കേരളത്തിന്റെ ഐഡന്റിറ്റി, വാസ്തവത്തിൽ വലിയ വൈരുദ്ധ്യമുള്ള ഒന്നാണ്. “പണക്കാരായ ജനങ്ങളും പാവപ്പെട്ട സർക്കാരും”- Rich People and Poor Government. കേരളത്തിലെ ജനങ്ങളുടെ പ്രതിശീർഷ വരുമാനം ദേശീയ ശരാശരിയേക്കാൾ 60 ശതമാനത്തിലധികം കൂടുതലാണെന്ന് അറിയാമല്ലോ. എന്നാൽ സംസ്ഥാനത്തിന്റെ സ്വന്തം നികുതി-ജിഡിപി അനുപാതം അതായത് Tax-to-GSDP Ratio കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിൽ പകുതിയായി കുറഞ്ഞു! നാട്ടിലെ ജനങ്ങളുടെ കയ്യിൽ പണമുണ്ട്, പക്ഷേ ആ പണത്തെ പ്രൊഡക്റ്റീവായ നികുതി സ്രോതസ്സുകളാക്കി മാറ്റാൻ നമ്മുടെ സർക്കാരുകൾക്ക് നയങ്ങളില്ല, അഥവാ സാധിക്കുന്നില്ല.
എവിടെയാണ് പണം ഒലിച്ചുപോകുന്നത്? നമുക്ക് കേരളത്തിന്റെ വരുമാനത്തെ സെക്ടർ വൈസ് ആയി ഒന്ന് വിഭജിക്കാം. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ 65 ശതമാനവും സർവീസ് സെക്ടർ ആണ്. ഇൻഡസ്ട്രി 23 ശതമാനവും അഗ്രികൾച്ചർ വെറും 12 ശതമാനവുമാണ്. എന്നാൽ ഈ സർവീസ് സെക്ടറിൽ നിന്നുള്ള വലിയ വരുമാന സാധ്യതകളെ നമ്മൾ ശരിയായി ടാപ്പ് ചെയ്യുന്നുണ്ടോ?

വരവ് കുറയുന്നത് ഒരു പ്രശ്നമാണ് അതേസമയം, വരുന്ന പണം എങ്ങോട്ട് പോകുന്നു എന്നത് അതിലും വലിയ പ്രശ്നമാണ്. ഇവിടെയാണ് കേരളത്തിന്റെ ‘കമ്മിറ്റഡ് എക്സ്പെൻഡിച്ചർ’വില്ലനാകുന്നത്. ബജറ്റ് കണക്കുകൾ പ്രകാരം, കേരളത്തിന് ലഭിക്കുന്ന സ്വന്തം റവന്യൂ വരുമാനത്തിന്റെ 71 ശതമാനവും ചിലവാകുന്നത് മൂന്ന് കാര്യങ്ങൾക്കാണ്. ശമ്പളം, പെൻഷൻ, പലിശ!

പ്രിയപ്പെട്ട മുഖ്യമന്ത്രി, ലോട്ടറിയും മദ്യവും കേരളത്തിന്റെ ഗതികേടല്ല, മറിച്ച് നമ്മുടെ ധനസൂത്രണത്തിന്റെ അലസതയാണ്. എളുപ്പത്തിൽ പണമുണ്ടാക്കാൻ ഈ രണ്ട് വഴികൾ മാത്രം നോക്കിയിരുന്ന മുൻകാല നയങ്ങൾ ഇനി മാറ്റണം. കേരളത്തിൽ വിഭവങ്ങളുണ്ട്, ലോകം ആദരിക്കുന്ന മനുഷ്യവിഭവശേഷിയുണ്ട്, ഉയർന്ന പ്രതിശീർഷ വരുമാനമുള്ള ജനങ്ങളുണ്ട്. കുറവ് ഒരൊറ്റ കാര്യമാണ്! അവയെ ഉൽപ്പാദനക്ഷമമായ വരുമാന സ്രോതസ്സുകളാക്കി മാറ്റാനുള്ള ‘രാഷ്ട്രീയ ഇച്ഛാശക്തി’. താങ്കൾക്ക് അത് ഉണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം, വർത്തമാന കേരളത്തിൽ – ഔട്ട് ഓഫ് ദ ബോക്സ് – ചിന്തിക്കാൻ ശേഷിയുള്ള അപൂർവ്വം രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് താങ്കൾ!

വ്യവസായ സൗഹൃദ അന്തരീക്ഷം എന്നാൽ വൻകിട മുതലാളിമാർക്ക് ചുവപ്പ് പരവതാനി വിരിക്കൽ മാത്രമല്ല, കൺമുന്നിലുള്ള നൂതന സ്രോതസ്സുകളെ ഡിജിറ്റൽ യുഗത്തിനനുസരിച്ച് മാറ്റിയെടുക്കലാണ്. വടശ്ശേരി ദാമോദര മേനോൻ സതീശൻ മുഖ്യമന്ത്രിയായി ആദ്യ ക്യാബിനറ്റ് കഴിഞ്ഞുള്ള തീരുമാനങ്ങൾ ശ്രദ്ധിച്ചോ? ആശാ വർക്കർമാരുടെ ഓണറേറിയം വര്‍ധിപ്പിച്ചു. നല്ല തീരുമാനമാണ്, വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്.. നല്ല തീരുമാനമാണ്. വനിതകൾക്ക് എല്ലാം സൗജന്യ കെഎസ്ആർടിസി യാത്ര.. അത് വേണമായിരുന്നോ? വലിയ പ്രതീക്ഷയുമായി അധികാരത്തിലെത്തുമ്പോൾ ജനപക്ഷമുള്ള തീരുമാനങ്ങൾ പ്രഖ്യാപിച്ചേ പറ്റൂ. കേരളം പോലെ ഒരു സംസ്ഥാനത്ത് പ്രത്യേകിച്ചും. പക്ഷേ ശ്രദ്ധിച്ചോ ആദ്യ കാബിനറ്റിലെ തീരുമാനങ്ങളെല്ലാം ചിലവ് ചെയ്യുന്നവ മാത്രമായി. ഒരു പ്രഖ്യാപനമെങ്കിലും വരവ് കൂട്ടുന്ന, സംസ്ഥാനത്തിന്റെ റവന്യൂവിൽ പ്രതിഫലിക്കുന്ന ഒരു തീരുമാനം എങ്കിലും ആദ്യ ക്യാബിനറ്റിൽ ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചു, കാരണം സിഎം, വിഡി സതീശനല്ലേ?–

With 25% of Kerala’s revenue tied to liquor and lotteries, can the new Chief Minister VD Satheesan break the cycle? Discover 6 practical avenues to rescue the state from its massive debt trap
