ഇന്ത്യയിലെ ചൈനയുടെ കളളപ്പണ റാക്കറ്റ് പിടിയിൽ.Income Tax നട‌ത്തിയ റെയ്ഡിലാണ് കള്ളപ്പണ റാക്കറ്റ് പിടിയിലായത്.

കോടികളുടെ ഹവാല ഇടപാട് വ്യാജകമ്പനി അക്കൗണ്ടുകളിലൂടെ നടന്നു- ഇൻകം ടാക്സ്.വ്യാജപ്പേരിൽ 40 ഓളം ബാങ്ക് അക്കൗണ്ടുകളിലൂടെയായിരുന്നു ട്രാൻസാക്ഷൻസ്.

1,000 Crore രൂപയുടെ ഇടപാടുകളാണ് അക്കൗണ്ടുകളിൽ നടന്നത്. റീട്ടെയിൽ ഷോറൂം തുടങ്ങുന്നതിന്റെ മറവിൽ ചൈനീസ് കമ്പനി 100 കോടി കള്ളപ്പണം ഒഴുക്കി.

ചൈനീസ് വംശജർക്കും കമ്പനികൾക്കുമാണ് ഇതിന്റെ നിയന്ത്രണം.ഇടപാടിന് സഹായം നൽകിയത് ചില ബാങ്ക് ഉദ്യോഗസ്ഥരും ചാർട്ടേഡ് അക്കൗണ്ടന്റ്മാരും.

ചൈനീസ് ഉത്പന്ന നിരോധനത്തിന് ശേഷമാണ് ഹവാല ഇടപാടുകൾ വ്യാപകമായത്.ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് കേന്ദ്രം ചൈനീസ് കമ്പനികളെ നിരോധിച്ചിരുന്നു.

ഹോങ്കോങ്ങ്, യുഎസ് ഡോളറുകളിൽ ഹവാല ഇടപാട് ന‌ടന്നതായി ഇൻകംടാക്സ്.

Share.

Comments are closed.

Exit mobile version