Author: News Desk

വേനല്‍ക്കാലത്ത് ജീവനക്കാരുടെ ക്ഷേമവും സുരക്ഷയും മുന്‍നിര്‍ത്തി പുതിയ പരീക്ഷണവുമായി ദുബായ്. ദുബായിലെ ചില സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരീക്ഷണാര്‍ഥം ജോലി സമയം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള പൈലറ്റ് പ്രൊജക്ടിന് രൂപം നല്‍കിയിരിക്കുകയാണ് ദുബായ് ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സ് ഡിപ്പാര്‍ട്ട്മെന്റ് (ഡിജിഎച്ച്ആര്‍). ‘ഔവര്‍ ഫ്‌ളെക്‌സിബിള്‍ സമ്മര്‍ ഇനീഷ്യേറ്റീവ്’ എന്ന പേരില്‍ രാജ്യത്തെ ഏതാനും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജോലി സമയം ദിവസത്തില്‍ ഏഴ് മണിക്കൂറും ആഴ്ചയില്‍ നാല് ദിവസവും ആയി കുറയ്ക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതുപ്രകാരം പൈലറ്റ് പ്രൊജക്ട് നടപ്പിലാക്കുന്ന സമയത്ത് വെള്ളിയാഴ്ചകളില്‍ ജോലി ഉണ്ടാകില്ല. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ആവശ്യകതകള്‍ പരിഗണിച്ച് ജീവനക്കാരുടെ പ്രകടനവും അവരുടെ ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിനൊപ്പം മെച്ചപ്പെട്ട ഒരു തൊഴില്‍ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനുള്ള ഡിഎച്ച്ജിആറിന്‍റെ പ്രതിബദ്ധതയാണ് പുതിയ പദ്ധതിക്കു പിന്നിൽ. പ്രതിദിന ജോലി സമയം ഏഴ് മണിക്കൂറായി കുറച്ചും വെള്ളിയാഴ്ചകളില്‍ ജോലി താല്‍ക്കാലികമായി നിര്‍ത്തിയും ജോലിസ്ഥലത്തെ കൂടുതല്‍ വഴക്കമുള്ളതാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കുറഞ്ഞത് 15 സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് ഈ സംരംഭത്തിന്‍റെ…

Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് എം‌.എ.യൂസഫ് അലിയുടെ മകളുടെ ഭര്‍ത്താവും വിപിഎസ് ഹെൽത്ത് കെയർ സ്ഥാപകനും ചെയർമാനുമായ ഡോ.ഷംസീർ വയലിൽ 50 കോടി സംഭാവന നല്‍കിയെന്ന് അവകാശവാദവുമായി ചില പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പോസ്റ്റിന്റെ വസ്തുതാ പരിശോധനയ്ക്കായി ചാനൽ ഐ ആം ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിന്റെ വസ്തുത അറിയാം. എം.എ.യൂസഫലിയുടെ മകളുടെ ഭർത്താവ് ഡോ.ഷംഷീർ വയലിൽ 50 കോടി ദുരിതാശ്വാസ ഫണ്ടിലേക്ക് കേരളത്തിലെ പ്രളയ ദുരന്തബാധിതരെ സഹായിക്കാൻ ഇതുവരെ പ്രഖ്യാപിച്ചതിൽ വെച്ച് ഏറ്റവും വലിയ സംഖ്യ പ്രിയങ്കരനായ ഷംസീർ ഡോക്ടറുടേതാണെന്ന് അഭിമാനത്തോടെ പറയാനാവും. അമ്പത് കോടി രൂപയാണു ദുരന്ത ബാധിതരെ സഹായിക്കാൻ അദ്ദേഹം പ്രഖ്യാപിച്ചിട്ടുള്ളത് എന്ന കുറിപ്പിനൊപ്പമാണ് ഒരു പോസ്റ്റ് സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത്. കീവേഡുകളുടെ പരിശോധനയിൽ ഇതേ പോസ്റ്റര്‍ 2018 മുതല്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതായി ശ്രദ്ധയിൽപ്പെട്ടു. കേരളത്തിൽ 2018ലുണ്ടായ പ്രളയക്കെടുതിയെ നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് ഡോ.ഷംസീര്‍ വയലില്‍ 50 കോടി രൂപ സംഭാവന ചെയ്തിരുന്നതായുള്ള റിപ്പോർട്ടുകൾ ലഭിച്ചു. പ്രളയക്കെടുതി അനുഭവിക്കുന്ന…

Read More

പിജി യോഗ്യതക്കാർക്ക് ഫെഡറൽ ബാങ്കിൽ ഓഫിസറാകാം. ഫെഡറൽ ബാങ്കിൽ ഓഫിസർ തസ്തികയിൽ അവസരം. ഓഗസ്റ്റ് 12 വരെ ഓൺലൈനിൽ അപേക്ഷിക്കാം. ജൂനിയർ മാനേജ്മെന്റ് ഗ്രേഡ് 1 തസ്തികയിലാണ് നിയമനം. യോഗ്യത : ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യം. അപേക്ഷകർ പത്ത്, പ്ലസ് ടു/ ഡിപ്ലോമ, ബിരുദ, പിജി തലങ്ങളിൽ 60% മാർക്ക് നേടിയവരാകണം. പ്രായം : 2024 ജൂൺ ഒന്നിന് 27 കവിയരുത്. പട്ടികവിഭാഗത്തിന് 5 വർഷം ഇളവ് ലഭിക്കും. ബാങ്കിങ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ് മേഖകളകളിൽ ജോലിപരിചയമുള്ളവർക്ക് ഒരു വർഷം ഇളവനുവദിക്കും. യോഗ്യത, പ്രായം എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ വെബ്സൈറ്റ് കാണുക. ശമ്പളം : 48,480–85,920 തിരഞ്ഞെടുപ്പ് :  ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ, പഴ്സനൽ ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കി. ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് സെപ്റ്റംബർ ഒന്നിനു നടത്തും. ഓഗസ്റ്റ് 23–26 തീയതികളിൽ മോക് ടെസ്റ്റിനും അവസരമുണ്ട്.തിരഞ്ഞെടുക്കപ്പെടുന്നവർക്കു 2 വർഷം പ്രബേഷൻ പിരീഡ് ആയിരിക്കും. അപേക്ഷാഫീസ്…

Read More

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് കാഷ് ഓണ്‍ ഡെലിവറി വഴി സാധനങ്ങള്‍ വാങ്ങുമ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് ബാക്കി കൊടുക്കാനും വാങ്ങാനും ചില്ലറ വേണം എന്നുള്ളത്. ഡെലിവറി സ്റ്റാഫിന് ഉല്പന്നത്തിന്റെ വില കൃത്യമായി നല്‍കാന്‍ കയ്യില്‍ ചിലപ്പോള്‍ ചില്ലറയുണ്ടാവില്ല. ഇനി അധിക തുക നോട്ടുകളായി നല്‍കിയാല്‍ ബാക്കി തരാന്‍ ഡെലിവറി സ്റ്റാഫിന്റെ കയ്യിലും ചില്ലറയുണ്ടായെന്ന് വരില്ല. ഇത് ഫുഡിന്റെ കാര്യത്തിൽ ആയാലും ഡ്രെസ്സോ മറ്റ് സാധനങ്ങളോ ഓൺലൈനിൽ വാങ്ങുമ്പോൾ ആയാലും ഇങ്ങിനെ തന്നെ ആണ്. എന്നാല്‍ ഈ പ്രശ്‌നത്തിന് ഒരു പരിഹാരമെന്നോണം തങ്ങളുടെ സ്ഥിര ഉപഭോക്താക്കള്‍ക്ക് ഗുണകരമാവുന്ന ഒരു ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. കമ്പനിയുടെ മേധാവി ദീപീന്ദര്‍ ഗോയല്‍ ട്വിറ്ററിലൂടെ ആണ് ആപ്പിന്റെ പുതിയ ഫീച്ചര്‍ പരിചയപ്പെടുത്തിയത്. ഇനി മുതല്‍ സൊമാറ്റോയില്‍ ഭക്ഷണ സാധനങ്ങള്‍ കാഷ് ഓണ്‍ ഡെലിവറി മോഡില്‍ വാങ്ങുമ്പോള്‍ കയ്യില്‍ ചില്ലറ ഇല്ലെന്ന് ആലോചിച്ച് വിഷമിക്കേണ്ട. അധിക തുക ഡെലിവറി സ്റ്റാഫിന് നല്‍കിയാല്‍ ബാക്കി തുക…

Read More

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറയെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ചുള്ള പ്രചാരണങ്ങൾ മാത്രമാണ്. ഇതേക്കുറിച്ച് മുഖ്യമന്ത്രി ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ്. ദുരിതാശ്വാസ നിധിയെ കുറിച്ച് സംസ്ഥാനത്ത് വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സിഎംഡിആര്‍എഫ് ഫണ്ടില്‍ നിന്നും പണം ഉപയോഗിച്ച് കെഎസ്എഫ്ഇയ്ക്ക് ലാപ്‌ടോപ്പ് വാങ്ങിയെന്ന പ്രചാരണം തികച്ചും വ്യാജമാണെന്ന് പിണറായി വിജയൻ പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായാണ് ഇത്തരം പ്രചരണങ്ങളെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കെഎസ്എഫ്ഇയ്ക്ക് ലാപ്ടോപ് വാങ്ങാൻ ദുരിതാശ്വാസനിധിയിൽ നിന്ന് തുക അനുവദിച്ചു എന്ന രീതിയിൽ നടക്കുന്ന പ്രചരണം വ്യാജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സോഷ്യല്‍ മീഡിയ വഴിയാണ് വ്യാപകമായി വ്യാജ പ്രചരണം നടക്കുന്നത്. സിഎംഡിആര്‍എഫില്‍ നിന്നും കെഎസ്എഫ്ഇക്ക് ലാപ്ടോപ് വാങ്ങാന്‍ 81.43 കോടി രൂപ അനുവദിച്ചു എന്നാണ് പ്രചരണം. തികച്ചും തെറ്റായ പ്രചാരണമാണിതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടിയാണ് ഇത്തരം പ്രചാരണങ്ങള്‍. കോവിഡ് കാലത്ത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനായി ലാപ്ടോപ് വാങ്ങാന്‍…

Read More

വൈദ്യുതി ഉത്പാദിപ്പിക്കുന്നതും ലൊക്കേഷന്‍ തിരിച്ചറിയാൻ സാധിക്കുന്നതുമായ ഷൂസ് പട്ടാളക്കാര്‍ക്കായി വികസിപ്പിച്ച് ഐഐടി ഇന്ദോര്‍. സുരക്ഷയും പ്രവര്‍ത്തനക്ഷമതയും ഇതിലൂടെ വര്‍ദ്ധിപ്പിക്കാനാവുമെന്ന് ഐഐടി അധികൃതര്‍ വ്യക്തമാക്കി. ആദ്യബാച്ചിലെ 10 ജോഡി ഷൂസുകള്‍ ഐഐഎം ഇന്ദോര്‍, ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന് കൈമാറി. ട്രൈബോ ഇലക്ട്രിക്ക് നാനോജെനറേറ്റര്‍ ടെക്‌നോളജിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ചെരിപ്പിലെ സോളിലാണ് വൈദ്യുതി. ഒരോ ചുവട് നടക്കും തോറും ഷൂസില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യയാണിത്. ഇത് കൊണ്ട് ചെറിയ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാം. ജിപിഎസ്, റേഡിയോ ഫ്രീക്ക്വന്‍സി ഐഡന്റിഫിക്കേഷന്‍ ടെക്‌നോളജി എന്നിവ സൈനികരുടെ തത്സമയ ലൊക്കേഷന്‍ എവിടെയെന്ന് കണ്ടെത്താൻ സഹായിക്കും. പ്രൊഫസര്‍ പളനിയുടെ മേല്‍നോട്ടത്തിലാണ് ഈ ഷൂസ് നിര്‍മ്മിച്ചത്. മനുഷ്യൻ്റെ ചലനത്തിൽ നിന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങൾക്ക് ഊർജ്ജം നൽകുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സൈനിക ഉപയോഗത്തിനപ്പുറം, ഈ TENG-പവർ ഷൂകൾ സിവിലിയൻ, വ്യാവസായിക ആവശ്യങ്ങൾക്കായി കൂടി ഉപയോഗിക്കാം. പ്രായമായ അംഗങ്ങളുള്ള കുടുംബത്തിലെ, പ്രത്യേകിച്ച് അൽഷിമേഴ്‌സ് രോഗമുള്ളവർക്ക്, ലൊക്കേഷൻ ട്രാക്കിംഗിലൂടെ ഷൂസ്…

Read More

എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ജീവിതത്തിൽ വിജയം കണ്ടെത്തുന്ന ചുരുക്കം ചില മനുഷ്യരെ ഉണ്ടാവുള്ളൂ. പ്രതിസന്ധികളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിലാണ് വിജയം ഒളിഞ്ഞിരിക്കുന്നത്. ഇത്തരം ആളുകൾ മറ്റുള്ളവർക്ക് ഒരു മോഡലായിരിക്കും എന്നും. അത്തരത്തിലൊരു മികച്ച ഉദാഹരണമാണ് കനിക ടെക്രിവാൾ എന്ന ഇന്ത്യൻ യുവതി. ഇന്ത്യയിലെ ഒരു ഗ്രാമീണ വനിതയെന്ന ലേബലിൽ നിന്ന് രാജ്യത്തെ ഏറ്റവും ധനികയായ സ്ത്രീയെന്ന നിലയിലേയ്ക്ക് വളരാൻ കനികയ്ക്ക് സാധിച്ചു എന്നത് തന്നെയാണ് അവളുടെ വിജയം. ബഹുഭൂരിപക്ഷമാളുകളും മുട്ടുമടക്കുന്ന ക്യാൻസർ എന്ന മഹാവ്യാധിയെ തോൽപ്പിച്ചാകുമ്പോൾ പറയേണ്ടതില്ല. 33- ാം വയസിൽ 10 ൽ അധികം ജെറ്റ് വിമാനങ്ങൾ സ്വന്തമാക്കാൻ കനികയ്ക്കു സാധിച്ചിട്ടുണ്ട്. 420 കോടി രൂപയിലധികം ആണ് ഇന്നവളുടെ ആസ്തി. ഈ വിജയത്തിനെല്ലാം കാരണം ജെറ്റ്‌സെറ്റ് ഗോ എന്ന അവളുടെ സംരംഭം ആണ്. ഒരു മാർവാടി കുടുംബത്തിൽ ജനിച്ച കനിക, ലവ്ഡെയ്ലിലെ ലോറൻസ് സ്‌കൂളിലാണ് പഠിച്ചത്. കോവെൻട്രി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി. 2012 -ലാണ് ജെറ്റ്സെറ്റ്ഗോ എന്ന…

Read More

സിനിമ കാണാൻ തീയറ്ററിൽ പോയി ടിക്കറ്റ് എടുക്കുന്നതിൽ കൂടുതൽ ബുക്ക് മൈ ഷോയിൽ കൂടി ടിക്കറ്റ് എടുക്കുന്നവർ ആണ് നമ്മളിൽ പലരും. തീയെറ്ററിലെ നീണ്ട ക്യൂവിനെക്കാൾ നമുക്ക് ഏറ്റവും എളുപ്പം അത് തന്നെയാണ്. വൈഡ് റിലീസും പാന്‍ ഇന്ത്യന്‍ റീച്ചുമാണ് ഇന്ന് ബിഗ് ബജറ്റ് തെന്നിന്ത്യന്‍ സിനിമകള്‍ക്ക് വന്‍ കളക്ഷന്‍ നേടിക്കൊടുക്കുന്നത്. സിനിമകളുടെ ജനപ്രീതി അളക്കാന്‍ ഇന്ന് നിരവധി മാനദണ്ഡങ്ങള്‍ ഉണ്ട്. അതിലൊന്നാണ് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള വില്‍പ്പനയുടെ കണക്കുകള്‍. മുന്‍നിര ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയുടെ ചരിത്രത്തില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ ഇന്ത്യന്‍ ചിത്രങ്ങളുടെ ലിസ്റ്റ് പരിശോധിച്ചാൽ കൗതുകകരമായ ചില വസ്തുതകൾ കാണാം.. ബുക്ക് മൈ ഷോയിലൂടെ 1.3 കോടി ടിക്കറ്റ് വിറ്റുതീർന്നു എന്ന പ്രഭാസിന്‍റെ പുതിയ പാന്‍ ഇന്ത്യന്‍ ചിത്രം കല്‍ക്കി 2898 എഡി വാര്‍ത്തകളില്‍ ഇടംപിടിച്ചതോടെയാണ് ഇതേ പ്ലാറ്റ്ഫോമില്‍ അതിനേക്കാള്‍ ടിക്കറ്റ് വിറ്റിട്ടുള്ള ചിത്രങ്ങളുടെ കണക്കുകളും പുറത്തുവന്നത്. എന്‍റര്‍ടെയ്ന്‍‍മെന്‍റ് വെബ്…

Read More

ലോകത്തിലെ ഏറ്റവും അധികം രത്നങ്ങളും ആഭരണങ്ങളും കയറ്റുമതി ചെയ്യുന്നവരുടെ പട്ടികയിൽ നമ്മുടെ ഇന്ത്യ ഇടം പിടിച്ചിട്ട് കാലങ്ങൾ ഏറെയായി. ഈ മേഖലയിലെ ഇന്ത്യയുടെ വളർച്ച, സമ്പദ് വ്യവ്യസ്ഥയിൽ തന്നെ മാറ്റം ഉണ്ടാക്കിയത് കൂടാതെ അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യയുടെ സ്വാധീനവും വർദ്ധിപ്പിച്ചു. 2023-24 സാമ്പത്തിക വർഷത്തിൽ മാത്രം, ഇന്ത്യ 41.5 ബില്യൺ ഡോളർ അതായത് 3.4 ലക്ഷം കോടി രൂപ മൂല്യമുള്ള രത്നങ്ങളും ആഭരണങ്ങളും കയറ്റുമതി ചെയ്തു കഴിഞ്ഞു. ഇന്ത്യയിൽ നിന്നും പ്രധാനമായും കയറ്റുമതി ചെയ്യുന്നത് ഡയമണ്ട് ആണ്. വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നത് പ്രധാനമായും കട്ട് ചെയ്തതും പോളിഷ് ചെയ്തതുമായ ഡയമണ്ടുകൾ ആണ്. ചൈന, യു.എസ്., യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലേക്ക് ആണ് ഡയമണ്ട് കൂടുതലും കയറ്റി അയക്കുന്നത്. വ്യത്യസ്തമായ ഡിസൈനുകളുള്ള സ്വർണ്ണാഭരണങ്ങളും കയറ്റുമതിയിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. സ്വർണം, പവിഴങ്ങൾ, രത്നങ്ങൾ, വജ്രങ്ങൾ എന്നിവയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ വലിയ ഡിമാൻഡ് ആണുള്ളത്. പ്രധാന വിപണികൾ അമേരിക്ക: അമേരിക്കൻ വിപണിയിൽ ഇന്ത്യൻ രത്നങ്ങളുടെ പ്രചാരം…

Read More

ബംഗ്ലാദേശിലെ കലാപങ്ങൾക്കും പ്രക്ഷോപങ്ങൾക്കും ഇടയിൽ പ്രധാനമന്ത്രി ഹസീന ഷെയ്ഖ് ഇന്ത്യയിൽ അഭയം തേടിയത് വലിയ വാർത്തയായിരുന്നു. അഞ്ചാം പ്രാവശ്യം പ്രധാനമന്ത്രിയായിരിക്കെയാണ് ഹസീന ഷെയ്ഖ് ഇപ്പോൾ ഇന്ത്യയിൽ എത്തിയത്. ബംഗ്ലാദേശിലെ സംവരണ–സർക്കാർ വിരുദ്ധ പ്രക്ഷോഭം ഷെയ്ഖ് ഹസീനയുടെ രാജിയിൽ കലാശിക്കുകയായിരുന്നു. പിന്നാലെ രാജ്യത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. സമരത്തിൽ അണിചേരാൻ സർക്കാർ, സ്വകാര്യ ജീവനക്കാരും ആഹ്വാനം ചെയ്തതോടെ ഓഫിസുകളുടെ പ്രവർത്തനം നിലച്ചു. പ്രധാനമന്ത്രി ചർച്ചയ്ക്കു വിളിച്ചെങ്കിലും പ്രക്ഷോഭകർ തയാറായില്ല. ഇതിനെത്തുടർന്ന് ആയിരുന്നു ഹസീന രാജ്യം വിട്ടത്. ഇതിനിടയിൽ പ്രതിഷേധം അടിച്ചമർത്താൻ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ സഹായിക്കാൻ ഇന്ത്യൻ സൈന്യം ബംഗ്ലാദേശിലേക്ക് കടന്നുവെന്ന അവകാശവാദങ്ങൾ ഉന്നയിക്കുന്ന വിഡിയോകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഈ അവകാശവാദങ്ങൾക്കൊപ്പം സൈനിക വാഹനങ്ങളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബംഗ്ലാദേശിലെ നിലവിലെ സാഹചര്യത്തിൽ നിന്നുകൊണ്ട് വൈറലായിക്കൊണ്ടിയിരിക്കുന്ന ചിത്രങ്ങളുടെ സത്യാവസ്ഥ പരിശോധിക്കാം. ചാനൽ ഐ ആം നടത്തിയ വസ്തുതാ പരിശോധനകളുടെ അടിസ്ഥാനത്തിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്ന ഈ വിഡിയോയിൽ ചില പൊരുത്തക്കേടുകൾ…

Read More