കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഔദ്യോഗിക നാമമായി

അമിതരാഷ്ട്ര തുറമുഖമിനി വിഴിഞ്ഞം ഇൻർനാഷണൽ സീപോർട്ട്- PPP Venture of Government of Kerala & Adani Vizhinjam Port Pvt Ltd എന്ന് അറിയപ്പെടും.

മാസാന്ത പദ്ധതി അവലോകന യോഗത്തിൽ എടുത്ത തീരുമാനമാണ് ഇപ്പോൾ പെരുമാറിയതായുള്ള  സർക്കാർ ഉത്തരവായി ഇറങ്ങിയിട്ടുള്ളത്. ഇതോടെ വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി സാമ്പത്തിക സഹായവും ഗ്യാരണ്ടിയും ഉറപ്പു നൽകുന്ന കേരളം സർക്കാരിന്റെ പേര് കൂടി തുറമുഖത്തിന്റെ ഔദ്യോഗിക നാമത്തിൽ ഉൾപെടും.

കരാർ കമ്പനിയായ അദാനിയുടെ പേരിലാണ് കേരളസർക്കാറിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നിർമ്മാണഘട്ടത്തിൽ അറിയപ്പെട്ടിരുന്നത്. ഇതു സംബന്ധിച്ചുള്ള അനിശ്ചിതത്വത്തിന് പൂർണ്ണ വിരാമമിടുന്നതിനാണ് പുതിയ പേരും ലോഗോയും തയ്യാറാക്കുന്നതിന് ഉഭയകക്ഷി പ്രകാരം ധാരണയായിരിക്കുന്നത്.

പദ്ധതി ചിലവിന്റെ 5246 കോടി രൂപ സംസ്ഥാന സർക്കാറാണ് ചിലവഴിക്കുന്നത്.

സെപ്തംബറിൽ ആദ്യകപ്പലെത്തിച്ച് തുറമുഖം പ്രവർത്തനക്ഷമമാക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ഈ തീരുമാനം എന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലാണ് അറിയിച്ചത്.

ഇതിലൂടെ രാജ്യാന്തര തലത്തിൽ വിഴിഞ്ഞത്തെ ഒരു സർവ്വദേശീയ ബ്രാന്റായി അവതരിപ്പിക്കാൻ കഴിയും. തുറമുഖത്തിന്റെ ഔദ്യോഗിക ലോഗോ ഉടൻ പുറത്തിറക്കും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version