Author: News Desk
തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതി 1.57 കോടി രൂപ നികുതി കുടിശ്ശിക അടക്കണമെന്ന് കേന്ദ്ര ജിഎസ്ടി വകുപ്പ് നോട്ടീസ്. ക്ഷേത്രത്തിന് ലഭിക്കുന്ന വാടക വരുമാനം, ഭക്തർക്കുള്ള വസ്ത്രങ്ങളിൽ നിന്നുള്ള തുക, വിവിധ വസ്തുക്കളുടെ വിൽപന തുടങ്ങിയ സേവനങ്ങളിൽ നിന്ന് കഴിഞ്ഞ ഏഴ് വർഷത്തെ കുടിശ്ശിക ചൂണ്ടികാട്ടിയാണ് ജിഎസ്ടി നോട്ടീസ്. ആരാധനനാലയങ്ങൾക്ക് ജിഎസ്ടിയിൽ ഇളവുണ്ടെന്ന ഭരണസമിതിയുടെ വിശദീകരണം തള്ളിയാണ് നോട്ടീസ് വന്നിരിക്കുന്നത്. പതിനാറ് ലക്ഷം രൂപ മാത്രമാണ് ക്ഷേത്രത്തിന്റെ നികുതിയടക്കേണ്ട വരുമാനമെന്നും അത് പ്രകാരമുള്ള നികുതി മൂന്ന് ലക്ഷം രൂപ അടച്ചതാണെന്നും ക്ഷേത്രഭരണസമിതി വ്യക്തമാക്കി. നികുതി സംബന്ധിച്ച് ജിഎസ്ടി അധികൃതർ നേരത്തെ ക്ഷേത്ര ഭരണസമിതിയുടെ മതിലകത്തെ കാര്യാലയത്തിൽ പരിശോധന നടത്തിയിരുന്നു. ആകെ വരുമാനത്തിൽ നിന്നും ജിഎസ്ടി അടയ്ക്കുന്നില്ലെന്നാണ് വകുപ്പിന്റെ കണ്ടെത്തൽ. The Sree Padmanabhaswamy Temple has received a ₹1.57 crore GST notice for unpaid taxes from July 2017 to March 2024. The notice…
ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള ടാറ്റ അഡ്വാൻസ് സിസ്റ്റംസ് ലിമിറ്റഡിന്റെ ഫൈനൽ അസംബ്ലി ലൈൻ ഏതാനും ദിവസങ്ങൾക്കു മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തിരുന്നു. ഇവിടെ നിർമിക്കുന്ന സി-295 യാത്രാവിമാനങ്ങൾ പ്രവർത്തിപ്പിക്കുക എയർ ഇന്ത്യയായിരിക്കും എന്ന് റിപ്പോർട്ട്. റിപ്പോർട്ടുകൾ യാഥാർത്ഥ്യമാണെങ്കിൽ പൊതുജനങ്ങൾക്കായി ആദ്യമായി സി-295 ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യ മാറും. നിലവിൽ സൈനിക ആവശ്യങ്ങൾക്കായാണ് ഈ വിമാനം കൂടുതലും ഉപയോഗിക്കുന്നത്, എയർബസ് കമ്പനി 1997ലാണ് സി-295 എന്ന മീഡിയം യാത്രാ വിമാനങ്ങൾ നിർമിച്ചു തുടങ്ങിയത്. സ്പാനിഷ് എയർ ഫോഴ്സിനടക്കം എയർബസ് വിമാനം നൽകുന്നുണ്ട്. സി-295 ന്റെ തന്നെ സൈനിക ആവശ്യങ്ങൾക്കുള്ള വിമാനങ്ങളും ലഭ്യമാണ്. നിലവിൽ 35 രാജ്യങ്ങൾ വിവിധ ആവശ്യങ്ങൾക്കായി സി-295 ഉപയോഗിക്കുന്നു. നിലവിൽ എടിഐർ, ബൊംബാർഡിയർ യാത്രാ വിമാനങ്ങളാണ് ഇന്ത്യയിലെ ടർബോപ്രോപ് മേഖലയിൽ കൂടുതലും ഉപയോഗിക്കുന്നത്. എന്നാൽ രാജ്യത്തിനകത്തുള്ള യാത്രകൾക്ക് ഉപയോഗിക്കുന്ന ഇത്തരം വിമാനങ്ങൾ എയർ ഇന്ത്യയുടെ പക്കലില്ല. ഇൻഡിഗോയും സ്പൈസ് ജെറ്റുമാണ് നിലവിൽ ഇന്ത്യയിലെ ആഭ്യന്തര യാത്രാ വിമാനങ്ങൾ കൂടുതലുള്ള കമ്പനികൾ. Explore Tata Advanced…
സംസ്ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രമായ തിരുവനന്തപുരത്തെ മാനവീയം വീഥി മാതൃകയിലുള്ള പദ്ധതി കൊച്ചിയിലും ആരംഭിക്കാൻ ജില്ലാ ടൂറിസം വകുപ്പ്. ആട്ടവും പാട്ടും ഭക്ഷണവും സൗഹൃദങ്ങളുമായി രാത്രി വൈകിവരെ ചെലവഴിക്കാനാകുന്ന തരത്തിലാണ് കൊച്ചിയിൽ പദ്ധതി വരിക. നഗരം ചുറ്റിക്കാണുന്നതിനായി അടുത്തിടെ പ്രഖ്യാപിച്ച ഡെബിൾ ഡെക്കർ ബസ്സും കൊച്ചി ടൂറിസത്തിന് കരുത്ത് പകരും. തിരുവനന്തപുരം മാനവീയം വീഥി പോലെ രാത്രികാല സാംസ്കാരിക കേന്ദ്രം ആരംഭിക്കുകയാണ് ടൂരിസം വകുപ്പിന്റെ ലക്ഷ്യം. മുനമ്പം, മറൈൻ ഡ്രൈവ് തുടങ്ങിയ ഇടങ്ങളാണ് നിലവിൽ ഇതിനായി പരിഗണനയിലുള്ള സ്ഥലങ്ങൾ. എന്നാൽ ഗ്രേറ്റർ കൊച്ചി ഡെവലപ്മെന്റ് അതോറിറ്റിയുടെ കൂടി അംഗീകാരം ലഭിച്ചാലേ സ്ഥലത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമാകൂ. അങ്കമാലി ഡിപ്പോയിലുള്ള ഡബിൾ ഡെക്കർ ബസ്സാണ് ഓപ്പൺ റൂഫ് ബസ്സാക്കി മാറ്റി കൊച്ചിയിലെത്തുന്നത്. ഇത് വിജയകരമാകുകയാണെങ്കിൽ നിലവിൽ തലശ്ശേരി ഡിപ്പോയിലുള്ള ഒരു ബസ് കൂടി ഈ മാതൃകയിൽ രൂപമാറ്റം വരുത്തി കൊച്ചിയിൽ നഗരക്കാഴ്ചകൾ ആസ്വദിക്കാനായി എത്തിക്കും. നൈറ്റ്ലൈഫിന് പേര് കേട്ട ഇടമാണ് കൊച്ചി.…
1983ൽ തമിഴ്നാട്ടിൽ ആരംഭിച്ച രാംരാജ് ടെക്സ്റ്റൈൽസ് ഊടും പാവും നെയ്ത് നേടിയത് സമാനതകളില്ലാത്ത വിജയം. നാടൻ വസ്ത്രങ്ങളിലും മുണ്ടുകളിലും മായാജാലം തീർക്കുന്ന രാംരാജിന്റെ വിജയഗാഥ പാരമ്പര്യത്തിനൊപ്പം നവീന മാർക്കറ്റിങ് രീതികൾ കൂടി ഇഴചേർത്ത് നിർമിച്ചെടുത്തതാണ്. കെ.ആർ. നാഗരാജൻ തന്റെ ചെറിയ തുണിക്കടയിൽ നിന്ന് ആരംഭിച്ച യാത്ര ഇന്ന് 2000 കോടി എന്ന ഭീമമായ ആസ്തിയിൽ എത്തിനിൽക്കുന്നു. വാശിപ്പുറത്ത് തുടങ്ങിയ യാത്രയാണ് രാംരാജിന്റേത്. രാംരാജ് തുടങ്ങുന്നതിനും മുൻപുള്ള കാലത്ത് നാഗരാജൻ ഒരു ഹോട്ടലിലെത്തി. പാൻ്റ്സിനു പകരം മുണ്ടുടുത്ത് വന്നതിന്റെ പേരിൽ നാഗരാജന് ഹോട്ടലുകാർ പ്രവേശനം നിഷേധിച്ചു. ഇത് മുണ്ടിനെ കൂടുതൽ ജനകീയമാക്കണം എന്ന തീരുമാനത്തിൽ നാഗരാജനെ എത്തിച്ചു. അതിലൂടെ പാരമ്പര്യത്തെ സംരക്ഷിക്കണം എന്ന വാശിയും. അങ്ങനെ പാരമ്പര്യ വസ്ത്ര നിർമാണത്തിനായി നാഗരാജൻ രാംരാജ് ആരംഭിച്ചു. പിതാവ് രാമസ്വാമിയുടെ പേരിനൊപ്പം സ്വന്തം പേര് ചേർത്താണ് രാംരാജ് ഉണ്ടാകുന്നത്. പരിമിത സാഹചര്യങ്ങളിൽ തുടങ്ങിയ വ്യവസായം ഗുണനിലവാരത്തിൽ ഒട്ടും പരിമിതി കാണിച്ചില്ല. ആ ഗുണനിലവാരത്തിന്റെ ഫലമാണ് രാംരാജിന്റെ…
രത്തൻ ടാറ്റയുടെ അർദ്ധ സഹോദരനും ടാറ്റ ട്രസ്റ്റിന്റെ പുതിയ ചെയർമാനുമായ നോയൽ ടാറ്റയുടെ മരുമകളാണ് മാനസി കിർലോസ്കർ.2019ൽ നോയലിന്റെ മകൻ നെവിലും മാനസിയും തമ്മിലുള്ള വിവാഹം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ രണ്ട് ബിസിനസ് കുടുംബങ്ങൾ തമ്മിലുള്ള ബന്ധത്തിന് ശക്തി പകർന്നു. നിലവിൽ ടാറ്റയുടെ റീട്ടെയിൽ വിഭാഗമായ ട്രെൻ്റിന്റെ തലവനാണ് നെവിൽ ടാറ്റ. 2022ൽ വിക്രം കിർലോസ്‌കറിന്റെ മരണശേഷമാണ് അദ്ദേഹത്തിന്റെ മകൾ മാനസി കിർലോസ്‌കർ ഗ്രൂപ്പിന്റെ തലപ്പത്തെത്തുന്നത്. വിക്രമിന്റെ ഏക മകളായ മാനസി കിർലോസ്‌കർ സംയുക്ത സംരംഭത്തിന്റെ ബോർഡ് ചെയർപേഴ്‌സണായിരുന്നു. ടൊയോട്ട മെറ്റീരിയൽ ഹാൻഡ്‌ലിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, കിർലോസ്‌കർ ടൊയോട്ട ടെക്‌സ്‌റ്റൈൽ പ്രൈവറ്റ് ലിമിറ്റഡ്, ടൊയോട്ട എഞ്ചിൻ ഇന്ത്യ ലിമിറ്റഡ് തുടങ്ങിയവയ്ക്ക്നിലവിൽ നേതൃത്വം നൽകുന്നത് മാനസിയാണ്. കിർലോസ്കർ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും എംഡിയുമാണ് മാനസിയുടെ അമ്മ ഗീതാഞ്ജലി കിർലോസ്കർ. മാനസി മുൻപ് കിർലോസ്കറിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ, സിഇഒ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. യുഎസ്സിലെ റോഡ് ഐലൻഡ് സ്കൂൾ ഓഫ്…
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മിടുക്കനായ ഗണിതശാസ്ത്രജ്ഞൻമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ആളാണ് വസിഷ്ഠ നാരായൺ സിംഗ്. 1942-ൽ ബീഹാറിലെ ബസന്ത്പൂർ ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. രാമാനുജൻ്റെ പിൻഗാമിയായി വാഴ്ത്തപ്പെട്ട വസിഷ്ഠ, നാസ, ഐഐടി, ബെർക്ക്‌ലി തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളിൽ പഠിപ്പിച്ചിട്ടുണ്ട്. മാനസികരോഗത്താൽ ഇടയ്ക്കൊന്ന് കരിയർ പാളം തെറ്റിയപ്പോൾ അദ്ദേഹം എല്ലാത്തിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു. ബഹിരാകാശ ഏജൻസിയുടെ കമ്പ്യൂട്ടറുകൾ തകരാറിലായപ്പോൾ കണക്കുകൂട്ടലുകൾ നടത്താൻ ഒരിക്കൽ നാസ അദ്ദേഹത്തെ വിളിച്ചിരുന്നുവെന്ന് വസിഷ്ഠ നാരായൺ സിങ്ങിനെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ പറയാറുണ്ട്. ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാനുള്ള അപ്പോളോ ദൗത്യത്തിനിടെ നാസയുടെ ശ്രമങ്ങൾക്ക് സംഭാവന നൽകിയതായി അദ്ദേഹത്തെ കുറിച്ചുള്ള മറ്റൊരു രസകരമായ കഥ അവകാശപ്പെടുന്നു. ഒരു പോലീസ് കോൺസ്റ്റബിളിൻ്റെ മകനായിരുന്നു വസിഷ്ഠ നാരായണൻ. ജാർഖണ്ഡിലെ നെതർഹട്ട് സ്‌കൂളിലാണ് അദ്ദേഹം പഠിച്ചത്. തുടർന്ന് പട്‌ന സയൻസ് കോളേജിലേക്ക് പോയി. ഒരു ബാലപ്രതിഭയായും ഗണിതശാസ്ത്ര മാന്ത്രികനായും ചെറുപ്പത്തിൽ തന്നെ അദ്ദേഹം അംഗീകരിക്കപ്പെട്ടിരുന്നു. 1969 ൽ അദ്ദേഹം പിഎച്ച്ഡി…
2024ലെ ലോകത്തിലെ ഏറ്റവും വില കൂടിയ കാറുകളുടെ ഫോർബ്സ് പട്ടിക പുറത്തുവന്നിരിക്കുന്നു. 2024 ഒക്‌ടോബർ വരെ ഇറങ്ങിയതിൽ ഏറ്റവും വില കൂടിയ പത്ത് വാഹനങ്ങളുടെ പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ആഢംബരത്തിന്റെ അവസാനവാക്ക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന റോൾസ് റോയ്സ് വാഹനങ്ങൾ തന്നെയാണ്. 250 കോടി രൂപ വിലയുള്ള റോൾസ് റോയ്സ് ലാ റോസ് നോയ്ർ ഡ്രോപ്ടെയിൽ (Rolls Royce La Rose Noire Droptail) ഒന്നാമതും 234 കോടി രൂപ വിലയുള്ള റോൾസ് റോയ്സ് ബോട്ട് ടെയിൽ രണ്ടാമതുമാണ്. റോൾസ് റോയ്സിന്റെ മൂന്ന് വാഹനങ്ങളാണ് ലിസ്റ്റിലുള്ളത്. ചലിക്കുന്ന മാസ്റ്റർപീസുകൾ എന്ന വിശേഷണത്തിന് അർഹമായവയാണ് ഈ കാറുകൾ. പ്രകടനത്തിലും ഡിസൈനിലുമെല്ലാം അവ പുതിയ ദൂരങ്ങൾ താണ്ടുന്നു. എഞ്ചിനീയറിംഗ് മികവിൻ്റെ പരകോടിയെ പ്രതിനിധീകരിക്കുന്ന ഈ വാഹനങ്ങൾ യാത്രയ്ക്കപ്പുറം സമാനതകളില്ലാത്ത കലാപരത സമ്മാനിക്കുന്നവയാണ്. ആഡംബരത്തിനൊപ്പം ഇവ സുരക്ഷയിലും മുൻപിലാണ്. അത്യാധുനിക എന്റർടെയ്മെന്റ് സംവിധാനങ്ങളും ഏറ്റവും സുഖപ്രദമായ ഇൻ്റീരിയറുകളും അവയുടെ മാറ്റ് കൂട്ടുന്നു. അതിനൊപ്പം വിപുലമായ കസ്റ്റമൈസേഷൻ…
ഓൺലൈൻ ഹോട്ടൽ ബുക്കിങ് ശൃംഖല ഒയോ റൂംസ് സ്ഥാപകൻ റിതേഷ് അഗർവാളിന്റെ ആസ്തി 16000 കോടി. ഒഡീഷയിലെ ചെറിയ പട്ടണത്തിൽ സാധാരണ കുടുംബത്തിൽ ജനിച്ച റിതേഷ് കോടികളുടെ സാമ്രാജ്യത്തിൽ എത്തിയത് വ്യത്യസ്തത നിറഞ്ഞ സംരംഭ രീതികൾ കൊണ്ടാണ്. ചെറുപ്പം മുതൽ വലിയ സ്വപ്നങ്ങൾ കണ്ട ഈ മുപ്പതുകാരൻ കോടീശ്വരൻ ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാണെന്ന് നിസംശയം പറയാം. ഐഐടി എൻട്രൻസ് പരീക്ഷയ്ക്കായി രാജസ്ഥാനിലെ കോട്ടയിൽ എത്തിയതോടെയാണ് റിതേഷിന്റെ വിജയഗാഥ ആരംഭിക്കുന്നത്. എഞ്ചിനീയറിങ് അല്ല തന്റെ വഴി എന്ന് മനസ്സിലാക്കിയ അദ്ദേഹം പതിയെ സംരംഭകത്വത്തിന്റെ ലോകത്തേക്ക് വന്നു. അതിനായി അദ്ദേഹം ഡൽഹി തിരഞ്ഞെടുത്തു. ഡൽഹിയിലെ റിതേഷിന്റെ ജീവിതം എളുപ്പമായിരുന്നില്ല. ജീവിക്കാനായി സിം കാർഡ് വിൽപന പോലുള്ളവയിൽ അദ്ദേഹം ഏർപ്പെട്ടു. തന്റെ ജീവിത വിജയത്തിന്റെ ആദ്യ പടി ആ ഉണ്ണാനില്ലാത്ത കാലമായിരുന്നു എന്ന് അദ്ദേഹം പിന്നീടൊരിക്കൽ പറഞ്ഞു. സംരംഭം ആരംഭിക്കാനുള്ള അതിയായ അഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ അതിനുള്ള പണമില്ല. ഈ ഘട്ടത്തിൽ സ്വന്തമായി…
പട്ടിയേയും പാമ്പിനേയും പഴുതാരയേയും വരെ തിന്നുന്നവരാണ് ചൈനക്കാർ. വെട്ടിനുറുക്കി കറിവെച്ച് കൊടുത്താൽ അവർ കഴുതയേയും അടിപൊളിയായി തിന്നും. ഈ കഴുതപ്രേമം കൊണ്ട് കോളടിച്ചത് പാകിസ്താനാണ്. പുതിയ ബന്ധത്തിനൊപ്പം കഴുത നയതന്ത്രം പാകിസ്താന് വാണിജ്യനേട്ടവും കൊണ്ടുവരുന്നു. വർഷത്തിൽ രണ്ട് ലക്ഷം കഴുത ഇറച്ചിയും തോലും കയറ്റിയയക്കാനാണ് അടുത്തിടെ പാകിസ്താൻ ചൈനയുമായി ധാരണയിലെത്തിയത്. ധാരണ പ്രകാരം വർഷത്തിൽ 216000 കഴുതകളെ എല്ലാ വർഷവും പാകിസ്താൻ ചൈനയിലേക്ക് കയറ്റിയയക്കും. ഇതിനായി കറാച്ചിയിൽ പുതിയ അറവ് ശാലകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഗ്വാദർ പോർട്ടിലാണ് അറവുശാലകൾ വരിക. കണക്കുകൾ പ്രകാരം പാകിസ്താനിൽ 5.2 ദശലക്ഷം കഴുതകളുണ്ട്. ലോകത്തെ ഏറ്റവുമധികം കഴുതകളുള്ള മൂന്നാമത്തെ രാജ്യമാണ് പാകിസ്താൻ. 2022 മുതൽ രാഷ്ട്രീയ-സാമ്പത്തിക ദുരിതങ്ങളിലൂടെ കടന്നുപോകുന്ന പാകിസിതാൻ കഴുത വ്യവസായം കൊണ്ട് കോടികൾ ഉണ്ടാക്കാം എന്ന പ്രതീക്ഷയിലാണ്. കഴുത ഇറച്ചിക്ക് പുറമേ കഴുതത്തോലിനും വൻ ഡിമാൻ്റാണ്. ചൈനീസ് പാരമ്പര്യ മരുന്നുകളിൽ കഴുതത്തോലും കഴുതയുടെ നെയ്യും പ്രധാന ചേരുവകളാണ്. Discover the strategic partnership…
ആമുഖം ആവശ്യമില്ലാത്ത പേരാണ് ഏ.ആർ. റഹ്മാന്റേത്. സംഗീതത്തിനു പുറമേ മദ്രാസിന്റെ മൊസാർട്ട് സമ്പത്തിലും മുൻപന്തിയിലാണ്. മദ്രാസിലെ തെരുവിൽ ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ പാട്ടുപാടി നടന്നിരുന്ന ഏആർ ഇന്ന് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ സംഗീതജ്ഞനാണ്. പാട്ട് പാടുന്നതിനും സംഗീതം ചെയ്യുന്നതിനും റഹ്മാന് വ്യത്യസ്ത ചാർജാണ്. ഒരു പാട്ട് പാടാൻ ഏആർ വാങ്ങുന്നത് മൂന്ന് കോടി രൂപയാണ്. സംഗീതസംവിധാനത്തിന് ഇതിലും കാശ് കൂടും. ഹിന്ദിയിൽ 1995ൽ ഇറങ്ങിയ രംഗീലയിലാണ് ഏആർ ആദ്യമായി സംഗീതം ചെയ്തത്. വൻ ഹിറ്റായ പാട്ടുകൾക്കു പുറകേ ദിൽസേയും താലും എത്തി. 2008ലെ സ്ലം ഡോഗ് മില്ല്യണയറിലൂടെയാണ് ഏആറിന്റെ ഖ്യാതി ഇന്ത്യക്ക് പുറത്തെത്തുന്നത്. ആ ചിത്രത്തിലെ സംഗീതത്തിന് ആദ്യ ഓസ്കാറും അദ്ദേഹത്തിന് ലഭിച്ചു. ആറ് ദേശീയപുരസ്കാരവും രണ്ട് ഓസ്കാറും ഗോൾഡൺ ഗ്ലോബും അടക്കം അവാർഡുകളുടെ വലിയ നിരതന്നെ ഏആറിന് സംഗീതത്തിനു ലഭിച്ചു. 2010ൽ സംഗീതമാന്ത്രികന് രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. 1728 കോടി രൂപ ആസ്തിയുള്ള ഏആർ ജീവകാരുണ്യരംഗത്തും…