Author: News Desk
ലോകത്തിലെതന്നെ ഏറ്റവും വലിയ റെയിൽ സേവനങ്ങളിലൊന്നാണ് ഇന്ത്യൻ റെയിൽവേസിന്റേത്. എന്നാൽ എന്ത് കൊണ്ട് ഔദ്യോഗിക രേഖകളിലും മറ്റും റെയിൽവേ എന്ന ഏകവചനം ഉപയോഗിക്കാതെ റെയിൽവേസ് എന്ന ബഹുവചനം ഉപയോഗിക്കുന്നു എന്ന രസരമായ ചോദ്യവുമായി എത്തിയിരിക്കുകയാണ് സീ ന്യൂസ് എന്ന ദേശീയ മാധ്യമം. ഒരൊറ്റ റെയിൽവേ അല്ലാത്തത് കൊണ്ടാണ് ഇന്ത്യൻ റെയിൽവേസ് എന്ന് അത് അറിയപ്പെടുന്നത്. രാജ്യത്തെമ്പാടും വിവിധ സോണുകൾ ആയാണ് റെയിൽവേയുടെ പ്രവർത്തനം. വിവിധ പ്രദേശങ്ങളിലായി 17 സോണുകൾ ആണ് റെയിൽവേയ്ക്ക് ഉള്ളത്. സെൻട്രൽ, ഈസ്റ്റേൺ, ഈസ്റ്റ് സെൻട്രൽ, ഈസ്റ്റ് കോസ്റ്റ്, നോർത്തേൺ, നോർത്ത് സെൻട്രൽ, നോർത്ത് ഈസ്റ്റേൺ, നോർത്ത് ഫ്രണ്ടിയർ, നോർത്ത് വെസ്റ്റേൺ, സതേൺ, സൗത്ത് സെൻട്രൽ, സൗത്ത് ഈസ്റ്റേൺ, സൗത്ത് ഈസ്റ്റ് സെൻട്രൽ, സൗത്ത് വെസ്റ്റേൺ, വെസ്റ്റേൺ, വെസ്റ്റ് സെൻട്രൽ എന്നിങ്ങനെ പോകുന്നു റെയിൽവേ സോണുകൾ. 17 സോണുകളും റെയിൽവേ ബോർഡിന് കീഴിലാണ് വരിക. റെയിൽവേ ബോർഡ് ആകട്ടെ കേന്ദ്ര ഗവൺമെന്റിന്റെ റെയിൽ മന്ത്രാലയത്തിനു (Ministry of Railways)…
എല്ലാ കുട്ടികളും സ്പെഷ്യൽ ആണ് എന്നതാണ് ബീമ ക്ലിനിക് ഫോർ ചൈൽഡ് ഡെവലപ്മെന്റിന്റെ (dr. Beema Clinic for Child Development) ആപ്തവാക്യം. ബീമാ ക്ലിനിക് എന്നത് ആയുർവേദവും, അപ്ലൈഡ് ബിഹേവിയറൽ അനാലിസിസും (Applied Behavior Analysis) ഇഴചേർന്ന സംരംഭമാണ്. കുട്ടികളുടെ ഏർലി ഇന്റർവെൻഷൻ മേഖലയിലാണ് ഡോ. ബീമയുടെ സ്പെഷലൈസേഷൻ. ഇങ്ങനെ ആയുർവേദത്തിനൊപ്പം നൂതന ടെക്നോളജി കൂടി ചേർത്ത് കുട്ടികൾക്ക് വേണ്ട വികാസ പ്രവർത്തനങ്ങൾ ചെയ്യുകയാണ് ബീമ ക്ലിനിക്. ഈ സംരംഭത്തിന് ചുക്കാൻ പിടിക്കുന്നത് ഒരു വനിതാ സംരംഭകയാണ്. മൂവാറ്റുപുഴ ഡോക്ടർ ബീമ ക്ലിനിക് ഫോർ ചൈൽഡ് ഡെവലപ്മെന്റ് (dr. Beema Clinic for Child Development) സ്ഥാപകയും ചീഫ് കൺസൾട്ടന്റുമായ ഡോ. ബീമ ഷാജി. ശിശുസംരക്ഷണത്തെക്കുറിച്ചും കുട്ടികളുടെ മാനസികവികാസ വളർച്ചയിൽ ബീമ ക്ലിനിക്കിനുള്ള പങ്കിനെക്കുറിച്ചും ഈ സംരംഭക ചാനൽ അയാം മൈബ്രാൻഡ് മൈ പ്രൈഡിൽ സംസാരിക്കുന്നു. എല്ലാ കുട്ടികളും സ്പെഷ്യൽ ആണ് എന്നതാണ് ബീമ ക്ലിനിക് ഫോർ ചൈൽഡ് ഡെവലപ്മെന്റിന്റെ…
വിജയം ഉണ്ടാകുമ്പോൽ അതിന്റെ ക്രെഡിറ്റ് അദ്ദേഹം ടീമിന് നൽകും , പരാജയപ്പെടുന്ന പ്രൊജക്റ്റുകളുടെ ഉത്തരവാദിത്വം മുന്നിൽ നിന്ന് സ്വയം ഏൽക്കും … ടീം വർക്കുമായി ബന്ധപ്പെട്ട് ലോകത്തെ ഏറ്റവും ഇൻസ്പയറിംഗായ ഈ വാക്കുകൾ പലരും കേട്ടിരിക്കും. സാക്ഷാൽ അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം (Avul Pakir Jainulabdeen Abdul Kalam) എന്ന എപിജെ അബ്ദുൾകലാം സർ പറഞ്ഞ വാക്കുകൾ! അദ്ദേഹം അത് പറഞ്ഞത് ഇന്ത്യൻ ശാസ്ത്ര സാങ്കേതികതയുടെ കുലഗുരുവായ സതീഷ് ധവാനെക്കുറിച്ചും. ഡിസംബർ 5, അതായത് കഴിഞ്ഞദിവസം, ISRO -യുടെ റോക്കറ്റിൽ കയറി ആകാശത്തേക്ക് കുതിച്ചത് യൂറോപ്യൻ സ്പേസ് ഏജൻസിയുടെ രണ്ട് സാറ്റലൈറ്റുകൾ, അതും സായിപ്പിന്റെ പ്രസ്റ്റീജ്യസ് സോളാർ പ്രൊജക്റ്റായ കൊറോണ പര്യവേഷണം. നാൽപ്പത്തിനാലര മീറ്റർ നീളമുളള റോക്കറ്റ് 18 മിനുറ്റ് കൊണ്ട് മിഷൻ പൂർത്തിയാക്കുന്നു. ഐഎസ്ആർഒ-യിലെ ശാസ്ത്രജ്ഞർ എഴുനേറ്റ് നിന്ന് കയ്യടിക്കുമ്പോ, അത് ഇന്ത്യ ബഹിരാകാശത്ത് എത്തിച്ച 430-ാമത് ഫോറിൻ സാറ്റലൈറ്റായി മാറി. ഇതാണ് ഇന്ത്യ! ബഹിരാകാശത്തോളം വളർന്ന…
സ്മാർട്ട് സിറ്റിയിൽ നിന്നു ടീകോമിനെ ഒഴിവാക്കാനുള്ള തീരുമാനത്തോടെ തകരുന്നത് ദുബായ് ഇന്റർനെറ്റ് സിറ്റിയുടെ മാതൃകയിൽ കൊച്ചിയിൽ ആഗോള ഐടി സിറ്റി കെട്ടിപ്പെടുക്കുകയെന്ന കേരളത്തിന്റെ വർഷങ്ങൾ പഴക്കമുള്ള സ്വപ്നമാണ്. കേരളം മതിയായ ഭൂമി നൽകിയിട്ടും ടീകോം ഇന്‍വെസ്റ്റ്മെന്റ്സിന്റെ പക്കൽ മതിയായ നിക്ഷേപം ഇല്ലാത്തതാണ് പദ്ധതി മുരടിക്കാൻ പ്രധാന കാരണം. 2004 മുതൽ രണ്ടു പതിറ്റാണ്ടായി ശ്രമിച്ചിട്ടും നടക്കാത്ത ആ ഐ ടി പദ്ധതി ഉടച്ചു വാർക്കാൻ ഒരുങ്ങുകയാണു സർക്കാർ. കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് ദുബായിലെ ടീകോം ഇന്‍വെസ്റ്റ്മെന്റ്സിനെ ഒഴിവാക്കാന്‍ സംസ്ഥാന മന്ത്രിസഭയാണ് തീരുമാനമെടുത്തത്. പ്രവര്‍ത്തനം തുടങ്ങി 13 വര്‍ഷം കഴിഞ്ഞിട്ടും ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കമ്പനിക്കു കഴിയാത്ത സാഹചര്യത്തിലാണ് നടപടി. ടീകോം ഒഴിവായാൽ ‘സ്മാർട് സിറ്റി കൊച്ചി’ എന്ന ബ്രാൻഡ് നാമം ഉപയോഗിക്കാൻ കഴിയില്ല. എന്നാൽ, സ്ഥലം ഏറ്റെടുക്കാനും അവിടം ഐടി പാർക്കായി വികസിപ്പിക്കാനും സാധ്യതകൾ ഏറെയാണ്. മറ്റൊരു നിക്ഷേപ പങ്കാളിയെ കണ്ടെത്തുക എന്നതും സംസ്ഥാനം ആലോചിക്കുന്നുണ്ട്. താൽപര്യമുള്ള നിക്ഷേപകർ എത്തിയാൽ…
വിമാനയാത്രകളിലെ ഏറ്റവും മികച്ച അനുഭവം ചെന്നിറങ്ങുന്ന എയർപോർട്ടുകളാണ്. അതിന്റെ വലുപ്പവും മനോഹാരിതയും ഷോപ്പുകളും സൗകര്യങ്ങളും വിശ്രമിക്കാനുള്ള ഇടങ്ങളും എല്ലാം യാത്രക്കാരനെ സംബന്ധിച്ച് പ്രധാനമാണ്. മികച്ച എയർപോർട്ടുകളിൽ സിംഗപ്പൂരിലെ ചാംഗി എയർപോർട്ട് ടെർമിനൽ-2, തായ്ലന്റിലെ സുവർണ്ണഭൂമി എയർപോർട്ടുകൾ ഇടം പിടിച്ചിട്ടുണ്ട്. ഇവയാണ് ലോകത്തെ മികച്ച എയർപോർട്ടുകളിൽ ഏഷ്യയിൽ നിന്ന് ഇടം നേടിയവ. ഗ്ലാസും സ്റ്റീലും ഉപയോഗിച്ചുള്ള ഇന്റീരിയറും, മികച്ച ആർക്കിടെക്ചറും, ലക്ഷ്വൂറിയസായ സൗകര്യങ്ങളും സിംഗപ്പൂരിലെ ചാംഗി എയർപോർട്ടിനെ വ്യത്യസ്തമാക്കുന്നു. വെറും വിമാനത്താവളം എന്നതിലുപരി, ചാംഗി തന്നെ ഒരു ഡെസ്റ്റിനേഷനായി മാറിയിട്ടുണ്ട്. അതുപോലെ ലോകത്തെ ഏറ്റവും വലിയ ഇൻഡോർ വെള്ളച്ചാട്ടം ചാംഗിയെ മനോഹകമാക്കുന്നു. ചാംഗിയുടെ മറ്റൊരു പ്രത്യേകതയാണ് 5 നിലകളുള്ള ഇൻഡോർ ഗാർഡൻ. ഒരു ആകാശപ്പാലവും ഈ എയർപോർട്ടിലുണ്ട്. അതേസമയം ലോകത്തെ ഏറ്റവും മികച്ച എയർപോർട്ടുകളുടെ ലിസ്റ്റിൽ ഏറ്റവും മുന്നിൽ അറിയുമോ? അബുദാബിയിലെ സയിദ് ഇന്റർനാഷണൽ എയർപോർട്ട്. മലയാളികൾക്ക് വളരെ സുപരിചിതമായ സയിദ് ഇന്റർനാഷണൽ എയർപോർട്ട് സൗകര്യങ്ങൾ കൊണ്ടും വാസ്തുവിദ്യ കൊണ്ടും അത്ഭുതപ്പെടുത്തും. Discover…
ഇതിഹാസ വ്യവസായിയും ടാറ്റ ഗ്രൂപ്പ് ചെയർമാനുമായിരുന്ന രത്തൻ ടാറ്റയുടെ വിശ്വസ്തനും സന്തത സഹചാരിയുമായിരുന്നു ശന്തനു നായിഡു. രത്തൻ ടാറ്റയുടെ അവസാന കാലത്ത് അദ്ദേഹത്തിന്റെ നിഴലായി ഒപ്പമുണ്ടായിരുന്ന ശന്തനുവുമായി വലിയ ഹൃദയബന്ധം അദ്ദേഹം കാത്ത് സൂക്ഷിച്ചിരുന്നു. രത്തൻ ടാറ്റയുടെ വിൽപ്പത്രത്തിലും ശന്തനുവിന്റെ പേര് പരാമർശിച്ചിരുന്നു. ഇപ്പോൾ തന്റെ പുതിയ സംരംഭവുമായി വാർത്തയിൽ നിറയുകയാണ് ശന്തനു. തന്റെ റീഡിംഗ് കമ്മ്യൂണിറ്റിയായ ബുക്കീസിന്റെ (Bookies) പുതിയ ലോഞ്ചിന്റെ വിശേഷങ്ങളുമായാണ് ശന്തനു എത്തിയിരിക്കുന്നത്. പൊതുസ്ഥലത്ത് ആളുകൾക്ക് ഒത്തുകൂടി വായിക്കാൻ അവസരമൊരുക്കുന്ന റീഡിംഗ് കമ്മ്യൂണിറ്റിയായ ബുക്കീസ് ആദ്യം ആരംഭിച്ചത് മുംബൈയിലാണ്. പിന്നീട് പൂനേയിലും ബെംഗളൂരുവിലും സമാന രീതിയിൽ ശന്തനു ബുക്കീസ് ആരംഭിച്ചു. ഇപ്പോൾ ജയ്പൂർ ബുക്കീസിന്റെ ലോഞ്ച് പ്രഖ്യാപിച്ചിരിക്കുകയാണ് ശന്തനു. ഡിസംബർ 8നാണ് ബുക്കീസ് ജയ്പ്പൂരിൽ ആരംഭിക്കുക. ഇതിനായി സൈൻ അപ്പ് ചെയ്യാൻ വായനക്കാരെ ശന്തനു ക്ഷണിച്ചിട്ടുമുണ്ട്. ലിങ്ക്ഡ് ഇൻ വഴിയാണ് ശന്തനു പുതിയ പ്രഖ്യാപനം നടത്തിയത്. പുസ്തകപ്രേമികൾക്ക് ലോഞ്ചിൽ പങ്കെടുക്കാൻ താത്പര്യമുണ്ടെങ്കിൽ പൂരിപ്പിച്ചു നൽകേണ്ട ഫോം ഉൾപ്പെടെയാണ്…
കേരള സ്റ്റാർട്ടപ് മിഷനും സിപിസിആറും സെൻട്രൽ യൂണിവേഴ്സിറ്റി കേരളയും ചേർന്ന് സംഘടിപ്പിക്കുന്ന റൂറൽ ഇന്ത്യ ബിസിനസ് കോൺക്ലേവ് മൂന്നാം എഡിഷൻ ഡിസംബർ 14, 15 തിയ്യതികളിൽ കാസർകോട് സിപിസിആർഐയിൽ നടക്കും. ഗ്രാമീണ ഇന്ത്യയുടെ വളർച്ചയയ്ക്കു സാങ്കേതികത എങ്ങനെ പ്രയോജനപ്പെടുത്താം എന്ന പ്രമേയത്തിൽ നടക്കുന്ന കോൺക്ലേവിൽ ഗ്രാമീണ-കാർഷിക മേഖലകളെ ശക്തിപ്പെടുത്തുന്നതിന് ഇടപെടലുകൾ നടത്തിയ സ്റ്റാർട്ടപ് സംരംഭങ്ങളുടെ സ്ഥാപകരും കാർഷിക-ഭക്ഷ്യോത്പാദന രംഗത്തെ വിദഗ്ധരും പങ്കെടുക്കും. കോൺക്ലേവിന്റെ ഭാഗമായി റൂറൽ-അഗ്രിടെക് ഹാക്കത്തോൺ നട്തതും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അപേക്ഷിച്ച 160 ടീമുകളിൽ നിന്ന് 20 ടീമുകൾക്ക് ഹാക്കത്തോണിൽപങ്കെടുക്കാനുള്ള യോഗ്യത നൽകും. ഇന്ത്യയിലെ വിവിധ ക്യാംപസുകളേയും സർവകലാശാലകളേയും പ്രതിനിധീകരിച്ച് 20 ടീമുകളിൽനിന്ന് നൂറോളം വിദ്യാർത്ഥികൾ പങ്കെടുക്കും. കാർഷിക മേഖലയ്ക്കും ഗ്രാമീണ ഇന്ത്യയുടെ ടൂറിസം സാധ്യതകൾ പരിപോഷിക്കാനുമുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുകയാണ് ഹാക്കത്തോണിന്റെ ലക്ഷ്യം. കാർഷിക-ഭക്ഷ്യോത്പാദന മേഖലകളിൽ പരിഹാരം നിർദേശിക്കുന്നവർക്ക് സിപിസിആർഐ യുമായി ചേർന്ന് ഗവേഷണങ്ങൾക്കും വാണിജ്യാടിസ്ഥാനത്തിൽ ഉത്പന്നം നിർമിക്കുന്നതിനും അവസരമുണ്ട്. വിവരങ്ങൾക്ക് ribc.startupmission.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ-9562911181.…
സമയത്തിനുള്ളില്‍ എത്തിച്ചേരുന്നതിനുള്ള ഹെലികോപ്റ്റര്‍ സര്‍വ്വീസ് നെറ്റ് വര്‍ക്ക് സൃഷ്ടിക്കുകയാണ് ലക്ഷ്യം. കൂടുതൽ സംരംഭകർ ഹെലിടൂറിസം മേഖലയിലേക്ക് കടന്നുവരാൻ നയം സഹായകരമാകും. ഹെലിപോർട്, ഹെലിസ്റ്റേഷൻ, ഹെലിപാഡ് തുടങ്ങിയവയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലും സർക്കാർ നയം വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന്റെ ഹെലി ടൂറിസം പദ്ധതിക്ക് ഉണര്‍വ്വേകുവാന്‍ ഹെലിടൂറിസം നയ രൂപീകരണത്തിലൂടെ സാധിക്കും. കൂടുതല്‍ സംരംഭകര്‍ ഹെലിടൂറിസം മേഖലയിലേക്ക് കടന്നുവരുന്നതിനും സഹായകരമാകും. പൊതു–-സ്വകാര്യ പങ്കാളിത്തത്തോടെയാകും ഹെലിപാഡും എയർസ്ട്രിപ്പും ഹെലിപോർട്ടും ഹെലിസ്റ്റേഷനും നിർമിക്കുക. കുറഞ്ഞ സമയം കൊണ്ടു സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാമെന്നതാണ് നെറ്റ് വർക്കിന്റെ ഗുണം. പുതിയ നയം പ്രകാരം സ്വകാര്യ നിക്ഷേപകർക്ക് സ്വന്തം സ്ഥലങ്ങളിലോ സർക്കാർ ഭൂമിയിലോ ഹെലിപാഡുകളും ഹെലിപോർട്ടുകളും എയർസ്ട്രിപ്പുകളും നിർമിക്കാൻ പ്രത്യേക സബ്സിഡിയും ഇളവുമുണ്ട്. കുറഞ്ഞത് രണ്ട് ഹെലികോപ്ടറുകളെങ്കിലും കൈകാര്യം ചെയ്യാനും ഇന്ധനം നിറയ്ക്കാനും അറ്റകുറ്റപ്പണി ചെയ്യാനുമുള്ള സൗകര്യങ്ങളൊരുക്കിയാൽ ഹെലിപോർട്ടുകൾ നിർമിക്കാം. ആദ്യഘട്ടത്തിൽ ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിലായിരിക്കും എയർസ്ട്രിപ്പ് ഒരുക്കുക. കൊല്ലം അഷ്ടമുടി റാവിസ്, ചടയമംഗലം…
ഫ്രഞ്ച് വിമാനനിർമാണ കമ്പനി എയർബസ്സുമായി ചേർന്ന് എയ്റോസ്പേസ് ഗവേഷണ കേന്ദ്രവുമായി മഹീന്ദ്ര സർവകലാശാല. എയ്റോസ്പേസ് സാങ്കേതിക വിദ്യയിലെ നൂതനാശയങ്ങൾ, ഗവേഷണം, വിദ്യാഭ്യാസം എന്നിവയിലൂടെ രാജ്യത്ത് നവീനമായ ടാലന്റ് പൂൾ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പാഠ്യപദ്ധതി വികസനം, പരിശീലനം, സ്റ്റുഡന്റ് എക്സചേഞ്ച്, പ്ലേസ്മെന്റ് തുടങ്ങി നിരവധി കാര്യങ്ങളിൽ പദ്ധതിയിലൂടെ സഹകരിച്ച് പ്രവർത്തിക്കും.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മെഷീൻ ലേണിംഗ് (ML), ആധുനിക അനലിറ്റിക്സ്, സൈബർസെക്യൂരിറ്റി തുടങ്ങിയ മേഖലകളിൽ കേന്ദ്രീകരിച്ചാണ് ഇത് പ്രവർത്തിക്കുക.മഹീന്ദ്ര സർവകലാശാലയും എയർബസ്സും ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചു. വ്യാവസായിക പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള മഹീന്ദ്ര സർവകലാശാലയുടെ പ്രവർത്തനങ്ങളും ആഗോളതലത്തിൽ എയ്റോസ്പേസ് സാങ്കേതികവിദ്യ കുറ്റമറ്റതാക്കാനുള്ള എയർബസ്സിന്റെ ലക്ഷ്യവും ഇഴചേരുന്നതാണ് പദ്ധതി. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിദേശ എയ്റോസ്പേസ് കമ്പനിക്ക് കീഴിൽ ഇന്റേൺഷിപ്പ് അടക്കമുള്ള കാര്യങ്ങൾ പദ്ധതിയിലൂടെ സാധ്യമാകും. എയർബസ്സിന്റെ വൈദഗ്ധ്യവും മഹീന്ദ്ര യൂണിവേഴ്സിറ്റിയുടെ ഉന്നത നിലവാരത്തിലുള്ള കറിക്കുലവും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രയോജനം ചെയ്യുമെന്ന് എയർബസ് ഇന്ത്യ, സൗത്ത് ഏഷ്യാ പ്രസിഡന്റ് എംഡി റമി മലാർഡ്…
അമേരിക്കയിലെ ആഢംബര ബംഗ്ലാവ് വിറ്റ് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനും റിലയൻസ് ഗ്രൂപ്പ് ചെയർമാനുമായ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി. ലോസ് ആഞ്ചൽസിലെ ബെവർലി ഹിൽസിലുള്ള ബംഗ്ലാവാണ് ഇഷ 494 കോടി രൂപയ്ക്ക് വിൽപന നടത്തിയത്. ബംഗ്ലാവ് വാങ്ങിയതാകട്ടെ ഹോളിവുഡ് താരം ബെൻ അഫ്ലെക്കും ഭാര്യയും നടിയുമായ ജെന്നിഫർ ലോപ്പസ്സും ചേർന്ന്. വിവാഹ ശേഷം ഇഷയുടെ ഭർത്താവ് ആനന്ദ് പിരമലിന്റെ പിതാവ് ആണ് ബംഗ്ലാവ് ഇഷയ്ക്ക് സമ്മാനിച്ചത്. 2022ൽ ഇഷയുടെ ഗർഭകാലത്ത് അവർ അമ്മ നിത അംബാനിയുമൊത്ത് താമസിച്ചിരുന്നത് ഈ ബംഗ്ലാവിലായിരുന്നു. അഞ്ച് വർഷത്തോളമായി ബംഗ്ലാവ് വിൽക്കാനുള്ള ആലോചനകളുണ്ടായിരുന്നു. 5.2 ഏക്കറിൽ സ്ഥിതിചെയ്യുന്ന ബംഗ്ലാവിൽ 155 അടിയുള്ള ഇൻഫിനിറ്റി പൂൾ, ടെന്നിസ് കോർട്ട്, സലോൺ, ജിം, സ്പാ തുടങ്ങി നിരവധി ആഢംബര സൗകര്യങ്ങളുണ്ട്. 12 കിടപ്പു മുറികളും 24 ശുചിമുറികളും നിരവധി വിനോദോപാധികളും ലോണുകളും ബംഗ്ലാവിലുണ്ട്. പ്രമുഖ ബോളിവുഡ് നടി ജെന്നിഫർ ലോപ്പസും ഭർത്താവും ബാറ്റ്മാൻ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരവുമായ…