സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതിന് മൂക്കു കയറിടാൻ കേന്ദ്ര സർക്കാർ. തെറ്റായ സന്ദേശങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ ഫെയ്‌സ് ബുക്ക് (Facebook), യൂട്യൂബ് (Youtube), എക്‌സ് (X), വാട്‌സാപ്പ് (Whatsapp) അടക്കമുള്ള സാമൂഹിക മാധ്യമങ്ങൾക്ക് മേൽ പിടിമുറുകും. വ്യാജവും അപകീർത്തിയുണ്ടാക്കുന്നതും അസഭ്യമായതുമായ ഉള്ളടക്കം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് തടയിടാൻ നിയമം കടുപ്പിക്കാനാണ് നീക്കം. ഇതിനായി ഐടി സ്റ്റാൻഡിങ് കമ്മിറ്റി പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ നിർദേശം മുന്നോട്ടു വെക്കുമെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ പറയുന്നു.
ആർക്കെല്ലാം ബാധകം?
നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകൾ അടുത്തതിന് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങൾ തടയാൻ ഐടി നിയമങ്ങൾ കടുപ്പിക്കാനുള്ള തീരുമാനം. തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന വേളയിൽ വ്യാജ പ്രചരണങ്ങൾ തടയാൻ എന്തെല്ലാം മാർഗങ്ങൾ സ്വീകരിച്ചെന്ന് സാമൂഹിക മാധ്യമങ്ങളോട് സ്റ്റാൻഡിങ് കമ്മിറ്റി ചോദിച്ചിരുന്നു. ഇൻസ്റ്റാഗ്രാം (Instagram), സ്‌നാപ്പ് ചാറ്റ് (Snapchat), കൂ (koo), ഷെയർചാറ്റ് (sharechat), ഡെയ്‌ലി ഹണ്ട് (DailyHunt), ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളോട് അടുത്ത 10-15 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്ന് സ്റ്റാൻഡിങ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
സ്ഥാപനങ്ങളിലെ പ്രതിനിധികളും സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളും തമ്മിൽ മുംബൈയിൽ നേരിട്ട് കൂടിക്കാഴ്ച നടത്താനും തീരുമാനമായി. കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും പാർലമെന്റ് അംഗങ്ങളും ചർച്ചയിൽ പങ്കെടുക്കും. ഉപഭോക്താക്കളുടെ പരാതികൾ സ്ഥാപനങ്ങൾ കൃത്യമായി പരിഹരിക്കാൻ ശ്രമിക്കുന്നില്ലെന്നും സ്റ്റാൻഡിങ് കമ്മിറ്റി ചൂണ്ടിക്കാട്ടി. ഉപഭോക്തൃ പരാതി-പരിഹാരത്തിനായി കേന്ദ്ര സർക്കാർ നിയോഗിച്ച ജി.എ.സി.എസിൽ (GACs) കഴിഞ്ഞ ഏഴുമാസത്തിനിടെ 218 പരാതികളാണ് ലഭിച്ചത്.
സാമൂഹിക മാധ്യങ്ങളിൽ പ്രചരിച്ച വ്യാജ വാർത്തകളും വീഡിയോകളും കാരണം രാജ്യത്ത് ക്രമസമാധാന പ്രശ്‌നങ്ങളും വ്യക്തികൾക്ക് സാമ്പത്തിക നഷ്ടങ്ങളുമുണ്ടായതായി സ്റ്റാൻഡിങ് കമ്മിറ്റി ചൂണ്ടിക്കാട്ടി. എഐ (AI)യുടെ സഹായത്തോടെ മോർഫ് ചെയ്ത കണ്ടന്റുകൾ വിഷയം വഷളാക്കി.
ഡിജിറ്റൽ ഇന്ത്യ ബിൽ വരുമോ
2000-ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിന് പകരം ഡിജിറ്റൽ ഇന്ത്യ ബിൽ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സർക്കാർ. ഓൺലൈനായി വരുന്ന ഉള്ളടക്കങ്ങൾ നിരീക്ഷിക്കാനും ഒഴിവാക്കാനും മറ്റും സർക്കാരിന് അധികാരം കൊടുക്കുന്നതാണ് ഡ്രാഫ്റ്റ് രൂപത്തിലുള്ള ഡിജിറ്റൽ ഇന്ത്യ ബിൽ. ബിൽ അംഗീകരിച്ചാൽ ഓൺലൈൻ കണ്ടന്റ് ട്രാക്ക് ചെയ്യാനും, നിരീക്ഷിക്കാനും ആവശ്യമെങ്കിൽ പിൻവലിക്കാനും സർക്കാരിന് സാധിക്കും. രാജ്യത്തിന്റെ കണ്ടന്റ് മോഡറേഷൻ നിയമങ്ങൾ പാലിക്കുന്നതിൽ സാമൂഹിക മാധ്യമങ്ങൾ നിരന്തരം വീഴ്ച വരുത്തിയതിനെ തുടർന്നാണ് പുതിയ ബിൽ കൊണ്ടുവരാനുള്ള സർക്കാർ തീരുമാനം.
India’s Standing Committee on Information Technology is contemplating a series of recommendations aimed at bolstering the country’s laws against misinformation and offensive content on social media platforms. These proposals, which could be presented in the upcoming Winter Session of Parliament, have gained significant attention. In a recent development, digital platforms were summoned by the committee to discuss their strategies for combating the spread of misinformation, particularly in the lead-up to Assembly and Lok Sabha elections. Representatives from major platforms, including YouTube, X (formerly Twitter), WhatsApp, Facebook, Instagram, Snapchat, as well as Indian apps like Koo, ShareChat, and Dailyhunt, were asked to submit written proposals within the next 10-15 days.