Author: News Desk
ആഴ്ചയിൽ 90 മണിക്കൂർ ജോലിസമയവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് വ്യവസായപ്രമുഖർ. മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്രയും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഓ അദാർ പൂനവാലയുമാണ് വിഷയത്തിൽ പ്രതികരിച്ചത്. കൂടുതൽ സമയം ജോലി ചെയ്യുന്നതിനേക്കാൾ ചെയ്യുന്ന ജോലി ക്രിയാത്മകമായി ചെയ്യുന്നതിനാണ് പ്രാധാന്യം നൽകേണ്ടത് എന്ന് ഇരുവരും പ്രതികരിച്ചു. എൽ ആൻഡ് ടി ചെയർമാൻ എസ്.എൻ. സുബ്രഹ്മണ്യൻ ജോലിക്കാരെക്കൊണ്ട് ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യിപ്പിക്കണമെന്നും വേണ്ടി വന്നാൽ ഞായറാഴ്ചകളിലും ജോലി ദിവസമാക്കണം എന്നും പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു ഇരുവരും. ഇത്തരം ചർച്ചകൾ തെറ്റായ ദിശകളിലേക്കാണ് പോകുന്നതെന്ന് വികസിത് ഭാരത് 2025ൽ സംസാരിക്കവേ ആനന്ദ് മഹീന്ദ്ര പറഞ്ഞു. കൂടുതൽ സമയം ജോലി ചെയ്യുന്നതിനു പകരം ചെയ്യുന്ന ജോലി കൃത്യവും ക്രിയാത്മകവും ആണോ എന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ആനന്ദ് മഹീന്ദ്രയുടെ വാക്കുകൾ സമൂഹമാധ്യമത്തിൽ ഷെയർ ചെയ്താണ് അദാർ പുനവാല അദ്ദേഹത്തിന്റെ അഭിപ്രായത്തെ പിൻതാങ്ങിയത്. എത്ര സമയം എന്നതിനേക്കാൾ എന്ത് ചെയ്തു എന്നതിന്…
വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾക്ക് പുതിയ ഉണർവ്. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള തീരദേശ പരിപാലന അതോറിറ്റി (KCZMA) തുറമുഖ വിപുലീകരണത്തിനായുള്ള കേന്ദ്ര പാരിസ്ഥിതിക അനുമതിക്കായി ശുപാർശ നൽകി. KCZMA കഴിഞ്ഞ മാസം പരിസ്ഥിതി, വനം മന്ത്രാലയത്തിന് ഇത് സംബന്ധിച്ച് ശുപാർശ നൽകുകയും തുടർന്ന് വിഴിഞ്ഞം ഇൻ്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL) ജനുവരി 4ന് കേന്ദ്രത്തിൻ്റെ പോർട്ടലിൽ അപേക്ഷ സമർപ്പിക്കുകയുമായിരുന്നു. അടുത്ത ഘട്ടമായി പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ വിലയിരുത്തൽ നടക്കും. രണ്ട് മാസത്തിനകം തുടർ വിപുലീകരണത്തിനായി പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ആദ്യഘട്ടം വൻ വിജയമായതിനാൽ തുറമുഖത്തിൻ്റെ രണ്ടും മൂന്നും ഘട്ടങ്ങൾക്ക് അടിയന്തര പ്രാധാന്യമാണ് നൽകപ്പെടുന്നത്. 2,900 മീറ്റർ ബ്രേക്ക്‌വാട്ടർ വിപുലീകരണമാണ് വികസനപദ്ധതിയിൽ ആദ്യ ഘട്ടത്തിൽ നടക്കുക. 9,540 കോടി രൂപയാണ് രണ്ടും മൂന്നും പദ്ധതികളുടെ വിപുലീകരണത്തിനുള്ള ചിലവ്. പാരിസ്ഥിതിക അനുമതി ലഭിച്ചാൽ മാത്രമേ രണ്ടും മൂന്നും ഘട്ടങ്ങളുടെ വികസനവുമായി മുന്നോട്ടുപോകാൻ കഴിയൂ. നേരത്തെ…
കൊച്ചി വാട്ടർ മെട്രോ വൻ വിജയമായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന രീതിയിൽ ജലഗതാഗതം ആരംഭിക്കാൻ നീക്കം. പൂർണമായും പരിസ്ഥിതി സൗഹാർദപരമായി സജ്ജീകരിച്ച കൊച്ചി വാട്ടർ മെട്രോ സർവീസുകൾക്ക് വലിയ സ്വീകാര്യത ലഭിച്ചതോടെയാണ് രാജ്യവ്യാപകമായി 18 സ്ഥലങ്ങളിൽ വാട്ടർ മെട്രോ മാതൃകയിൽ ജലഗതാഗതം ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നത്. മികച്ച യാത്രാനുഭവം ഒരുക്കുന്നതിനൊപ്പം മെട്രോ ട്രെയിനിലേതിന് സമാനമായ നൂതന സൗകര്യങ്ങള്യങ്ങളാണ് വാട്ടർ മെട്രോയുടെ സവിശേഷത. കേന്ദ്ര തുറമുഖ-ഷിപ്പിംഗ്-ജലഗതാഗത വകുപ്പ് കഴിഞ്ഞ വർഷമാണ് കൊച്ചി മെട്രോയോട് വാട്ടർ മെട്രോ നടപ്പാക്കാനുള്ള സാധ്യതാ പഠനം നടത്താൻ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് കൺസൾട്ടൻസി വിഭാഗം രൂപീകരിക്കാൻ കെഎംആർഎൽ ഡയറക്ടർ ബോർഡ് അനുമതി നൽകി.തുടർന്ന് ഇൻഹൗസ് കമ്മറ്റി രൂപകീരിച്ച് വാട്ടർ മെട്രോ ഇതര സ്ഥലങ്ങളിൽ ആരംഭിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ കൊച്ചി മെട്രോ ആരംഭിക്കുകയായിരുന്നു. മെട്രോ റെയിൽ സംവിധാനങ്ങളുമായി താരതമ്യപ്പെടുത്താവുന്ന ആധുനിക സൗകര്യങ്ങളും പാരിസ്ഥിതിക സുസ്ഥിര രൂപകൽപനയും ഉള്ള കൊച്ചി വാട്ടർ മെട്രോ നഗര ജലഗതാഗതത്തിന് പുതിയ മുഖം നൽകിയതായി കെഎംടിഎൽ…
ഇന്ത്യയിലെ അതിസമ്പന്നൻ റിലയൻസ് ചെയർമാൻ മുകേഷ് അംബാനി തന്നെയാണ്. എന്നാൽ ഇന്ത്യയിലെ ഏറ്റവും വില കൂടിയ കാർ ഉള്ളത് അദ്ദേഹത്തിന്റെ പക്കലല്ല. ഇന്ത്യയിലെ വില കൂടിയ കാറുകളും അതിന്റെ ഉടമകളേയും നോക്കാം. Bentley Mulsanneബ്രിട്ടീഷ് ബയോളജിക്കൽസ് ഉടമ വി.എസ്. റെഡ്ഢിയുടെ ഉടമസ്ഥതയിലുള്ള Bentley Mulsanne ആണ് ഇന്ത്യയിലെ ഏറ്റവും വില കൂടിയ കാറെന്ന് ഡിഎൻഎ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഏതാണ്ട് 15 കോടി രൂപയ്ക്കടുത്താണത്രേ ഈ കസ്റ്റമൈസ്ഡ് വാഹനത്തിന്റെ വില. Rolls Royce Cullinan SUVഈ വാഹനത്തിന്റെ എക്സ് ഷോറൂം വില ഏഴ് കോടിക്ക് അടുത്താണ്. എന്നാൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ പക്കലുള്ള Cullinan SUV ധാരാളം കസ്റ്റമൈസ് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ വില 13.5 കോടിയോളം വരും. Rolls Royce Ghostബോളിവുഡ് താരം ഇമ്രാൻ ഹാഷ്മിയുടെ പക്കൽ നിരവധി ആഢംബര വാഹനങ്ങളുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും വിലയേറിയതാണ് റോൾസ് റോയ്സ് ഗോസ്റ്റ്. 12 കോടി രൂപയാണ് ഇതിന്റെ വില. McLaren 765LT…
കഴിഞ്ഞ മാർച്ചിലാണ് മെക്സിക്കൻ മോഡലും സംരംഭകയുമായ ഗ്രേസിയ മുനോസും സൊമാറ്റോ സ്ഥാപകൻ ദീപീന്ദർ ഗോയലും വിവാഹിതരായത്. വിവാഹശേഷം ജിയ ഗോയൽ എന്ന പേരിലാണ് ഗ്രേസിയ അറിയപ്പെടുന്നത്. ഇപ്പോൾ ഒരു ടേക് ഷോയിൽ ഇരുവരുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ദീപീന്ദർ ഗോയൽ. ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ പങ്കെടുക്കവേയാണ് ഇരുവരും തങ്ങൾ തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് മനസ്സുതുറന്നത്. കുടുംബകാര്യങ്ങൾക്കപ്പുറം ഇന്ന് സൊമാറ്റോയുടെ പ്രവർത്തനങ്ങളിലെ പ്രധാന കണ്ണിയാണ് ജിയ എന്ന് ദീപീന്ദർ പറഞ്ഞു. അടുത്തിടെ ഡെലിവെറി ജീവനക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ സോമാറ്റോ ഡെലിവറി ഏജൻ്റുമാരായി ഇരുവരും ഭക്ഷണം വിതരണത്തിന് ഇറങ്ങിയിരുന്നു. ആളുകളുമായി ഇടപെടുന്നതിൽ ജിയയ്ക്ക് പ്രത്യേക കഴിവാണ് ഉള്ളതെന്ന് ഈ സംഭവത്തെക്കുറിച്ച് സൂചിപ്പിച്ച് ദീപീന്ദർ പറഞ്ഞു. മെക്‌സിക്കൻ മോഡലായ ജിയ ദീപീന്ദറിനെ വിവാഹം കഴിച്ചതിന് ശേഷം ഇന്ത്യയിലേക്ക് താമസം മാറിയിരുന്നു. തനതായ സാംസ്കാരിക പശ്ചാത്തലങ്ങളെ സമന്വയിപ്പിച്ച് ദമ്പതികളുടെ ബന്ധം ദീപീന്ദറിൻ്റെ ജീവിതത്തിൽ ഒരു പുതിയ അധ്യായം അടയാളപ്പെടുത്തുന്നു. 2005-ൽ ബെയിൻ ആൻഡ് കമ്പനിയിൽ…
വിജയ് സേതുപതി ചിത്രം മഹാരാജ ചൈനയിൽ 100 കോടി കലക്ഷൻ നേടിയിരിക്കുകയാണ്. ദംഗൽ, സീക്രട്ട് സൂപ്പർ സ്റ്റാർ, അന്ധാദുൻ തുടങ്ങിയ ഇന്ത്യൻ ചിത്രങ്ങളും ചൈനീസ് ബോക്സോഫീസിൽ പണം വാരിയിട്ടുണ്ട്. എന്നാൽ 54 വർഷം മുൻപ് ഇറങ്ങിയ ഒരു ഹിന്ദി ക്രൈം ത്രില്ലർ ഈ ചിത്രങ്ങളുടെയല്ലാം ചൈനീസ് തിയേറ്ററുകളിലെ പ്രകടനത്തെ നിഷ്പ്രഭമാക്കുന്നു. 1971ൽ ജിതേന്ദ്ര, ആശ പരേഖ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു കാരവൻ. നസീർ ഹുസൈൻ സംവിധാനം ചെയ്ത ചിത്രം അക്കാലത്ത് ഇന്ത്യൻ ബോക്സോഫീസിൽ 3.5 കോടി രൂപയോളം കലക്ഷൻ നേടി. എന്നാൽ അതിലും വലിയ റെക്കോർഡ് ആണ് ചിത്രം ചൈനയിൽ റിലീസ് ചെയ്തതോടെ നേടിയത്. ചൈനീസ് തിയേറ്ററുകളിൽ ചിത്രം ആദ്യം റിലീസ് ചെയ്ത ഘട്ടത്തിൽ 8.8 കോടി ടിക്കറ്റുകളാണ് വിറ്റുപോയത്. ചിത്രത്തിന്റെ ജനപ്രിയത മാനിച്ച് വീണ്ടും വീണ്ടും കാരവൻ റിറിലീസ് ചെയ്യപ്പെട്ടു. ഒടുവിൽ 30 കോടി ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി ആകെ ചൈനീസ് തിയേറ്ററുകളിൽ വിറ്റുപോയത്. ഏതൊരു രാജ്യത്തും ഒരു ഇന്ത്യൻ…
അറിഞ്ഞ് കളിച്ചാൽ കോടികൾ വരുമാനം ഉണ്ടാക്കാവുന്ന മേഖലയാണ് സമൂഹമാധ്യമങ്ങളും ഇൻഫ്ലുവസർ മാർക്കറ്റിങ്ങും. അത് കൊണ്ട് തന്നെ നിരവധി പേരാണ് സ്ഥിര വരുമാനമുള്ള ജോലികൾ ഉപേക്ഷിച്ച് ഇൻഫ്ലുവൻസറാകാൻ ഇറങ്ങി പുറപ്പെടുന്നത്. അത്തരത്തിൽ വാർത്തകളിൽ ഇടം നേടിയ ഇൻഫ്ലുവൻസർ ആണ് തമിഴ്നാട് സ്വദേശിയായ പി.ആർ. സുന്ദർ. കണക്ക് അധ്യാപകനായിരുന്ന അദ്ദേഹം അധ്യാപന ജോലി ഉപേക്ഷിച്ചാണ് മുഴുവൻ സമയ ട്രേഡിങ് ഇൻഫ്ലുവസർ ആയത്. ഏതാനും വർഷങ്ങൾ കൊണ്ട് കോടികളുടെ ആസ്തിയാണ് അദ്ദേഹം ഇതിലൂടെ നേടിയത്. നിലവിൽ ദുബായിൽ സ്ഥിരതാമസമാക്കിയ സുന്ദറിന്റെ പുതിയ കാറാണ് സമൂഹമാധ്യമങ്ങളിലെ താരം. റോൾസ് റോയ്സ് ഫാന്റം ആണ് അദ്ദേഹം സ്വന്തമാക്കിയത്. ഏഴ് കോടിയോളം രൂപ ചിലവാക്കി ദുബായിൽ വാങ്ങിയ വാഹനമാണ് സുന്ദർ ഇപ്പോൾ ഇന്ത്യയിലേക്കെത്തിച്ചിരിക്കുന്നത്. ചരക്കുകൾക്കുള്ള പാസ്പോർട്ട് എന്ന് അറിയപ്പെടുന്ന കാർനെറ്റ് എന്ന അന്താരാഷ്ട്ര കസ്റ്റംസ് രേഖ വഴിയാണ് അദ്ദേഹം ദുബായിൽ നിന്നും വാഹനം ഇന്ത്യയിലേക്ക് കൊണ്ടു വന്നത്. ഒരു വർഷത്തേക്ക് വരെ നികുതി രഹിതവും തീരുവ രഹിതവുമായി ഇത്തരത്തിൽ വാഹനം…
പെണ്ണിന്റെ മാനത്തിന് വില നിശ്ചിയിക്കുന്നത് ആരാണ്? സമൂഹമാണോ, പുരുഷനാണോ അതോ ആ പെണ്ണ് തന്നെയാണോ? ആത്മാഭിമാനം ഉള്ള സ്ത്രീയാണെങ്കിൽ അവളുടെ മാനവും വിലയും തീരുമാനിക്കുന്നത് അവൾ തന്നെയാണ്. ദക്ഷിണ മുംബൈയിലെ ഗിർഗോൺ. വർഷം 1959! മാർച്ച് മാസം. ഗുജറാത്തിൽ നിന്ന് ബോബെയിൽ വന്ന് കുടിയേറിയ ഒരു കുടുംബത്തിലെ ജസ്വന്തി ബെൻ ജംനാദാസ് ( Jaswantiben Jamnadas Popat) എന്ന യുവതി, അവർ അന്തസ്സുള്ള ഒരു ജീവിതം സ്വപ്നം കണ്ടു. അതിനായി എന്തുചെയ്യണമെന്ന് മനസ്സുരകി ആലോചിച്ചു. അന്നത്തെക്കാലത്ത് ഒരു സ്ത്രീ അതൊക്കെ ചെയ്യാമോ? കാരണം, വീട്ടിനുള്ളിൽ ഭർത്താവിനെ പരിപാലിക്കുക, ഭക്ഷണം ഉണ്ടാക്കുക, വീട് മാനേജ് ചെയ്യുക, നാൽക്കാലികൾ ഉണ്ടെങ്കിൽ അവയെ നോക്കുക, പ്രസവിക്കുക.. ഇത്രയുമായിരുന്നു ഒരു ഗ്രാമത്തിലായാലും നഗരത്തിലായാലും ഒരു സ്ത്രീയുടെ ആവറേജ് പ്രൊഫൈൽ, അഥവാ ജീവിത്തിലെ സ്കോപ്പ്! സ്വപ്നം കാണുന്ന മനസ്സ് പെൺകുട്ടികൾക്ക് പറഞ്ഞിട്ടില്ലാത്ത കാലം. ജസ്വന്തി ബെൻ ജംനാദാസിന് അന്ന് 26-ഓ 28-ഓ വയസ്സേ പ്രായമുള്ളൂ. അറിയാവുന്ന ആകെയുള്ള കാര്യം…
ഇലക്ട്രിക് വാഹന നിർമ്മാണത്തിൽ ചരിത്രം കുറിക്കാവുന്ന ഇന്നവേഷനുമായി തിരുവന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാർത്ഥികൾ.ഫോളിയം എക്കോ-ഡ്രൈവ് എന്നപേരിൽ പരിസ്ഥിതിയേക്കൂടി പരിഗണിച്ച് കൊണ്ടാണ് ഇവി കാർ നിർമ്മിച്ചിരിക്കുന്നത്. പുതിയ മോഡലുമായി അടുത്തമാസം ഖത്തറിൽ നടക്കുന്ന ഷെൽ എക്കോ മാരത്തോണിൽ CET വിദ്യാർത്ഥികൾ പങ്കെടുക്കും. ഈ ആഗോള മത്സരത്തിൽ പങ്കെടുക്കുന്ന ഒരേ ഒരു കേരള ടീമാണ് Folium Eco-Drive. അഡ്വാൻസ്ഡ് എഞ്ചിനീയറിംഗിന്റേയും പുനരുപയോഗ മാതൃകയുടേയും ക്ലാസിക് ഉദാഹരണമാണ് ഫോളിയം എക്കോ ഡ്രൈവ്. ചണനാരുകളും പ്ലാസ്റ്റിക് ഫൈബറുകളും ഉപയോഗിച്ചാണ് ബോഡി പാനലുകൾ നിർമ്മിച്ചിരിക്കുന്നത്. ഇത് വാഹനത്തിന്റെ ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് വഴി എനർജി എഫിഷ്യൻസിയും എയ്റോഡൈനാമിക്സും മെച്ചപ്പെടുത്താനായി. തിരുവന്തപുരത്തെ കൊച്ചുവേളിയിലുള്ള പ്രാദേശിക സംഘങ്ങളുടെ ഉൾപ്പെടെ സഹകരണം ഉറപ്പാക്കി എന്നതും ഈ ഇലക്ട്രിക് വാഹനത്തെ ശ്രദ്ധേയമാക്കുന്നു. Eram Power Electronics കമ്പനിയുടെ കൂടി സഹായത്തോടെയാണ് CET വിദ്യാർത്ഥികൾ ഈ ഇവി പൂർത്തിയാക്കിയത്.
പ്രതിവർഷ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് കുതിപ്പുമായി അദാനി ഗ്രൂപ്പ് പരിപാലിക്കുന്ന തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. പ്രതിമാസ യാത്രക്കാരുടെ ശരാശരി , ആഭ്യന്തര കാർഗോ നീക്കം , എയർ ട്രാഫിക് മൂവ്മെന്റുകൾ എന്നിവയിലും വർധനവുണ്ട്. 2024 ജനുവരി മുതൽ ഡിസംബർ വരെ 49.17 ലക്ഷം പേർ തിരുവനന്തപുരം എയർപോർട്ട് വഴി യാത്ര ചെയ്തു. 2023 ഇതേ കാലയളവിൽ 41.48 ലക്ഷം ആയിരുന്നു യാത്രക്കാരുടെ എണ്ണം. ഡിസംബറിൽ മാത്രം യാത്ര ചെയ്തത് 4.52 ലക്ഷം പേരാണ്. ഇതും സർവകാല റെക്കോർഡ് ആണ്. 18.52% ആണ് വർദ്ധനവ് . 2022-ൽ 31.11 ലക്ഷമായിരുന്നു വിമാനത്താവളം വഴിയുള്ള ആകെ യാത്രക്കാർ. നിലവിൽ പ്രതിദിനം ശരാശരി 100 സർവീസുകൾ വഴി 15000നു മുകളിൽ യാത്രക്കാരാണ് തിരുവനന്തപുരം എയർപോർട്ട് വഴി യാത്ര ചെയ്യുന്നത്. 2024ലെ ആകെ യാത്രക്കാരിൽ 26.4 ലക്ഷം പേർ ഇന്ത്യൻ നഗരങ്ങളിലേക്കും 22.7 ലക്ഷം പേർ വിദേശനഗരങ്ങളിലേക്കുമാണ് യാത്ര ചെയ്തത്.എയർ ട്രാഫിക് മൂവ്മെന്റുകൾ ATM 28306 ൽ നിന്ന്…