വിഴിഞ്ഞത്ത് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ജെട്ടി ആരംഭിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ICG). 76.7 മീറ്റർ ദൈർഘ്യമുള്ള പുതിയ സൗകര്യം ഐസിജി കപ്പലുകളുടെ വേഗത്തിലുള്ള വിന്യാസവും തിരിച്ചുവരവും സാധ്യമാക്കും. ഇതോടൊപ്പം തീരദേശ സുരക്ഷാ നിരീക്ഷണം, കള്ളക്കടത്ത് തടയൽ, രക്ഷാദൗത്യം വേഗത്തിലാക്കൽ എന്നിവയ്ക്കും പുതിയ സംവിധാനം സഹായകരമാകും.
രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ തീരപ്രദേശ സുരക്ഷയിൽ നിർണായക പങ്കുവഹിക്കാൻ ഈ സംവിധാനം കോസ്റ്റ്ഗാർഡിനെ സഹായിക്കും. ഉയർന്ന ട്രാഫിക് ഉള്ള സമുദ്ര മേഖലകളിൽ സെർച്ച് ആൻഡ് റെസ്ക്യൂ (SAR) ദൗത്യങ്ങൾക്കുള്ള താവളമായും ബെർത്ത് പ്രവർത്തിക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തോടു ചേർന്നുള്ള പുതിയ കോസ്റ്റ്ഗാർഡ് ജെട്ടി അന്താരാഷ്ട്ര കപ്പൽ പാതയിൽനിന്ന് 10 നോട്ടിക്കൽ മൈൽ അകലെയാണ്.
അന്താരാഷ്ട്ര കപ്പൽ പാതകൾക്ക് സമീപമുള്ള ജെട്ടിയുടെ തന്ത്രപ്രധാന സ്ഥാനം ദേശീയ സുരക്ഷയിൽ അതിന്റെ നിർണായക പങ്ക് അടിവരയിടുന്നു. തീരദേശ സുരക്ഷ ശക്തിപ്പെടുത്തുന്നതിലും മേഖലയിൽ വേഗത്തിലുള്ള പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിലും പ്രധാന ചുവടുവെയ്പ്പാണ് ഇതെന്ന് പുതിയ സൗകര്യത്തിന്റെ ഉദ്ഘാടന വേളയിൽ തീരസംരക്ഷണസേന ഡയറക്ടർ ജനറൽ പരമേഷ് ശിവമണി പറഞ്ഞു.
The Indian Coast Guard has inaugurated a state-of-the-art 76.7-meter jetty at Vizhinjam, Kerala. This new facility will enable rapid deployment and return of ICG vessels, bolstering coastal security, anti-smuggling efforts, and search and rescue operations in the southwest coastal region.