Author: News Desk
രാജ്യാന്തര തലത്തിൽ സംഘടിപ്പിക്കുന്ന കൊച്ചി ഹാക്കത്തോണിന് തുടക്കമായി. നെറ്റ് സ്ട്രാറ്റം (Netstratum) ടെക്നോളജീസിന്റെ നേതൃത്വത്തിലാണ് രണ്ട് ദിവസം നീളുന്ന ഹാക്കത്തോൺ നടത്തുന്നത്. 36 മണിക്കൂർ നീണ്ടു നിൽക്കുന്ന കോഡിങ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് ഒരു ലക്ഷം രൂപ സമ്മാനത്തുകയായി നൽകും. യുവതലമുറയ്ക്ക് സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ പ്രചോദനം നൽകുകയാണ് കൊച്ചി ഹാക്കത്തോണിലൂടെ ലക്ഷ്യമിടുന്നത്. വിദ്യർത്ഥികൾ, ഉദ്യോഗാർത്ഥികൾ, സാങ്കേതിക മേഖലയിൽ താത്പര്യമുള്ളവർ തുടങ്ങിയവരാണ് ഹാക്കത്തോണിന്റെ ഭാഗമാകുന്നത്. നെറ്റ് സ്ട്രാറ്റം ടെക്നോളജീസിന്റെ എഐ പ്ലാറ്റ്ഫോമായ ബ്ലൂ മെഷാണ് ഹാക്കത്തോണിന്റെ സ്പോൺസർ. മൂന്ന് ഘട്ടങ്ങളിലായുള്ള മത്സരത്തിൽ ഐഡിയേഷൻ, 36 മണിക്കൂർ നീണ്ടുനിൽക്കുന്ന കോഡിങ്, പ്രസന്റേഷൻ എന്നീ ഘട്ടങ്ങൾക്ക് ശേഷമാണ് വിജയികളെ തിരഞ്ഞെടുക്കുക. കൂടുതൽ വിവരങ്ങൾക്കായി www.kochihackathon.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. Kochi Hackathon 2024 kicks off with top tech minds competing for a ₹1 lakh grand prize. Stay tuned for live updates on AI innovations and…
മസ്കിന്റെ ഇന്ത്യൻ സ്വപ്നങ്ങൾക്ക് പ്രതീക്ഷയേകി മോഡിയുമായുള്ള കൂടിക്കാഴ്ച. അമേരിക്കൻ സന്ദർശനത്തിനിടെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി ടെസ്‌ല-സ്പേസ് എക്സ് മേധാവി ഇലോൺ മസ്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്റ്റാർലിങ്ക്, ഇന്ത്യയുമായുള്ള സാങ്കേതിക സഹകരണം, ഇലക്ട്രിക്ക് വാഹന വ്യവസായം, എഐ നിക്ഷേപ സാധ്യതകൾ തുടങ്ങിയ വിഷയങ്ങളാണ് ഇരുവരും ചർച്ച ചെയ്തത്. നവീകരണം, ബഹിരാകാശ പര്യവേക്ഷണം, കൃത്രിമബുദ്ധി, സുസ്ഥിര വികസനം എന്നിവയിൽ ഇന്ത്യൻ, യുഎസ് സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും മോഡിയും മസ്‌കും ചർച്ച ചെയ്തു. ഇന്ത്യയിൽ തന്റെ ബിസിനസ് സാമ്രാജ്യം വികസിപ്പിക്കാനുള്ള മസ്‌കിന്റെ അഭിലാഷങ്ങൾ കണക്കിലെടുക്കുമ്പോൾ ഈ ചർച്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ളതാണ് പ്രധാന ചർച്ചാവിഷയം. ഇന്ത്യൻ ഗവൺമെന്റിന്റെ ഭാഗത്തു നിന്നും ആദ്യ ഘട്ടത്തിൽ മസ്കിന് അനുകൂലമായ നിലപാടല്ല ഉണ്ടായിരുന്നതെങ്കിലും പിന്നീട് സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് എത്തുന്നതിന്റെ കടമ്പകൾ ഏതാണ്ട് മറികടന്ന മട്ടാണ്. മോഡിയുമായുള്ള കൂടിക്കാഴ്ച സ്റ്റാർലിങ്കിന്റെ വരവിന്റെ ആക്കം കൂട്ടും എന്നുറപ്പാണ്. മസ്ക്…
വൻ വിപണിസാധ്യതയുള്ള മേഖലയാണ് കുങ്കുമപ്പൂവ് കൃഷിയും വ്യവസായവും. കിലോയ്ക്ക് ലക്ഷങ്ങൾ വില വരുന്നത് കൊണ്ടുതന്നെ ചുവന്ന സ്വർണം എന്നാണ് കുങ്കുമപ്പൂവ് അറിയപ്പെടുന്നത് തന്നെ. തണുപ്പ് കൂടുതലുള്ള കാലാവസ്ഥയിലേ കുങ്കുമപ്പൂവ് കൃഷി സാധ്യമാകുള്ളൂ. എന്നാലിപ്പോൾ കാലാവസ്ഥ പ്രതികൂലമെങ്കിലും വീട്ടിനുള്ളിലും ചുവന്ന സ്വർണം വിളയിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ കർഷകൻ. മഹാരാഷ്ട്ര സ്വദേശിയായ ഹർഷ് പട്ടേൽ നന്ദുർബാറിലെ ചൂടുള്ള കാലാവസ്ഥയിലും എയ്റോപോണിക്സ് എന്ന കൃഷിരീതി ഉപയോഗിച്ചാണ് കുങ്കുമപ്പൂവ് കൃഷി ചെയ്യുന്നത്. മണ്ണ് ഇല്ലാത്ത കൃഷിരീതിയാണ് എയ്റോപോണിക്സ്. 15×15 ഫൂട്ടുള്ള മുറിയിൽ നിയന്ത്രിത താപനിലയും ഇൻസുലേറ്റഡ് ചുമരുകളും ഒരുക്കിയാണ് ഹർഷിന്റെ കുങ്കുമകൃഷി. മുറി ഇൻസുലേറ്റ് ചെയ്യാൻ തെർമോക്കോൾ ഉപയോഗിക്കാം. എന്നാൽ കശ്മീരിലേതിനു സമാനമായ അന്തരീക്ഷം മുറിയിൽ ഉണ്ടാക്കണമെങ്കിൽ കൃത്യമായ മെഷിനറികൾ, കോൾഡ് സ്റ്റോറേജ്, ഹുമിഡിഫയർ തുടങ്ങിയവ വേണം. മുളപൊട്ടുന്ന കാലത്ത് 15-20 ഡിഗ്രി സെൽഷ്യസ്, പൂവിടുന്ന കാലത്ത് 5-7 ഡിഗ്രി എന്ന തരത്തിൽ വേണം താപനില ക്രമീകരിക്കാൻ. പൂവുകളിൽ ഒരു ഘട്ടത്തിലും ഫങ്കസുകൾ പോലുള്ളവ വരുന്നില്ല…
ഹാസ്യതാരവും ടെലിവിഷൻ അവതാരകനുമാണ് കൃഷ്ണ അഭിഷേക്. കോമഡി സർക്കസ്, കോമഡി നൈറ്റ്സ് ബച്ചാവോ, ദി കപിൽ ശർമ ഷോ, ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ തുടങ്ങിയ പരിപാടികളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. അടുത്തിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ഫാഷൻ രംഗത്തോട്, പ്രത്യേകിച്ച് വില കൂടിയ വസ്ത്രങ്ങളും ഷൂസുകളും വാങ്ങുന്നതിനോടുള്ള അഭിനിവേശത്തെക്കുറിച്ച് കൃഷ്ണ സംസാരിച്ചിരുന്നു. താരത്തിന്റെ പക്കലുള്ള ഡിസൈനർ വസ്ത്രങ്ങളുടേയും വിലകൂടിയ ഷൂസുകളുടേയും വൻ ശേഖരം കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ആരാധകർ. ബോളിവുഡ് താരം ഗോവിന്ദയുടെ സഹോദരീപുത്രനാണ് കൃഷ്ണ. ചെറുപ്പത്തിൽ ഗോവിന്ദയുടെ വസ്ത്രങ്ങളായിരുന്നു താൻ അധികവും ഉപയോഗിച്ചിരുന്നത് എന്നും അദ്ദേഹത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ആഢംബര ഫാഷൻ രംഗത്തോടുള്ള തന്റെ ഭ്രമം ആരംഭിച്ചതെന്നും കൃഷ്ണ പറയുന്നു. ലൈഫ് സ്റ്റൈൽ ഇന്ത്യയുടെ കണക്ക് പ്രകാരം 40 കോടി രൂപയോളമാണ് കൃഷ്ണയുടെ ആസ്തി. റിയൽ എസ്റ്റേറ്റ് രംഗത്തും കൃഷ്ണയ്ക്ക് വൻ നിക്ഷേപമുണ്ട്. മുംബൈയിൽ മാത്രം അദ്ദേഹത്തിന് ജുഹു, അന്ധേരി എന്നിവിടങ്ങളിലായി രണ്ട് ഫ്ലാറ്റുകളുണ്ട്. അലിബാഗിലെ…
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസംഗമം എന്നാണ് ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേള അറിയപ്പെടുന്നത്. കോടിക്കണക്കിന് ഭക്തർ എത്തുന്ന കുംഭമേളയിൽ സ്റ്റാളുകളുമായി ലക്ഷക്കണക്കിന് ചെറുകിട കച്ചവടക്കാരുമുണ്ട്. അക്കൂട്ടത്തിൽ ഒരു ‘ചായ് വാലയാണ്’ ശുഭം പ്രജാപത്. ശുഭം വെറുമൊരു ചായ് വാലയല്ല. ഇത്തരം കച്ചവടക്കാർ എത്ര പണം സമ്പാദിക്കുന്നുണ്ടാകാം എന്ന കൗതുകത്തിൽ നിന്നാണ് വ്‌ളോഗർ ആയ ശുഭം ചായക്കച്ചവടത്തിനായി കുംഭമേളയ്ക്കെത്തിയത്. ഇപ്പോൾ ചായ വിറ്റ് ഒറ്റ ദിവസം കൊണ്ട് 5000 രൂപ ലാഭമുണ്ടാക്കാനായി എന്നാണ് ശുഭം പറയുന്നത്. മാഡ്കാപ് എലൈവ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ശുഭം താൻ കുംഭമേളയിൽ ചായ വിൽപന നടത്തുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചായയ്‌ക്കൊപ്പം കുടിവെള്ളവും വിൽപ്പനയ്ക്കായി ഒരുക്കിയിരുന്നു. മഹാകുംഭമേളയ്ക്കിടെ കണ്ടെയ്‌നറിൽ ചായയുമായി നടന്നായിരുന്നു ശുഭമിന്റെ ചായ വിൽപന. ഒരു കപ്പിന് 10 രൂപ എന്ന നിരക്കിലായിരുന്നു ചായ വിറ്റത്. ഒറ്റ ദിവസം 7000 രൂപയുടെ ചായയും വെള്ളവും വിൽപന നടത്തിയതായും ഇതിൽ 5000 രൂപ ലാഭം ലഭിച്ചെന്നും ശുംഭം…
രാജ്യത്തെ പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളായ ജിയോ സിനിമയും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും ലയിച്ചുള്ള പുതിയ പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്‌സ്റ്റാർ (JioHotstar) പ്രവർത്തനമാരംഭിച്ചു. റിലയൻസ് ഇൻഡസ്ട്രീസിന്റേയും വാൾട്ട് ഡിസ്നി കമ്പനിയുടേയും സംയുക്ത സംരംഭമായാണ് ജിയോ ഹോട്ട്‌സ്റ്റാർ എത്തിയിരിക്കുന്നത്. പുതിയ പ്ലാറ്റ്ഫോമിലൂടെ രണ്ട് ഒടിടി പ്ലാറ്റ്‌ഫോമുകളിലേയും കണ്ടൻറുകൾ ഉപയോക്താക്കൾക്കായി ലഭ്യമാക്കും. ജിയോ സിനിമയിലും ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലുമായി ഏകദേശം 50 കോടി ഉപയോക്താക്കളാണ് ഉള്ളത്. മൂന്ന് ലക്ഷം മണിക്കൂർ ഉള്ളടക്കമാണ് ജിയോ ഹോട്ട്‌സ്റ്റാറിൽ ഉണ്ടാകുക. സബ്‌സ്‌ക്രിപ്‌ഷൻ ഇല്ലാതെ തന്നെ ഉപയോക്താക്കൾക്ക് ഉള്ളടക്കം സൗജന്യമായി കാണാൻ ജിയോ ഹോട്ട്‌സ്റ്റാർ അവസരമൊരുക്കുന്നുണ്ട്. സിനിമകൾക്കും ഷോകൾക്കും തത്സമയ കായിക മത്സരങ്ങൾക്കും പുറമേ രാജ്യാന്തര സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള ഉള്ളടക്കങ്ങളും ഇത്തരത്തിൽ ഉപയോക്താക്കൾക്ക് കാണാനാകും. പണമടച്ച് സബ്സ്ക്രിപ്ഷ്ൻ എടുക്കുന്നവർക്ക് പരസ്യങ്ങൾ ഇല്ലാതെ ഉള്ളടക്കങ്ങൾ ആസ്വദിക്കാം. സബ്സ്ക്രൈബേർസിന് ഉയർന്ന റെസലൂഷനിൽ ഷോകൾ സ്ട്രീം ചെയ്യാനുമാകും. 149, 249, 349 രൂപ എന്നിങ്ങനെ നിരവധി സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ ഉപയോക്താക്കൾക്കായി ലഭ്യമാകുമെന്ന് കമ്പനി പ്രതിനിധി…
Fuselage Innovations Fuselage Innovations, is an agri-tech start-up company, with expertise in the development of technologies based on Unmanned Aerial Vehicles (UAV) IoT and AI. Fuselage Innovations addresses the issues with farmers regarding post-natural calamity issues and the need to increase the efficiency and sustainability of the farming business by deploying the most advanced solution for mapping and diagnostics of farmland through dedicated UAVs/drones. CONNECT Linkedin Facebook Instagram X-twitter Wordpress Founders Devan Chandrasekharan Founder Devika ChandrasekharanFounder Services OF Axnol Digital Solutions Axnol provides end-to-end services across a wide variety of technologies and business verticals. Our differentiators are our successful track…
ഇലോൺ മസ്കിന്റെ ദി ബോറിംഗ് കമ്പനിയുമായി (The Boring Company) സഹകരിച്ച് ഭൂഗർഭ ഗതാഗത സംവിധാനം നിർമിക്കാൻ ദുബായ്. ദുബായ് ലൂപ്പ് എന്ന് പേര് നൽകിയിരിക്കുന്ന ഭൂഗർഭ ഗതാഗത സംവിധാനം നഗരത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനായാണ് രൂപകൽപന ചെയ്യുക. ലോക ഭരണകൂട ഉച്ചകോടിയിൽ (WGS) യുഎഇ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കണോമി, റിമോട്ട് വർക്ക് ആപ്ലിക്കേഷനുകൾ സഹമന്ത്രിയും ഉച്ചകോടിയുടെ വൈസ് ചെയർമാനുമായ ഒമർ സുൽത്താൻ അൽ ഒലാമയാണ് ഇക്കാര്യം അറിയിച്ചത്. ഇലോൺ മസ്ക് വീഡിയോ കോൺഫറൻസ് വഴി ചടങ്ങിൽ പങ്കാളിയായി. തിരക്കേറിയ സ്ഥലങ്ങളിൽ ആളുകൾക്ക് ഒരു പോയിന്റിൽ നിന്ന് മറ്റൊന്നിലേക്ക് സുഗമമായി സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് ദുബായ് ലൂപ്പ് എത്തുക. ആദ്യഘട്ടത്തിൽ 17 കിലോമീറ്റർ ദൈർഘ്യമുള്ള ഭൂഗർഭ പാതകളാണ് ദുബായ് ലൂപ്പിനായി നിർമിക്കുക. ദുബായ് ആർടിഎയും ദി ബോറിംഗ് കമ്പനിയും ഇതിനായി കരാർ ഒപ്പുവെച്ചു. 11 സ്റ്റേഷനുകളാണ് ആദ്യഘട്ട പദ്ധതിയിൽ ഉണ്ടാകുക. മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാവുന്ന…
കർണാടകയിൽ വമ്പൻ നിക്ഷേപ വിപുലീകരികരണത്തിന് വോൾവോ ഗ്രൂപ്പ്. ട്രക്കുകൾ, ബസുകൾ, നിർമാണ ഉപകരണങ്ങൾ, സുസ്ഥിര മൊബിലിറ്റി സൊല്യൂഷനുകൾ എന്നിവയിൽ ആഗോളതലത്തിൽ മുൻപന്തിയിലുള്ള കമ്പനിയാണ് വോൾവോ. ബെംഗളൂരുവിലെ ഹോസ്കോട്ടെയിൽ 1,400 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി പ്രഖ്യാപിച്ചത്. വോൾവോയുടെ നാലാമത്തെ അന്താരാഷ്ട്ര നിർമാണ കേന്ദ്രമാണ് ഹോസ്കോട്ടെയിൽ സ്ഥാപിക്കുക. ഇതുമായി ബന്ധപ്പെട്ട് കർണാടക വ്യവസായ മന്ത്രി എം.ബി. പാട്ടീലിന്റെ സാന്നിധ്യത്തിൽ വോൾവോ സംസ്ഥാന സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. പുതിയ നിർമാണകേന്ദ്രം 2,000 ത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇതിലൂടെ കയറ്റുമതി ഗണ്യമായി വർധിപ്പിക്കാനും ആഗോള വിതരണ ശൃംഖലയിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്താനം സഹായിക്കും. ഹോസ്കോട്ടെ നിർമാണ കേന്ദ്രത്തിന്റെ ഉൽപാദന ശേഷി പ്രതിവർഷം 3,000 ൽ നിന്ന് 20,000 ട്രക്കുകളും ബസുകളും ആയി വർദ്ധിപ്പിക്കും. നേരത്തെ വോൾവോയുമായുള്ള സംസ്ഥാനത്തിന്റെ ദീർഘകാല പങ്കാളിത്തത്തെക്കുറിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരാമർശം നടത്തിയിരുന്നു. ഉയർന്ന നിലവാരമുള്ള ആഡംബര ബസ്സുകൾ സംസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിൽ വോൾവോ പ്രധാന പങ്കു വഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. …
നൂറു വർഷം പിന്നിട്ട് ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന തൊഴിലാളി സഹകരണ സംഘങ്ങളിൽ ഒന്നായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS). വാഗ്ഭടാനന്ദ ഗുരു സ്ഥാപിച്ച പരിഷ്കരണ പ്രസ്ഥാനമായ ആത്മവിദ്യാസംഘത്തിലെ തൊഴിലാളികളാണ് ഊരാളുങ്കൽ സൊസൈറ്റി സ്ഥാപിച്ചത്. തൊഴിലാളികളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനമായിരുന്നു ആത്മവിദ്യാസംഘം സ്ഥാപിക്കുമ്പോൾ വാഗ്ഭടാനന്ദന്റെ ലക്ഷ്യം. നൂറ് വർഷങ്ങൾക്കിപ്പുറം ഇൻഡസ്ട്രീസ് ആൻഡ് യൂട്ടിലിറ്റീസ് വിഭാഗത്തിൽ ലോകത്തെ രണ്ടാമത്തെ സഹകരണ സ്ഥാപനവും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പ്രാഥമിക സഹകരണ സംഘങ്ങളിൽ ഒന്നുമാണ് ഊരാളുങ്കൽ. 1925ൽ ഊരാളുങ്കൽ തൊഴിലാളികൾ നാലണ വീതം എടുത്താണ് സഹകരണ സംഘം ആരംഭിച്ചത്. 925 രൂപയുടെ റോഡ് കരാറായിരുന്നു സംഘത്തിന്റെ ആദ്യ കരാർ. ആ എളിയ തുടക്കത്തിൽ നിന്നും ഇന്ന് 18000 തൊഴിലാളികളുള്ള വൻ പ്രസ്ഥാനമായി വളർന്ന യുഎൽസിസിഎസ് വൻകിട നിർമാണ് പ്രവർത്തനങ്ങളിൽ കോർപറേറ്റ് ഭീമൻമാരുമായി മത്സരിക്കുന്നു. സഹകരണ സംഘത്തെ മുന്നിൽ നിന്ന് നയിച്ചവർക്കൊപ്പം തൊഴിലാളികളുടെ കഠിനാധ്വാനമാണ് ഈ വളർച്ചയ്ക്ക് പിന്നിലെന്ന് യുഎൽസിസിഎസ് ചെയർമാൻ രമേശൻ…