പൊറോട്ടയടിക്കാൻ പോലും ഒരു ഇതാരാ സംസ്ഥാന തൊഴിലാളിയെ കിട്ടാനില്ലാത്ത അവസ്ഥയാണിപ്പോൾ കേരളത്തിൽ.

ഉത്തരേന്ത്യയിലെ തിരെഞ്ഞെടുപ്പ് അടുത്തതോടെ   തരസംസ്ഥാന തൊഴിലാളികളുടെ മടങ്ങിപ്പോക്ക് ,

കേരളത്തിലെ വ്യവസായ മേഖലയെ പ്രതിസന്ധിയിലാക്കി.. 

നിര്‍മാണമേഖല,സംരംഭക വ്യവസായങ്ങൾ,  ഭക്ഷണ മേഖല എന്നീ രംഗങ്ങളിലാണ് മറുനാടൻ തൊഴിലാളികളുടെ മടങ്ങിപ്പോക്ക് സംസ്ഥാനത്തെ തൊഴില്‍ മേഖലകള്‍ക്ക് കടുത്ത തിരിച്ചടിയാകുന്നത്.  ബംഗാള്‍, അസം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് വന്നതും പശ്ചിമേഷ്യന്‍ യുദ്ധംമൂലം ഗ്യാസ് ലഭ്യത കുറഞ്ഞതുമാണ് തൊഴിലാളികളുടെ മടക്കത്തിന് കാരണം. 

കേരളത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ 30 ലക്ഷത്തോട് അടുത്തുണ്ടെന്നാണ് ആസൂത്രണ ബോര്‍ഡിന്റെ കണക്ക്. ഇതില്‍ കൂടുതലും ബംഗാള്‍, ബിഹാര്‍, അസം എന്നിവിടെ നിന്നുള്ളവരാണ്.

 കേരളത്തിലെ നിര്‍മാണ മേഖലയില്‍ പണിയെടുക്കുന്നതില്‍ 80 ശതമാനത്തിലേറെയും ഇതരസംസ്ഥാന തൊഴിലാളികളാണ്. തൊഴിലാളികള്‍ മടങ്ങിയതോടെ വലുതും ചെറുതുമായ ഒട്ടുമിക്ക നിർമാണ പ്രൊജക്ടുകളും മുടങ്ങി കിടക്കുകയാണ്. ഹോട്ടലുകളിൽ ഇവരുടെ അഭാവം കാരണം പല വിഭവങ്ങളുടെ ഓര്ഡറുകളും നിർത്തി വൈക്കേണ്ടി വന്ന അവസ്ഥ. പെറോട്ട, ചിക്കൻ വിഭവങ്ങൾ എന്നിവയുണ്ടാക്കാൻ വൈദഗ്ധ്യം നേടിയവരൊക്കെ വോട്ടു ചെയ്യാൻ നാടുകളിലേക്ക് പോയി. ഇതോടെ പല ജില്ലകളിലും തട്ടുകടകൾ അടക്കം പൂട്ടേണ്ടി വന്നിരിക്കുന്നു  

സംരംഭക മേഖലയിലെ ഭക്ഷ്യ ഉത്പന്ന നിർമാണ യൂണിറ്റുകളിൽ ജോലിയെടുത്തിരുന്ന തൊഴിലാളികളും നാട്ടിലേക്കു തിരിച്ചതോടെ സംരംഭങ്ങളും പ്രതിസന്ധിയിലായി.


കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് കെട്ടിട നിര്‍മാണരംഗം സ്തംഭിച്ചത്.

.

വോട്ടര്‍പട്ടികയിലെ തീവ്രപരിഷ്‌കരണത്തില്‍ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടാല്‍ പൗരത്വം നഷ്ടപ്പെടുമെന്ന പ്രചരണം ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. ഇതാണ് തൊഴിലാളികള്‍ കൂട്ടത്തോടെ കേരളം വിടാന്‍ കാരണമായത്.

ബംഗാള്‍, അസം എന്നിവിടങ്ങളില്‍ നിന്നുള്ളവരെ തന്നെ ജൂണ്‍ പകുതിക്കുശേഷം തിരികെ പ്രതീക്ഷിച്ചാല്‍ മതിയെന്ന് കരാറുകാര്‍ പറയുന്നു.

എല്‍പിജി പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചിട്ട ഹോട്ടലുകള്‍ തുറന്നു തുടങ്ങിയെങ്കിലും പല ഹോട്ടലുകളും വിഭവങ്ങളുടെ എണ്ണം തീരെ കുറച്ചും പ്രവര്‍ത്തന സമയം നിജപ്പെടുത്തിയുമാണ് പിടിച്ചുനില്‍ക്കുന്നത്. സംസ്ഥാനത്തെ ഹോട്ടല്‍ രംഗത്ത് തൊഴിലെടുക്കുന്നവരില്‍ ഏറെയും ഇതരസംസ്ഥാനക്കാരാണ്.

ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് കൂലിയിനത്തില്‍ കേരളത്തില്‍ നിന്ന് ഒരുവര്‍ഷം ലഭിക്കുന്നത് 20,000 കോടി രൂപയോളമാണ്. ഇതില്‍ 7,000-8,000 കോടി രൂപയോളം അവര്‍ സ്വന്തം നാടുകളിലേക്ക് അയയ്ക്കുന്നുണ്ടെന്നാണ് ആസൂത്രണ ബോര്‍ഡ് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്.

മുമ്പത്തെ അപേക്ഷിച്ച് കുടുംബവുമായി കേരളത്തിലേക്ക് എത്തുന്ന ഇതരസംസ്ഥാനക്കാരുടെ എണ്ണം കൂടുതലാണ്. ഇതാണ് കേരളത്തില്‍ ഇവര്‍ ചെലവഴിക്കുന്ന പണത്തിന്റെ അളവ് കൂടാന്‍ കാരണം.

Kerala’s construction and hospitality sectors face a standstill as thousands of migrant laborers return home for elections amid citizenship rumors. Discover the impact on the state’s economy

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version