Author: News Desk

കേരളത്തെ കൂടുതൽ നിക്ഷേപ സൗഹാർദപരമാക്കുന്നതിനായി 31 വ്യത്യസ്ത നിയമങ്ങൾ ഭേദഗതി ചെയ്യാൻ ഉന്നതതല യോഗം തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ലഭിച്ച നിക്ഷേപ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ഭേദഗതികൾ സംസ്ഥാനത്തിന് സഹായകരമാകും. നിർദ്ദേശങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, റവന്യൂ, വൈദ്യുതി, പരിസ്ഥിതി, തൊഴിൽ, കൃഷി, ഉന്നത വിദ്യാഭ്യാസം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് ഭേദഗതികൾ നിർദ്ദേശിക്കുന്നതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. 2019ലെ കേരള കെട്ടിട ചട്ടങ്ങളിൽ നിർദ്ദേശിച്ചിരിക്കുന്ന റോഡ് വീതിയുമായി ബന്ധപ്പെട്ട നിയമത്തിൽ അടക്കം ഇളവുകൾ വരുത്തും. കാറ്റഗറി-II പഞ്ചായത്തുകളിലെ വാണിജ്യ കെട്ടിടങ്ങൾക്ക് നിർദ്ദേശിച്ചിരിക്കുന്ന പരമാവധി വിസ്തീർണ്ണം വർദ്ധിപ്പിക്കും. പാട്ടത്തിനെടുത്ത ഭൂമിയിൽ കെട്ടിട നിർമ്മാണ അനുമതിക്ക് അപേക്ഷിക്കുമ്പോൾ ആവശ്യമായ രേഖകളിലും മാറ്റങ്ങൾ വരുത്തും. കേരള എംഎസ്എംഇ ഫെസിലിറ്റേഷൻ ആക്ട് 2019 പ്രകാരം നടത്തുന്ന…

Read More

എറണാകുളത്തെ മൂന്ന് പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് അടുത്തുള്ള മെട്രോ സ്റ്റേഷനുകളിലേക്കുള്ള ആകാശപാതകൾക്ക് പച്ചക്കൊടി കാണിച്ച് റെയിൽവേ. ഇതിനായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് (KMRL) ഭൂമി ഉപയോഗത്തിന് ഇളവുകൾ നൽകുമെന്ന് ഉന്നത റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. എറണാകുളം ജംഗ്ഷൻ, എറണാകുളം ടൗൺ, തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് സ്കൈവാക്കുകൾ നിർമ്മിക്കണെമന്ന് ഏറെ നാളായുള്ള ആവശ്യമാണ്. ഇതുസംബന്ധിച്ച് റെയിൽവേയും കെഎംആർഎലും നേരത്തെ ചർച്ച നടത്തിയിരുന്നു. എന്നാൽ പദ്ധതി എങ്ങുമെത്താതെ തുടർന്ന സാഹചര്യത്തിലാണ് റെയിൽവേ ഇപ്പോൾ ഭൂമി ഉപയോഗത്തിന് ഇളവുകൾ നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. സ്കൈവാക്കുകളുടെ നിർമ്മാണത്തിന് റെയിൽവേയ്ക്ക് സമ്മതമാണെന്ന് തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ മനീഷ് തപ്ല്യാലിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. കെഎംആർഎൽ ആകാശപാത നിർമ്മിക്കേണ്ടിവരും. നിർമ്മാണം നടത്തേണ്ട റെയിൽവേ ഭൂമിയുടെ വില പോലുള്ള ഇളവുകൾ നൽകാൻ റെയിൽവേ തയ്യാറാണ്. കെഎംആർഎൽ ഇതുമായി ബന്ധപ്പെട്ട് സമീപിച്ചാൽ പദ്ധതിക്ക് അംഗീകാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കെഎംആർഎൽ വിഷയത്തിൽ…

Read More

ഗുജറാത്ത് സ്വദേശി സൗരിൻ പാൽഖിവാലയ്ക്ക് എയർ ഇന്ത്യ ഫ്ലൈറ്റ് 171 അപകടവാർത്ത ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ഓർമ്മകളുടെ ആവർത്തനമാണ്. 37 വർഷങ്ങൾക്കിടെ ഉണ്ടായ വിമാനാപകടങ്ങളിൽ മകൾ അടക്കം രണ്ട് പ്രിയപ്പെട്ടവരെയാണ് അദ്ദേഹത്തിന് നഷ്ടമായത്. 1988ൽ അഹമ്മദാബാദിൽ ഉണ്ടായ വിമാന ദുരന്തത്തിലായിന്നു അദ്ദേഹത്തിന്റെ സഹോദരിയുടെ ഭർതൃപിതാവ് പ്രദീപ് ഹർകിഷൻദാസ് ദലാലിന്റെ വിയോഗം. 2025 ജൂൺ 12ന് രാജ്യം കണ്ട ഏറ്റവും വലിയ വ്യോമയാന ദുരന്തങ്ങളിലൊന്നിൽ സൗരിന്റെ 26 വയസ്സുള്ള മകൾ സഞ്ജനയുടെ വേർപാടും സംഭവിച്ചു. എഐ 171 വിമാനാപകട വാർത്ത കേട്ടപ്പോൾ സമാന അപകടത്തിന്റെ ആവർത്തനം ഞെട്ടലായെന്ന് സൗരിൻ പറയുന്നു. വിവാഹം കഴിഞ്ഞ് 14 വർഷങ്ങൾക്ക് ശേഷമായിരുന്നു സഞ്ജനയുടെ ജനനം. ദൈവം തങ്ങൾക്ക് വൈകിയാണ് ഒരു കുഞ്ഞിനെ നൽകിയത്. അവളെ നേരത്തെ തിരികെ കൊണ്ടുപോയി. മകളെ നഷ്ടപ്പെട്ടു, അവൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. പൂനെയിൽ നിന്ന് ബിബിഎ പൂർത്തിയാക്കിയ സഞ്ജന ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് മാനേജ്മെന്റ് ഓഫ് ടെക്നോളജിയിൽ ബിരുദാനന്തര ബിരുദം നേടി.…

Read More

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും ഇസ്രായേലിലെ ഹൈഫ തുറമുഖവും അദാനി ഗ്രൂപ്പിന്റെ തന്ത്രങ്ങളിൽ നിർണായകമെന്ന് അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ (APSEZ) മാനേജിംഗ് ഡയറക്ടർ കരൺ അദാനി. ലോകത്തിലെ ഏറ്റവും വലിയ തുറമുഖ-ലോജിസ്റ്റിക്സ് പവർഹൗസായി മാറുന്നതിനുള്ള അദാനി പോർട്സിന്റെ ലക്ഷ്യത്തിൽ ഈ രണ്ടു തുറമുഖങ്ങളും പ്രധാന സ്ഥാനം വഹിക്കുന്നതായി ഫോർച്യൂൺ ഇന്ത്യയ്ക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്ത് ഇന്ത്യയിലെ ആദ്യ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ പ്രവർത്തനക്ഷമമാക്കുകയും ഇസ്രായേലിലെ ഹൈഫ ഏറ്റെടുക്കുകയും ചെയ്തുകൊണ്ട് അദാനി പോർട്ട്‌സ് അന്താരാഷ്ട്ര വികസനം വേഗത്തിലാക്കുകയാണ്. ഒഡീഷയിലെ ഗോപാൽപൂർ തുറമുഖം ഏറ്റെടുക്കൽ, കൊളംബോ തുറമുഖ വികസനം, ഓസ്‌ട്രേലിയയിലെ NQXT-ആസ്ട്രോ ഓഫ്‌ഷോർ തുടങ്ങിയവയും സംയോജിത തുറമുഖ-ലോജിസ്റ്റിക്സ് പ്ലാറ്റ്‌ഫോമായി അദാനി പോർട്സിനെ മാറ്റുന്നതിൽ നാഴികക്കല്ലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഴിഞ്ഞവും ഹൈഫയും അതിന്റേതായ രീതിയിൽ നിർണായക നീക്കങ്ങളാണ്. രാജ്യത്തെ ആദ്യത്തെ ആഴക്കടൽ, ഫുള്ളി ഓട്ടോമേറ്റഡ് ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമാണ് വിഴിഞ്ഞം. ഇതോടൊപ്പം 18 MMT ചരക്ക് ശേഷിയിലൂടെ വിഴിഞ്ഞം കണ്ടെയ്നർ വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കുന്നു.…

Read More

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ആഫ്രിക്കൻ രാജ്യമായ റിപ്പബ്ലിക് ഓഫ് ഗിനിയയ്ക്ക് 150 നൂതന ലോക്കോമോട്ടീവുകൾ കൈമാറാൻ ഇന്ത്യൻ റെയിൽവേ മന്ത്രാലയം. ലോകോത്തര സൗകര്യങ്ങളോടു കൂടിയ തദ്ദേശീയമായി നിർമ്മിച്ച ലോക്കോമോട്ടീവുകളാണ് കയറ്റിയയക്കുന്നത്. ലോക്കോ പൈലറ്റുമാരുടെ സൗകര്യങ്ങൾക്കായി റഫ്രിജറേറ്ററുകൾ, മൈക്രോവേവ് ഓവനുകൾ തുടങ്ങിയവ ഉണ്ടാകും. ക്യാബിനുകൾ എയർ കണ്ടീഷൻ ചെയ്തതാകും. ആഗോള ലോക്കോമോട്ടീവ് നിർമ്മാണ സ്ഥാപനമായ വാബ്ടെക് ആണ് ലോക്കോമോട്ടീവുകൾ നിർമ്മിക്കുന്നത്. ബിഹാറിലെ പാട്നയ്ക്കടുത്തുള്ള മർഹോവ്ര റെയിൽ ഫാക്ടറിയിൽ ഇന്ത്യൻ റെയിൽവേയുമായി സഹകരിച്ചാണ് നിർമാണം. India is set to export 150 indigenously-built, advanced locomotives with crew comforts to Guinea over three years, marking a major step in India-Africa economic cooperation and boosting the Marhowra factory’s global presence.

Read More

ലോകത്തിലെ ഏറ്റവും സമ്പന്ന ഫുട്‌ബോളർ ആരെന്ന ചോദ്യത്തിന് ഇതിഹാസ താരങ്ങളായ മെസ്സിയുടെയോ റൊണാൾഡോയുടെയോ പേരുകളാകും പലരുടെയും മനസ്സിലെത്തുക. എന്നാൽ ‘ടെക്ക്നിക്കലി’ നോക്കുമ്പോൾ ഇവരാരുമല്ല ലോകത്തിലെ സമ്പന്ന ഫുട്ബോളർ. സമ്പത്തിൻറെ കാര്യത്തിൽ ഇവരെയെല്ലാം പിന്നിലാക്കുന്ന ഫുട്ബോളറാണ് ബ്രൂണെ രാജകുമാരനും ഫുട്‌ബോൾ കളിക്കാരനുമായ ഫെയ്ഖ് ബോൾക്കിയ. 20 ബില്യൺ പൗണ്ടാണ് അദ്ദേഹത്തിന്റെ ആസ്തി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയ അക്കാഡമിയിൽ ഉണ്ടായിരുന്ന ഫുട്ബോളറാണ് 27കാരനായ ബോൾക്കിയ. ബ്രൂണെ രാജകുടുംബാംഗമായ ബോൾക്കിയ നിലവിലെ സുൽത്താൻ ഹസ്സനൽ ബോൾക്കിയയുടെ മരുമകനാണ്. ഇങ്ങനെ രാജകുടംബാംഗം എന്ന നിലയിലാണ് അദ്ദേഹത്തിന്റെ സ്വത്തിന്റെ 99.9 ശതമാനവും. നിലവിൽ ക്ലബ്ബ് തലത്തിൽ തായ് ഫുട്ബോൾ ക്ലബ്ബിനായാണ് അദ്ദേഹം കളിക്കുന്നത്. 2014 മുതൽ ബ്രൂണെ ദേശീയ ടീമിനായി കളിക്കുന്ന ഫെയ്‌ഖ് 2018 മുതൽ ടീമിൻറെ ക്യാപ്റ്റനുമാണ്. നിലവിലെ കണക്കുകൾ പ്രകാരം 800 മില്യൺ ഡോളർ ആസ്തിയുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ റിച്ചസ്റ്റ് ഫുട്ബോളേർസിൽ രണ്ടാമതാണ്. ലയണൽ മെസ്സിയാകട്ടെ 650 മില്യൺ ഡോളർ ആസ്തിയുമായി പട്ടികയിൽ…

Read More

നിരവധി ആശ്ചര്യതകൾ നിറഞ്ഞ ഒന്നാണ് ഇന്ത്യൻ റെയിൽവേ. അക്കൂട്ടത്തിൽ ഒന്നാണ് സൂപ്പർ വാസുകി, അഥവാ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ട്രെയിൻ. 3.5 കിലോമീറ്ററാണ് ഈ ഗുഡ്സ് ട്രെയിനിന്റെ നീളം. 295 കോച്ചുകളാണ് വാസുകിക്ക് ഉള്ളത്. 6 ലോക്കോമോട്ടീവുകൾ ഒരുമിച്ചു പ്രവർത്തിച്ചാണ് ഈ നീളക്കാരനെ കൊണ്ടുപോകുന്നത്. നീളക്കൂടുതൽ കൊണ്ടുതന്നെ റെയിൽവേ ക്രോസിങ്ങിൽ വാസുകി കടന്നുപോകാൻ ധാരാളം സമയം എടുക്കും. മൈനുകളിൽ നിന്നുള്ള കൽക്കരി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പവർപ്ലാന്റുകളിൽ എത്തിക്കുന്നതിനായാണ് സൂപ്പർ വാസുകി എന്ന ഗുഡ്സ് ട്രെയിൻ പ്രധാനമായും ഉപയോഗിച്ചു പോരുന്നത്. ഛത്തീസ്ഗഢിലെ കോർബയിൽനിന്നും നാഗ്പൂറിലേക്കുള്ള ഒറ്റ യാത്രയിൽ മാത്രം ട്രെയിൻ 27000 ടൺ കൽക്കരി കൊണ്ടുപോകുന്നതായാണ് കണക്ക്. ഈ യാത്രയ്ക്ക് ഏതാണ്ട് 11.30 മണിക്കൂറാണ് ട്രെയിനിന് വേണ്ടത്.

Read More

ചുരുങ്ങിയ കാലം കൊണ്ട് ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്രീലീല. ഇതിനോടകംതന്നെ രവി തേജ, ബാലകൃഷ്ണ, മഹേഷ് ബാബു, പവൻ കല്യാൺ തുടങ്ങിയ വമ്പൻ താരങ്ങൾക്കൊപ്പം ശ്രീലീല അഭിനയിച്ചു കഴിഞ്ഞു. 2019ലാണ് ശ്രീലീല അഭിനയരംഗത്തെത്തുന്നത്. കിസ്, ഭരാത്തെ തുടങ്ങിയ ചിത്രങ്ങളിലൂടെയായിരുന്നു ഇത്. പിന്നീട് ധമാക്ക, ഭഗവന്ത് കേസരി തുടങ്ങിയ വമ്പൻ ചിത്രങ്ങളുടെ ഭാഗമായി. ഇവയിൽ മിക്കവയും വമ്പൻ ബോക്സോഫീസ് നേട്ടങ്ങളും ഉണ്ടാക്കി. 366 കോടി രൂപയോളമാണ് ശ്രീലീല ഭാഗമായ ചിത്രങ്ങളുടെ ഇതുവരെയുള്ള ബോക്സോഫീസ് കലക്ഷൻ. പ്രശസ്തി വർധിച്ചതോടെ താരത്തിന്റെ സമ്പാദ്യവും ഉയരുകയാണ്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 15 കോടി രൂപയോളമാണ് താരത്തിന്റെ ആസ്തി. തുടക്കത്തിൽ ഒരു ചിത്രത്തിന് നാലു ലക്ഷം രൂപ പ്രതിഫലം പറ്റിയിരുന്ന താരം ഇപ്പോൾ ഒറ്റ ചിത്രത്തിനു സമ്പാദിക്കുന്നത് 1.5 കോടിക്കും നാല് കോടി രൂപയ്ക്കും ഇടയിലാണ്. പുഷ്പ ടൂവിലെ ഡാൻസ് നമ്പറിനു മാത്രം താരം 2 കോടി രൂപ പ്രതിഫലം പറ്റിയതായാണ് റിപ്പോർട്ട്. ആഷിഖി ത്രീയിലൂടെ…

Read More

ഇന്റഗ്രൽ കോച്ച് ഫാക്ടറി (ICF) രൂപകൽപ്പന ചെയ്ത നിരവധി കോച്ചുകൾ പിൻവലിക്കാൻ ഇന്ത്യൻ റെയിൽവേ. സ്പെഷ്യൽ ട്രെയിനുകളിൽ സർവീസ് നടത്തുന്ന നൂറ് കണക്കിന് കോച്ചുകളാണ് പിൻവലിക്കുന്നത്. ഇലക്ട്രിക്കൽ, മെക്കാനിക്കൽ പ്രശ്നങ്ങൾ, സ്പെയർ പാർട്‌സുകളുടെ ലഭ്യതക്കുറവ് എന്നിവയുൾപ്പെടെയുള്ള പ്രശ്നങ്ങൾ കാരണമാണ് കോച്ചുകൾ പിൻവലിക്കുന്നത്. പിൻവലിക്കാൻ പോകുന്ന കോച്ചുകളിൽ ഭൂരിഭാഗവും 62ഓളം ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനുകളിൽ ഉപയോഗിച്ചവയാണ്. ഈ കോച്ചുകളിലെ അറ്റകുറ്റപ്പണി പ്രശ്‌നങ്ങളെക്കുറിച്ച് വിവിധ സോണൽ റെയിൽവേകളിലെ മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്ന് പരാതികൾ ലഭിച്ചിരുന്നു. അടുത്തിടെ യാത്രക്കാരിൽ നിന്നും റെയിൽവേ ഉദ്യോഗസ്ഥരിൽ നിന്നുമുള്ള പരാതികളും വർധിച്ചു. ഈ സാഹചര്യത്തിലാണ് ഐസിഎഫ് രൂപകൽപ്പന ചെയ്ത പഴയ ഗരീബ് രഥ് എക്സ്പ്രസ് കോച്ചുകൾ പാസഞ്ചർ സർവീസിൽ നിന്ന് ഉടനടി പിൻവലിക്കാൻ റെയിൽവേ ബോർഡ് നിർദ്ദേശിച്ചത്. Indian Railways orders the immediate withdrawal of hundreds of older ICF coaches from special trains to enhance safety and comfort, replacing them…

Read More

28546 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾക്ക് അംഗീകാരം നൽകി ആന്ധ്ര പ്രദേശ്. സ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ബോർഡാണ് വമ്പൻ നിക്ഷേപ പദ്ധതികൾക്ക് അംഗീകാരം നൽകിയിരിക്കുന്നത്. ഇതിൽ അദാനി ഗ്രൂപ്പ് മാത്രം സംസ്ഥാനത്തേക്ക് 18910 കോടി രൂപയുടെ പദ്ധതികൾ കൊണ്ടുവരും. അദാനി റിന്യൂവബിൾ എനർജി 8,010 കോടി രൂപയുടെ പദ്ധതിയും, അദാനി ഹൈഡ്രോ എനർജി 10900 കോടി രൂപയുടെ പദ്ധതികളുമാണ് കൊണ്ടുവരുന്നത്. അദാനി നിക്ഷേപങ്ങൾ മാത്രം 10500 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അധികൃതർ അറിയിച്ചു. ഐടി കമ്പനിയായ കോഗ്നിസന്റ് ടെക്നോളജി സൊല്യൂഷൻസ് 1582.98 കോടി രൂപ നിക്ഷേപിക്കും. വിശാഖപട്ടണത്ത് ക്യാപസ് സ്ഥാപിക്കാനാണ് ഇത്. പദ്ധതിക്കായി സംസ്ഥാന സർക്കാർ നാമമാത്ര നിരക്കിൽ ഭൂമി നൽകും. ഈ പദ്ധതിയിൽ നിന്നും 8000 പേർക്ക് ജോലി ലഭിക്കും. റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ്, ചിന്ത ഗ്രീൻ എനർജി, റെയ്മണ്ട് തുടങ്ങിയവയാണ് മറ്റ് പ്രധാന നിക്ഷേപകർ. Andhra Pradesh’s SIPB clears 19 projects worth ₹26,000 crore, creating 30,000+ jobs.…

Read More