Author: News Desk
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പുത്തൻ താരോദയങ്ങളിൽ ഒരാളാണ് വെടിക്കെട്ട് ബാറ്റ്സ്മാനായ അഭിഷേക് ശർമ. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ 37 ബോളിൽ സെഞ്ച്വറി നേടിയ താരം വീണ്ടും തലക്കെട്ടുകളിൽ നിറയുകയാണ്. 2016ൽ ഇന്ത്യയെ അണ്ടർ 19 ഏഷ്യാകപ്പ് ജേതാക്കളാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച അഭിഷേക് ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനായും മിന്നും പ്രകടനമാണ് കാഴ്ച വെച്ചത്. 14 കോടി രൂപയ്ക്കാണ് അഭിഷേകിനെ സൺറൈസേഴ്സ് ഈ വർഷം നിലനിർത്തിയത്. 1.5 മില്യൺ ഡോളർ അഥവാ 12 കോടി രൂപയാണ് അഭിഷേകിന്റെ നിലവിലെ ആസ്തി. ഐപിഎൽ കോൺട്രാക്റ്റിനൊപ്പം ബിസിസിഐ കരാറുമാണ് അഭിഷേകിന്റെ ആസ്തി വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. എട്ടു ലക്ഷം രൂപ വരെ ബ്രാൻഡ് എൻഡോർസ്മെന്റ് വഴിയും താരത്തിന് വർഷത്തിൽ ലഭിക്കുന്നു. വാഹനപ്രേമിയായ അഭിഷേക് ശർമയുടെ ഗാരേജിൽ ബിഎംഡബ്ല്യു 320d അടക്കമുള്ള നിരവധി ആഢംബര വാഹനങ്ങളും ഉണ്ട്. Indian cricketer Abhishek Sharma, retained by Sunrisers Hyderabad for Rs 14 crore in…
മാറ്റത്തിന്റെ അലയൊലിയും വൻ നിക്ഷേപ പ്രഖ്യാപനവുമായി ഇൻവെസ്റ്റ് കേരള നിക്ഷേപക ഉച്ചകോടിക്ക് സമാപനം. കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയിലൂടെ സംസ്ഥാനത്തേക്ക് ഒന്നര ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. കേരളത്തിൽ പ്രവർത്തിക്കുന്നതുൾപ്പെടെ 374 കമ്പനികൾ നിക്ഷേപ താത്പര്യ കരാറിൽ ഒപ്പിട്ടു. ആകെ 1,52,905.67 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചുവെന്നും മന്ത്രി അറിയിച്ചു. 24 ഐടി കമ്പനികൾ നിലവിലുള്ള സംരംഭങ്ങൾ വികസിപ്പിക്കാൻ സന്നദ്ധത അറിയിച്ചിട്ടുമുണ്ട്. ഇൻവെസ്റ്റ് കേരളയിലെ നിർദേശങ്ങൾ നടപ്പാക്കാൻ അതിവേഗ സംവിധാനം ഏർപ്പെടുത്തും. ഇതിനായി നോഡൽ ഓഫിസർമാരെ നിയോഗിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കൃത്യമായ ഇടവേളകളിൽ അവലോകനെ നടത്തും. കേരളത്തിൽ നിക്ഷേപിക്കാൻ നിക്ഷേപകരിൽ ആത്മവിശ്വാസമുണ്ടാക്കാനാണ് ശ്രമിച്ചത്. നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറി. ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായ കേരളത്തിൽ നിക്ഷേപങ്ങൾക്ക് ഹിഡൻ കോസ്റ്റ് ഇല്ല. വ്യവസായ മേഖലയുടെ ആവശ്യ പ്രകാരം വിദ്യാഭ്യാസ കോഴ്‌സുകളിൽ മാറ്റം വന്നു.…
ചൊവ്വയിലെ നിർമാണത്തിന് സഹായിക്കുന്ന കോൺക്രീറ്റ് സൃഷ്ടിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് (IIT Madras) എക്സ്ട്രാ ടെറസ്ട്രിയൽ മാനുഫാക്ചറിംഗ് (ExTeM) സംഘം. വെള്ളം ഉപയോഗിക്കാതെയാണ് ഈ കോൺക്രീറ്റിന്റെ നിർമാണം എന്നതാണ് ഏറ്റവും വലിയ സവിശേഷത. ചൊവ്വയിലെ ജലലഭ്യതയെക്കുറിച്ച് ശാസ്ത്രജ്ഞർക്കിടയിൽ തന്നെ ഇപ്പോഴും രണ്ട് അഭിപ്രായമാണ്. ഈ ഘട്ടത്തിലാണ് വെള്ളം വേണ്ടാതെ നിർമാണ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്ന ഐഐടി മദ്രാസിന്റെ കണ്ടെത്തൽ ശ്രദ്ധയാകർഷിക്കുന്നത്. ഭാവിയിൽ ബഹിരാകാശത്തെ കോളനിവത്കരണത്തിന് ഈ കണ്ടെത്തൽ മുതൽക്കൂട്ടാകും എന്ന് വിലയിരുത്തപ്പെടുന്നു. സാധാരണ ബഹിരാകാശ ഏജൻസികൾ ചൊവ്വ പോലുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഭാരമേറിയ പേലോഡുകൾ എത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ബഹിരാകാശയാത്രികർ ലക്ഷ്യത്തിൽ എത്തിക്കഴിഞ്ഞാൽ അവർക്ക് അവരുടെ പുതിയ പരിതസ്ഥിതികളിൽ ജീവിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്ന പ്രവർത്തനങ്ങളിലാണ് ഐഐടി എക്സ്ടെം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഭൂമിയിൽ ഉപയോഗിക്കുന്ന കോൺക്രീറ്റിന്റെ അതേ നിലവാരം പുതിയ കോൺക്രീറ്റിനുണ്ടെന്നും സൾഫർ കലർത്തിയ സംയുക്തം ഉപയോഗിച്ചാണ് മിശ്രിതം തയ്യാറാക്കിയിരിക്കുന്നതെന്നും എക്സ്ടെം ഗവേഷണ പ്രതിനിധി പറഞ്ഞു. IIT Madras’ ExTeM team develops…
കേരളത്തിന്റെ വ്യവസായ വികസനത്തിൽ എല്ലാവരും ഒറ്റക്കെട്ടാണെന്ന് തെളിയിക്കുന്നതായിരുന്നു ഇൻവെസ്റ്റ് കേരള സമ്മിറ്റ് എന്ന് ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലി പറഞ്ഞു. ചാനൽ അയാം ഡോട്ട് കോം ഫൗണ്ടർ നിഷകൃഷ്ണനോട് സംസാരിക്കവേ, കേരളമാണ് ഇനി ഭാവിയെന്നും, ആ സാധ്യതയിലേക്ക് ലുലു ഗ്രൂപ്പ് 5000 കോടി കൂടി നിക്ഷേപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ അഞ്ച് വർഷം കൊണ്ടാണ് ലുലു ഗ്രൂപ്പ് 5000 കോടി രൂപ നിക്ഷേപിക്കുക. ഇൻവെസ്റ്റ് കേരളയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. റീട്ടെയിൽ ഷോപ്പിങ് മാൾ, ഹോട്ടലുകൾ എന്നു തുടങ്ങി ലുലുവിന് കേരളത്തിൽ വിവിധ മേഖലകളിൽ നിക്ഷേപമുണ്ട്. വിവിധ മേഖലകളിൽ പുതിയ അവസരങ്ങൾ തുറക്കുന്നതാണ് ഇൻവെസ്റ്റ് കേരള. കേന്ദ്രത്തിന്റേയും കേരളത്തിന്റേയും ഭാഗത്തു നിന്നും അത്തരം നിരവധി അവസരങ്ങൾ ഇൻവെസ്റ്റ് കേരളയിലൂടെ തുറന്നു. ഇങ്ങനെ ഭരണപക്ഷവും പ്രതിപക്ഷവും കേന്ദ്രവും എല്ലാം ചേർന്ന് യൂനിഫൈഡ് കേരള എന്ന ഒരു അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. ഇതാണ് ഇൻവെസ്റ്റ് കേരളയിലൂടെ സംഭവിച്ച പ്രധാന നേട്ടമെന്ന് അഷ്റഫ്…
കേരളത്തിൽ സംരംഭം നടത്തുന്നു എന്നുള്ളത് ഏറ്റവും അഭിമാനത്തോടെ പറയുന്ന തരത്തിലേക്ക് സംസ്ഥാനത്തെ സംരംഭക രംഗം വളർന്നെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ചാനൽ അയാം ഡോട്ട് കോം ഫൗണ്ടർ നിഷകൃഷ്ണനോട് സംസാരിക്കവേ, കേരളത്തിലെ സ്റ്റാർട്ടപ്പ് രംഗം ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണെന്നും ഐടി, നോളജ് ഇൻഡസ്ട്രി, അഗ്രി ബെയ്സ്ഡ് വ്യവസായങ്ങൾ തുടങ്ങിയ രംഗങ്ങൾ അതിനെ മുന്നിൽ നിന്നു നയിക്കുന്നതായും അദ്ദേഹം പറഞ്ഞു. കൂടുതൽ പേർ സംരംഭക രംഗത്തേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്നു. സ്റ്റാർട്ടപ്പുകളിൽ നിന്നും കൂടുതൽ യൂനിക്കോണുകൾ വന്നുകൊണ്ടിരിക്കുന്നതും വളർച്ചയുടെ തെളിവാണ്. കേരളത്തിലെ എല്ലാ ടൂ ടയർ നഗരങ്ങളിലും ഗ്രാമങ്ങളിലും 300-400 പേരെങ്കിലും ഉള്ള നിരവധി സ്ഥാപനങ്ങളുണ്ട്. ഇതും കേരളത്തെ സംബന്ധിച്ച് പ്രധാന മാറ്റമാണ്. ഇൻവെസ്റ്റ് കേരളയ്ക്ക് തീർച്ചയായും തുടർച്ചയുണ്ടാകും. അതിനായി ധാരാളം പ്രകിരയകളിലൂടെ കടന്നുപോകേണ്ടതുണ്ട്. നിക്ഷേപകർക്കുള്ള ആത്മവിശ്വാസം വർധിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കും അവർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിലുമാണ് മുന്നോട്ടുള്ള യാത്രയിൽ ഗവൺമെന്റ് ഊന്നൽ നൽകുന്നതെന്നും മന്ത്രി പറഞ്ഞു. Kerala’s startup sector is gaining…
കേരളത്തിന്റെ നിക്ഷേപ-സംരംഭക കാഴ്ചപ്പാടുകളിൽ മാറ്റം സംഭവിച്ചു എന്നത് ആദ്യ കാലം മുതൽ അതിനുവേണ്ടി പ്രവർത്തിച്ച ആൾ എന്ന നിലയിൽ സന്തോഷം നൽകുന്ന കാര്യമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ. കൊച്ചിയിൽ ഇൻവെസ്റ്റ് കേരള ഉച്ചകോടിയിൽ ചാനൽ അയാമുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റാർട്ടപ്പുകൾക്ക് കേരളത്തിൽ വലിയ ഭാവിയുണ്ടെന്നും അത് കൃത്യമായ രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കണമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ആഗോള തലത്തിൽ വ്യാപനം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റവുമായി ബന്ധപ്പെട്ട് 2015ൽ പോളിസിയും പാർക്കും കൊണ്ടുവന്നത് യുഡിഎഫാണ്. അതിന്റെ ഭാഗമായി നിരവധി സ്റ്റാർട്ടപ്പുകൾ കേരളത്തിൽ ഉയർന്നു വന്നു. ആ വളർച്ചയിൽ സാങ്കേതിക വിദ്യ പ്രധാന പങ്കുവഹിച്ചു. സമയം മാറുമ്പോൾ ക്രമേണ കാര്യങ്ങൾ മാറിവരും. ചെറിയ ചില തടസ്സങ്ങൾ കേരളത്തിന്റെ സംരംഭക മേഖലയിൽ ഉണ്ടായിരുന്നു. അത് ഇപ്പോൾ പതിയെ മാറിവരുന്നുണ്ട്. ആ മാറ്റം നല്ലതാണ്. ഐടി പാർക്കുകൾ, കിൻഫ്ര പാർക്കുകൾ, എയർപോർട്ടുകൾ, മെട്രോ പോലുള്ള നിരവധി വികസന പ്രവർത്തനങ്ങൾ കേരളത്തിൽ ഇത്തരത്തിൽ മുൻപു…
സ്വകാര്യ നിക്ഷേപങ്ങൾ മാത്രമേ നിലനിൽക്കുള്ളൂ എന്ന് ഗവൺമെന്റ് തിരിച്ചറിഞ്ഞതിന്റെ ഫലമാണ് ഇൻവെസ്റ്റ് കേരള പോലുള്ള പരിപാടികളുമായി സംസ്ഥാനം മുന്നോട്ടു വരാൻ കാരണമെന്ന് കല്യാൺ സിൽക്സ് എംഡിയും ചെയർമാനുമായ ടി.എസ്. പട്ടാഭിരാമൻ. ഇൻവെസ്റ്റ് കേരള വേദിയിൽ ചാനൽ അയാം ഡോട്ട് കോം ഫൗണ്ടർ നിഷ കൃഷ്ണനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തെല്ലാം സൗകര്യങ്ങൾ മറ്റുള്ളവർ തന്നാലും സ്വകാര്യ നിക്ഷേപങ്ങൾ മാത്രമേ നിലനിൽക്കൂ. കേരളത്തിന്റെ വളർച്ചയ്ക്ക് ഒരേയൊരു വഴി ഈ സ്വകാര്യ നിക്ഷേപങ്ങളാണ്. സ്വയം പര്യാപ്തതയിലൂടെ മാത്രമേ കേരളത്തിനു ബിസിനസ് ഭാവിയുള്ളൂ. അതിലേക്കുള്ള കാൽവെയ്പ്പാണ് രാഷ്ട്രീയ ഭേദമില്ലാതെ ഇൻവെസ്റ്റ് കേരളയിലൂടെ സംഭവിച്ചത്. ലേറ്റാ വന്താലും ലേറ്റസ്റ്റാ വരും എന്ന രജനീകാന്ത് ഡയലോഗ് പോലാണ് ഇത്തരം തീരുമാനങ്ങൾ. ഇത്തരമൊരു ഉച്ചകോടി വിജയകരമായി കേരളത്തിൽ കൊണ്ടുവന്നതിൽ വ്യവസായ മന്ത്രി പി. രാജീവിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. ലൈസൻസുകൾ അടക്കമുള്ള കാര്യങ്ങളിൽ വളരെ പ്രൊഡക്റ്റീവ് ആയ സമീപനമാണ് ഗവൺമെന്റ് സ്വീകരിക്കുന്നത്. അതിന്റെ ഗുണങ്ങൾ നേരിട്ട് അനുഭവിക്കാനായിട്ടുണ്ട്. ഓരോ സംരംഭകത്വന്റേയും…
കേരളത്തിന്റെ ചരിത്രത്തിലെ വഴിത്തിരിവാണ് ഇൻവെസ്റ്റ് കേരള എന്ന് വ്യവസായ മന്ത്രി പി. രാജീവ്. നിങ്ങൾ കേരളത്തിന് ഒപ്പമുണ്ടോ എന്നതാണ് ഇപ്പോഴത്തെ വിഷയം. ഒഴിഞ്ഞുമാറുന്നവർ ഒറ്റപ്പെടുമെന്നും പി. രാജീവ് പറഞ്ഞു. ചാനൽ അയാം ഡോട്ട് കോം ഫൗണ്ടർ നിഷ കൃഷ്ണനോട് സംസാരിക്കവേ, ഇൻവെസ്റ്റ് കേരള വെറും ഒരു ഷോ അല്ലെന്നും, സംസ്ഥാനത്തിന്റെ സാമ്പത്തിക ഭാവിയെ നിർണ്ണയിക്കുന്ന മുന്നേറ്റമായി അത് മാറുമെന്നും അദ്ദേഹം പറഞ്ഞു. മികച്ച പങ്കാളിത്തവും പ്രൊപ്പോസൽസുമാണ് ഇൻവെസ്റ്റ് കേരളയിലൂടെ നേടാനായത്. കേന്ദ്ര ഗവൺമെന്റിന്റെ റോഡ് വികസന പ്രഖ്യാപനം, അദാനി ഗ്രൂപ്പിന്റെ 30000 കോടി രൂപയുടെ പ്രഖ്യാപനം തുടങ്ങിയവ ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് തന്നെ വന്നു. മറ്റ് നിക്ഷേപകരിൽ നിന്നും കേരളം നലിയ പ്രതീക്ഷ പുലർത്തുന്നു. പരമാവധി യാഥാർത്ഥ്യമാക്കാൻ കഴിയുന്ന നിക്ഷേപങ്ങളുമായാണ് മുന്നോട്ടു പോകുക. ഇങ്ങനെ കേരളത്തിന്റെ സാമ്പത്തിക മണ്ഡലത്തിലെ തന്നെ വഴിത്തിരിവാണ് ഇൻവെസ്റ്റ് കേരളയിലൂടെ സാധിച്ചതെന്ന് മന്ത്രി രാജീവ് പറഞ്ഞു. തുടർഭരണം വലിയ ആത്മവിശ്വാസം സൃഷ്ടിച്ചു. നയങ്ങൾ തുടരുന്നതിലും അതുമായി മുന്നോട്ടു…
കേരളത്തിന്റെ നിക്ഷേപക അവസ്ഥയ്ക്ക് വലിയ മാറ്റങ്ങൾ സംഭവിച്ചതായും പുതിയ നിക്ഷേപകർക്ക് സംസ്ഥാനത്ത് വലിയ അവസരങ്ങളാണ് ഉള്ളതെന്നും ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ്. കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി വേദിയിൽ ചാനൽ അയാമുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴയ സാഹചര്യങ്ങൾ എല്ലാം മാറി. ഇപ്പോൾ ഹർത്താലുകൾ ഒന്നുമില്ല. സംസ്ഥാനത്തിനു പുറത്ത് നിക്ഷേപം നടത്തുന്നതിനു കേരളത്തിൽ ധൈര്യമായി നിക്ഷേപിക്കാവുന്ന സാഹചര്യമാണ്. ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി പോലുള്ള പരിപാടികൾ സംസ്ഥാനത്തിന് മികച്ച നേട്ടം കൊണ്ടു വരും. ആരോഗ്യ രംഗത്തേക്കും റിയൽ എസ്റ്റേറ്റി രംഗത്തും ശക്തി തെളിയിക്കാനുള്ള പ്രവർത്തനങ്ങളിലാണ് ജോയ് ആലുക്കാസ് ഗ്രൂപ്പെന്നും അദ്ദേഹം പറഞ്ഞു. ചെറിയ കാര്യങ്ങൾ മാത്രമാണ് കേരളത്തിൽ സംരംഭം കൊണ്ടുവരുന്നതിൽ തടസ്സമായി നിന്നിരുന്നത്. അത് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഉള്ളതല്ല, മറിച്ച് ജനങ്ങളുടെ മനോഭാവവുമായി ബന്ധപ്പെട്ടുള്ളതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഈ മനോഭാവത്തിലും ഇപ്പോൾ മാറ്റം വരുന്നതായി ജോയ് ആലുക്കാസ് കൂട്ടിച്ചേർത്തു. Joy Alukkas…
മുംബൈ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ 500 കോടി രൂപ നിക്ഷേപിക്കുമെന്ന് ടാറ്റ ഗ്രൂപ്പ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആരോഗ്യ സംരക്ഷണ മേഖലയിലെ സാന്നിദ്ധ്യം വിപുലീകരിക്കാനാണ് ടാറ്റ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഹോസ്പിറ്റലിലെ വൻ നിക്ഷേപത്തോടെ ബ്രീച്ച് കാൻഡിയുടെ ചെയർമാൻ അടക്കമുള്ള ബോർഡ് അംഗങ്ങളിൽ ടാറ്റ ഗ്രൂപ്പിന് വൻ സ്വാധീനമുണ്ടാകും. ഇതിന്റെ ഭാഗമായി ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ ഒക്ടോബർ മുതൽ ബ്രീച്ച് കാൻഡ് ഹോസ്പിറ്റൽ ബോർഡ് ചെയർമാനാകും. 1946ൽ പ്രവർത്തനം ആരംഭിച്ച ബ്രീച്ച് കാൻഡി സെലിബ്രിറ്റികളുടെ സ്വന്തം ഹോസ്പിറ്റൽ എന്നാണ് അറിയപ്പെടുന്നത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് മുതൽ ബോളിവുഡിലെ ബിഗ് ബി അമിതാഭ് ബച്ചൻ വരെ പല കാലങ്ങളിൽ നിരവധി സെലിബ്രറ്റികൾ വിവിധ ചികിത്സകൾക്കായി ബ്രീച്ച് കാൻഡിയിലെത്തി. രത്തൻ ടാറ്റയുടെ അന്ത്യം ബ്രീച്ച് കാൻഡിയിലായിരുന്നു എന്ന സൈകാരിക ബന്ധവും ആശുപത്രിക്ക് ടാറ്റ ഗ്രൂപ്പുമായി ഉണ്ട്. ടാറ്റ ട്രസ്റ്റ്സ് വഴി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും രത്തൻ ടാറ്റയുടെ നേതൃത്വത്തിൽ ബ്രീച്ച്…