Author: News Desk
ഇത്തവണത്തെ ക്രിസ്മസ്-ന്യൂഇയർ ബംപറിൽ വിറ്റഴിച്ചത് 45.34 ലക്ഷം ടിക്കറ്റുകൾ. ലോട്ടറി വകുപ്പ് ആകെ അൻപത് ലക്ഷം ടിക്കറ്റുകളാണ് വിൽപനയ്ക്ക് വെച്ചത്. ഇതിൽ നിന്നുമാണ് റെക്കോർഡ് എണ്ണം ടിക്കറ്റുകൾ വിറ്റുപോയത്. 400 രൂപയായിരുന്നു ടിക്കറ്റ് വില. പാലക്കാട് ജില്ലയിലാണ് ഇത്തവണ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിക്കപ്പെട്ടത്-8.87 ലക്ഷം ടിക്കറ്റുകളാണ് ജില്ലയിൽ വിറ്റത്. 5.33 ലക്ഷം ടിക്കറ്റുകൾ വിറ്റ തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്. ക്രിസ്മസ്-ന്യൂഇയർ ബംപർ ലോട്ടറി നറുക്കെടുപ്പിൽ XD 387132 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 20 കോടി രൂപ ലഭിച്ചത്. കണ്ണൂരിൽ വിറ്റ ടിക്കറ്റാണ് ഇത്. ക്രിസ്മസ് ന്യൂഇയർ ബംപറിന്റെ മൊത്തം സമ്മാനത്തുക 90.88 കോടി രൂപയാണ്. രണ്ടാം സമ്മാനമായി 20 പേർക്ക് ഒരു കോടി രൂപ വീതം ലഭിച്ചു. ഒന്നാം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് വിൽപന നടത്തിയ ഏജന്റിനും ഒരുകോടി സമ്മാനത്തുക ഉണ്ടാകും. ഇതും ഒന്നും രണ്ടും സമ്മാനങ്ങളും അടക്കം 22 കോടീശ്വരൻമാരാണ് ക്രിസ്മസ് ബംപർ ലോട്ടറിയിലൂടെ ഉണ്ടായത്. മൂന്നാം…
ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിങ്ങിന്റെ ഗോവയിലെ അവധിക്കാല വസതി ആഢംബരത്തിന്റേയും ശാന്തതയുടേയും സമന്വയമാണ്. ഗോവയിലെ മോർജിമിലെ മനോഹരമായ കുന്നിൻമുകളിൽ സ്ഥിതിചെയ്യുന്ന വില്ലയുടെ പേര് കാസ സിങ് എന്നാണ്. യുവരാജിൻ്റെ ഐതിഹാസികമായ ക്രിക്കറ്റ് കരിയർ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് വില്ലയുടെ ഇന്റീരിയർ ചെയ്തിരിക്കുന്നത്. എഷിത മർവ രൂപകൽപന ചെയ്ത ആഢംബര വില്ലയുടെ ചുവരുകളും ഫർണിച്ചറുകളും വൈറ്റ്, ബ്ലൂ തീമിലാണ്. ഗോവയിലെ സൂര്യാസ്തമയങ്ങൾ ആസ്വദിച്ച് വിശ്രമിക്കാൻ അനുയോജ്യമായ രീതിയിലാണ് ബംഗ്ലാവിന്റെ ഡിസൈൻ. ലാവിഷായ സ്വിമ്മിങ് പൂൾ മുതൽ ക്രിക്കറ്റ് ഓർമകളുടെ ചിത്രങ്ങൾ വരെ സാൻഡോരിനി ബീച്ച് ഹൗസ് മാതൃകയിലുള്ള വില്ലയുടെ ഓരോ കോണും വ്യത്യസ്തതകൾ നിറഞ്ഞതാക്കുന്നു. ബൊഗേയ്ൻ വില്ലയും മറ്റ് ചെടുകളും കൊണ്ട് അലങ്കരിച്ച വിശാലമായ ടെറസുകളാണ് വില്ലയുടേത്. പുറംഭാഗത്തും നിരവധി ചെടികളും പൂക്കളും കൊണ്ട് മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം 20 കോടി രൂപയാണ് കാസ സിങ്ങിന്റെ ഏകദേശ മൂല്യം. ബംഗ്ലാവ് കാണാൻ ആഗ്രഹിക്കുന്നവർക്കും താമസിക്കാൻ ആഗ്രഹിക്കുന്നവർക്കുമായി യുവരാജ് സിങ് എയർബിഎൻബിയുമായി ചേർന്ന് 2022…
ഇന്ത്യൻ സിനിമയിലെ ഏറ്റവും സമ്പന്നനായ കോമഡി താരം ബോളിവുഡിൽ നിന്നല്ല, മറിച്ച് ടോളിവുഡിൽ നിന്നാണ്. തെലുഗ് കോമഡി താരമായ ബ്രഹ്മാനന്ദമാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ഹാസ്യതാരം. 550 കോടി രൂപയ്ക്ക് മുകളിലാണ് താരത്തിന്റെ ആസ്തിയെന്ന് ഇന്ത്യ.കോം റിപ്പോർട്ട് ചെയ്യുന്നു. നാൽപ്പത് വർഷത്തോളമായി ബ്രഹ്മാനന്ദം സിനിമാ രംഗത്തുണ്ട്. 1956 ഫെബ്രുവരി ഒന്നിന് ആന്ധ്രാപ്രദേശിലെ സത്തേനപ്പള്ളി ചഗന്തി വാരി പാലം ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിലാണ് ബ്രഹ്മാനന്ദം ജനിച്ചത്. ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ അദ്ദേഹം പശ്ചിമ ഗോദാവരി ജില്ലയിലെ ആറ്റിലിയിൽ തെലുങ്ക് അധ്യാപകനായി ജോലി ചെയ്തു. അധ്യാപനത്തോടൊപ്പം നാടകരംഗത്തും മിമിക്രി കലാകാരനായും ബ്രഹ്മാനന്ദം പ്രവർത്തിച്ചു. അവിടെനിന്നാണ് അദ്ദേഹം മിനിസ്ക്രീനിലേക്ക് എത്തുന്നത്. 1986ലാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ പുറത്തിറങ്ങിയത്. ചിരഞ്ജീവി, രജനീകാന്ത്, കമൽ ഹാസൻ, അല്ലു അർജുൻ എന്നിങ്ങനെ ദക്ഷിണേന്ത്യയിലെ മിക്ക സൂപ്പർ താരങ്ങൾക്കൊപ്പവും ബ്രഹ്മാനന്ദം അഭിനയിച്ചിട്ടുണ്ട്. 1100ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം ഏറ്റവും കൂടുതൽ സിനിമാ ക്രെഡിറ്റുകൾ ഉള്ള സജീവ നടൻ എന്ന ഗിന്നസ്…
1850-കളിലേതന്നെ കേരളത്തിൽ സംരംഭക സാധ്യത കണ്ടവരുണ്ട്. അതായത് 175 വർഷങ്ങൾക്ക് മുമ്പേ കേരളത്തിലെ ബിസിനസ്സ് പൊട്ടൻഷ്യൽ തിരിച്ചറിഞ്ഞവർ ഈ മണ്ണിൽ സുഗന്ധമുള്ള ഒരു സംരംഭം തുറന്നു, ലോകത്തെ ഏറ്റവും മൂല്യമുള്ള സംരംഭങ്ങളിലൊന്ന്, സ്പൈസസ്! വെള്ളക്കാരായ വ്യാപാരികളേയും അറബികളേയും ചൈനക്കാരേയുമൊക്കെ കടലുതുഴഞ്ഞ് ഇന്ത്യയുടെ തെക്കേമുമ്പിലേക്ക് എത്തിച്ച കുരുമുളകിന്റെ സുഗന്ധം, ഏലത്തിന്റെ രുചി, കറുവാപ്പട്ടയുടെ വശ്യത, മഞ്ഞളിന്റെ ഗുണം.. ആ സുഗന്ധവ്യാപാരത്തിന് ആദ്യ സംരംഭക രൂപം നൽകിയ സംരംഭകർ കേരളത്തിന്റെ സ്പൈസസ് സംരംഭത്തിന്റെ ഭാവിതന്നെ മാറ്റിമറിച്ചു. കുരുമുളക് ഉൾപ്പെടെ സ്പൈസസിന്റെ കയറ്റുമതിയിൽ നിന്ന് മൂല്യവർദ്ധക ഉൽപ്പന്നങ്ങളിലേക്ക് കൂടി കടന്ന്, സംരംഭത്തിന്റെ അഞ്ചാം തലമുറയിൽ എത്തിനിൽക്കുമ്പോൾ ആ സംരംഭത്തിന് മനേ കാൻകോർ (Mane Kancor) എന്ന് പേര്! കേരളത്തിന്റെ സുഗന്ധവ്യഞ്ജനത്തിന് ലോകം തിരിച്ചറിയുന്ന പേര്! എറണാകുളം അങ്കമാലിയിലെ മനേ കാൻകോറിന്റെ പ്രൊഡക്ഷൻ ഓഫീസ് കണ്ടാൽ സിംഗപ്പൂരിലേയോ യൂറോപ്പിലേയോ ബിസിനസ്സ് സമുച്ചയമാണെന്നേ തോന്നൂ. കേരളത്തിന്റെ മാറുന്ന ബിസിനസ്സ് പെരുമയിൽ ലോകത്തോളം വളർന്ന സ്പൈസസ് കമ്പനിയായ കാൻകോറിന്റെ എക്സിക്യൂട്ടീവ്…
വിഴിഞ്ഞം രാജ്യാന്തര തുറമുഖം പുതിയ നേട്ടത്തിലേക്ക് കുതിക്കുന്നു. ട്രയൽ റൺ തുടങ്ങി ആറ് മാസത്തിനുള്ളിൽ 3 ലക്ഷം ടിഇയു ചരക്ക് കൈകാര്യം ചെയ്താണ് വിഴിഞ്ഞം പുതിയ ചരിത്രം രചിക്കുന്നത്. 150 കപ്പലുകളാണ് ഇതുവരെ ഇന്ത്യയുടെ പുതിയ സമുദ്ര വാണിജ്യ കവാടമായി മാറുന്ന വിഴിഞ്ഞം തുറമുഖത്ത് ബെർത്ത് ചെയ്തത്. ഇതിൽ ലോകത്തിലെ ഏറ്റവും വലതെന്നു വിശേഷിപ്പിക്കാവുന്ന 5 ചരക്കു കപ്പലുകളും ഉൾപ്പെടും. വിഴിഞ്ഞം തുറമുഖത്തിന്റെ കരുത്ത് വീണ്ടും തെളിയിച്ചു കൊണ്ട് ഇതുവരെ വിഴിഞ്ഞത്ത് നങ്കൂരമിട്ടതിൽ ഏറ്റവും ഡ്രാഫ്റ്റ് കൂടിയ കപ്പൽ എംഎസ് സി കാർമലിറ്റ ഇവിടെ നിന്നും വിജയകരമായി ചരക്കു കയറ്റി യാത്ര തിരിച്ചു. 16.8 മീറ്റർ ഡ്രാഫ്റ്റുമായാണ് കപ്പൽ വിഴിഞ്ഞത്ത് നിന്ന് ഈജിപ്തിലേക്ക് പുറപ്പെട്ടത്. സിംഗപ്പൂരിൽ നിന്ന് വിഴിഞ്ഞത്ത് എത്തുമ്പോൾ 16.2 മീറ്റർ ആയിരുന്നു എംഎസ് സി കാർമലിറ്റയുടെ ഡ്രാഫ്റ്റ്. വിഴിഞ്ഞത്തു നിന്ന് 3067 ടിഇയു ചരക്ക് നീക്കം പൂർത്തിയതോടെയാണ് ഡ്രാഫ്റ്റ് 16.8 മീറ്റർ എത്തിയത്. ഇന്ത്യൻ തുറമുഖങ്ങളിൽ എത്തിയ ഏറ്റവും…
ഒന്നാം വാർഷികാഘോഷ നിറവിലാണ് അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രം (BAPS Hindu Mandir). മധ്യപൂർവദേശത്തെ ഏറ്റവും വലിയ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രമാണ് ബാപ്സ്. ഒരു വർഷം കൊണ്ട് 22 ലക്ഷം സന്ദർശകർ ക്ഷേത്രം സന്ദർശിച്ചതായി ബാപ്സ് ക്ഷേത്രം പ്രതിനിധി ബ്രഹ്മ വിഹാരി ദാസ് പറഞ്ഞു. ക്ഷേത്രത്തിന്റെ വാർഷികം വിവിധ സാംസ്കാരിക പരിപാടികളോടെയും ചടങ്ങുകളോടെയും ആഘോഷിക്കുകയാണ് വിശ്വാസികൾ. ‘പഥോത്സവ്’ എന്ന പേരിലാണ് വാർഷികാഘോഷത്തിന്റെ പുണ്യ ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനായി കഴിഞ്ഞ ദിവസം പതിനായിരത്തോളം ഭക്തരും വളണ്ടിയർമാരും ക്ഷേത്രത്തിൽ ഒത്തുകൂടി. അബുദാബിയിലെ അബു മുറൈഖയിൽ പണികഴിപ്പിച്ച ബാപ്സ് ഹിന്ദു ക്ഷേത്രം 2024 ഫെബ്രുവരി 24നാണ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആത്മീയ ഗുരു മഹന്ത് സ്വാമി മഹാരാജും ചേർന്നായിരുന്നു ക്ഷേത്രത്തിന്റെ ഉദ്ഘാടന കർമം നിർവഹിച്ചത്. പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തതു മുതൽ ഐക്യത്തിന്റെ പ്രതീകം എന്ന നിലയിലാണ് ക്ഷേത്രം വാഴ്ത്തപ്പെടുന്നത്. വ്യത്യസ്ത ആചാരങ്ങളും വിശ്വാസങ്ങളും പഠിക്കാനും മനസ്സിലാക്കാനുമുള്ള ഇടമായാണ് ബാപ്സ് ക്ഷേത്രം നിലകൊള്ളുന്നത്.…
ഫണ്ട് സമാഹരണമാണ് ഏതൊരു സ്റ്റാർട്ടപ്പിന്റേയും പ്രാരംഭ ഘട്ടത്തിലെ പ്രധാന വെല്ലുവിളി. ഇതിനു പരിഹാരവുമായി എത്തിയിരിക്കുകയാണ് ബെംഗളൂരുവിൽ നിന്നുള്ള മൂന്ന് സംരംഭകർ. MyInvestorList.com എന്ന വെബ്സൈറ്റാണ് സ്റ്റാർട്ടപ്പുകൾക്ക് ഏഞ്ചൽ നിക്ഷേപകരുമായി എളുപ്പത്തിൽ ബന്ധപ്പെടാനും ബിസിനസ് ആശയം പങ്കുവെച്ച് നിക്ഷേപം ലഭ്യമാക്കാനും സഹായിക്കുന്നത്. ബ്ലൂലേൺ സഹസ്ഥാപകൻ ഹാരിഷ് ഉദയകുമാർ, സമേഷ് ലകോടിയ, വിനീത് സരോദെ എന്നിവർ ചേർന്നാണ് വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നത്. സ്റ്റാർട്ടപ്പ് ആശയങ്ങൾ യാഥാർത്ഥ്യമാക്കി ബിസിനസ് ആരംഭിക്കാനും അതിനു വേണ്ട ഫണ്ട് ലഭ്യമാക്കാനുമായി തനിക്ക് നിരവധി മെസേജുകൾ വന്നിരുന്നതായി ഹാരിഷ് പറയുന്നു. മറുവശത്താകട്ടെ നിരവധി ഏഞ്ചൽ നിക്ഷേപകർ പണം മുടക്കാൻ തയ്യാറുമാണ്, എന്നാൽ വ്യക്തമായ ഡീൽ ഫ്ലോ ലഭ്യമാകാത്തതിനാൽ അവർ നിക്ഷേപിക്കാൻ മടിക്കുന്നു. ഈ പ്രവണത ശ്രദ്ധയിൽപ്പെട്ടതിൽ നിന്നാണ് MyInvestorList.com എന്ന വെബ്സൈറ്റ് തുടങ്ങാൻ പ്രേരകമായത് എന്ന് ഹാരിഷ് പറഞ്ഞു. സ്റ്റാർട്ടപ്പുകളുടേയും നിക്ഷേപകരുടേയും പ്രശ്നങ്ങൾ ഒരുപോലെ പരിഹരിക്കാൻ പര്യാപ്തമാണ് വെബ്സൈറ്റ് എന്ന് അദ്ദേഹം വ്യക്തമാക്കി. മൈ ഇൻവെസ്റ്റർ ലിസ്റ്റിലൂടെ സംരംഭകർക്ക് സെക്കൻഡുകൾ കൊണ്ട് നിക്ഷേപകരെ…
ഇന്ത്യയിൽ വിദേശ കമ്പനികളുടെ റജിസ്ട്രേഷൻ 2020 മുതൽ കുറഞ്ഞുവരുന്നതായി കേന്ദ്ര ഗവൺമെന്റ് കണക്കുകൾ. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ രാജ്യത്ത് ആകെ റജിസ്റ്റർ ചെയ്ത വിദേശ കമ്പനികളുടെ എണ്ണം 339 മാത്രമാണെന്നും ഇത്തരം കമ്പനികളുടെ റജിസ്ട്രേഷനിൽ ഇക്കാലയളവിനുള്ളിൽ ഗണ്യമായ കുറവു സംഭവിച്ചിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കേന്ദ്ര കോർപറേറ്റ് സഹമന്ത്രി ഹർഷ് മൽഹോത്ര രാജ്യസഭയിൽ പങ്കുവെച്ച ഔദ്യോഗിക കണക്കുകൾ പ്രകാരമാണ് ഇത്. അഞ്ച് വിദേശ കമ്പനികൾ മാത്രമാണ് ഈ വർഷം രാജ്യത്ത് റജിസ്റ്റർ ചെയ്തത്. കമ്പനീസ് ആക്റ്റ് 2013 പ്രകാരം ഇന്ത്യയ്ക്ക് പുറത്തുള്ള കമ്പനികൾ ഏജന്റുമാർ വഴിയോ നേരിട്ടോ ഓൺലൈൻ അല്ലെങ്കിൽ ഇലക്ട്രോണിക് ആയോ ഇന്ത്യയിൽ റജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നുവെങ്കിൽ അവയെ വിദേശ കമ്പനി എന്നു വിളിക്കുന്നു. വിദേശ മൂലധനം ഉപയോഗിച്ചാണ് ഇവയുടെ പ്രവർത്തനം. 2020ൽ ഇത്തരത്തിൽ 90 കമ്പനികളാണ് രാജ്യത്ത് പുതുതായി എത്തിയത്. എന്നാൽ 2021, 2022, 2023, 2024 വർഷങ്ങളിൽ ഇവയുടെ എണ്ണം കുറഞ്ഞുകൊണ്ടേ ഇരുന്നു. 75, 64, 57, 53…
അബുദാബി ബിഗ് ടിക്കറ്റിന്‍റെ ഗ്രാൻഡ് പ്രൈസ് സമ്മാനമായ 2.5 കോടി ദിർഹം (59 കോടിയിലേറെ ഇന്ത്യൻ രൂപ) നേടി പ്രവാസി മലയാളി. ഷാര്‍ജയിൽ ജോലി ചെയ്യുന്ന ആഷിക് പടിഞ്ഞാറത്തിനെ തേടിയാണ് അബുദാബി ബിഗ് ടിക്കറ്റിൽ ഗ്രാൻഡ് ഭാഗ്യം എത്തിയത്. കഴിഞ്ഞ ദിവസം അബുദാബിയില്‍ നടന്ന ബിഗ് ടിക്കറ്റിന്‍റെ 271ാം നറുക്കെടുപ്പിലാണ് ആഷിക്കിനെ തേടി ഭാഗ്യമെത്തിയത്. 456808 എന്ന നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം. ജനുവരി 29ന് എടുത്ത ടിക്കറ്റാണ് ആഷിക്കിന് ഭാഗ്യം കൊണ്ടുവന്നത്. ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വണ്‍ ഓഫറിലൂടെയാണ് ടിക്കറ്റ് വാങ്ങിയത്. രണ്ട് ടിക്കറ്റ് വാങ്ങിയപ്പോള്‍ സൗജന്യമായി ലഭിച്ച ടിക്കറ്റിനെയാണ് ഭാഗ്യം തുണച്ചത് എന്ന സവിശേഷതയും ഉണ്ട്. 19 വര്‍ഷമായി യുഎഇയിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് ജോലി ചെയ്യുന്ന വ്യക്തിയാണ് ആഷിക്. കഴിഞ്ഞ 10 വര്‍ഷമായി അദ്ദേഹം ഭാഗ്യ പരീക്ഷണം നടത്തിവരുന്നു. ഒറ്റയ്ക്കാണ് ടിക്കറ്റെടുക്കാറുള്ളത്. കുറഞ്ഞത് 100 ടിക്കറ്റെങ്കിലും ഇതുവരെ എടുത്തിട്ടുണ്ടാകുമെന്നും ആഷിക് വ്യക്തമാക്കി. Indian expat Ashik…
ഇതിഹാസ വ്യവസായി രത്തൻ ടാറ്റയുടെ സന്തത സഹചാരി ആയിരുന്ന ശന്തനു നായിഡുവിന് പുതിയ ചുമതല നൽകിയിരിക്കുകയാണ് ടാറ്റ. ടാറ്റാ മോട്ടോഴ്സിലാണ് കമ്പനി ശന്തനുവിനെ സുപ്രധാന പദവിയിൽ നിയമിച്ചിരിക്കുന്നത്. ടാറ്റാ മോട്ടോഴ്സ് ജിഎം ആൻഡ് സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ് മേധാവിയായാണ് 32 വയസ്സുകാരനായ ശന്തനു നിയമിക്കപ്പെട്ടിരിക്കുന്നത്. രത്തൻ ടാറ്റയുടെ പേർസണൽ അസിസ്റ്റന്റും ബിസിനസ് ജനറൽ മാനേജരുമായിരുന്നു ശന്തനു. പുതിയ നിയമനത്തിന്റെ സന്തോഷം പങ്കുവെച്ച് ശന്തനു സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. രത്തൻ ടാറ്റയുടെ പ്രിയ വാഹനമായിരുന്ന ടാറ്റാ നാനോയ്ക്ക് ഒപ്പം നിൽക്കുന്ന ഫോട്ടോ അടക്കമുള്ള കുറിപ്പിൽ ഹൃദയസ്പർശിയായ വരികളും അദ്ദേഹം കുറിച്ചു. “ടാറ്റാ മോട്ടോഴ്സ് പ്ലാന്റിലെ ജോലി കഴിഞ്ഞ് മടങ്ങിവരുന്ന എന്റെ പിതാവിനെ ഞാൻ ഓർക്കുന്നു. വെള്ള ഷർട്ടും നേവി കളർ പാൻ്റുമായിരുന്നു അദ്ദേഹത്തിന്റെ വേഷം. ജനാലയ്ക്കരികിൽ അച്ഛനു വേണ്ടി ഞാൻ കാത്തിരുന്നു. ഇപ്പോൾ ആ കാത്തിരിപ്പ് ഒരു പൂർണചക്രമായി രൂപാന്തരപ്പെട്ടിരിക്കുന്നു.”-ശന്തനു സമൂഹമാധ്യമത്തിൽ കുറിച്ചു. പ്രൊഫഷനൽ എന്നതിനും അപ്പുറമുള്ള ഹൃദയബന്ധമായിരുന്നു ശന്തനും രത്തൻ ടാറ്റയും തമ്മിലുണ്ടായിരുന്നത്.…