Author: News Desk

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഐപിഎല്ലിൽ തുടരാൻ തീരുമാനിച്ചിരിക്കുന്ന താരം 2025 സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയാണ് കളത്തിലിറങ്ങുക. വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നാലെ അശ്വിന്റെ ഐതിഹാസിക ക്രിക്കറ്റ് കരിയറിനൊപ്പം അദ്ദേഹത്തിന്റെ ആസ്തിയും വാർത്തയിൽ നിറയുകയാണ്. 16 മില്യൺ ഡോളർ അഥവാ 132 കോടി രൂപയാണ് അശ്വിന്റെ ആസ്തിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിനു പുറമേ ഐപിഎല്ലും പരസ്യവരുമാനവുമാണ് അദ്ദേഹത്തിന്റെ ആസ്തിയിൽ പ്രധാന പങ്ക് വഹിക്കുന്നത്. 2024 ബിസിസിഐ കരാറിൽ ഗ്രേഡ് എ യിലാണ് അശ്വിൻ ഉള്ളത്. അഞ്ച് കോടി രൂപയാണ് ഗ്രേഡ് എ താരങ്ങൾക്ക് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് നൽകുന്ന വാർഷിക വരുമാനം. വാർഷിക വരുമാനത്തിനു പുറമേ ഓരോ മത്സരത്തിനും പ്രത്യേക തുകയും താരത്തിനു ലഭിച്ചിരുന്നു. ടെസ്റ്റ് മത്സരത്തിന് 15 ലക്ഷം, ഏകദിനത്തിന് ആറ് ലക്ഷം, ടി20ക്ക് മൂന്ന് ലക്ഷം എന്നിങ്ങനെയായിരുന്നു വിരമിക്കൽ വരെയുള്ള ഓരോ മത്സരങ്ങളിലേയും…

Read More

ന്യൂയോർക്ക് സിറ്റിക്കും ലണ്ടനും ഇടയിൽ ഒരു മണിക്കൂർ കൊണ്ട് യാത്ര സാധ്യമാകുന്ന ഹൈപ്പർലൂപ്പ് പദ്ധതിയുമായി ഇലോൺ മസ്കിന്റെ ‘ബോറിംഗ് കമ്പനി’. 20 ബില്യൺ ഡോളർ ചിലവിൽ സമുദ്രത്തിനടിയിലൂടെയാണ് അറ്റ്ലാൻ്റിക് ടണൽ ഹൈപ്പർലൂപ്പ് പദ്ധതി വരിക. ഭീമമായ ചിലവും സാങ്കേതിക പ്രശ്നങ്ങളും കാരണം ഏറെനാളായി മുടങ്ങിക്കിടന്നിരുന്ന ആശയമാണ് മസ്ക് ഇപ്പോൾ വീണ്ടും മുന്നോട്ടു കൊണ്ടുവന്നിരിക്കുന്നത്. നൂതന ടണലിങ് ടെക്നോളജിയും ഹൈപ്പർലൂപ്പ് സാങ്കേതിക വിദ്യയും സംയോജിപ്പിച്ചാണ് മസ്കിന്റെ പുതിയ പദ്ധതി. അറ്റ്ലാന്റിക് സമുദ്രത്തിന് അടിയിലൂടെ 4800 കിലോമീറ്റർ ടണൽ നിർമിക്കാനാണ് പദ്ധതി. നിലവിൽ ആകാശമാർഗം എട്ട് മണിക്കൂർ എടുക്കുന്ന നിയൂയോർക്ക്-ലണ്ടൺ യാത്ര ടണലിന്റേയും ഹൈപ്പർലൂപ്പിന്റേയും വരവോടെ ഒരു മണിക്കൂർ ആയി കുറയുമെന്ന് മസ്ക് അവകാശപ്പെടുന്നു. മുൻപ് 20 ട്രില്യൺ ഡോറിന് അടുത്ത് ചിലവ് പ്രതീക്ഷിച്ചിരുന്ന പദ്ധതി ഇപ്പോൾ നൂതന സാങ്കേതിക വിദ്യയിലൂടെ 20 ബില്യണിൽ ചെയ്യാമെന്നാണ് മസ്കിന്റെ വാദം. ടണലിങ് വിദ്യകൾക്കു പുറമേ ഓട്ടോമേഷനും ചിലവ് കുറഞ്ഞ നിറഞ്ഞ വസ്തുക്കളുമാണ് ചിലവ് ചുരുക്കാൻ സഹായിച്ചിരിക്കുന്നത്.…

Read More

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരായ സുനിതാ വില്യംസിന്റേയും ബുച്ച് വിൽമോറിന്റേയും മടക്കയാത്ര ഇനിയും വൈകുമെന്ന് നാസ. ഇരുവരുടേയും തിരിച്ചുവരവിനായി മാർച്ച് അവസാനം വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന് നാസ വൃത്തങ്ങൾ അറിയിച്ചു. സുനിതാ വില്യംസിനും ബുച്ച് വിൽമോറിനും പകരമുള്ള ബഹിരാകാശ യാത്രാസംഘത്തിന്റെ തയാറെടുപ്പ് പൂർത്തിയാകാത്തതും സ്പേസ് എക്സ് ക്രൂ ഡ്രാഗണിലെ പ്രൊസസിങ് പ്രശ്നങ്ങളുമാണ് തിരിച്ചുവരവ് വൈകാൻ കാരണം. ഫെബ്രുവരിയിൽ നിശ്ചയിച്ചിരുന്ന മടക്കയാത്രയാണ് ഇപ്പോൾ മാർച്ചിലേക്ക് മാറ്റിയിരിക്കുന്നത്. എന്നാൽ കൃത്യമായ തിയ്യതി നാസ പുറത്തുവിട്ടിട്ടില്ല.എട്ടു ദിവസത്തെ ബഹിരാകാശ പര്യവേക്ഷണത്തിനായാണ് ജൂണിൽ സുനിത വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെത്തിയത്. എന്നാൽ ഇവർ യാത്ര തിരിച്ച ബോയിങ് സ്റ്റാർലൈനർ പേടകത്തിലെ യന്ത്രത്തകരാർ കാരണം ഭൂമിയിലേക്കുളള തിരിച്ചുവരവ് വൈകുകയായിരുന്നു.അതേസമയം സുനിത വില്യംസും സഹസഞ്ചാരികളും ബഹിരാകാശത്ത് ക്രിസ്‌മസ് ആഘോഷിക്കുന്ന ചിത്രങ്ങൾ നാസ പുറത്തുവിട്ടിട്ടുണ്ട്. ക്രിസ്‌മസിന് മുന്നോടിയായി സുനിത അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സാൻ്റാ തൊപ്പി അണിഞ്ഞ് നിൽക്കുന്ന ചിത്രമാണ് നാസ എക്സ് പ്ലാറ്റ്ഫോമിൽ പങ്ക്…

Read More

കാൻസറിനെതിരെ വികസിപ്പിച്ച വാക്സിൻ 2025 മുതൽ രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യാനൊരുങ്ങുകയാണ് റഷ്യ. റഷ്യൻ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള റേഡിയോളജി മെഡിക്കൽ റിസർച്ച് സെന്റർ ആണ് കാൻസർ വാക്സിനുകൾ വികസിപ്പിച്ചതുമൊയി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിട്ടത്. എംആർഎൻഎ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ളതാണ് റഷ്യ വികസിപ്പിച്ച കാൻസർ വാക്സിൻ. COVID-19 കാലത്ത് പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുന്ന ജനിതക നിർദ്ദേശങ്ങൾ നൽകുന്ന വാക്സിനുകളിലൂടെയാണ് എംആർഎൻഎ സാങ്കേതികവിദ്യ പ്രാധാന്യം നേടിയത്. കാൻസർ ചികിത്സയിൽ ട്യൂമർ കോശങ്ങളെ തിരിച്ചറിയാനും നശിപ്പിക്കാനും എംആർഎൻഎ വാക്സിൻ ശരീരത്തെ പരിശീലിപ്പിക്കുന്നു.സാധാരണ കാൻസർ ചികിത്സാ രീതികളായ കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി തുടങ്ങിയവ ആരോഗ്യമുള്ള കോശങ്ങളേയും ബാധിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഇതിൽനിന്നും വ്യത്യസ്തമായി എംആർഎൻഎ വാക്സിൻ ക്യാൻസർ കോശങ്ങളെ പ്രത്യേകമായി ലക്ഷ്യമിടുന്നു. ഇതിലൂടെ കാൻസർ ചികിത്സയിലെ ദോഷകരമായ പാർശ്വഫലങ്ങൾ കുറയ്ക്കാനാകും. നിരവധി ഗവേഷണ സ്ഥാപനങ്ങൾ ചേർന്ന് വികസിപ്പിച്ച വാക്സിൻ ട്യൂമറും കാൻസ‍ർ സെല്ലുകളുടെ വ്യാപനത്തേയും തടയുമെന്ന് പ്രീ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ കണ്ടെത്തിയതായി റഷ്യൻ ആരോഗ്യ വകുപ്പ് പ്രതിനിധി…

Read More

ശബരി റെയിൽ പദ്ധതി രണ്ട് ഘട്ടമായി നടപ്പാക്കാൻ കേന്ദ്ര സർക്കാറിനോട് അനുമതി തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ കേന്ദ്ര സർക്കാരിൻ്റെ പരിഗണനയിലുള്ള ചെങ്ങന്നൂർ-പമ്പ റെയിൽപാതയ്ക്ക് മികച്ച ബദലാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിൽ പറഞ്ഞു. ആർബിഐയുമായി ചേർന്നുള്ള ത്രികക്ഷി കരാർ വേണ്ടെന്ന നിലപാട് സംസ്ഥാനം കൈക്കൊള്ളും. ശബരി റെയിൽ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ അങ്കമാലി-എരുമേലി-നിലക്കൽ പാത പൂർത്തിയാക്കും. പദ്ധതിക്കായി 8 കിലോമീറ്ററോളം സ്ഥലമെടുപ്പ് പൂർത്തിയായി. പദ്ധതിയുടെ നിർമാണ ചെലവിന്റെ 50 ശതമാനം തുക കിഫ്ബി വഹിക്കും. സംസ്ഥാനത്തിൻ്റെ ചിലവിന് അനുസൃതമായി അധിക വായ്പ അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ സിംഗിൾ ലൈനുമായാണ് മുന്നോട്ടു പോകുക. വികസന ഘട്ടത്തിൽ പാത ഇരട്ടിപ്പിക്കൽ അടക്കമുള്ള കാര്യങ്ങൾ പരിഗണിക്കും. Kerala CM Pinarayi Vijayan announces plans to implement the Sabari Rail project in two phases, starting with the Angamaly-Erumeli-Nilakkal line,…

Read More

യാത്രാ സംവിധാനത്തിലും ചരക്ക് കടത്തിലും ആകാശത്തിന്റെ സാധ്യതകൾ വ്യാവസായികമായി തുറന്നിടുന്നതിന്റെ ആദ്യ നേട്ടത്തിൽ ദുബായ്. ഡ്രോൺ ഉപയോഗിച്ചുള്ള ചരക്ക് നീക്കത്തിന് പുതിയ മാനം നൽകി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആദ്യ ഓർ‍ഡർ ഡ്രോൺ വഴി സ്വീകരിച്ചു. ഗൾഫ് നാടുകളിൽ ആദ്യത്തേത് എന്ന് വിശേഷിപ്പിക്കാവുന്ന ഡ്രോൺ ഡെലിവറി, റോച്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് ഷെയ്ഖ് ഹംദാൻ തുടക്കമിട്ടത്. ദുബായിയെ ലോകത്തെ മൂന്നാമത്തെ വലിയ അർബൻ എക്കണോമിയായി മാറ്റാനുള്ള ദുബായ് സാമ്പത്തിക അജണ്ട (Dubai Economic Agenda D33)-യുടെ ഭാഗമാണ് പുതിയ ഡ്രോൺ ട്രാൻസ്പോർട്ടേഷൻ സംവിധാനങ്ങളും. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷങ്ങളിൽ നിരവധി ടെക്നോളജി അധിഷ്ഠിത പദ്ധതികളാണ് ദുബായ് നടപ്പാക്കിവരുന്നതെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. 2033 ആകുമ്പോഴേക്ക് ഇപ്പോഴുള്ളതിന്റെ ഇരിട്ടിയായി എക്കണോമി വളരും, അതിലേക്കുള്ള പരിവർത്തനത്തിലാണ് ദുബായ് എന്നും അദ്ദേഹം വ്യക്തമാക്കി. ബിസിനസ്സ് ആവശ്യങ്ങൾക്കായി ഡ്രോൺ ഉപയോഗിച്ചുള്ള…

Read More

1.3 ലക്ഷം രൂപ മുതൽ വില വരുന്ന പാസഞ്ചർ, കാർഗോ ഇലക്ട്രിക് വാഹനങ്ങളുമായി വാർഡ് വിസാർഡ്. പോർട്ട്‌ഫോളിയോ വിപുലീകരിച്ച് കൂടുതൽ വിൽപന ലക്ഷ്യംവെച്ചാണ് ഗുജറാത്ത് ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിർമാതാക്കളായ വാർഡ് വിസാർഡ് ഇന്നൊവേഷൻസ് ആൻഡ് മൊബിലിറ്റി ലിമിറ്റഡിന്റെ പ്രവർത്തനം. വാർഡ്‌വിസാർഡ് ജോയ്-ഇ-റിക്ക്, ജോയ്-ഇ-ബൈക്ക് ബ്രാൻഡുകൾക്ക് കീഴിൽ നാല് പുതിയ മോഡലുകൾ പുറത്തിറക്കി. രണ്ട് പാസഞ്ചർ ഇലക്ട്രിക് ത്രീ-വീലറുകൾ, രണ്ട് കാർഗോ ഇ-ത്രീ-വീലറുകൾ, നെമോ എന്ന ഹൈസ്പീഡ് ഇലക്ട്രിക് ഇരുചക്രവാഹനം എന്നിവ ഉൾപ്പെടുന്നതാണ് പുതിയ ലോഞ്ച്. 3.85 ലക്ഷം രൂപയാണ് ജോയ്-ഇ-റിക്ക് പാസഞ്ചർ ഇ-ത്രീവീലറിന്റെ എക്സ് ഷോറൂം വില. ഇത് കൂടാതെ 1.34 ലക്ഷം രൂപ എക്സ് ഷോറൂം വില വരുന്ന ഒരു ഇ-പാസഞ്ചർ ത്രീവീലറും കമ്പനി ഇറക്കുന്നുണ്ട്. കാർഗോ വിഭാഗത്തിലും 1.30 ലക്ഷം മുതൽ 4. 24 ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങളാണ് കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്. 99000 രൂപയാണ് വാർഡ്‌വിസാർഡ് നെമോ ഹൈസ്പീഡ് ഇ-സ്കൂട്ടറിന്റെ വില. ഇലക്ട്രിക് ഇരുചക്ര…

Read More

ജാപ്പനീസ് വാഹന ഭീമൻമാരായ ഹോണ്ടയും നിസ്സാനും തമ്മിൽ ലയനം ഉടനെന്ന് റിപ്പോർട്ട്. വാഹന രംഗത്തെ സെയിൽസ് സഹകരണത്തിലൂടെ ടൊയോട്ട, ടെസ്ല, ബിവൈഡി തുടങ്ങിയ കമ്പനികൾക്കെതിരെ യോജിച്ച് പ്രവർത്തിക്കും. സമീപഭാവിയിൽത്തന്നെ ഹോണ്ട-നിസ്സാൻ ലയനം സാധ്യമാകുന്നതിനുള്ള ചർച്ചകളിലാണ് ഇരു കമ്പനികളും. ജപ്പാനിലെ ഏറ്റവും മികച്ച കാർ നിർമാതാക്കളാണ് ഹോണ്ടയും നിസ്സാനും. ടൊയോട്ടയ്ക്കു ശേഷം ഏറ്റവും കൂടുതൽ കാറുകൾ നിർമിക്കുന്ന കമ്പനികളാണ് ഇവ രണ്ടും. നിലവിൽ നിസ്സാൻ മോട്ടോഴ്സ് ചില സാമ്പത്തിക പ്രശ്നങ്ങളിൽ പെട്ടിരിക്കുകയാണ്. ഈ മൂന്ന് കമ്പനികൾക്കും ആഗോള കാർ വിപണിയിലും ഇന്ത്യയിലും സാന്നിദ്ധ്യമുണ്ട്. ഫോർച്യൂണർ, ഇന്നോവ ഹൈക്രോസ് തുടങ്ങിയവയാണ് ടോയോട്ട ഇന്ത്യൻ വിപണിയിലെത്തിക്കുന്ന പ്രധാന കാറുകൾ. എന്നാൽ ടൊയോട്ടയുമായി താരതമ്യം ചെയ്യുമ്പോൾ ഹോണ്ടയ്ക്കും നിസ്സാനിനും ഇന്ത്യൻ മാർക്കറ്റിൽ വലിയ സ്ഥാനമില്ല. സിറ്റി, അമേസ്, എലിവേറ്റ് തുടങ്ങിയ മോഡലുകളാണ് ഹോണ്ട ഇന്ത്യയിൽ ഇറക്കുന്നത്. മാഗ്നൈറ്റ്, എക്സ് ട്രെയിൽ തുടങ്ങിയവയാണ് നിസ്സാന്റെ പ്രധാന ഇന്ത്യൻ മോഡലുകൾ. നിലവിൽ ഫ്രഞ്ച് വാഹന നിർമാതാക്കളായ റിനോയുമായി സഹകരിച്ചാണ് നിസ്സാന്റെ…

Read More

ഇന്ത്യയിൽനിന്നുള്ള കോഴി മുട്ടകൾക്ക് പുതിയ ഇറക്കുമതി പെർമിറ്റുകൾ നൽകുന്നത് നിർത്തി ഗൾഫ് രാജ്യമായ ഒമാൻ. അടുത്തിടെ ഖത്തർ ഇന്ത്യയിൽ നിന്നുള്ള മുട്ടകൾക്ക് നിയന്ത്രണം ഏറപ്പെടുത്തിയതിന് പിന്നാലെയാണ് ഒമാനിന്റെ നടപടി. ഇരു രാജ്യങ്ങളുടേയും നിയന്ത്രണ നടപടികൾ വൻ തോതിൽ മുട്ട കയറ്റുമതി ചെയ്യുന്ന സംസ്ഥാനമായ തമിഴ്നാടിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. തമിഴ്നാട്ടിലെ നാമക്കൽ കേന്ദ്രീകരിച്ചുള്ള മുട്ട കയറ്റുമതിയാണ് ഇതിലൂടെ പ്രതിസന്ധിയിലായിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള ഡിഎംകെ എംപി കെ.ആർ.എൻ. രാജേഷ് കുമാർ വിഷയം കഴിഞ്ഞ ദിവസം രാജ്യസഭയിൽ അവതരിപ്പിച്ചിരുന്നു. വിഷയത്തിൽ ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളോട് ചർച്ച നടത്തണമെന്ന് അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഒമാൻ, ഖത്തർ വിദേശ മന്ത്രാലയ പ്രതിനിധികളുമായി വിഷയം ചർച്ച ചെയ്യാൻ സമയം അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. നിയന്ത്രണങ്ങൾ കാരണം 15 കോടിയോളം വില വരുന്ന മുട്ടകൾ കുടുങ്ങിക്കിടക്കുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ജൂണിൽ മുട്ടകൾക്കുള്ള ഇറക്കുമതി പെർമിറ്റ് ഒമാൻ നിർത്തലാക്കിയിരുന്നു. തുടർന്ന് കോൺസുലേറ്റ്…

Read More

ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഇന്ത്യ ചൈന അതിർത്തിപ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് കൂടിക്കാഴ്ച. അതിർത്തിയിലെ വെടിനിർത്തലിന് ആഴ്ചകൾക്ക് ശേഷമാണ് അജിത് ഡോവൽ-ചൈനീസ് വിദേശകാര്യ മന്ത്രി ചർച്ച. അഞ്ചു വർഷത്തിനുശേഷം നടക്കുന്ന ഇന്ത്യ-ചൈന പ്രത്യേക പ്രതിനിധികളുടെ ചർച്ചയുമായി ബന്ധപ്പെട്ടാണ് അജിത് ഡോവൽ-വാങ് യി കൂടിക്കാഴ്ച. 2019ൽ ഡൽഹിയിലായിരുന്നു ഇരുരാജ്യങ്ങളുടേയും പ്രത്യേക പ്രതിനിധികൾ അവസാനമായി കൂടിക്കാഴ്ച നടത്തിയത്. കിഴക്കൻ ലഡാക്കിലെ സൈനികപിൻമാറ്റം പൂർത്തിയായ സാഹചര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച നിർണായകമായിരുന്നു. ഇരുരാജ്യങ്ങളുടേയും താൽപര്യങ്ങളേയും ആശങ്കകളേയും പരസ്പരം ബഹുമാനിക്കുക, ചർച്ചയിലൂടെയും ആശയവിനിമയത്തിലൂടെയും പരസ്പരവിശ്വാസം ശക്തിപ്പെടുത്തുക, ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നതകൾ കൃത്യമായ തരത്തിൽ പരിഹരിക്കുക തുടങ്ങിയ കാര്യങ്ങളും ചർച്ചാവിഷയമായി. ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കാൻ ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കിഴക്കൻ ലഡാക്കിലെ സൈനികപിൻമാറ്റം ഘട്ടംഘട്ടമായി പൂർത്തിയായതായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നേരത്തെ പാർലമെന്റിൽ…

Read More