കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നുവെന്ന മാധ്യമ വാർത്തകൾ ധനമന്ത്രാലയം നിഷേധിച്ചു. കപ്പൽശാലയുടെ 6 മുതൽ 8 ശതമാനം വരെയുള്ള ഓഹരികൾ വിറ്റ് 16,000 കോടി രൂപ സമാഹരിക്കാൻ കേന്ദ്രം ലക്ഷ്യമിടുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ വന്നിരുന്നത്.

എന്നാൽ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഓഹരികൾ വിറ്റഴിക്കാൻ (OFS) നിലവിൽ യാതൊരു പദ്ധതിയും ഇല്ലെന്ന് ധനമന്ത്രാലയ ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിലവിൽ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ 67.91 ശതമാനം ഓഹരികളും കേന്ദ്ര ഗവൺമെന്റിന്റെ പേരിലാണ് ഉള്ളത്.
Finance Ministry officials clarified that there is currently no plan for an Offer for Sale (OFS) of Cochin Shipyard shares. The Central Government continues to hold a 67.91% stake in the company
