ധാർമ്മികമായ പിഴവുകളെത്തുടർന്ന് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആയിരത്തിലധികം ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ അറിയിച്ചു. വിമാനത്തിൽ നിന്നുള്ള സാധനങ്ങളുടെ കടത്ത്, അധിക ബാഗേജിന് പണം ഈടാക്കാതിരിക്കുക, യാത്രാ ആനുകൂല്യങ്ങൾ (ELT) ദുരുപയോഗം ചെയ്യുക തുടങ്ങിയ ഗുരുതര വീഴ്ചകളാണ് ഈ കർശന നടപടിക്ക് കാരണമായത്.

ജീവനക്കാർക്കായി വെള്ളിയാഴ്ച നടത്തിയ യോഗത്തിലാണ് സിഇഒ ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. നിലവിൽ 24,000 ജീവനക്കാരുള്ള ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള എയർ ഇന്ത്യ, നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ പ്രതിവർഷം ഇത്തരത്തിൽ നടപടികൾ സ്വീകരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമേഷ്യൻ പ്രതിസന്ധി മൂലം എയർ ഇന്ത്യ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് അച്ചടക്ക നടപടികൾ കർശനമാക്കിയത്
Air India CEO Campbell Wilson reveals the termination of over 1,000 staff for ethical breaches, including theft and travel benefit fraud, amid a ₹22,000 crore loss.
