നോയിഡ അന്താരാഷ്ട്ര വിമാനത്താവള സിഇഒ ക്രിസ്റ്റോഫ് സ്നെൽമാന് സുരക്ഷാ അനുമതി നിഷേധിച്ച് ഏവിയേഷൻ സെക്യൂരിറ്റി റഗുലേറ്ററായ ബിസിഎഎസ്. അദ്ദേഹം വിദേശ പൗരനാണെന്നതാണ് അനുമതി നിഷേധിക്കാനുള്ള പ്രധാന കാരണം. ഇന്ത്യയിലെ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങളിലെ സിഇഒ തന്നെയായിരിക്കണം സെക്യൂരിറ്റി കോർഡിനേറ്റർ എന്നും സുരക്ഷാ നടപടികളുടെ ചുമതല ഇത്തരത്തിൽ നിയമിക്കപ്പെടുന്നവർക്ക് ആയിരിക്കണമെന്നും 2011ലെ ബിസിഎഎസ് ഉത്തരവ് വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വിദേശ പൗരനായ സ്നെൽമാന് പദവിയിൽ തുടരാനാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.

സ്വിസ് കമ്പനിയായ സൂറിച്ച് എയർപോർട്ട് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് നോയിഡ വിമാനത്താവളം. വിമാന സർവീസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്ത്യൻ പൗരനെ പുതിയ സിഇഒ ആയി നിയമിക്കേണ്ടി വരും. 2020 മുതൽ പദ്ധതിക്ക് നേതൃത്വം നൽകുന്നത് സ്വിസ് പൗരനായ സ്നെൽമാനാണ്. വിമാനത്താവളത്തിന്റെ സുരക്ഷാ പരിപാടി (ASP) നിലവിൽ ബിസിഎഎസിന്റെ പരിശോധനയിലാണ്. നിലവിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (DGCA) നിന്ന് എയറോഡ്രോം ലൈസൻസ് ലഭിച്ചിട്ടുണ്ടെങ്കിലും, സുരക്ഷാ അനുമതി ലഭിച്ചാൽ മാത്രമേ വാണിജ്യ സർവീസുകളുടെ തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കാൻ സാധിക്കൂ.
Christoph Schnellmann, Noida International Airport, Jewar Airport, Bureau of Civil Aviation Security, BCAS security clearance, foreign national CEO airport security, Zurich Airport International, Indian aviation security norms, Noida airport operational delay, greenfield airport regulations India
