തമിഴ്നാട്ടിൽ ഫിക്സഡ് നെറ്റ്വർക്കുകൾക്കായി പുതിയ ഗവേഷണ വികസന (R&D) സൗകര്യം തുറന്നd ഫിന്നിഷ് ടെലികോം ഗിയർ നിർമ്മാതാക്കളായ നോക്കിയ (Nokia). 2024 ഓഗസ്റ്റിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അമേരിക്കൻ സന്ദർശന വേളയിൽ തമിഴ്നാട് സർക്കാരുമായി ഒപ്പുവzച്ച ധാരണാപത്രത്തെ തുടർന്നാണ് നോക്കിയയുടെ വിപുലീകരണം എന്ന് സംസ്ഥാന വ്യവസായ മന്ത്രി ടി.ആർ.ബി. രാജ വ്യക്തമാക്കി.

ഫിക്സഡ് നെറ്റ്വർക്കുകൾക്കായുള്ള നോക്കിയയുടെ ലോകത്തിലെ ഏറ്റവും വലിയ ഗവേഷണ വികസന സൗകര്യമാണ് ഇതെന്ന് മന്ത്രി വിശദീകരിച്ചു. നോക്കിയ ചെന്നൈയിലെ സിപ്കോട്ടിലാണ് പുതിയ സൗകര്യം ഉദ്ഘാടനം ചെയ്തിരിക്കുന്നത്. ഇത് സംസ്ഥാനത്ത് നിരവധി ഉയർന്ന തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 270 കോടി രൂപയുടെ നിക്ഷേപം നടക്കും. തുടക്കത്തിൽ ആസൂത്രണം ചെയ്തിരുന്ന ₹220 കോടിയിൽ നിന്ന് – രണ്ടാം ഘട്ടത്തിൽ ഏകദേശം ₹300 കോടി രൂപയോളം വരുമെന്ന് രാജ കൂട്ടിച്ചേർത്തു. നോക്കിയയുടെ ഏറ്റവും വലിയ ഫിക്സഡ് നെറ്റ്വർക്ക് ഗവേഷണ വികസന ലാബ്, നൂതന ഫിക്സഡ് നെറ്റ്വർക്ക് ബ്രോഡ്ബാൻഡ് സാങ്കേതികവിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും-അദ്ദേഹം പറഞ്ഞു.
Nokia has inaugurated its world-largest Fixed Network R&D center in Siruseri, Chennai. With an initial investment of ₹270 crore, this cutting-edge lab focuses on next-gen 10G-100G optical networks and will create over 200 high-end tech jobs in Tamil Nadu
