ശീതളപാനീയ വിപണിയിലെ വർദ്ധിച്ചുവരുന്ന ആരോഗ്യ അവബോധം കണക്കിലെടുത്ത്, ഇന്ത്യയിലെ തങ്ങളുടെ ഉൽപ്പന്നങ്ങളെല്ലാം ‘സീറോ ഷുഗർ’ വിഭാഗത്തിലേക്ക് മാറ്റാൻ പെപ്സികോ പദ്ധതിയിടുന്നു. 2030ഓടെ ഏകദേശം 100% ഉൽപ്പന്നങ്ങളും ഈ വിഭാഗത്തിലേക്ക് എത്തിക്കുന്നതിനായി 5,700 കോടി രൂപയുടെ വൻ നിക്ഷേപമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയെ തങ്ങളുടെ ആഗോള വളർച്ചയുടെ പ്രധാന കേന്ദ്രമായാണ് പെപ്സികോ കാണുന്നതെങ്കിലും വിപണിയിലെ കടുത്ത മത്സരം വെല്ലുവിളിയാകുന്നുണ്ട്.

കൊക്കക്കോള, റിലയൻസിന്റെ കാംപ കോള തുടങ്ങിയ വമ്പൻമാരിൽ നിന്നുള്ള ഭീഷണിക്കിടയിലും ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് ഉപഭോക്താക്കളെ ആകർഷിക്കാനാണ് കമ്പനിയുടെ നീക്കം. ശീതള പാനീയ ഉപഭോഗം ഇന്ത്യയിൽ ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സാഹചര്യത്തിൽ, കുറഞ്ഞ കലോറിയുള്ള പാനീയങ്ങൾ സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുക എന്നതിനാണ് കമ്പനി മുൻഗണന നൽകുന്നത്.
PepsiCo announces a massive ₹5,700 crore investment to transition its Indian portfolio to ‘Zero Sugar’ by 2030. Discover how the brand plans to tackle competition from Coca-Cola and Campa Cola
