ഇന്ത്യയും ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലുമായുള്ള (GCC) സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾക്ക് ഔദ്യോഗിക തുടക്കം. ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവിയും സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചു. ഈ മാസം അഞ്ചിന് ഒപ്പുവെച്ച വ്യവസ്ഥകൾ അടിസ്ഥാനമാക്കിയാണ് സമഗ്രവും പരസ്പര പ്രയോജനകരവുമായ കരാറിനായുള്ള ചർച്ചകൾ ആരംഭിച്ചത്.

ചരക്ക് വ്യാപാരം, കസ്റ്റംസ് നടപടിക്രമങ്ങൾ, സേവനങ്ങൾ, ഡിജിറ്റൽ വ്യാപാരം, അത്യാധുനിക സാങ്കേതികവിദ്യകൾ, നിക്ഷേപം തുടങ്ങിയ മേഖലകളിൽ ഇരുവിഭാഗവും തമ്മിലുള്ള സഹകരണം ശക്തമാക്കാൻ ഈ നീക്കം സഹായിക്കുമെന്ന് പിയൂഷ് ഗോയൽ പറഞ്ഞു. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഏകദേശം ഒരു കോടിയോളം വരുന്ന ഇന്ത്യക്കാർ കരാറിന്റെ ആനുകൂല്യം ലഭിക്കുന്ന പ്രധാന കണ്ണികളാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ആഗോള വ്യാപാരത്തെ വ്യാപാരയുദ്ധങ്ങളും താരിഫ് തടസ്സങ്ങളും മുടക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട വിപണിയായി ഗൾഫ് രാജ്യങ്ങൾ മാറുകയാണ്. നിലവിൽ ആറ് പശ്ചിമേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ജിസിസി ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര ബ്ലോക്കാണ്. യൂറോപ്യൻ യൂണിയൻ, ആസിയാൻ രാജ്യങ്ങൾ, അമേരിക്കയും ചൈനയും പോലുള്ള പ്രധാന ഇരുരാഷ്ട്ര വ്യാപാര പങ്കാളികളെയും മറികടന്നാണ് ജിസിസി ഇന്ത്യൻ വ്യാപാരത്തിൽ മുൻനിരയിലെത്തിയിരിക്കുന്നത്.

2024–25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയും ജിസിസി രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഏകദേശം 179 ബില്യൺ ഡോളറായി ഉയർന്നു. രത്‌നങ്ങൾ, ലോഹങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, രാസവസ്തുക്കൾ എന്നിവയാണ് ഇന്ത്യയുടെ പ്രധാന കയറ്റുമതി ഉത്പന്നങ്ങൾ. പുതിയ കരാർ നിലവിൽ വന്നാൽ ആറ് ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള ഇന്ത്യൻ കയറ്റുമതിക്ക് താരിഫുകളും മറ്റ് തടസ്സങ്ങളും ഒഴിവാക്കി വലിയ ഉണർവുണ്ടാകുമെന്നാണ് പ്രതീക്ഷ

India and the Gulf Cooperation Council (GCC) have officially started talks for a comprehensive Free Trade Agreement. Discover how this deal will boost exports, investments, and benefit millions of Indian expats in the Gulf.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version