ക്രിക്കറ്റിലെ ഏറ്റവും വലിയ ടൂർണമെന്റുകളിൽ ഒന്നാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. ഫ്രാഞ്ചൈസി ഉടമകൾ മുതൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (BCCI) വരെ ലീഗിനായി വൻ തുക ചിലവഴിക്കുന്നു. ചിലവഴിക്കുന്ന പണത്തേക്കാൾ ഇരട്ടി വരുമാനവും ടൂർണമെന്റ് ഉണ്ടാക്കുന്നു.
ഇത് ഐപിഎല്ലിനെ വെറുമൊരു ടൂർണമെന്റ് എന്നതിലപ്പുറം വലിയ ബിസിനസ് മോഡലാക്കി മാറ്റുന്നു.

ഐപിഎൽ ടീം രൂപീകരിക്കുന്നതിന് ഫ്രാഞ്ചൈസി ഉടമകൾ ടീമിലെ കളിക്കാരെ വാങ്ങുന്നതിനടക്കം കോടിക്കണക്കിന് രൂപ ചിലവഴിക്കുന്നു. ഇതിനുപുറമേ പരിശീലകനും ടീം സ്റ്റാഫിലെ മറ്റ് സപ്പോർട്ടിംഗ് സ്റ്റാഫുകൾക്കും ഫ്രാഞ്ചൈസി വലിയ തുക നൽകുന്നു. ഈ ഐപിഎൽ സീസണിൽ ഏറ്റവും വിലയേറിയ കളിക്കാരനായ ഋഷഭ് പന്തിനെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് 27 കോടി രൂപയ്ക്കാണ് വാങ്ങിയത്.
മത്സര ടിക്കറ്റ് വിൽപ്പന, സ്പോൺസർഷിപ്പ്, മാധ്യമ അവകാശങ്ങൾ എന്നിവയിലൂടെയാണ് ഐപിഎൽ ടീം ഉടമകൾക്ക് പ്രധാനമായും വരുമാനം ലഭിക്കുന്നത്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഓരോ ഐപിഎൽ മത്സരങ്ങൾക്കായി വിൽക്കുന്ന ടിക്കറ്റുകളുടെ 80 ശതമാനവും ടീം ഉടമകൾക്കാണ് ലഭിക്കുക. ഒരു മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പനയിലൂടെ ശരാശരി 30 കോടി രൂപയുടെ ബിസിനസ്സ് നടക്കുന്നുവെന്നാണ് കണക്ക്. ഇങ്ങനെ ലഭിക്കുന്ന തുകയുടെ 80 ശതമാനവും ടീം ഉടമകൾക്കിടയിൽ വിഭജിക്കപ്പെടുന്നു.
Discover how IPL team owners, including RCB and PBKS, generate significant profits from ticket sales, sponsorships, and media rights, despite high player and staff costs.