റഷ്യൻ എണ്ണ ഇറക്കുമതി അവസാനിപ്പിച്ച് റിലയൻസ്. യുഎസ് ഉപരോധത്തെ തുടർന്നാണ് റിലയൻസ് എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ നിർബന്ധിതരായത്. ജാംനഗറിലെ പ്രത്യേക സാമ്പത്തിക മേഖലയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയാണ് റിലയൻസ് അവസാനിപ്പിച്ചിരിക്കുന്നത്.
റഷ്യൻ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റ്, ലുക്കോയിൽ എന്നിവയ്ക്ക് ട്രംപ് ഏർപ്പെടുത്തിയ ഉപരോധം നിലവിൽ വന്നിരിക്കുകയാണ്. ഇന്ത്യയിലേക്കുള്ള ഏകദേശം 70 ശതമാനത്തോളം റഷ്യൻ എണ്ണയും ഇറക്കുമതി ചെയ്തിരുന്നത് ഈ കമ്പനികളിൽ നിന്നായിരുന്നു. റോസ്നെഫ്റ്റിൽ നിന്നുമാത്രം ദിവസം 500000 ബാരലാണ് റിലയൻസ് വാങ്ങിയിരുന്നത്. അതേസമയം റഷ്യൻ എണ്ണ ഇറക്കുമതി അവസാനിപ്പിച്ചെങ്കിലും ജാംനഗറിൽ നിന്നുള്ള കയറ്റുമതിക്ക് തടസമുണ്ടാകില്ലെന്ന് റിലയൻസ് അറിയിച്ചു.
Following US sanctions on Rosneft and Lukoil, Reliance Industries has halted the import of Russian crude oil to its Jamnagar Special Economic Zone refinery
