Author: News Desk

ബെംഗളൂരു സൗത്ത് ബിജെപി എംപി തേജസ്വി സൂര്യയും ഗായിക ശിവശ്രീ സ്കന്ദപ്രസാദുമായുള്ള വിവാഹം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതോടെ ശിവശ്രീ സ്കന്ദപ്രസാദിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ വാർത്തകളിൽ നിറയുകയാണ്. ചെന്നൈ സ്വദേശിനിയായ ശിവശ്രീ തഞ്ചാവൂർ ശാസ്ത സർവകലാശാലയിൽ നിന്ന് ബയോഎഞ്ചിനീയറിങ്ങിൽ ബിടെക് പൂർത്തിയാക്കിയാണ് കലാരംഗത്തേക്ക് എത്തിയത്. ഇതിനു പുറമേ മദ്രാസ് സർവകലാശാലയിൽ നിന്ന് എംഎ ഭരതനാട്യവും നേടിയിട്ടുണ്ട്. നിലവിൽ ശിവശ്രീ മദ്രാസ് സംസ്കൃത കോളേജിൽ നിന്ന് എംഎ സംസ്കൃതം പഠിച്ചുകൊണ്ടിരിക്കുകയാണ്. കർണാടിക് സംഗീതജ്ഞ എന്ന നിലയിൽ അറിയപ്പെടുന്ന ജയശ്രീ നിരവധി കച്ചേരികൾ നടത്തിയിട്ടുണ്ട്. മുൻപ് ശിവശ്രീയുടെ അത്തരത്തിലുള്ള ഒരു കച്ചേരിയിലെ ദൃശ്യങ്ങളിൽ അവരെ കാണാൻ നടി ശോഭനയെ പോലെയുണ്ട് എന്നതിന്റെ പേരിൽ അവ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. ഭരതനാട്യം, സിനിമാ സംഗീത രംഗം എന്നിവയിലും ശിവശ്രീ കഴിവ് തെളിയിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവനിൽ എ.ആർ. റഹ്മാന്റെ സംഗീതത്തിൽ ചെയ്ത ഗാനം ആലപിച്ചാണ് ശിവശ്രീ സിനിമാ സംഗീത ലോകത്ത് ശ്രദ്ധ നേടിയത്. Carnatic…

Read More

യൂഗവ് ഇന്ത്യ വാല്യൂ റാങ്കിങ്സ് 2025ൽ (YouGov India Value Rankings) ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ മൂന്നാമത്തെ ബ്രാൻഡായി തിരഞ്ഞെടുക്കപ്പെട്ട് അമൂൽ (Amul). പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ഏക ഫാസ്റ്റ്-മൂവിംഗ് കൺസ്യൂമർ ഗുഡ്‌സ് (FMCG) ബ്രാൻഡാണ് അമൂൽ. ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയാണ് ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡുകൾ. ഇവയ്ക്ക് പിന്നിലായാണ് എഫ്എംസിജി ബ്രാൻഡായ അമൂൽ ഇടംപിടിച്ചിരിക്കുന്നത്. കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ന്യായ വില ഉറപ്പാക്കി ഉയർന്ന നിലവാരമുള്ള പാലുൽപന്നങ്ങൾ ലഭ്യമാക്കുന്ന അമൂലിന്റെ സഹകരണ മാതൃകയ്ക്കുള്ള തെളിവാണ് അംഗീകാരമെന്ന് എംഡി ജയൻ മേത്ത പറഞ്ഞു. ടയർ 2 സിറ്റികളിൽ ഒന്നാം സ്ഥാനവും ടയർ1, 3 നഗരങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലും അമൂൽ ഉണ്ട്. അന്താരാഷ്ട്ര സഹകരണ വർഷമായ 2025ൽ തന്നെ ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡുകളിലൊന്നായി അംഗീകരിക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1.3 ലക്ഷത്തിലധികം ഉപഭോക്താക്കളുടെ ഉൾക്കാഴ്ചകളെ അടിസ്ഥാനമാക്കിയാണ് യൂഗവ് ഇന്ത്യ വാല്യൂ റാങ്കിങ്സ് നടത്തിയത്. ഭക്ഷണ പാനീയങ്ങൾ, എയർലൈനുകൾ, ഉപഭോക്തൃ…

Read More

ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേർസ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (FICCI) സ്റ്റാർട്ടപ്പ് മഹാംകുംഭ് (Startup MahaKumbh) രണ്ടാം എഡിഷന്റെ ഭാഗമാണ് സ്റ്റാർട്ടപ്പ് മഹാരതി ചാലഞ്ച് (Startup Maha Rathi Challenge). ഗവൺമെന്റ് വകുപ്പുകളായ നാഷണൽ സ്റ്റാർട്ടപ്പ് അഡ്വൈസറി കൗൺസിൽ, ഡിപാർട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേർണൽ ട്രേഡ് (DPIIT), സ്റ്റാർട്ടപ്പ് ഇന്ത്യ (Startup India) എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. ഇന്ത്യയിലെമ്പാടുമുള്ള തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് മുപ്പത് കോടി രൂപ ഫണ്ടിങ്, വ്യവസായ രംഗത്തെ പ്രമുഖരുടെ മെൻ്റർഷിപ്, നെറ്റ് വർക്കിങ് അവസരങ്ങൾ തുടങ്ങിയവയിലൂടെ ശാക്തീകരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. 11 പ്രധാന മേഖലകളിലാണ് സ്റ്റാർട്ടപ്പ് മഹാരതി ചാലഞ്ച് പ്രാമുഖ്യം നൽകുന്നത്. എഐ, ഡീപ്ടെക്ക്, ബയോടെക്, ഹെൽത്ത് കെയർ, ഗെയമിങ്, സ്പോർട്സ്, ഫിൻടെക് തുടങ്ങിയവയാണ് ചാലഞ്ച് മുൻഗണന നൽകുക. ഡിപിഐഐടി അവാന ക്യാപിറ്റൽ, ലെറ്റ്സ് വെഞ്ച്വർ, കഡിഇഎം, ഐവിസിഎ, എച്ച്ഡിഎഫ്സി തുടങ്ങിയവയുമായി ചേർന്നാണ് ചാലഞ്ച് നടത്തുന്നത്. ഇന്ത്യയിലെ മുഴുവൻ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയേയും…

Read More

ബര്‍ലിനില്‍ നടന്ന ഗോള്‍ഡന്‍ സിറ്റി ഗേറ്റ് അവാര്‍ഡിൽ കേരള ടൂറിസത്തിന് അംഗീകാരം. ‘കം ടുഗെദര്‍ ഇന്‍ കേരള’ എന്ന മാര്‍ക്കറ്റിംഗ് ക്യാമ്പെയ്ന്‍ അന്താരാഷ്ട്ര ക്യാമ്പെയ്ന്‍ വിഭാഗത്തില്‍ സില്‍വര്‍ സ്റ്റാര്‍ പുരസ്കാരം കരസ്ഥമാക്കി. ‘ശുഭമാംഗല്യം-വെഡ്ഡിംഗ്സ് ഇന്‍ കേരള’ എന്ന വീഡിയോ ഗാനം ഇന്‍റര്‍നാഷണല്‍ വിഭാഗത്തില്‍ എക്സലന്‍റ് അവാര്‍ഡ് നേടി. ബര്‍ലിനില്‍ നടന്ന ചടങ്ങില്‍ ഗോള്‍ഡന്‍ സിറ്റി ഗേറ്റ് അവാര്‍ഡ് ജൂറി പ്രസിഡന്‍റ് വോള്‍ഫ്ഗാങ് ജോ ഹഷെര്‍ട്ടില്‍ നിന്നും ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വിഷ്ണുരാജ് പി ഏറ്റുവാങ്ങി. നഗരജീവിതത്തിന്‍റെ തിരക്കുകളില്‍ നിന്ന് മാറി കേരളത്തിന്‍റെ പ്രശാന്ത സുന്ദരമായ പ്രകൃതി ആസ്വദിക്കുന്നതിന് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നതാണ് ‘കം ടുഗെദര്‍ ഇന്‍ കേരള’ എന്ന ക്യാമ്പെയ്ന്‍. പ്രിന്‍റ്, ഡിജിറ്റല്‍, റേഡിയോ, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ സംയുക്തമായി ഉപയോഗിച്ച് നടത്തിയ പ്രചരണം കുടുംബസമേതം യാത്ര ചെയ്യുന്നതിനുള്ള ഇഷ്ടകേന്ദ്രമായി കേരളത്തെ ഉയര്‍ത്തിക്കാട്ടുന്നതിന് സാധിച്ചു. ക്യാമ്പെയ്ന്‍ കേരളത്തിലേയ്ക്ക് വന്‍തോതില്‍ വിനോദസഞ്ചാരികളെ എത്തിക്കുന്നതിന് സഹായിച്ചു. ശുഭമാംഗല്യം-വെഡ്ഡിംഗ്സ് ഇന്‍ കേരള’ എന്ന വീഡിയോ…

Read More

രാജ്യത്തിന്റെ തലസ്ഥാന നഗരം മാലിന്യ മുക്തമാക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റാൻ ഡൽഹിയിൽ പുതുതായി അധികാരത്തിലേറിയ ബിജെപി സർക്കാർ. 2026 മാർച്ചോടെ ഡൽഹിയിലെ ഏറ്റവും വലിയ മാലിന്യക്കൂമ്പാരങ്ങളിലൊന്ന് വൃത്തിയാക്കുമെന്ന് ഗവൺമെന്റ് പ്രഖ്യാപിച്ചു. നഗരപ്രാന്ത പ്രദേശത്തെ ഏറ്റവും മലിനമായിരിക്കുന്ന ഭൽസ്വ മാലിന്യക്കൂമ്പാരം വൃത്തിയാക്കുമെന്നാണ് ഗവൺമെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡൽഹിയുടെ പുതിയ പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ മറ്റ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് പ്രഖ്യാപനം നടത്തിയത്. 60 മീറ്റർ (200 അടി) വരെ ഉയരത്തിൽ കുന്നുകൂടിയിട്ടുള്ള മാലിന്യക്കൂമ്പാരമാണ് ഭൽസ്വയിലേത്. ഔദ്യോഗിക രേകകൾ പ്രകാരം ഭൽസ്വയിൽ 4 ദശലക്ഷം ടണ്ണിലധികം മാലിന്യമാണ് കെട്ടിക്കിടക്കുന്നത്. ഭൽസ്വ മാലിന്യക്കൂമ്പാരം 70 ഏക്കറിലായാണ് ഉള്ളത്. ഇതിൽ 25 ഏക്കറോളം ഇടങ്ങളിൽ മാലിന്യ നിർമാർജനം സജീവമാണ്. 2025 അവസാനത്തോടെ കുന്നു കൂടിയ മാലിന്യം അപ്രത്യക്ഷമാക്കുന്ന തരത്തിലുള്ള നടപടിയാണ് സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു. മുൻ ഗവൺമെന്റിന്റെ കാലത്തുത്തനെ ഈ പ്രദേശം വൃത്തിയാക്കുന്ന നടപടികൾ ആരംഭിച്ചിരുന്നു. 2019ൽ ആരംഭിച്ച ഈ പ്രവർത്തനം നഗരത്തിൽ നിന്നുള്ള…

Read More

സമൂഹമാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും ദിവസേന പ്രചോദനാത്മകമായ ജീവിതങ്ങളുടെ പ്രളയം തന്നെ കാണാം. അതിൽ വേറെ ലെവലിൽ നിൽക്കുന്ന ജീവിതഗാഥയാണ് ഹിമാചൽ പ്രദേശിൽ നിന്നുള്ള പിങ്കി ഹര്യാൻ്റേത്. കടുത്ത ദാരിദ്ര്യത്തിൽ വളർന്ന് കഠിനാധ്വാനം ചെയ്ത് പഠിച്ച് ഡോക്ടറാകുക എന്ന തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കിയ ആളാണ് പിങ്കി. ഹിമാചൽ പ്രദേശിലെ കാംഗ്ര ജില്ലയിലെ മക്ലിയോഡ്ഗഞ്ചിലെ ദരിദ്ര കുടുംബത്തിൽ ജനിച്ച പിങ്കി ഹര്യാന്റെ ബാല്യം ദുഷ്‌കരമായിരുന്നു. ചരൺ ഖുഡിലെ ചേരിയിലായിരുന്നു പിങ്കിയുടെ കുടുംബം താമസിച്ചിരുന്നത്. വഴിയിൽ ഭിക്ഷ യാചിച്ചും ജീവിക്കാൻ വേണ്ടി മാലിന്യക്കൂമ്പാരങ്ങളിൽ നിന്ന് ഭക്ഷണം ശേഖരിച്ചുമുള്ള ദുരവസ്ഥയിലൂടെ പിങ്കി കടന്നുപോയി. 2004 ൽ മക്ലിയോഡ്ഗഞ്ചിൽ താമസിക്കുന്ന ധർമ്മശാലയിലെ ടോങ്-ലെൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ തലവനായ ലോബ്സാങ് ജാംയാങ് എന്ന ബുദ്ധ സന്യാസിയുമായി കണ്ടുമുട്ടിയതാണ് പിങ്കിയുടെ ജീവിതം മാറ്റിയത്. ധർമ്മശാലയിലെ ദയാനന്ദ് പബ്ലിക് സ്കൂളിൽ പിങ്കിയുടെ വിദ്യാഭ്യാസത്തിന് ധനസഹായം വാഗ്ദാനം ചെയ്തതോടെ പിങ്കിയുടെ ജീവിതത്തെയും വിധിയെയും പൂർണ്ണമായും മാറ്റിമറിച്ചു. പഠനത്തിൽ മികവ് പുലർത്തിയ പിങ്കി അസാധാരണമായ അക്കാദമിക്…

Read More

സ്റ്റാര്‍ട്ടപ് ജീനോം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് സ്വതന്ത്ര ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളതും പക്ഷപാതമില്ലാത്തതുമാണെന്നും കേരള സ്റ്റാര്‍ട്ടപ് മിഷന്‍ വ്യക്തമാക്കി. കേരളത്തിലെ സ്റ്റാര്‍ട്ടപ് ആവാസവ്യവസഥയുടെ വളര്‍ച്ച എടുത്തുകാണിക്കുന്നതായിരുന്നു റിപ്പോർട്ട്. ലോകത്തെ ഇന്നൊവേഷന്‍ എക്കോസിസ്റ്റം ഡെവലപ്മെന്റിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സ്റ്റാർട്ടപ് ജീനോം. റിപ്പോർട്ട് സംബന്ധിച്ച് നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു. 2021 മുതല്‍ KSUM സ്റ്റാര്‍ട്ടപ് ജീനോമില്‍ അംഗമാണ്. അംഗത്വ ഫീസായി നാളിതു വരെ 48000 ഡോളറാണ് നല്‍കിയിട്ടുള്ളതെന്ന് KSUM വ്യക്തമാക്കി.2019-21 കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2021-23 ല്‍ കേരളം സ്റ്റാര്‍ട്ടപ് എക്കോസിസ്റ്റം വാല്യുവിൽ 254 ശതമാനം വര്‍ധനവ് കൈവരിച്ചു എന്നാണ് സ്റ്റാര്‍ട്ടപ് ജീനോം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നത്. അഫോഡബിള്‍ ടാലന്‍റിന്‍റെ പട്ടികയില്‍ കേരളം ഏഷ്യയില്‍ നാലാമതാണെന്നും റിപ്പോർട്ട് പറയുന്നു.കേരളസ്റ്റാര്‍ട്ടപ് മിഷന്‍ നേടിയ മറ്റു ചില അംഗീകാരങ്ങള്‍ കൂടി കൂട്ടി വായിക്കുമ്പോള്‍ ഈ റിപ്പോര്‍ട്ടിന്‍റെ വിശ്വാസ്യത മനസ്സിലാകുമെന്ന് KSUM വ്യക്തമാക്കുന്നു. 2018, 2019, 2020 എന്നീ വര്‍ഷങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ ടോപ് പെര്‍ഫോമര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ 2022 ല്‍…

Read More

ഗുജറാത്തിലെ ജാംനഗറിൽ റിലയൻസ് ഫൗണ്ടേഷന്റെ വൻതാര വന്യജീവി പുനരധിവാസ കേന്ദ്രം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തിരുന്നു. വൻതാര സന്ദർശിച്ച പ്രധാനമന്ത്രി മൃഗങ്ങളെ പരിപാലിക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി. അതോടൊപ്പം വന്യജീവി സങ്കേതത്തിലെ സഫാരിക്കായി പ്രധാനമന്ത്രി ഉപയോഗിച്ച ലാൻഡ് റോവർ ഡിഫൻഡറും വാർത്തയിൽ ഇടംപിടിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിലെതന്നെ ഏറ്റവും വിലയേറിയ സഫാരി വാഹനമാണ് വൻതാരയിലെ ഈ ഡിഫൻഡർ. മിക്ക വന്യജീവി സങ്കേതങ്ങളും മഹീന്ദ്ര ബൊലേറോ, ജിപ്‌സി തുടങ്ങിയ വാഹനങ്ങളാണ് സഫാരി വാഹനങ്ങളായി ഉപയോഗിക്കാറുള്ളത്. ഇത്തരമൊരു ആവശ്യത്തിനായി ഇതുപോലെ വിലയേറിയ കാർ ഉപയോഗിക്കുന്നത് ഇതാദ്യമാണ്. ഒന്നര കോടി രൂപയ്ക്കു മുകളിലാണ് മോഡിഫൈഡ് ഡിഫൻഡറിന്റെ ഏകദേശ വില. അംബാനി കുടുംബം അടുത്തിടെ വാങ്ങി മോഡിഫൈ ചെയ്ത പ്രത്യേക ലാൻഡ് റോവർ ഡിഫൻഡറിലാണ് മോഡി സഫാരി നടത്തിയത്. ഡിഫൻഡറിന്റെ 110 5 ഡോർ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സഫാരി വാഹനം. സഫാരി വാഹനങ്ങൾക്ക് അനുയോജ്യമായി വാഹനത്തിൽ നിരവധി ക്രമീകരണം നടത്തി ഓപ്പൺ…

Read More

അന്താരാഷ്ട്ര വനിതാ ദിനം പ്രത്യേക കടൽ യാത്രയുമായി വർണാഭമായി ആഘോഷിക്കാൻ കെഎസ്ആർടിസി. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലും (BTC) കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനും (KSINC) ചേർന്നാണ് വനിതാ ദിനത്തിൽ (മാർച്ച് 8) വനിതകൾക്ക് വേണ്ടി പ്രത്യേക കടൽയാത്ര ഒരുക്കിയിരിക്കുന്നത്. ‘ഓൾ വുമൺ ഈവനിംഗ് ക്രൂയിസ് വിത്ത് ഡിജെ’ പാക്കേജിൽ കെഎസ്ഐഎൻസിയുടെ ആദ്യ ലക്ഷ്വറി ക്രൂയിസ് ആയ നെഫെർട്ടിറ്റിയിലാണ് കടൽയാത്ര. മാർച്ച് 8ന് നടി ആതിര ഹരികുമാറിന്റെ നേതൃത്വത്തിലുള്ള കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 150 വനിതകളുടെ സംഘമാണ് ലക്ഷ്വറി ക്രൂയിസ് നെഫെർട്ടിറ്റിയിൽ കടൽയാത്രയ്ക്ക് ഇറങ്ങുക. കെഎസ്ആർടിസി ബിടിസി സെൽ വഴി പാക്കേജ് ലഭിച്ച സ്ത്രീകളെ പയ്യന്നൂർ, തൃശൂർ, ചെങ്ങന്നൂർ, കൊല്ലം തുടങ്ങിയ ഡിപ്പോകളിൽ നിന്നും പ്രത്യേകം കമീകരിച്ച ബസ്സിൽ കൊച്ചിയിലെത്തിക്കും. തുടർന്ന് ബോൾഗാട്ടി ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ ജെട്ടിയിലെത്തിച്ച് നെഫെർട്ടിറ്റിയിൽ യാത്ര തുടങ്ങും. നേരത്തെ വനിതാ ദിനത്തോട് അനുബന്ധിച്ച് യാത്രയിൽ വനിതകൾക്ക് 600 രൂപ…

Read More

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ എട്ട് കോടി രൂപ (ഒരു മില്യൺ ഡോളർ) സമ്മാനം നേടി മലയാളി. ബർദുബായിൽ സിസ്റ്റം എഞ്ചിനീയറായി ജോലി ചെയ്യുന്ന പ്രസാദ് ശിവദാസനെയാണ് ഭാഗ്യം തേടിയെത്തിയത്. മില്ലേനിയം മില്യണെയർ സീരീസ് 492 ജാക്പോട്ടിൽ ഒൻപത് സഹപ്രവർത്തകർക്കൊപ്പം എടുത്ത ടിക്കറ്റാണ് പ്രസാദിന് ഭാഗ്യം കൊണ്ടുവന്നത്. ഓൺലൈൻ വഴി എടുത്ത 3793 എന്ന ടിക്കറ്റിനാണ് സമ്മാനം. കഴിഞ്ഞ 20 വർഷമായി ദുബായിൽ ജോലി ചെയ്യുന്ന പ്രസാദ് ഏഴ് വർഷത്തോളമായി സുഹൃത്തുക്കളുമായി ചേർന്ന് ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റ് എടുക്കാറുണ്ട്. സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രസാദ് പറഞ്ഞു. 1999ൽ ഒരു മില്യൺ ഡോളറിന്റെ മില്ലേനിയം പ്രൊമോഷൻ ആരംഭിച്ചതിനു ശേഷം ഒന്നാം സമ്മാനം നേടുന്ന 246ാമത് ഇന്ത്യക്കാരനാണ് പ്രസാദ്. ഇതോടൊപ്പം നടന്ന മറ്റ് നറുക്കെടുപ്പുകളിൽ രണ്ട് ഇന്ത്യക്കാർക്ക് ആഢംബര കാറും ആഢംബര ബൈക്കും സമ്മാനമായി ലഭിച്ചു. അബുദാബിയിൽ ജോലി ചെയ്യുന്ന ഷാഹുൽ ഹമീദിനാണ് BMW M850i Gran Coupe കാർ ലഭിച്ചത്.…

Read More