Author: News Desk
ഭവീഷ് അഗർവാളിന്റെ നേതൃത്വത്തിലുള്ള ഒല ഇലക്ട്രിക് മൊബിലിറ്റിയുടെ (Ola Electric Mobility) റെഗുലേറ്ററി പ്രശ്നങ്ങൾ വർദ്ധിച്ചുവരുന്നതായി റിപ്പോർട്ട്. തദ്ദേശീയ വൈദ്യുത വാഹന നിർമ്മാതാക്കളായ ഒലയുടെ ദ്രുതഗതിയിലുള്ള ഷോറൂം വിപുലീകരണം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായതായി ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. 2022 മുതൽ ഒല ഇലക്ട്രിക് ഫിസിക്കൽ സ്റ്റോറുകളുടെ എണ്ണം 4,000 ആയി വർദ്ധിപ്പിച്ചിരുന്നു. എന്നാൽ ഇതിൽ 100ഓളം ഷോറൂമുകൾക്ക് മാത്രമേമോട്ടോർ വാഹന നിയമപ്രകാരമുള്ള ട്രേഡ് സർട്ടിഫിക്കറ്റുകൾ ഉള്ളൂ എന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഒല ഇലക്ട്രിക്കിന്റെ 95 ശതമാനത്തിലധികം സ്റ്റോറുകളിലും റജിസ്റ്റർ ചെയ്യാത്ത ഇരുചക്ര വാഹനങ്ങൾ പ്രദർശിപ്പിക്കുന്നതിനോ വിൽക്കുന്നതിനോ ടെസ്റ്റ് റൈഡുകൾ വാഗ്ദാനം ചെയ്യുന്നതിനോ ആവശ്യമായ സർട്ടിഫിക്കേഷൻ ഇല്ല എന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. ഉപഭോക്തൃ പരാതികളുടെ അടിസ്ഥാനത്തിൽ രാജ്യത്തുടനീളമുള്ള ഓല ഇലക്ട്രിക് ഷോറൂമുകൾ ഗതാഗത അധികൃതർ റെയ്ഡ് ചെയ്യുകയും അവയിൽ ചിലത് അടച്ചുപൂട്ടുകയും ചെയ്തു. വാഹനങ്ങൾ പിടിച്ചെടുക്കുക, കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് അയയ്ക്കുക തുടങ്ങിയ നടപടികളും സ്വീകരിച്ചതായി ആഭ്യന്തര രേഖകളും സർക്കാർ…
നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വരുന്നതോടെ നിരവധി പേരുടെ ജോലി പോകും എന്ന ആശങ്കയിലായിരുന്നു കരിയർ രംഗം. എന്നാൽ ഇത്തരം ചിന്തകൾക്ക് പ്രസക്തിയില്ല എന്ന് തെളിയിക്കുകയാണ് Bain and Company അടുത്തിടെ നടത്തിയ പഠനം. ഇന്ത്യയുടെ എഐ രംഗം വൻ വളർച്ചയ്ക്കാണ് സാക്ഷ്യം വഹിക്കുന്നതെന്നും 2027ഓടെ ഈ രംഗത്ത് 23 ലക്ഷം ജോലി സാധ്യതകൾ ഉണ്ടാകുമെന്നും പഠന റിപ്പോർട്ട് പറയുന്നു. എന്നാൽ എഐയിൽ പ്രാവീണ്യമുള്ളവർ 12 ലക്ഷം പേർ മാത്രമാണെന്നും നിലവിലെ പ്രൊഫഷനലുകൾക്ക് റീസ്കില്ലിങ്ങിനും അപ് സ്കില്ലിങ്ങിനുമുള്ള വലിയ അവസരമാണ് ഉള്ളതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. 2019 മുതൽ എഐയുമായി ബന്ധപ്പെട്ട വൈദഗ്ധ്യങ്ങളുടെ ഡിമാൻഡ് 21 ശതമാനം വെച്ചാണ് വാർഷിക വളർച്ച. എഐ വിദഗ്ധർക്ക് വർഷത്തിൽ 11 ശതമാനം വരെ ശരാശരി കോംപൻസേഷൻ വർധനയുണ്ട്. എഐ രംഗത്ത് സ്വാധീനമില്ലാത്ത ബിസിനസ്സുകൾ വളർച്ചയ്ക്കായി ബുദ്ധിമുട്ടുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. India’s AI sector faces a talent gap, with job…
അടുത്ത 4 വർഷത്തിനുള്ളിൽ രാജ്യത്ത് 2 ബില്യൺ ഡോളറിന്റെ വിൽപനയുള്ള കമ്പനിയായി മാറാൻ ഹയർ അപ്ലയൻസസ് ഇന്ത്യ (Haier Appliances India). പുതിയ എസി പ്രൊഡക്ഷൻ, ഇഞ്ചക്ഷൻ മോൾഡിംഗ് യൂണിറ്റുകൾ എന്നിവ സ്ഥാപിക്കുന്നതിനായി 2024-2028 കാലയളവിൽ കമ്പനി 1,000 കോടിയിലധികം രൂപ നിക്ഷേപം നടത്തിയിട്ടുള്ളതായി ഹയർ അപ്ലയൻസസ് ഇന്ത്യ പ്രസിഡന്റ് എൻ.എസ്. സതീഷ് അറിയിച്ചു. പൂനെയിലും ഗ്രേറ്റർ നോയിഡയിലുമുള്ള പ്ലാന്റുകളിൽ ഇതുവരെ 2,400 കോടി രൂപയുടെ നിക്ഷേപം നടത്തിക്കഴിഞ്ഞു. ഈ പുതിയ പ്ലാന്റ് വരുന്നതോടെ ഹയർ ഇന്ത്യയുടെ ശേഷി നിലവിലെ 1.5 ദശലക്ഷം യൂണിറ്റുകളിൽ നിന്ന് പ്രതിവർഷം 4 ദശലക്ഷം യൂണിറ്റായി ഉയരും. കമ്പനിയുടെ ആഭ്യന്തര മൂല്യവത്തിലും ഇതിലൂടെ വർധനയുണ്ടാകും. നിലവിൽ 1.5 ദശലക്ഷം ശേഷിയാണ് ഹയറിന് ഉള്ളത്. എന്നാൽ ഇന്ത്യയിൽ എസി വിപണി വളരുന്ന രീതിയനുസരിച്ച് 2027 ആകുമ്പോഴേക്കും ഹയറിന് ശേഷിയിൽ കുറവുണ്ടാകും. ഇതിനു വേണ്ടിയാണ് പുതിയ പ്ലാന്റ് 2.5 ദശലക്ഷം യൂണിറ്റാക്കി ഉയർത്തുന്നത്-സതീഷ് പറഞ്ഞു. Haier Appliances India…
അതിവേഗം പ്രേക്ഷക ശ്രദ്ധ ആകർഷിച്ചുകൊണ്ടിരിക്കുന്ന ബോളിവുഡ് താരസുന്ദരിയാണ് ജാൻവി കപൂർ. ആരാധകരുടെ എണ്ണം കൂടുന്നതിനൊപ്പം താരത്തിന്റെ ആസ്തി സംബന്ധിച്ച വിവരങ്ങളും വാർത്തകളിൽ നിറയുകയാണ്. ഹിന്ദി ഇംഗ്ലീഷ് എന്നീ ഭാഷകൾക്കു പുറമേ തമിഴ്, തെലുങ്ക് ഭാഷകളും അറിയുന്ന നടി അക്ഷരാർത്ഥത്തിൽ പാൻ ഇന്ത്യൻ സ്റ്റാർ എന്ന വിശേഷണത്തിന് അർഹയാണ് എന്നാണ് ആരാധകരുടെ വിലയിരുത്തൽ. ഈ ഭാഷകൾക്കു പുറമേ താരത്തിന് സ്പാനിഷും അറിയാം. 2018ൽ പുറത്തിറങ്ങിയ ധടക് ആണ് ജാൻവിയുടെ ആദ്യ ചിത്രം. സാമ്പത്തികമായി മികച്ച പ്രകടനം കാഴ്ച വെച്ച ചിത്രത്തിനു ശേഷം 2020ൽ ഗോസ്റ്റ് സ്റ്റോറീസ്, ഗുഞ്ജൻ സക്സേന-ദി കാർഗിൽ ഗേൾ തുടങ്ങിയ ചിത്രങ്ങളിലൂടെ ജാൻവി ശ്രദ്ധ നേടി. 2024ൽ തെലുഗ് ചിത്രം ദേവരയിലൂടെ ജാൻവി ബോളിവുഡിന് പുറത്തേക്കും തന്റെ അഭിനയ കരിയർ വിപുലീകരിച്ചു. 2025ലെ കണക്കു പ്രകാരം 7.5 മില്യൺ ഡോളർ (65 കോടി രൂപ) ആണ് ജാൻവി കപൂറിന്റെ ആസ്തി. സിനിമകൾക്കു പുറമേ ബ്രാൻഡ് എൻഡോർസ്മെന്റുകളും വലിയ ഇവന്റുകളും താരത്തിന്റെ…
ജസ്റ്റിൻ ട്രൂഡോയുടെ പകരക്കാരനായി മാർക്ക് കാർനിയെ (Mark Carney) കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച് ഭരണകക്ഷിയായ ലിബറൽ പാർട്ടി. പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന തിരഞ്ഞെടുപ്പിൽ 85.9 ശതമാനം പിന്തുണ നേടിയാണ് കാർനി ജസ്റ്റിൻ ട്രൂഡോയുടെ പകരക്കാരനാകുന്നത്. വ്യാപാര രംഗത്ത് യുഎസ്സുമായുള്ള കാനഡയുടെ തർക്കം രൂക്ഷമായി തുടരുന്നതിനിടെയാണ് കടുത്ത ട്രംപ് വിമർശകൻ കൂടിയായ കാർനി പ്രധാനമന്ത്രി പദത്തിലെത്തുന്നത്. ഡൊണാൾഡ് ട്രംപിനെ നേരിടാൻ കെൽപുള്ള നേതാവ് എന്ന നിലയ്ക്കാണ് കാനഡ കാർനിയെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിക്കുന്നത്. ട്രംപിന്റെ കീഴിൽ അമേരിക്ക കാനഡയുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്ന് ലിബറൽ പാർട്ടി അംഗങ്ങളെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തിൽ കാർനി പറഞ്ഞു. ഈ ശ്രമം പരാജയപ്പെടുത്തണം. അമേരിക്കക്കാർക്ക് കാനഡയുടെ വിഭവങ്ങൾ, വെള്ളം, ഭൂമി, രാജ്യം എന്നിവ വേണം. കനേഡിയൻ തൊഴിലാളികളേയും കുടുംബങ്ങളേയും ബിസിനസുകളേയും ട്രംപ് ആക്രമിക്കുകയാണ്. ട്രംപിനെ വിജയിക്കാൻ അനുവദിക്കില്ലെന്നും കാർനി പ്രഖ്യാപിച്ചു. നേരത്തേ ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ഗവർണറായിരുന്നു മാർക്ക് കാർനി. 2008…
വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിക അനുമതിയായി. ഇതു സംബന്ധിച്ച് കേന്ദ്രപരിസ്ഥിതി മന്ത്രിലയത്തിന്‍റെ ഉത്തരവ് ലഭിച്ചതായി മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. രണ്ടും മൂന്നും ഘട്ട വികസനത്തിന്‍റെ ഭാഗമായി കണ്ടെയ്ന ടെര്‍മിനല്‍ 1200 മീറ്റര്‍ നീളത്തിലേക്ക് വിപുലീകരിക്കും, ബ്രേക്ക് വാട്ടറിന്‍റെ നീളം 900 മീറ്റര്‍ കൂടി വര്‍ദ്ധിപ്പിക്കും കണ്ടെയ്നര്‍ സംഭരണ യാര്‍ഡിന്‍റെയും, ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളുടെയും വികസനം 1220 മീറ്റര്‍ നീളമുള്ള മള്‍ട്ടിപര്‍പ്പസ് ബര്‍ത്തുകള്‍, 250 മീറ്റര്‍ നീളമുള്ള ലിക്വിഡ് ബര്‍ത്തുകള്‍ (ബ്രേക്ക്വാട്ടറിനോടനുബന്ധിച്ച്), ലിക്വിഡ് കാര്‍ഗോ സംഭരണ സൗകര്യങ്ങളുടെ വികസനം, 77.17 ഹെക്റ്റര്‍ വിസ്തൃതിയിലുള്ള ഭൂമി എറ്റടുക്കല്‍ 7.20 Mm3 അളവില്‍ ഡ്രഡ്ജിംഗ് എന്നിവ ഉള്‍പ്പെടുന്നു. ഇതോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതി പ്രതീക്ഷിച്ചതിലും നേരത്തെ പൂര്‍ത്തിയാക്കി വരുമാനം ഉറപ്പ് വരുത്താന്‍ സര്‍ക്കാരിന് സാധിക്കും.വിഴിഞ്ഞം തുറമുഖത്തിന്‍റെ മിനിമം സ്ഥാപിത ശേഷി പ്രതിവര്‍ഷം 30 ലക്ഷം കണ്ടെയ്നറാണ്. ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് വഴി തുറമുഖത്തിന്‍റെ ശേഷി പ്രതിവര്‍ഷം 45 ലക്ഷം വരെയായി ഉയര്‍ത്താന്‍…
‘പിങ്ക് വിപ്ലവത്തിന്’ വഴിയൊരുക്കി ശ്രദ്ധേയമായ നാഴികക്കല്ല് കൈവരിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ). മെട്രോ ജീവനക്കാരിൽ പകുതിയും സ്ത്രീകളാണെന്ന് കെഎംആർഎൽ പ്രതിനിധി പറഞ്ഞു. ആകെയുള്ള 1,467 ജീവനക്കാരിൽ പകുതിയോളം സ്ത്രീകളാണ്. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിലും മുന്നിലുള്ള കെഎംആർഎൽ ഉൾക്കൊള്ളലിന്റെയും സ്വീകാര്യതയുടെയും സംസ്കാരം വളർത്തിയെടുക്കുന്നതിലൂടെ മികച്ച ചുവടുവയ്പ്പാണ് നടത്തിയിട്ടുള്ളതെന്ന് കെഎംആർഎൽ പ്രതിനിധി പറഞ്ഞു. ആകെ 723 വനിതാ ജീവനക്കാരിൽ 20 ശതമാനം ഉന്നത തസ്തികകളും സ്ത്രീകൾ വഹിക്കുന്നു. 247 പേരടങ്ങുന്ന സുരക്ഷാ സംഘത്തിൽ 71 പേർ സ്ത്രീകളാണ്. 60 ട്രെയിൻ ഓപ്പറേറ്റർമാരിൽ 47% പേരും മെട്രോ ട്രെയിനുകൾ സമർത്ഥമായി പൈലറ്റ് ചെയ്യുന്ന സ്ത്രീകളാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച സ്ത്രീ സൗഹൃദ സ്ഥാപനങ്ങളിലൊന്ന് എന്ന നിലയിൽ എല്ലാ തലങ്ങളിലും സ്ത്രീകളെ ശാക്തീകരിക്കുന്നതിന് കെഎംആർഎൽ പ്രതിജ്ഞാബദ്ധരാണ്-പ്രതിനിധി കൂട്ടിച്ചേർത്തു. Kochi Metro Rail Limited (KMRL) celebrates its ‘Pink Revolution’ with 50% women employees, empowering women in senior roles…
ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) രണ്ട് പുതിയ ലോഞ്ച്പാഡുകൾ കൂടി വികസിപ്പിക്കാൻ ഒരുങ്ങുകയാണെന്ന്ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലും തമിഴ്‌നാട്ടിലെ കുലശേഖരപട്ടണത്തുമാണ് പുതിയ ലോഞ്ച്പാഡുകൾ നിർമ്മിക്കുക. രണ്ട് വർഷത്തിനുള്ളിൽ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതികൾ ഐഎസ്ആർഒയുടെ വളരുന്ന വിക്ഷേപണ ശക്തിയെ പിന്തുണയ്ക്കുകയും ഇന്ത്യയുടെ ബഹിരാകാശ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്ന സൗകര്യങ്ങളായിരിക്കുമെന്ന് വി. നാരായണൻ പറഞ്ഞു. 2028ൽ വിക്ഷേപിക്കാൻ പദ്ധതിയിട്ടിരിക്കുന്ന സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ 4നെക്കുറിച്ചും നാരായണൻ വിശദീകരണം നടത്തി. ചന്ദ്രയാൻ 4ന്റെ മുൻഗാമിയായ 4000 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാൻ 3ൽ നിന്നും വ്യത്യസ്തമായി 9,200 കിലോഗ്രാം ഭാരമാകും ചന്ദ്രയാൻ 4ന് ഉണ്ടാകുക. ബഹിരാകാശത്ത് ഡോക്ക് ചെയ്യുന്ന രണ്ട് മൊഡ്യൂളുകളും ഇതിൽ ഉൾപ്പെടുന്നു. ചന്ദ്രനിൽ ഇറങ്ങി സാമ്പിളുകൾ ശേഖരിക്കുകയാണ് ചന്ദ്രയാൻ 4ന്റെ പ്രാഥമിക ലക്ഷ്യം. ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ശ്രമങ്ങളിൽ സുപ്രധാന കുതിച്ചുചാട്ടമാണ് ചന്ദ്രയാൻ 4ലൂടെ സാധ്യമാകുക-അദ്ദേഹം പറഞ്ഞു. ISRO plans two new launchpads in Andhra Pradesh and…
വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ചു. ഇതോടെ അദാനി ഗ്രൂപ്പിന് കടലിലെ തുടർ നിർമാണ – വികസന പ്രവർത്തനങ്ങൾ ആരംഭിക്കാം. 202 കപ്പലുകളെത്തി വിഴിഞ്ഞം തുറമുഖം വഴിയുള്ള കണ്ടെയ്‌നർനീക്കം നാലു ലക്ഷം ടി.ഇ.യു. പിന്നിട്ടതിനു പിന്നാലെ ജേഡ് സർവീസിന്റെ ഭാഗമായി എന്ന അംഗീകാരം കൂടി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ തേടിയെത്തിയിരിക്കുന്നു. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക വൻകരകളെ ബന്ധിപ്പിച്ചുള്ള ചരക്കുനീക്കം നടത്തുന്ന മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ എം.എസ്.സി. മിയ ജേഡ് സർവീസിന്റെ ഭാഗമായി വിഴിഞ്ഞത്തേക്ക് ചരക്കുമായെത്തിയതോടെയാണ് ഈ നേട്ടം . ലോകത്തെ വമ്പൻ മദർഷിപ്പുകളിലൊന്നായ എം.എസ്.സി. മിയ ഞായറാഴ്ച പുലർച്ചെയാണ് തുറമുഖത്ത് അടുത്തത്. മലയാളിയായ ക്യാപ്റ്റൻ നിർമ്മൽ സക്കറിയയാണ് മിയയെ ബർത്തിലടുപ്പിച്ചത്. 2000 കണ്ടെയ്നർ വിഴിഞ്ഞത്തിറക്കുന്ന മിയ 2000 കണ്ടെയ്നർ കയറ്റി പോർട്ടുഗലിലേക്ക് യാത്രയാകും. തൊട്ടു പിന്നാലെ വിഴിഞ്ഞത്തു ബർത്ത് ചെയ്യുവാൻ എം എസ് സിയുടെ തന്നെ മിർജാം കപ്പൽ പുറംകടലിലെത്തും.…
ഇന്ത്യയിലെ തന്നെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ സംയോജിത ആരോഗ്യ സംരക്ഷണ സേവന ദാതാക്കളിൽ ഒന്നാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ലിമിറ്റഡ് (Aster DM Healthcare limited). മലയാളിയായ ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ആശുപത്രി ശൃംഖലയായ ആസ്റ്റർ അടുത്തിടെ ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡുമായി ലയിച്ചിരുന്നു. ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് (Aster DM Quality Care limited) എന്നാണ് ലയന ശേഷം ആശുപത്രി ശൃംഖല അറിയപ്പെടുന്നത്. ലയനത്തോടെ വരുമാനത്തിന്റേയും ബെഡ് കപ്പാസിറ്റിയുടേയും കാര്യത്തിൽ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച 3 ആശുപത്രി ശൃംഖലകളിൽ ഒന്നായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് മാറും. സ്ഥാപനത്തിന് സ്വകാര്യ ഇക്വിറ്റി നിക്ഷേപകരുടെ വൻ പിന്തുണയാണുള്ളത്. ഇത് സ്കെയിൽ, വൈവിധ്യവൽക്കരണം, മെച്ചപ്പെട്ട സാമ്പത്തിക മെട്രിക്സ്, സിനർജികൾ, വളർച്ചാ സാധ്യത എന്നിവയ്ക്ക് കരുത്ത് പകരും. പ്രമുഖ സ്വകാര്യ ഇക്വിറ്റി നിക്ഷേപകരായ ബ്ലാക്ക്സ്റ്റോണും ടിപിജിയും പിന്തുണ നൽകുന്ന സ്ഥാപനമാണ് ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡ്.…