Author: News Desk
ഇന്ത്യയിൽ ഹൈഡ്രജൻ ഇന്ധനമായി പ്രവർത്തിക്കുന്ന ഹെവി ട്രക്കുകളുടെ (hydrogen-powered heavy-duty trucks) പരീക്ഷണയോട്ടം ആരംഭിച്ച് രാജ്യത്തെ മുൻനിര ഓട്ടോമൊബൈൽ നിർമാതാക്കളായ ടാറ്റ മോട്ടോർസ് (Tata Motors). രണ്ട് വർഷത്തേക്കാണ് ടാറ്റ മോട്ടോർസ് ഹൈഡ്രജൻ ട്രക്കുകളുടെ പരീക്ഷണം നടത്തുക. വ്യത്യസ്ത കോൺഫിഗറേഷനുകളും പേലോഡ് ശേഷിയുമുള്ള 16 നൂതന ഹൈഡ്രജൻ ഹെവി ട്രക്കുകളാണ് ടാറ്റ ലോഞ്ച് ചെയ്തിരിക്കുന്നത്. ചരക്ക് ഗതാഗതത്തിനായി ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെ സാധ്യത വിലയിരുത്തുകയാണ് പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്ര പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ ഹരിത ഹൈഡ്രജൻ മിഷൻ പരീക്ഷണ ഓട്ടത്തിനായി ടാറ്റ മോട്ടോർസിന് ടെൻഡർ നൽകിയിരുന്നു. ബാറ്ററി ഇലക്ട്രിക്, സിഎൻജി, എൽഎൻജി, ഹൈഡ്രജൻ ഇന്റേണൽ കംബസ്റ്റൻ, ഹൈഡ്രജൻ ഫ്യൂവൽ സെൽ തുടങ്ങിയ ബദൽ ഇന്ധന സാങ്കേതികവിദ്യകളാൽ പ്രവർത്തിക്കുന്ന നൂതന മൊബിലിറ്റി സൊല്യൂഷനുകളാണ് ടാറ്റ മോട്ടോർസ് ഇതിന്റെ ഭാഗമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. പുതുതലമുറ ഹൈഡ്രജൻ ഇന്റേണൽ കംബഷൻ എഞ്ചിൻ (H2-ICE), ഫ്യുവൽ സെൽ (H2-FCEV) സാങ്കേതികവിദ്യകളാണ് ടാറ്റ ഹൈഡ്രജൻ ട്രക്കുകളുടെ…
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്കുള്ള ഗതാഗത സൗകര്യങ്ങൾ ഒരുക്കാൻ നടപടി തുടങ്ങി സംസ്ഥാന സർക്കാർ.സാഗർമാല,പ്രധാൻ മന്ത്രി ഗതിശക്തി, റെയിൽ സാഗർ പദ്ധതികളിൽ പെടുത്തിയാണ് ടണൽ ഉൾപ്പെടെ റെയിൽ കണക്റ്റിവിറ്റി ഒരുക്കുക. തുറമുഖത്തുനിന്നും NH66 മായി ബന്ധിപ്പിക്കുന്ന 1.7 കിലോ മീറ്റർ വരുന്ന പോർട്ട് റോഡിൻ്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്കുള്ള ഗതാഗത സൗകര്യങ്ങൾ ഒരുക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടന്ന് തുറമുഖവകുപ്പ് മന്ത്രി വി എൻ വാസവൻ നിയമസഭയെ അറിയിച്ചു.കൺസഷൻ എഗ്രിമെന്റ് പ്രകാരം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന റെയിൽപ്പാത നിർമ്മിക്കാനുള്ള അവസാന തീയതി AVPPL മായുള്ള പുതിയ കരാർ പ്രകാരം ഡിസംബർ 2028 ആണ്. ഈ പാത നിർമ്മിക്കാൻ കൊങ്കൺ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. കൊങ്കൺ റെയിൽ കോർപ്പറേഷൻ തയ്യാറാക്കിയ ഡി.പി.ആർ പ്രകാരം 10.7 കി.മി ദൈർഘ്യമുള്ള ഒരു റെയിൽപ്പാതയാണ് വിഭാവനം ചെയ്തിട്ടുള്ളത്. തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഈ പാതയുടെ…
പച്ചക്കറിയും മത്സ്യവും പാർസൽ സർവീസിൽ നിന്ന് ഒഴിവാക്കി കെഎസ്ആർടിസി. 2023ലാണ് കേരളത്തിലെവിടെയും 16 മണിക്കൂർ കൊണ്ട് സാധനങ്ങൾ എത്തിച്ചു നൽകും എന്ന അവകാശവാദത്തോടെ കെഎസ്ആർടിസി മിന്നൽ കൊറിയർ സർവീസ് ആരംഭിച്ചത്. ഇതോടെ പെട്ടെന്ന് കേടാകുന്ന വസ്തുക്കളായ പച്ചക്കറി, മത്സ്യം തുടങ്ങിയവ അയക്കാൻ ഉപഭോക്താക്കൾ കെഎസ്ആർടിസി പാർസൽ സർവീസിനെ ഏറെ ആശ്രയിക്കാൻ തുടങ്ങി. എന്നാൽ ഇപ്പോൾ ഇത്തരം പാർസലുകൾ കേടാകുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് പാർസൽ സർവീസിൽ നിന്നും ഇവ നീക്കാൻ കെഎസ്ആർടിസി തീരുമാനം എടുത്തിരിക്കുന്നത്. സർവീസ് ആരംഭിച്ചതു മുതൽ ഏതാണ്ട് എട്ട് കോടി രൂപയുടെ വരുമാനം കെഎസ്ആർടിസി ഇതിലൂടെ നേടിയിരുന്നു. എന്നാൽ ഡെലിവെറിക്കായി കെഎസ്ആർടിസി പാസഞ്ചർ ബസ്സുകളെയാണ് ആശ്രയിച്ചിരുന്നത്. ഇവയിൽ യാത്രയ്ക്ക് കൂടുതൽ സമയം വേണ്ടി വരുന്നതും ചൂട് അടക്കമുള്ള ഘടകങ്ങളുമാണ് ചില പാർസൽ വസ്തുക്കൾ കേടാകാൻ കാരണം. ഇതോടെ പാർസൽ അയച്ചവരുടെ പരാതി ഉയർന്നതോടെയാണ് കെഎസ്ആർടിസി എളുപ്പം കേടുവരുന്ന വസ്തുക്കൾ പാർസൽ സർവീസിൽ നിന്നും ഒഴിവാക്കുന്നത്. കെഎസ്ആർടിസിക്ക് മിക്ക ചരക്കുകളും…
കഴിഞ്ഞ ദിവസമാണ് ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബ്യൂറോ ഓഫ് ഇന്ത്യ (SEBI) ചെയർമാനായി തുഹിൻ കാന്ത പാണ്ഡെ നിയമിതനായത്. മുൻ ചെയർപേഴ്സൺ മാധബി പുരി ബുച്ചിന്റെ കാലാവധി അവസാനിച്ചതോടെയാണ് ചെയർമാൻ സ്ഥാനത്തേക്ക് തുഹിൻ പാണ്ഡെയെ നിയമിച്ചത്. തുഹിൻ കാന്ത പാണ്ഡെയുടെ കരിയറും സെബിയിലേക്ക് അദ്ദേഹം എത്തിയത് എങ്ങനെയെന്നും നോക്കാം. 1987 ബാച്ച് ഒഡീഷ കേഡറിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ തുഹിൻ പാണ്ഡേയ്ക്ക് പൊതുഭരണത്തിൽ വർഷങ്ങളുടെ പരിചയമുണ്ട്. സെബി ചെയർമാനായി നിയമിക്കപ്പെടുന്നതിന് മുൻപ് കേന്ദ്ര ധനകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച അദ്ദേഹം ഇന്ത്യയുടെ സാമ്പത്തിക തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു. എയർ ഇന്ത്യയുടെ ചരിത്രപരമായ വിൽപന, എൽഐസിയുടെ പൊതു ലിസ്റ്റിംഗ് ഉൾപ്പെടെയുള്ളവയ്ക്ക് മേൽനോട്ടം വഹിക്കുന്നതിൽ തുഹിൻ പാണ്ഡെ നിർണായക പങ്കുവഹിച്ചു. പബ്ലിക് എന്റർപ്രൈസസ് വകുപ്പ് (DPE), ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് വകുപ്പ് (DIPAM) തുടങ്ങിയവയെ നയിച്ചതിലൂടെ നിർണായക സ്ഥാനങ്ങൾ ഉൾക്കൊള്ളുന്നതാണ് അദ്ദേഹത്തിന്റെ കരിയർ. തുഹിൻ പാണ്ഡെ…
ഇന്ത്യൻ സിനിമയിൽത്തന്നെ ഏറ്റവും മികച്ച കരിയർ പടുത്തുയർത്തിയ താരങ്ങളിൽ ഒരാളാണ് നയൻതാര. വർഷങ്ങൾ നീണ്ട കരിയറിലൂടെ താരത്തിന്റെ ആസ്തിയും ഉയർന്നുയർന്നു പോയി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 75ലധികം സിനിമകളിൽ അഭിനയിച്ചുട്ടുള്ള താരത്തിന്റെ ആസ്തി 200 കോടി രൂപയോളമാണ്. പത്ത് കോടി രൂപയാണ് ഒരു ചിത്രത്തിൽ അഭിനയിക്കുന്നതിനായി താരം പ്രതിഫലം വാങ്ങുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പരസ്യചിത്രങ്ങളിലെ അഭിനയത്തിനു ലഭിക്കുന്ന പ്രതിഫലം ഇതിനു പുറമേയാണ്. അടുത്തിടെ വെറും 50 സെക്കൻഡ് മാത്രമുള്ള ഒരു പരസ്യചിത്രത്തിൽ അഭിനയിക്കാൻ നയൻതാര അഞ്ച് കോടി രൂപ പ്രതിഫലം വാങ്ങിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. 2003ൽ സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ യിലൂടെയാണ് നയൻതാരയുടെ സിനിമാ അരങ്ങേറ്റം. അതിനു മുൻപ് ഒരു ചാനലിൽ അവതാരകയായിരുന്നു നയൻതാര. 2005ൽ ഇറങ്ങിയ അയ്യയാണ് നയൻതാരയുടെ ആദ്യ തമിഴ് ചിത്രം. അതിൽപ്പിന്നെ തമിഴ് സിനിമാ ലോകത്തെ കിരീടം അണിഞ്ഞ രാജകുമാരിയായി നയൻതാര വളർന്നു, ലേഡി സൂപ്പർ സ്റ്റാർ എന്ന പേര്…
ആനയെന്നു കേൾക്കുമ്പോൾ ‘ആനപ്രേമി’ അല്ലാത്തവർക്ക് ഓർമ വരുന്നതെന്താണ്? മദപ്പാട് മാറാത്ത, കാലിൽ ചങ്ങലയുള്ള, തൂണിൽ കെട്ടിയിട്ട രൂപം. കൂർത്ത തോട്ടി ദേഹത്ത് ചാരി അരികെയൊരു പാപ്പാനും. മദം പൊട്ടിയാൽ, ഇടഞ്ഞാൽ അത് കുത്തും, കൊല്ലും. ഈ തൊന്തരവ് ഒഴിവാക്കാൻ ആണ് യന്ത്ര ആനകൾ. മദപ്പാടില്ല, കാലിൽ ചങ്ങല വേണ്ട, തൂണിൽ കെട്ടേണ്ട, കൂർത്ത തോട്ടി വെച്ച് കുത്താൻ പാപ്പാൻ വേണ്ട-മദം പൊട്ടില്ല, ഇടയില്ല, കൊല്ലില്ല. കേരളത്തിലെ മാത്രമല്ല ദക്ഷിണേന്ത്യയിലെ നിരവധി ക്ഷേത്രങ്ങളിൽ തിടമ്പേറ്റാൻ യന്ത്ര ആനകൾ എത്തിക്കഴിഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറിൽ ദുബായിൽ നടന്ന മ്മടെ പൂരം പരിപാടിയുടെ ഭാഗമായി നിരവധി യന്ത്രയാനകൾ അണിനിരന്നിരുന്നു. കേരളത്തിൽ നിന്നുള്ള രണ്ടു കമ്പനികൾ ചേർന്നു നിർമിച്ച ഈ യന്ത്ര ആനകൾക്കു പിന്നിൽ ശിൽപികളായ പി. പ്രശാന്ത്, കെ.എം. ജിനേഷ്, എം.ആർ റോബിൻ, സാന്റോ ജോസ് എന്നിവരാണ്. ഇരുമ്പും റബ്ബറും ഉപയോഗിച്ച് നിർമിച്ച ആനകൾ അഞ്ച് മോട്ടോറുകൾ ഉപയോഗിച്ചാണ് ചലിപ്പിക്കുന്നത്. തുമ്പിക്കൈ ഒഴികെയുള്ള ഭാഗങ്ങളെല്ലാം മോട്ടോർ…
മഹാരാഷ്ട്രയിൽ സോളാർ ഇലക്ട്രിക് ടൂറിസ്റ്റ് ബോട്ടുമായി കേരളം ആസ്ഥാനമായുള്ള മറൈൻടെക് കമ്പനി നവാൾട്ട് (Navalt). കമ്പനിയുടെ Marsel സീരീസിലുള്ള ബോട്ടുകൾ നാഗ്പ്പൂരിലെ പെഞ്ച് ടൈഗർ റിസേർവിലാണ് പ്രവർത്തന സജ്ജമായത്. വന്യജീവി മേഖലകൾ കേന്ദ്രീകരിച്ചുള്ള ടൂറിസത്തിന് സോളാർ ബോട്ടുകൾ മികച്ച മാതൃകയാണെന്ന് നവാൾട്ട് സിഇഒ സന്ദിത് തണ്ടാശേരി പറഞ്ഞു. മഹാരാഷ്ട്രയ്ക്കു വേണ്ടിയുള്ള നവാൾട്ടിന്റെ 33ാമത് സോളാർ ഇലക്ട്രിക് ബോട്ട് ആണിത്. വന്യജീവികളെ ശല്യപ്പെടുത്താതെ വിനോദസഞ്ചാരികൾക്ക് അസാധാരണമായ അനുഭവം നൽകാൻ നിശബ്ദമായി പ്രവർത്തിക്കുന്ന ബോട്ടുകളിലൂടെ സാധിക്കും. തുറന്ന തരത്തിലുള്ള ബോട്ടാണ് മെർസൽ സീരീസിലുള്ളത്. യാത്രക്കാർക്ക് സുഖസൗകര്യങ്ങൾ ഉറപ്പാക്കാൻ സുഖപ്രദമായ ഇരിപ്പിടങ്ങൾ അടക്കം ഒരുക്കിയിട്ടുണ്ട്-സന്ദിത് പറഞ്ഞു. 24 യാത്രക്കാർക്ക് ഇരിക്കാനുള്ള സൗകര്യമുള്ള അത്യാധുനിക ബോട്ടിൽ രണ്ട് സ്വതന്ത്ര ബാറ്ററി പായ്ക്കുകളാണ് പ്രവർത്തിക്കുന്നത്. ഓരോ ബാറ്ററി പായ്ക്കിനും 20 kWh ശേഷിയുണ്ട്. നവാൾട്ടിന്റെ മാക്കോ ഫ്യൂറി പോഡുകൾ ഘടിപ്പിച്ച ആദ്യ ബോട്ട് കൂടിയാണിത്. Kerala-based marine tech company Navalt has launched its 33rd solar…
ലോകത്തിലെ മുൻനിര ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിൽ (ബികെസി) ഇന്ത്യയിലെ ആദ്യത്തെ ഷോറൂം ആരംഭിക്കാൻ ഒരുങ്ങുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ഇതിനായി പ്രമുഖ വാണിജ്യ ടവറിന്റെ താഴത്തെ നിലയിൽ കമ്പനി കെട്ടിടം വാടകയ്ക്ക് എടുത്തിട്ടുണ്ട്. ഇലോൺ മസ്‌കിന്റെ വാഹന നിർമ്മാണ കമ്പനിയായ ടെസ്‌ല ഏറെക്കാലമായി ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ ഇറക്കുമതി-നിർമാണ നയങ്ങളിലെ അഭിപ്രായ വ്യത്യാസം കാരണം ഇതിൽ കാലതാമസം നേരിടുകയായിരുന്നു. എന്നാൽ കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്കും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ കമ്പനി ഇന്ത്യയിൽ ജോലിക്കായി ആളുകളെ എടുത്ത് തുടങ്ങിയിരുന്നു. ബികെസി ഷോറൂമിൽ ടെസ്‌ലയുടെ കാർ മോഡലുകൾ ഉടനടി പ്രദർശനത്തിന് എത്തും. ടെസ്റ്റ് ഡ്രൈവ് അടക്കമുള്ള കാര്യങ്ങളെ കുറിച്ച് കമ്പനി വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ചതുരശ്ര അടിക്ക് ഏകദേശം 900 രൂപയാണ് ഷോറൂം വാടക. പ്രതിമാസ വാടക ഏകദേശം 35 ലക്ഷം രൂപയോളം…
മഹാകുംഭമേളയോടനുബന്ധിച്ച് സന്ദർശകരുടെ എണ്ണത്തിൽ ഉണ്ടായ വർധനയിലൂടെ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ചരക്കു സേവന നികുതി (GST) കളക്ഷനിൽ റെക്കോർഡ് സൃഷ്ടിച്ച് ഉത്തർ പ്രദേശ്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ₹1,000 കോടിയിലധികം വർധനയാണ് യുപി ജിഎസ്ടി കളക്ഷനിൽ നേടിയത്. ജനുവരിയിലും ഫെബ്രുവരിയിലും യഥാക്രമം 11, 14 ശതമാനം ജിഎസ്ടി വളർച്ചാ നിരക്കാണ് ഉത്തർപ്രദേശിൽ രേഖപ്പെടുത്തിയത്. 2025 ഫെബ്രുവരിയിൽ ഏറ്റവുമധികം ജിഎസ്ടി പിരിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് യുപി. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ജനുവരി 13മുതൽ ഫെബ്രുവരി 26 വരേയാണ് മഹാകുംഭമേള നടന്നത്. കുംഭമേളയിൽ ആകെ 65 കോടി ജനങ്ങൾ പങ്കെടുത്തതായി യുപി ഗവൺമെന്റ് അവകാശപ്പെട്ടിരുന്നു. മേള സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ നേട്ടങ്ങളാണ് കൊണ്ടുവന്നത്. കുംഭമേളയിലൂടെ ഏകദേശം 3 ലക്ഷം കോടി രൂപയുടെ സാമ്പത്തിക നേട്ടം ഉണ്ടായതായി ഉത്തർ പ്രദേശ് ഗവൺമെന്റ് പറഞ്ഞിരുന്നു. The Mahakumbh festival in Uttar Pradesh has significantly boosted the state’s economy,…
ഇൻസ്റ്റന്റ് ഹോംസ്റ്റൈൽ സാമ്പാറുമായി റെഡി-ടു-കുക്ക് ഫുഡ് ബ്രാൻഡായ ഐഡി ഫ്രഷ് ഫുഡ് (iD Fresh). ഇതിലൂടെ 5,000 കോടി രൂപയുടെ ഇന്ത്യൻ റെഡി-ടു-ഹീറ്റ് വിപണിയിലേക്ക് ചുവടുവെയ്ക്കുകയാണ് കമ്പനി. പ്രഭാത ഭക്ഷണം അടക്കം സമ്പൂർണ്ണ ഭക്ഷ്യ ഉൽപന്നങ്ങളുടെ ശ്രേണി വാഗ്ദാനം ചെയ്യുന്ന രീതിയിൽ കമ്പനി പോർട്ട്‌ഫോളിയോ വികസിപ്പിക്കുക എന്ന ലക്ഷ്യവും പുതിയ ഉത്പന്നത്തിനു പിന്നിലുണ്ട്. പ്രിസർവേറ്റീവുകളും കെമിക്കലുകളും അടങ്ങാത്ത ഫ്രഷ് ഇൻസ്റ്റന്റ് ഹോംസ്റ്റൈൽ സാമ്പാറാണ് കമ്പനി പുറത്തിറക്കുന്നതെന്ന് ഐഡിഫ്രഷ് ഫുഡ്‌സിന്റെ ചെയർമാനും ഗ്ലോബൽ സിഇഒയുമായ പി.സി. മുസ്തഫ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. അതിവേഗം വളരുന്ന റെഡി-ടു-ഹീറ്റ് വിപണിയിലേക്കുള്ള ഐഡിയുടെ പ്രവേശനമാണ് ഇൻസ്റ്റന്റ് ഹോംസ്റ്റൈൽ സാമ്പാറിലൂടെ സാധ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, പൂനെ, ഡൽഹി എന്നിവിടങ്ങളിലെ എല്ലാ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ഉൽപന്നം ലഭ്യമാകും. റെഡി-ടു-ഹീറ്റ് ഫ്രഷ് സാമ്പാർ മികച്ച പ്രഭാതഭക്ഷണ അനുഭവം പൂർത്തിയാക്കുന്നതിനാണ് രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ഐഡി ഫ്രഷ് ഫുഡ് സിഇഒ (ഇന്ത്യ) രജത് ദിവാകർ പറഞ്ഞു. ഹീറ്റ്…