപരവുമായ പ്രാധാന്യം പരിഗണിച്ച് ആദ്യഘട്ടത്തിൽ പ്രാദേശിക വികസന അതോറിറ്റി…
കോളജ് വിദ്യാര്‍ത്ഥികളുടെ നൂതന ബിസിനസ് ആശയത്തിന്റെ സാധ്യതകള്‍ പരിശോധിക്കാനും അനുയോജ്യമായതെങ്കില്‍ നിക്ഷേപം കണ്ടെത്താനും പിച്ചത്തോണുമായി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025 അരങ്ങേറുന്നു. കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടി ജനുവരി 25 മുതല്‍ ഫെബ്രുവരി ഒന്നു വരെയാണ് നടക്കുന്നത്. ഒരു ലക്ഷം രൂപയാണ് മികച്ച സ്റ്റാര്‍ട്ടപ് ആശയത്തിന് ലഭിക്കുക. വിഷന്‍, ക്രിയേറ്റിവിറ്റി, സംരംഭ സാധ്യതകള്‍ എന്നിവയിൽ ‘സുസ്ഥിര ഭാവിക്കായി നവീന ആശയങ്ങളും സംരംഭങ്ങളും ‘ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് പിച്ചത്തോണ്‍. ഭാവിതലമുറയുടെ സര്‍ഗാത്മകതയും ഇന്നവേഷനും തിരിച്ചറിയുക, അവ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പിച്ചത്തോണില്‍ ബിരുദ-ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.വിഷന്‍, ക്രിയേറ്റിവിറ്റി, സംരംഭ സാധ്യതകള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള ബിസിനസ് ആശയം മത്സരാര്‍ത്ഥികള്‍ ജനുവരി 20 ന് മുമ്പ് സമര്‍പ്പിക്കണം. തെരഞ്ഞെടുക്കുന്ന ആശയങ്ങള്‍ മുന്‍നിര നിക്ഷേപകര്‍, ഇന്‍ഡസ്ട്രി ലീഡേഴ്‌സ്, ഇന്നവേറ്റേഴ്‌സ് എന്നിവര്‍ ഉള്‍പ്പെടുന്ന പാനലിന് മുന്നില്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടാകും. പിച്ചത്തോണ്‍ കൂടാതെ, സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി സ്പീക്ക് ഫോര്‍ ഫ്യൂച്ചര്‍, റീ-ഇമാജിന്‍…
സിഷ്വാൻ ചട്ണി എന്ന പേരിന്റെ പേരിൽ ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ക്യാപിറ്റൽ ഫുഡ്സും (Capital Foods) കൺസ്യൂമർ ഉത്പന്ന നിർമാതാക്കളായ ഡാബറും (Dabur) നിയമപോരാട്ടത്തിൽ. ചിങ്സ് സീക്രട്ട് (Ching’s Secret) എന്ന ബ്രാൻഡിന്റെ ഉടമകളായ ക്യാപിറ്റൽ ഫുഡ്സ് തങ്ങളുടെ ചട്ണി ഉത്പന്നം ഡാബർ അനുകരിച്ചതായി ആരോപിച്ചാണ് ഡൽഹി ഹൈക്കോടതിയിൽ കേസ് കൊടുത്തിരിക്കുന്നത്. 2024ലാണ് ചിങ്സ് സീക്രട്ടിനു കീഴിൽ ക്യാപിറ്റൽ ഫുഡ്സ് വിൽക്കുന്നതിനു സമാനമായ സിഷ്വാൻ ചട്ണി എന്ന ഉത്പന്നവുമായി ഡാബർ രംഗത്തെത്തിയത്. പേരിനൊപ്പം ഡാബറിന്റെ സിഷ്വാൻ ചട്ണിയുടെ പാക്കേജിങ്ങും ബ്രാൻഡിങ്ങും ചിങ്സ് സീക്രട്ടിനു സമാനമാണ്. ഇതാണ് ക്യാപിറ്റൽ ഫുഡ്സിനെ പ്രകോപിപ്പിച്ചത്. ഡാബറിന്റെ ഉത്പന്നം ചിങ്സ് സീക്രട്ടിനു കീഴിൽ വരുന്നതാണ് എന്ന തെറ്റിദ്ധാരണ പരത്തുന്നു എന്ന് പറഞ്ഞാണ് ക്യാപിറ്റൽ ഫുഡ്സ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. സിഷ്വാൻ ചട്ണി എന്ന പേര് ട്രേഡ്മാർക്ക് ചെയ്യപ്പെട്ടതാണെന്നും അതുകൊണ്ട് തന്നെ അത് തങ്ങൾക്ക് മാത്രമേ ഉപയോഗിക്കാൻ പറ്റൂ എന്നുമാണ് ക്യാപിറ്റൽ ഫുഡ്സിന്റെ വാദം. ഡാബർ സമാന രീതിയിലുള്ള പേരും…
കൊല്ലത്ത് അഷ്ടമുടി കായലിന്റെ തീരത്തുള്ള ലീലാ അഷ്ടമുടിയിൽ പുതുതായി ഉദ്ഘാടനം ചെയ്ത റാവിസ് പാലസ് (The Leela Ashtamudi, A Raviz Hotel) സഞ്ചാരികൾക്ക് ആഢംബരത്തിന്റെ പുതിയ അനുഭവങ്ങൾ ഒരുക്കുന്നു. ആഢംബരത്തിനൊപ്പം പൈതൃകത്തിന്റെ കഥ കൂടി പേറുന്ന റാവിസ് പാലസ് സഞ്ചാരികൾക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുക. ഇങ്ങനെ പ്രകൃതിഭംഗിയും ചരിത്രവും സംസ്കാരവും ആധുനിക വാസ്തുവിദ്യയുമായി സംയോജിപ്പിച്ച നിർമിതിയാണ് റാവിസ് പാലസ്. ഡച്ച്, പോർച്ചുഗീസ് വാസ്തുവിദ്യയ്ക്കൊപ്പം കേരളത്തിന്റെ തനത് വാസ്തുകലയും കൂടിച്ചേർന്ന് മിഴിവേകുന്ന കൊട്ടാരം നിർമിക്കപ്പെട്ടത് 1911ലാണ്. അഷ്ടമുടി കായലിലൂടെ ബോട്ട് വഴിയോ റോഡ് മാർഗമോ ആകാശമാർഗമോ അതിഥികൾക്ക് റാവിസ് പാലസ്സിലേക്ക് എത്താനാകും. സൂര്യോദയം മുതൽ സസൂര്യാസ്തമയം വരെ റാവിസിൽ നിന്നും കാണാവുന്ന കായലിലെ ദൃശ്യങ്ങൾ അതിമനോഹരമാണ്. റാവിസ് പാലസ്സിന്റെ നിർമാണവും പ്രവർത്തനവും കേരളത്തിന്റെ പൈതൃകത്തിന് യോജിച്ച രീതിയിലാണെന്ന് ആർപി ഗ്രൂപ്പ് (RP Group) ചെയർമാൻ രവി പിള്ള പറഞ്ഞു. റാവിസിലെ ഓരോ കാര്യങ്ങളും സാംസ്കാരികത്തനിമ അടയാളപ്പെടുത്തുന്നതാണ്. പ്രദേശത്തെ പാരമ്പര്യത്തേയും പ്രകൃതി ഭംഗിയേയും…
ദുബായ് ആസ്ഥാനമായുള്ള നിക്ഷേപകരിൽ നിന്ന് 1.5 കോടി രൂപയുടെ ഫണ്ടിങ് സ്വന്തമാക്കി സ്മാർട് പബ്ലിക് ട്രാൻസ്പോർട്ട് സേവന രംഗത്തെ മുൻനിര കമ്പനി Xplor. നിക്ഷേപകരുടെ പേര് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. പൊതുഗതാഗത സംവിധാനങ്ങളിൽ ക്യാഷ്ലെസ് ടിക്കറ്റിങ്, സുരക്ഷ വർധിപ്പിക്കുക തുടങ്ങിയവ ചെയ്യാൻ സഹായിക്കുന്ന പ്ലാറ്റ്ഫോമാണ് എക്സ്പ്ലോർ. യാത്രക്കാരുടെ എണ്ണം, ഓടിയ റൂട്ടുകൾ, വിറ്റ ടിക്കറ്റുകൾ, വരുമാനം, തിരക്കുള്ള സമയം തുടങ്ങിയവ അറിയാൻ എക്സ്പ്ലോർ സഹായിക്കും. തിരുവനന്തപുരം സ്വദേശി നിവേദ് പ്രിയദർശനാണ് എക്സ്പ്ലോർ സ്ഥാപകനും സിഇഒയും. പുതിയ ഫണ്ടിങ്ങിലൂടെ എക്സ്പ്ലോറിന്റെ പ്രവർത്തനം വിപുലീകരിക്കുമെന്ന് നിവേദ് പറഞ്ഞു. ഇതിലൂടെ 300ഓളം ബസ്സുകളിൽ നൂതന ടിക്കറ്റിങ് സംവിധാനവും എഐ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കും. ആഗോള പങ്കാളികൾക്ക് കമ്പനിയിലുള്ള വിശ്വാസത്തിന്റെ തെളിവാണ് ഈ നിക്ഷേപം. ഭാവിയിലെ ഗതാഗത സംവിധാനത്തിലേക്കുള്ള മാറ്റത്തിന്റെ പ്രതീകമായാണ് നിക്ഷേപത്തെ കാണുന്നത്-നിവേദ് പറഞ്ഞു. Xplor secures ₹1.5 crore in funding from Dubai investors to revolutionize public transportation with AI-powered solutions,…