Author: News Desk
തമിഴ്നാട്ടിലെ പാനിപ്പൂരി കച്ചവടക്കാരന് യുപിഎ ഇടപാടിലൂടെ 40 ലക്ഷത്തിനു മുകളിൽ വരുമാനം ലഭിച്ചുവെന്നും അദ്ദേഹത്തിന് ആദായ നികുതി വകുപ്പ് ജിഎസ്ടി നിയമങ്ങൾ ലംഘിച്ചതിന് നോട്ടീസ് അയച്ചെന്നുമുള്ള ഒരു വാർത്ത കഴിഞ്ഞ ദിവസം വന്നിരുന്നു. ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്ത വാർത്ത സമൂഹമാധ്യമങ്ങളിലും വൈറലായി. എന്നാൽ ഈ വാർത്തയുടെ നിജസ്ഥിതി വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സ്വതന്ത്ര വാർത്താ ഏജൻസിയായ പിടിഐ. പിടിഐ ഫാക്റ്റ്ചെക്കിൽ പറയുന്നത് അനുസരിച്ച് ഈ വാർത്ത വ്യാജമാണ്. എക്സ് പ്ലാറ്റ്ഫോമിൽ ജഗദീഷ് ചതുർവേദി എന്ന ഹാൻഡിലിലാണ് വ്യാജവാർത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്. ജിഎസ്ടി നിയമങ്ങൾ ലംഘിച്ചതിന് ആദായ നികുതി വകുപ്പ് അയച്ച നോട്ടീസ് എന്ന തരത്തിൽ ഷെയർ ചെയ്ത ഒരു സ്ക്രീൻഷോട്ടും പോസ്റ്റിൽ ഉണ്ടായിരുന്നു. ജനുവരി രണ്ടിന് വിവിധ ദേശീയ മാധ്യമങ്ങൾ സംഭവം വാർത്തയാക്കി. എന്നാൽ ആദായ നികുതി വകുപ്പ് ജിഎസ്ടി നിയമലംഘനത്തിന്റേതായി ഇത്തരത്തിലൊരു നോട്ടീസ് അയച്ചിട്ടില്ലെന്ന് പിടിഐ ഫാക്റ്റ്ചെക്കിൽ തെളിയുകയായിരുന്നു. ആദായ നികുതി വകുപ്പ് പാനിപ്പൂരി കച്ചവടക്കാരന് അയച്ചത് എന്ന…
ആഭ്യന്തര-അന്താരാഷ്ട്ര വിമാന സർവീസുകളിൽ വൈഫൈ സേവനം കൊണ്ടുവന്ന് യാത്രാസൗകര്യത്തിൽ വൻ മുന്നേറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ടാറ്റ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ. ഈ നീക്കത്തോടെ ആഭ്യന്തര റൂട്ടുകളിൽ ഇൻ-ഫ്ലൈറ്റ് വൈഫൈ നൽകുന്ന രാജ്യത്തെ ആദ്യത്തെ കാരിയർ ആയി മാറിയിരിക്കുകയാണ് എയർ ഇന്ത്യ. എയർബസ് എ 350, ബോയിംഗ് 787-9, എയർബസ് എ 321 നിയോ മോഡലുകൾ എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത വിമാനങ്ങളിലാണ് എയർ ഇന്ത്യ യാത്രക്കാർക്കായി സൗജന്യ ഇൻ്റർനെറ്റ് ആക്‌സസ് ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രികർക്ക് യാത്രാസമയങ്ങളിൽ ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, iOS അല്ലെങ്കിൽ Android ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള സ്‌മാർട്ട്‌ഫോണുകൾ തുടങ്ങിയ Wi-Fi ഉപകരണങ്ങളിലൂടെ സമൂഹമാധ്യമങ്ങളിൽ അടക്കം കണക്റ്റഡ് ആയി തുടരാനാകും. 10000 അടിക്ക് മുകളിൽ യാത്ര ചെയ്യുമ്പോൾ ഒരേസമയം ഒന്നിലധികം ഉപകരണങ്ങൾ കണക്‌റ്റുചെയ്യാവുന്ന തരത്തിലാണ് ഇൻ-ഫ്ലൈറ്റ് വൈ-ഫൈയുടെ പ്രവർത്തനം. എയർ ഇന്ത്യ ന്യൂയോർക്ക്, ലണ്ടൺ, പാരിസ്, സിംഗപ്പൂർ അന്താരാഷ്ട്ര റൂട്ടുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ വൈഫൈ സേവനം ലഭ്യമാക്കിയിരുന്നു. പ്രാരംഭ ഘട്ടത്തിൽ വൈഫൈ സേവനം സൗജന്യമായാണ് നൽകുക. Air India…
എം.എസ്. ധോണിക്ക് മുഖവുരകളുടെ ആവശ്യമില്ല. ക്രിക്കറ്റ് രംഗത്തെ പ്രകടനത്തിനൊപ്പം മുൻ ഇന്ത്യൻ ക്യാപ്റ്റൻ വാഹനപ്രേമത്തിന്റെ പേരിലും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോൾ ജാഗ്വാറിന്റെ F-Type സ്പോർട്സ് കാറാണ് താരത്തിന്റെ ഗാരേജിലെ പുതിയ അതിഥി. സാധാരണ എസ് യുവികൾ കൂടുതലായി ഉപയോഗിക്കുന്ന താരം സ്പോർട്സ് കാറുകൾ അപൂർവമായേ ഉപയോഗിച്ചു കണ്ടിട്ടുള്ളൂ. കർണാടക റജിസ്ട്രേഷനിലുള്ള വാഹനം എന്നാൽ ധോണിയുടെ പേരിലല്ല റജിസ്റ്റർ ചെയ്തിരിക്കുന്നത്. ധോണി സെക്കൻഡ് ഹാൻഡായി വാങ്ങിയതാണ് ഇത് എന്നും വാഹനത്തിന്റെ പുനർ റജിസ്ട്രേഷൻ നടപടികൾ നടക്കുന്നേ ഉള്ളൂ എന്നും കരുതപ്പെടുന്നു. നിരവധി യൂസ്ഡ് വാഹനങ്ങൾ ധോണി ഇത്തരത്തിൽ വാങ്ങിയിട്ടുണ്ട്. ഇഷ്ട വാഹനങ്ങളുടെ മോഡൽ കമ്പനി നിർത്തുമ്പോഴാണ് അദ്ദേഹം യൂസ്ഡ് കാറുകൾക്ക് പിന്നാലെ പോകാറുള്ളത്. ബ്രിട്ടീഷ് റേസിങ് ഗ്രീൻ ഷേഡിലുള്ള 5000സിസി വാഹനമാണ് ധോണി സ്വന്തമാക്കിയിട്ടുള്ളത്. ജാഗ്വാറിന്റെ റീബ്രാൻഡിങ്ങിന്റെ സമയത്ത് വിപണിയിലെത്തിച്ച വാഹനമാണ് F-Type. വിഖ്യാത വ്യവസായിയും ടാറ്റ-ജാഗ്വാർ അമരക്കാരനുമായിരുന്ന രത്തൻ ടാറ്റ F-Typeന്റെ ഡിസൈനിൽ നേരിട്ട് പങ്കാളിയായിരുന്നു. ബ്രാൻഡ് ഇമേജ് വർധിപ്പിക്കാനായി…
കേരളത്തിലെ രണ്ടാമത്തെ മെട്രോ റെയിൽ പദ്ധതിക്ക് ഉടൻ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷ. തിരുവനന്തപുരം, കോഴിക്കോട് മെട്രോ റെയിൽ പദ്ധതികൾക്കൊപ്പം കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടത്തിനും അനുമതി നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര നഗരവികസന മന്ത്രിക്ക് അടുത്തിടെ കത്തയച്ചിരുന്നു. തിരുവനന്തപുരം മെട്രോ പദ്ധതിക്കുള്ള അനുമതി ലഭിക്കുന്നത് വേഗത്തിലാക്കാനാണ് സംസ്ഥാന സർക്കാറിന്റെ ശ്രമം. തിരുവനന്തപുരം മെട്രോയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് (DPR) സംസ്ഥാന മന്ത്രിസഭ അംഗീകരിക്കുന്നതോടെ ഉടനടി കേന്ദ്ര അംഗീകാരത്തിനായി സമർപ്പിക്കും. വിഴിഞ്ഞം പദ്ധതിയുടെ വിജയവും തലസ്ഥാന നഗരിയിലെ സുപ്രധാന സംഭവവികാസങ്ങളും മുൻനിർത്തിയാണ് തിരുവനന്തപുരത്ത് മെട്രോ അവതരിപ്പിക്കാനുള്ള പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോവുന്നത്. വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. നിലവിലുള്ള ഗതാഗത സംവിധാനവുമായി സംയോജിപ്പിച്ച് കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപ്പറേഷൻ ലിമിറ്റഡാണ് തിരുവനന്തപുരം മെട്രോ പ്രവർത്തിപ്പിക്കുക. 42 കിലോമീറ്ററുകളിലായി 37 സ്റ്റേഷനുകളുള്ള മെട്രോ പദ്ധതിക്കായി സമഗ്ര ഗതാഗത ആസൂത്രണവും ബദൽ വിശകലന റിപ്പോർട്ടും (AAR) സമർപ്പിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ടെക്‌നോപാർക്ക്…
ലോകത്തിലെ മൂന്നാമത്തെ വലിയ മെട്രോ റെയിൽ ശൃംഖലയുള്ള രാജ്യമാണ് ഇന്ത്യ. 1,000 കിലോമീറ്റർ പ്രവർത്തന ദൈർഘ്യമുള്ള മെട്രോ റെയിലുകളാണ് ഇന്ത്യയിൽ നിലവിലുള്ളത്. ചൈനയും അമേരിക്കയുമാണ് പട്ടികയിൽ ഇന്ത്യയ്ക്ക് മുൻപിലുള്ള രാജ്യങ്ങൾ. കേന്ദ്ര ഗവൺമെൻ്റിൻ്റെ സിറ്റിസൺ എൻഗേജ്‌മെൻ്റ് പ്ലാറ്റ്‌ഫോമായ Mygov.in ആണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. 2022ൽ ഇന്ത്യ മെട്രോ റെയിൽ പദ്ധതികളിൽ ജപ്പാനെ മറികടന്നിരുന്നു. ഇപ്പോൾ ലോകത്തിലെ രണ്ടാമത്തെ വലിയ മെട്രോ ശൃംഖലയാകാനുള്ള പാതയിലാണ് രാജ്യം. അതേസമയം ഡൽഹി മെട്രോ നാലാം ഘട്ടമായ ജനക്പുരി-കൃഷ്ണ പാർക്ക് പാത പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. ഡൽഹി മെട്രോയുടെ നാലാം ഘട്ടത്തിൽ ആദ്യമായി ഉദ്ഘാടനം ചെയ്യുന്ന പാതയ്ക്കായി 1200 കോടി രൂപയാണ് ചിലവഴിച്ചത്. 6230 കോടി രൂപയുടെ മെട്രോ വികസന പദ്ധതികളും പ്രാരംഭ ഘട്ടത്തിലാണ്. India now has the world’s third-largest metro rail network, with 1,000 km of operational lines. Rapid expansions, including Delhi Metro Phase-IV,…
ബെംഗളൂരു ആസ്ഥാനമായ കോ-വർക്കിങ് സ്പേസ് സംരംഭം ടേബിൾ സ്പേസ് സ്ഥാപകൻ അമിത് ബാനർജിയുടേത് സമാനതകളില്ലാത്ത വളർച്ചയായിരുന്നു. ഇന്ത്യയിലെ ഫ്ലെക്‌സിബിൾ വർക്ക്‌സ്‌പേസ് സൊല്യൂഷൻ വ്യവസായത്തെ മാറ്റിമറിച്ച ദീർഘവീക്ഷണമുള്ള നേതാവായ അമിത് 2017ലാണ് ടേബിൾ സ്പേസ് ആരംഭിച്ചത്. അതിനു മുൻപ് ആഗോള പ്രൊഫഷനൽ സേവന കമ്പനിയായ എക്സെഞ്ചറിനായി 13 വർഷം അമിത് സേവനമനുഷ്ഠിച്ചു. എക്സെഞ്ചറിന്റെ റിയൽ എസ്റ്റേറ്റ് തന്ത്രങ്ങൾ, ധനകാര്യ പ്രവർത്തനങ്ങൾ, ഇടപാട് ഘടന തുടങ്ങിയവയുടെ മേൽനോട്ടമായിരുന്നു അമിത് നിർവഹിച്ചത്. എഴ് സഹസ്ഥാപകർക്ക് ഒപ്പം ചേർന്നാണ് അമിത് ടേബിൾ സ്പേസ് ആരംഭിച്ചത്. വൈസ് ചെയർമാനും ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസറുമായ കരൺ ചോപ്ര, പ്രസിഡന്റ് കുനാൽ മെഹ്റ, ചീഫ് സ്ട്രാറ്റജി ഓഫീസർ ശ്രീനിവാസ് പ്രസാദ്, സിഒഒ കൃഷ്ണസ്വാമി നാഗരാജൻ, ടേബിൾ സ്പേസ് കൺസ്ട്രക്ഷൻസ് സിഇഒ ഇനുരാഗ് ത്യാഗി എന്നിവരാണ് കമ്പനിയുടെ മറ്റ് സഹസ്ഥാപകരും അമരക്കാരും. ഈ വർഷം ഐപിഒ പ്രവേശനത്തിന് ഒരുങ്ങുന്ന ടേബിൾ സ്പേസ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പോർട്ട്ഫോളിയോയിൽ 9 മില്യൺ സ്ക്വയർ ഫീറ്റ്…
ഇന്ത്യയ്ക്കെതിരായ നിലപാടുകളും പ്രസ്താവനകളും കൊണ്ട് കുപ്രസിദ്ധനായ ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു. ലിബറൽ പാർട്ടി അടുത്ത നേതാവിനെ നിശ്ചയിക്കും വരെ ട്രൂഡോ ഇടക്കാല പ്രധാനമന്ത്രിയായി തുടരും. പാർട്ടിക്കുള്ളിലുള്ള എതിർപ്പ് അതിശക്തമായതിനെ തുടർന്നാണ് അപ്രതീക്ഷിതമായി ട്രൂഡോ രാജിവെച്ചത്. പാർട്ടി അടുത്ത നേതാവിനേയും പ്രധാനമന്ത്രിയേയും തെരഞ്ഞെടുക്കുന്ന പശ്ചാത്തലത്തിൽ രാജിവെക്കുകയാണെന്ന് ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിൽ രാജ്യം യഥാർത്ഥ നേതാവിനെ കണ്ടെത്തേണ്ടതുണ്ട്. ആഭ്യന്തരമായ വെല്ലുവിളികൾ കൈകാര്യം ചെയ്യേണ്ടതിനാൽ ഞാൻ മികച്ച സ്ഥാനാർത്ഥിയായിരിക്കില്ല എന്ന് എനിക്ക് അറിയാം. അതിനാൽ രാജിവെക്കുന്നു, ഒരു മാറ്റം ഇപ്പോൾ അനിവാര്യമാണ്- ട്രൂഡോ വ്യക്തമാക്കി.ഈ വർഷം പകുതിയോടെ ക്യാനഡയിൽ അടുത്ത പൊതുതെരഞ്ഞെടുപ്പിന് സജ്ജമാകേണ്ടതുണ്ട്. സാമ്പത്തിക നയ നിലപാടുകളുടേയും, ആഭ്യന്തര സുരക്ഷയുടേയും പേരിൽ ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ കുറെ നാളുകളായി കടുത്ത വിമർശനം നേരിട്ടിരുന്നു. ഭരണകക്ഷിയായ ലിബറൽ പാർട്ടിക്ക് പ്രത്യേക നേതൃ സമ്മേളനം വിളിച്ചുമാത്രമേ പുതിയ നേതാവിനേയും പ്രധാനമന്ത്രിയേയും കണ്ടെത്താനാകൂ. അത് മാസങ്ങൾ നീളുന്ന പ്രക്രിയയായതിനാൽ അതുവരെ ട്രൂഡോ ഇടക്കാല…
പുതിയ വർഷത്തിൽ കന്യാകുമാരിയിലെ സൂര്യോദയവും കോവളത്തെ അസ്തമയവും ഒറ്റ ട്രിപ്പിൽ കാണാം. കന്യാകുമാരിയിലെത്തി സൂര്യോദയവും കണ്ടു കടലിലൂടെയുള്ള ഇന്ത്യയിലെ ആദ്യത്തെ ചില്ലുപാലവും കയറി കോവളത്തെത്തി സൂര്യാസ്തമയത്തിന് സാക്ഷിയായി തിരികെ മടങ്ങുന്ന ഒരു വാരാന്ത്യ യാത്രയൊരുക്കുന്നതു കോട്ടയം കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ ആണ്. തമിഴ്‌നാട്ടിലേക്ക് കുറഞ്ഞ നിരക്കിൽ കെഎസ്‌ആർടിസി കൂടുതൽ വിനോദയാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാബലിപുരം, തഞ്ചാവൂർ, മധുര, ചെന്നൈ, വേളാങ്കണ്ണി എന്നിങ്ങനെ അഞ്ച് വിനോദസഞ്ചാരമേഖലകൾ കേന്ദ്രീകരിച്ചുള്ള ദ്വിദിന, ത്രിദിന പാക്കേജുകളാണ് കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെൽ അവതരിപ്പിക്കുന്നത്.യാത്രക്കാരുടെ താൽപര്യമനുസരിച്ച് യാത്രാമധ്യേയുള്ള മറ്റ് ടൂറിസം കേന്ദ്രങ്ങളിലും സന്ദർശനസൗകര്യമൊരുക്കും. 93 ഡിപ്പോകൾവഴിയാണ് വിനോദയാത്രാ പാക്കേജ് നടപ്പാക്കുക. സൂപ്പർ ഡീലക്‌സ് നോൺ എസി ബസ് ഇതിനായി വിട്ടുനൽകും. 40 പേർക്കായാണ് ഒരു യാത്ര. ശനിയാഴ്ച രാത്രി 9 മണിക്ക് കെഎസ്ആർടിസി കോട്ടയം ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന യാത്ര ഞായറാഴ്ച പുലർച്ചെ കന്യാകുമാരിയിൽ എത്തും. ബംഗാൾ ഉൾക്കടലിന്റെയും അറബിക്കടലിന്റെയും ഇന്ത്യൻ മഹാസമുദ്രത്തിന്റെയും തീരത്തുള്ള കന്യാകുമാരിയിലെ സൂര്യോദയം…
ടെക് സ്റ്റാർട്ടപ്പ് ആയ ലൂം (Loom) 2023ൽ 975 മില്യൺ ഡോളറിന് സോഫ്റ്റ് വെയർ ഭീമൻമാരായ Atlassian ഏറ്റെടുത്തിരുന്നു. എന്നാലിപ്പോൾ വിൽപനയിലൂടെ കോടീശ്വരൻ ആയതിന്റെ പ്രശ്നങ്ങൾ പങ്ക് വെക്കുകയാണ് ലൂം സഹസ്ഥാപകൻ വിനയ് ഹിർമത്. ‘പണക്കാരനാണ്, എന്നാൽ ജീവിതം കൊണ്ട് എന്ത് ചെയ്യണം എന്നറിയില്ല’ എന്ന തലക്കെട്ടോടു കൂടിയ ബ്ലോഗ് പോസ്റ്റിലാണ് വിനയ് പണക്കാരനായതിന്റെ അരക്ഷിതാവസ്ഥയെക്കുറിച്ച് പറയുന്നത്. മൂടൽമഞ്ഞിൽ അകപ്പെട്ട പോലെയായിരുന്നു കഴിഞ്ഞ വർഷത്തെ ജീവിതം. കമ്പനി വിറ്റതിന് ശേഷം ഇനിയെന്ത് എന്ന അവസ്ഥയിലാണ്. ഇനിയെന്തിന് വേണ്ടി ജോലി ചെയ്യണം എന്നറിയില്ല. ജീവിതം ഒട്ടും പ്രചോദനാത്മകമല്ലാതെ ആയി മാറിയിരിക്കുന്നു. പണം സമ്പാദിക്കാനും പദവി നേടാനും പ്രേരിപ്പിച്ചിരുന്ന അടിസ്ഥാന മോഹങ്ങൾ മാഞ്ഞു പോയിരിക്കുന്നു. പണം അനന്തമായ സ്വാതന്ത്ര്യം സമ്മാനിച്ചു. പക്ഷേ ആ സ്വാതന്ത്ര്യം ഉപയോഗിച്ച് എന്ത് ചെയ്യണമെന്ന് അറിയില്ല-വിനയ് പറഞ്ഞു. ജീവിതത്തെക്കുറിച്ചുള്ള ശുഭാപ്തി വിശ്വാസം പണത്തിന്റെ വരവോടെ ഇല്ലാതായെന്നും വിനയ് കൂട്ടിച്ചേർത്തു. After selling his startup Loom for $975 million,…
ലോകത്തിലെ ഏറ്റവും ഉയരമുളള കെട്ടിടമായ ബുർജ് ഖലീഫ പ്രവർത്തനമാരംഭിച്ചിട്ട് 15 വർഷം തികഞ്ഞിരിക്കുകയാണ്. 2010 ജനുവരി നാലിനാണ് ബുർജ് ഖലീഫയുടെ നിർമാണം പൂർത്തിയായത്. ഈ 15 വർഷത്തിനിടയ്ക്ക് ലോകമെങ്ങുമുള്ള കോടിക്കണക്കിന് വിനോദസഞ്ചാരികൾ ബുർജിലേക്ക് ഒഴുകിയെത്തി. അതിനൊപ്പം നിരവധി ഹോളിവുഡ്-ബോളിവുഡ് സിനിമകളും ഈ അംബരചുംബിയിൽ ചിത്രീകരിച്ചു. ബ്രാഡ് ബേർഡിന്റെ സംവിധാനത്തിൽ ടോം ക്രൂയിസ് നായകനായെത്തിയ മിഷൻ ഇംപോസിബിൾ ഗോസ്റ്റ് പ്രോട്ടോകോളാണ് ബുർജ് ഖലീഫയിൽ ചിത്രീകരിച്ച ഐക്കോണിക് ചിത്രങ്ങളിൽ പ്രധാനം. ബുർജിനൊപ്പം യുഎഇയിലെ മറ്റ് നിരവധി സ്ഥലങ്ങളിലും ചിത്രം ഷൂട്ട് ചെയ്തിരുന്നു. 2014ൽ ഷാരൂഖ് ഖാൻ നായകനായെത്തിയ ഹാപ്പി ന്യൂ ഇയർ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിച്ചതും ബുർജ് ഖലീഫയിലായിരുന്നു. ദുബായിലെ അറ്റ്ലാന്റിസ് ഹോട്ടലിലും ചിത്രത്തിന്റെ നിരവധി ഭാഗങ്ങൾ ചിത്രീകരിച്ചു. 2014ൽത്തന്നെ ഹൃത്വിക് റോഷൻ നായകനായെത്തിയ ബോളിവുഡ് ചിത്രം ബാങ് ബാങ്ങിന്റെ സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ചത് ബുർജ് ഖലീഫയുടെ പശ്ചാത്തലത്തിലായിരുന്നു. 2015ൽ അനിൽ കപൂർ, ജോൺ എബ്രഹാം തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ വെൽക്കം…