Author: News Desk
വിനോദസഞ്ചാരികൾക്ക് മൂന്നാറിന്റെ ദൃശ്യഭംഗി ആസ്വദിക്കാൻ ഗ്ലാസ് പാനൽ ഡെബിൾ ഡെക്കർ ബസ്സുമായി എത്തിയിരിക്കുകയാണ് കെഎസ്ആർടിസി. ഇരുവശങ്ങളിലും മുകൾവശത്തും ഗ്ലാസ് പാനലുകൾ ഉപയോഗിച്ച് പ്രത്യേക രീതിയിൽ നിർമിച്ച ബസ്സിന് റോയൽ വ്യൂ എന്നാണ് പേര് നൽകിയിരിക്കുന്നത്. കെഎസ്ആർടിസിയുടെ ഏറ്റവും നൂതന സംരംഭമായ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് സർവീസ് സംസ്ഥാനത്തെ ടൂറിസത്തിന് മുതൽക്കൂട്ടാകും. വിനോദ സഞ്ചാരികൾക്ക് പുറം കാഴ്ചകൾ കണ്ടുള്ള പുതുമ നിറഞ്ഞ യാത്രാനുഭവമാണ് വിദേശരാജ്യങ്ങളിൽ മാത്രം കണ്ടുവരുന്ന റോയൽ വ്യൂ ബസ് സമ്മാനിക്കുക. ബസ് യാത്രയിലൂടെ മൂന്നാറിലെ തേയിലത്തോട്ടങ്ങളും മറ്റ് ഹൈറെയിഞ്ച് കാഴ്ചകളും 360 ഡിഗ്രിയിൽ കാണാം. മുകൾ നിലയിൽ 38 പേർക്കും താഴെ 12 പേർക്കും ഇരുന്ന് യാത്ര ചെയ്യാവുന്ന രീതിയിലാണ് ബസിന്റെ സീറ്റ് ക്രമീകരണം. ബസ്സിനുള്ളിൽ മ്യൂസിക് സിസ്റ്റവും പബ്ലിക് ഇൻഫർമേഷൻ സിസ്റ്റവും സജ്ജീകരിച്ചിട്ടുണ്ട്. കുടിവെള്ളം, ലഘുപാനീയങ്ങൾ, ലഘുഭക്ഷണം, മൊബൈൽ ചാർജിങ് പോർട്ട് തുടങ്ങിയവയും ബസിൽ ലഭ്യമാകുന്നതിനാൽ വിനോദസഞ്ചാരികൾക്ക് റോയൽവ്യൂ യാത്ര മികച്ച യാത്രാനുഭവമാകും. ഭാവിയിൽ നൈറ്റ്…
വയനാട് ദുരന്തബാധിതർക്കായുള്ള പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം. പുനരധിവാസത്തിന്റെ ടൗൺഷിപ് രൂപരേഖയ്ക്കാണ് മന്ത്രിസഭാ അംഗീകാരം ലഭിച്ചത്. അതേസമയം ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി പ്രത്യേക ധനസഹായ പാക്കേജ് അനുവദിക്കണമെന്ന സംസ്ഥാന സർക്കാറിന്റെ ആവശ്യത്തിൽ കേന്ദ്രം ഇതുവരെ അനുകൂല നിലപാട് എടുത്തിട്ടില്ല. 2024 ജൂലൈ 30ന് മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലിലെ ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള രണ്ട് ടൗൺഷിപ് പദ്ധതികളാണ് വരിക. കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റിലും കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിലും വരുന്ന ടൗൺഷിപ്പ് പദ്ധതികളിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളും സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമാണച്ചുമതല. വീടുകൾക്ക് പുറമേ സ്കൂളുകൾ, ഹെൽത്ത് സെന്ററുകൾ, അങ്കണവാടികൾ, മാർക്കറ്റുകൾ, പാർക്കിങ് കേന്ദ്രങ്ങൾ, ശുദ്ധജല സംവിധാനങ്ങൾ തുടങ്ങിയവയും പദ്ധതിയിൽ വരും. പുനരധിവാസത്തിനു പുറമേ കൃഷി, ചെറുകിട സംരംഭങ്ങൾ തുടങ്ങിയ രംഗങ്ങളിലൂടെ ദുരിതബാധിതർക്ക് ഉപജീവനമാർഗം ഉൾപ്പടെ യാഥാർത്ഥ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ടൗൺഷിപ്പിന് പുറത്ത് ജീവിക്കാൻ ആഗ്രഹിക്കുന്ന ദുരിതബാധിതരായ കുടംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം നൽകാനും തീരുമാനമായിട്ടുണ്ട്. പുനരധിവാസത്തിന് അർഹരായവരുടെ…
നിയുക്ത കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സംസ്ഥാനത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ തുടങ്ങിയവർ ചേർന്ന് അദ്ദേഹത്തെ തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരിച്ചു. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലാവധി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് വിശ്വനാഥ് അർലേക്കർ കേരള ഗവർണർ സ്ഥാനത്തേക്ക് വരുന്നത്. കേരളത്തിന്റെ 23ാമത് ഗവണറായാണ് രാജേന്ദ്ര വിശ്വനാഥ് അർലേക്കർ എത്തുന്നത്. ഇതുവരെ ബിഹാർ ഗവർണറായി സേവനം അനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം. ഗോവ സ്വദേശിയായ അർലേക്കർ ഹിമാചൽ പ്രദേശ് ഗവർണർ, ഗോവ സർക്കാറിൽ ക്യാബിനറ്റ് മന്ത്രി, ഗോവ നിയമസഭാ സ്പീക്കർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ചെറുപ്പം മുതലേ ആർഎസ്എസ് ബന്ധമുള്ള രാജേന്ദ്ര അർലേക്കർ 1980കൾ മുതൽ ബിജെപി അംഗമായി. ഇടതു സർക്കാരുമായുള്ള നിരവധി ഏറ്റുമുട്ടലുകൾക്കു ശേഷമാണ് മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലാവധി പൂർത്തിയാക്കി മടങ്ങിയത്. ഈ സാഹചര്യത്തിൽ സർവകലാശാല വിഷയത്തിൽ ഉൾപ്പെടെ പുതിയ ഗവർണർ എന്ത് നിലപാട് സ്വീകരിക്കും എന്ന ആശങ്കയിലാണ് എൽഡിഎഫ് ഗവൺമെന്റ്. അതേസമയം ഈ മാസം…
ദേശീയതലത്തിൽ ഡിസംബറിൽ ചരക്ക് സേവന നികുതിയായി (GST) സമാഹരിച്ചത് 1.76 ലക്ഷം കോടി രൂപയെന്ന് കേന്ദ്ര സർക്കാർ റിപ്പോർട്ട്. 2023 ഡിസംബറുമായി താരതമ്യം ചെയ്യുമ്പോൾ 7.3 ശതമാനം അധികമാണിത്. ഡിസംബറിലെ വരുമാനത്തിൽ കേന്ദ്ര ചരക്ക് സേവന നികുതി 32836 കോടി, സംസ്ഥാന ചരക്ക് സേവന നികുതി 40999 കോടി, സംയോജിത ചരക്ക് സേവന നികുതി 91221 കോടി രൂപയുമാണ്. 12031 കോടി രൂപയാണ് സെസ് ഇനത്തിൽ ലഭിച്ചത്. 2024-25 സാമ്പത്തിക വർഷത്തിൽ ഇതുവരെ 16.33 ലക്ഷം കോടി രൂപയാണ് ജിഎസ്ടി ഇനത്തിൽ പിരിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിനേക്കാൾ 9.1 ശതമാനം അധികമാണിത്. അതേസമയം കേരളത്തിൽ നിന്ന് ഡിസംബറിൽ ചരക്ക് സേവന നികുതിയായി പിരിച്ചത് 2575 കോടി രൂപയാണ്. 2023 ഡിസംബറിലേക്കാൾ അഞ്ച് ശതമാനം അധികമാണിത്. എന്നാൽ കേരളത്തിന്റെ ചരക്ക് സേവന നികുതി സമാഹരണ നിരക്ക് മുൻ മാസങ്ങളെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. ഒക്ടോബറിൽ 20 ശതമാനം, നവംബറിൽ പത്ത് ശതമാനം…
1 ബില്യൺ ഡോളറിലധികം മൂല്യമുള്ള സ്റ്റാർട്ടപ്പിനെയാണ് യൂണികോൺ എന്ന് വിളിക്കുന്നത്. 2013-ൽ കൗബോയ് വെഞ്ചേഴ്‌സിൻ്റെ സ്ഥാപകയായ എയ്‌ലിൻ ലീയാണ് യൂണികോൺ എന്ന പദം ആദ്യം ഉപയോഗിച്ചത്. 2024ൽ ആറ് ഇന്ത്യൻ സ്റ്റാർട്ടപ്പുകളാണ് യൂണികോൺ ക്ലബ്ബിൽ പ്രവേശിച്ചത്. Ather Energy, Krutrim, Moneyview, Perfios, Rapido, RateGain എന്നിവയാണ് 2024ൽ യൂണിക്കോൺ നേട്ടത്തിലെത്തിയ ആറ് സ്റ്റാർട്ടപ്പുകൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിർമാണ കമ്പനിയാണ് ഏതർ എനർജി. 2024 ഓഗസ്റ്റിൽ നാഷണൽ ഇൻവെസ്റ്റ്‌മെൻ്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ (NIIF) നിന്ന് കമ്പനി 600 കോടി രൂപ സമാഹരിച്ചതോടെയാണ് സ്റ്റാർട്ടപ്പ് യൂണികോൺ ആയി മാറിയത്. ഈ ഫണ്ടിംഗ് റൗണ്ടിൽ കമ്പനിയുടെ മൂല്യം 1.3 ബില്യൺ ഡോളറാണ്. AI സ്റ്റാർട്ടപ്പ് ആയ Krutrim 2024 ജനുവരിയിലാണ് യൂണികോൺ ക്ലബ്ബിൽ പ്രവേശിച്ചത്. ഓല സ്ഥാപകൻ കൂടിയായ ഭവീഷ് അഗർവാളാണ് Krutrim സ്റ്റാർട്ടപ്പിന്റെ സ്ഥാപകൻ. അടുത്തിടെ കമ്പനി Z47ൽ നിന്ന് 50 ദശലക്ഷം ഡോളർ സമാഹരിച്ചിരുന്നു. ഇതോടെയാണ്…
വിപണിയുടെ അവസ്ഥ, ഇടപാടുകളുടെ സമയം, സ്റ്റോക്കുകളുടെ തിരഞ്ഞെടുപ്പ്, നിക്ഷേപകൻ്റെ അറിവും തന്ത്രവും എന്നിങ്ങനെ നിരവധി ഘടകങ്ങളെ ആശ്രയിച്ച് ഓഹരികൾ വിൽക്കുന്നതും വാങ്ങുന്നതും ഒരു വ്യക്തിയെ ധനികനോ ദരിദ്രനോ ആക്കാം. കമ്പനിയുടെ 2.5 ദശലക്ഷം ഓഹരികൾ വിറ്റ് 39.6 ദശലക്ഷം ഡോളർ (336.41 കോടി രൂപ) ഈ വിൽപനയിലൂടെ നേടിയ ഗിരീഷ് മാതൃഭൂതത്തിന്റേത് അത്തരത്തിലുള്ള കഥയാണ്. നാസ്ഡാക്ക്-ലിസ്റ്റ് ചെയ്ത SaaS സ്ഥാപനമായ ഫ്രഷ്‌വർക്ക്‌സിൻ്റെ സഹസ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയർമാനുമാണ് ഗിരീഷ് മാതൃഭൂതം. മണികൺട്രോൾ റിപ്പോർട്ട് പ്രകാരം 39.6 മില്യൺ ഡോളർ മൂല്യമുള്ള കമ്പനിയുടെ ക്ലാസ് എ കോമൺ സ്റ്റോക്കിൻ്റെ 2.5 ദശലക്ഷം ഓഹരികളാണ് അദ്ദേഹം വിൽപന നടത്തിയത്. 2010 മുതൽ 2024 വരെ ഫ്രഷ്‌വർക്ക്‌സിൻ്റെ സിഇഒ ആയി ഗിരീഷ് സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ഫ്രഷ്‌വർക്ക്സ് വൻ ആഗോളവ്യാപനമാണ് നേടിയത്. 13 രാജ്യങ്ങളിലായി നിരവധി ഉപഭോക്താക്കൾക്ക് കമ്പനി സേവനം നൽകി. പ്രമുഖ വെഞ്ച്വർ ക്യാപിറ്റൽ നിക്ഷേപകനും 60ലധികം കമ്പനികളുടെ ഉപദേശകനും കൂടിയാണ് ഗിരീഷ്. സ്ഥിരോത്സാഹത്തിന്റെയും, നിശ്ചയദാർഢ്യത്തിന്റെയും…
ഇന്ത്യൻ ഭക്ഷ്യവ്യവസായത്തിലെ ഏറ്റവും അറിയപ്പെടുന്ന പേരുകളിലൊന്നാണ് ബിക്കാജി ഫുഡ്‌സും അതിന്റെ തലവൻ ദീപക് അഗർവാളും. 21430 കോടി രൂപയാണ് കമ്പനിയുടെ 2024ലെ മൂല്യം. നിലവിൽ ബിക്കാജി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ് ദീപക്. കമ്പനിയുടെ സ്ഥാപകനും ചെയർമാനുമായ ശിവരത്തൻ അഗർവാളിൻ്റെ മകനാണ് ദീപക്. ഫോർബ്‌സിൻ്റെ കണക്കനുസരിച്ച് 1.9 ബില്യൺ ഡോളറാണ് ശിവരത്തൻ്റെ ആസ്തി. 1986ൽ ശിവദീപ് പൊഡക്‌ട്‌സ് എന്ന പേരിൽ ആരംഭിച്ച കമ്പനിയാണ് ബിക്കാജി ബ്രാൻഡ് ആയി മാറിയത്. 1993ലായിരുന്നു ഈ പേര് മാറ്റം. മുംബൈ എസ്പി ജെയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് ആൻഡ് റിസർച്ചിൽ നിന്ന് മാനേജ്‌മെൻ്റിൽ ബിരുദാനന്തര ഡിപ്ലോമ നേടിയ ദീപക് 2002 മുതൽ കമ്പനിയുടെ ഡയറക്ടറാണ്. ഭക്ഷ്യ വ്യവസായത്തിൽ 21 വർഷത്തിലേറെ വിപുലമായ അനുഭവമാണ് ദീപക്കിനുള്ളത്. ദൈനംദിന പ്രവർത്തനങ്ങൾക്കൊപ്പം ബ്രാൻഡിന്റെ വിവിധ പ്ലാൻ്റുകളുടെ മേൽനോട്ടവും ദീപക്കിനാണ്. ബോളിവുഡ് താരം അമിതാഭ് ബച്ചനാണ് കമ്പനിയുടെ ബ്രാൻഡ് അംബാസഡർ. ദീപക്കിൻ്റെ മുതുമുത്തച്ഛൻ ഗംഗാബിഷൻ അഗർവാളാണ് പ്രശസ്തമായ ഹൽദിറാം സ്നാക്ക്സിന്റെ…
2024-ൽ കൊച്ചിക്കാരുടെ പ്രിയഭക്ഷണം ചിക്കൻ ബിരിയാണി തന്നെയെന്ന് ഉറപ്പിച്ചത് സ്വിഗിയാണ് . 2024-ൽ 11 ലക്ഷം ബിരിയാണിയുടെ ഓർഡറാണ് സ്വിഗ്ഗി വഴി ഡെലിവർ കൊച്ചിക്കാർക്ക് ഡെലിവർ ചെയ്തത്. ലഘുഭക്ഷണത്തിൽ ചിക്കൻ ഷവർമയാണ് ഡെലിവെറിയിൽ ഒന്നാംസ്ഥാനത്ത്. ബിരിയാണിക്കൊപ്പം നോൺ വെജ് സ്ട്രിപ്പുകൾക്കും ചോക്കോ ലാവ കെയ്‌ക്കുകൾക്കും ദക്ഷിണേന്ത്യൻ ബ്രേക്ക്ഫാസ്റ്റിനും 2024-ൽ ഏറെ ആവശ്യക്കാർ ഉണ്ടായതായി ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയുടെ 2024-ലെ കണക്കുകൾ വ്യക്തമാക്കുന്നു. 19,381 ഓര്‍ഡറുകളുമായി ചോക്ലേറ്റ് ലാവ കേക്ക് ഒന്നാം സ്ഥാനത്തെത്തി.ചിക്കന്‍ റോളും ചിക്കന്‍ മോമോയുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ചോക്ലേറ്റ് ക്രീം കേക്ക് തൊട്ടു പിറകില്‍ തന്നെയുണ്ട്. കൊച്ചിക്കാർക്ക് പ്രാതലിന് പ്രിയങ്കരം ദോശ തന്നെ. 2.23 ലക്ഷം ദോശയാണ് 2024-ൽ ഓർഡർ ചെയ്തത്.കടലക്കറിയും പൂരിയും ഇഡ്ഡലിയും കൊച്ചിക്കാർക്ക് പ്രിയപ്പെട്ടതാണ് എന്ന് സ്വിഗ്ഗിയുടെ കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. കൊച്ചിക്ക് പ്രിയപ്പെട്ട ഗീ മൈസൂര്‍ പാക്കും, ചോക്കാ ലാവ കേക്കിനും മില്‍ക്ക് കേക്കിനും കിണ്ണത്തപ്പവുമാണ് മധുരത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ദീപാവലിക്കാലത്താണ് ഇവയുടെ…
കാറുകളുടെ രാജാവ് എന്നാണ് ബ്രിട്ടീഷ് ആഢംബര കാറുകളായ റോൾസ് റോയ്സ് അറിയപ്പെടുന്നത്. എന്നാൽ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ ജീവിച്ച വ്യക്തിയാണ് ആ ആഢംബര കാറിനു പിന്നിലുള്ള ഒരാൾ എന്ന് അധികമാർക്കും അറിയില്ല. 1904ലാണ് ചാൾസ് സ്റ്റുവാർട്ട് റോൾസും ഹെന്റി റോയ്‌സും ചേർന്ന് റോൾസ് റോയ്സ് കാറുകളുമായി എത്തുന്നത്. ലണ്ടണിലെ സമ്പന്ന കുടുംബത്തിൽ ജനിച്ചുവളർന്ന വ്യക്തിയായിരുന്നു റോൾസ്. എന്നാൽ റോയ്സ് ആകട്ടെ കഷ്ടപ്പാടും ദുരിതവും നിറഞ്ഞ ജീവിതം താണ്ടിയെത്തിയ വ്യക്തിയും. 14ാം വയസ്സിൽ ഗ്രേറ്റ് നോർത്തേൺ റെയിൽവേ വർക്‌സിൽ തൊഴിൽ അഭ്യസിക്കാൻ തുടങ്ങിയതോടെയാണ് റോയ്സ് വാഹനങ്ങളുടേയും എഞ്ചിനുകളുടേയും ലോകത്തെത്തുന്നത്. തുടർന്ന് റോയ്സ് ആദ്യമായി ഒരു ഡെക്കോവില്ലെ വാഹനം സ്വന്തമാക്കി. ഈ വാഹനത്തിലെ പോരായ്മകൾ പരിഹരിക്കാനുള്ള ശ്രമം റോയ്സിനെ ഒടുവിൽ സ്വന്തമായി കാർ നിർമിക്കുന്ന നിലയിലെത്തിച്ചു. 1903ൽ അങ്ങനെ റോയ്സ് തന്റേതായ രീതിയിലുള്ള ഒരു വാഹനം നിർമിച്ചു. കേംബ്രിജിൽ മെക്കാനിക്കൽ എഞ്ചിനീറിങ് ബിരുദം നേടിയ റോൾസിന് റേസിങ് രംഗത്തും താൽപര്യമുണ്ടായിരുന്നു. പഠനശേഷം റോൾസ് ഫ്രാൻസ്, ജർമനി…
കല്യാൺ ഡെവലപ്പേഴ്സിന്റെ ഇരുപത്തഞ്ചാമത് നിർമാണ സംരംഭം കൊച്ചിയിൽ ആരംഭിക്കുന്നു. തേവരയിലാണ് കല്യാൺ ഡെവലപ്പേഴ്സിന്റെ25 അത്യാഢംബര സ്കൈ മാൻഷനുകൾ വരുന്നത്. എ ഡിഫറന്റ് സ്റ്റോറി എന്ന പേരിൽ വരുന്ന വില്ല പ്രൊജക്റ്റിൽ സമാനതകളില്ലാത്ത ആഢംബര സൗകര്യങ്ങളാണ് ഒരുക്കുക എന്ന് കല്യാൺ ഡെവലപ്പേഴ്സ് പ്രതിനിധി പറഞ്ഞു. തേവര ഫെറി റോഡിൽ വേമ്പനാട്ട് കായലിന്റെ തീരത്ത് ഒരുങ്ങുന്ന വില്ല 10000 മുതൽ 11000 വരെ വിസ്തൃതിയിലായിരിക്കും. 2.5 ഏക്കറിലുള്ള പദ്ധതിയിൽ 25000 സ്ക്വയർ ഫീറ്റിലുള്ള പൊതു നിർമിതികളുണ്ടാകും. ഇതിനു പുറമേ 2000 ചതുരശ്ര അടിയിൽ ലാൻഡ്സ്കേപ് ചെയ്ത ഡെക്ക് ടെറസ് സൗകര്യം, ഓരോ യൂണിറ്റുകൾക്കായി പ്രത്യേക എലിവേറ്ററുകൾ, ആധുനിക സെക്യൂരിറ്റി മാനേജ്മെന്റ് തുടങ്ങി നിരവധി സൗകര്യങ്ങളുമുണ്ട്. ദുബായ് മാളിന്റെ രൂപരേഖ തയ്യാറാക്കിയ സിംഗപ്പൂരിലെ ഡിപി ആർക്കിടെക്റ്റ് ആണ് എ ഡിഫറന്റ് സ്റ്റോറിയുടെ രൂപരേഖയ്ക്ക് പിന്നിലും. യുകെയിലെ പ്രശസ്തമായ ജോൺസ് ലാംഗ് ലസല്ലേയ്ക്കാണ് നിർമാണച്ചുമതല. Kalyan Developers launches its 25th project, “A Different Story,”…