Author: News Desk
കേരളത്തില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ ഇനി പഞ്ചായത്തിന്റെ ലൈസന്‍സ് ആവശ്യമില്ല . ഒരു അനുമതിയും പഞ്ചായത്തുകള്‍ക്ക് നിഷേധിക്കാന്‍ അധികാരമില്ലെന്നും രജിസ്‌ട്രേഷന്‍ മാത്രം മതിയെന്നും തദ്ദേശ ഭരണ വകുപ്പ് അറിയിച്ചു. സംരംഭക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് തദ്ദേശ ചട്ടങ്ങളില്‍ മാറ്റം വരുത്താനുള്ള തീരുമാനം. വ്യവസായ മേഖലയില്‍പെട്ട കാറ്റഗറി 1 സംരംഭങ്ങള്‍ക്ക് പഞ്ചായത്തുകളുടെ ലൈസന്‍സിന് പകരം ഇനി രജിസ്‌ട്രേഷന്‍ മാത്രം മതിയാകും പ്രവർത്തനം തുടങ്ങാൻ. ഇനി സംരംഭങ്ങൾക്ക് ചുവപ്പ് നാട വീഴില്ല * നിയമവിധേയമായ ഏത് സംരംഭത്തിനും പഞ്ചായത്തുകളില്‍ നിന്നും ലൈസന്‍സ് ലഭിക്കുന്നതിന് വ്യവസ്ഥ കൊണ്ടുവരും. * വീടുകളിലുള്‍പ്പെടെ സംരംഭങ്ങള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ വ്യവസ്ഥ കൊണ്ടുവരും. * ഫാക്ടറികള്‍ പോലെയുള്ള സംരംഭങ്ങളെ കാറ്റഗറി 1 വിഭാഗമായും വാണിജ്യ വ്യാപാര സേവന സംരംഭങ്ങളെ കാറ്റഗറി 2 വിഭാഗമായും തിരിക്കും. * വ്യവസായ മേഖലയില്‍പെട്ട കാറ്റഗറി 1 സംരംഭങ്ങള്‍ക്ക് പഞ്ചായത്തുകളുടെ ലൈസന്‍സിന് പകരം രജിസ്‌ട്രേഷന്‍ മാത്രം മതി.* ഒരു അനുമതിയും പഞ്ചായത്തുകള്‍ക്ക് നിഷേധിക്കാന്‍ അധികാരമില്ല.* ആവശ്യമെങ്കില്‍ നിബന്ധനകള്‍ നിര്‍ദ്ദേശിച്ചുകൊണ്ട്…
മേലൂര്‍ ശിവക്ഷേത്രത്തില്‍ ഊട്ടുപുരയും ആധുനിക അടുക്കളയും ശൗചാലയങ്ങളും നിര്‍മിക്കുന്നതിനുള്ള ടൂറിസം വകുപ്പിന്‍റെ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാറിന്‍റെ പച്ചക്കൊടി. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ടൂറിസം സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതിക്കായി 1.72 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. 18 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള പൈതൃക സമ്പന്നമായ കെട്ടിടങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ നമ്മുടെ പാരമ്പര്യത്തെ ചേര്‍ത്തു പിടിക്കുകയാണെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്തെ പുരാതന ക്ഷേത്രങ്ങളിലൊന്നായ മേലൂര്‍ ശിവക്ഷേത്രത്തിലെ അടിസ്ഥാന സൗകര്യവികസനം സാധ്യമാകുന്നതോടെ ക്ഷേത്രവുമായി ബന്ധപ്പെട്ട ടൂറിസം സാധ്യതകള്‍ വര്‍ദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലബാര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള മേലൂര്‍ ശിവക്ഷേത്രം കണ്ണൂരിലെ തലശ്ശേരിക്കടുത്തുള്ള ധര്‍മ്മടത്താണ് സ്ഥിതി ചെയ്യുന്നത്. The Kerala government has approved ₹1.72 crore for infrastructure development at Melur Shiva Temple, including a dining hall, modern kitchen, and restrooms. The project, aimed at enhancing…
ഇൻഫോസിസിലെ കൂട്ടപ്പിരിച്ചുവിടലിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ച് കർണാടക തൊഴിൽ മന്ത്രാലയം. ഇൻഫോസിസിന്റെ മൈസൂരു ക്യാംപസ്സിൽ നിന്ന് ട്രെയിനി ജീവനക്കാരെ പിരിച്ചുവിട്ടതിൽ നിയമലംഘനം ഇല്ലെന്ന് തൊഴിൽ മന്ത്രാലയം സംസ്ഥാന ഗവൺമെന്റിന് സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ പറയുന്നു. ഒരാഴ്ചയ്ക്കുള്ളിൽ കർണാടക തൊഴിൽ മന്ത്രാലയം അന്തിമ റിപ്പോർട്ട് സമർപ്പിക്കും. ഇതിന്റെ പകർപ്പ് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനും സമർപ്പിക്കും. നേരത്തെ ഇൻഫോസിസിലെ കൂട്ടപ്പിരിച്ചുവിടലുകളിൽ കർണാടക തൊഴിൽ മന്ത്രാലയത്തിന് കേന്ദ്ര തൊഴിൽ മന്ത്രാലയം നോട്ടീസ് അയച്ചിരുന്നു. പിരിച്ചുവിടൽ നടപടി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാനായിരുന്നു കേന്ദ്ര നിർദേശം. ഇതിനെത്തുടർന്നാണ് കർണാടക തൊഴിൽ മന്ത്രാലയം അന്വേഷണം നടത്തിയത്. ഇൻഫോസിസിൽ നടത്തിയ പരിശോധനയിൽ തൊഴിൽ നിയമങ്ങളുടെ ലംഘനമൊന്നും കണ്ടെത്തിയില്ലെന്ന് ഇടക്കാല റിപ്പോർട്ടിൽ പറയുന്നു. ജീവനക്കാരനും തൊഴിലുടമയും തമ്മിലുള്ള ബന്ധം കമ്പനിയും പിരിച്ചുവിട്ടവരും തമ്മിൽ ഉണ്ടായിരുന്നില്ല. ജീവനക്കാർ എന്ന് വിളിക്കാൻ അവർക്ക് നിയമന കത്തുകൾ പോലും നൽകിയിരുന്നില്ല. മൂന്ന് മാസത്തേക്ക് സ്റ്റൈപ്പൻഡ് ശമ്പളം ലഭിച്ചിരുന്ന അവർ അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായിരുന്നുവെന്ന് റിപ്പേർട്ടിൽ പറയുന്നു.…
മാധ്യമങ്ങൾക്ക് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയതിന് മാർക്ക് സക്കർബർഗിന്റെ മെറ്റാ (Meta) ഇരുപതോളം ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. ഫ്രഞ്ച് വാർത്താ ഏജൻസിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പിരിച്ചുവിടലുകൾ ഉണ്ടാകുമെന്നും കമ്പനി വക്താവ് കൂട്ടിച്ചേർത്തു. നേരത്തെ മെറ്റാ മേധാവി മാർക്ക് സക്കർബർഗിന്റെ ജീവനക്കാരുമായുള്ള കൂടിക്കാഴ്ചയിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചിരുന്നു. ഇതിനെത്തുടർന്നാണ് പിരിച്ചുവിടലുകൾ ഉണ്ടായത്. ജീവനക്കാരിൽ ചിലർ തന്റെ സംഭാഷണങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയതായി സക്കർബർഗ് പറഞ്ഞു. ഏത് ഉദ്ദേശ്യത്തോടെ ആയാലും ആന്തരിക വിവരങ്ങൾ ചോർത്തുന്നത് മെറ്റായുടെ കമ്പനി നയങ്ങൾക്ക് വിരുദ്ധമാണ്. ജീവനക്കാർ കമ്പനിയിൽ ചേരുമ്പോൾ തന്നെ ഇക്കാര്യം അവരെ ബോധ്യപ്പെടുത്താറുള്ളതാണെന്നും മെറ്റാ വക്താവ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചു. അടുത്തിടെ കമ്പനി നടത്തിയ അന്വേഷണത്തിൽ കമ്പനിക്ക് പുറത്ത് രഹസ്യ വിവരങ്ങൾ പങ്കുവെച്ചതിന് ഏകദേശം 20 ജീവനക്കാരെ പിരിച്ചുവിട്ടു. കൂടുതൽ പേർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതിനാൽ അന്വേഷണം തുടരുകയാണ്. ഇത്തരം വിഷയങ്ങൾ കമ്പനി ഗൗരവമായി കാണുന്നു. കൂടുതൽ ചോർച്ചകൾ തിരിച്ചറിയുന്നതിന് അനുസരിച്ച് നടപടിയെടുക്കുന്നത്…
ഇന്നത്തെ കാലത്ത് എല്ലാവർക്കും ഒരു സേവിങ്സ് ബാങ്ക് അക്കൗണ്ട് എങ്കിലും ഉണ്ടാകും. സർക്കാർ പദ്ധതികൾ മുതലുള്ള നിരവധി കാര്യങ്ങൾ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ടു കിടക്കുന്നു. എന്നാൽ പലർക്കുമുള്ള ആശങ്കയാണ് ആദായ നികുതി നോട്ടീസ് വരാതെ സേവിങ്സ് അക്കൗണ്ടിൽ എത്ര പണം സൂക്ഷിക്കാൻ കഴിയുമെന്നത്. ആദായനികുതി നിയമം അനുസരിച്ച് ഒരു സാമ്പത്തിക വർഷത്തിൽ സേവിങ്സ് അക്കൗണ്ടിലെ ആകെ പണ നിക്ഷേപങ്ങളോ പിൻവലിക്കലുകളോ 10 ലക്ഷം രൂപയിൽ കൂടുതൽ ആകരുത്. ഈ പരിധി കവിഞ്ഞാൽ ആദായനികുതി വകുപ്പിന്റെ ഭാഗത്തു നിന്നും അന്വേഷണങ്ങൾക്ക് കാരണമാകും. പ്രതിദിന പണമിടപാട് പരിധിപലപ്പോഴും ഉന്നയിക്കപ്പെടുന്ന മറ്റൊരു ചോദ്യം ഒരു ദിവസത്തെ പണമിടപാടുകളുടെ പരിധിയെക്കുറിച്ചാണ്. ആദായ നികുതി നിയമം സെക്ഷൻ 269ST പ്രകാരം ഒരു വ്യക്തിക്ക് ഒരു ഇടപാടിലോ അനുബന്ധ ഇടപാടുകളിലോ ഒരു ദിവസം 2 ലക്ഷത്തിൽ കൂടുതൽ രൂപ പിൻവലിക്കാൻ സാധ്യമല്ല. വ്യക്തിയുടെ സേവിംഗ്സ് അക്കൗണ്ടിലെ മൊത്തം പണ നിക്ഷേപം ഒരു സാമ്പത്തിക വർഷത്തിൽ 10 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ…
കഴിഞ്ഞ മാസം നടന്ന യുഎസ് പ്രസിഡന്റ് സത്യപ്രതിജ്ഞാ ചടങ്ങിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായിരുന്നു ടെസ്ല സ്ഥാപകനും ട്രംപ് ക്യാബിനറ്റ് അംഗവുമായ ഇലോൺ മസ്ക്. ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് മുൻപുള്ള അത്താഴ വിരുന്നിൽ ഇലോൺ മസ്ക് എത്തിയത് തന്റെ മൂന്നു കുട്ടികളുടെ മാതാവായ ശിവോൺ സിലിസിനൊപ്പം ആയിരുന്നു. പൊതുചടങ്ങുകളിൽ അധികം ഒരുമിച്ചു പ്രത്യക്ഷപ്പെടാത്ത ഇരുവരും ട്രംപിന്റെ അത്താഴ വിരുന്നിൽ എത്തിയത് സമൂഹ മാധ്യമങ്ങളിലും വൈറലായിരുന്നു. എഐ മേഖലയിലും വെഞ്ച്വർ ക്യാപിറ്റൽ രംഗത്തും പേരെടുത്ത ആളാണ് ശിവോൺ സിലിസ്. നിലവിൽ മസ്കിന്റെ ഉടമസ്ഥതയിലുള്ള ന്യൂറാലിങ്ക് എന്ന ബ്രെയിൻ ടെക്നോളജി കമ്പനിയുടെ പ്രൊജക്റ്റ് ഡയറക്ടറാണ് ശിവോൺ. കാനഡയിലെ ഒൻടോറിയോയിൽ ജനിച്ച ശിവോണിന്റെ അമ്മ ഇന്ത്യൻ വംശജയും അച്ഛൻ കനേഡിയനുമാണ്. യേൽ സർവകലാശാലയിൽ നിന്നും ഇക്കണോമിക്സ്, ഫിലോസഫി ബിരുദങ്ങൾ നേടിയ ശിവോൺ ഐബിഎമ്മിലൂടെയാണ് തന്റെ കരിയർ ആരംഭിച്ചത്. തുടർന്ന് അവർ എഐ മേഖലയിലും വെഞ്ച്വർ ക്യാപിറ്റൽ രംഗത്തും പേരെടുത്തു. 2017ലാണ് ശിവോൺ ന്യൂറാലിങ്കിൽ എത്തിയത്. ഇരട്ടക്കുട്ടികൾ അടക്കം മൂന്ന്…
ബഹിരാകാശ രംഗത്ത് പുത്തൻ ചുവടുവെയ്പ്പുമായി യുഎഇ. ‘ഇത്തിഹാദ് സാറ്റ്’ (Etihad-SAT) എന്ന രാജ്യത്തിന്റെ ഏറ്റവും പുതിയ ഉപഗ്രഹ പദ്ധതി മാർച്ചിൽ വിക്ഷേപിക്കും. കാലാവസ്ഥാ ഇമേജിംഗ് മേഖലയിലെ നൂതന സാങ്കേതികവിദ്യകളുള്ള ഉപഗ്രഹത്തിന്റെ നിർമാണം പൂർത്തിയായതായും അടുത്ത മാസം വിക്ഷേപണം നടത്തുമെന്നും ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു. മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രം ദക്ഷിണ കൊറിയയുടെ സാട്രെക് ഇനിഷ്യേറ്റീവുമായി ചേർന്നാണ് സിന്തറ്റിക് അപ്പർച്ചർ റഡാർ (SAR) ഉപഗ്രഹം വികസിപ്പിച്ചത്. ബഹിരാകാശ മേഖലയിലെ അഭിലാഷങ്ങൾക്ക് അതിരുകളില്ല. ബഹിരാകാശ രംഗത്ത് യുഎഇയുടെ ആഗോള നേതൃത്വത്തെ ശക്തിപ്പെടുത്താനും അറിവും നവീകരണവും കൊണ്ട് മാനവികതയ്ക്ക് ശോഭനമായ ഭാവി രൂപപ്പെടുത്താൻ സഹായിക്കാനും ഇതിലൂടെ സാധിക്കുമെന്ന് ദുബായ് കിരീടാവകാശി കൂട്ടിച്ചേർത്തു. Sheikh Hamdan announces the completion of the Etihad-SAT project, set for launch in March 2025. The UAE-developed satellite…
ഷോർട്ട് വീഡിയോ ഫീച്ചറായ റീൽസിനായി (Reels) പ്രത്യേക ആപ്പ് തുടങ്ങാൻ ഫോട്ടോ, വീഡിയോ ഷെയറിങ് സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാം. ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി അടുത്തിടെ റീൽസ് ആപ്പ് പരിഗണനയിലുണ്ടെന്ന് പരാമർശിച്ചതായി അമേരിക്കൻ മാധ്യമങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. മാർക്ക് സക്കർബർഗിന്റെ മെറ്റാ പ്ലാറ്റ്‌ഫോമുകളുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാം വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോമായ ടിക്ടോക്കിന്റെ (TikTok) അമേരിക്കയിലെ അനിശ്ചിതാവസ്ഥ മുതലെടുക്കാനുള്ള ഒരുക്കത്തിലാണ്. ടിക്ടോക്കിനു സമാനമായ വീഡിയോ സ്ക്രോളിങ് അനുഭവം നൽകുകയാണ് ഇൻസ്റ്റാഗ്രാം റീൽസ് ആപ്പിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ സംഭവത്തെക്കുറിച്ച് മെറ്റായുടെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. കഴിഞ്ഞ മാസം വീഡിയോ എഡിറ്റിങ്ങിനായി എഡിറ്റ്സ് (Edits) എന്ന ആപ്പ് കൊണ്ടുവരുമെന്ന് മെറ്റാ പ്രഖ്യാപിച്ചിരുന്നു. ടിക്ടോക്കിന്റെ പാരന്റ് കമ്പനിയായ ബൈറ്റ് ഡാൻസിന്റെ (ByteDance) ക്യാപ്കട്ടിന് (CapCut) ബദലായാണ് മെറ്റാ എഡിറ്റ്സ് ആപ്പ് കൊണ്ടുവരുന്നത്. 2018ൽ മെറ്റാ ലാസ്സോ (Lasso) എന്ന വീഡിയോ ഷെയറിങ് ആപ്പ് കൊണ്ടുവന്നിരുന്നു. എന്നാൽ വേണ്ടത്ര പ്രചാരണം ലഭിക്കാത്തതിനാൽ കമ്പനി…
ഇതിഹാസ വ്യവസായി രത്തൻ ടാറ്റയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പേരിൽ റോഡ് നിർമിക്കാൻ തെലങ്കാന. ഔട്ടർ റിംഗ് റോഡിലെ (ORR) രവിര്യാലിലെ ടാറ്റ ഇന്റർചേഞ്ചിനേയും അമാംഗലിലെ റീജിയണൽ റിംഗ് റോഡിനെയും (RRR) ബന്ധിപ്പിക്കുന്ന ലിങ്കായാണ് രത്തൻ ടാറ്റ റോഡ് എന്ന പേരിൽ തെലങ്കാന സർക്കാർ ഗ്രീൻഫീൽഡ് റേഡിയൽ റോഡിന്റെ നിർമാണം പ്രഖ്യാപിച്ചത്. 41.5 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിക്കായി ₹4,030 കോടി ചിലവ് പ്രതീക്ഷിക്കുന്നു. രംഗറെഡ്ഡി ജില്ലയിലെ 14 ഗ്രാമങ്ങളിലൂടെ കടന്നു പോകുന്ന റോഡ് മഹേശ്വരം, ഇബ്രാഹിംപട്ടണം, കണ്ടുകൂർ, യാചാരം, കട്തൽ, അമാംഗൽ എന്നീ പ്രദേശങ്ങളിലാണ് വരിക. രണ്ട് ഘട്ടങ്ങളിലായാണ് റോഡ് നിർമാണ പദ്ധതി. 1,665 കോടി രൂപ ചിലവിലാണ് പദ്ധതിയുടെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ നടക്കുക. രവീര്യാൽ, ടാറ്റ ഇന്റർചേഞ്ച് മുതൽ മീർഖാൻപേട്ട് വരെയുള്ള 19.2 കിലോമീറ്ററാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുക. 2,365 കോടി രൂപ ചിലവിൽ മീർഖാൻപേട്ട് മുതൽ അമംഗൽ വരെയുള്ള 22.3 കിലോമീറ്ററാണ് രണ്ടാം ഘട്ടത്തിൽ വരിക. ഹൈദരാബാദ് മെട്രോപൊളിറ്റൻ…
തമിഴ്നാട്ടിലെ എഞ്ചിനീയമാരും സംരംഭകരും ഹിന്ദി പഠിക്കാൻ ആഹ്വാനം ചെയ്ത സോഹോ സ്ഥാപകൻ ശ്രീധർ വെമ്പുവിന്റെ പ്രസ്താവനയിൽ പ്രതിഷേധം ശക്തമാകുന്നു. സോഹോയുടെ ബിസിനസ് ആവശ്യങ്ങൾക്കായി സംസ്ഥാനത്തെ വിദ്യാർത്ഥികൾ മുഴുവൻ ഹിന്ദി പഠിക്കേണ്ടത് എന്തിനെന്ന് ഭരണകക്ഷിയായ ഡിഎംകെ പ്രതിനിധി ശരവണൻ അണ്ണാദുരൈ വെമ്പുവിന്റെ പ്രസ്താവനയെ ചോദ്യം ചെയ്തു. നേരത്തെ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി ശക്തമായ നിലപാടെടുത്തതിനു പിന്നാലെയാണ് ഡിഎംകെ പ്രതിനിധി സോഹോ സ്ഥാപകന്റെ ഹിന്ദി അനുകൂല നിലപാടിനെ വിമർശിച്ചിരിക്കുന്നത്. എക്സ് പ്ലാറ്റ്ഫോമിലെ പോസ്റ്റിലാണ് ഡിഎംകെ പ്രതിനിധി സോഹോ സ്ഥാപകനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. നിങ്ങൾക്കാവശ്യം ഉണ്ടെങ്കിൽ നിങ്ങളുടെ ജീവനക്കാരെ ഹിന്ദി പഠിപ്പിക്കാം. എന്നാൽ നിങ്ങളുടെ ബിസിനസ്സിന് ആവശ്യമുണ്ട് എന്നത് കൊണ്ടു മാത്രം തമിഴ്നാട്ടിലെ വിദ്യാർത്ഥികൾ ഹിന്ദി പഠിക്കേണ്ട കാര്യമെന്ത്? അതിനു പകരം നോർത്ത് ഇന്ത്യയിലെ വിദ്യാർത്ഥികളെ ഇംഗ്ലീഷ് പഠിപ്പിക്കാൻ വെമ്പു കേന്ദ്ര ഗവൺമെന്റിനോട് ആവശ്യപ്പെടുന്നതായിരിക്കും ഉചിതമെന്നും ശരവണൻ പറഞ്ഞു. കഴിഞ്ഞ ദിവസം എക്സ് പ്ലാറ്റ്ഫോമിലെ പോസ്റ്റിലാണ് ഹിന്ദി അറിയാത്തത് തമിഴ്നാട്ടിലെ എഞ്ചിനീയർമാർക്കും സംരംഭകർക്കും…