Author: News Desk
രാജ്യത്തുടനീളമുള്ള സ്റ്റാർട്ടപ്പുകളുടെ വളർച്ചയെ പരിപോഷിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതി ആരംഭിച്ചിട്ട് ഒൻപത് വർഷം പിന്നിടുകയാണ്. 2016 ജനുവരി 16ന് കേവലം 400 സ്റ്റാർട്ടപ്പുകളുമായി ആരംഭിച്ച പദ്ധതി പരിവർത്തനത്തിന്റെ പാത പിന്നിട്ട് ഇന്ന് 1.59 ലക്ഷം കമ്പനികളിൽ എത്തിനിൽക്കുന്നു. ജനുവരി 16 അതിനാൽ ദേശീയ സ്റ്റാർട്ടപ്പ് ദിനമായി ആഘോഷിക്കുന്നു. കരുത്തുറ്റ സംരംഭകത്വ ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിലും രാജ്യത്തിൻ്റെ മുന്നേറ്റത്തെ നയിക്കുന്നതിലും സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതി വഹിച്ച പങ്ക് ചെറുതല്ല. 2025 ജനുവരി 15 വരെ ഡിപ്പാർട്ട്‌മെൻ്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻ്റേണൽ ട്രേഡ് (DPIIT) അംഗീകരിച്ച 1.59 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകളോടെ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമാണ് ഇന്ത്യ. ആഗോളതലത്തിൽ നവീകരണത്തേയും സംരംഭകത്വത്തേയും പുനർനിർവചിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ 100 യൂണിക്കോണുകളും അടങ്ങുന്നു. ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി-എൻസിആർ തുടങ്ങിയ പ്രധാന ഹബ്ബുകൾക്കൊപ്പം ചെറുനഗരങ്ങളും രാജ്യത്തിൻ്റെ സംരംഭകത്വ മുന്നേറ്റത്തിനും പരിവർത്തനത്തിനും സംഭാവന നൽകി. ഫിൻടെക്, എഡ്‌ടെക്, ഹെൽത്ത്-ടെക്, ഇ-കൊമേഴ്‌സ് എന്നിവയിലെ സ്റ്റാർട്ടപ്പുകൾ…
വിദൂര-പർവതപ്രദേശങ്ങളിൽ മൃഗങ്ങൾക്കു പകരം എഐ റോബോട്ടിക് ശ്വാനൻമാരുടെ സേവനവുമായി ഇന്ത്യൻ സൈന്യം. സൈന്യത്തിൽ നിലവിലുള്ള 4000 പാക്ക് മ്യൂൾസ് അഥവാ മൃഗങ്ങൾക്കു പകരമാണ് റോബോട്ടിക് മൾട്ടി-യൂട്ടിലിറ്റി ലെഗ്ഡ് എക്യുപ്‌മെൻ്റ് (MULE) നായകളെത്തുന്നത്. 77ാമത് കരസേനാ ദിനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പൂനെ സതേൺ കമാൻഡ് ഇൻവെസ്റ്റിചർ സെറിമണി പരേഡിൽ സൈന്യം റോബോ ശ്വാനൻമാരെ പ്രദർശിപ്പിച്ചിരുന്നു. ഈ സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന ചുരുക്കം ലോകരാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. വാഹനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കും പോകാനാകാത്ത ദുർഘടം പിടിച്ച പ്രദേശങ്ങളിൽ ആയുധം, ഭക്ഷണം, മരുന്നുകൾ തുടങ്ങിയവ ചുമക്കാൻ നിലവിൽ കഴുതകൾ പോലുള്ള മൃഗങ്ങളെയാണ് ഉപയോഗിച്ചുവരുന്നത്. റോബോട്ടിക് മൾട്ടി-യൂട്ടിലിറ്റി ലെഗ്ഡ് എക്യുപ്‌മെൻ്റിലൂടെ ഇതിന് അവസാനമാകും. നിരീക്ഷണം, വിതരണ ഗതാഗതം തുടങ്ങിയ നിർണായക ജോലികൾക്കായാണ് ഈ നാല് കാലുകളുള്ള റോബോട്ടിക് സംവിധാനം രൂപകൽപന ചെയ്തിട്ടുള്ളത്. തെർമൽ ക്യാമറകളും 360ഡിഗ്രി സെൻസറുകളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഇവയ്ക്ക് 12-15 കിലോഗ്രാം വരെ ഭാരം വഹിക്കാനാകും. -40 മുതൽ +55 ഡിഗ്രി സെൽഷ്യസ് വരെയുള്ള…
കോഴിക്കോട്ടേക്കുള്ള സർവീസുകൾ നിർത്താനും കൊച്ചിയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കാനും ബഹ്റൈന്റെ ഗൾഫ് എയർ. ഏപ്രിൽ മുതൽ കരിപ്പൂരിലേക്കുള്ള ഗൾഫ് എയർ സർവീസ് നിർത്തും എന്നാണ് റിപ്പോർട്ട്. സർവീസ് നിർത്തുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഉണ്ടായിട്ടില്ലെങ്കിലും മാർച്ച് 29 വരെ മാത്രമേ ഈ റൂട്ടിൽ ബുക്കിങുകൾ സ്വീകരിക്കുന്നുള്ളൂ. കൊച്ചിയിലേക്ക് മുൻപ് ആഴ്ചയിൽ നാല് ദിവസം ഉണ്ടായിരുന്ന ഗൾഫ് എയർ സർവീസ് മൂന്നു ദിവസമാക്കി കുറച്ചിട്ടുണ്ട്. 2024 നവംബർ വരെ ആഴ്ചയിൽ എല്ലാ ദിവസവും കേരളത്തിലേക്ക് ഗൾഫ് എയർ സർവീസ് ഉണ്ടായിരുന്നു. ഇതാണ് നവംബർ മുതൽ നാല് ദിവസമാക്കി ചുരുക്കിയത്. ബഹ്‌റൈനിൽ നിന്ന് കൊച്ചിയിലേക്കും കോഴിക്കോടിനുമുള്ള സർവീസ് നാല് ദിവസമാക്കി കുറച്ചത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഇപ്പോൾ കോഴിക്കോട് സർവീസ് പൂർണമായി നിർത്തലാക്കും എന്ന വാർത്ത യാത്രക്കാരെ സംബന്ധിച്ച് ആശങ്കാജനകമാണ്. 2024ലെ കണക്കുകൾ പ്രകാരം ബഹ്‌റൈൻ-കോഴിക്കോട് റൂട്ടിൽ 94 ശതമാനം യാത്രക്കാരുണ്ടായിരുന്നു. എന്നിട്ടും ഗൾഫ് എയർ സർവീസ് നിർത്തുന്നതിന്റെ കാരണം വ്യക്തമല്ല. കൂടുതൽ ട്രാൻസിറ്റ്…
അഫ്ഗാനിസ്ഥാനിലെ താലിബാൻ ഗവൺമെന്റുമായുള്ള ഇന്ത്യയുടെ ഏറ്റവും പുതിയ നയതന്ത്ര ബന്ധം മേഖലയിലെ ഭൗമരാഷ്ട്രീയ രംഗത്തെ പ്രകടമായ മാറ്റത്തെ സൂചിപ്പിക്കുന്നതാണ്. കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ വിദേശ സെക്രട്ടറി വിക്രം മിസ്രിയും താലിബാൻ ആക്ടിങ് വിദേശമന്ത്രി ആമിർ ഖാൻ മുത്താഖിയും ദുബായിൽ കൂടിക്കാഴ്ച നടത്തിയത്. മൂന്ന് വർഷത്തിനിടെ ആദ്യമായാണ് ഇത്ര ഉയർന്ന തലത്തിലുള്ള ഒരു ഇന്ത്യൻ പ്രതിനിധി അഫ്ഗാൻ ഭരണകൂടവുമായി സംസാരിക്കുന്നത്. താലിബാൻ 2021ൽ അഫ്ഗാന്റെ അധികാരം പിടിക്കുമ്പോൾ ഇന്ത്യയ്ക്ക് നയതന്ത്രപരവുമായ തിരിച്ചടി നേരിട്ടേക്കും എന്ന ആശങ്കയുണ്ടായിരുന്നു. താലിബാന്റെ ആദ്യഭരണകാലത്തെ ഇന്ത്യാവിരുദ്ധ നിലപാടുകൾ ആവർത്തിക്കുമോ എന്നതായിരുന്നു ഈ ആശങ്കയ്ക്ക് കാരണം. സൈനിക പരിശീലനം, സ്കോളർഷിപ്പുകൾ, പുതിയ പാർലമെൻ്റ് കെട്ടിപ്പടുക്കുന്നതുപോലുള്ള നാഴികക്കല്ലായ പദ്ധതികളിലൂടെ അഫ്ഗാനിസ്ഥാൻ്റെ ജനാധിപത്യത്തിൽ രണ്ട് പതിറ്റാണ്ട് നീണ്ട പ്രവർത്തനങ്ങൾ താലിബാന്റെ വരവോടെ അവതാളത്തിലായി. പ്രാദേശിക എതിരാളികളായ പാകിസ്ഥാൻ, ചൈന തുടങ്ങിയവർക്ക് അഫ്ഗാന് മേൽ കൂടുതൽ സ്വാധീനം ഉണ്ടാക്കും എന്ന അവസ്ഥ ഇന്ത്യയ്ക്ക് സുരക്ഷാ ആശങ്കകകളും ഉയർത്തി. എന്നാൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്…
ഇന്ത്യൻ ടെന്നീസ് ലോകത്തെ ഇതിഹാസ താരമാണ് സാനിയ മിർസ. വർഷങ്ങൾ നീണ്ട കായിക കരിയറിലൂടെ വൻ സമ്പാദ്യമാണ് സാനിയ നേടിയത്. എന്നാൽ സാനിയയുടെ സഹോദരി ആനം മിർസയും സമ്പാദ്യത്തിന്റെ കാര്യത്തിൽ പിന്നിലല്ല. സാനിയയിൽ നിന്നും വേറിട്ട പാതയാണ് ആനമിന്റേത്. സംരംകത്വത്തിലൂടെയാണ് ആനം മിർസയുടെ സമ്പാദ്യം. മുൻ ലോക ഒന്നാം നമ്പർ താരമായ സാനിയ മിർസയ്ക്ക് 250 കോടിയിലധികം ആസ്തിയുണ്ട് എന്ന് കണക്കാപ്പെടുന്നു. കായിക രംഗത്ത് നിന്ന സമ്പാദ്യങ്ങൾക്കു പുറമേ വൻ ബ്രാൻഡിങ് വരുമാനവും താരത്തിനുണ്ട്. നിലവിൽ 25 കോടിയിലധികം രൂപയാണ് ബ്രാൻഡിങ് ഇനത്തിൽ സാനിയ സമ്പാദിക്കുന്നത്. ഏഷ്യൻ പെയിന്റ്സ്, ലാക്മെ, ഹെർഷീസ് തുടങ്ങിയവയാണ് താരം ബ്രാൻഡ് ഐക്കൺ ആയുള്ള പ്രധാന ബ്രാൻഡുകൾ. നസ്ർ സ്കൂളിൽ നിന്നും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം നേടിയ ആനം മിർസ നിരവധി മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. 2013ലാണ് ആനം Ink to Change എന്ന സംരംഭത്തിലൂടെ സംരംഭക യാത്ര ആരംഭിച്ചത്. വളർന്നു വരുന്ന മാധ്യമ പ്രവർത്തകർക്കു…
45 ദിവസം നീണ്ടുനിൽക്കുന്ന മഹാകുംഭമേളയ്ക്ക് ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ തുടക്കമായിരിക്കുകയാണ്. 12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭമേള ഫെബ്രുവരി 26 വരെ നീണ്ടുനിൽക്കും. 40 കോടി ആളുകൾ പങ്കെടുക്കും എന്ന് കണക്കാക്കപ്പെടുന്ന കുംഭമേളയിലേക്ക് ഭക്തജനപ്രവാഹമാണ്. ഇക്കൂട്ടത്തിൽ ശ്രദ്ധ നേടുകയാണ് ‘ഐഐടി ബാബ’ എന്നറിയപ്പെടുന്ന മസാനി ഗോരഖ് എന്ന സന്യാസി. ഹരിയാന സ്വദേശിയായ അഭയ് സിംഗ് സന്യാസം സ്വീകരിച്ചതിനു ശേഷമാണ് മസാനി ഗോരഖ് എന്ന പേര് സ്വീകരിച്ചത്. നാലു വർഷത്തെ ഐഐടി പഠനത്തിന് ശേഷം ഡിസൈനിൽ മാസ്റ്റേർസ് ബിരുദം നേടിയ വ്യക്തിയാണ് അദ്ദേഹം. ഫോട്ടോഗ്രാഫർ, ഭൗതികശാസ്ത്ര അധ്യാപകൻ എന്നിങ്ങനെ നിരവധി ജോലികൾ അദ്ദേഹം ചെയ്തു. ജോലിയിൽ സംതൃപ്തി ലഭിക്കാത്തതിനാൽ അദ്ദേഹം ആത്മീയതയുടെ പാത തിരഞ്ഞെടുക്കുകയായിരുന്നു. ഐഐടി മുംബൈയിൽ എയ്റോസ്‌പേസ് എഞ്ചീനിയറിംഗിലാണ് അദ്ദേഹം ബിരുദം നേടിയത്. എന്നാൽ പിന്നീട് എയ്റോസ്‌പേസിന്റെ ലോകം ഉപേക്ഷിച്ച അദ്ദേഹം സന്യാസം സ്വീകരിച്ച് മസാനി ഗോരഖ് എന്ന നാമം സ്വീകരിക്കുകയായിരുന്നു. രാഘവ്, ജഗദീഷ് എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെടുന്നു. The…
ജമ്മു കശ്മീരിലെ ശ്രീനഗറിനെ സോനാമാർഗുമായി ബന്ധിപ്പിക്കുന്ന ഇസഡ്-മോർ ടണൽ (Z-Morh tunnel) കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിനു സമർപ്പിച്ചിരിക്കുകയാണ്. ലഡാക്ക് മേഖലയിലേക്കുള്ള സൈനിക നീക്കം വേഗത്തിലാക്കാൻ സഹായിക്കുന്ന തന്ത്രപ്രധാനമായ നിർമിതിയാണ് ഇസഡ്-മോർ ടണൽ. 6.5 കിലോമീറ്റർ ടണൽ വിനോദസഞ്ചാര മേഖലയിലും വൻ വികസനം കൊണ്ടു വരും. ഗന്ദെർബാൽ ജില്ലയിലെ ഗഗൻഗീറിനും സോനാമാർഗിനും ഇടയിലുള്ള ടണലിന്റെ വരവോടെ വേനൽക്കാലത്ത് ലഡാക്കിലേക്കുള്ള യാത്ര എളുപ്പമാകും. ശ്രീനഗർ-ലേ ദേശീയ പാതയിലുള്ള ഇസഡ്-മോർ തുരങ്കം ലഡാക്കിലേക്ക് റോഡ് മാർഗമുള്ള യാത്ര എളുപ്പമാക്കും. അത് കൊണ്ട് തന്നെ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറ്റാൻ പര്യാപ്തമാണ് ഇസഡ്-മോർ തുരങ്കം. ലഡാക്കിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിനാൽ പ്രതിരോധ രംഗത്തും തുരങ്കം പ്രധാന സ്ഥാനം വഹിക്കുന്നു. ₹2,400 കോടി ചിലവിൽ നിർമിച്ച തുരങ്കം സമുദ്രനിരപ്പിൽ നിന്ന് 8650 അടി മുകളിലാണ് സ്ഥിതിചെയ്യുന്നത്. രണ്ട് വരി റോഡ് തുരങ്കമായ ഇസഡ്-മോറിലെ പ്രധാന തുരങ്കത്തിന് സമാന്തരമായി 7.5 മീറ്റർ വീതിയിൽ എസ്‌കേപ്പ്…
ചൈനീസ് വീഡിയോ ഹോസ്റ്റിംഗ് ആപ്പായ ടിക് ടോക്കിന്റെ (TikTok) അമേരിക്കയിലെ പ്രവർത്തനങ്ങൾ ടെസ്ല സ്ഥാപകൻ ഇലോൺ മസ്കിന് വിൽക്കാനൊരുങ്ങുന്നെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട പ്രാരംഭ ചർച്ചകൾ നടന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ടിക് ടോക്കിന് അമേരിക്കയിൽ വരാനിടയുള്ള നിരോധനത്തിൽ നിന്ന് രക്ഷ നേടാനാണ് കമ്പനി ഇത്തരമൊരു നീക്കത്തിന് ഒരുങ്ങുന്നത്. ഇലോൺ മസ്ക് ആപ്പ് വാങ്ങിയില്ലെങ്കിൽ അദ്ദേഹത്തെ ആപ്പ് വിൽപനയിലെ ഇടനിലക്കാരൻ ആക്കാനും കമ്പനി ശ്രമം നടത്തുന്നതായാണ് വാർത്ത. അമേരിക്കയിലെ ഉടമസ്ഥാവകാശം വിൽപന നടത്തിയാലും കമ്പനിയുടെ യഥാർത്ഥ ഉടമസ്ഥാവകാശം ചൈനീസ് മാതൃകമ്പനി ബൈറ്റ് ഡാൻസിനു (Bytedance) തന്നെയായിരിക്കും. എന്നാൽ യുഎസ്സിലെ പ്രവർത്തനങ്ങൾക്കു ആപ്പിന്റെ പ്രവർത്തനം കൈമാറിയേ മതിയാകൂ എന്ന അവസ്ഥയിലാണ് ടിക് ടോക്ക് എന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ആപ്പിന്റെ യുഎസ്സിലെ പ്രവർത്തനം നിലയ്ക്കാതിരിക്കാനായാണ് മസ്ക്കിനെ കമ്പനി കൂട്ടുപിടിക്കുന്നത്. അതേ സമയം വാർത്തയിൽ ടിക് ടോക്കിന്റെ ഭാഗത്ത് നിന്ന് കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ല. അമേരിക്കയിൽ 170 മില്യൺ യൂസേർസ് ഉള്ള ആപ്പാണ് ടിക്…
ഇന്ത്യയിലെ തിരഞ്ഞെടുത്ത സ്റ്റോറുകളിൽ ബ്രാൻഡിന്റെ പേര് PVMA എന്നാക്കി ആഗോള സ്പോർട്സ് ഉത്പന്ന നിർമാതാക്കളായ Puma. ഇന്ത്യൻ ബാഡ്മിന്റൺ ഇതിഹാസ താരം ഒളിംപ്യൻ പി.വി. സിന്ധുവിനോടുള്ള ആദരസൂചകമായാണ് രാജ്യത്തെ നിരവധി സ്റ്റോറുകളുടെ പേര് കമ്പനി PVMA എന്നാക്കിയത്. പി.വി. സിന്ധുവുമായി പ്യൂമ ബഹുവർഷ ബ്രാൻഡ് പങ്കാളിത്ത കരാറിൽ ഏർപ്പെട്ടിരുന്നു. ഇതോടനുബന്ധിച്ചാണ് കമ്പനി സവിശേഷ റീബ്രാൻഡിങ് നടത്തിയത്. ബാഡ്മിന്റൺ ഉത്പന്ന നിർമാണ രംഗത്തേക്കുള്ള പ്യൂമയുടെ സുപ്രധാന ചുവടുവെപ്പായിട്ടാണ് പി.വി. സിന്ധുവുമായുള്ള ബ്രാൻഡ് പങ്കാളിത്തവും റീബ്രാൻഡിങ്ങും കണക്കാക്കപ്പെടുന്നത്. ഒരു താരത്തിന്റെ പേരിൽ കമ്പനി റീബ്രാൻഡ് ചെയ്യുന്നത് അപൂർവങ്ങളിൽ അപൂർവമാണ്. ഒരാഴ്ചയോളം ഇന്ത്യയിലെ നിരവധി പ്യൂമ ഔട്ട്ലെറ്റുകളിൽ PVMA എന്ന സൈനേജ് സ്ഥാപിച്ചിരുന്നു. ഇതിഹാസതാരത്തോടുള്ള ആദരവിന്റെ ഭാഗമായാണ് ഇത്തരത്തിൽ റീബ്രാൻഡിങ് നടത്തിയത് എന്ന് കമ്പനി പ്രതിനിധി അറിയിച്ചു. ബ്രാൻഡ് പങ്കാളിത്ത കരാറിനെ തുടർന്ന് ബാഡ്മിന്റണുമായി ബന്ധപ്പെട്ട പ്രത്യേക ഫൂട്ട് വെയറുകൾ, അപ്പാരലുകൾ, ആക്സസറീസ് തുടങ്ങിയവ ബ്രാൻഡ് വിപണിയിലെത്തിക്കും. Puma India partners with Olympic…
പ്രവാസി മലയാളികൾക്കായി കേരളത്തിൽ സമർപ്പിത നഗരം (NRK City) തുടങ്ങുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ഗൾഫ് നിക്ഷേപകർക്ക് പ്രാമുഖ്യം നൽകി നിരവധി നികുതി ഇളവുകളോടെ എത്തുന്ന സമർപ്പിത നഗരത്തിലൂടെ പത്ത് ബില്യൺ ഡോളർ നിക്ഷേപമാണ് സംസ്ഥാനം ഉന്നം വെയ്ക്കുന്നത്. വിദേശ മലയാളികൾ നാട്ടിലേക്ക് അയക്കുന്ന പണം ഉപയോഗിച്ച് വലിയ വീടോ സ്ഥലമോ വാങ്ങുന്നതിനു പകരം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഉൽപാദന മാർഗങ്ങൾക്ക് വേണ്ടി ആ പണം വിനിയോഗിക്കാൻ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സമർപ്പിത നഗരത്തിനായുള്ള ആസൂത്രണവും രൂപകൽപനയും തയ്യാറായിക്കൊണ്ടിരിക്കുകയാണ്. പ്രവാസി മലയാളി നിക്ഷേപത്തിന് വേണ്ടി മാത്രമുള്ള ഭൗതിക ഇടമായാണ് സിറ്റിയെ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായുള്ള ഭൂമി സംസ്ഥാന സർക്കാറിന്റെ കൈവശമുണ്ട്. ഡിസൈൻ ജോലികളും നടന്നു വരികയാണ്. കണ്ണൂർ ജില്ലയിലാണ് പദ്ധതി സ്ഥാപിക്കുക. കുറഞ്ഞ പ്രീമിയം, മൊറട്ടോറിയം ഉൾപ്പെടെ എൻആർകെ നിക്ഷേപകർക്കായി പ്രത്യേക പദ്ധതികളുണ്ടാകും. പദ്ധതിയുടെ പ്രവർത്തനത്തിൽ കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ (KINFRA) താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.-മന്ത്രി പറഞ്ഞു. സംസ്ഥാന…