Author: News Desk
ക്വിക്ക് സർവീസ് റെസ്റ്റോറന്റ് (QSR) ശൃംഖലയായ വൗ! മോമോയിൽ (Wow! Momo) നിക്ഷേപത്തിന് ഒരുങ്ങി ലഘുഭക്ഷണ ബ്രാൻഡായ ഹൽദിറാമും (Haldiram) മലേഷ്യൻ സോവറിൻ വെൽത്ത് ഫണ്ടായ ഖസാനയും (Khazanah). ഇരു കമ്പനികളും ചേർന്ന് 130–150 കോടി രൂപയുടെ നിക്ഷേപമാണ് വൗ! മോമോയിൽ നടത്തുക. വരാനിരിക്കുന്ന ഫണ്ട് റൈസിൽ കമ്പനിയുടെ അന്തിമ മൂല്യനിർണ്ണയം വ്യക്തമാകും. വൗ മോമോ അടുത്ത റൗണ്ട് കൈകാര്യം ചെയ്യാൻ നിക്ഷേപ ബാങ്കർമാരെ നിയമിച്ചിട്ടുണ്ട്. കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖലയാണ് വൗ മോമോ. മോമോസ്, മോമോ ബർഗറുകൾ (മോബർഗ്സ്), മോമോ അധിഷ്ഠിത മധുരപലഹാരങ്ങൾ എന്നിവയിലാണ് ഫാസ്റ്റ് ഫുഡ് ശൃംഖല വൈദഗ്ദ്ധ്യം നേടിയിട്ടുള്ളത്. സെന്റ് സേവ്യേഴ്സ് കോളേജ് പൂർവ് വിദ്യാർത്ഥികളായ സാഗർ ദാര്യാനി, ബിനോദ് ഹോമാഗായി എന്നിവർ ചേർന്ന് 2008ൽ ആണ് വൗ മോമോ സ്ഥാപിച്ചത്. 2021 ഡിസംബർ വരെയുള്ള കണക്കുകൾ അനുസരിച്ച് കൊച്ചി അടക്കമുള്ള ഇന്ത്യയിലെ 19 നഗരങ്ങളിലായി ഏകദേശം 425 ഔട്ട്‌ലെറ്റുകൾ ആണ് വൗ…
ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയെ ബെംഗളൂരു-കോലാർ ഹൈവേയുമായി (NH 75) ബന്ധിപ്പിക്കുന്ന 18 കിലോമീറ്റർ ലിങ്ക് റോഡ് നിർമ്മിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) പദ്ധതി. പുതിയ നീക്കം പ്രാദേശിക കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും യാത്രക്കാർക്ക്, പ്രത്യേകിച്ച് ആന്ധ്രാപ്രദേശ് അതിർത്തി പ്രദേശങ്ങളിലേക്ക് പോകുന്നവർക്ക് സൗകര്യപ്രദമാകും. നിലവിൽ കർണാടകയിൽ പുതുതായി തുറന്ന 68 കിലോമീറ്റർ ദൈർഘ്യമുള്ള എക്സ്പ്രസ് വേയാണ് യാത്രക്കാർ ഉപയോഗിക്കുന്നത്. ഇത് ഹോസ്കോട്ടെ മുതൽ ബേതമംഗല വരെ നീളുന്നു. ആന്ധ്രാപ്രദേശിലെയും തമിഴ്‌നാട്ടിലെയും എക്സ്പ്രസ് വേയുടെ ബാക്കി ഭാഗം ഇപ്പോഴും നിർമ്മാണത്തിലായതിനാൽ എൻഡ്-ടു-എൻഡ് ആക്‌സസ് അഭാവം നിലനിൽക്കുന്നുണ്ട്. നിർദ്ദിഷ്ട ലിങ്ക് ഗതാഗതം സുഗമമാക്കുമെന്നും പ്രദേശങ്ങളിലെ സാമ്പത്തിക, തൊഴിലവസരങ്ങൾ ഉത്തേജിപ്പിക്കുമെന്നും ദേശീയ പാതാ അധികൃതർ പറഞ്ഞു. ബേത്തമംഗലയിൽ നിന്ന് പുറത്തുകടന്ന ശേഷം വാഹനമോടിക്കുന്നവർ നിലവിൽ ഗ്രാമ, ജില്ലാ റോഡുകളെയാണ് ആശ്രയിക്കുന്നത്
അൻപതു കോടി രൂപ വിലവരുന്ന അപൂർവയിനം നായ സ്വന്തമാണെന്ന് അവകാശപ്പെട്ട് അടുത്തിടെ ബെംഗളൂരു സ്വദേശി വാർത്തകളിൽ നിറഞ്ഞിരുന്നു. ചെന്നായയും കൊക്കേഷ്യൻ ഷെപ്പേർഡും ചേർന്നുള്ള അപൂർവയിനം വോൾഫ് നായയാണ് ഇതെന്നും ലോകത്തിലെതന്നെ ഇത്തരത്തിലുള്ള ആദ്യ ബ്രീഡ് ആണെന്നുമെല്ലാമുള്ള വമ്പൻ കഥകളായിരുന്നു ബെംഗളൂരു സ്വദേശിയായ സതീശ് എന്ന ഡോഗ് ബ്രീഡർ ഇറക്കിയത്. ദേശീയ, അന്തർദേശീയ മാധ്യമങ്ങൾ അടക്കം സതീശിന്റെ കഥ വിശ്വസിച്ച് വാർത്തയും കൊടുത്തു. എന്നാൽ ഇയാളുടെ അവകാശവാദങ്ങളെല്ലാം വെറും ‘തള്ളായിരുന്നു’ എന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് നായയെ സംബന്ധിച്ചുള്ള കഥകളുടെ കള്ളി വെളിച്ചത്തായിരിക്കുന്നത്. ജെപി നഗറിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ നായയുടെ വില സംബന്ധിച്ച പ്രചാരണം വ്യാജമാണെന്ന് ഇഡി കണ്ടെത്തി. നായയെ വാങ്ങിയതുമായി ബന്ധപ്പെട്ട പണം കൈമാറ്റ രേഖകളും ഇയാൾക്ക് ഹാജരാക്കാൻ കഴിഞ്ഞില്ല. യുഎസ്സിൽ നിന്ന് നായയെ വാങ്ങിച്ചു എന്ന് പറയപ്പെടുന്ന സമയത്ത് ഇത്തരം ഇടപാടുകൾ ഒന്നും ഇയാൾ നടത്തിയിട്ടില്ലെന്നും ഇഡി പറഞ്ഞു. ഇയാൾ 50…
അവസാന മുഗൾ ചക്രവർത്തിയായ ബഹദൂർ ഷാ സഫറിന്റെ പിൻമുറക്കാരൻ ആണെന്നും മുഗൾ രാജവംശത്തിലെ ഇപ്പോഴുള്ള യഥാർത്ഥ പിൻഗാമിയാണെന്നുമെല്ലാം സ്വയം അവകാശപ്പെട്ട് ശ്രദ്ധ നേടിയ വ്യക്തിയാണ് യാക്കൂബ് ഹബീബുദ്ദീൻ ടൂസി. സമൂഹമാധ്യമങ്ങളിൽ അടക്കം അദ്ദേഹം പ്രിൻസ് യാക്കൂബ് ഹബീബുദ്ദീൻ ടൂസി എന്ന പേരിലാണ് സ്വയം പരിചയപ്പെടുത്താറുള്ളത്. മുഗൾ രാജവംശത്തിന്റെ പിൻമുറക്കാർ എന്ന വാദത്തിനും അപ്പുറം താജ്മഹൽ അടക്കമുള്ള ഇന്ത്യയിലെ പ്രശസ്തമായ നിരവധി ചരിത്ര നിർമിതികളും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് വാദിച്ചും ഹബീബുദ്ദീൻ വാർത്തയിൽ നിറഞ്ഞിരുന്നു. ഏതാനും വർഷങ്ങൾക്കു മുൻപാണ് ലോകാത്ഭുതങ്ങളിൽ ഒന്നും ഏതാണ്ട് ₹5200 കോടിയോളം മൂല്യം കണക്കാക്കുന്നതുമായ താജ്മഹലിന്റെ യഥാർത്ഥ അവകാശി താനാണെന്ന് പറഞ്ഞ് ഹബീബുദ്ദീൻ രംഗത്തെത്തിയത്. തന്റെ വാദം ശരിയാണെന്ന് ബോധ്യപ്പെടുത്താൻ ഹബീബുദ്ദീൻ ഹൈദരാബാദ് കോടതിയിൽ ഡിഎൻഎ റിപ്പോർട്ട് വരെ സമർപ്പിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 2019ൽ തങ്ങളുടെ കൈവശം താജ്മഹൽ സംബന്ധിച്ച രേഖകൾ ഉണ്ടെന്ന് പറഞ്ഞ ജയ്പൂർ രാജകുടുംബത്തിലെ ദിയാ കുമാരിയെ ഹബീബുദ്ദീൻ പരസ്യമായി വെല്ലുവിളിച്ചിരുന്നു. ധൈര്യമുണ്ടെങ്കിൽ ആ…
ഇന്ത്യയിലെ ഏറ്റവും ശക്തമായ ബിസിനസ് സാമ്രാജ്യങ്ങളിലൊന്നായ ടാറ്റ ഗ്രൂപ്പിന്റെ നെടുതൂണാണ് നടരാജൻ ചന്ദ്രശേഖരൻ എന്ന എൻ. ചന്ദ്രശേഖരൻ. എളിയ നിലയിൽ നിന്ന് തുടങ്ങി ടാറ്റ സൺസ് ചെയർമാൻ പദവിയിലെത്തിയ ജീവിതമാണ് അദ്ദേഹത്തിന്റേത്. മുകേഷ് അംബാനിയുടെ ഐക്കണിക് വീടായ ആന്റിലിയയ്ക്ക് സമീപമുള്ള ആഡംബര ഡ്യൂപ്ലെക്സിലാണ് അദ്ദേഹം താമസിക്കുന്നത്. ടാറ്റ ഗ്രൂപ്പിനെ കോടിക്കണക്കിന് ഡോളർ മൂല്യമുള്ള കമ്പനിയാക്കി മാറ്റിയ അദ്ദേഹത്തിന്റെ നേതൃപാടവത്തിനൊപ്പം അദ്ദേഹത്തിന്റെ വ്യക്തിഗത സമ്പാദ്യവും പ്രസക്തമാണ്. 1963ൽ തമിഴ്‌നാട്ടിലെ നാമക്കൽ ജില്ലയിലാണ് നടരാജൻ ചന്ദ്രശേഖരൻ ജനിച്ചത്. കോയമ്പത്തൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് അപ്ലൈഡ് സയൻസസിൽ ബിരുദം നേടിയ അദ്ദേഹം തിരുച്ചിറപ്പള്ളി റീജിയണൽ എഞ്ചിനീയറിംഗ് കോളേജിൽ നിന്നും എംസിഎ നേടി. 1987ൽ ടാറ്റ കൺസൾട്ടൻസി സർവീസസിൽ ഇന്റേൺ ആയി ചേർന്നതോടെയാണ് ചന്ദ്രശേഖരന്റെ കരിയർ ആരംഭിച്ചത്. 2007 ആയപ്പോഴേക്കും അദ്ദേഹം ടിസിഎസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആയി. 2009ൽ 46ആം വയസ്സിൽ ചന്ദ്രശേഖരൻ ടിസിഎസിന്റെ സിഇഒ ആയി നിയമിതനായി. 2017ൽ, ഇതിഹാസ വ്യവസായി രത്തൻ…
സംസ്കൃത സാഹിത്യവും വായന ഉപകരണങ്ങളും ഒരുമിച്ചു കൊണ്ടുവരുന്ന വെബ്സൈറ്റുമായി ഐഐടി ബിരുദധാരി. രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നുള്ള സോഫ്റ്റ് വെയർ എഞ്ചീയറായ അന്തരീക്ഷ് ബോത്തലെയാണ് SanskritSahitya.org എന്ന സൗജന്യ വെബ്സൈറ്റിനു പിന്നിൽ. സംസ്കൃത സാഹിത്യ ഗ്രന്ഥങ്ങളിലേക്ക് വേഗത്തിൽ പ്രവേശനം ആഗ്രഹിക്കുന്നവർക്കായാണ് നാച്ചുറൽ ലാംഗ്വേജ് പ്രോസസിംഗിലെ (NLP) അനുഭവം ഉപയോഗിച്ച് അന്തരീക്ഷ് വെബ്സൈറ്റ് നിർമിച്ചിരിക്കുന്നത്. ബോംബെ ഐഐടിയിൽ നിന്നും ബിരുദം നേടിയ അന്തരീക്ഷ് നിലവിൽ ഗൂഗിൾ കാലിഫോർണിയ സ്മാർട്ട് ഹോം അസിസ്റ്റ് വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. ഭാഷകളിലും ഭാഷാ ശാസ്ത്രത്തിലുമുള്ള അദ്ദേഹത്തിന്റെ താത്പര്യം കൊണ്ട് അദ്ദേഹം 2011 മുതൽ ലിംഗ്വിസ്ട്രിക്സ് എന്ന ബ്ലോഗും നടത്തുന്നുണ്ട്. ഇപ്പോൾ സംസ്കൃത സാഹിത്യം വായിക്കുന്നതും വിശകലനം ചെയ്യുന്നതും ഏറ്റവും മികച്ച അനുഭവമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം വെബ്സൈറ്റുമായി എത്തിയിരിക്കുന്നത്. സർഗം, അധ്യായം, കാണ്ഡം, ശ്ലോകം മുതലായവയെ അടിസ്ഥാനമാക്കിയുള്ള ഘടനാപരമായ നാവിഗേഷനാണ് വെബ്സൈറ്റിനുള്ളത്. എളുപ്പത്തിൽ പങ്കിടാവുന്ന പേജുകളാണ് വെബ്സൈറ്റിന്റെ സവിശേഷത. ഒറിജിനൽ ടെക്സ്റ്റിനൊപ്പം മെട്രിക്കൽ ടാഗിങ്, വ്യാഖ്യാനങ്ങൾ, വിവർത്തനങ്ങൾ,…
ടാറ്റ ട്രെന്റിൽ (Trent) നിന്നുള്ള ബ്രാൻഡുകളാണ് സുഡിയോയും (Zudio) വെസ്റ്റ്‌സൈഡും (Westside). ലൈഫ്സ്റ്റൈൽ, ഫാഷൻ രംഗത്തെ ടാറ്റയുടെ ചേട്ടനും അനിയനുമാണ് വെസ്റ്റ്സൈഡും സുഡിയോയും എന്നു പറയാം. ചേട്ടനായ വൈസ്റ്റ്സൈഡ് 1998 മുതൽ നിലവിലുണ്ട്. അനിയൻ സുഡിയോ ആകട്ടെ വെറും ശിശു, തുടങ്ങിയത് 2016ൽ മാത്രം. എന്നാൽ സ്റ്റോറുകളുടെ എണ്ണത്തിലും വിൽപനയിലുമെല്ലാം സുഡിയോ വെസ്റ്റ്സൈഡിനെ കവച്ചുവെയ്ക്കുന്നു. രണ്ടും വസ്ത്രങ്ങൾ വിൽക്കുകയും ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ സേവിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും കൂടുതൽ സ്റ്റോറുകൾ ഉള്ളത് സുഡിയോയ്ക്കാണ്. വൈസ്റ്റ്സൈഡിന് 250ഓളം സ്റ്റോറുകൾ ഉള്ളപ്പോൾ 635ലധികം സ്റ്റോറുകളാണ് സുഡിയോയ്ക്ക് ഉള്ളത്. വെസ്റ്റ്‌സൈഡിനേക്കാൾ വളരെ വൈകിയാണ് സുഡിയോ ആരംഭിച്ചത് എന്നു കൂടി കണക്കിലെടുക്കുമ്പോൾ ഈ സ്റ്റോർ എണ്ണം വലിയ സവിശേഷതയാണ് എന്ന് കാണാം. താങ്ങാനാവുന്ന വിലയിൽ മികച്ച വസ്ത്രങ്ങൾ ലഭ്യമാക്കുന്നു എന്നിടത്താണ് സുഡിയോയുടെ വിജയം. വേഗത്തിൽ പുതിയ സ്റ്റൈലുകൾ സ്റ്റോറുകളിലേക്ക് കൊണ്ടുവരുന്നതിലും സുഡിയോ മുന്നിലുണ്ട്. ഈ വേഗതയും വഴക്കവും സുഡിയോയുടെ വിൽപനയിലും പ്രകടമാണ്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ഓരോ…
എംബിഎസ് (MBS) എന്ന ചുരുക്കപ്പേരിലാണ് സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ് അറിയപ്പെടുന്നത്. സൗദി രാഷ്ട്രീയത്തിലെ മാത്രമല്ല ആഗോള സാമ്പത്തിക രംഗത്തെ തന്നെ പ്രധാന വ്യക്തിയാണ് എംബിഎസ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ആസ്തി, ആഢംബര ജീവിതം തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങളും വാർത്തയിൽ നിറയാറുണ്ട്. 25 ബില്യൺ ഡോളറാണ് എംബിഎസ്സിന്റെ ആസ്തി എന്ന് അനൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 1.4 ട്രില്യൺ ഡോളറാണ് എംബിഎസ് ഉൾക്കൊള്ളുന്ന സൗദി ഭരണകുടുംബമായ സൗദ് ഹൗസിന്റെ ആസ്തി. ഇതിൽ നിന്നാണ് എംബിഎസ്സിന്റെ സമ്പത്തിന്റെ ഏറിയ പങ്കും. പതിറ്റാണ്ടുകളായി രാജകുടുംബം നിയന്ത്രിച്ചു പോരുന്ന സൗദി അറേബ്യയുടെ എണ്ണ ശേഖരമാണ് ഈ വലിയ സമ്പത്തിന് പ്രധാന കാരണം. അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ, അന്താരാഷ്ട്ര ബിസിനസ്സ് തുടങ്ങിയ വിവിധ വ്യവസായങ്ങളിലെ നിക്ഷേപങ്ങളും എംബിഎസ്സിന്റെ സമ്പത്തിൽ ഉൾപ്പെടുന്നു. നിരവധി കൊട്ടാരങ്ങൾ എംബിഎസ്സിനു സ്വന്തമാണ്. റിയാദിലെ അൽ യമാമ കൊട്ടാരമാണ് ഇതിൽ പ്രധാനം. 1983ൽ നിർമ്മിച്ച ഈ കൂറ്റൻ കൊട്ടാരം 4…
പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള സമീപനത്തിന്റെ ഭാഗമായി ഭക്ഷ്യ വിതരണ പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയം. ഈ നീക്കത്തിലൂടെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 12 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കേന്ദ്ര തൊഴിൽ, പരിസ്ഥിതി മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. തൊഴിൽ വിപണിയിലെ വിടവുകൾ നികത്തുന്നതിനായി സ്വകാര്യ കമ്പനികളുമായി സഹകരിക്കുന്നതിനുള്ള സർക്കാർ സംരംഭത്തിന്റെ ഭാഗമായാണ് ധാരണാപത്രം. രാജ്യത്തുടനീളമുള്ള 500ലധികം നഗരങ്ങളിൽ സാന്നിധ്യമുള്ള സ്വിഗ്ഗി ഗിഗ് സമ്പദ്‌വ്യവസ്ഥയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഈ സഹകരണം തൊഴിലന്വേഷകരും തൊഴിലുടമകളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനൊപ്പം തൊഴിലവസരങ്ങൾ വളരാനുള്ള സാധ്യതയും വർധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. തൊഴിലന്വേഷകർക്കുള്ള ഏകജാലക പ്ലാറ്റ്‌ഫോമായി നാഷണൽ കരിയർ സർവീസ് (NCS) പോർട്ടൽ മാറിക്കൊണ്ടിരിക്കുന്നു. എൻസിഎസ് പ്ലാറ്റ്‌ഫോം നിയമന പ്രക്രിയയെ കൂടുതൽ സുഗമമാക്കി തൊഴിൽ, നൈപുണ്യ വികസനം എന്നിവയ്‌ക്കുള്ള കേന്ദ്രീകൃത പോർട്ടലായി പ്രവർത്തിക്കും. തൊഴിലുടമകൾക്ക് എൻസിഎസ് പോർട്ടലിൽ ലോഗിൻ ചെയ്യാനും, അവരുടെ മാൻപവർ ആവശ്യങ്ങൾ നിറവേറ്റാനും കഴിയും.…
ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ ഉപയോഗിക്കാനുള്ള നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (NCERT) തീരുമാനത്തെ വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നടപടി ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തെ ദുർബലപ്പെടുത്തുന്നതും ഗുരുതര യുക്തിരാഹിത്യവും സാംസ്കാരിക അടിച്ചേൽപ്പിക്കലുമാണെന്ന് മന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾക്കിടയിൽ സംവേദനക്ഷമതയും ധാരണയും വളർത്തുന്ന ഇംഗ്ലീഷ് പേരുകൾക്ക് പകരം ‘മൃദംഗം’, ‘സന്തൂർ’ തുടങ്ങിയ ഹിന്ദി പേരുകൾ ഉപയോഗിക്കുന്നത് അനുചിതമാണ്. കേരളം, ഹിന്ദി സംസാരിക്കാത്ത മറ്റ് സംസ്ഥാനങ്ങളെപ്പോലെ തന്നെ, ഭാഷാ വൈവിധ്യത്തെ സംരക്ഷിക്കാനും പ്രാദേശിക സാംസ്കാരിക സ്വാതന്ത്ര്യത്തിന് മുൻതൂക്കം നൽകാനും പ്രതിജ്ഞാബദ്ധമാണ്. എൻസിഇആർടി തീരുമാനം ഫെഡറൽ തത്വങ്ങൾക്കും ഭരണഘടനാ മൂല്യങ്ങൾക്കും എതിരെയുള്ള വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു. പാഠപുസ്തകത്തിലെ തലക്കെട്ടുകൾ വെറും പേരുകളല്ല, അവ വിദ്യാർത്ഥികളുടെ തിരിച്ചറിവിനെയും ഭാവനയെയും രൂപപ്പെടുത്തുന്നവയാണ്.അതുകൊണ്ട് ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്ക് തലക്കെട്ടുകളിൽ ഇംഗ്ലീഷ് തന്നെ നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീരുമാനംഎൻസിഇആർടി പുനഃപരിശോധിച്ച് പിൻവലിക്കണമെന്നും, എല്ലാ സംസ്ഥാനങ്ങളും ഇത്തരം അടിച്ചേൽപ്പിക്കലുകൾക്ക് എതിരായി ഒരുമിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.