Author: News Desk
ശ്രീലങ്ക, ബംഗ്ലാദേശ്, ജപ്പാൻ, ചൈന, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി നിരസിച്ച് ഇന്ത്യ. ഈ രാജ്യങ്ങളിൽ നിന്നുള്ള ആപ്പിൾ, നട്‌സ്, ലഹരിപാനീയങ്ങൾ തുടങ്ങിയവയാണ് ഗുണനിലവാരത്തിലെ ആശങ്ക കാരണം ഇന്ത്യ നിരസിച്ചത്. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അടുത്തിടെ പുറത്തിറക്കിയ ഫുഡ് ഇംപോർട്ട് റിജക്ഷൻ അലേർട്ടിലാണ് (FIRA) രാജ്യങ്ങളുടെ പേരുകളും തിരിച്ചയച്ച ഭക്ഷ്യവസ്തുക്കളും പരസ്യമാക്കിയത്. നിരസിച്ച ഭക്ഷ്യവസ്തുക്കളിൽ ആരോഗ്യത്തിന് ഹാനികരമായവയും ഗുണനിലവാരമില്ലാത്തവയും കണ്ടെത്തിയതിനാലാണ് നടപടി.. നിലവിൽ ഇന്ത്യ നൂറിലധികം രാജ്യങ്ങളിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ ഇറക്കുമതി ചെയ്യുന്നുണ്ട്. FIRA പോർട്ടലിലെ വിവരമനുസരിച്ച് FSSAI ശ്രീലങ്കയിൽ നിന്നുള്ള കറുവപ്പട്ട ഗുണനിലവാരം ഇല്ലാത്തതിനാലും മുൻകൂർ നടപടിയിലെ പ്രശ്നങ്ങൾ കൊണ്ടും ബെംഗളൂരുവിൽ വെച്ച് മടക്കി അയച്ചു. FSS, Act, 2006 പ്രകാരമായിരുന്നു നടപടി. ഏപ്രിൽ 22 ന് തൂത്തുക്കുടി തുറമുഖത്ത് പൂപ്പലുകൾ നിറഞ്ഞ ശ്രീലങ്കൻ അടയ്ക്കയും ഇന്ത്യ നിരസിച്ചു. ജൂൺ 25ന് ജപ്പാനിൽ നിന്നുള്ള ആരോഗ്യ സപ്ലിമെൻ്റുകളും ടീ ബാഗുകളും എഫ്എസ്എസ്എഐ…
തിരുവനന്തപുരം-മംഗലാപുരം, തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരത് എക്‌സ്പ്രസ്സുകൾക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നതിനാൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കാനുള്ള റെയിൽവേ നടപടി വേഗത്തിലാക്കണമെന്ന് യാത്രക്കാരുടെ ആവശ്യം. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി മംഗലാപുരത്തേക്കുള്ള വന്ദേഭാരതിന് എട്ട് കോച്ചുകളും തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസർകോട് വരെയുള്ള ട്രെയിനിന് 16 കോച്ചുകളുമാണ് നിലവിൽ ഉള്ളത്. രാജ്യത്ത് തന്നെ ഏറ്റവും സ്വീകാര്യത ലഭിച്ച രണ്ട് വന്ദേ ഭാരതുകളാണ് ഇവ. ഇതിൽ തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് 20 കോച്ചുകളുള്ള സർവീസാക്കി മാറ്റുന്നതിനുള്ള നിർദേശം റെയിൽവേ രണ്ട് മാസം മുൻപ് അംഗീകരിച്ചിരുന്നു. എന്നാൽ ഇതിനായി അന്തിമ ഉത്തരവ് ഇതു വരെ പുറപ്പെടുവിച്ചിട്ടില്ല. ഈ നടപടി വേഗത്തിലാക്കണമെന്നും ഒപ്പം തിരുവനന്തപുരം-മംഗലാപുരം വന്ദേഭാരതിലും കോച്ചുകളുടെ എണ്ണം വർധിപ്പിക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം. നിലവിലുള്ള സ്വീകാര്യതയ്ക്ക് അനുസൃതമായി ഇരു ട്രെയിനുകളിലും കോച്ചുകളില്ല. ജോലി ആവശ്യങ്ങൾക്കായി തിരുവന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോകുന്നവർ ഇപ്പോൾ പ്രധാനമായും ആശ്രയിക്കുന്നത് തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിനെയാണ്. ട്രെയിൻ രാവിലെ 8.25ന് എറണാകുളത്തും 9.30ന് തൃശ്ശൂരും എത്തും എന്നതിനാൽ ഓഫീസ്…
ഒല ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിന് പുറത്ത് ഒല സ്‌കൂട്ടർ ചുറ്റിക കൊണ്ട് അടിച്ചു തകർക്കുന്ന യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. വാഹനം വാങ്ങി ഒരു മാസത്തിനുള്ളിൽ 90000 രൂപയുടെ ബിൽ സർവീസ് സെൻററിൽനിന്നും നൽകി എന്ന് ആരോപിച്ചാണ് യുവാവിന്റെ കടുംകൈ. ഷോറൂമിന് മുൻപിൽ യുവാവ് സ്കൂട്ടർ മറിച്ചിട്ട് ചുറ്റിക കൊണ്ട് അടിക്കുന്നതാണ് വീഡിയോയിലുള്ളത്. യുവാവിൻറെ രോഷത്തിനു കാരണം വീഡിയോ റെക്കോർഡ് ചെയ്യുന്ന ആൾ പറയുന്നുമുണ്ട്. ഒരു മാസം മുൻപ് വാങ്ങിയ ഇലക്ട്രിക് സ്കൂട്ടറിന് സർവീസ് സെൻററിൽ നിന്ന് അദ്ദേഹത്തിന് 90000 രൂപയുടെ ബിൽ നൽകിയത്രേ. ഇതാണ് യുവാവിനെ പ്രകോപിതനാക്കിയതും ഷോറൂമിന് മുൻപിൽ കൊണ്ടുവന്ന് സ്കൂട്ടർ തകർക്കാൻ കാരണമായതെന്നുമാണ് വീഡിയോ എടുത്തയാൾ പറയുന്നത്. നേരത്തെ ഒലയുടെ മോശം സർവീസിനെതിരെ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്ര വിമർശനവുമായി എത്തിയിരുന്നു. സർവീസ് സെൻററിൽ നന്നാക്കാതെ പൊടിപിടിച്ച് കിടക്കുന്ന ഒല ഇലക്ട്രിക് സ്കൂട്ടറുകളുടെ ചിത്രം പുറത്തുവിട്ടായിരുന്നു കുനാലിന്റെ വിമർശനം. സംഭവത്തിനു പിന്നാലെ ഒല സിഇഒ…
അനേകം വ്യക്തി ദുരന്തങ്ങൾക്കു ശേഷമാണ് ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ ഭാര്യ റോഹിഖ ഇന്ത്യയിലെ അതിസമ്പന്ന വനിതയായത്. 2022ലാണ് സൈറസ് മിസ്ത്രി വാഹനാപകടത്തിൽ അന്തരിച്ചത്. അതിനു മാസങ്ങൾക്കു മുൻപ് മിസ്ത്രിയുടെ പിതാവും പല്ലോൻജി ഗ്രൂപ്പ് ഉടമയുമായ പല്ലോൻജി മിസ്ത്രി മരിച്ചിരുന്നു. ഭർത്താവിന്റെ അകാല മരണത്തിനു ശേഷം പല്ലോൻജി ഗ്രൂപ്പിലെ സൈറസിന്റെ ആസ്തിയെല്ലാം റോഹിഖയുടെ പേരിലായി. ഇവ കൂടാതെ ടാറ്റ സൺസിലെ സൈറസിന്റെ ഓഹരികളും റോഹിഖയ്ക്ക് ലഭിച്ചു. ഇതോടെ ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ രണ്ടാമത്തെ വനിതയായി റോഹിഖ മാറുകയായിരുന്നു. ഫോർബ്സിന്റെ സമ്പന്ന പട്ടിക പ്രകാരം 77000 കോടിയാണ് റോഹിഖയുടെ ആസ്തി. സൈറസ് മിസ്ത്രി ഇന്ത്യൻ ബിസിനസ് രംഗത്തെ പ്രമുഖ നാമമായിരുന്നു. 2012 മുതൽ ടാറ്റ സൺസ് ചെയർമാനായ അദ്ദേഹം 2016 വരെ ആ സ്ഥാനത്ത് തുടർന്നു. രത്തൻ ടാറ്റയുടെ അർധ സഹോദരനും ഇപ്പോഴത്തെ ടാറ്റ ട്രസ്റ്റ് ചെയർമാനുമായ നോയൽ ടാറ്റയുമായി സൈറസിന് അടുത്ത ബന്ധമുണ്ടായിരുന്നു. സൈറസിന്റെ സഹോദരി ആലു മിസത്രിയെയാണ്…
രാജ്യത്തെ ഏറ്റവും ശക്തരായ ബിസിനസ് കുടുംബമാണ് ടാറ്റ കുടുംബം. രത്തൻ ടാറ്റയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ അർധ സഹോദരൻ നോയൽ ടാറ്റയെക്കുറിച്ചുമെല്ലാം ഇന്നത്തെ തലമുറയക്ക് അറിയാം. എന്നാൽ രത്തൻ ടാറ്റയ്ക്കും മുൻപേ അനേകം ടാറ്റമാർ പ്രതിബന്ധങ്ങളോട് പോരടിച്ച് കെട്ടിപ്പടുത്തതാണ് ടാറ്റ സാമ്രാജ്യം. അത്തരത്തിൽ ഒരു കനത്ത പ്രതിസന്ധിയിൽ നിന്നും ടാറ്റയെ രക്ഷിച്ച വനിതയാണ് മെഹർബായ് ടാറ്റ. 1879ൽ ജനിച്ച മെഹർബായ് വെറും പതിനെട്ട് വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ജംഷഡ്ജി ടാറ്റയുടെ മൂത്ത മകൻ ദൊറാബ്ജി ടാറ്റയുമായി വിവാഹിതയായി. സ്ത്രീകളെ വീട്ടിനുള്ളിൽ പുറത്ത് പൊകുന്നതിനു പോലും വിലക്കിയിരുന്ന ഒരു കാലത്ത് അവർ സ്ത്രീ വിദ്യാഭ്യാസത്തിനു വേണ്ടിയും വോട്ടവകാശത്തിനു വേണ്ടിയും പർദ സമ്പ്രദായം നിർത്തലാക്കുന്നതിനും വേണ്ടി പ്രവർത്തിച്ചു. മെഹർബായുടെ ജീവിതം നിരവധി മേഖലകളിലായി പരന്നുകിടക്കുന്നതാണ്. ഇന്ത്യയിലെ ആദ്യ ഫെമിനിസ്റ്റ് എന്ന വിശേഷണം അവരുടെ ചിറകിലെഒരു തൂവൽ മാത്രം.1929ൽ മെഹർബായിയുടെ കൂടി ശ്രമഫലമായാണ് ഇന്ത്യയിൽ ബാല വിവാഹം നിരോധിക്കപ്പെട്ടത്. ഈ സാമൂഹ്യ സേവനങ്ങൾക്കു പുറമേ അക്കാലത്ത്…
താരവിവാഹങ്ങളുടെ പകിട്ട് കൊണ്ട് ശ്രദ്ധേയമാണ് ബോളിവുഡ്. എന്നാൽ വിവാഹം പോലെത്തന്നെ വിവാഹമോചനവും ചിലവേറിയതാണ് എന്ന് ബി-ടൗൺ വാർത്തകൾ തെളിയിക്കുന്നു. ഹൃത്വിക് റോഷൻ മുതൽ ഫർഹാൻ അക്തർ വരെ വിവാഹ മോചന സെറ്റിൽമെന്റ് ആയി നൽകിയത് കോടികളാണ്. ഹൃത്വിക്-സൂസൻബോളിവുഡ് ചരിത്രത്തിലെ ഏറ്റവും വലിയ ജീവനാംശത്തിന് സാക്ഷിയായ വേർപിരിയലായിരുന്നു ഹൃത്വിക് റോഷന്റേതും സൂസൻ ഖാന്റേതും. 2000ത്തിലാണ് ബാല്യകാലസഖിയായ സൂസനെ ഹൃത്വിക് വിവാഹം കഴിച്ചത്. 2014ൽ ഇരുവരും വേർപിരിഞ്ഞു. വേർപിരിയലിനുശേഷം 380 കോടിയാണ് സൂസന് ജീവനാംശമായി ലഭിച്ചത്. ആമിർ-റീനഎൺപതുകളിൽ ആരംഭിച്ച പ്രണയമാണ് ആമിർഖാനും റീന ദത്തയും തമ്മിലുള്ളത്. 1986ൽ ഇരുവരും രഹസ്യമായി വിവാഹിതരായി. ആമിറിന് 21ഉം റീനയ്ക്ക് 19ഉം വയസ്സ് മാത്രമായിരുന്നു അന്ന് പ്രായം. 2002ൽ ഇരുവരും വേർപിരിഞ്ഞു. 50 കോടിയാണ് വേർപിരിയലിനോട് അനുബന്ധിച്ച് ആമിർ റീനയ്ക്ക് നൽകേണ്ടി വന്നത്. മലൈക-അർബാസ്1998ൽ ഒരു കോഫി ബ്രാൻഡിന്റെ പരസ്യ ചിത്രീകരണത്തിനിടെ കണ്ടുമുട്ടി തമ്മിൽ ഇഷ്ടപ്പെട്ടവരാണ് മലൈക അറോറയും അർബാസ് ഖാനും. അതേ വർഷം തന്നെ ഇരുവരും വിവാഹിതരായി.…
തലമുറകളെ സ്വാധീനിച്ച ചലച്ചിത്രമാണ് ഷോലെ. രമേശ് സിപ്പിയുടെ സംവിധാനത്തിൽ സഞ്ജീവ് കുമാർ, ധർമേന്ദ്ര, അമിതാഭ് ബച്ചൻ, ഹേമ മാലിനി തുടങ്ങിയ വൻ താരനിര അണിനിരന്ന ചിത്രം വർഷങ്ങളോളം ഇന്ത്യയിലെ ഏറ്റവും പണം വാരിയ ചിത്രം എന്ന ഖ്യാതി നിലനിർത്തി. എന്നാൽ അതിലെ അഭിനേതാക്കൾക്ക് കിട്ടിയ പ്രതിഫലം രസകരമാണ്. മൂന്ന് കോടിയായിരുന്നു ഷോലെയുടെ ആകെ ബജറ്റ്. ചിത്രത്തിലെ അഭിനയത്തിന് ഏറ്റവുമധികം പ്രതിഫലം വാങ്ങിയത് ധർമേന്ദ്രയാണ്-ഒന്നര ലക്ഷം രൂപ. സഞ്ജീവ് കുമാറിന് ഒന്നേകാൽ ലക്ഷം രൂപയും പ്രതിഫലം ലഭിച്ചു. നായകനൊപ്പം തന്നെ പ്രാധാന്യമുള്ള വേഷത്തിൽ അഭിനയിച്ചിട്ടും അമിതാഭിന്റെ പ്രതിഫലം ഒരു ലക്ഷം രൂപ മാത്രമായിരുന്നു. നായികമാരിൽ ഹേമ മാലിനിക്ക് 75000 രൂപ പ്രതിഫലം ലഭിച്ചപ്പോൾ ജയ ബച്ചന് ലഭിച്ചത് 35000 രൂപയായിരുന്നു. പ്രധാന വേഷത്തിലെത്തിയിട്ടും ജയയുടെ പ്രതിഫലം വളരെ കുറവായിരുന്നു. സാംബ എന്ന കഥാപാത്രം ചെയ്ത അഭിനേതാവ് മക് മോഹന് 12000 രൂപ, കാലിയയുടെ റോൾ ചെയ്ത അഭിനേതാവിന് 10000 രൂപ എന്നിങ്ങനെയായിരുന്നു മറ്റ്…
റാംജിറാവു സ്പീക്കിംഗിൽ പാട്ടിന്റെ പ്രോഗ്രാമർ 1989! റാംജിറാവു സ്പീക്കിംഗ് റിലീസ് ആകുന്നു. സിദ്ദിഖ് ലാൽ കൂട്ടുകെട്ടിലെ ആദ്യ പടം. സിനിമയുടെ ക്ലൈമാക്സിലേക്ക് പോകുന്നത് ഒരു പാട്ടിലാണ്. ഇന്നസെന്റ് അവതരിപ്പിച്ച മാന്നാർ മത്തായിയും മുകേഷിന്റെ കഥാപാത്രം ഗോപാലകൃഷ്ണനും, സായ്കുമാറിന്റെ ബാലകൃഷ്ണനും മുഖം മൂടി അണിഞ്ഞ് വേഷം മാറി ജീവിതത്തിലെ നിലനിൽപ്പിനായി അവസാന കളിക്ക് ഇറങ്ങുന്നു. കളിക്കളം ഇത് കളിക്കളം, പടക്കളം ഇത് പടക്കളം.. ഈ പാട്ട് പാടിയത് എസ് പി ബാലസുബ്രഹ്മണ്യവും, സംഗീത സംവിധാനം എസ് ബാലകൃഷ്ണനും. പക്ഷെ കളിക്കളം എന്ന പാട്ടിന്റെ ഓർക്കസ്ട്ര ഒരുക്കിയ മ്യൂസിക് പ്രോഗ്രാമർ ആരാണെന്ന് അറിയുമോ? ഇന്ന് ലോകത്ത് ഏറ്റവും അധികം മൂല്യമുള്ള സംഗീത സംവിധായകൻ. ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഗായകരിൽ ഒരാൾ. രണ്ട് അക്കാഡമി അവാർഡ് വാങ്ങിയ ഏഷ്യയിലെ ഒരേ ഒരു മ്യൂസിക് ഡയറക്ടർ! ഇന്ത്യൻ നവ സംഗീതത്തിലെ ചക്രവർത്തി! സാക്ഷാൽ അള്ളാ രഖാ റഹ്മാൻ (Allah Rakha Rahman), എ ആർ…
സംരംഭകരേയും നിക്ഷേപകരേയും സഹായിക്കുന്ന ബിസിനസ് നെറ്റ് വർക് ഗ്രൂപ്പായ ബിസിനസ് കേരളയുടെ ഗൾഫ് ഇന്ത്യൻ ട്രേഡ് എക്സ്പോ ഡിസംബർ 7, 8 തിയ്യതികളിൽ കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കും. ആഗോള തലത്തിലുള്ള നെറ്റ് വർക്കിങ് സാധ്യതയാണ് ഇന്ത്യയിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള സംരംഭകരുടെ ബി2ബി എക്സ്പോയിലൂടെ സംരംഭകരെ കാത്തിരിക്കുന്നത്. ഇരുന്നൂറോളം സ്റ്റാളുകളാണ് എക്സ്പോയ്ക്കായി ട്രെഡ് സെന്ററിൽ ഒരുക്കിയിട്ടുള്ളത്. മെഷിനറി, ബിൽഡേർസ്, ഐടി തുടങ്ങി വിവിധ മേഖലയിലുള്ള സംരംഭകർ എക്സ്പോയിൽ അണിനിരക്കും. വിദേശ ബ്രാൻഡുകളുടെ ബിസിനസ് സർവീസുകൾ കേരളത്തിലുള്ളവർക്ക് പരിചയപ്പെടുത്താനും നമ്മുടെ ബ്രാൻഡുകൾക്ക് ആഗോള വ്യാപനം ഉണ്ടാകാനും എക്സ്പോ സഹായിക്കും. കേരളത്തിലുള്ള കമ്പനികൾക്ക് കയറ്റുമതി സാധ്യതയും വിദേശ കമ്പനികൾക്ക് ഇറക്കുമതി സാധ്യതയും എക്സ്പോയിലൂടെ ഒരുക്കും. ട്രെയിനിങ് പ്രോഗ്രാമുകൾ, ബിസിനസ് അവാർഡുകൾ, ലോഞ്ചിങ്ങുകൾ, പ്രസന്റേഷനുകൾ, നിക്ഷേപ മീറ്റിങ്ങുകൾ എന്നിവയും എക്സ്പോയുടെ ഭാഗമായി നടക്കും. കൂടുതൽ വിവരങ്ങൾക്ക് 7511199201, 7511199202 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. The Gulf Indian Trade Expo 2024, organized…
നിരവധി ജോലി ഒഴിവുകളുമായി ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ഇൻഫോസിസ്. 1500ലധികം ഒഴിവുകളിലേക്കാണ് ആഗോള ഐടി രംഗത്തെ പ്രമുഖരായ ഇൻഫോസിസ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കരിയർ ബ്രേക്കിന് ശേഷം ജോലിയിലേക്ക് മടങ്ങുന്ന സ്ത്രീകൾക്ക് അനുയോജ്യമായ അവസരങ്ങൾ, ലാറ്ററൽ റോളുകൾ, എൻട്രി ലെവൽ പൊസിഷനുകൾ, എന്നിവ ഇതിൽ ഉൾപ്പെടുന്നു. വനിതാ പ്രൊഫഷണലുകളെ ശാക്തീകരിക്കുന്നതിനായുള്ള ഇൻഫോസിസിന്റെ പ്രധാന ചുവടുവെപ്പാണ് കരിയർ ബ്രേക്ക് റോളുകൾ. ഇടവേളയ്ക്ക് ശേഷം കരിയർ ആരംഭിക്കാൻ ശ്രമിക്കുന്ന സ്ത്രീകൾക്ക് ഇവ ഏറെ ഗുണം ചെയ്യും. മിക്ക പ്രധാന പൊസിഷനുകളിലേക്കും ഇൻഫോസിസ് കരിയർ ബ്രേക്ക് റോൾ ആനുകൂല്യം നൽകുന്നുണ്ട്. ടെക്നോളജി കൺസൾട്ടിങ്ങിൽ കരിയർ ആരംഭിക്കാൻ തത്പരരായ ഉദ്യോഗാർത്ഥികൾക്കായി 700ലധികം എൻട്രി ലെവൽ പൊസിഷനുകളിലേക്കാണ് ഇൻഫോസിസ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ക്ലൗഡ്, ഇൻഫ്രാസ്ട്രക്ചർ സേവനങ്ങൾ, ഫിനാൻസ് അസോസിയേറ്റ് തുടങ്ങിയവയാണ് പ്രധാന ഒഴിവുകൾ. ക്ലൗഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സർവീസസ്, ടാലൻ്റ് അക്വിസിഷൻ, അസോസിയേറ്റ് ലീഡ്-ഗ്ലോബൽ ഇമിഗ്രേഷൻ, പൈത്തൺ ഡെവലപ്പർ, ജാവ ഡെവലപ്പർ, ബിസിനസ് അനലിസ്റ്റ് തുടങ്ങിയ റോളുകൾക്കായി…