Author: News Desk

വ്യാജ ലോൺ ആപ്പുകളിൽ വഞ്ചിതായവരും ഇതുമൂലം ആത്മഹത്യ ചെയ്തവരുമായ നിരവധി ആളുകളുടെ വാർത്തകൾ നാം ദിനംപ്രതി കാണാറുണ്ട്. ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് റിസർവ് ബാങ്ക്. വ്യാജ ലോണ്‍ ആപ്പുകളുടെ കെണിയില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കുന്നതിന് അംഗീകൃത ലോണ്‍ ആപ്പുകളുടെ കേന്ദ്രീകൃത ഡേറ്റാബേസിന് രൂപം നല്‍കാന്‍ ആണ് റിസർവ് ബാങ്ക് ഒരുങ്ങുന്നത്. ഇതിലൂടെ അംഗീകാരമില്ലാത്ത ലോണ്‍ ആപ്പുകള്‍ ഏതെല്ലാമാണ് എന്ന് ഉപഭോക്താവിന് തിരിച്ചറിയാന്‍ സാധിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. നിലവില്‍ രാജ്യത്ത് ഓരോ ദിവസവും നിരവധിപ്പേരാണ് ലോണ്‍ ആപ്പുകളുടെ കെണിയില്‍ വീഴുന്നത്. ഇതില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് റിസര്‍വ് ബാങ്ക് പുതിയ സംവിധാനം ഒരുക്കുന്നത്. ആര്‍ബിഐയുടെ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനങ്ങള്‍ അംഗീകൃത ലോണ്‍ ആപ്പുകളുടെ കേന്ദ്രീകൃത ഡേറ്റാബേസിന് മേല്‍നോട്ടം വഹിക്കുന്ന തരത്തിലാണ് പദ്ധതിക്ക് രൂപം നല്‍കുന്നത്. ലോണ്‍ ആപ്പുകളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയും വിശദാംശങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുന്ന തരത്തിലാണ് ആര്‍ബിഐയുടെ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക. To…

Read More

ഒല ഇലക്ട്രിക്, TVS, ബജാജ് ഓട്ടോ എന്നിവയ്‌ക്കൊപ്പം ഇന്ത്യയിലെ മികച്ച നാല് ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാതാക്കളിൽ ഒന്നാണ് ആതർ. IIT മദ്രാസ് ബിരുദധാരികളായ തരുൺ മേത്തയും സ്വപ്നിൽ ജെയിനും ചേർന്ന് 2013-ൽ സ്ഥാപിച്ച ആതർ എനർജി ഇതുവരെ 1.73 ലക്ഷം ഇലക്ട്രിക് സ്കൂട്ടറുകൾ വിറ്റഴിച്ചിട്ടുണ്ട്. വലിയൊരു നേട്ടം കൂടി ഇപ്പോൾ ആതർ എനർജി സ്വന്തമാക്കിയിരിക്കുകയാണ്. നിലവിലുള്ള നിക്ഷേപകരായ നാഷണൽ ഇൻവെസ്റ്റ്‌മെൻ്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൻ്റെ (എൻഐഐഎഫ്) നേതൃത്വത്തിലുള്ള പുതിയ ഫണ്ടിംഗ് റൗണ്ടിൽ 71 മില്യൺ ഡോളർ നേടിയിരിക്കുകയാണ് ആർതർ. ഈ ഫണ്ടിംഗ് ലഭിച്ചതോടെ കമ്പനിയുടെ വിപണി മൂല്യം 1.3 ബില്യൺ ഡോളറായി ഉയരുകയും ചെയ്തു. ഇതോടെ ആർതർ എനർജി ഒരു യൂണികോൺ സ്റ്റാർട്ടപ്പ് ആയി മാറിയിരിക്കുകയാണ്. 2022 അവസാനം മുതൽ ആതർ എനർജി ഒന്നിലധികം റൗണ്ടിൽ ഫണ്ട് സമാഹരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ വർഷം മെയ് മാസത്തിൽ ഇക്വിറ്റി ഡെബിറ്റ് ഫണ്ടിങ്ങുകളിലൂടെ ആതർ 286 കോടി രൂപ (34 ദശലക്ഷം ഡോളർ) ആണ് സമാഹരിച്ചത്.…

Read More

സഹകരണ ബാങ്കുകളുടെയും സംഘങ്ങളുടെയും ചിട്ടികളില്‍ പുതിയ നിബന്ധനകളുമായി സംസ്ഥാന സഹകരണ വകുപ്പ്. ഇനി മുതല്‍ ചിട്ടി നടത്തിപ്പ് വേണ്ടെന്നാണ് വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ചിട്ടി എന്ന പേരില്‍ പ്രചാരണം നടത്തരുതെന്ന് ഉത്തരവിട്ട സഹകരണവകുപ്പ് ഇത്തരത്തിലുള്ള പദ്ധതികള്‍ മാറ്റണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കരുവന്നൂര്‍ അടക്കമുള്ള സഹകരണ ബാങ്കുകളിലെ തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് സഹകരണവകുപ്പ് പുതിയ മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നതെന്നാണ് വിവരം. ചിട്ടിയുടെ രീതിയില്‍ നടത്തുന്ന സമ്പാദ്യ പദ്ധതിക്ക് സഹകരണവകുപ്പിന്റെ അനുമതി വാങ്ങിയിരിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. സഹകരണ സംഘങ്ങളും ബാങ്കുകളും നടത്തുന്ന ചിട്ടികള്‍ അതാത് സ്ഥാപനങ്ങളുടെ സാമ്പത്തികനിലയെ തകിടംമറിക്കുന്നുവെന്നാണ് കണ്ടെത്തല്‍. ചിട്ടികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ തന്നെ കൂടുതല്‍ ചിട്ടികള്‍ കൈവശം വയ്ക്കുന്ന രീതിയുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് ചിട്ടിയില്‍ പിടിമുറുക്കാന്‍ സഹകരണവകുപ്പ് തീരുമാനിച്ചത്. ഇനി മുതല്‍ ചിട്ടിക്ക് സമാനമായ എല്ലാ നിക്ഷേപ പദ്ധതികളും പ്രതിമാസ സമ്പാദ്യപദ്ധതി എന്ന പേരിലേക്ക് മാറ്റണം. ലേല സമ്പാദ്യ പദ്ധതിയില്‍ ചേരുന്നവരെല്ലാം ബാങ്കുകളിലെ അംഗങ്ങളാകണം. അഞ്ചെണ്ണത്തിലേറെ ഒരാള്‍ക്ക് ചേരാനാവില്ല. ലേലത്തുക അനുവദിക്കുന്നതിന് കൃത്യമായ ജാമ്യം വേണം.…

Read More

ഇന്ത്യയുമായി ബന്ധപ്പെട്ട് വൻ വെളിപ്പെടുത്തൽ നടത്തുമെന്ന പ്രഖ്യാപനവുമായി യു.എസ്. നിക്ഷേപ ഗവേഷണ സ്ഥാപനവും ഷോർട്ട് സെല്ലറുമായ ഹിൻഡൻബർഗ് റിസർച്ച് പുറത്തുവന്നിരുന്നു. 2023 ജനുവരിയിൽ അദാനി എൻ്റർപ്രൈസസിനെതിരെ രൂക്ഷ വിമർശനം നടത്തിയ ശേഷം ഹിൻഡൻബർഗ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ ‘സെബി’ മേധാവി മാധബി ബുച്ചിനെതിരെ ആണ്. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ടു മൊറീഷ്യസിലും ബെർമുഡയിലുമുള്ള 2 ഫണ്ടുകളിൽ നിക്ഷേപമുണ്ടെന്നു മാധബി പരസ്യമായി സ്ഥിരീകരിച്ചെന്നാണു ഹിൻഡൻബർഗിന്റെ പുതിയ ആരോപണം. ഇന്ത്യയിലും പുറത്തുമുള്ള മാധബിയുടെ നിക്ഷേപ വിവരങ്ങൾ പുറത്തുവിടുമോ എന്നും ചോദിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ ഇന്ന് ഓഹരി വിപണി നഷ്ട്ടത്തിലാണ് ആരംഭിച്ചത്. അദാനി ഗ്രൂപിന്റ്‌റെ ഓഹരികൾ കുത്തനെ ഇടിഞ്ഞു. പല നിക്ഷേപകരും പിൻവാങ്ങിയതോടെ 7% വരെ ഇടിവാണ് അദാനി ഓഹരികളിലുണ്ടായത്. ഇതോടെ നിക്ഷേപകർക്ക് ഏകദേശം 53,000 കോടി രൂപ നഷ്ടപ്പെട്ടു, 10 അദാനി ഓഹരികളുടെ മൊത്തം വിപണി മൂലധനം 16.7 ലക്ഷം കോടി രൂപയായി കുറഞ്ഞു. ബിഎസ്ഇയിൽ അദാനി ഗ്രീൻ എനർജി ഓഹരികൾ…

Read More

കോടീശ്വരനായ വ്യവസായി കുമാർ മംഗളം ബിർളയുടെ മകൻ ആര്യമാൻ വിക്രം ബിർള ഒരു ക്രിക്കറ്റ് കളിക്കാരനിൽ നിന്ന് ബിസിനസുകാരൻ എന്ന നിലയിലേക്ക് വിജയകരമായ യാത്ര നടത്തിയ ആളാണ്. 2017-18ൽ മധ്യപ്രദേശിനായി രഞ്ജി ട്രോഫി അരങ്ങേറ്റത്തോടെയാണ് ആര്യമാൻ വിക്രം ബിർള തൻ്റെ ക്രിക്കറ്റ് ജീവിതം ആരംഭിച്ചത്. 2018 ലെ ഐപിഎല്ലിലേക്ക് രാജസ്ഥാൻ റോയൽസ് അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച്, ആര്യമാൻ ബിർള 9 മത്സരങ്ങൾ കളിച്ച് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരു സെഞ്ചുറിയും ഒരു അർദ്ധ സെഞ്ചുറിയും ഉൾപ്പെടെ 414 റൺസ് നേടിയ ഒരു ക്രിക്കറ്റർ ആണ്. ലിസ്റ്റ് എ ക്രിക്കറ്റിലെ നാല് മത്സരങ്ങളിൽ നിന്ന് 36 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. എന്നാൽ 2019 ൽ, തൻ്റെ മാനസികാരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അദ്ദേഹം ക്രിക്കറ്റിൽ നിന്ന് ഒരു ഇടവേള എടുത്തിരുന്നു. ക്രിക്കറ്റിന് പുറമെ, ബിസിനസ് ലോകത്തും ആര്യമാൻ വിക്രം ബിർള തൻ്റേതായ വ്യക്തിത്വം സ്ഥാപിച്ചു കഴിഞ്ഞു. ആദിത്യ ബിർള ഗ്രൂപ്പിൻ്റെ മുൻനിര കമ്പനിയായ…

Read More

2024 പാരീസ് ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാവ് എന്നതിനപ്പുറം ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര തൻ്റെ സ്പോർട്സ് വൈദഗ്ദ്യം, ആകർഷണീയമായ സമ്പത്ത്, ആഡംബര ജീവിതശൈലി എന്നിവയിലൂടെ നിരവധി തവണ വാർത്തകളിൽ ഇടം പിടിച്ച താരമാണ്. നിരവധി വെല്ലുവിളികൾക്കിടയിൽ നിന്നും നീരജ് കായികരംഗത്ത് മികവ് പുലർത്തുകയും വിജയത്തിൻ്റെ ഫലം നേടുകയും ചെയ്യാറുണ്ട്. 2024 ലെ കണക്കനുസരിച്ച് നീരജ് ചോപ്രയുടെ ആകെ ആസ്തി ഏകദേശം 37 കോടി രൂപ ആണ്. അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നുള്ള വരുമാനം, അംഗീകാരങ്ങൾ, ഇന്ത്യൻ ആർമിയിലെ ജൂനിയർ കമ്മീഷൻഡ് ഓഫീസർ എന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ ജോലി എന്നിവ അദ്ദേഹത്തിൻ്റെ വരുമാന സ്രോതസ്സുകളിൽ ഉൾപ്പെടുന്നു. അദ്ദേഹം പ്രതിമാസം 30 ലക്ഷം രൂപയും 4 കോടിയിലധികം പ്രതിവർഷവും സമ്പാദിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. 2020 ലെ ടോക്കിയോ ഒളിമ്പിക്സിലെ ചരിത്രപരമായ സ്വർണ്ണ മെഡൽ വിജയത്തിന് ശേഷം, നീരജ് ചോപ്രയ്ക്ക് വിവിധ സംസ്ഥാന സർക്കാരുകളിൽ നിന്നും സംഘടനകളിൽ നിന്നും 13 കോടി രൂപ…

Read More

ഇന്ത്യയിൽ നിന്നുള്ള പെട്രോളിയം കയറ്റുമതി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏറെ ഗുണം ചെയ്യുന്നവയാണ്. അതുപോലെ തന്നെ വിദേശ വിപണിയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ നിലവാരവും വിശ്വസനീയതയും പ്രബലമാക്കുവാനും ഇത് സഹായിക്കുന്നുണ്ട്. ശുദ്ധീകരിച്ച പെട്രോളിയം ഉൽപന്നങ്ങളുടെ ഒരു പ്രധാന കയറ്റുമതി രാജ്യം എന്ന നിലയിൽ ഇന്ത്യ നൽകുന്ന സംഭാവനകൾ മെയ്ഡ് ഇൻ ഇന്ത്യ കാമ്പെയ്‌ൻ കൂടിയാണ് മറ്റുള്ള രാജ്യങ്ങളിലേക്ക് എത്തിക്കുന്നത്. രാജ്യത്തിൻ്റെ സാമ്പത്തിക നിലയും ആഗോള പ്രശസ്തിയും ഉയർത്തി അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന ഉയർന്ന നിലവാരമുള്ള സാധനങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ കഴിവിനെ മറ്റുള്ള രാജ്യങ്ങളിലേക്ക് എത്തിക്കുകയാണ് ഈ ക്യാംപെയിനിലൂടെ. വൈവിധ്യമാർന്ന പെട്രോളിയം കയറ്റുമതി ഏവിയേഷൻ ടർബൈൻ ഇന്ധനം, പെട്രോൾ, ഡീസൽ, മണ്ണെണ്ണ, ദ്രവീകൃത പെട്രോളിയം വാതകം എന്നിവയുൾപ്പെടെ നിരവധി പെട്രോളിയം ഉൽപ്പന്നങ്ങൾ ഇന്ത്യ കയറ്റുമതി ചെയ്യുന്നു. ആഭ്യന്തര ഉപഭോഗത്തിന് മാത്രമല്ല, അന്താരാഷ്ട്ര വിപണിയിലും ഈ ഉൽപ്പന്നങ്ങൾ നിർണായക സ്ഥാനമാണ് വഹിക്കുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ, 477 മെട്രിക് ടൺ എൽപിജിയും 25,760 മെട്രിക് ടൺ ഹൈ…

Read More

കേരളത്തില്‍ ഇലക്ട്രിക് വാഹന നിര്‍മാണ പ്ലാന്റ് തുറക്കാന്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മഹീന്ദ്ര ഗ്രൂപ്പ് അധികൃതര്‍ അടുത്തയാഴ്ചയോടെ കേരളത്തിലെത്തുമെന്നാണ് വിവരം. അതേസമയം, മഹീന്ദ്ര ഗ്രൂപ്പ് ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ ആണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. രാജ്യത്ത് ഇലക്ട്രിക് വാഹന സാന്ദ്രത ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. വില്‍പന വളര്‍ച്ചയിലും കേരളം മുന്‍നിരയിലുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം പാസഞ്ചര്‍ വൈദ്യുത വാഹന ശ്രേണിയില്‍ കേരളത്തിന്റെ സാന്ദ്രത 5.6 ശതമാനമാണ്. 3.5 ശതമാനവുമായി ഡല്‍ഹിയാണ് രണ്ടാമത്. കര്‍ണാടക 3.2 ശതമാനവുമായി മൂന്നാമതും. വൈദ്യുത ഇരുചക്ര വാഹന ശ്രേണിയിലും കേരളമാണ് ഒന്നാം സ്ഥാനത്ത്. കേരളത്തില്‍ സാന്ദ്രത 13.5 ശതമാനവും രണ്ടാംസ്ഥാനത്തുള്ള കര്‍ണാടകയില്‍ 11.5 ശതമാനവുമാണ്. മഹാരാഷ്ട്ര (10.1%), ഡല്‍ഹി (9.4%) എന്നിവയാണ് തൊട്ടടുത്തുള്ള സ്ഥാനങ്ങളില്‍. ഇലക്ട്രിക് വാഹന ചാര്‍ജിങ് സൗകര്യങ്ങള്‍ വ്യാപിപ്പിക്കാനും കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. വിഴിഞ്ഞം കണ്ടെയ്‌നര്‍ തുറമുഖത്തിന്റെ വരവും ഈ…

Read More

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് കീഴിൽ മികച്ച ശമ്പളത്തോടെ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കൊച്ചിൻ പോർട്ട് അതോറിറ്റിയിലെ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്പാർട്മെന്റിൽ ഇലക്ട്രിക്കൽ സൂപ്പർവൈസർ, ടെക്നീഷ്യൻ തസ്തികയിൽ ഒഴിവുകൾ. കൊച്ചിൻ പോർട്ട് അതോറിറ്റിയിലെ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്പാർട്മെന്റിൽ 15 കരാർ ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്ന അവസാന തീയതി ഓഗസ്റ്റ് 26 ആണ്. 15 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കരാർ നിയമനമാണ്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദം, ഒരു വർഷ പരിചയം അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ, 3 വർഷ പരിചയം എന്നിവയാണ് യോഗ്യത. 40 വയസാണ് ഉയർന്ന പ്രായപരിധി. ശമ്പളം 30,000 രൂപ. ടെക്നിഷ്യൻ/ഇലക്ട്രിഷ്യൻ തസ്തികയിൽ ഇലക്ട്രിഷ്യൻ ട്രേഡിൽ ഐടിഐ, 2 വർഷ പരിചയം എന്നിവയാണ് യോഗ്യത; 23,000 രൂപയാണ് ശമ്പളം. കൂടുതൽ വിവരങ്ങൾക്ക് www.cochinport.gov.in Give Focus keyphrase, Slug, Meta description, Hashtags anad keywords Results will shows Straight line. Apply for lucrative job opportunities…

Read More

നിങ്ങൾ IT (Govt സൈബര്പാര്ക് , UL സൈബർപാർക് , Hilite Business Park , കിൻഫ്ര IT പാർക്ക് കൂടാതെ മറ്റു കേരളത്തിലെ IT പാർക്കുകൾ ) മേഖലയിൽ ജോലി നോക്കുന്നവരാണോ? ഇതാ നിങ്ങൾക്കൊരു സുവർണാവസരം. മലബാർ മേഖലയിലെ IT സംരംഭകരുടെ കൂട്ടായ്മയായ കാഫിട്(CAFIT) – കാലിക്കറ്റ് ഫോറം ഫോർ ഐടി നടത്തുന്ന ആറാമത് മെഗാ ജോബ്‌ഫെയർ CAFIT REBOOT ’24 ഈ വരുന്ന 2024 ഓഗസ്റ്റ് 17 ന് കാലിക്കറ്റ് ട്രേഡ് സെൻററിൽ വച്ച് നടക്കുന്നു. പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കും കമ്പനികൾക്കും തികച്ചും ഗുണകരമാകുന്ന രീതിയിലാണ് ഈ വർഷത്തെ റീബൂട്ട് ഒരുക്കിയിരിക്കുന്നത്. കൂടുതൽ ജോലി സാധ്യത ഈ വർഷം റീബൂട്ട് ഉറപ്പ് വരുത്തുന്നു. അതിനായി പരിപാടിക്ക് രജിസ്റ്റർ ചെയ്യുന്നവരുടെ വിവരങ്ങൾ വർഷം മുഴുവൻ ജോബ് ഫെയറിൽ പങ്കെടുക്കുന്ന ഐടി കമ്പനികൾക്ക് റിക്രൂട്ട്മെൻറ് വേണ്ടി ലഭ്യമാകുന്നതായിരിക്കും. കൂടാതെ കഴിഞ്ഞ തവണകളിൽ ഉണ്ടായ തിരക്ക് ഒഴിവാക്കാൻ വേണ്ടി ഈ വർഷം കൂടുതൽ സൗകര്യത്തോടുകൂടി…

Read More