Author: News Desk
യുകെയിൽ എട്ടു മില്യൺ പൗണ്ട് (ഏകദേശം 90 കോടി രൂപ) നിക്ഷേപിക്കാൻ കൊച്ചി ആസ്ഥാനമായുള്ള റോബോട്ടിക്സ് കമ്പനി ശാസ്ത്ര ഗ്ലോബൽ ബിസിനസ് ഇന്നൊവേഷൻ (SGBI). അടുത്ത മൂന്നു വർഷം കൊണ്ടാണ് ഈ തുക നിക്ഷേപിക്കുക. ബ്രിട്ടീഷ് ട്രേഡ് സെക്രട്ടറി ജൊനാഥൻ റെയ്നോൾഡ്സ് ആണ് നിക്ഷേപ വിവരം യുകെ ഗവൺമെന്റ് പബ്ലിക് ഇൻഫർമേഷൻ വെബ്സൈറ്റിലൂടെ വെളിപ്പെടുത്തിയത്. ഇതോടെ യുകെയിൽ നിക്ഷേപം നടത്തുന്ന ആദ്യ സൗത്ത് ഇന്ത്യൻ റോബോട്ടിക്സ് കമ്പനിയായി മാറിയിരിക്കുകയാണ് എസ്ജിബിഐ. മുൻപ് ശാസ്ത്ര റോബോട്ടിക്സ് എന്ന് അറിയപ്പെട്ടിരുന്ന എസ്ജിബിഐ 2013ലാണ് സ്ഥാപിതമായത്. എസ്ജിബിഐയുടെ പുതിയ നിക്ഷേപം യുകെയ്ക്ക് റോബോട്ടിക്സ് രംഗത്ത് വളർച്ച നൽകുന്നതിനൊപ്പം 75ലധികം ജോലിസാധ്യതകളും സൃഷ്ടിക്കുമെന്നും ജൊനാഥൻ റെയ്നോൾഡ്സ് പബ്ലിക് ഇൻഫർമേഷൻ വെബ്സൈറ്റിൽ വ്യക്തമാക്കി. ഇന്ത്യയിൽ നിന്നും യുകെയ്ക്ക് ലഭിക്കുന്ന 100 ബില്യൺ പൗണ്ട് നിക്ഷേപങ്ങളുടെ ഭാഗമായാണ് എസ്ജിബിഐയുടെ വിവരവും പ്രഖ്യാപിച്ചിട്ടുള്ളത്. യുകെയിൽ നിന്നും 2023ൽ ലഭിച്ച 150ഓളം ടെസ്റ്റിങ് ഓർഡറുകളുടെ തുടർച്ചയാണ് പുതിയ നിക്ഷേപമെന്ന് എസ്ജിബിഐ സഹസ്ഥാപകനും സിഇഓയുമായ…
ടെസ്‍ല സ്ഥാപകൻ ഇലോൺ മസ്‍കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുത്തൻ ടെസ്‍ല കാർ സ്വന്തമാക്കിയിരുന്നു. വൈറ്റ് ഹൗസിന് പുറത്ത് ചുവന്ന ടെസ്‌ല മോഡൽ എസ് കാറിന് സമീപം നിൽക്കുന്ന ട്രംപിന്റേയും മസ്കിന്റേയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി. ട്രംപിനോട് ഐക്യദാർഢ്യം പുലർത്തുന്ന മസ്കിന്റെ ടെസ്‌ല കമ്പനി രാഷ്ട്രീയപരമായി അതിക്രമങ്ങളും മറ്റ് തിരിച്ചടികളും നേരിടുന്ന സാഹചര്യത്തിലാണ് നടപടി. രാജ്യസ്നേഹം ഉള്ളവർ ടെസ്‌ല കാർ വാങ്ങണം എന്ന ട്രംപിന്റെ ആഹ്വാനമാണ് കാർ വങ്ങലിനേക്കാളും വലിയ ഹൈലൈറ്റ്. അത് ചെയ്താൽ രാജ്യസ്നേഹമുണ്ടാകും, ഇത് ചെയ്താൽ രാജ്യദ്രോഹിയാകും എന്ന ചില നേതാക്കളുടെ സ്ഥിരം തന്ത്രമാണ് ട്രംപും ഇവിടെ പ്രയോഗിക്കുന്നത്. ട്രംപ് കാർ പരിശോധിക്കുന്ന വീഡിയോയും ശ്രദ്ധേയമാകുന്നതും അതുകൊണ്ടാണ്. അതിമനോഹരം എന്നുപറഞ്ഞാണ് ട്രംപ് മോഡൽ എസ്സിന്റെ ഡ്രൈവിങ് സീറ്റിലേക്ക് കയറിയത്. അതിലും മനോഹരമായ കാർ ട്രംപ് കാണാഞ്ഞിട്ടല്ല, പക്ഷേ അങ്ങനെയൊക്കെ പറഞ്ഞാലേ ഒരു ഗുമ്മുള്ളൂ. അത് കൊണ്ട് പറയുന്നു, കയറുന്നു. അത്രയേ ഉള്ളൂ.…
കേരളം-കേന്ദ്ര ബന്ധത്തിൽ പുതുചരിത്രമെഴുതി സംസ്ഥാന ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. തന്റെ മുൻഗാമികളായ ഗവർണർമാരെല്ലാം സംസ്ഥാനവുമായി തുറന്ന പോരിനു തന്നെ മുതിർന്നുകൊണ്ടിരുന്നപ്പോൾ നയതന്ത്രത്തിന്റെ വ്യത്യസ്ത പാതയുമായി രാജേന്ദ്ര ആർലേക്കർ വേറിട്ടു നിൽക്കുന്നു. ന്യൂഡല്‍ഹി കേരള ഹൗസില്‍ കഴിഞ്ഞ ദിവസം ഗവർണർ നടത്തിയ അത്താഴവിരുന്നും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയും ഇതിന്റെ തെളിവാണ്. പ്രോട്ടോക്കോൾ ചട്ടങ്ങൾ പോലും നോക്കാതെയാണ് കേരളത്തിന്റെ പ്രശ്നങ്ങൾ കേന്ദ്ര ശ്രദ്ധയിൽപ്പെടുത്താൻ ഗവർണർ മുഖ്യമന്ത്രിക്കൊപ്പമുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തത് എന്നതാണ് ശ്രദ്ധേയം. ചർച്ചയിൽ വയനാട് ദുരന്ത ബാധിതർക്കായി കേന്ദ്രം പ്രത്യേക ഫണ്ട് അനുവദിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ചയായി. നേരത്തെ സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായി കേരളത്തില്‍ നിന്നുള്ള മുഴുവന്‍ എംപിമാര്‍ക്കും രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഡല്‍ഹിയില്‍ അത്താഴവിരുന്നൊരുക്കിയിരുന്നു. സിപിഎം പിബി യോഗത്തില്‍ പങ്കെടുക്കാന്‍ ഡൽഹിയിൽ എത്തിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയനേയും ഗവർണർ വിരുന്നിലേക്ക് ക്ഷണിച്ചു. വിരുന്നിന് മുന്നോടിയായി നടന്ന യോഗത്തില്‍ ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ വികസന…
പ്രമുഖ ഐടി കമ്പനി ഇൻഫോസിസിൽ കൂറ്റൻ ഓഹരി വാങ്ങി കമ്പനി സഹസ്ഥാപകനും മുൻ സിഇഒയുമായ എസ്.ഡി. ഷിബുലാലിന്റെ മകൾ ശ്രുതി ഷിബുലാൽ. ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ 494 കോടി രൂപയുടെ ഓഹരികളാണ് ശ്രുതി ഷിബുലാൽ വാങ്ങിയത്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (NSE) ലഭ്യമായ ബ്ലോക്ക് ഡീൽ ഡാറ്റ പ്രകാരം ഇൻഫോസിസിന്റെ പ്രൊമോട്ടർമാരിൽ ഒരാളായ ശ്രുതി ഷിബുലാൽ ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയുടെ 29,84,057 ഓഹരികളാണ് വാങ്ങിയത്. അതേസമയം എസ്.ഡി. ഷിബുലാലിന്റെ കുടുംബാംഗങ്ങളിൽ ഒരാളായ ഗൗരവ് മഞ്ചന്ദ ഇതേ വിലയ്ക്കും എണ്ണത്തിലുമുള്ള ഓഹരികൾ ഒഴിവാക്കിയതായും റിപ്പോർട്ട് ഉണ്ട്. ഇക്കോ ഫ്രണ്ട്ലി ഡെസ്റ്റിനേഷൻ ആയ Tamara resorts and hotels ഡയറക്ടർ കൂടിയാണ് ശ്രുതി. ആലപ്പുഴയിലും കണ്ണൂരിലും അടക്കം ഇവയുടെ ഏഴോളം റിസോർട്ടുകൾ പ്രവർത്തിക്കുന്നുണ്ട്. Shruti Shibulal, daughter of Infosys co-founder SD Shibulal, acquired 29.84 lakh Infosys shares worth ₹494 crore. Meanwhile, Infosys stock fell 2% amid…
നാഷണൽ ബാക്ക്‌വേർഡ് ക്ലാസ് ഫിനാൻസ് & ഡെവലപ്‌മെന്റ് മിഷൻ (NBCFDM) വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതായി അവകാശപ്പെട്ട് വ്യാജസന്ദേശം പ്രചരിക്കുന്നതായി പിഐബി മുന്നറിയിപ്പ്. സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലാണ് പിഐബി ഫാക്ട്ചെക്കിലൂടെ മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. NBCFDMനെ എംഎസ്ജെഇഒഐ സ്വയം അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്ഥാപനമായി ചിത്രീകരിക്കുന്നതാണ് വ്യാജസന്ദേശം. കൂടാതെ രാജ്യത്തുടനീളം ജില്ലാ പ്രോജക്ട് ഓഫീസർ, അക്കൗണ്ട് ഓഫീസർ തുടങ്ങിയ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നതായും ഓൺലൈനായി അപേക്ഷ ക്ഷണിച്ചതായും സന്ദേശത്തിൽ പറയുന്നു. സന്ദേശത്തിൽ പറയുന്ന http:// chnbcfdmvacancy.in , http:// chnbcfdm.in എന്നീ രണ്ട് വെബ്‌സൈറ്റുകൾ വ്യാജമാണെന്നാണ് പിഐബി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നാഷണൽ ബാക്ക്‌വേർഡ് ക്ലാസസ് ഫിനാൻസ് ആൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾക്ക് https:// nbcfdc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കണമെന്ന് പിഐബി പറയുന്നു. അത്തരം സംശയാസ്പദമായ സൈബർ കുറ്റകൃത്യങ്ങൾ https:// cybercrime.gov.in ൽ റിപ്പോർട്ട് ചെയ്യാനും പിഐബി ആവശ്യപ്പെട്ടിട്ടുണ്ട്. അത്തരം വെബ്‌സൈറ്റുകളിൽ സെൻസിറ്റീവ് ആയ വ്യക്തിഗത, സാമ്പത്തിക വിവരങ്ങൾ പങ്കിടുമ്പോൾ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പുണ്ട്. Viral claims about job openings at NBCFDM are fake.…
വെറും 15 വയസ്സിൽ സിനിമാ അരങ്ങേറ്റം കുറിച്ച നടിയാണ് രംഭ. വിനീതിന്റെ നായികയായി സർഗത്തിലൂടെയാണ് രംഭ അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് തമിഴിലും മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും ബോളിവുഡിലുമായി നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടു. പതിനാല് വർഷങ്ങൾക്കു മുൻപാണ് രംഭ അവസാനമായി ഒരു ചിത്രത്തിൽ വേഷമിട്ടത്. ഇപ്പോൾ താരം സിനിമയിലേക്ക് തിരിച്ചുവരും എന്ന് അഭ്യൂഹങ്ങളുണ്ട്. വിജയ് ടിവിയിലെ ഡാൻസ് റിയാലിറ്റി ഷോയിൽ ജഡ്ജായും രംഭ എത്തും. ഇതോടെ താരത്തിന്റെ ആസ്തി സംബന്ധിച്ച വിശേഷങ്ങളും വാർത്തയിൽ നിറയുകയാണ്. 2000 കോടി രൂപയാണ് താരത്തിന്റെ ആസ്തിയെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. സിനിമാ സമ്പാദ്യത്തിലുപരി ബിസിനസ് സമ്പാദ്യമാണ് താരത്തിന്റെ വൻ ആസ്തിക്ക് പിന്നിൽ. രംഭയുടെ ഭർത്താവ് ഇന്ദ്രകുമാർ പത്മനാഭൻ കാനഡയിൽ നിരവധി ബിസിനസ്സുകളുള്ള വ്യക്തിയാണ്. ഹോം ഇന്റീരിയർ കമ്പനിയായ മാജിക് വുഡ്സിന്റെ സ്ഥാപകൻ കൂടിയാണ് ഇന്ദ്രകുമാർ. ഇതിനുപുറമേ ചെന്നൈ അടക്കമുള്ള നഗരങ്ങളിൽ അദ്ദേഹത്തിന് അഞ്ച് കമ്പനികളുണ്ട്. ഇവയിൽ മിക്കതിലും രംഭയ്ക്കുള്ള പങ്കാളിത്തമാണ് താരത്തിന്റെ ആസ്തി ഇത്രയും…
നാനും റൗഡി താനുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘനത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ ധനുഷിന്റെ നിർമ്മാണ കമ്പനിയായ വണ്ടർബാർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് സിവിൽ കേസ് ഫയൽ ചെയ്തതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയായ നയൻതാര: ബിയോണ്ട് ദി ഫെയറിടെയിലിൽ സംവിധായകൻ വിഘ്നേഷ് ശിവനും നടി നയൻതാരയും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) വാങ്ങാതെ സിനിമയുടെ പിന്നാമ്പുറ ദൃശ്യങ്ങൾ ഉപയോഗിച്ചു എന്നാണ് കേസ്. വണ്ടർബാർ ഫിലിംസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ സിനിമയുടെ നിർമ്മാണ സമയത്ത് വിഘ്നേഷ് ശിവൻ പ്രൊഫഷണലല്ലാത്ത പെരുമാറ്റം നടത്തിയെന്നും നയൻതാരയിൽ അമിതമായി ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും ആരോപിക്കുന്നു. നാലാം പ്രതി വിഘ്നേഷ് ശിവൻ അനാവശ്യമായി മൂന്നാം പ്രതി നയൻതാരയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. സിനിമയിലെ മറ്റ് അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും അവഗണിച്ചു. മറ്റ് അഭിനേതാക്കളെ അവഗണിച്ചുകൊണ്ട് അവർ ഉൾപ്പെടുന്ന രംഗങ്ങൾ അദ്ദേഹം ഒന്നിലധികം തവണ റീടേക്കുകൾ എടുത്തതായും ആരോപണമുണ്ട്. കഴിഞ്ഞ വർഷം നവംബർ 18ന്…
കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ (കേരള ബാങ്ക്) വിജയത്തെക്കുറിച്ചും സംസ്ഥാനത്തെ ശക്തമായ സഹകരണ മേഖലയെക്കുറിച്ച് പഠിക്കുന്നതിനുമായി ഗോവ സംസ്ഥാന സഹകരണ ബാങ്കിന്റെ (GSCB) ചെയർമാൻ ഉല്ലാസ് ബി. ഫാൽ ദേശായിയുടെ നേതൃത്വത്തിൽ 14 അംഗ പ്രതിനിധി സംഘം കേരളം സന്ദർശിച്ചു. കേരള ബാങ്കിന്റെ ലോൺ ബുക്ക് 50,000 കോടി രൂപ കടന്ന് വാർത്തകളിൽ ഇടം നേടിയതിനു പിന്നാലെയാണിത്. ജിഎസ്‌സിബി വൈസ് ചെയർമാൻ പാണ്ഡുരംഗ് എൻ. കുർത്തിക്കർ, മാനേജിംഗ് ഡയറക്ടർ അനന്ത് എം. ചോദങ്കർ തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് സന്ദർശനം നടത്തിയത്. കേരള ബാങ്ക് മാനേജ്‌മെന്റ് ബോർഡ് ചെയർമാൻ വി. രവീന്ദ്രൻ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം. ചാക്കോ, ജനറൽ മാനേജർ ഡോ. ആർ. ശിവകുമാർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി സംഘം ചർച്ച നടത്തി. സഹകരണ, ബാങ്കിംഗ് മേഖലകളിലെ പ്രധാന വിഷയങ്ങളിൽ സഹകരിക്കാൻ ഇരു ബാങ്കുകളും തീരുമാനമായി. സഹകരണ സ്ഥാപനങ്ങൾക്കിടയിലെ സഹകരണം എന്ന തത്വം ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. കരകുളം…
37 വർഷം പഴക്കമുള്ള 11 ലക്ഷം രൂപ വിലമതിക്കുന്ന റിലയൻസ് ഓഹരികൾ കണ്ടെത്തിയ ചണ്ഡീഗഡ് സ്വദേശി. ഇദ്ദേഹത്തിന്റെ കണ്ടെത്തൽ സമൂഹമാധ്യമങ്ങളിൽ കൗതുകമുണർത്തുകയാണ്. ചണ്ഡീഗഡിൽ നിന്നുള്ള കാർ പ്രേമിയായ രത്തൻ ഡില്ലൺ ആണ് അടുത്തിടെ ക്ലീനിംഗ് നടത്തുന്നതിനിടെ അപ്രതീക്ഷിതമായി 1988ൽ വാങ്ങിയ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഓഹരികളുടെ പകർപ്പുകൾ കണ്ടെത്തിയത്. രേഖകൾ പ്രകാരം മരണപ്പെട്ട യഥാർത്ഥ ഓഹരി ഉടമ 10 രൂപയ്ക്ക് 30 ഇക്വിറ്റി ഓഹരികളാണ് വാങ്ങിയത്. ഓഹരി വിപണിയെക്കുറിച്ച് പരിചയമില്ലാത്ത രത്തൻ തന്റെ സോഷ്യൽ മീഡിയ ഫോളോവേഴ്‌സിൽ നിന്ന് ഉപദേശം തേടിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സ്റ്റോക്കിന്റെ നിലവിലെ മൂല്യം കണക്കാക്കി നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നത്. നിലവിൽ ഇവയ്ക്ക് മൂന്ന് സ്റ്റോക്ക് വിഭജനങ്ങൾക്കും രണ്ട് ബോണസുകൾക്കും ശേഷം ഹോൾഡിംഗ് 960 ഷെയറുകളായി വളർന്ന് ഏകദേശം 11 മുതൽ 12 ലക്ഷം രൂപ വരെ മൂല്യം കണക്കാക്കപ്പെടുന്നു. Chandigarh man finds 1988 Reliance shares worth ₹12 lakh today,…
കേരളത്തിന്റെ സ്പേസ്ടെക്ക് മേഖലയ്ക്ക് ഊർജം പകരാൻ പുതിയ കൺസോർഷ്യം. അനന്ത് ടെക്നോളജീസ് ലിമിറ്റഡ് (ATL), വിൻവിഷ് ടെക്നോളജീസ് (Vinvish Technologies), എയറോപ്രെസിഷൻ (Aeroprecision) എന്നീ മൂന്ന് പ്രമുഖ എയ്‌റോസ്‌പേസ് കമ്പനികൾ ചേർന്നാണ് സംസ്ഥാനത്തിന്റെ എയ്‌റോസ്‌പേസ് വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള സർക്കാർ ഏജൻസിയായ കെസ്‌പെയ്‌സിന്റെ കൺസോർഷ്യം രൂപീകരിച്ചത്. ഇന്ത്യയിലും വിദേശത്തും റോക്കറ്റ് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട മെഗാ പ്രോജക്ടുകൾക്കായി ഏകീകൃത പ്ലാറ്റ്‌ഫോം സൃഷ്ടിക്കുക എന്നതാണ് മൂന്ന് സ്ഥാപനങ്ങളും ഒപ്പുവച്ച ധാരണാപത്രത്തിന്റെ ലക്ഷ്യം. ഈ മേഖലയിൽ മുൻപന്തിയിലുള്ള മൂന്ന് സ്വകാര്യ കമ്പനികളും ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL), ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (BHEL), ലാർസൻ & ട്യൂബ്രോ (L&T) തുടങ്ങിയ വമ്പൻമാരുമായി മത്സരിക്കാൻ കെൽപുള്ളവയാണ്. കേരളത്തിൽ 50ലധികം ബഹിരാകാശ സാങ്കേതിക സ്ഥാപനങ്ങളുണ്ട്. എന്നാൽ ഇന്ത്യൻ ബഹിരാകാശ ഏജൻസികൾ ഔട്ട്‌സോഴ്‌സ് ചെയ്യുന്ന ജോലികളുടെ 10 ശതമാനത്തിൽ താഴെ മാത്രമേ നിലവിൽ ഇവയ്ക്ക് കൈകാര്യം ചെയ്യാനാകുന്നുള്ളൂ. സംയോജിത കഴിവുകൾ പ്രയോജനപ്പെടുത്തിക്കൊണ്ടും സംസ്ഥാനത്തെ എയ്‌റോസ്‌പേസ് സ്ഥാപനങ്ങൾക്ക് കൂടുതൽ പദ്ധതികൾ എത്തിച്ചുകൊണ്ടും…