തമിഴ്നാട് വെല്ലൂർ-തിരുവണ്ണാമല-വില്ലുപുരം ദേശീയ പാതയിൽ നാമമാത്രമായ മാറ്റങ്ങൾ വരുത്തി 36 കോടി രൂപയുടെ ടോൾ പിരിവ് നടത്തി ദേശീയ പാതാ അതോറിറ്റി. ഇരുവശത്തും വെറും 1.5 മീറ്റർ റോഡ് വീതി കൂട്ടിയാണ് 110 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ട് വരി പാതയിൽ ടോൾ ഈടാക്കുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

2023 ഏപ്രിൽ മുതൽ 2024 നവംബർ വരെയുള്ള 20 മാസത്തിനുള്ളിൽ വല്ലം, ഏനാംകരിയാനന്ദൽ, തെന്നമാദേവി എന്നീ മൂന്ന് ടോൾ പ്ലാസകളിൽ നിന്ന് ഏകദേശം 36 കോടി രൂപയാണ് ഇത്തരത്തിൽ പിരിച്ചെടുത്തത്. അതേസമയം, കേന്ദ്ര സർക്കാർ പദ്ധതിക്കായി ചെലവഴിച്ച ആകെ ഫണ്ട് വെറും 273 കോടി രൂപ മാത്രമാണെന്ന് ആർടിഐ രേഖകൾ വ്യക്തമാക്കുന്നു.
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) നടപ്പിലാക്കിയ മറ്റ് റോഡ് പദ്ധതികളിൽ നിന്ന് വ്യത്യസ്തമായി, വെല്ലൂർ-വില്ലുപുരം NH-234, MoRTH മാത്രം അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നവീകരിച്ചു. ഇതിൽ ബാങ്ക് വായ്പകളൊന്നും ഉൾപ്പെട്ടിരുന്നില്ല. ഫീസ്, സെസ്, മറ്റ് നികുതികൾ എന്നിവയിലൂടെ നവീകരിച്ച ഹൈവേയിൽ യാത്ര ചെയ്യാനായി വാഹന ഉടമകൾ ടോൾ നൽകേണ്ട അവസ്ഥയിലാണ്. വിവരാവകാശ രേഖ പ്രകാരം മൂന്ന് ടോളുകളിലേയും ശരാശരി പ്രതിമാസ കളക്ഷൻ 1.82 കോടി രൂപയാണ്.
The Vellore-Tiruvannamalai NH-234, widened with public funds, now collects tolls despite safety concerns and poor road conditions. Motorists question the fairness of this system.