Author: News Desk
ഇന്ത്യയിൽ വമ്പൻ വിപുലീകരണ പ്രവർത്തനങ്ങൾക്ക് ഒരുങ്ങി ലുലു ഗ്രൂപ്പ്. നാഗ്പൂരിലെ ലുലു ഗ്രൂപ്പിന്റെ പദ്ധതി പ്രാരംഭ ഘട്ടത്തിലാണെന്നും അതോടൊപ്പം അഹമ്മദാബാദ്, വിശാഖപട്ടണം എന്നീ നഗരങ്ങളിലും വിപുലീകരണ പ്രവർത്തനങ്ങൾ സജീവമാണെന്നും കമ്പനി ചെയർമാനും എംഡിയുമായ എം.എ. യൂസഫ് അലി പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ 5 ട്രില്യൺ സമ്പദ് വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ പങ്കാളികളാവാൻ ലുലു ഗ്രൂപ്പ് ആഗ്രഹിക്കുന്നതായി യൂസഫ് അലി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളിലൊന്നാണ് ലുലുവിന്റെ നിർദിഷ്ട അഹമ്മദാബാദ് പദ്ധതി. നാഗ്പൂരിൽ പുതിയ പ്രൊജക്റ്റിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു. വിശാഖപട്ടണത്ത് ലുലു ചർച്ചകൾ അവസാന ഘട്ടത്തിലാണ്-യൂസഫ് അലി പറഞ്ഞു. Lulu Group is expanding its presence in India with new projects in Nagpur, Ahmedabad, and Visakhapatnam. Chairman M.A. Yusuf Ali highlights the company’s vision…
അവാർഡുകൾക്ക് വേണ്ടി എത്ര പണം മുടക്കാനും തയ്യാറായിട്ടുള്ളവർ നമുക്ക് ചുറ്റിലുമുണ്ട്. കിട്ടുന്ന ‘അവാർഡ്’ ഭാരത രത്ന, പത്മ ഭൂഷൺ, പത്മ വിഭൂഷൺ എന്നിവയാണെങ്കിലോ. ഒന്നും നോക്കാതെ കാശ് വീശി എറിയേണ്ട. സംഗതി വ്യാജമാണ്. അടുത്ത കാലത്തായി സർക്കാർ സ്ഥാപനങ്ങളുടെ പേരിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുകയാണ്. ഇത്തരത്തിൽ ഗവൺമെന്റിൻ്റേത് എന്ന പേരിൽ തെറ്റായി അവകാശപ്പെടുന്ന വെബ്സൈറ്റിനെ കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് പിഐബി ഫാക്റ്റ് ചെക്കിലൂടെ. സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പിഐബി ദേശീയ പുരസ്കാരങ്ങൾ നൽകുന്നു എന്ന് അവകാശപ്പെടുന്ന വ്യാജ വെബ്സൈറ്റിനെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. ബിആർഎസ്.ഐഎൻസി എന്ന വെബ്സൈറ്റ് ആണ് വില്ലൻ. ഭാരത് രത്ന മുതൽ പത്മഭൂഷൺ വരെയുള്ള അവാർഡുകൾ നൽകും എന്നാണ് വെബ്സൈറ്റ് അവകാശപ്പെടുന്നത്. ഔദ്യോഗിക സ്ഥാപനമായി തെറ്റായി ചിത്രീകരിക്കുന്നതിനൊപ്പം നോമിനികളിൽ നിന്ന് ഫീസ് ഇനത്തിൽ ഒരു സംഖ്യയും ഈ വ്യാജൻമാർ ഈടാക്കുന്നുണ്ട്. ഗവൺമെന്റിന് ഈ വെബ്സൈറ്റുമായി യാതൊരു ബന്ധവുമില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പൗരൻമാരെ ചൂഷണം ചെയ്യുന്നതിന് സർക്കാർ ബ്രാൻഡിങ് ദുരുപയോഗം…
സ്റ്റാൻഡ് അപ്പ് കൊമേഡിയൻ സമയ് റെയ്നയുടെ ഇന്ത്യാസ് ഗോട്ട് ലേറ്റന്റ് എന്ന യൂട്യൂബ് ഷോ വിവാദ പരാമർശങ്ങളുടെ പേരിൽ വാർത്തയിൽ നിറയുകയാണ്. ഷോയിൽ മറ്റൊരു യൂട്യൂബറായ രൺവീർ അലഹബാദിയ നടത്തിയ ചില പരാമർശങ്ങളാണ് വിവാദത്തിന് തിരികൊളുത്തിയത്. സംഭവം കേസ് ആയതോടെ ഇന്ത്യാസ് ഗോട്ട് ലേറ്റന്റിന്റെ എല്ലാ വീഡിയോകളും സമയ് റെയ്ന തന്റെ യൂട്യൂബ് ചാനലിൽ നിന്നും നീക്കം ചെയ്തു. തന്റെ സമയം മോശമാകാം എന്നാണ് വിവാദത്തെ കുറിച്ച് സമയ് റെയ്ന പ്രതികരിച്ചത്. എന്നാൽ ആ സമയ മോശം അദ്ദേഹത്തിന്റെ ആസ്തിയെ ബാധിച്ചിട്ടില്ല. നെറ്റ് വർത്ത് സ്പോട്ട് കണക്കനുസരിച്ച് 16.5 മില്യൺ ഡോളറാണ് (140 കോടി രൂപ) സമയ് റെയ്നയുടെ ആസ്തി. ഫെബ്രുവരിയിലെ കണക്കനുസരിച്ച് ഇൻസ്റ്റാഗ്രാമിൽ സമയ് റെയ്നയ്ക്ക് 5.9 ദശലക്ഷത്തിലധികം ഫോളോവേഴ്‌സും യൂട്യൂബ് ചാനലിൽ 7.33 ദശലക്ഷം സബ്‌സ്‌ക്രൈബർമാരുമുണ്ട്. ഈ ഓൺലൈൻ സാന്നിദ്ധ്യം അദ്ദേഹത്തിന്റെ സാമ്പത്തിക വിജയത്തിൽ നിർണായക പങ്ക് വഹിക്കുന്നു. നെറ്റ് വർത്ത് സ്പോട്ട് കണക്കനുസരിച്ച് ഏകദേശം 16.5 മില്യൺ…
നുസൈർ യാസിൻ എന്ന പേര് ചിലപ്പോൾ അധികമാർക്കും പരിചിതമായിരിക്കില്ല. എന്നാൽ നാസ് ഡെയ്‌ലി (Nas Daily) എന്ന പേര് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന ചിലർക്കെങ്കിലും പരിചിതമായിരിക്കും. യൂട്യൂബ്, ഫേസ്ബുക്ക്, ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം പേജുകളിൽ ആയിരക്കണക്കിന് വിഡിയോകൾ പോസ്റ്റ് ചെയ്താണ് നാസ് ഡെയ്‌ലി പ്രശസ്തമായത്. ഇപ്പോൾ 1000 മീഡിയ (1000 Media) എന്ന തങ്ങളുടെ ആദ്യ മാർക്കറ്റിങ് ഏജൻസി ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുകയാണ് നാസ് ഡെയ്‌ലി. ആധികാരികവും ഫലപ്രദവുമായ സ്റ്റോറിടെല്ലിങ് രീതിയാണ് നാസ് ഡെയ്‌ലിയുടെ സവിശേഷത. ഇതേ അടിത്തറയിൽ തന്നെയാണ് 1000 മീഡിയയും സ്ഥാപിതമായിരിക്കുന്നത്. ഇന്ത്യൻ ബ്രാൻഡുകളേയും സ്രഷ്ടാക്കളേയും അവരുടെ ഉപഭോക്താക്കളിലേക്കും പ്രേക്ഷകരിലേക്കും എത്തിക്കാൻ സഹായിക്കുന്ന ഉള്ളടക്ക സൃഷ്ടികളാണ് 1000 മീഡിയ വാഗ്ദാനം ചെയ്യുന്നത്. ഇതിലൂടെ രാജ്യത്തെ ബ്രാൻഡ് ആശയവിനിമയത്തിൽ വിപ്ലവം സൃഷ്ടിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. അടുപ്പിച്ച് ആയിരം ദിവസങ്ങൾ ആയിരം വീഡിയോകൾ സൃഷ്ടിച്ച് നാസ് ഡെയ്‌ലി ചരിത്രം സൃഷ്ടിച്ചിരുന്നു. ഇതിന്റെ ഓർമയ്ക്കാണ് 1000 മീഡിയ എന്ന് മാർക്കറ്റിങ് ഏജൻസിക്ക് പേര് നൽകിയിരിക്കുന്നത്.…
സർക്കാർ ജീവനക്കാർക്ക് സ്ഥലംമാറ്റം കിട്ടാറുണ്ട്, എന്നാൽ പത്തനംതിട്ട അടൂരിലെ ഒരു കോഴിക്ക് കിട്ടിയ ‘സ്ഥലംമാറ്റം’ ആണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. പന്തളം പള്ളിക്കൽ സ്വദേശി അനിൽ കുമാറിന്റെ പൂവൻകോഴിയാണ് പ്രതി. കുറ്റം പുലർച്ചെ മൂന്ന് മണിക്ക് അയൽവാസിയെ ശല്യം ചെയ്യുന്ന തരത്തിൽ സ്ഥിരമായി കൂവിയതാണ്! കോഴി കൂവലും പരാതിയും കേസും കോടതി ഉത്തരവും എല്ലാമായി സംഭവം മൊത്തം കോഴി കർഷകർക്ക് വലിയ മുന്നറിയിപ്പ് കൂടിയാകുന്നു. അനിൽകുമാറിന്റെ അയൽവാസിയായ രാധാകൃഷ്ണ കുറുപ്പ് ആണ് പുലർച്ചെ മൂന്നിന് പൂവൻ കോഴി കൂവുന്നത് കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്നും സ്വൈര്യജീവിതത്തിന് തടസമുണ്ടാക്കുന്നുവെന്നും കാണിച്ച് പരാതി നൽകിയത്. അനിൽകുമാറിന്റെ വീടിന്റെ ടെറസിലാണ് കോഴിയെ വളർത്തുന്നത്. തുടർന്ന് അടൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് വീടിന്റെ മുകൾനിലയിൽ വളർത്തുന്ന കോഴികളെ അവിടെ നിന്നും മാറ്റി സ്ഥാപിക്കാൻ ഉത്തരവിടുകയായിരുന്നു. പരാതിക്കാരന്റേയും കോഴി ഉടമ അനിൽ കുമാറിന്റേയും മൊഴികളുടെ അടിസ്ഥാനത്തിൽ കോഴി കൂവുന്നത് പരാതിക്കാരൻ്റെ സമാധാനപരമായ ഉറക്കത്തെ ബാധിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉത്തരവ്. അനിൽകുമാറിൻ്റെ…
സൗദി അറേബ്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പ് ആയ അറേബ്യൻ നെക്സസുമായി (ArabianNexus) സുപ്രധാന പങ്കാളിത്തത്തിന് കേരളത്തിൽ നിന്നുള്ള എഐ സ്റ്റാർട്ടപ്പ് സൂപ്പർ എഐ (ZuperAI). സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങളുമായി സഹകരിച്ച് സർക്കാർ, കോർപ്പറേറ്റ് മേഖലകളിൽ ഡിജിറ്റൽ മാറ്റം വേഗത്തിലാക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കുകയാണ് പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. ആഗോള നിക്ഷേപ ആകർഷണ സാധ്യതകളും സൂപ്പർഎഐയ്ക്ക് ഈ പങ്കാളിത്തോടെ സാധ്യമാവും. അറേബ്യൻ നെക്സസിന്റെ വിപുലമായ വിപണി സാധ്യത ഉപയോഗിച്ച് സൂപ്പർ എഐ മിഡിൽ ഈസ്റ്റിൽ എഐ നിർമിത നവീകരണങ്ങൾ വ്യാപിപ്പിക്കും. സംരംഭങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും കാര്യക്ഷമത, ഡാറ്റാ ഓട്ടോമേഷൻ, ഓഗ്മെന്റഡ് ഇൻറലിജൻസ് എന്നിവ പ്രയോജനപ്പെടുത്തുന്നതിന് കൂട്ടുകെട്ട് സഹായകരമാകും. അറേബ്യൻ നെക്സസുമായി ചേർന്ന് മിഡിൽ ഈസ്റ്റിൽ തങ്ങളുടെ എഐ സംവിധാനം വിപുലീകരിക്കാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്ന് സൂപ്പർ എഐ സ്ഥാപകനും സിഇഒയുമായ അരുൺ പെരൂളി പറഞ്ഞു. ആഗോള തലത്തിൽ വിവിധ അംഗീകാരങ്ങൾ നേടിയിട്ടുള്ള സൂപ്പർ എഐ ഈ കൂട്ടുകെട്ടിലൂടെ സൗദിയിലേയും മറ്റ് ഗൾഫ് രാജ്യങ്ങളിലേയും എഐ മേഖലയിൽ…
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനിയുടെ ഇന്ത്യാ സന്ദർശനം ഇരു രാജ്യങ്ങൾക്കും ഇടയിലെ നിരവധി വ്യാപാര കരാറുകൾ കൊണ്ട് വാർത്തയിൽ ഇടംപിടിച്ചു. അതോടൊപ്പം ഖത്തർ അമീറിന്റെ സ്വത്തുവിവരങ്ങളും ആസ്തിയും ആഢംബര ജീവിത ശൈലിയും വാർത്തകളിൽ നിറയുകയാണ്. ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളിൽ ഒന്നാണ് ഖത്തർ. ഏതൊരു ഗൾഫ് രാജ്യത്തേയും പോലെ പ്രകൃതിവാതക-എണ്ണ ശേഖരമാണ് ഖത്തറിന്റെ സാമ്പത്തികാവസ്ഥയുടെ നട്ടെല്ല്. ഷെയ്ഖ് തമീം ഉൾപ്പെടുന്ന അൽ-താനി കുടുംബം ഏകദേശം രണ്ട് നൂറ്റാണ്ടുകളോളമായി രാജ്യത്തെ നിയന്ത്രിക്കുന്നു. ഊർജ്ജ കയറ്റുമതിയിലൂടെയും തന്ത്രപരമായ നിക്ഷേപങ്ങളിലൂടെയും കുടുംബം വലിയ സമ്പത്ത് നേടി. 2013ൽ തന്റെ പിതാവ് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ-താനിയുടെ പിൻഗാമിയായാണ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി ഖത്തറിന്റെ അമീറായി സ്ഥാനമേറ്റത്. ബ്ലൂംബെർഗിന്റെ കണക്കനുസരിച്ച് 335 ബില്യൺ ഡോളറിലധികമാണ് അൽ-താനി കുടുംബത്തിന്റെ ആസ്തി. ഇതിൽ ഷെയ്ഖ് തമീമിന് മാത്രം ഏതാണ്ട് 2 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ടെന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ അദ്ദേഹത്തിന്റെ സ്വത്തുവിവരങ്ങൾ ഔദ്യോഗികമായി…
വെറും രണ്ടര മണിക്കൂർ കൊണ്ട് കൊച്ചിയിൽ നിന്നും മുംബൈയിൽ എത്തുന്നത് സങ്കൽപ്പിച്ചു നോക്കൂ. വിമാനം വഴിയാണ് യാത്ര എന്നു കരുതി സങ്കൽപ്പത്തിലും നിങ്ങൾ വലിയ നിരക്ക് കണക്കു കൂട്ടിക്കാണും. എന്നാൽ ഈ ദൂരം രണ്ടര മണിക്കൂറിൽ വെറും 500 രൂപയ്ക്ക് എത്തിച്ചേരാം എന്ന് പറഞ്ഞാലോ. അവിശ്വസനീയം എന്ന് തോന്നാം, എന്നാൽ സംഗതി യാഥാർത്ഥ്യമാകും എന്നാണ് ഐഐടി മദ്രാസ് പിന്തുണയുള്ള വാട്ടർഫ്ലൈ ടെക്നോളജീസ് (Waterfly Technologies) പറയുന്നത്. വിങ് ഇൻ ഗ്രൗണ്ട് (WIG) എന്ന ഇലക്ട്രിക് സീ ഗ്ലൈഡറുകൾ വഴിയാണ് ഏറെ ദൂരം കുറഞ്ഞ ചിലവിൽ പോകാനാകുന്ന അത്ഭുതയാത്ര യാഥാർത്ഥ്യമാകുക. വെള്ളത്തിൽ നിന്നും ടേക്ക് ഓഫ് ചെയ്ത് നാല് മീറ്റർ ഉയരത്തിൽ പറക്കാവുന്ന തരത്തിലുള്ള സീഗ്ലൈഡറുകളാണ് വാട്ടർഫ്ലൈ ടെക്നോളജീസ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. യാത്രയിലുടനിളം ജലോപരിതലത്തിൽ നിന്നും 4 മീറ്റർ ഉയരം നിലനിർത്താൻ വാട്ടർ ഗ്ലൈഡറിന് കഴിയും. ഗ്രൗണ്ട് ഇഫക്റ്റ് പ്രയോജനപ്പെടുത്തുന്നതിലൂടെ ഇന്ധനക്ഷമത വർധിക്കുകയും യാത്രാച്ചിലവ് വലിയ രീതിയിൽ കുറയ്ക്കാനും കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.…
ആരോഗ്യ സംരക്ഷണ രംഗത്തെ സാന്നിദ്ധ്യം വിപുലീകരിക്കാൻ ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് കൂട്ടായ്മയായ ടാറ്റ ഗ്രൂപ്പ് (Tata Group). ഇതിന്റെ ഭാഗമായി മുംബൈ ബ്രീച്ച് കാൻഡി (Breach Candy) ഹോസ്പിറ്റലിൽ ടാറ്റ 500 കോടി രൂപ നിക്ഷേപിക്കും. ഇതോടെ മുംബൈയിലെ ആഢംബര സൗകര്യങ്ങളുള്ള മൾട്ടി സ്പെഷ്യാൽറ്റി ആശുപത്രി ടാറ്റയുടെ നിയന്ത്രണത്തിലാകും. ഈ നിക്ഷേപത്തോടെ ടാറ്റ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ഏറ്റവുമധികം ഫണ്ടിങ് ഉള്ള കമ്പനിയാകും. പതിനാലംഗ ആശുപത്രി ട്രസ്റ്റി ബോർഡിൽ മൂന്ന് അംഗങ്ങളെ കൊണ്ടു വരാനും ടാറ്റയ്ക്ക് ഇതിലൂടെ സാധിക്കും. ഇതിന്റെ ഭാഗമായി ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ 2025 ഒക്ടോബർ മുതൽ ബ്രീച്ച് കാൻഡി ഹോസ്പിറ്റൽ ചെയർമാനാകും. ഇപ്പോഴത്തെ ചെയർമാൻ ദീപക് പരേഖിന് പകരമാണ് ചന്ദ്രശേഖരൻ ആ സ്ഥാനത്തേക്ക് എത്തുക. എന്നാൽ ഹോസ്പിറ്റലിന്റെ പേര് മാറ്റുന്നത് സംബന്ധിച്ച് തീരുമാനം ആയിട്ടില്ല. ബ്രീച്ച് കാൻഡി എന്ന പേര് നിലനിർത്തി ബ്രീച്ച് കാൻഡി, എ ടാറ്റ സൺസ് അസോസിയേറ്റ് (Breach Candy,…
ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി (IHCL) കോഴിക്കോട് പുതിയ ജിഞ്ചർ ഹോട്ടൽ ആരംഭിക്കുന്നു. കോഴിക്കോട്ടെ ഐഎച്ച്‌സിഎല്ലിന്റെ രണ്ടാമത്തെ പദ്ധതിയും കേരളത്തിലെ 20ാമത്തെ സംരംഭവുമാണ് ഇത്. ഹോട്ടൽ പേൾ ഡ്യൂൺസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് ഈ ഗ്രീൻഫീൽഡ് പ്രോജക്റ്റ് നിർമിക്കുക. ചരിത്രപരവും സാംസ്കാരികവുമായ പൈതൃകം കൊണ്ട് സമ്പന്നമായ കോഴിക്കോട് തങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ഐഎച്ച്‌സിഎൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് സുമ വെങ്കിടേഷ് പറഞ്ഞു. നഗരഹൃദയത്തിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന ഹോട്ടൽ ബ്രാൻഡിന്റെ തനത് ആഢംബര ഡിസൈൻ ഉൾക്കൊള്ളുന്ന രീതിയിലാകും. ഓൾ ഡേ ഡൈനർ, Qmin, ബാങ്ക്വറ്റ് സ്പെയിസ്, മീറ്റിങ് റൂമുകൾ, ഫിറ്റ്നെസ് സെന്റർ, സ്വിമ്മിങ് പൂൾ തുടങ്ങിയ നിരവധി സവിശേഷതകളും ഹോട്ടലിൽ ഉണ്ടാകും. ലോകോത്തര ആതിഥ്യം നൽകുകയെന്ന ഐഎച്ച്‌സിഎല്ലിന്റെ കാഴ്ചപ്പാടുമായി സഹകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഹോട്ടൽ പേൾ ഡ്യൂൺസ് മാനേജിംഗ് ഡയറക്ടർ കെ.എം. അബ്ദുൾ ലത്തീഫ് പറഞ്ഞു. IHCL is launching a new Ginger…