Author: News Desk
രുചിയുള്ള ഭക്ഷണം നൽകുക എന്നത് എക്കാലത്തും മാർക്കറ്റിൽ പിടിച്ചുനിൽക്കാൻ കഴിയുന്ന ഏറ്റവും നല്ല ബിസിനസിൽ ഒന്ന് തന്നെയാണ്. അതുകൊണ്ടുതന്നെ ഉയര്‍ന്ന ശമ്പളം കിട്ടുന്ന ജോലികള്‍ വേണ്ടെന്നു വച്ച് പോലും ഹോട്ടൽ മേഖലയിലേക്ക് ഇറങ്ങുന്ന ആളുകളുടെ എണ്ണം കൂടി വരികയാണ്. ആന്ധ്രാപ്രദേശിലെ കുട്ടഗുല്ലയില്‍ നിന്നുള്ള നരസമ്മയാണ് ഇപ്പോള്‍ ഇങ്ങനെ സോഷ്യൽ മീഡിയയിൽ നിറയുന്നത്. പത്തു വര്‍ഷമായി നരസമ്മ ദോശയുണ്ടാക്കി വിൽക്കുന്നുണ്ട്. കദിരിയില്‍ നിന്നും വെറും മൂന്നു കിലോമീറ്റര്‍ അകലെയുള്ള കുട്ടഗുല്ലയിലെ ആളുകള്‍ക്ക് നരസമ്മയുടെ ദോശയില്ലാതെ ഒരു ദിനം സങ്കല്‍പ്പിക്കാനാവില്ല. അനന്തപുരം കദിരി റോഡരികില്‍ ഒരു ചെറിയ കെട്ടിടത്തിനുള്ളിലാണ് നരസമ്മയുടെ ഈ ദോശക്കട. ഒരു ദിവസം നരസമ്മ വില്‍ക്കുന്നത് പതിനായിരം രൂപയുടെ ദോശകളാണ്. അതായത് ഒരു മാസം മൂന്നു ലക്ഷം രൂപ. കുടുംബത്തിലെ എല്ലാവരും ഒത്തുചേര്‍ന്നു നടത്തുന്ന ഒരു ഫാമിലി ബിസിനസ്സാണ് ഈ ദോശക്കട. മുട്ട ദോശ ഇരുപത്തിയഞ്ച് രൂപയ്ക്കും സാധാരണ ദോശ പത്ത് രൂപയ്ക്കും സ്പൈസി ദോശ ഇരുപത് രൂപയ്ക്കും ആണ് ഇവിടെ…
ഇന്ത്യയിൽ സ്റ്റാർട്ടപ്പുകളുടെ എണ്ണം 1.4 ലക്ഷം കവിഞ്ഞതായി കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി ജിതിൻ പ്രസാദ അടുത്തിടെ രാജ്യസഭയിൽ അറിയിച്ചു. മഹാരാഷ്ട്രയാണ് സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ മുൻപന്തിയിൽ. 25,044 സ്റ്റാർട്ടപ്പുകളാണ് സംസ്ഥാനത്തുള്ളത്. 15,019 രജിസ്ട്രേഡ് സ്റ്റാർട്ടപ്പുകളുമായി കർണാടകയാണ് രണ്ടാം സ്ഥാനത്ത്. 14,734 സ്റ്റാർട്ടുപ്പുകളുള്ള ഡൽഹിയാണ് മൂന്നാമത്. ഉത്തർപ്രദേശ് നാലം സ്ഥാനത്തും ഗുജറാത്ത് അഞ്ചാം സ്ഥാനത്തുമാണ്. സ്റ്റാർട്ടപ്പുകളുടെ എണ്ണം യഥാക്രമം 13,299-ഉം 11,436-ഉം ആണ്. സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി നിരവധി പദ്ധതികളും കേന്ദ്രം ആവിഷ്കരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംരംഭകരെയും സംരംഭങ്ങളെയും പിന്തുണയ്ക്കുന്നതിൽ കേന്ദ്രം പ്രത്യേകം ശ്രദ്ധ പുലർത്താറുണ്ട്. സ്റ്റാർട്ടപ്പുകൾക്ക് വളരാനുള്ള സാഹര്യം ഒരുക്കാനും സാമ്പത്തിക സഹായം നൽകാനും കേന്ദ്രം മടിക്കാറില്ല. ഇതിന്റെ ഫലമായി രാജ്യമൊട്ടാകെ സംരംഭങ്ങൾ മുളച്ച് പൊന്തുകയാണ്. നിരവധി യുവാക്കളെയും സ്ത്രീകളെയുമാണ് സ്റ്റാർട്ടപ്പുകൾ ശാക്തീകരിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞത്. രാജ്യത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമുള്ള വിവിധ സർക്കാർ സംരംഭങ്ങളെ അദ്ദേഹം കൂടുതൽ എടുത്തുപറഞ്ഞു. നവീകരണവും സ്റ്റാർട്ടപ്പുകളും നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കുന്ന ശക്തമായ ഒരു ആവാസവ്യവസ്ഥ…
കേരളത്തിന്റെ നടപ്പു സാമ്പത്തിക വർഷത്തെ കടബാധ്യത 14,500 കോടി രൂപയായി. ഇനി വരുന്ന ഡിസംബർ വരെ കേരളത്തിന് കേന്ദ്ര ഫണ്ടിൽ നിന്നും കടമെടുക്കാൻ ശേഷിക്കുന്നത് 6,753 കോടി രൂപ മാത്രമാണ്. ഡിസംബറിനകം 21,253 കോടി രൂപ കടമെടുക്കാൻ കേന്ദ്രാനുമതിയുണ്ട്. കടമെടുപ്പ് പരിധി കേന്ദ്രം ഉയർത്തിയില്ലെങ്കിൽ കടുത്ത പ്രതിസന്ധിയിലാകും സംസ്ഥാനം. ഓഗസ്റ്റിലെ ശമ്പളമടക്കം നൽകാനായി ജൂലൈ 30 ന് കടപ്പത്രത്തിലൂടെ റിസർവ് ബാങ്കിന്റെ കോർ ബാങ്കിങ് സംവിധാനമായ ഇ-കുബേർ (E-Kuber) പോർട്ടൽ വഴി ധനകാര്യ വകുപ്പ് 2,000 രൂപ കൂടി കടമെടുത്തതോടെ ഈ വർഷത്തെ ആകെ കടം 14,500 കോടി രൂപയിലെത്തി. ഡിസംബറിന് ശേഷം ജനുവരി-മാർച്ച് കാലയളവിൽ എടുക്കാവുന്ന കടത്തിന്റെ പരിധി കേന്ദ്രം പിന്നീട് അറിയിക്കും. സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങൾക്കായി 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ബജറ്റിൽ അനുവദിക്കണമെന്ന് കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഎസ്ഡിപി) 3.5 ശതമാനമായി ഉയർത്തണമെന്നു ആവശ്യപ്പെട്ടെങ്കിലും അതും…
യാത്രാ വാഹനങ്ങള്‍ രൂപ മാറ്റങ്ങള്‍ വരുത്തി നിരത്തിലിറക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ ഹൈക്കോടതി തീരുമാനം. കടുത്ത നിയമലംഘനമാണെന്ന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും വേണ്ട രീതിയില്‍ പ്രാവര്‍ത്തികമാക്കാന്‍ പറ്റാത്തതില്‍ അതൃപ്തിയും ഹൈക്കോടതി രേഖപ്പെടുത്തി. വാഹനങ്ങളുടെ പുറംചട്ട, യാത്രക്കാര്‍ സഞ്ചരിക്കുന്ന ഭാഗം, ഡ്രൈവര്‍മാര്‍ ഇരിക്കുന്ന സ്ഥലം തുടങ്ങിയവയില്‍ പലരും രൂപ മാറ്റം വരുത്തുന്നതായി മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. വാഹനങ്ങളുടെ ഫിറ്റ്നസ് അടക്കം റദ്ദു ചെയ്യണമെന്ന നിര്‍ദേശമാണ് ഹൈക്കോടതി നല്‍കിയിരിക്കുന്നത്. പുതുതായി വാങ്ങുമ്പോള്‍ ലഭിക്കുന്ന വാഹനത്തിന്റെ യഥാര്‍ത്ഥ മോഡലിന്റെ ഫോട്ടോയെടുത്ത് സൂക്ഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വാഹനങ്ങളില്‍ കൂടുതല്‍ ലൈറ്റുകള്‍ അനധികൃതമായി ഘടിപ്പിക്കുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്. ഇതിനെതിരെയും കർശന നടപടി സ്വീകരിക്കും എന്ന് കോടതി വ്യക്തമാക്കി. അനധികൃത ലൈറ്റ് സിഗ്നലിംഗ് ഉപകരണങ്ങളോ അധിക വയറിംഗുകളോ ബദൽ പവർ സ്രോതസ്സുകളോ ഉള്ള വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. നിയമവിരുദ്ധമായി വാഹനം രൂപമാറ്റം വരുത്തിയതിന് ഉത്തരവാദിയായ…
നിലവിലുള്ള പരമ്പരാഗത ടോൾ പിരിവ് രീതികൾ അവസാനിപ്പിച്ച് തിരഞ്ഞെടുത്ത ദേശീയ പാതകളിൽ ആഗോള നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജിഎൻഎസ്എസ്) അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് സംവിധാനം നടപ്പിലാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഒപ്പം ടോള്‍ ബൂത്തുകളിലെ തിരക്ക് കുറക്കാനും ടോള്‍ നല്കുന്ന പ്രക്രിയ എളുപ്പത്തിലാക്കാനും ലക്ഷ്യമിട്ടുകൊണ്ട് പുതിയ ഫാസ്ടാഗ് ചട്ടങ്ങള്‍ ആഗസ്റ്റ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ എത്തുകയാണ്. 2024 ഓഗസ്റ്റ് 1 മുതൽ, ടോൾ പിരിവ് കാര്യക്ഷമമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനും ദേശീയ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി നാഷണൽ പേയ്മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ഇന്ത്യയുടെ ഇലക്ട്രോണിക് ടോൾ ശേഖരണ സംവിധാനമായ ഫാസ്ടാഗിനെ സംബന്ധിച്ച പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കും എന്നാണ് റിപ്പോർട്ടുകൾ. ഫാസ്ടാഗ് ഉപയോക്താക്കൾ അവരുടെ ഫാസ്ടാഗ് അക്കൗണ്ടുകൾ ഇഷ്യൂ ചെയ്യുന്ന തീയതി പരിശോധിക്കുകയും അവരുടെ അക്കൗണ്ടുകൾ അഞ്ച് വർഷമോ അതിൽ കൂടുതലോ പഴക്കമുള്ളതാണെങ്കിൽ, ഇഷ്യൂ ചെയ്യുന്ന അതോറിറ്റിയിൽ നിന്ന് മാറ്റി പകരം വയ്ക്കാൻ…
മഹാദുരന്തത്തെ നേരിട്ടുകൊണ്ടിരിക്കുന്ന വയനാട് മുണ്ടക്കൈ, ചൂരല്‍മല സ്വദേശികള്‍ക്കായി സുമനസ്സുകള്‍ ഒന്നാകെ സഹായഹസ്തം നീട്ടുകയാണ്. വിവിധ സംഘടനകളുടെ നേതൃത്വത്തിലും ജില്ലാഭരണകൂടത്തിന്റെ കീഴിലുമായെല്ലാം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വേണ്ട അവശ്യ സാധനങ്ങള്‍ ശേഖരിച്ച് വയനാട്ടിലേക്ക് എത്തിക്കുന്നു. മറ്റുചിലരാകട്ടെ തങ്ങളാല്‍ കഴിയുന്ന സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കൈമാറുന്നുണ്ട്. വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പും , ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലി, പ്രമുഖ വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ കല്യാണ രാമന് എന്നിവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കെഎസ്എഫ്ഇ അഞ്ചു കോടി രൂപയും കാനറാ ബാങ്ക് ഒരുകോടി രൂപയും കെഎംഎംഎല്‍ 50 ലക്ഷം രൂപയും വനിത വികസന കോര്പറേഷന് 30 ലക്ഷം രൂപയും, ഔഷധി ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ് 10 ലക്ഷം രൂപയും നല്കി. തമിഴ് ചലച്ചിത്ര നടന് വിക്രം 20 ലക്ഷം കൈമാറി. 2018ലെ പ്രളയകാലത്തും വിക്രം കേരളത്തിനു കൈത്താങ്ങായിരുന്നു. ടിബറ്റന്‍ ആത്മീയ…
ചൈനയിലെ കുപ്പിവെള്ള രാജാവും ഒരിടയ്ക്ക് ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനുമായ സോംഗ് ഷാൻഷാന് 108000 കോടി രൂപ നഷ്ടപ്പെട്ടതായി വിവരം. ഇതോടെ ആഗോള ശതകോടീശ്വരൻമാരുടെ പട്ടികയിൽ 27ആം സ്ഥാനം ഇദ്ദേഹത്തിന് നഷ്ടമാവും. ഹാംഗ്ഷൗ ആസ്ഥാനമായുള്ള സോംഗ് ഷാൻഷാന്റെ നോംഗ്ഫു സ്പ്രിംഗ് എന്ന കുടിവെള്ള ബോട്ടിൽ കമ്പനി നേരിട്ട പ്രതിസന്ധിയാണ് ഈ നഷ്ടത്തിന് കാരണം. തിങ്കളാഴ്ച വരെ 54.8 ബില്യൺ ഡോളർ സമ്പത്ത് അദ്ദേഹത്തിന് ഉണ്ടായിരുന്നു. സോംഗ് ഷാൻഷാന്റെ കുപ്പിവെള്ളം വിപണിയിൽ വൻ പ്രതിസന്ധിയാണ് നേരിട്ടത്. ഫെബ്രുവരി ഒന്ന് മുതൽ ഓഹരി വിലയിൽ 20ശതമാനം കുറഞ്ഞു. 2020 ൽ മുകേഷ് അംബാനിയേക്കാൾ ആസ്തി ഉയർന്നതോടെ സോങ് ഷാൻഷാൻ ഏഷ്യയിലെ ഏറ്റവും വലിയ ധനികനെന്ന സ്ഥാനം നേടിയിരുന്നു. സ്ഥാനം നിലനിർത്താനായി കടുത്ത മത്സരം കാഴ്ചവച്ചെങ്കിലും ഏഷ്യയിലെ ധനികരെന്ന സ്ഥാനം മുകേഷ്, അദാനി വ്യവസായ ഭീമൻമാർ തന്നെ തിരിച്ചുപിടിച്ചു. ആസ്തി വർദ്ധിപ്പിച്ച് സ്ഥാനം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനിടെയാണ് ശതകോടീശ്വരന്‍ ഈ ഭീമൻ നഷ്ടം വന്നിരിക്കുന്നത്. ഓഹരി വില…
ജനിക്കുമ്പോൾ തന്നെ ചിലരുടെ രക്തത്തിൽ അലിഞ്ഞ് ചേർന്നതാണ് ബിസിനസ് എന്ന് പലരും പറഞ്ഞ് കേട്ടവരാണ് നമ്മളൊക്കെ. അങ്ങിനെ ബിസിനസുകാരൻ ആവാൻ വേണ്ടി ജനിച്ചതാണ് എന്ന് തോന്നിപ്പോകുന്ന ഒരാളുടെ കഥയാണ് ഇവിടെ പറയാൻ പോകുന്നതും. വെറും 200 രൂപയിൽ നിന്നു കോടികളുടെ സാമ്രാജ്യം കെട്ടിപ്പടുത്ത കേരളത്തിന്റെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ നിന്നുള്ള സൂര്യ വർഷൻ ആണ് നമ്മുടെ ഹീറോ. വളരെ ചെറു പ്രായത്തിൽ തന്നെ കോടികളുടെ ഈ നേട്ടം കൈവരിച്ച ഇദ്ദേഹത്തെ നിങ്ങളിൽ പലരും അറിയണമെന്നില്ല. എന്നാൽ ഏവരും മനസിലാക്കിയിരിക്കേണ്ട വ്യക്തിത്വങ്ങളിൽ ഒന്നാണ് ഇദ്ദേഹം എന്നതിൽ ഒരു തർക്കവുമില്ല. നേക്കഡ് നേച്ചർ എന്ന അതുല്യ ബ്രാൻഡിന്റെ നട്ടെല്ല് ആണ് സൂര്യ വർഷൻ. തമിഴ്നാട്ടിലെ മധുര സ്വദേശിയാണ് സൂര്യ. പ്രായം വെറും 22 വയസ്. 12 -ാം ക്ലാസിൽ പഠിക്കുമ്പോൾ അദ്ദേഹം സ്വന്തം അടുക്കളയിൽ തയ്യാറാക്കിയ Hibiscus Bath Salt (ചെമ്പരത്തിയും ഉപ്പും കൊണ്ടുണ്ടാക്കിയ സോപ്പ്) എന്ന ഉൽപ്പന്നം നിർമ്മിച്ചുകൊണ്ട് ആണ് ആദ്യമായി സംരംഭകൻ…
ഒരു ബിസിനസ്സ് ആരംഭിക്കുന്നതിന് പക്വതയും ധൈര്യവും റിസ്ക് എടുക്കാനുള്ള സന്നദ്ധതയും ആവശ്യമാണ്. ആത്മാർത്ഥത, കഠിനാധ്വാനം, അഭിനിവേശം എന്നിവ ഉപയോഗിച്ച്, ബിസിനസിലെ വെല്ലുവിളികളെ നേരിടുകയും അതിനെ വിജയമാക്കി മാറ്റുകയും ചെയ്യുന്ന ചില വ്യക്തികളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ റീട്ടെയിൽ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ സ്ഥാപകനായ എം.പി. അഹമ്മദും അത്തരത്തിൽ വെല്ലുവിളികളെ എല്ലാം അതിജീവിച്ച് ബിസിനസിൽ വിജയം കുറിച്ച ഒരാളാണ്. വളരെ ചെറുപ്പത്തിൽ തന്നെ സംരംഭകത്വ യാത്ര ആരംഭിച്ച ആളാണ് അഹമ്മദ്. 20 വയസ്സുള്ളപ്പോൾ തന്നെ, 1978 ൽ സുഗന്ധവ്യഞ്ജന വ്യവസായത്തിലേക്ക് കടന്നുകൊണ്ടാണ് തന്റെ സംരംഭക യാത്ര അഹമ്മദ് ആരംഭിച്ചത്. കുരുമുളകും മല്ലിയും തേങ്ങയും വിൽക്കുന്ന ഒരു ബിസിനസ് അദ്ദേഹം കോഴിക്കോട് ആരംഭിക്കാൻ തീരുമാനിച്ചു. എന്നാൽ തന്റെ ഈ ബിസിനസ്സ് ആശയം പ്രവർത്തികമാവില്ല എന്ന് അദ്ദേഹം ചുരുങ്ങിയ സമയം കൊണ്ട് തന്നെ മനസിലാക്കി. അടങ്ങാത്ത ബിസിനസ് അഭിനിവേശം കൊണ്ട് അഹമ്മദ് തൻ്റെ വിപണി ഗവേഷണം കൂടുതൽ വിപുലമാക്കി. സ്വർണ്ണത്തിൻ്റെയും ആഭരണങ്ങളുടെയും…
ബിഎംഡബ്ള്യു ബ്രാൻഡിന് കീഴിൽ പ്രവർത്തിക്കുന്ന ബ്രിട്ടീഷ് കൾട്ട് വാഹന നിർമാതാക്കളായ മിനി തങ്ങളുടെ ഇലക്ട്രിക്ക് കാർ കൂപ്പർ SE ഇന്ത്യയിൽ അവതരിപ്പിച്ചു. ആഗോളതലത്തിൽ 2019-ൽ അരങ്ങേറിയ മിനി കൂപ്പർ SE അല്പം വൈകിയാണ് ഇന്ത്യയിലെത്തുന്നത്. എല്ലാ ഫീച്ചറുകളും നിറഞ്ഞ ഒരൊറ്റ വേരിയന്റിൽ വില്പനക്കെത്തിയ മിനി കൂപ്പർ SE യുടെ എക്സ്-ഷോറൂം വില 47.20 ലക്ഷം രൂപയാണ് . കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കൂപ്പർ SEയുടെ ബുക്കിങ് മിനി ഇന്ത്യ ആരംഭിച്ചത്. രണ്ട് മണിക്കൂറിനുള്ളിൽ ആദ്യ ബാച്ചിൽ ഇന്ത്യയ്ക്കായി മാറ്റി വച്ച 30 യൂണിറ്റുകളുടെയും ബുക്കിങ് പൂർത്തിയായി എന്ന് മിനി പറഞ്ഞെങ്കിലും ലോഞ്ച് വൈകി. ആദ്യ ബാച്ചിൽ കൂപ്പർ SE ബുക്ക് ചെയ്തവർക്ക് ഡെലിവറി മാർച്ച് മുതൽ ആരംഭിക്കും. രണ്ടാം ബാച്ചിലേക്കുള്ള ബുക്കിങ് ഉടനെ ആരംഭിക്കും എന്ന് മിനി ഇന്ത്യ വ്യക്തമാക്കി. മിനി കൂപ്പർ മോഡലിനെ അടിസ്ഥാനമാക്കിയാണ് SE ഇലക്ട്രിക്ക് പതിപ്പും തയ്യാറാക്കിയിരിക്കുന്നത്. ക്രോം ഔട്ട്ലൈനിങ്ങുള്ള വെന്റുകളില്ലാതെ ഗ്രിൽ ഭാഗമാണ് കൂപ്പർ SEയെ…