Author: News Desk

സുഗമവും കാര്യക്ഷമവുമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിന് വിഴിഞ്ഞം തുറമുഖ അധികാരികളും പങ്കാളിത്ത ഏജൻസികളും തമ്മിലുള്ള സഹകരണം നിർണായകമാണെന്ന് കേന്ദ്ര നികുതി, കസ്റ്റംസ് ചീഫ് കമ്മീഷണർ എസ്.കെ. റഹ്മാൻ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കസ്റ്റംസ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നന്മയോടെയുള്ള വളർച്ച എന്ന ദർശനനവുമായി മുന്നോട്ടുപോകണമെന്ന് അദ്ദേഹം പറഞ്ഞു. കസ്റ്റംസ് ഓഫീസിന്റെ ഉദ്ഘാടനം വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനത്തിൽ സുപ്രധാന നാഴികക്കല്ലാണ്. സമുദ്ര വ്യാപാരത്തിനും ലോജിസ്റ്റിക്സിനുമുള്ള കേന്ദ്രമെന്ന നിലയിൽ തുറമുഖത്തിന്റെ പങ്ക് ഇതിലൂടെ ശക്തിപ്പെടും. തുറമുഖത്തെ വ്യാപാര സൗകര്യങ്ങളും സുരക്ഷാ നടപടികളും ശക്തിപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യ വികസനം സഹായകരമാകും. സന്ദർശനത്തിന്റെ ഭാഗമായി തുറമുഖ പ്രവർത്തനങ്ങളെയും വരാനിരിക്കുന്ന വികസനങ്ങളെയും കുറിച്ച് എവിപിപിഎൽ ഉദ്യോഗസ്ഥരുമായി ചീഫ് കമ്മീഷണർ ചർച്ച നടത്തി. മറൈൻ കൺട്രോൾ റൂം, ഓപ്പറേഷൻസ് സെന്റർ, റിമോട്ട് ഓപ്പറേഷൻസ് ഡെസ്ക്, സെക്യൂരിറ്റി കൺട്രോൾ സെന്റർ എന്നിവയുൾപ്പെടെയുള്ള പ്രധാന പ്രവർത്തന സൗകര്യങ്ങൾ അദ്ദേഹം സന്ദർശിച്ചു. കമ്മീഷൻ ചെയ്യാനിരിക്കുന്ന കണ്ടെയ്നർ സ്കാനർ സൗകര്യവും അദ്ദേഹം പരിശോധിച്ചു. കൊച്ചി…

Read More

വർഷങ്ങളായി വമ്പൻ പരിപാടികളിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും, സെലിബ്രിറ്റികൾക്ക് സുരക്ഷ ഒരുക്കുന്നതിലുമെല്ലാം ബൗൺസർമാരാരുടെ പങ്കാളിത്തം നിർണായകമാണ്. സാധാരണയായി പുരുഷന്മാർ ഈ തൊഴിലിൽ ആധിപത്യം പുലർത്തുന്നുണ്ടെങ്കിലും ശാരീരിക ക്ഷമതയും മാനസിക ശക്തിയും കൈമുതലാക്കി നിരവധി സ്ത്രീകൾ ഇപ്പോൾ ഈ രംഗത്തേക്ക് വരുന്നുണ്ട്. അത്തരത്തിലുള്ള വനിതാ ബൗൺസറാണ് അനു കുഞ്ഞുമോൻ. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ സൂപ്പർതാരം മോഹൻലാലിന് ഒപ്പം ശ്രദ്ധിക്കപ്പെട്ട സെലിബ്രിറ്റി ബൗൺസറാണ് അനു. കറുത്ത ടീ-ഷർട്ടും ജീൻസും ധരിച്ച് ആത്മവിശ്വാസത്തോടെ മോഹൻലാലിന് വഴിയൊരുക്കുന്ന അനുവിന്റെ ദൃശ്യങ്ങൾ ഇതിനകം സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധ നേടിക്കഴിഞ്ഞു. പുരുഷാധിപത്യമുള്ള വാച്ച് ആൻഡ് വാർഡ് സ്റ്റാഫിൽ നിന്ന് വ്യത്യസ്തമായി സ്റ്റീരിയോടൈപ്പുകളെ തകർക്കുകയാണ് അനു. കേരളത്തിൽ പ്രൊഫഷണൽ ബൗൺസർമാരായി വ്യക്തിമുദ്ര പതിപ്പിക്കുന്ന വനിതാ ശക്തിയുടെ മുഖമായാണ് സമൂഹമാധ്യമങ്ങളിൽ അനു നിറയുന്നത്. ഫിസിക്കൽ ഫിറ്റ്‌നസ് നൽകിയ ആത്മവിശ്വാസവുമായാണ് 37കാരിയായ അനു ബൗൺസർ പ്രൊഫഷനിലേക്ക് വന്നത്. ആളുകളോട് ആത്മവിശ്വാസത്തോടെ ഇടപെട്ടാൽ ലഭിക്കേണ്ട ബഹുമാനം താനെ ലഭിക്കുമെന്നാണ് അനുവിന്റെ പക്ഷം. പല തരത്തിലുള്ള വെല്ലുവിളികൾ മറികടന്നാണ്…

Read More

മുൻ കേന്ദ്രമന്ത്രിയും ടെക്‌നോക്രാറ്റുമായ രാജീവ് ചന്ദ്രശേഖറിനെ കേരളത്തിലെ പാർട്ടിയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തിരിക്കുകയാണ് ഭാരതീയ ജനതാ പാർട്ടി. കഴിഞ്ഞ വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കോൺഗ്രസിന്റെ ശശി തരൂരിനെതിരെ മികച്ച പോരാട്ടം നടത്തിയ ചന്ദ്രശേഖർ കേരളത്തെ പരിവർത്തനം ചെയ്യുക എന്നതാണ് തന്റെ ദൗത്യമെന്ന് പ്രഖ്യാപിച്ചാണ് ബിജെപി അധ്യക്ഷനായി അധികാരമേറ്റിരിക്കുന്നത്. ആരാണ് രാജീവ് ചന്ദ്രശേഖർ?ഗുജറാത്തിലെ അഹമ്മദാബാദിലായിരുന്നു രാജീവിന്റെ ജനനം. അദ്ദേഹത്തിന്റെ കുടുംബ വേരുകൾ തൃശൂരിലാണ്. 1991ൽ രാജീവ് ഭാര്യാപിതാവ് ടിപിജി നമ്പ്യാരുടെ ഉടമസ്ഥതയിലുള്ള ബിപിഎൽ ഗ്രൂപ്പിൽ ചേർന്നു. പിന്നീട് ബിപിഎൽ മൊബൈൽ സ്ഥാപിച്ച് രാജ്യത്ത് ടെലികോം വിപ്ലവം സൃഷ്ടിച്ചു. 2015ൽ ചന്ദ്രശേഖർ ജൂപ്പിറ്റർ കാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സംരംഭം സ്ഥാപിച്ചു. പിന്നീട് മാധ്യമ വ്യവസായ രംഗത്തേക്കും അദ്ദേഹം തന്റെ പ്രവർത്തനം വ്യാപിപ്പിച്ചു. രണ്ട് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ ചന്ദ്രശേഖർ മൂന്ന് തവണ കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമായി. ഇതിനു പുറമേ അദ്ദേഹം ബിജെപി ദേശീയ വക്താവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇലക്ട്രോണിക്സ്, ഐടി, സ്കിൽ ഡെവലപ്മെന്റ്,…

Read More

ചൂടെങ്കിലും ചക്കക്കാലം കൂടിയാണ് വേനൽ. എരിപൊരി ചൂടിലും മധുരം നിറയ്ക്കാൻ ചക്കയ്ക്ക് ആകും. മധുരത്തിനപ്പുറം ചക്കയ്ക്ക് ആരോഗ്യ ഗുണങ്ങളും ഏറെ. കറുമുറെ കൊറിക്കാനുള്ള ചക്ക വറുത്തത് മുതൽ വീഗൻ മീറ്റ് വരെയായി ഉപയോഗിക്കാവുന്ന സൂപ്പർഫുഡ് ആണ് ചക്ക. ചില ചക്കമാഹാത്മ്യങ്ങൾ നോക്കാം. വലിപ്പത്തിൽ മാത്രമല്ല പോഷക ഗുണത്തിലും സമൃദ്ധമാണ് ചക്ക. കേരളത്തിനു പുറമേ കർണാടക, പശ്ചിമ ബംഗാൾ, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും ചക്ക നൂറ്റാണ്ടുകളായി പ്രധാന ഭക്ഷണമാണ്. വലിപ്പത്തിനും രുചിക്കും അപ്പുറം ചക്കയിൽ ഫൈബർ, വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമുണ്ട്. വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവയാൽ സമ്പുഷ്ടമായ ചക്ക കൊടും ചൂടിൽ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ആഗോളതലത്തിൽ ഭക്ഷ്യ അരക്ഷിതാവസ്ഥയ്ക്ക് വരെ ചക്ക പരിഹാരമാകുമെന്ന് ഭക്ഷ്യശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. നെല്ല്, ഗോതമ്പ് തുടങ്ങിയ ജലം കൂടുതലായി ഉപയോഗിക്കുന്ന വിളകളിൽ നിന്ന് വ്യത്യസ്തമായി കുറഞ്ഞ പരിചരണത്തോടെ വരണ്ട കാലാവസ്ഥയിലും ചക്ക വളരുന്നു. ചക്കയ്ക്ക് വളവും വളരെ കുറച്ചു മതി. കാലാവസ്ഥാ വെല്ലുവിളികൾ നേരിടുന്ന…

Read More

2016ൽ സിബി മണിവണ്ണൻ സ്ഥാപിച്ച ഗ്രാമിയ (Gramiyaa) ഗുണനിലവാരത്തിലും സ്കേലബിലിറ്റിയിലും ശ്രദ്ധ കേന്ദ്രീകരിച്ച് കോൾഡ്-പ്രസ്സ്ഡ് ഓയിൽ വ്യവസായത്തിൽ പേരെടുക്കുകയാണ്. നിലക്കടല, എള്ള്, തേങ്ങ തുടങ്ങിയവയിൽ നിന്നും വുഡ് പ്രസ്ഡ് രീതിയിൽ എണ്ണ എടുക്കുന്നതിലാണ് ഗ്രാമിയയുടെ വൈദഗ്ദ്ധ്യം. ഇതിനായി കമ്പനി സ്വയം രൂപകൽപന ചെയ്ത നൂതന ഉൽ‌പാദന സൗകര്യത്തിലൂടെയാണ് പ്രവർത്തിക്കുന്നത്. സ്ഥിരത, ശുചിത്വം എന്നിവയിലെ കർശന നിയന്ത്രണത്തോടെയുള്ള ഗ്രാമിയയുടെ പ്രവർത്തനം ഉൽപ്പന്നങ്ങളുടെ പരിശുദ്ധി ഉറപ്പാക്കുന്നു. പരമ്പരാഗതമായി വിഘടിച്ചു നിൽക്കുന്ന ഈ മേഖലയിൽ നിന്ന് വ്യത്യസ്തമായി ഗ്രാമിയ ഘടനാപരവും സ്കെയിലബിളുമായ മോഡൽ സ്വീകരിക്കുന്നു. പരമ്പരാഗത വുഡ് ആൻഡ് സ്റ്റോൺ മിൽ സാങ്കേതിക വിദ്യകളും ആധുനികവും ശുചിത്വമുള്ളതുമായ സൗകര്യങ്ങളുമായി സംയോജിപ്പിച്ചാണ് ഗ്രാമിയയുടെ പ്രവർത്തനം. ഈ രീതി ഉയർന്ന സുരക്ഷയും സ്ഥിരതയും ഉള്ള എണ്ണ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. മികച്ച ഉൽപ്പന്നങ്ങളോടുള്ള കമ്പനിയുടെ പ്രതിബദ്ധത ശക്തമായ ബ്രാൻഡ് സാന്നിധ്യവും ഉപഭോക്തൃ വിശ്വാസ്യതയും വളർത്തിയെടുത്തു. തങ്ങളുടെ വിപുലീകരണത്തിന് കരുത്ത് പകരുന്നതിനായി ഗ്രാമിയ അടുത്തിടെ നടന്ന പ്രീ-സീരീസ് എ റൗണ്ട് ഉൾപ്പെടെയുള്ളവയിൽ…

Read More

ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കുറഞ്ഞ ആട് എന്ന ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി കേരളത്തിൽ നിന്നുള്ള ആട്. പീറ്റർ ലെനു എന്ന കർഷകൻ വളർത്തുന്ന നാല് വയസ്സുള്ള കനേഡിയൻ പിഗ്മി ആടായ കറുമ്പിയാണ് ഗിന്നസ് ബുക്കിൽ ഇടം നേടിയത്. വെറും 40.50 സെന്റീമീറ്റർ (1 അടി 3 ഇഞ്ച്) ആണ് കറുമ്പിയുടെ ഉയരം. കനേഡിയൻ പിഗ്മി ഇനത്തിലുള്ള ആട് ആണ് പീറ്ററിന്റെ കറുമ്പി. കുഞ്ഞനാണെങ്കിലും ദൃഢമായ ശരീരഘടനയാണ് ഈ ഇനത്തിന്റെ സവിശേഷത. സാധാരണ ഗതിയിൽ പരമാവധി 53 സെന്റീമീറ്റർ (21 ഇഞ്ച്) വരെയാണ് കനേഡിയൻ പിഗ്മികളുടെ ഉയരം. ഫാം സന്ദർശനത്തിന് എത്തിയ ഒരാളുടെ നിർദ്ദേശപ്രകാരമാണ് ഗിന്നസ് റെക്കോർഡിനായി അയച്ചതെന്ന് പീറ്റർ പറഞ്ഞു. തുടർന്ന് ഗിന്നസിനു അയക്കുന്നതിനു മുൻപ് കറുമ്പിയുടെ അളവുകൾ, പ്രായം, ആരോഗ്യം എന്നിവ പരിശോധിക്കാൻ പീറ്റർ മൃഗഡോക്ടറെ സമീപിച്ചു. കറുമ്പിയുടെ അസാധാരണമായ കുഞ്ഞത്തവും ശാരീരികക്ഷമതയും സ്ഥിരീകരിച്ചാണ് റെക്കോർഡിനായി സമർപ്പിച്ചത്. Karumbi, a four-year-old Canadian pygmy goat from Kerala,…

Read More

Docker Vision Docker Vision is improving port operations with AI technology that automates container terminals. Using dOCR, their system can quickly identify shipping containers, vehicles, and rail wagons in real-time. This helps automate tasks like gate entry, container stacking, and maintenance. With over 95% accuracy, the system reduces human error and manual work. Docker Vision’s solution is fast to implement, taking just two days, and helps ports run more efficiently and securely. Their goal is to turn traditional ports into fully automated, high-productivity hubs with reduced truck turnaround times. CONNECT Facebook X-twitter Instagram Youtube Founders Prajith Nair, Athira MuraleedharanFounders Services…

Read More

Udaan Netrasemi designs and develops energy-efficient, high-performance system-on-chips for various applications. The company focuses on delivering high-quality silicon and aims to make chip-enabled product creation simple, efficient, and economical for customers. CONNECT Facebook X-twitter Founders Amod Malviya, Vaibhav Gupta, and Sujeet Kumar Founders Services OF Axnol Digital Solutions Axnol provides end-to-end services across a wide variety of technologies and business verticals. Our differentiators are our successful track record in delivering innovative solutions, flexible engagement models, mature processes and continuous focus on emerging technologies. WEB DESIGN Visual Design / Wire framing / Branding / Responsive / Custom Typography. ECOMMERCE Product Fulfillment…

Read More

ഇന്ത്യൻ റെയിൽവേയ്ക്ക് 500ആമത് ഇലക്ട്രിക് ലോക്കോമോട്ടീവ് കൈമാറി സ്മാർട്ട്, സുസ്ഥിര മൊബിലിറ്റി രംഗത്തെ ആഗോള ഭീമൻമാരായ ആൽസ്റ്റോം (Alstom). ബിഹാറിലെ മധേപുരയിലാണ് ആൽസ്റ്റോം ഇന്ത്യൻ റെയിൽവേയ്‌ക്ക് 500ആമത് ഇലക്ട്രിക് ലോക്കോമോട്ടീവ് കൈമാറി സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത്. ഇന്ത്യയുടെ റെയിൽ അടിസ്ഥാന സൗകര്യങ്ങളുടെ ആധുനികവൽക്കരണത്തെ പിന്തുണയ്ക്കുന്നതിലും ചരക്ക് ഗതാഗത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള സംഭാവനയിലും ആൽസ്റ്റോമിന്റെ പ്രതിബദ്ധതയെ ഈ നാഴികക്കല്ല് അടിവരയിടുന്നു. ബീഹാറിലെ മധേപുരയിലുള്ള ആൽസ്റ്റോമിന്റെ നിർമ്മാണ കേന്ദ്രത്തിൽ നിന്നാണ് പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച 500ആമത് പ്രൈമ T8 WAG12B ഇ-ലോക്കോമോട്ടീവ് ഫ്‌ളാഗ് ഓഫ് ചെയ്തത്. 3.5 ബില്യൺ പൗണ്ട് വിലമതിക്കുന്ന കരാറിന്റെ ഭാഗമായി ചരക്ക് സേവനത്തിനായി 12,000 HP (9 MW)യുടെ 800 ഹൈ-പവർ ഡബിൾ-സെക്ഷൻ പ്രൈമ T8 ലോക്കോമോട്ടീവുകളാണ് ആൽസ്റ്റോം വിതരണം ചെയ്യുക. ഇന്ത്യൻ റെയിൽവേ WAG-12B എന്ന് നാമകരണം ചെയ്തിരിക്കുന്ന ലോക്കോമോട്ടീവുകൾക്ക് 120 കിലോമീറ്റർ വേഗതയിൽ ഏകദേശം 6,000 ടൺ റേക്കുകൾ വഹിക്കാൻ കഴിയും. ഇന്ത്യയിലെ ഏറ്റവും നൂതനമായ ചരക്ക്…

Read More

ഇന്ത്യയിൽ ഗ്രീൻ ഹൈഡ്രജൻ, അമോണിയ പദ്ധതി രംഗങ്ങളിൽ വൻ തോതിൽ നിക്ഷേപം നടത്താൻ ആറ് ജാപ്പനീസ് കമ്പനികൾ. ഇന്ത്യൻ കമ്പനി എസിഎംഇയും ആറ് ജപ്പാൻ കമ്പനികളുമായാണ് ഇതുസംബന്ധിച്ച ധാരണ. ആദ്യ ഘട്ടത്തിൽ ജപ്പാനിലേക്ക് കയറ്റുമതി ചെയ്യാൻ എസിഎംഇ ജപ്പാൻ കമ്പനികളുമായി ഇതിനകം തന്നെ ധാരണയായിട്ടുണ്ട്. പദ്ധതി പ്രകാരം ഒഡീഷയിൽ നിന്ന് എസിഎംഇ 2028 മുതൽ പ്രതിവർഷം 400,000 ടൺ അമോണിയ ജപ്പാനിലേക്ക് വിൽപ്പനയ്ക്കായി വിതരണം ചെയ്യുന്നതിനായി ജാപ്പനീസ് എഞ്ചിനീയറിംഗ് സ്ഥാപനമായ ഐഎച്ച്ഐയുമായി കഴിഞ്ഞ വർഷം ടേം ഷീറ്റിൽ ഒപ്പുവെച്ചിരുന്നു. ഐഎച്ച്ഐയ്ക്കു പുറമേ ഷിപ്പിംഗ് സ്ഥാപനമായ മിറ്റ്സുയി ഒഎസ്കെ ലൈൻസ്, യൂട്ടിലിറ്റി ഹോക്കൈഡോ ഇലക്ട്രിക് പവർ, കെമിക്കൽസ് നിർമ്മാതാവ് മിത്സുബിഷി ഗ്യാസ് കെമിക്കൽ, ഫിനാൻഷ്യർമാരായ മിസുഹോ ബാങ്ക്, ടോക്കിയോ സെഞ്ച്വറി കോർപ്പറേഷൻ എന്നിവ ഇപ്പോൾ പദ്ധതിയിലേക്ക് നേരിട്ടുള്ള നിക്ഷേപം പരിഗണിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു. പുതിയ ധാരണ പ്രകാരം ആരംഭ തീയതി 2030 ലേക്ക് മാറ്റിയതായി ഹൈഡ്രജൻ സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.…

Read More