Author: News Desk

പ്രവാസി ഇന്ത്യക്കാർ കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) നാട്ടിലേക്ക് അയച്ചത് 107 ബില്യൺ ഡോളർ. ഏകദേശം 8.88 ലക്ഷം കോടി രൂപ. ഇതിൽ പ്രവാസി മലയാളികള്‍ 2023 ല്‍ കേരളത്തിലേക്ക് മാത്രം അയച്ചത് 2,16,893 കോടി രൂപ. 2018 ല്‍ പ്രവാസികള്‍ കേരളത്തിലേക്ക് അയച്ച തുകയേക്കാള്‍ 154.9 ശതമാനം വര്‍ധനവുണ്ടായി. ലോകബാങ്ക് പുറത്തുവിട്ട ഗ്ലോബൽ റെമിറ്റൻസസ് കണക്കുപ്രകാരം ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യം ഇന്ത്യയാണ്. ഇന്ത്യയിലേക്കു പ്രവാസികൾ ഈ കാലയളവിൽ അയച്ച തുക കണക്കാക്കിയാൽ കഴിഞ്ഞവർഷം ഇന്ത്യയിലെത്തിയ  നേരിട്ടുള്ള വിദേശ നിക്ഷേപവും പോർട്ട്ഫോളിയോ നിക്ഷേപവും ചേർന്നുള്ള 54 ബില്യൺ ഡോളറിന്‍റെ ഇരട്ടിയോളം തുകയാണിതെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ  സാമ്പത്തിക വർഷം ആകെ 119 ബില്യൺ ഡോളർ പ്രവാസിപ്പണമായി ഇന്ത്യയിലെത്തിയിരുന്നു. നേരത്തേ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നാണ് ഏറ്റവുമധികം പ്രവാസിപ്പണം  ഇന്ത്യയിലേക്ക് എത്തിയിരുന്നതെങ്കിൽ നിലവിൽ യുഎസിനാണ് ഒന്നാംസ്ഥാനമെന്ന് റിസർവ് ബാങ്കിന്‍റെ സർവേ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെത്തുന്ന മൊത്തം പ്രവാസിപ്പണത്തിൽ 23 ശതമാനമാണ് യുഎസിന്‍റെ പങ്ക്.…

Read More

ഗർഭഛിദ്രത്തിന് അനുമതി നൽകി ചരിത്രപരമായ മാറ്റത്തിനൊരുങ്ങി യുഎഇ. ബലാത്സംഗം, ബന്ധുക്കളിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്നോ പീഡനം എന്നിവ മൂലമുണ്ടാകുന്ന ഗർഭം, അലസിപ്പിക്കേണ്ട സാഹചര്യത്തിൽ ഗർഭഛിദ്രത്തിന് വിധേയരാകാൻ സ്ത്രീകളെ അനുവദിച്ച്  യുഎഇ. നടപടി വിപ്ലവകരമായ ചരിത്ര മാറ്റമായി നിയമവിദഗ്ധർ വിലയിരുത്തുന്നു. മെഡിക്കൽ ബാധ്യതാ നിയമവുമായി ബന്ധപ്പെട്ട 2024-ലെ മന്ത്രിസഭാ പ്രമേയം (44) നിബന്ധനകൾക്ക് അനുസൃതമായാണ് ഗർഭഛിദ്രം അനുവദനീയമാണെന്ന് പ്രസ്‌താവിക്കുന്നുത്. നിബന്ധനകൾ ഒരു സ്ത്രീയുടെ ഇഷ്ടത്തിന് വിരുദ്ധമായോ അവളുടെ സമ്മതമില്ലാതെയോ ഉള്ള ലൈംഗിക ബന്ധത്തിന്റെ ഫലമായാണ് ഗർഭമുണ്ടായത് എങ്കിൽ, അല്ലെങ്കിൽ, ഉത്തരവാദി സ്ത്രീയുടെ ബന്ധുക്കളിൽ ആരെങ്കിലും ആണെങ്കിലുമാണ് എങ്കിലും ഗർഭഛിദ്രം അനുവദിക്കാം. ബലാത്സംഗം നടന്നെങ്കിൽ ഉടൻ അധികൃതരെ അറിയിക്കുകയും പിന്നീട് പബ്ലിക് പ്രോസിക്യൂഷന്റെ ഔദ്യോഗിക റിപ്പോർട്ട് വഴി തെളിയിക്കുകയും വേണം. ഗർഭഛിദ്രം നടക്കുമ്പോൾ ഭ്രൂണത്തിന് 120 ദിവസത്തില്‍ താഴെ വളർച്ച മാത്രമേ പാടുള്ളൂ ഗർഭിണിയുടെ ജീവന് ഭീഷണിയുണ്ടാക്കാതെയും ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ സങ്കീർണതകൾ ഇല്ലാതെയുമായിരിക്കണം ഗർഭഛിദ്രം . കുറഞ്ഞത് ഒരു വർഷമെങ്കിലും യുഎഇയിൽ…

Read More

പ്രഭാസ് നായകനായ കൽക്കി കഴിഞ്ഞ ദിവസമാണ് തീയറ്ററിൽ എത്തിയത്. തീയറ്ററിൽ ആദ്യ ദിവസം തന്നെ വൻ ജനസ്വീകാര്യത ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ബോക്സ്ഓഫിസിൽ കുതിച്ചിയർന്നിരിക്കുകയാണ് നാഗ് അശ്വിൻ–പ്രഭാസ് ചിത്രം ‘കൽക്കി 2898എഡി’. ആദ്യദിനം സിനിമയുടെ ആഗോള കലക്‌ഷൻ 180 കോടിയാണ്. ഇന്ത്യയിൽ നിന്നു മാത്രം ചിത്രം 95 കോടിയോളം നേടി. 85 കോടിയോളം ഓവർസീസ് കലക്‌ഷനാണ്.തെലുങ്കിൽ നിന്നും 64 കോടിയാണ് ആദ്യദിനം ചിത്രം നേടിയിരിക്കുന്നത്. ഹിന്ദിയിൽ നിന്നും 24 കോടി, തമിഴിൽ നിന്നും നാല് കോടി. കേരളത്തിൽ നിന്നും 2.73 കോടി, കന്നഡയിൽ നിന്നും 50 ലക്ഷം എന്നിങ്ങിനെ ആണ് ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടുകൾ. ഇതോടെ കെജിഎഫ് 2 (159 കോടി രൂപ), സലാർ (158 കോടി രൂപ), ലിയോ (142.75 കോടി രൂപ) എന്നിവയുടെ ആഗോള ഓപ്പണിങ് റെക്കോർഡുകൾ കൽക്കി തകർത്തെറിഞ്ഞു. 223 കോടി കലക്‌ഷനുമായി ആർആർആർ ആണ് ഇപ്പോഴും ആദ്യ ദിനം ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ഇന്ത്യൻ…

Read More

ഇന്ത്യൻ വംശജരായ ടെക് വ്യവസായ പ്രമുഖരിൽ ശക്തമായ സാന്നിധ്യമാണ് ലണ്ടൻ വ്യവസായി ആയ ജയശ്രീ വി ഉള്ളാൽ. ഗൂഗിളിന്റെ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല, യൂട്യൂബിന്റെ നീൽ മോഹൻ തുടങ്ങിയ നിരയിൽ തന്നെയാണ് ജയശ്രീയുടെയും സ്ഥാനം.  വിജയകരമായ പാതയിൽ ഒരു ഇന്റർനാഷണൽ കമ്പനിയ്ക്ക് നേതൃത്വം നൽകുന്ന ജയശ്രീ വി. ഉള്ളാൽ 63 എന്ന വയസുകാരി. നിലവിൽ അരിസ്റ്റ നെറ്റ്‌വർക്കിൻ്റെ ചെയർമാനും സിഇഒയുമാണ് ജയശ്രീ. ഫോർബ്സ് പറയുന്നതനുസരിച്ച്, 2023-ൽ അമേരിക്കയിലെ ഏറ്റവും ധനികരായ സ്ത്രീകളിൽ ഒരാളായിരുന്നു ജയശ്രീ. 2008 മുതൽ ആണ് അവർ അരിസ്റ്റ നെറ്റ്‌വർക്ക്‌സിൽ പ്രവർത്തിച്ചു വരുന്നത്. ജയശ്രീ സ്ഥാനമേൽക്കുമ്പോൾ അൻപതിൽ മാത്രം താഴെ ജീവനക്കാർ മാത്രമുള്ള കമ്പനിയായിരുന്നു അരിസ്റ്റ നെറ്റ്‌വർക്ക്‌സ്. കാര്യമായ വരുമാനവും ഇല്ലായിരുന്നു. 2023 വരെയുള്ള ഫോർബ്സ് കണക്കുകൾ പ്രകാരം, ജയശ്രീ ഉള്ളാലിന്റെ ആസ്തി 3.4 ബില്യൺ ഡോളറാണ് അതായത് ഏകദേശം 2,80,00 കോടി രൂപ. അരിസ്റ്റയുടെ ഓഹരിയുടെ ഏകദേശം 2.4% ഉള്ളാലിൻ്റെ ഉടമസ്ഥതയിലാണ്, ഒരു ഭാഗം…

Read More

ഹരിതകം ഇല്ലാത്ത സസ്യമായ കൂൺ അഥവാ കുമിൾ ഫംഗസ് വിഭാഗത്തിൽ പെടുന്നവയാണ്. രുചിയിൽ മാത്രമല്ല പോഷകഗുണങ്ങളിലും ഇതു മുന്നിൽ തന്നെ നിൽക്കുന്ന ഒരു ഭക്ഷണ പദാർത്ഥമാണ്. ഏകദേശം 45,000 കൂണിനങ്ങൾ ഉണ്ടെങ്കിലും 2000 ത്തോളം മാത്രമേ ഭക്ഷ്യയോഗ്യമായതുള്ളൂ. ഒരു സൂപ്പർഫുഡ് എന്ന് പലപ്പോഴും വാഴ്ത്തപ്പെടുന്ന കൂൺ ഒരു സമ്പൂർണാഹാരമാണ്. അവയുടെ പോഷകമൂല്യവും പാചകരീതികളിലെ വൈദഗ്ധ്യവും കാരണം ആഗോളതലത്തിൽ കൂണിന്റെ ഡിമാൻഡ് വർധിച്ചു വരികയാണ്. ഇന്ത്യയിൽ കൂൺ ഉൽപ്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം ബിഹാറാണ്. ഇന്ത്യയിൽ, കൂൺ കൃഷി പ്രാഥമികമായി നാല് ഇനങ്ങളിൽ ആണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബട്ടൺ കൂൺ, മുത്തുച്ചിപ്പി കൂൺ, നെല്ല് വൈക്കോൽ കൂൺ, പാൽ കൂൺ എന്നിവയാണ് ഈ നാലിനങ്ങൾ. ബട്ടൺ കൂണുകൾ ആണ് ഈ മേഖലയിൽ കൂടുതൽ ആധിപത്യം പുലർത്തുന്നത്. രാജ്യത്തിൻ്റെ മൊത്തം കൂൺ ഉൽപാദനത്തിൻ്റെ ഏകദേശം 75% ബട്ടർ കൂണുകൾ ആണ്. നിലവിൽ, ഇന്ത്യ പ്രതിവർഷം ഏകദേശം 201,000 ടൺ കൂൺ ആണ് ഉത്പാദിപ്പിക്കുന്നത്. ഒന്നാമത്…

Read More

മൂന്നു പതിറ്റാണ്ട് പിന്നിടുകയാണ് കിൻഫ്ര എന്ന  കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്‍റ് കോർപറേഷൻ.  കഴിഞ്ഞ മൂന്നു വർഷ കാലയളവിൽ കേരളത്തിൽ കിൻഫ്ര കൊണ്ട് വന്നത് 2232.66 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം. സൃഷ്ടിച്ചത് 27,335 തൊഴിലവസരങ്ങളും. 419 വ്യവസായ യൂണിറ്റുകൾക്കായി 211 ഏക്കർ സ്ഥലവും 5.34 ലക്ഷം ചതുരശ്ര അടി ബിൽറ്റ്അപ്പ് സ്ഥലവും അനുവദിച്ചതിലൂടെയാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. കിൻഫ്ര ഇതുവരെ കേരളത്തിൽ കൊണ്ടുവന്ന നിക്ഷേപങ്ങളുടെ 35 ശതമാനവും തൊഴിലവസരങ്ങളുടെ 40 ശതമാനവും ഈ മൂന്നുവർഷംകൊണ്ട് നേടാനായതാണെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. മൂന്നു പതിറ്റാണ്ടുകൊണ്ട് വിവിധ മേഖലകളിലായി 31 വ്യവസായ പാർക്കുകൾ സ്ഥാപിച്ച കിൻഫ്ര ആകെ 70,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും 6,500 കോടിയോളം സ്വകാര്യ നിക്ഷേപങ്ങൾ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴിക്കായി രണ്ട് നോഡിലായി 1273 ഏക്കർ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നതോടെ 10,000 കോടിയുടെ നിക്ഷേപവും ഒരു ലക്ഷത്തിലധികം തൊഴിലവസരവും പാലക്കാട്…

Read More

കേരള ബാങ്കിനെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ  ‘ബി’ ക്ലാസിൽ നിന്നും ‘സി’ ക്ലാസിലേക്ക് തരംതാഴ്ത്തിയതോടെ വ്യക്തിഗത വായ്പാ വിതരണത്തിന് കനത്ത തിരിച്ചടിയായി . ബാങ്കിന് അനുവദിക്കാവുന്ന പരമാവധി വ്യക്തിഗത വായ്പ 25 ലക്ഷം രൂപയായി കുറഞ്ഞു. എന്നാൽ  കേരള ബാങ്കിന് 209 കോടി അറ്റലാഭമുണെന്നും റേറ്റിങ് മാറ്റം പ്രവർത്തനത്തെ ബാധിക്കില്ലെന്നുമാണ് ബാങ്കിന്റെ  വിശദീകരണം. പരമാവധി വ്യക്തിഗത വായ്പ പരിധി നേരത്തെ 40 ലക്ഷം രൂപയായിരുന്നു. നബാർഡിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് RBI കേരള ബാങ്കിനെ ‘സി’ ക്ലാസ് പട്ടികയിലേക്ക് തരംതാഴ്ത്തിയത്. ‘ബി’ ക്ലാസിൽ നിന്നാണ് തരംതാഴ്ത്തൽ.  സി ക്ലാസിലേക്കുള്ള തരംതാഴ്ത്തൽ ബിസിനസിൽ നേരിയ ആഘാതം സൃഷ്ടിക്കുമെന്ന് കേരള ബാങ്ക് അധികൃതർ വ്യക്തമാക്കി.’സി’ ക്ലാസിലേക്ക് താഴ്ന്നതോടെ വായ്പാ വിതരണം അടക്കമുള്ള നടപടിക്രമങ്ങളിൽ പാലിക്കേണ്ട നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും കേരള ബാങ്ക് അതാത് ബ്രാഞ്ചുകൾക്ക് കൈമാറി. പണയത്തിന്മേൽ 25 ലക്ഷം രൂപയലധികം അനുവദിക്കുന്ന വായ്പകൾക്കാണ് നിയന്ത്രണമുണ്ടായിരിക്കുന്നത്. ബാങ്കിന് നിലവിൽ അത്തരത്തിലുള്ള വായ്പകളുടെ എണ്ണം താരതമ്യേന കുറവാണെന്നും…

Read More

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) അവരുടെ ഡിജിറ്റൽ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പ് നടത്തിയിരിക്കുകയാണ്. അത്യാധുനിക വീഡിയോ റെക്കോർഡിംഗ് സ്റ്റുഡിയോ കൊണ്ടുവന്നുകൊണ്ടാണ് പുതിയ ഈ മാറ്റത്തിന് സിബിഎസ്ഇ ഒരുങ്ങുന്നത്. ആഗോളതലത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പഠനാനുഭവം നൽകാൻ ലക്ഷ്യമിടുന്ന ഈ സ്റ്റുഡിയോയുടെ ഉദ്ഘാടനം ഡൽഹിയിലെ  സെൻ്റർ ഓഫ് എക്‌സലൻസിൽ നടന്നു. സിബിഎസ്ഇ ചെയർമാൻ രാഹുൽ സിംഗ് ഐഎഎസ്, സിബിഎസ്ഇ സെക്രട്ടറി ഹിമാൻഷു ഗുപ്ത ഐഎഎസ്,  ഡയറക്ടർ (ട്രെയിനിംഗ്) ഡോ രാം ശങ്കർ എന്നിവരുൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ചരിത്രത്തിന്റെ നാഴികക്കല്ല് ആയേക്കാവുന്ന ഈ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ബോർഡിലെ വിവിധ വകുപ്പ് മേധാവികളും സന്നിഹിതരായിരുന്നു. ഹൈ-ഡെഫനിഷൻ ക്യാമറകൾ, നൂതന ഓഡിയോ സിസ്റ്റങ്ങൾ, ഗ്രീൻ സ്ക്രീനുകൾ, പ്രൊഫഷണൽ ലൈറ്റിംഗ് സജ്ജീകരണങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് വീഡിയോ റെക്കോർഡിങ് സ്റ്റുഡിയോ. ഈ അത്യാധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് മികച്ച വിദ്യാഭ്യാസ വീഡിയോകൾ ഷൂട്ട് ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇങ്ങിനെ ഷൂട്ട് ചെയ്യുന്ന…

Read More

നമ്മുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഒരു തീവണ്ടി യാത്രയ്ക്ക് ഒരുങ്ങുന്നു എന്നറിയുമ്പോൾ നമ്മളിൽ പലരും അവർക്ക് ടിക്കറ്റ് ബുക്ക് ചെയ്തു കൊടുത്തിട്ടുണ്ട്.  എന്നാൽ ഇത്തരത്തിൽ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ ഇനി മുതല്‍ പിഴയും തടവും ലഭിക്കുമെന്ന അവകാശവാദത്തോടെ ഒരു പ്രചാരണം സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ചു ദിവസമായി വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ വൈറൽ പ്രചാരണത്തിന്റെ വാസ്തവമെന്താണെന്നു നോക്കാം. “സ്വന്തം അക്കൗണ്ടില്‍ നിന്ന് രക്തബന്ധം ഇല്ലാത്തവര്‍ക്ക് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തു നല്‍കുന്നത് റെയില്‍വേ ആക്ട് സെക്ഷന്‍ 143 പ്രകാരം കുറ്റകരമാണ്. മൂന്നു വര്‍ഷം ജയില്‍വാസവും 10,000 രൂപ പിഴയുമാണ് ഇത്തരം ചെറിയ ‘സഹായങ്ങള്‍ക്ക്’ ശിക്ഷ.” എന്നാണ് ഐആർടിസിയുടെ ചിത്രങ്ങൾക്കൊപ്പം പ്രചരിക്കുന്ന വൈറൽ പോസ്റ്റിൽ പറയുന്നത്. ഇത്തരത്തിലൊരു നിയമം പ്രാബല്യത്തിലുണ്ടോ എന്ന് ഈ സന്ദേശം ലഭിച്ചത് മുതൽ പലരും അന്വേഷിക്കുകയാണ്. എന്നാൽ IRCTC വെബ്‌സൈറ്റിൽ ഇത്തരത്തിലുള്ള യാതൊരു വിവരങ്ങളും ഇല്ല. പ്രസക്തമായ ചില കീവേഡുകളുപയോഗിച്ച് പരിശോധിച്ചാൽ ഇതുമായി ബന്ധപ്പെട്ട് IRCTC വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ഒരു…

Read More

രാജ്യം കണ്ട ബോളിവുഡ് സ്റ്റാർ, വില്ലൻ വേഷങ്ങളിൽ കൂടി ശ്രദ്ധേയനായ  ഡാനി ഡെന്‍സോങ്പ എന്ന 76 കാരൻ വിജയിച്ച ഒരു സംരംഭകനാണെന്നത് അധികമാർക്കും അറിയാത്ത കാര്യമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന മൂന്നാമത്തെ ബീയര്‍ ബ്രാൻഡ് നിർമിക്കുന്ന യുക്‌സൊം ബ്രുവറീസ് കമ്പനിയുടെ ഉടമയാണ് ഡാനി.  വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന ഈ  ബിയർ ബ്രാൻഡിന്റെ  വാർഷിക വിറ്റുവരവ് 100 കോടിയിൽ അധികമാണ്. ആറ് പതിറ്റാണ്ടായി ബോളിവുഡിലെ മികച്ച വില്ലനാണ് ഈ ബീയര്‍ ബ്രാന്‍ഡുകളുടെ മുതലാളി. 1987ല്‍ ദക്ഷിണ സിക്കിമില്‍ ആരംഭിച്ച ഈ ബ്രുവറിയില്‍ നിന്ന് വിവിധ പേരുകളിലായി 12 ലധികം ബീയര്‍ ബ്രാന്‍ഡുകള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിറ്റഴിയുന്നുണ്ട്. 2005ല്‍ ഡാനി ഒഡീഷയിലും, അസമിലും ബ്രുവറികള്‍ സ്ഥാപിച്ച് ബിസിനസ് സാമ്രാജ്യം വിപുലപ്പെടുത്തിയിരുന്നു. രാജ്യത്തെ ബീയര്‍ വിപണിയിലെ വമ്പന്‍മാരായ യുണൈറ്റഡ് ബ്രൂവറീസ് (യുബി) സാബ്മില്ലര്‍ എന്നിവര്‍ക്ക് ഡാനിയുടെ ഉല്‍പന്നങ്ങള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിട്ടുള്ളത്. ഡാനിയുടെ വില്ലന്‍…

Read More