Author: News Desk

കൊച്ചി മെട്രോയുടെ മൂന്നാംഘട്ടം അയ്യമ്പുഴയിലേക്ക് നീട്ടുന്നതു സംബന്ധിച്ച് സാധ്യതാ പഠനം നടത്താൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL). അങ്കമാലിയിൽനിന്ന് അയ്യമ്പുഴയിലെ നിർദിഷ്ട ഗ്ലോബൽ സിറ്റിയിലേക്ക് പാത നീട്ടുന്നതു സംബന്ധിച്ച് സാധ്യതാ പഠനം നടത്താനാണ് കെഎംആർഎല്ലിൻ്റെ നിർദേശം. മൂന്നാംഘട്ട നിർമാണത്തിൻ്റെ വിശദ പദ്ധതി രേഖ തയ്യാറാക്കുന്നതിനായി കൺസൾട്ടൻസികളെ ക്ഷണിച്ചുള്ള റിക്വസ്റ്റ് ഫോർ പ്രൊപ്പോസലിലാണ് മെട്രോ ലൈൻ അയ്യമ്പുഴയിലേക്ക് നീട്ടുന്നതുമായി ബന്ധപ്പെട്ടുള്ള സാധ്യതാ പഠനം നടത്താൻ കെഎംആർഎൽ നിർദേശിച്ചിരിക്കുന്നത്. നേരത്തെ കെഎംആർഎൽ പദ്ധതി പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും വിപുലീകരണത്തിനുള്ള സാധ്യതാ പഠനം ഔദ്യോഗികമായി സ്ഥിരീകരിച്ചത് ഇതാദ്യമാണ്. കൊച്ചി-ബെംഗളൂരു വ്യാവസായിക ഇടനാഴി (KBIC) പദ്ധതിയുടെ പ്രധാന ഘടകങ്ങളിലൊന്നായാണ്നിർദിഷ്ട ഗ്ലോബൽ സിറ്റി എത്തുക. അടുത്തിടെ കെബിഐസിയുടെ നോഡുകളിലൊന്നായ പാലക്കാട് ഇൻഡസ്ട്രിയൽ മാനുഫാക്ചറിംഗ് ക്ലസ്റ്ററിന് (IMC) അംഗീകാരം ലഭിച്ചിരുന്നു. കെബിഐസിയുടെ രണ്ടാമത്തെ നോഡ് ആണ് അയ്യമ്പുഴയിലെ ഗ്ലോബൽ സിറ്റി പദ്ധതി. അയ്യമ്പുഴ ഗ്ലോബൽ സിറ്റി പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ പ്രക്രിയ അവസാന ഘട്ടത്തിലാണ്. ഐടി അധിഷ്ഠിത വ്യവസായങ്ങൾ,…

Read More

പ്രീബുക്ക് ചെയ്യാത്തവർക്കും വന്ദേ ഭാരതിൽ ഭക്ഷണം വാങ്ങാൻ അവസരമൊരുക്കി ഐആർസിടിസി. ഇതുവരെ ടിക്കറ്റ് ബുക്കിംഗ് സമയത്ത് ഭക്ഷണ ഓപ്ഷൻ തിരഞ്ഞെടുത്ത യാത്രക്കാർക്ക് മാത്രമേ ഐആർസിടിസി വന്ദേ ഭാരതിൽ ഭക്ഷണം വിതരണം ചെയ്തിരുന്നുള്ളൂ. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ കാറ്ററിംഗ് സേവനങ്ങൾ മെച്ചപ്പെടുത്തുകയാണ് പുതിയ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്. പുതിയ ഭക്ഷണ പോളിസിയിലൂടെ ബുക്കിംഗ് സമയത്ത് ഭക്ഷണം തിരഞ്ഞെടുക്കാത്ത യാത്രക്കാർക്കും വന്ദേ ഭാരതിൽ വിവിധ ഭക്ഷണ ഓപ്ഷനുകൾ ആസ്വദിക്കാനാകും. റെഡി ടു ഈറ്റ് (RTE) ഭക്ഷണത്തിനു പുറമേ പാകം ചെയ്ത ഭക്ഷണവും ഇത്തരത്തിൽ യാത്രക്കാർക്ക് ലഭ്യമാക്കും. ബുക്കിംഗ് സമയത്ത് ഭക്ഷണം തിരഞ്ഞെടുക്കാത്തതിനാൽ ഭക്ഷണ സേവനം നിഷേധിക്കപ്പെട്ട യാത്രക്കാരിൽ നിന്നുള്ള പരാതികൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി. സുഗമമായ സേവനം ഉറപ്പാക്കുന്നതിനും ആശയക്കുഴപ്പം ഒഴിവാക്കുന്നതിനുമായി ഐആർസിടിസി നിയന്ത്രിത സമയക്രമത്തിലാണ് ഭക്ഷണ വിൽപന നടത്തുക. രാത്രി 9 മണിക്ക് ശേഷം ഭക്ഷണ വിതരണം ഉണ്ടായിരിക്കില്ല. ശരിയായ ഭക്ഷണക്രമം പാലിക്കുന്നതിനും രാത്രി വൈകി യാത്രക്കാർക്ക് ശല്യമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുമാണിത്.…

Read More

ആരോഗ്യ സംരക്ഷണം മൗലികാവകാശമാണെന്ന ഉറച്ച വിശ്വാസത്തോടെയാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ കഥ ആരംഭിക്കുന്നത്. ഈ ബോധ്യമാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പനെ സേവനങ്ങൾ കുറഞ്ഞ പ്രദേശങ്ങളിലെ ആരോഗ്യ സംരക്ഷണത്തിലെ അസമത്വങ്ങൾ പരിഹരിക്കാൻ പ്രേരിപ്പിച്ചത്. ഈ പ്രതിബദ്ധത ഇന്ന് ആഗോളതലത്തിൽ ആരോഗ്യ സംരക്ഷണത്തെ പരിവർത്തനം ചെയ്യുക എന്ന ദൗത്യമായി പരിണമിച്ചു. 2012ലാണ് ആ ദൗത്യത്തിന്റെ പുതുതലമുറയിലെ കാവലാളായി അലീഷ മൂപ്പൻ ആസ്റ്ററിലെത്തുന്നത്. ഇന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറാണ് അലീഷ. 13 വർഷങ്ങളായി കാഴ്ചപ്പാട്, പ്രായോഗികത, കാരുണ്യം എന്നിവയിലൂടെ ആസ്റ്ററിനെ അസാധാരണ ഉയരങ്ങളിലേക്ക് നയിക്കുന്നതിൽ അലീഷ മൂപ്പൻ നിർണായക പങ്ക് വഹിക്കുന്നു. വിശ്വസനീയമായ പ്രാദേശിക നാമത്തിൽ നിന്നും ആഗോള ആരോഗ്യ സംരക്ഷണ ശക്തിയായി മാറിയ ആസ്റ്ററിന്റെ വളർച്ചയിൽ അലീഷ തന്റേതായ സ്ഥാനം അടയാളപ്പെടുത്തുന്നു. ജിസിസിയിലും ഇന്ത്യയിലും ആസ്റ്ററിന്റെ പ്രവർത്തനങ്ങളെ തന്ത്രപരമായി വിഭജിച്ച് അതിന്റെ വളർച്ചാഗാഥ പുനർനിർവചിച്ചതാണ് അലീഷയുടെ അഭിമാനകരമായ നേട്ടങ്ങളിലൊന്ന്. ഇങ്ങനെ പ്രത്യേക വിപണികളിൽ…

Read More

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റിസോർട്ട് ദുബായിൽ നിർമിക്കും. തെർമെ ദുബായ് എന്ന പേരിലാണ് സുഖവാസ കേന്ദ്രം വരിക. പദ്ധതിക്ക് ദുബായ് കിരീടാവകാശിയും പ്രതിരോധ മന്ത്രിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അനുമതി ലഭിച്ചു. തെർമെ ദുബായിൽ ലോകത്തിലെ ഏറ്റവും വലിയ ബൊട്ടാണിക്കൽ ഗാർഡനും സജ്ജമാക്കും. തെർമെ ഗ്രൂപ്പുമായി സഹകരിച്ച് സബീൽ പാർക്കിലാണ് സുഖവാസകേന്ദ്രം വികസിപ്പിക്കുക. ദുബായ് ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033ന്റെ ഭാഗമായാണ് പദ്ധതി. രണ്ട് മില്യൺ ദിർഹമാണ് സുഖവാസ കേന്ദ്രത്തിന്റെ നിർമാണച്ചിലവ്. ലോകപ്രശസ്ത വാസ്തുവിദ്യാ സ്ഥാപനമായ ഡില്ലർ സ്കോഫിഡിയോ + റെൻഫ്രോ ആണ് തെർമെ ദുബായിയുടെ രൂപകൽപന നിർവഹിച്ചിരിക്കുന്നത്. 5,00,000 ചതുരശ്ര അടി വിസ്തൃതിയിൽ 100 മീറ്റർ ഉയരത്തിലുള്ള തെർമെ ദുബായുടെ നിർമാണം 2028ൽ പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്. റിസോർട്ടിൽ വിനോദ ആവശ്യങ്ങൾക്കായി മൂന്ന് മേഖലകളുണ്ടാകും. പ്രതിവർഷം 1.7 ദശലക്ഷം പേർക്ക് സന്ദർശിക്കാൻ സാധിക്കുന്ന ഇന്ററാക്ടീവ് പാർക്കും തെർമെ…

Read More

ഇന്ത്യയിൽ ബ്രിക്സ്റ്റൺ (Brixton) മോട്ടോർസൈക്കിളുകളുടെ ബുക്കിംഗ്-ഡെലിവെറി ആരംഭിച്ചു. പ്രശസ്ത താരം ആർ. മാധവന് മോഡേൺ ക്ലാസ്സിക് മോട്ടോർ സൈക്കിൾ മോഡലായ ക്രോംവെൽ 1200 കൈമാറിയാണ് കമ്പനി ഇന്ത്യയിലെ ഔദ്യോഗിക വിതരണം ആരംഭിച്ചിരിക്കുന്നത്. റെട്രോ-പ്രചോദിത ഡിസൈനുകൾക്ക് പേരുകേട്ട ബ്രിക്സ്റ്റൺ മോട്ടോർസൈക്കിൾസ് മോട്ടോഹോസുമായി (MotoHaus) സഹകരിച്ചാണ് ഇന്ത്യയിൽ തങ്ങളുടെ അതിശയകരമായ ശ്രേണിയുമായി എത്തിയിരിക്കുന്നത്. ബ്രിക്സ്റ്റൺ ക്രോംവെൽ 1200ന്റെ ഇന്ത്യയിലെ ആദ്യ മോഡൽ സ്വന്തമാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് മാധവൻ പ്രതികരിച്ചു. മോട്ടോർ സൈക്കിൾ ഇന്ത്യയിലേക്ക് വരുന്നു എന്ന് അറിഞ്ഞതു മുതൽ താൻ ഈ മോഡൽ സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. യാത്ര എന്നതിനുപ്പുറം ബ്രിക്സ്റ്റൺ ക്രോംവെൽ ഗൃഹാതുരത്വത്തെ പ്രതിനിധീകരിക്കുന്നു. റെട്രോ സൗന്ദര്യശാസ്ത്രത്തിന്റെയും ആധുനിക എഞ്ചിനീയറിംഗിന്റെയും സന്തുലിതാവസ്ഥയാണ് ക്രോംവെല്ലിനെ ശ്രദ്ധേയമാക്കുന്നത്. പ്രത്യേക പെയിന്റ് സ്കീമിലുള്ള ക്രോംവെൽ 1200 മോഡലാണ് മാധവൻ സ്വന്തമാക്കിയിരിക്കുന്നത്. ₹7,84,000 ആണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. 108Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 83PS എഞ്ചിനാണ് ക്രോംവെല്ലിന് ഉള്ളത്. ബോഷ് എബിഎസ്, കെവൈബി ക്രമീകരിക്കാവുന്ന സസ്പെൻഷൻ തുടങ്ങിയ…

Read More

ഇന്ത്യയിലെ മോസ്റ്റ് വെല്‍ക്കമിംഗ് റീജിയന്‍ ‘Most Welcoming Regions’ പട്ടികയില്‍ കേരളം രണ്ടാമത്. പ്രമുഖ ഡിജിറ്റല്‍ ട്രാവല്‍ പ്ലാറ്റ് ഫോമായ ബുക്കിംഗ് ഡോട്ട് കോമിന്‍റെ 13-ാമത് വാര്‍ഷിക ട്രാവലര്‍ റിവ്യൂ അവാര്‍ഡ്സ് 2025 ലാണ് കേരളം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മോസ്റ്റ് വെല്‍ക്കമിംഗ് സിറ്റീസ്’ top 10 ‘Most Welcoming Cities in India” വിഭാഗത്തില്‍ കേരളത്തില്‍ നിന്നും മാരാരിക്കുളം, തേക്കടി, ആലപ്പുഴ എന്നീ സ്ഥലങ്ങള്‍ ഇടം നേടി. ഇന്ത്യയിലെ 10 സ്ഥലങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. സംസ്ഥാനത്തിനകത്ത് മാരാരിക്കുളം, തേക്കടി, ആലപ്പുഴ, മൂന്നാര്‍, വര്‍ക്കല എന്നിവ ഏറ്റവും സ്വാഗതാര്‍ഹമായ പ്രദേശങ്ങളായി ‘Most Welcoming Cities’in Kerala. തിരഞ്ഞെടുക്കപ്പെട്ടു. വിനോദസഞ്ചാരികളില്‍ നിന്നുള്ള 360 ദശലക്ഷത്തിലധികം പരിശോധനാ അവലോകനങ്ങളെ അടിസ്ഥാനമാക്കിയാണ് പുരസ്കാര പട്ടിക തയ്യാറാക്കിയത്. കഴിഞ്ഞ തവണ കേരളം മൂന്നാം സ്ഥാനത്തായിരുന്നു. മികച്ച യാത്രാനുഭവവും ആതിഥ്യമര്യാദയും തെരഞ്ഞെടുപ്പില്‍ മാനദണ്ഡങ്ങളായി. മികച്ച താമസസൗകര്യങ്ങള്‍ നല്‍കുന്നതില്‍ രാജ്യത്ത് 15,674 സ്ഥാപനങ്ങളാണ് അംഗീകാര പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇതില്‍ 7919…

Read More

ഇന്ത്യയുടെ ആദ്യ എഐ നിയന്ത്രിത ബഹിരാകാശ ലാബ് വിക്ഷേപിക്കാൻ ഹൈദരാബാദ് ആസ്ഥാനമായുള്ള സ്‌പേസ് ടെക് സ്റ്റാർട്ടപ്പ് ടേക്ക്മീ2സ്‌പേസ് (TakeMe2Space). ബഹിരാകാശം കൂടുതൽ പ്രാപ്യമാക്കുക എന്നതാണ് വിക്ഷേപണത്തിന്റെ ലക്ഷ്യം. റോണക് കുമാർ സാമന്ത്രയ് ആണ് ടേക്ക് മി 2 സ്പേസ് സ്ഥാപകൻ. സാധാരണ ഗതിയിൽ ഉപഗ്രഹ സംവിധാനം സർക്കാരുകൾ, പ്രതിരോധ ഏജൻസികൾ, ഉന്നത ഗവേഷണ സ്ഥാപനങ്ങൾ എന്നിവയിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി ബഹിരാകാശത്തെ ജനാധിപത്യവൽക്കരിക്കുകയാണ് ടേക്ക്മീ2സ്‌പേസിന്റെ ലക്ഷ്യം. ഈ ലക്ഷ്യം മുൻനിർത്തി വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ബിസിനസുകൾക്കും ഒരു പോലെ ഉപഗ്രഹങ്ങളിലേക്ക് തത്സമയ ആക്‌സസ് വാഗ്ദാനം ചെയ്യുകയാണ് ടേക്ക്മീ2സ്‌പേസിന്റെ പ്രവർത്തനങ്ങൾ. എല്ലാവരുടെയും ആശയങ്ങൾ ബഹിരാകാശത്തേക്ക് കൊണ്ടുപോകാൻ കഴിയുമെന്ന് ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സാമന്ത്രയ് വ്യക്തമാക്കി. ബഹിരാകാശ രംഗത്ത് ഒരു പരീക്ഷണം നടത്താൻ നിങ്ങൾ നാസയിലോ ഐഎസ്ആർഓയിലോ ഐഐടിയിലോ ആയിരിക്കണമെന്നില്ല. കേരളത്തിലോ ഡൽഹിയിലോ അന്റാർട്ടിക്കയിലോ ഇരുന്നുകൊണ്ട് നിങ്ങൾക്ക് ഒരു ഉപഗ്രഹം പ്രവർത്തിപ്പിക്കാൻ കഴിയണം-അദ്ദേഹം പറഞ്ഞു. കമ്പനി അടുത്തിടെ ഐഎസ്ആർഓയുമായി ചേർന്ന് നടത്തിയ…

Read More

കൊൽക്കത്തയിൽ 600 കോടി രൂപയുടെ വമ്പൻ ക്ഷീര പ്ലാൻ്റ് നിർമിക്കാൻ ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിന് (GCMMF) കീഴിലുള്ള അമൂൽ (Amul). ലോകത്തിലെ ഏറ്റവും വലിയ തൈര് (ദഹി) ഉത്പാദന കേന്ദ്രം കൂടി അടങ്ങുന്ന സംയോജിത പ്ലാന്റ് ആണ് സ്ഥാപിക്കുകയെന്ന് അമൂൽ എംഡി ജയൻ മേഹ്ത്ത പറഞ്ഞു. കൊൽക്കത്തയിൽ ബംഗാൾ ആഗോള സംരംഭക ഉച്ചകോടിയിൽ (BGBS) സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൗറയിലെ സംക്രയിൽ ഫുഡ് പാർക്കിലാണ് അമൂൽ അത്യാധുനിക ഡയറി പ്ലാന്റ് സ്ഥാപിക്കുക.  പ്രതിദിനം 10 ലക്ഷം കിലോഗ്രാം തൈര് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള പുതിയ പ്ലാൻ്റ് ലോകത്തിലെ ഏറ്റവും വലിയ തൈര് ഉത്പാദന കേന്ദ്രമായിരിക്കും. ഇതിനു പുറമേ പ്രതിദിനം 15 ലക്ഷം ലിറ്റർ ആയിരിക്കും സംയോജിത പ്ലാന്റിലെ പാൽ സംസ്കരണ ശേഷി. കൊൽക്കത്തയിലും പരിസര പ്രദേശങ്ങളിലും തൈരിന് വലിയ ഡിമാൻഡുണ്ട്. ഇത് പരിഗണിച്ചാണ് പുതിയ പ്ലാന്റ് വരുന്നതെന്നും രണ്ട് ഘട്ടങ്ങളിലായാകും പ്ലാന്റിന്റെ നിർമാണമെന്നും ജയൻ മേഹ്ത്ത പറഞ്ഞു. നിലവിൽ ബംഗാളിലെ…

Read More

അനധികൃത കുടിയേറ്റക്കാരായ മൂന്ന് ബംഗ്ലാദേശി പൗരൻമാർ കഴി‍ഞ്ഞ ദിവസം തിരുവനന്തപുരത്ത് പൊലീസ് പിടിയിലായിരുന്നു. പശ്ചിമ ബംഗാൾ സ്വദേശികൾ എന്ന വ്യാജേന വട്ടിയൂർക്കാവിൽ കെട്ടിട നിർമാണ തൊഴിലിൽ ഏർപ്പെട്ടിരുന്ന ബംഗ്ലാദേശികളാണ് പൊലീസ് പിടിയിലായത്. ഇവരുടെ കയ്യിൽ നിന്നും ആധാർ അടക്കമുള്ള വ്യാജ തിരിച്ചറിയൽ രേഖകളും പിടിച്ചെടുത്തു. മുഹമ്മദ് അംഗീർ, ജൊഹാർദീൻ, മുഹമ്മദ് കഫീത്തുള്ള എന്നീ ബംഗ്ലാദേശ് പൗരർമാരെയാണ് വട്ടിയൂർക്കാവ് പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ നിരവധി ബംഗ്ലാദേശ് സ്വദേശികൾ നുഴഞ്ഞു കയറിയിട്ടുണ്ടെന്നായിരുന്നു സ്പെഷ്യൽ ബ്രാഞ്ച്-ഇന്റലിജൻസ് റിപ്പോർട്ട്. ഇതിനെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ ഇവരുടെ കയ്യിലുള്ള ആധാർ അടക്കമുള്ളവ വ്യാജമായി നിർമിച്ചവയാണെന്ന് ആണെന്ന് കണ്ടെത്തുകയായിരുന്നു. ഇവർ ബംഗ്ലാദേശ് പൗരൻമാരാണ് എന്ന് തെളിയിക്കുന്ന രേഖകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അനധികൃതമായി ഇന്ത്യയിലേക്ക് എത്തിയതിനും താമസിച്ചതിനും ഫോറിനേഴ്സ് ആക്റ്റ് പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരിൽ ഒരാൾ പത്ത് വർഷത്തോളമായി കേരളത്തിലുണ്ട്. പൊലീസ് മൊഴിയെടുത്തപ്പോൾ അനധികൃതമായാണ് അതിർത്തി കടന്നതെന്ന്…

Read More

എൻട്രി-ലെവൽ അവസരങ്ങൾ തുറന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS). ടിസിഎസ്സിന്റെ ബിസിനസ് പ്രോസസിങ് സർവീസസ് (BPS) പ്രോഗ്രാമിലൂടെയാണ് കമ്പനി ആർട്സ്, കൊമേഴ്സ് ബിരുദധാരികളായ പുതുമുഖങ്ങൾക്ക് ജോലി അവസരം ഒരുക്കുന്നത്.   യോഗ്യതഅപേക്ഷകർ ബി.കോം, ബിഎ, ബിഎഎഫ്, ബിബിഐ, ബിബിഎ, ബിബിഎം, ബിഎംഎസ് തുടങ്ങിയ സ്ട്രീമുകളിൽ നിന്നുള്ള 3 വർഷത്തെ മുഴുവൻ സമയ ബിരുദധാരികളായിരിക്കണം. മുഴുവൻ സമയ കോഴ്‌സുകൾ പഠിച്ചവർക്ക് മാത്രമേ അപേക്ഷിക്കാൻ യോഗ്യതയുള്ളൂ. പാർട്ട് ടൈം അല്ലെങ്കിൽ കറസ്‌പോണ്ടൻസ് കോഴ്‌സുകൾ പരിഗണിക്കുന്നതല്ല. 18-28 വയസ്സാണ് പ്രായപരിധി. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ടിസിഎസ് ഔദ്യോഗിക കരിയർ പോർട്ടൽ വഴി ബിപിഎസ് നിയമനത്തിന് അപേക്ഷിക്കാം. അപേക്ഷാ ഫോമിൽ വിദ്യാഭ്യാസപരവും വ്യക്തിഗതവുമായ വിവരങ്ങൾ കൃത്യമായി പൂരിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. കൂടുതൽ വിവരങ്ങൾക്ക് https://www.tcs.com/careers/india/tcs-bps-hiring-batch-2025 എന്ന വെബ്സൈറ്റ് സന്ദർശിക്കുക. Tata Consultancy Services (TCS) is hiring fresh graduates under its BPS program for entry-level roles in Arts and…

Read More