Author: News Desk

1990-കളുടെ അവസാനം. കേരളത്തിൽ മൊബൈൽ സർവ്വീസുകൾ തുടങ്ങിയിട്ടേ ഉള്ളൂ. മൊബൈൽ ഫോൺ ഒരു ആർഭാടവും ആഡംബരവുമായ വസ്തുവായിരുന്ന കാലം. ഔട്ട് ഗോയിംഗിന് മിനുറ്റിന് 20 രൂപയ്ക്കടുത്തും, ഇൻകമിങ്ങിന് 10 രൂപയോളവും ഒക്കെ ചാർജ്ജുണ്ടായിരുന്ന ആ അന്തകാലം. അന്ന് എന്റെ ഒരു ബന്ധു, അദ്ദേഹമന്ന് കോളേജിൽ പഠിക്കുകയാണ്. ബൈക്ക് വാങ്ങാൻ പണം കണ്ടെത്താനുള്ള ഒരു വഴിയായി മൊബൈൽ കണ്ക്ഷൻ ഏജന്റായി. ഒരു കണക്ഷൻ റെഡിയാക്കിയാൽ 500 രൂപ കമ്മീഷൻ! എസ്കോടെൽ, ബിപിൽ എന്നീ കമ്പനികളാണ് സർവ്വീസ് പ്രൊവൈഡർമാർ. ഹാൻഡ് സെറ്റാവട്ടെ എറിക്സണും, ബിപില്ലും മോട്ടോറോളയും. നാട്ടിലെ സമ്പന്നൻമാരായ ജുവല്ലറി മുതലാളിമാർ, ടെക്സ്റ്റൽ ഓണേഴ്സ് തുടങ്ങി, ബിസിനസ്സ് ആവശ്യത്തിനും, പിന്നെ ധനികനാണെന്ന് നാലാളറിയാനും മൊബൈൽ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചവരെയൊക്കെ അദ്ദേഹം വരിക്കാരാക്കി. ഏറ്റവും കൂടുതൽ വിറ്റത് BPL ആണെന്ന് തോന്നുന്നു. അതിനു മുന്നേ ഞാൻ ആ ബ്രാൻഡ് കണ്ടിട്ടുണ്ട്, വീടുകളിൽ ഇരുന്ന മറ്റൊരു ആഡംബരം! ടിവി! അതുപോലെ റെഫ്രിജറേറ്റർ ! BPL. ചുവന്ന അരികുള്ള നീല…

Read More

ഇലക്ട്രിക് വാഹനപ്രേമികൾ കണ്ണുനട്ട് കാത്തിരിക്കുന്ന മോഡലാണ് ടാറ്റ സിയാറ EV. വരവറിയിച്ചതു മുതൽ ഭാവിയിലെ ഇലക്ട്രിക് വാഹനം എന്നാണ് സിയാറ ഇവി അറിയപ്പെടുന്നത്. ഈയിടെ വിപണിയിലെത്തിയ ടാറ്റ കർവ് ഇവിയുടെ വമ്പൻ വിജയത്തിനു ശേഷമാണ് സിയാറ ഇവിയുമായി എത്താൻ ടാറ്റ ഒരുങ്ങുന്നത്. മികച്ച പെർഫോമൻസ് കൊണ്ടും ഡിസൈൻ മികവ് കൊണ്ടും ഗംഭീര ഫീച്ചേർസ് കൊണ്ടുമാണ് കർവ് വിപണി കീഴടക്കിയത്. എന്നാൽ ഇതിലും എത്രയോ ഇരട്ടി ഫീച്ചേർസുമായാണ് സിയാറ എത്തുന്നത്. ഇന്ത്യൻ നിർമിത ഡിഫൻഡർ എന്ന പേരാണ് വാഹനത്തിന്റെ മോട്ടോ എക്സ്പോ ഷോ മുതൽ സിയാറക്കുള്ളത്. അവിന്യ, ഹാരിയർ എന്നീ ഇലക്ട്രിക് കണസെപ്റ്റ് വാഹനങ്ങൾക്കൊപ്പം ടാറ്റ ഭാവിയിലെ ഇലക്ട്രിക് വാഹന വിപണി കീഴടക്കാൻ പോകുന്ന അത്ഭുതം കൂടിയായിരിക്കും സിയാറ ഇവി. ഫോർ വീൽ ഡ്രൈവായി എത്തുന്ന സിയാറ ഇവി അഞ്ച് സീറ്റുള്ള എസ് യുവിയാണ്. കുടുംബവുമൊത്തുള്ള യാത്രകൾക്ക് പറ്റിയ വാഹനം മികച്ച യാത്രാനുഭവം സമ്മാനിക്കും. 2026 മാർച്ചിലാണ് സിയാറയുടെ ലോഞ്ച് പ്രതീക്ഷിക്കുന്നത്. വാഹനത്തിന്…

Read More

ബോള്‍ഗാട്ടി പാലസ് വാട്ടര്‍ ഡ്രോമില്‍ നിന്നും പറന്നുയരും, ഇടുക്കി മാട്ടുപ്പെട്ടി ഡാമിൽ  പറന്നിറങ്ങും. ‘ഡിഹാവ്ലാന്‍ഡ് കാനഡ’ എന്ന  കേരളത്തിന്റെ ആദ്യ സീപ്ലെൻ സർവീസിന്റെ നവംബർ 11ലെ  കന്നി യാത്ര ഇങ്ങനെ.  കേന്ദ്ര സര്‍ക്കാരിന്‍റെ ഉഡാന്‍ റീജിയണല്‍ കണക്ടിവിറ്റി സ്കീമിന് കീഴിലുള്ള സീപ്ലെയിന്‍ സര്‍വീസ് ആണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതാണ് പദ്ധതി. സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയില്‍ വന്‍ വികസനത്തിന് വഴിയൊരുക്കുന്ന സീപ്ലെയിന്‍ സര്‍വീസ് 11 ന് കൊച്ചിയില്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യും. കൊച്ചി കെടിഡിസി ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ വ്യവസായ  വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. കേന്ദ്ര സര്‍ക്കാരിന്‍റെ ഉഡാന്‍ റീജിയണല്‍ കണക്ടിവിറ്റി സ്കീമിന് കീഴിലുള്ള സീപ്ലെയിന്‍ സര്‍വീസ് ആണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതാണ് പദ്ധതി. ഇതിന്‍റെ ഭാഗമായി കേരളത്തിലെത്തുന്ന’ഡിഹാവ്ലാന്‍ഡ് കാനഡ’ എന്ന സീപ്ലെയിന്‍…

Read More

ബ്രിട്ടീഷ് ലക്ഷ്വറി കാറുകളായ ജാഗ്വാർ ലാൻഡ് റോവർ ഇവി മോഡലുകൾ നിർമിക്കൊനൊരുങ്ങി തമിഴ്നാട്ടിലെ ടാറ്റ മോട്ടോർസ് നിർമാണശാല.തമിഴ്നാട്ടിലെ റാണിപ്പെട്ട് പനപ്പാക്കത്ത് നിർമിക്കുന്ന 9000 കോടിയുടെ നവീന നിർമാണ ശാലയിലാണ് നിലവിലെ ടാറ്റാ വാഹനങ്ങൾക്കു പുറമേ ജാഗ്വാർ ഇവി മോഡലുകളും നിർമിക്കുക. അയ്യായിരം പേർക്ക് തൊഴിൽ സാധ്യതയുമായി എത്തുന്ന പ്ലാന്റിനായി സെപ്റ്റംബറിലാണ് ടാറ്റ തമിഴ്നാട് സർക്കാരുമായി കരാർ ഒപ്പിട്ടത്. അടുത്തിടെ ജാഗ്വാർ കാറുകളുടെ നിർമാണം യുകെയിൽ നിർത്തിവെച്ചിരുന്നു. പൂർണമായും ഇവി മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി തീരുമാനം. സാധാരണ വാഹനങ്ങളും ഇവി വാഹനങ്ങളും ഒരു പോലെ നിർമിക്കാവുന്ന പ്ലാൻ്റാണ് ടാറ്റ റാണിപ്പെട്ടിൽ ആരംഭിച്ചത്. 2032ഓടെ പ്ലാന്റ് ഇവി വാഹനങ്ങൾക്കായി സർവസജ്ജമാകും. എന്നാൽ അതിന് മുൻപ് തന്നെ സാധാരണ വാഹനങ്ങൾ നിർമിക്കാൻ പാകത്തിൽ പ്ലാൻ്റ് മാറ്റും. നിലവിൽ രാജ്യത്തെ 35 ശതമാനം വാഹന നിർമാണം തമിഴ് നാട്ടിലാണ്. ഇതിനു പുറമേ ഇന്ത്യയിലെ 40 ശതമാനം വൈദ്യുത വാഹന ഉപഭോക്താക്കളും തമിഴ്നാട്ടിൽ നിന്നാണ്. ടാറ്റ മോട്ടോർസ്,…

Read More

സമഗ്ര റെയിൽ വികസനത്തിന്റെ ഭാഗമായി മുഖം മാറാനൊരുങ്ങി കേരളത്തിലെ റെയിൽവേ സ്റ്റേഷനുകൾ. സംസ്ഥാനത്തെ 35 റെയിൽവേ സ്റ്റേഷനുകൾ പൂർണമായും പുതുക്കിപ്പണിയാനാണ് റെയിൽവേയുടെ തീരുമാനം. കേരളത്തിന്റെ റെയിൽ വികസനത്തിനായി 3000 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ കേന്ദ്ര ഗവൺമെന്റുകളുടെ കാലത്ത് ഇത് വെറും മുന്നൂറ് കോടിയോളം മാത്രമായിരുന്നു. തൃശ്ശൂർ റെയിൽവേ സ്റ്റേഷനാണ് ആദ്യമായി മാറ്റം വരാൻ പോകുന്ന സ്റ്റേഷൻ. ഇവിടത്തെ നിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ടി മാത്രം റെയിൽവേ 393 കോടി രൂപ അനുവദിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ വികസനത്തിന് പുറമേ റെയിൽപ്പാതാ വികസനവും കേരളത്തിൽ നടക്കും. മംഗളൂരു-ഷൊർണൂർ, ഷൊർണൂർ-പാലക്കാട് റൂട്ടുകളിൽ പുതിയ പാത വരും. ഇതിനു പുറമേ പുതിയ മെമു ട്രെയിനുകളും കേരളത്തിനായി അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമേ കോട്ടയം റൂട്ടിൽപുതിയ വന്ദേ ഭാരത് കൊണ്ടു വരുന്നതും പരിഗണനയിലുണ്ട്. Kerala is set to undergo a significant railway station makeover with Rs 3000 crore allocated for development. Thrissur…

Read More

യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡൊണാൾഡ് ട്രംപ് എത്തിയതിനു പിന്നാലെ സമ്പത്തിൽ വൻ മുന്നേറ്റം നടത്തി ആമസോൺ സ്ഥാപകനും ട്രംപ് അനുകൂലിയുമായ ജെഫ് ബെസോസ്. രണ്ട് ദിവസം കൊണ്ട് 7 ബില്യൺ ഡോളർ വർധിച്ച ബെസോസിന്റെ ആസ്തി ഇപ്പോൾ 228 ബില്യൺ ഡോളറായി. ട്രംപിന്റെ വരവോടെ ആമസോൺ സ്റ്റോക്കുകളിലുണ്ടായ വർധനവാണ് ബെസോസിന്റെ വമ്പൻ സാമ്പത്തിക വളർച്ചയ്ക്ക് കാരണമായത്. 926 മില്യൺ ഷെയറുകളാണ് ബെസോസിന് ആമസോണിലുള്ളത്. ഈ വർഷം 40 ശതമാനം വളർച്ചയാണ് ആമസോൺ സ്റ്റോക്കുകൾ നേടിയത്. 207 ഡോളർ എന്ന ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിലാണ് ഇപ്പോൾ ആമസോൺ ഓഹരി എത്തി നിൽക്കുന്നത്. ബെസോസും ട്രംപും തമ്മിൽ നല്ല സൗഹൃദത്തിലാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് പ്രതികൂല നിലപാടെടുത്ത വാഷിങ്ടൺ പോസ്റ്റ് പത്രത്തെ ആമസോൺ സ്ഥാപകൻ വിമർശിച്ചിരുന്നു. ട്രംപിന്റെ വിജയത്തെ എക്കാലത്തേയും മികച്ച രാഷ്ട്രീയ തിരിച്ചുവരവ് എന്നാണ് ബെസോസ് വിശേഷിപ്പിച്ചത്. Jeff Bezos reaches a record $228 billion net worth, driven…

Read More

സുരക്ഷാ വർധനവിനും സുഖപ്രദമായ യാത്രയ്ക്കുമായി നാഗർക്കോവിൽ-ഗാന്ധിധാം എക്സ്പ്രസ്സിന്റെ റേക്കുകൾ എൽഎച്ച്ബി കോച്ചുകളാക്കി ഇന്ത്യൻ റെയിൽവേ. ഈ മാസം 26 മുതൽ ട്രെയിൻ എൽഎച്ച്ബി കോച്ചുകളുമായി ഓടിത്തുടങ്ങും. സാധാരണ റേക്കുകളിൽ നിന്നും എൽഎച്ച്ബി കോച്ചുകളിലേക്കുള്ള മാറ്റെ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞും. സുരക്ഷയ്ക്കൊപ്പം മികച്ച രൂപകൽപനയ്ക്ക് പേരു കേട്ട എൽഎച്ച്ബി കോച്ചുകളിലെ യാത്ര സുഖപ്രദവുമാണ്. ആന്റി ടെലിസ്കോപിക് സംവിധാനം, അപകട തീവ്രത കുറയക്കുന്ന രൂപകൽപന എന്നിവയാണ് എൽഎച്ച്ബി കോച്ചുകളുടെ സവിശേഷത. മികച്ച സസ്പെൻഷൻ യാത്ര സുഖകരമാക്കുന്നു. നാഗർക്കോവിൽ-ഗാന്ധിധാം എക്സ്പ്രസ്സിന്റെ കോച്ച് നിലയിലും റെയിൽവേ മാറ്റം വരുത്തിയിട്ടുണ്ട്. 1 എസി ടൂടയർ, 5 എസ് ത്രീടയർ, 11 സ്ലീപ്പർ ക്ലാസ്സുകൾ, 2 ജനറൽ സെക്കൻഡ് ക്ലാസ്, 1 ദിവ്യാംഗൻ കോച്ച് എന്നിങ്ങനെയാണ് പുതിയ കോച്ച് നില. നാഗർക്കോവിലിൽ നിന്ന് ആരംഭിച്ച് തിരുവനന്തപുരം, കോട്ടയം, മംഗലാപുരം വഴി ഗുജറാത്തിലെ ഗാന്ധിധാം വരെയുള്ള ട്രെയിനാണ് ഗാന്ധിധാം എക്സ്പ്രസ്സ്. കേരളമടക്കം ആറ് സംസ്ഥാനങ്ങളിലൂടെ ട്രെയിൻ…

Read More

പഴകുംതോറും വീര്യമേറുന്ന മുന്തിരിച്ചാറ് പോലെയാണ് സഞ്ജു സാംസന്റെ ക്രിക്കറ്റ് കരിയർ. അവഗണനയുടെ നീണ്ട കാലം എന്ന മുറവിളികൾക്കും കിട്ടിയ അവസരം തുലച്ചവൻ എന്ന പഴിചാരലുകൾക്കും ശേഷം വീര്യമുള്ള ബാറ്റിങ് കൊണ്ട് കളം നിറയുകയാണ് സഞ്ജു. പത്താം വർഷത്തിലേക്ക് അടുക്കുന്ന അന്താരാഷ്ട്ര കരിയറിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ അവരുടെ മണ്ണിൽ സഞ്ജു നേടിയ ടി20 സെഞ്ച്വറി നിരവധി കാത്തിരിപ്പുകൾക്ക് വിരാമമാകുന്നു. അതു തന്നെയാണ് മത്സരശേഷം സഞ്ജുവിന്റെ വാക്കുകളിലും നിറഞ്ഞത്. പത്ത് വർഷമായി താൻ ഈ നിമിഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും ഒരുപാട് ചിന്തിച്ചാൽ താൻ വികാരാധീനനാകുമെന്നുമാണ് സഞ്ജു പറഞ്ഞത്. സഞ്ജുവിന്റെ ഇന്നിങ്സിൽ നിരവധി റെക്കോർഡുകളാണ് പിറന്നത്. ഡർബനിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 50 പന്തുകളിൽ നിന്ന് 107 റൺസ് ആണ് സഞ്ജു നേടിയത്. ഏഴ് ഫോറുകളും പത്ത് സിക്സുകളും അടങ്ങുന്ന ബാറ്റിങ് വെടിക്കെട്ടായിരുന്നു സഞ്ജുവിന്റേത്. തുടർച്ചയായി രണ്ട് ടി20 മത്സരങ്ങളിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന ഇനിയാർക്കും മറികടക്കാനാവാത്ത നേട്ടമാണ് സഞ്ജു കയ്യടക്കിയത്. ബംഗ്ലാദേശിനെതിരെ ഒക്ടോബറിൽ…

Read More

റെക്കോ‍‍‍ർഡ് പണമിടപാട് നടന്നിട്ടും രാജ്യത്തെ എടിഎമ്മുകൾ ഒന്നൊന്നായി പൂട്ടി ബാങ്കുകൾ. യുപിഐ അടക്കമുള്ള ഡിജിറ്റൽ പേയ്മെന്റുകളുടെ വർധിച്ചു വരുന്ന ജനപ്രീതിയുടേയും ഡിജിറ്റൽ പരിവർത്തനത്തിന്റേയും ഭാഗമായാണ് ബാങ്കുകൾ എടിഎം സർവീസുകൾ നിർത്തലാക്കുന്നത്. സൗജന്യ എടിഎം ഇടപാടുകൾ സംബന്ധിച്ച ആർബിഐ നിയമങ്ങൾ, ഇന്റർചേഞ്ച് ഫീസ്, ഇൻ്റർ ഓപ്പറബിലിറ്റി തുടങ്ങിയ കാര്യങ്ങളാണ് ബാങ്കുകളെ എടിഎമ്മിൽ നിന്നും പിന്തിരിപ്പിക്കുന്നത്. ആർബിഐയുടെ കണക്ക് പ്രകാരം ഒരു വർഷത്തിനിടയിൽ രാജ്യത്ത് നാലായിരത്തോളം എടിഎമ്മുകളാണ് പ്രവർത്തനം അവസാനിപ്പിച്ചത്. 2023ൽ 219000 എടിഎമ്മുകൾ ഉണ്ടായിരുന്നിടത്ത് 2024ലെ കണക്ക് പ്രകാരം 215000 എടിഎമ്മുകളായി ചുരുങ്ങി. ഇന്ത്യൻ സമ്പത് വ്യവസ്ഥയിൽ കറൻസി നോട്ടുകൾക്ക് ഇപ്പോഴും പ്രാധാന്യമുണ്ട്. 2022 സാമ്പത്തിക വർഷത്തെ കണക്കുകൾ അനുസരിച്ച് 89 ശതമാനം ഇടപാടുകളും നോട്ടുകൾ ഉപയോഗിച്ചു തന്നെയാണ് നടന്നത്. എന്നാൽ രാജ്യത്ത് ഇപ്പോഴും ഒരു ലക്ഷം ആളുകൾക്ക് പതിനഞ്ച് എടിഎം എന്ന നിലയിലാണ് എടിഎമ്മുകളുടെ എണ്ണം. India’s banking sector is shifting towards digital transformation, reducing reliance on…

Read More

ഇരുപത്തിമൂന്നാം വയസ്സിൽ യുപിഎസ്‌സി പരീക്ഷ പാസ്സായി സ്വപ്നം നേട്ടം കൈവരിച്ച ഐഎഎസ് ഓഫീസറാണ് സ്മിത സബർവാൾ. തൻ്റെ രണ്ടാം ശ്രമത്തിൽ യുപിഎസ്‌സി പരീക്ഷ പാസ്സായ സ്മിത സബർവാൾ ഇന്ന് തെലങ്കാന ധനകാര്യ കമ്മീഷൻ സെക്രട്ടറിയാണ്. രണ്ടാം ശ്രമത്തിൽ യുപിഎസ്‌സി പരീക്ഷയിൽ വിജയിച്ച ചുരുക്കം ചില ഉദ്യോഗാർഥികളിൽ ഒരാളായ സ്മിത സബർവാൾ പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ ബംഗാളി കുടുംബത്തിൽ നിന്നുള്ള വ്യക്തിയാണ്. 2001 ബാച്ചിലെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ് (ഐഎഎസ്) സ്മിത സബർവാൾ. സബർവാൾ 2000ലാണ് യുപിഎസ്‌സി പരീക്ഷ പാസായത്. 15 വർഷമായി ഇവർ സർവീസിൽ തുടരുകയാണ്. ജനങ്ങളുടെ ഓഫീസർ എന്നറിയപ്പെടുന്ന സ്മിത സബർവാൾ തെലങ്കാനയിലെ വിവിധയിടങ്ങളായ വാറങ്കൽ, വിശാഖപട്ടണം, കരിംനഗർ, ചിറ്റൂർ എന്നിവടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമനം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ ഉദ്യോഗസ്ഥ കൂടിയാണ് ഇവർ. വാറങ്കലിൽ നഗർ പഞ്ചായത്ത് കമ്മീഷണറായി എത്തിയപ്പോൾ നക്സൽ ബാധിത പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ നടത്തിയ ശ്രമങ്ങൾ കയ്യടി നേടിയിരുന്നു. കരിംനഗറിൽ ഡിഎം…

Read More