Author: News Desk
ബ്ലൂം വെഞ്ച്വേഴ്‌സിന്റെ നേതൃത്വത്തിൽ നടന്ന സീരീസ് എ ഫണ്ടിംഗ് റൗണ്ടിൽ 35 കോടി രൂപ (ഏകദേശം 4.2 മില്യൺ യുഎസ് ഡോളർ) സമാഹരിച്ച് ട്രാവൽ ഹോസ്റ്റൽ ബ്രാൻഡായ ഗോസ്റ്റോപ്‌സ് ( goStops ). 1ക്രൗഡ് ആയിരുന്നു ഫണ്ടിങ്ങിലെ കോ ലീഡ് ഇൻവെസ്റ്റർമാർ. 2014ൽ സ്ഥാപിതമായ കമ്പനിയാണ് ഗോസ്റ്റോപ്സ്. കമ്പനിയുടെ വ്യാപനത്തിനായി വേണ്ട നടപടികൾക്ക് ഫണ്ടിങ് പ്രയോജനപ്പെടുത്തുമെന്ന് ഗോസ്റ്റോപ്സ് സ്ഥാപകയും സിഇഓയുമായ പല്ലവി അഗർവാൾ അറിയിച്ചു. നിക്ഷേപകർക്ക് തങ്ങളുടെ ബ്രാൻഡിലുള്ള വിശ്വാസമാണ് ഫണ്ടിങ്ങിലൂടെ പ്രകടമാകുന്നത്. ഈ നിക്ഷേപക പിന്തുണയോടെ ഗോസ്റ്റോപ്സിനെ ഇന്ത്യയിലെ ഏറ്റവും മികച്ച യൂത്ത് ട്രാവൽ ബ്രാൻഡാക്കി മാറ്റും. നിലവിൽ 2500 ആണ് ഗോസ്റ്റോപ്സിന്റെ ബെഡ് കപ്പാസിറ്റി. ഇത് 10000 ആക്കി ഉയർത്തുകയാണ് ലക്ഷ്യം. അടുത്ത രണ്ട് വർഷങ്ങൾക്കുള്ളിൽ 100 ഇടങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുമെന്നും പല്ലവി പറഞ്ഞു. GoStops is transforming budget travel in India by offering vibrant, community-driven hostels designed for young travelers. With…
ക്വിസ്സിങ് ടിവി ഗെയിം ഷോയായ കോൻ ബനേഗാ ക്രോർപതി (KBC) ഈ ജൂലായിൽ 25 വർഷം തികയ്ക്കുകയാണ്. ഈ 25 വർഷങ്ങൾക്കിടയിൽ ഒരു സീസൺ ഒഴികെ ബാക്കി സീസണുകളില്ലാം അവതാരകനായി എത്തിയത് ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചനാണ്. 2007ൽ ഷോയുടെ മൂന്നാമത്തെ സീസണിന്റെ അവതാരകൻ ഷാരൂഖ് ഖാൻ ആയിരുന്നു. SonyLIV ചാനലിൽ കെബിസിയുടെ നിലവിലെ സീസൺ ആരംഭിച്ച് ഏഴ് മാസവും 150 എപ്പിസോഡുകളും പിന്നിടുകയാണ്. എന്നാൽ അവതാരകൻ എന്ന നിലയിൽ അമിതാഭ് ബച്ചന്റെ അവസാന കെബിസി സീസൺ ആയിരിക്കും ഇതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ തന്നെ അമിതാഭ് കെബിസി വിടാൻ ഒരുങ്ങുകയും ചാനലുകാരോട് പുതിയ അവതാരകനെ കൊണ്ടുവരാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ചാനലുകാർക്ക് പുതിയ അവതാരകനെ കൊണ്ടുവരാൻ സാധിക്കാതെ വന്നതോടെയാണ് ഈ സീസണും ബച്ചൻ തന്നെ ഹോസ്റ്റ് ചെയ്യേണ്ടി വന്നത്. 82 വയസ്സുള്ള ബച്ചൻ ആരോഗ്യപരമായ കാരണങ്ങൾ കൊണ്ടാണ് ഷോയുടെ അവതാരക സ്ഥാനത്തു നിന്നും പിൻവാങ്ങുന്നത്. ഈ സാഹചര്യത്തിൽ…
റെയിൽ സുരക്ഷയ്ക്ക് ഗവൺമെന്റ് മുൻഗണന നൽകുന്നതായും വിവിധ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പ്രതിവർഷം ഒരു ലക്ഷം കോടിയിലധികം രൂപ നീക്കിവയ്ക്കുന്നതായും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യസഭയിൽ റെയിൽവേ (ഭേദഗതി) ബിൽ 2024നെക്കുറിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയയാിരുന്നു മന്ത്രി. വിവിധ നടപടികളുടെ ഫലമായി വാർഷിക റെയിൽവേ അപകട നിരക്ക് 171ൽ നിന്നും 30 ആയി കുറഞ്ഞതായും മന്ത്രി ചൂണ്ടിക്കാണിച്ചു. സാങ്കേതികവിദ്യ നവീകരിക്കുന്നതിനായി നിരവധി സംരംഭങ്ങൾ നടന്നുവരികയാണ്. കോൺഗ്രസ് ഭരണത്തിനു കീഴിൽ 60 വർഷം കൊണ്ട് നേടിയതിനേക്കാൾ കൂടുതൽ പുരോഗതിയാണ് കഴിഞ്ഞ 11 വർഷം കൊണ്ട് റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ മോഡി സർക്കാർ കൈവരിച്ചത്. സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ഈ ഗവൺമെന്റ് എല്ലാ വർഷവും 1.14 ലക്ഷം കോടി രൂപയിലധികം ചിലവഴിക്കുന്നു- മന്ത്രി പറഞ്ഞു. അതേസമയം റെയിൽവേ (ഭേദഗതി) ബിൽ 2024 രാജ്യസഭയിൽ ശബ്ദവോട്ടിലൂടെ പാസാക്കി. കഴിഞ്ഞ വർഷം ഡിസംബറിൽ ലോക്സഭ ബില്ലിന് അംഗീകാരം നൽകിയിരുന്നു. The Indian government allocates ₹1.14 lakh…
ആമസോൺ, ബിഗ്ബാസ്‌ക്കറ്റ്, ഡി-മാർട്ട്, ഉഡാൻ തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കുന്ന ബിൽ പാസ്സാക്കി കർണാടക നിയമസഭ. അരി, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ അവശ്യവസ്തുക്കൾ വിൽക്കുമ്പോൾ പ്രാദേശിക മണ്ഡികൾക്ക് സെസ് നൽകണമെന്ന് ആവശ്യപ്പെടുന്നതാണ് ബിൽ. കർണാടക കാർഷിക ഉൽപന്ന വിപണനം (നിയന്ത്രണവും വികസനവും) (ഭേദഗതി) ബിൽ അനുസരിച്ച് കാർഷിക ഉൽപന്നങ്ങളുടെ വിൽപന നടത്തുന്ന ഏതൊരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമും കാർഷിക ഉൽപന്ന വിപണന സമിതികൾക്ക് (APMC) സെസ് നൽകണമെന്ന് അനുശാസിക്കുന്നു. “വെയർഹൗസ് സേവന ദാതാക്കൾ” അഥവാ ഡാർക്ക് സ്റ്റോറുകൾ വാഗ്ദാനം ചെയ്യുന്നവരെയും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിൽ നിയമമാകുന്നതോടെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ പ്രവർത്തിക്കുന്ന എല്ലാ ബിസിനസുകളും വ്യവസ്ഥകൾ പാലിക്കാൻ ബാധ്യസ്ഥരാകും. പുതിയ ഭേദഗതി സുതാര്യത ഉറപ്പാക്കുകയും എപിഎംസികളും കർഷകരും വഞ്ചിക്കപ്പെടുന്നത് തടയുകയും ചെയ്യുമെന്ന് കാർഷിക വിപണന മന്ത്രി ശിവാനന്ദ് പാട്ടീൽ പറഞ്ഞു. സെസ് തട്ടിപ്പ് കേസുകളിൽ നടപടിയെടുക്കാൻ നിലവിൽ കാർഷിക മാർക്കറ്റിംഗ് ഡയറക്ടർക്ക് അധികാരം നൽകിയിട്ടുണ്ട്. Karnataka’s new bill mandates e-commerce platforms like…
ഭവീഷ് അഗർവാളിന്റെ നേതൃത്വത്തിലുള്ള ഒല ഇലക്ട്രിക് മൊബിലിറ്റിയുടെ (Ola Electric Mobility) റെഗുലേറ്ററി പ്രശ്നങ്ങൾ വർദ്ധിച്ചുവരുന്നതായി റിപ്പോർട്ട്. തദ്ദേശീയ വൈദ്യുത വാഹന നിർമ്മാതാക്കളായ ഒലയുടെ ദ്രുതഗതിയിലുള്ള ഷോറൂം വിപുലീകരണം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായതായി ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. 2022 മുതൽ ഒല ഇലക്ട്രിക് ഫിസിക്കൽ സ്റ്റോറുകളുടെ എണ്ണം 4,000 ആയി വർദ്ധിപ്പിച്ചിരുന്നു. എന്നാൽ ഇതിൽ 100ഓളം ഷോറൂമുകൾക്ക് മാത്രമേമോട്ടോർ വാഹന നിയമപ്രകാരമുള്ള ട്രേഡ് സർട്ടിഫിക്കറ്റുകൾ ഉള്ളൂ എന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഒല ഇലക്ട്രിക്കിന്റെ 95 ശതമാനത്തിലധികം സ്റ്റോറുകളിലും റജിസ്റ്റർ ചെയ്യാത്ത ഇരുചക്ര വാഹനങ്ങൾ പ്രദർശിപ്പിക്കുന്നതിനോ വിൽക്കുന്നതിനോ ടെസ്റ്റ് റൈഡുകൾ വാഗ്ദാനം ചെയ്യുന്നതിനോ ആവശ്യമായ സർട്ടിഫിക്കേഷൻ ഇല്ല എന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. ഉപഭോക്തൃ പരാതികളുടെ അടിസ്ഥാനത്തിൽ രാജ്യത്തുടനീളമുള്ള ഓല ഇലക്ട്രിക് ഷോറൂമുകൾ ഗതാഗത അധികൃതർ റെയ്ഡ് ചെയ്യുകയും അവയിൽ ചിലത് അടച്ചുപൂട്ടുകയും ചെയ്തു. വാഹനങ്ങൾ പിടിച്ചെടുക്കുക, കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് അയയ്ക്കുക തുടങ്ങിയ നടപടികളും സ്വീകരിച്ചതായി ആഭ്യന്തര രേഖകളും സർക്കാർ…
നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വരുന്നതോടെ നിരവധി പേരുടെ ജോലി പോകും എന്ന ആശങ്കയിലായിരുന്നു കരിയർ രംഗം. എന്നാൽ ഇത്തരം ചിന്തകൾക്ക് പ്രസക്തിയില്ല എന്ന് തെളിയിക്കുകയാണ് Bain and Company അടുത്തിടെ നടത്തിയ പഠനം. ഇന്ത്യയുടെ എഐ രംഗം വൻ വളർച്ചയ്ക്കാണ് സാക്ഷ്യം വഹിക്കുന്നതെന്നും 2027ഓടെ ഈ രംഗത്ത് 23 ലക്ഷം ജോലി സാധ്യതകൾ ഉണ്ടാകുമെന്നും പഠന റിപ്പോർട്ട് പറയുന്നു. എന്നാൽ എഐയിൽ പ്രാവീണ്യമുള്ളവർ 12 ലക്ഷം പേർ മാത്രമാണെന്നും നിലവിലെ പ്രൊഫഷനലുകൾക്ക് റീസ്കില്ലിങ്ങിനും അപ് സ്കില്ലിങ്ങിനുമുള്ള വലിയ അവസരമാണ് ഉള്ളതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. 2019 മുതൽ എഐയുമായി ബന്ധപ്പെട്ട വൈദഗ്ധ്യങ്ങളുടെ ഡിമാൻഡ് 21 ശതമാനം വെച്ചാണ് വാർഷിക വളർച്ച. എഐ വിദഗ്ധർക്ക് വർഷത്തിൽ 11 ശതമാനം വരെ ശരാശരി കോംപൻസേഷൻ വർധനയുണ്ട്. എഐ രംഗത്ത് സ്വാധീനമില്ലാത്ത ബിസിനസ്സുകൾ വളർച്ചയ്ക്കായി ബുദ്ധിമുട്ടുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. India’s AI sector faces a talent gap, with job…
അടുത്ത 4 വർഷത്തിനുള്ളിൽ രാജ്യത്ത് 2 ബില്യൺ ഡോളറിന്റെ വിൽപനയുള്ള കമ്പനിയായി മാറാൻ ഹയർ അപ്ലയൻസസ് ഇന്ത്യ (Haier Appliances India). പുതിയ എസി പ്രൊഡക്ഷൻ, ഇഞ്ചക്ഷൻ മോൾഡിംഗ് യൂണിറ്റുകൾ എന്നിവ സ്ഥാപിക്കുന്നതിനായി 2024-2028 കാലയളവിൽ കമ്പനി 1,000 കോടിയിലധികം രൂപ നിക്ഷേപം നടത്തിയിട്ടുള്ളതായി ഹയർ അപ്ലയൻസസ് ഇന്ത്യ പ്രസിഡന്റ് എൻ.എസ്. സതീഷ് അറിയിച്ചു. പൂനെയിലും ഗ്രേറ്റർ നോയിഡയിലുമുള്ള പ്ലാന്റുകളിൽ ഇതുവരെ 2,400 കോടി രൂപയുടെ നിക്ഷേപം നടത്തിക്കഴിഞ്ഞു. ഈ പുതിയ പ്ലാന്റ് വരുന്നതോടെ ഹയർ ഇന്ത്യയുടെ ശേഷി നിലവിലെ 1.5 ദശലക്ഷം യൂണിറ്റുകളിൽ നിന്ന് പ്രതിവർഷം 4 ദശലക്ഷം യൂണിറ്റായി ഉയരും. കമ്പനിയുടെ ആഭ്യന്തര മൂല്യവത്തിലും ഇതിലൂടെ വർധനയുണ്ടാകും. നിലവിൽ 1.5 ദശലക്ഷം ശേഷിയാണ് ഹയറിന് ഉള്ളത്. എന്നാൽ ഇന്ത്യയിൽ എസി വിപണി വളരുന്ന രീതിയനുസരിച്ച് 2027 ആകുമ്പോഴേക്കും ഹയറിന് ശേഷിയിൽ കുറവുണ്ടാകും. ഇതിനു വേണ്ടിയാണ് പുതിയ പ്ലാന്റ് 2.5 ദശലക്ഷം യൂണിറ്റാക്കി ഉയർത്തുന്നത്-സതീഷ് പറഞ്ഞു. Haier Appliances India…
അതിവേഗം പ്രേക്ഷക ശ്രദ്ധ ആകർഷിച്ചുകൊണ്ടിരിക്കുന്ന ബോളിവുഡ് താരസുന്ദരിയാണ് ജാൻവി കപൂർ. ആരാധകരുടെ എണ്ണം കൂടുന്നതിനൊപ്പം താരത്തിന്റെ ആസ്തി സംബന്ധിച്ച വിവരങ്ങളും വാർത്തകളിൽ നിറയുകയാണ്. ഹിന്ദി ഇംഗ്ലീഷ് എന്നീ ഭാഷകൾക്കു പുറമേ തമിഴ്, തെലുങ്ക് ഭാഷകളും അറിയുന്ന നടി അക്ഷരാർത്ഥത്തിൽ പാൻ ഇന്ത്യൻ സ്റ്റാർ എന്ന വിശേഷണത്തിന് അർഹയാണ് എന്നാണ് ആരാധകരുടെ വിലയിരുത്തൽ. ഈ ഭാഷകൾക്കു പുറമേ താരത്തിന് സ്പാനിഷും അറിയാം. 2018ൽ പുറത്തിറങ്ങിയ ധടക് ആണ് ജാൻവിയുടെ ആദ്യ ചിത്രം. സാമ്പത്തികമായി മികച്ച പ്രകടനം കാഴ്ച വെച്ച ചിത്രത്തിനു ശേഷം 2020ൽ ഗോസ്റ്റ് സ്റ്റോറീസ്, ഗുഞ്ജൻ സക്സേന-ദി കാർഗിൽ ഗേൾ തുടങ്ങിയ ചിത്രങ്ങളിലൂടെ ജാൻവി ശ്രദ്ധ നേടി. 2024ൽ തെലുഗ് ചിത്രം ദേവരയിലൂടെ ജാൻവി ബോളിവുഡിന് പുറത്തേക്കും തന്റെ അഭിനയ കരിയർ വിപുലീകരിച്ചു. 2025ലെ കണക്കു പ്രകാരം 7.5 മില്യൺ ഡോളർ (65 കോടി രൂപ) ആണ് ജാൻവി കപൂറിന്റെ ആസ്തി. സിനിമകൾക്കു പുറമേ ബ്രാൻഡ് എൻഡോർസ്മെന്റുകളും വലിയ ഇവന്റുകളും താരത്തിന്റെ…
ജസ്റ്റിൻ ട്രൂഡോയുടെ പകരക്കാരനായി മാർക്ക് കാർനിയെ (Mark Carney) കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച് ഭരണകക്ഷിയായ ലിബറൽ പാർട്ടി. പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന തിരഞ്ഞെടുപ്പിൽ 85.9 ശതമാനം പിന്തുണ നേടിയാണ് കാർനി ജസ്റ്റിൻ ട്രൂഡോയുടെ പകരക്കാരനാകുന്നത്. വ്യാപാര രംഗത്ത് യുഎസ്സുമായുള്ള കാനഡയുടെ തർക്കം രൂക്ഷമായി തുടരുന്നതിനിടെയാണ് കടുത്ത ട്രംപ് വിമർശകൻ കൂടിയായ കാർനി പ്രധാനമന്ത്രി പദത്തിലെത്തുന്നത്. ഡൊണാൾഡ് ട്രംപിനെ നേരിടാൻ കെൽപുള്ള നേതാവ് എന്ന നിലയ്ക്കാണ് കാനഡ കാർനിയെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിക്കുന്നത്. ട്രംപിന്റെ കീഴിൽ അമേരിക്ക കാനഡയുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്ന് ലിബറൽ പാർട്ടി അംഗങ്ങളെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തിൽ കാർനി പറഞ്ഞു. ഈ ശ്രമം പരാജയപ്പെടുത്തണം. അമേരിക്കക്കാർക്ക് കാനഡയുടെ വിഭവങ്ങൾ, വെള്ളം, ഭൂമി, രാജ്യം എന്നിവ വേണം. കനേഡിയൻ തൊഴിലാളികളേയും കുടുംബങ്ങളേയും ബിസിനസുകളേയും ട്രംപ് ആക്രമിക്കുകയാണ്. ട്രംപിനെ വിജയിക്കാൻ അനുവദിക്കില്ലെന്നും കാർനി പ്രഖ്യാപിച്ചു. നേരത്തേ ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ഗവർണറായിരുന്നു മാർക്ക് കാർനി. 2008…
വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിക അനുമതിയായി. ഇതു സംബന്ധിച്ച് കേന്ദ്രപരിസ്ഥിതി മന്ത്രിലയത്തിന്‍റെ ഉത്തരവ് ലഭിച്ചതായി മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. രണ്ടും മൂന്നും ഘട്ട വികസനത്തിന്‍റെ ഭാഗമായി കണ്ടെയ്ന ടെര്‍മിനല്‍ 1200 മീറ്റര്‍ നീളത്തിലേക്ക് വിപുലീകരിക്കും, ബ്രേക്ക് വാട്ടറിന്‍റെ നീളം 900 മീറ്റര്‍ കൂടി വര്‍ദ്ധിപ്പിക്കും കണ്ടെയ്നര്‍ സംഭരണ യാര്‍ഡിന്‍റെയും, ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളുടെയും വികസനം 1220 മീറ്റര്‍ നീളമുള്ള മള്‍ട്ടിപര്‍പ്പസ് ബര്‍ത്തുകള്‍, 250 മീറ്റര്‍ നീളമുള്ള ലിക്വിഡ് ബര്‍ത്തുകള്‍ (ബ്രേക്ക്വാട്ടറിനോടനുബന്ധിച്ച്), ലിക്വിഡ് കാര്‍ഗോ സംഭരണ സൗകര്യങ്ങളുടെ വികസനം, 77.17 ഹെക്റ്റര്‍ വിസ്തൃതിയിലുള്ള ഭൂമി എറ്റടുക്കല്‍ 7.20 Mm3 അളവില്‍ ഡ്രഡ്ജിംഗ് എന്നിവ ഉള്‍പ്പെടുന്നു. ഇതോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതി പ്രതീക്ഷിച്ചതിലും നേരത്തെ പൂര്‍ത്തിയാക്കി വരുമാനം ഉറപ്പ് വരുത്താന്‍ സര്‍ക്കാരിന് സാധിക്കും.വിഴിഞ്ഞം തുറമുഖത്തിന്‍റെ മിനിമം സ്ഥാപിത ശേഷി പ്രതിവര്‍ഷം 30 ലക്ഷം കണ്ടെയ്നറാണ്. ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് വഴി തുറമുഖത്തിന്‍റെ ശേഷി പ്രതിവര്‍ഷം 45 ലക്ഷം വരെയായി ഉയര്‍ത്താന്‍…