ഗ്രീൻവാലിയിലേക്ക് കേരളം

 മിഷൻ ഇന്നവേഷൻ (Mission Innovation) പിന്തുണയോടെ 2047 ഓടെ ഭാവിയുടെ ഇന്ധനം ഗ്രീൻ ഹൈഡ്രജൻ ആക്കിമാറ്റുകയാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതി. ഇതിനു അനുബന്ധമായി നിരത്തിലോടുന്ന വാഹനങ്ങളും ഭൂരിഭാഗവും ഗ്രീൻ ഹൈഡ്രജനിലേക്കു മാറും.

ഹരിത ഹൈഡ്രജൻ ഉൽപ്പാദനത്തിനും കയറ്റുമതിക്കുമായി വർഷങ്ങൾ നീളുന്ന വ്യക്തമായ  ലക്ഷ്യങ്ങൾ നിശ്ചയിച്ചിട്ടുള്ള കേരളത്തിന്റെ ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതിക്ക് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിൻ്റെ  ധനസഹായ അനുമതി ലഭിച്ചു. സംസ്ഥാനത്തു വിഭാവനം ചെയ്യുന്ന ഹൈഡ്രജൻ വാലികൾക്ക് ആഗോള സംരംഭമായ  Mission Innovation ന്റെയും, കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെയുള്ള വിവിധ അന്താരാഷ്ട്ര ഏജൻസികളുടെയും  സാമ്പത്തിക സഹായം ഉറപ്പാക്കും.

 23 രാജ്യങ്ങളുടെയും യൂറോപ്യൻ കമ്മീഷൻ്റെയും ആഗോള സംരംഭമായ മിഷൻ ഇന്നൊവേഷന്  (Mission Innovation) കീഴിൽ ശുദ്ധമായ ഹൈഡ്രജൻ ഊർജം  എല്ലാവർക്കും പ്രാപ്യവുമാക്കുന്നതിന് ഗവേഷണം ഉപകരിക്കും. ഈ മേഖലയിൽ നിക്ഷേപം ഉത്തേജിപ്പിക്കുന്നതിനുള്ള ഹൈഡ്രജൻ  വാലികൾ സ്ഥാപിക്കും. ഈ നിർദ്ദേശങ്ങൾ ഡിഎസ്ടി വിവിധ സംസ്ഥാനങ്ങളിൽ നിന്നും ക്ഷണിച്ചിരുന്നു.

  മാർച്ചിൽ  ഹൈഡ്രജൻ വാലി ഇന്നൊവേഷൻ ക്ലസ്റ്ററിൻ്റെ (HVIC)  വിശദമായ പ്രോജക്ട് റിപ്പോർട്ടിൻ്റെ അവലോകനം വിദഗ്ധ പാനൽ കമ്മിറ്റി പൂർത്തിയാക്കിയിരുന്നു. തുടർന്ന് സാമ്പത്തിക സഹായത്തിനുള്ള നിർദ്ദേശം സർക്കാരിലേക്ക് ശുപാർശ ചെയ്തു .

കൊച്ചിയിലും തിരുവനന്തപുരത്തും രണ്ട് ഹരിത ഹൈഡ്രജൻ വാലികൾ വികസിപ്പിക്കാൻ സംസ്ഥാനം പദ്ധതിയിടുന്നു. ഈ നിർദ്ദേശം കഴിഞ്ഞ വർഷം ഡിഎസ്ടിക്ക് സമർപ്പിച്ചിരുന്നു.

 രാജ്യത്ത്   ഗ്രീൻ ഹൈഡ്രജൻ വാഹനങ്ങളുടെ ശേഷി പരിശോധിക്കാനൊരുങ്ങുകയാണ്‌  കേന്ദ്രം. രണ്ട് വർഷം കൊണ്ട് 60,000 കിലോമീറ്റർ ട്രയൽ റൺ നടത്താൻ തയാറെടുക്കുകയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം.  

കാർബൺ രഹിത ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്ന സർക്കാരിന്റെ നയത്തിനനുസരിച്ചാണ് ഗ്രീൻ ഹൈഡ്രജൻ വാഹനങ്ങളുടെ ശേഷി പരിശോധിക്കുക.   കാർബൺ അംശം അടങ്ങാത്ത, മലിനീകരണം കുറയ്‌ക്കുന്ന ഗ്രീൻ ഹൈഡ്രജൻ വാഹനങ്ങളുടെ ട്രയൽ റൺ  രാജ്യത്തെ അഞ്ച് പ്രധാന റൂട്ടുകളിൽ കേന്ദ്ര സർക്കാരിന്റെ മേൽനോട്ടത്തിൽ നടക്കും. രണ്ട് വർഷം കൊണ്ട് കുറഞ്ഞത് 60,000 കിലോമീറ്റർ ദൂരം ഓടിക്കുകയാണ് ലക്ഷ്യം. ബസ്, ട്രക്ക്, കാർ എന്നിവ ഉപയോഗിച്ചാണ് പരീക്ഷണം. ‌കേന്ദ്ര ഗതാഗത മന്ത്രാലയത്തിന് കീഴിൽ പൂനെയിലെ ഓട്ടമേറ്റീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് പൈലറ്റ് പദ്ധതി നടപ്പിലാക്കുന്നത്.

ഇന്ത്യൻ നിരത്തുകളിൽ ഹൈഡ്രജൻ വാഹനങ്ങളുടെ പ്രകടനം, സാമ്പത്തികമായി അവയുണ്ടാക്കുന്ന നേട്ടങ്ങൾ എന്നിവയുൾപ്പെടെ പരിശോധിക്കാനാണ് ഈ പരീക്ഷണ ഓട്ട പദ്ധതി. രാജ്യത്ത് ഗ്രീൻ ഹൈഡ്രജൻ വാഹനങ്ങളുടെ ഭാവി നിർണയിക്കുന്ന പരീക്ഷണമാകും ഇത്.

ചണ്ഡിഗഡ്-ഡൽഹി-ജയ്പൂർ, അഹമ്മദാബാദ്- മുംബൈ- പൂനെ, ചെന്നൈ- ഹൊസൂർ-ബെംഗളൂരു, കൊൽക്കത്ത- ജംഷഡ്പൂർ, റാഞ്ചി, നാഗ്പൂർ- ഇൻഡോർ എന്നിവിടങ്ങളിലാകും പരീക്ഷണയോട്ടം നടക്കുക.  ട്രയലിൽ പങ്കെടുക്കാനായി സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ വാഹനങ്ങൾ ഉപയോഗിക്കും.  ട്രയലിന്റെ വിലയിരുത്തൽ റിപ്പോർട്ട് ഓട്ടമേറ്റീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ മൂന്ന് മാസത്തിലൊരിക്കൽ കേന്ദ്രത്തിന് കൈമാറും.

കാർബണിന്റെ അംശം അടങ്ങാത്ത ഊർജ്ജ സ്രോതസാണ് ഹൈഡ്രജൻ. സൗരോർജ്ജം, കാറ്റ് അടക്കമുള്ള പുനരുപയോഗ സ്രോതസുകളിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ഇലക്ട്രോളിസിസ് എന്ന പ്രക്രിയ കൊണ്ട് വെള്ളത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്നതാണ് ഗ്രീൻ ഹൈഡ്രജൻ.   ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ ഹൈഡ്രജൻ ഇന്ധന ബോട്ട് പ്രധാനമന്ത്രി  കൊച്ചിയിൽ നീറ്റിലിറക്കിയിരുന്നു. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version