രാജ്യത്തെ ബഹിരാകാശ രംഗത്ത് സ്വകാര്യവൽക്കരണം നടപ്പിലാക്കുകയോ ഐഎസ്ആർഒയുടെ പങ്ക് കുറയ്ക്കുകയോ ചെയ്യുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പ്രചാരണങ്ങളും തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO). രാജ്യത്തിന്റെ ബഹിരാകാശ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനായി നിരവധി പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നുണ്ടെങ്കിലും, ഐഎസ്ആർഒയുടെ സുപ്രധാന പങ്ക് മുൻപത്തെപ്പോലെ തന്നെ കേന്ദ്രസ്ഥാനത്ത് തുടരുമെന്ന് ഏജൻസി വ്യക്തമാക്കി.

ISRO Denies Privatization Reports

ബഹിരാകാശ മേഖലയിൽ സ്വകാര്യ കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, അക്കാദമിക് സ്ഥാപനങ്ങൾ എന്നിവയുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നത് ഐഎസ്ആർഒയെ മാറ്റിസ്ഥാപിക്കാനല്ല, മറിച്ച് മൊത്തത്തിലുള്ള ബഹിരാകാശ മേഖലയെ കൂടുതൽ വിപുലീകരിക്കാനാണെന്ന് ഐഎസ്ആർഒ വിശദീകരിച്ചു. പുതിയ ബഹിരാകാശ നയം 2023-ന്റെയും FDI നിയമങ്ങളിലെ ഇളവുകളുടെയും അടിസ്ഥാനത്തിൽ, സങ്കീർണ്ണമായ ദേശീയ ദൗത്യങ്ങളിലും അടുത്ത തലമുറ സാങ്കേതികവിദ്യകളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഏജൻസിക്ക് ഇതിലൂടെ സാധിക്കും.

പക്വതയെത്തിയ സാങ്കേതികവിദ്യകളും പതിവായി നിർമ്മിക്കുന്ന സംവിധാനങ്ങളും വ്യവസായ മേഖലയ്ക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും (PSUs) വാണിജ്യ അടിസ്ഥാനത്തിൽ കൈമാറാൻ പദ്ധതിയുണ്ട്. എന്നാൽ ഐഎസ്ആർഒ ആ മേഖലകളിൽ നിന്ന് പൂർണ്ണമായി പിന്മാറുന്നു എന്ന് ഇതികൊണ്ട് അർത്ഥമാക്കുന്നില്ല. ഭാവിയിൽ ആഴത്തിലുള്ള ബഹിരാകാശ പര്യവേക്ഷണങ്ങൾ, മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്ന ദൗത്യങ്ങൾ, അത്യാധുനിക വിക്ഷേപണ വാഹനങ്ങൾ എന്നിവയിലായിരിക്കും ഐഎസ്ആർഒയുടെ പ്രധാന ശ്രദ്ധയെന്ന് അധികൃതർ വ്യക്തമാക്കി

ISRO dismisses privatization reports, clarifying that space sector reforms aim to expand India’s space ecosystem while keeping the agency focused on core missions.

Share.
Leave A Reply

Exit mobile version