Author: News Desk

ശരവേഗത്തിൽ പായുന്ന ബോളിങ് കൊണ്ട് പ്രസിദ്ധനാണ് പാകിസ്താൻ മുൻ പേസർ ശുഐബ് അക്തർ. സമ്പാദ്യത്തിലും മുൻപന്തിയിലെത്തുകയാണ് തന്റെ ലക്ഷ്യമെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോൾ. അടുത്തിടെ ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പാകിസ്താനിലെ ചുരുക്കം ബില്യണേർസിൽ (യുഎസ് ഡോളർ അനുസരിച്ച്) ഒരാളാവുകയാണ് തന്റെ ലക്ഷ്യമെന്ന് താരം പറഞ്ഞത്. 2011ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച അക്തർ ക്രിക്കറ്റ് കമന്ററി രംഗത്ത് ഇപ്പോഴും സജീവ സാന്നിദ്ധ്യമാണ്. ഇതിനു പുറമേ റിയൽ എസ്റ്റേറ്റ് മേഖലയാണ് താരത്തിന്റെ ആസ്തി വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. നിരവധി മാധ്യമ റിപ്പോർട്ടുകൾ പ്രകാരം 15 മില്യൺ ഡോളറാണ് അക്തറിന്റെ ഇപ്പോഴത്തെ ആസ്തി. നിരവധി ബ്രാൻഡുകളുടെ ഐക്കൺ താരമെന്ന നിലയിലും അക്തർ വൻ തുക സമ്പാദിക്കുന്നു. നിരവധി റെസ്റ്റോറന്റ് സംരംഭങ്ങളിലും താരത്തിന് നിക്ഷേപമുണ്ട്.  1997 മുതൽ 2011 വരെ നീണ്ടു നിന്ന അന്താരാഷ്ട്ര കരിയറിൽ അക്തർ 400ലധികം വിക്കറ്റുകൾ നേടി.  Explore Shoaib Akhtar’s journey from cricket legend…

Read More

അനവധി ബിഗ് ബജറ്റ് ചിത്രങ്ങളാണ് ഇന്ത്യൻ തിയേറ്ററുകളിലെത്തുന്നത്. ചിത്രങ്ങളുടെ ബജറ്റിന്റെ വലിയ ഭാഗം അഭിനേതാക്കളുടെ പ്രതിഫലമാണ്. ഇന്ത്യൻ സിനിമയിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന പത്ത് നായകൻമാരുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് ഫോർബ്സ് മാസിക. മുൻപ് ബോളിവുഡ് താരങ്ങൾ അരങ്ങ് വാണിരുന്ന പ്രതിഫല പട്ടികയിൽ ഇപ്പോൾ ഏറിയ പങ്കും തെന്നിന്ത്യൻ താരങ്ങളാണ് എന്നതാണ് ശ്രദ്ധേയം. ആദ്യ പത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ അടക്കം ആറ് തെന്നിന്ത്യൻ നായകൻമാരാണ് ഉള്ളത്. അല്ലു അർജുൻസ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുൻ ആണ് ഫോർബ്സ് പട്ടികയിൽ ഒന്നാമതെത്തിയ താരം. 2003ൽ തെലുഗിൽ അരങ്ങേറ്റം കുറിച്ച അല്ലു പുഷ്പ എന്ന ചിത്രത്തിലൂടെ ആഗോള പ്രശസ്തനായി. ചിത്രത്തിലൂടെ അല്ലു അർജുനെ തേടി മികച്ച നടനുള്ള ദേശീയ പുരസ്കാരവും എത്തി. പുഷ്പയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ 300 കോടി രൂപയാണ് താരം പ്രതിഫലമായി വാങ്ങിയത്.. വിജയ്തമിഴ് സൂപ്പർതാരം വിജയ് ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. 130 മുതൽ 275 കോടി രൂപ വരെയാണ്…

Read More

ഇന്ത്യയിലെ ആദ്യത്തെ ക്രിസ്മസ് കേക്ക് ഉണ്ടായതെവിടെയെന്നറിയാമോ. മറ്റൊരിടത്തേക്കും പോകേണ്ട. ഇവിടെ കേരളത്തിന് തന്നെയാണാ അഭിമാന നേട്ടം. ഒരു സംരംഭകന്റെ സ്റ്റാർട്ടപ്പായിരുന്നു ആദ്യത്തെ ക്രിസ്മസ് കേക്കും ആ ബേക്കറിയുംതലശ്ശേരിയിലാണ് ആദ്യമായി ക്രിസ്മസ് കേക്ക് ബെയ്ക് ചെയ്തെടുത്തത്. സായിപ്പ് ലണ്ടനിൽ നിനുംകൊണ്ട് വന്ന ഒരു കഷ്ണം മധുരപലഹാരം രുചിച്ചു നോക്കാൻ തലശ്ശേരിയിലെ ഒരു ബേക്കറി നടത്തിപ്പുകാരനോട് ആവശ്യപ്പെട്ടു. അങ്ങനെ ആ രുചിയുടെ കൂട്ടുകൾ തന്റെ നാവു കൊണ്ട് തേടിപ്പിടിച്ചു ആ നടത്തിപ്പുകാരൻ സായിപ്പിന്റെ ആഗ്രഹം അങ്ങ് സാധിച്ചു കൊടുത്തു. സായിപ്പ് പറഞ്ഞു എക്സലന്റ് എന്ന്. അങ്ങനെ ചരിത്രത്തിൽ ആ മലയാളി സംരംഭകൻ ഇടം തേടി,ഇന്ത്യയിലെ ആദ്യ ക്രിസ്മസ് കേക്ക് തയാറാക്കിയതിനു. അതും 144 വർഷം മുമ്പ്. തോട്ടം ഉടമയായ ബ്രിട്ടീഷുകാരന്‍ മര്‍ഡോക് ബ്രൗണാണ് മമ്പാലി ബാപ്പുവിനെ ചരിത്രത്തിലേക്ക് കൈപിടിച്ച് കയറ്റിയത് ഇന്ത്യയിലെ ആദ്യകാല സംരംഭകൻ മമ്പള്ളി ബാപ്പു 1883 ഡിസംബര്‍ 20 ന് തലശ്ശേരിയിലെ റോയല്‍ ബിസ്കറ്റ് ഫാക്ടറിയിലാണ് ആദ്യത്തെ ക്രിസ്മസ് കേക്ക് തയാറാക്കിയത്.…

Read More

രാജ്യത്തിന്റെ സ്റ്റാർട്ടപ്പ് രംഗത്ത് മുൻനിരയിൽ വനിതാ സംരംഭകർ. സർഗ്ഗാത്മകതയും നിശ്ചയദാർഢ്യവും നേതൃത്വവും സംയോജിപ്പിച്ച് നവീകരണത്തിനും സാമ്പത്തിക വളർച്ചയ്ക്കും വലിയ സംഭാവന നൽകുന്ന ബിസിനസുകളാണ് ഇന്ത്യൻ വനിതാ സംരംഭകർ കെട്ടിപ്പടുക്കുന്നത്. 2016ൽ സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതി ആരംഭിച്ചതിനുശേഷം 73,000 സ്റ്റാർട്ടപ്പുകളാണ് കുറഞ്ഞത് ഒരു വനിതാ ഡയറക്ടറെയെങ്കിലും ഉൾക്കൊള്ളിച്ച്കൊണ്ട് പ്രയാണമാരംഭിച്ചത്. 2024 സെപ്റ്റംബർ വരെയുള്ള കണക്ക് പ്രകാരം 1,52,139 സ്റ്റാർട്ടപ്പുകളാണ് സ്റ്റാർട്ടപ്പ് ഇന്ത്യയ്ക്ക് കീഴിലുള്ളത്. ഇതിൽ വനിതാ ഡയറക്ടർമാർ ഉള്ള 73000 സ്റ്റാർട്ടപ്പുകൾ ഉണ്ട് എന്ന് വരുമ്പോൾ ആകെ സ്റ്റാർട്ടപ്പുകളിൽ ഏകദേശം 48 ശതമാനത്തിലും തലപ്പത്ത് വനിതാ പ്രാതിനിധ്യമുണ്ട് എന്നാണർത്ഥം. ഈ കണക്കുകൾ സംരംഭകത്വത്തിൽ സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തവും സ്റ്റാർട്ടപ്പ് രംഗത്തെ നവീകരണത്തിൽ വനിതകളുടെ പങ്കും ഉയർത്തിക്കാട്ടുന്നു. വനിതാ സംരംഭകരെ നേരിട്ട് സഹായിക്കുന്ന തരത്തിലുള്ള നിരവധി ഗവൺമെന്റ് പദ്ധതികൾ സംരംഭകലോകത്തേക്കുള്ള സ്ത്രീകളുടെ വരവിന്റെ ആക്കം കൂട്ടി. അൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ടുകളിൽ (AIF) നിന്നായി 149 സ്ത്രീകൾ നയിക്കുന്ന സ്റ്റാർട്ടപ്പുകളിൽ 3100 കോടി രൂപയാണ് നിക്ഷേപിച്ചിട്ടുള്ളത്.…

Read More

ഇതിഹാസ വ്യവസായിയും ടാറ്റയുടെ അമക്കാരനുമായിരുന്ന രത്തൻ ടാറ്റയ്ക്ക് ആദരവ് അർപ്പിച്ച് തമിഴ്നാട്ടിലെ ബേക്കറി. രാമനാഥപുരത്തുള്ളഐശ്വര്യ ബേക്കറിയാണ് രത്തൻ ടാറ്റയുടെ രൂപം കേക്കിൽ തീർത്ത് ഇതിഹാസ വ്യവസായിക്ക് ആദരമർപ്പിച്ചത്. ഏഴടിയോളം വരുന്ന കേക്കാണ് ഇവർ നിർമിച്ചത്. രത്തൻ ടാറ്റയ്ക്കൊപ്പം അദ്ദേഹത്തിന്റെ വളർത്തുനായ ടിറ്റോയേയും കേക്കിൽ തീർത്തിട്ടുണ്ട്. ബേക്കറിയുടെ മുൻവശത്ത് ചില്ലുകൂട്ടിലാണ് കേക്ക് പ്രദർശിപ്പിച്ചിരിക്കുന്നത്. കേക്ക് നിർമിക്കാനായി 60 കിലോ പഞ്ചസാര, 250 മുട്ട എന്നിവ ചിലവായി. നിരവധി പേരാണ് കേക്ക് കാണാൻ ഇങ്ങോട്ട് ഒഴുകിയെത്തുന്നത്. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം, ഫുട്ബോൾ ഇതിഹാസം മറഡോണ, സംഗീതജ്ഞൻ ഇളയരാജ തുടങ്ങിയ പ്രമുഖരുടെ രൂപത്തിലുള്ള കേക്കുകൾ ക്രിസ്മസിനോട് അനുബന്ധിച്ച് ഐശ്വര്യ ബേക്കറീസ് നിർമിച്ചിരുന്നു. ഇത്തവണത്തെ ക്രിസ്മസ്സിന് രത്തൻ ടാറ്റയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ രൂപത്തിൽ കേക്ക് നിർമിക്കുകയായിരുന്നു. Aishwarya Bakery in Tamil Nadu honors Ratan Tata with a stunning 7-foot-tall cake featuring him and his dog Tito. Crafted…

Read More

ഗവേഷണ വികസന പ്രവർത്തനങ്ങളില്‍ രാജസ്ഥാൻ, കേരളം, ഒഡിഷ എന്നീ സംസ്ഥാനങ്ങളുടെ സംയുക്ത വിഹിതം നടപ്പു സാമ്പത്തിക വർഷം 77 ശതമാനമായി ഉയരുമെന്ന് റിസർവ് ബാങ്കിന്റെ ബഡ്‌ജറ്റ് പഠനത്തില്‍ വ്യക്തമാക്കുന്നു. ഗവേഷണ വികസന പ്രവർത്തനങ്ങൾക്കായി ഏറ്റവും കൂടുതൽ തുക ചിലവഴിക്കുന്ന സംസ്ഥാനങ്ങളിൽ  കേരളവും മുന്നിലാണ്. ദേശീയ ശരാശരിയേക്കാള്‍ രാജസ്ഥാൻ നാലിരട്ടിയും കേരളം മൂന്നിരട്ടിയും തുകയാണ് ഗവേഷണ, വികസന പ്രവർത്തനങ്ങള്‍ക്ക് മുടക്കുന്നത് സംസ്ഥാന GDP-യുടെ 0.3% തുകയാണ് കേരളം ഗവേഷണ, വികസന പ്രവർത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നത്. കാർഷിക, വ്യവസായ മേഖലകളിലെ ഗവേഷണ, വികസന പ്രവർത്തനത്തിനായാണ് കേരളം കൂടുതല്‍ പണം മുടക്കുന്നത്.രാജ്യത്തെ പത്ത് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പ്രഖ്യാപിച്ച സാമ്പത്തിക  ബഡ്‌ജറ്റുകള്‍ വിശകലനം നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇതനുസരിച്ച്‌ ഈ മൂന്ന് സംസ്ഥാനങ്ങളും ചേർന്ന് ഗവേഷണ, വികസന പ്രവർത്തനങ്ങള്‍ക്ക് നടപ്പുവർഷം 17,478 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇവരുടെ സംയോജിത ആഭ്യന്തര മൊത്തം ഉത്പാദനത്തിന്റെ കേവലം 0.1 ശതമാനം തുക മാത്രമാണിത്. അഞ്ച് വർഷമായി കേരളം, രാജസ്ഥാൻ,…

Read More

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്നുള്ള റോഡ് മാർഗമുള്ള ചരക്ക് ഗതാഗതം ജനുവരിയിൽ ആരംഭിക്കും. ഇതിന്റെ ഭാഗമായി 40 അടിയുള്ള കണ്ടെയ്നർ ട്രെയിലറുകളിൽ ഡമ്മി കാർഗോ വെച്ചുള്ള ട്രയൽ റൺ നടത്തിയതായി തുറമുഖ അധികൃതർ അറിയിച്ചു. തുറമുഖത്തെ ദേശീയപാത 66ലേക്ക് സർവീസ് റോഡ് വഴി ബന്ധിപ്പിക്കുന്ന ഇടക്കാല റൂട്ടിലാണ് ട്രെയിലറുകൾ പരീക്ഷിച്ചത്. അപ്രോച്ച് റോഡ് നിർമാണം പൂർത്തിയാകുമ്പോൾ റോഡ് ഗതാഗതം പൂർണമായും പ്രവർത്തനക്ഷമമാകും. അടുത്ത മാസം തന്നെ റോഡ് വേ ചരക്ക് ഗതാഗതം ആരംഭിക്കുമെന്ന് ഉറപ്പാക്കാൻ അദാനി ഗ്രൂപ്പും വിഐഎസ്എല്ലും ഊർജിത ശ്രമത്തിലാണ്. കസ്റ്റംസ് ചെക്പോസ്റ്റുകളും മറ്റ് സൗകര്യങ്ങളും അടക്കമുള്ളവ പ്രവർത്തനക്ഷമമാക്കും. അതേസമയം റോഡ് വഴിയുള്ള ചരക്ക് ഗതാഗതത്തിനു പുറമേ ചരക്കുനീക്കം കൂടുതൽ കാര്യക്ഷമമാക്കാൻ കണ്ടെയ്നർ റെയിൽ ടെർമിനൽ കൂടി വേണം എന്നും ആവശ്യമുയർന്നിട്ടുണ്ട്. നേമത്തോ ബാലരാമപുരത്തോ ഇതിനായി താൽക്കാലിക റെയിൽ ടെർമിനൽ കൊണ്ടുവരണം എന്നാണ് ആവശ്യം. നേരത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷന് സമീപം സ്ഥിരം കണ്ടെയ്നർ യാർഡ് സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ…

Read More

ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം എന്ന തത്വത്തിന്റെ ഏറ്റവും വലിയ പ്രതീകമാണ് കേരളം. വിഷുവും ക്രിസ്മസും പെരുന്നാളും മലയാളികൾക്ക് എല്ലാവരുടേയും ആഘോഷമാണ്. ആഘോഷ സീസണിൽ കേരളത്തിൽ എവിടേക്കെങ്കിലും ടൂർ പോയാൽ അതിലും പൊളിക്കും. അത്തരത്തിൽ ഈ വരുന്ന ക്രിസ്മസ്സിന് കേരളത്തിൽ സന്ദർശിക്കാവുന്ന പ്രധാന സ്ഥലങ്ങൾ നോക്കാം. കൊച്ചിപോർച്ചുഗീസ് കാലം മുതലുള്ള ആരാധനാലയങ്ങൾ കൊണ്ട് സമ്പന്നമാണ് കൊച്ചി. ഇത് കേരളത്തിലെ ക്രിസ്മസ് ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായി കൊച്ചിയെ മാറ്റുന്നു. ആരാധനകൾ മാത്രമല്ല കേക്കും വൈനും ഭക്ഷണവും കൊണ്ട് കൊച്ചിയിലെ ക്രിസ്മസ് ആഘോഷം വേറെ വൈബാണ്. കോവളംക്രിസ്മസ് കാലത്തെ കോവളം കാണേണ്ട കാഴ്ച തന്നെയാണ്. കടൽത്തീരത്തെ ജനസാന്ദ്രമാക്കുന്ന ബീച്ച് കാർണിവലുകളും മറ്റ് ആഘോഷങ്ങളും കോവളത്തെ ക്രിസ്മസ് ഹരമാക്കുന്നു. കൊല്ലംജില്ലയിലെ മത്സ്യബന്ധന തൊഴിലാളികൾക്കിടയിലുള്ള ക്രിസ്മസ് ആഘോഷം വേറിട്ട അനുഭവമാണ്. ക്രിസ്മസിന് പ്രത്യേകമുള്ള ബോട്ടിങ്ങും സെന്റ് തോമസ് പള്ളിയിലെ ആഘോഷങ്ങളുമെല്ലാം കൊല്ലത്തെ ക്രിസ്മസ് രാത്രി അവിസ്മരണീയമാക്കും. മൂന്നാർതേയിലത്തോട്ടങ്ങൾക്കൊപ്പം പള്ളികൾ കൊണ്ടും പ്രശസ്തമാണ് മൂന്നാർ. മൗണ്ട് കാർമൽ ബസിലിക്ക മുതൽ…

Read More

തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യം അടക്കമുള്ളവ തള്ളിയ സംഭവത്തിൽ കേരള സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ആശങ്ക വളർത്തുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും ശരിയായ മാലിന്യ സംസ്കരണത്തിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കോടതി താക്കീത് നൽകി. കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന മാലിന്യങ്ങൾ അയൽസംസ്ഥാനത്ത് അലക്ഷ്യമായും നിയമപരമായ ആവശ്യകതകൾക്ക് വിരുദ്ധമായും സംസ്കരിക്കുന്നത് ഭയാനകമായ സാഹചര്യമാണെന്നും കോടതി പറഞ്ഞു. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ മാലിന്യം തള്ളിയ സംഭവത്തിൽ കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്. തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ മാലിന്യം തള്ളിയ  സംഭവത്തിൽ ജനുവരി പത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, പി. ഗോപിനാഥ് എന്നിവർ പ്രത്യേക സിറ്റിങ് നടത്തിയാണ് വിഷയം പരിഗണിച്ചത്. തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറിയാണ് ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. The Kerala High Court has criticized the state government for dumping hospital waste in Tirunelveli, Tamil Nadu. Calling the incident worrying, the…

Read More

ഇന്ത്യയുടെ തന്നെ വാഹന വ്യവസായ ചരിത്രത്തിലെ വിപ്ലവ നാമമാണ് അറ്റ്ലാന്റ സ്കൂട്ടർ. ആദ്യ ഇന്ത്യൻ നിർമിത സ്കൂട്ടർ, അതും നിർമാണം കേരളത്തിൽ. ഈ സവിശേഷതകളും പേറി എത്തിയെങ്കിലും അധികകാലം മുൻപോട്ട് പോകാൻ അറ്റ്ലാന്റയ്ക്ക് ആയില്ല. വ്യവസായ വകുപ്പിൽ ജോയിന്റ് ഡയറക്ടറായിരുന്ന എൻ.എച്ച്. രാജ്കുമാറിന്റെ സ്വപ്നമാണ് അറ്റ്ലാന്റ സ്കൂട്ടറിലൂടെ ഉയിരേകിയത്. തിരുവനന്തപുരം കൈമനം സ്വദേശിയായ രാജ്കുമാർ 1961 ൽ മോട്ടോർ കമ്പനി എന്ന വാഹനനിർമാണ കേന്ദ്രം ആരംഭിച്ചത്. കമ്പനിയുടെ ഏറ്റവും മുൻനിര ഉത്പന്നമായിരുന്നു അറ്റ്ലാന്റ സ്കൂട്ടർ. അറ്റ്ലാൻ്റ തദ്ദേശീയമായി നിർമിച്ച സ്കൂട്ടർ മാത്രമല്ല, രാജ്യത്തെ ആദ്യ ഗിയർലെസ് സ്കൂട്ടർ കൂടിയായിരുന്നു. ആദ്യ അറ്റ്ലാന്റ മോഡൽ രാജ്‌കുമാറിൻ്റെ മകൻ ഡോ. വിനയ രഞ്ജൻ ഇപ്പോഴും ഒരു നിധി പോലെ സൂക്ഷിച്ചിരിക്കുന്നു. എൻ.എച്ച്. രാജ്കുമാറിൻ്റെ കുടുംബത്തിനൊപ്പം തിരുവിതാംകൂർ രാജകുടുംബത്തിനും അറ്റ്ലാന്റയിൽ ഓഹരി ഉണ്ടായിരുന്നു. 1962 ൽ 5 ലക്ഷം രൂപ മൂലധന നിക്ഷേപത്തിലും 12 ജീവനക്കാരുമായാണ് അറ്റ്ലാൻ്റ സ്കൂട്ടർ നിർമാണം ആരംഭിച്ചത്. ഏകദേശം 10,500 അറ്റ്ലാൻ്റ…

Read More